വിമാനാപകടത്തില്‍ മരിച്ചെന്ന് കരുതി; 45 വര്‍ഷത്തിന് ശേഷം സജാദ് തങ്ങള്‍ നാട്ടിലെത്തി; കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ച്‌ നാട്ടുകാരും ബന്ധുക്കളും

കൊല്ലം: 1976ലെ വിമാനാപകടത്തില്‍ മരിച്ചെന്ന് കരുതിയ മലയാളിയായ സജാദ് തങ്ങള്‍ നാട്ടിലെത്തി. 45 വര്‍ഷത്തിനു ശേഷമാണ് സജാദ് തങ്ങള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയത്. 1976ല്‍ ഒരു സാംസ്‌കാരിക പരിപാടി നടത്തി മടങ്ങവെ മുംബൈയിലുണ്ടായ വിമാനാപകടത്തില്‍ സജാദ് മരിച്ചു പോയെന്നായിരുന്നു വീട്ടുകാരും ബന്ധുക്കളുമടക്കം വിശ്വസിച്ചിരുന്നത്. നാട്ടിലെത്തിയതില്‍ സന്തോഷമുണ്ടെന്ന് സജാദ് മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മയെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സജാദിനെ സ്വീകരിച്ച നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവെക്കുകയും ചെയ്തു.

Read More

വായാടിയല്ല, പക്ഷെ ഏറ്റവും വലിയ വായയുള്ള സ്ത്രീ ഇവരാണ്! സാമന്തയുടെ വായ്ക്കുള്ളിൽ ഒരു ആപ്പിളൊക്കെ അനായാസം കയറും

വലിയ വായിൽ വർത്തമാനം പറയരുതെന്ന് ചിലപ്പോൾ കുട്ടികളോട് ‌ശാസനരൂപേണ പറയാറുണ്ട്. എന്നാൽ ലോകത്തെ ഏറ്റവും വലിയ വായയുള്ള സ്ത്രീ എന്ന റിക്കാർഡ് സ്വന്തമായിരിക്കുകയാണ് സാമന്ത റംസ്ദൽ എന്ന 31–കാരി. 6.52 സെന്‍റീമീറ്റർ നീളമാണ് വായ്ക്കുള്ളത്. യുഎസ് സ്വദേശിനിയായ സാമന്തയുടെ വായ്ക്കുള്ളിൽ ഒരു ആപ്പിളൊക്കെ അനായാസം കയറും. ടിക്ടോക്ക് താരം കൂടിയായ സാമന്ത തന്‍റെ വായയുടെ വലിപ്പം തെളിയിക്കുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോഴായിരുന്നു സാമന്തയുടെ ടിക്ക് ടോക്ക് പ്രവേശനം. 1.7 മില്യൺ ഫോളവേഴ്സാണ് സമാന്തയ്ക്ക് ഉള്ളത്. ആരാധകരാണ് സാമന്തയോട് ഗിന്നസ് റിക്കാർഡിന് ശ്രമിക്കാന്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് അടുത്തുള്ള ഡെന്‍റിസ്റ്റിന്‍റെ അടുത്ത് പോയി വായയുടെ വലുപ്പം അളന്നു. ഗിന്നസ് അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു ഇത്. ഒരു പാക്കറ്റ് ഫ്രഞ്ച് ഫ്രൈസ്, വലിയ മിഠായികൾ ഒക്കെ മുഴുവനായി സാമന്തയുടെ വായിൽ കൊള്ളും.

Read More

കമലദളത്തിലെ മാളവിക ആകേണ്ടിയിരുന്നത് വിന്ദുജ! ആ സംഭവം ഇങ്ങനെ…

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് വിന്ദുജ മേനോന്‍. പവിത്രം എന്ന സിനിമയിലെ മോഹന്‍ലാലിന്റെ അനുജത്തിയായി വന്ന് എല്ലാവരുടെയും പ്രിയങ്കരിയായി വിന്ദുജ മാറി. മലയാളത്തില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പവിത്രം തന്നെയാണ് വിന്ദുജയുടെതായി ആദ്യം മനസില്‍ വരുന്ന ചിത്രം. ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം 1994ലാണ് പുറത്തിറങ്ങിയത്. മോഹന്‍ലാലിന്‍റെ ചേട്ടച്ഛനും വിന്ദുജയുടെ മീനാക്ഷിയും ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. ഒന്നാനാം കുന്നില്‍ ഓരടി കുന്നില്‍ എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെയാണ് വിന്ദുജയുടെ തുടക്കം. തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം എല്ലാം വിന്ദുജ മേനോന്‍ പ്രവര്‍ത്തിച്ചു. വിവാഹ ശേഷം സിനിമ വിട്ടെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവില്‍ ഒരു വേഷം ചെയ്തു തിരിച്ചെത്തി. അതേസമയം ഒരഭിമുഖത്തില്‍ വിന്ദുജ പറഞ്ഞകാര്യങ്ങള്‍ വൈറലായിരുന്നു. കമലദളത്തില്‍ മോനിഷ ചെയ്ത മാളവിക എന്ന കഥാപാത്രം ചെയ്യേണ്ടത് ഞാനായിരുന്നു. ചില കാരണങ്ങള്‍…

Read More

ദാസനും വിജയനും വീണ്ടും! ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ് പൂർത്തിയായി

മലയാളി പ്രേക്ഷകർക്ക് ഏറെ കൗതുകം നൽകിയ ദാസനും വിജയനും എന്ന കഥാപാത്രങ്ങൾ പുതിയ ഭാവഭേദങ്ങളോടെ പുതിയ തലമുറക്കാരായ അഭിനേതാക്കളിലൂടെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ്. റോയൽ ബഞ്ചാ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അഹമ്മദ് റുബിൻ സലിം ,അനു റൂബി ജയിംസ്, ന ഹാസ്.എം. ഹസൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം മാക്സ് വെൽ ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. പുതിയ തലമുറയിലെ ശ്രദ്ധേയരായ ധ്യാൻ ശീനിവാസൻ, അജു വർഗീസ്, എന്നിവരാണ് ഈ ചിത്രത്തിലെ ആധുനിക ദാസനും വിജയനുമായ ബിബിൻദാസ്, ബിബിൻ വിജയ് എന്നിവരെ അവതരിപ്പിക്കുന്നത്. അമ്പിളി എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയയായ തൻവി റാം ഈ ചിത്രത്തിലെ നായികയാകുന്നു. ധർമജൻ ബോൾഗാട്ടി, രമേഷ്, അഹമ്മദ് സിദ്ദിഖ്, ജഗദീഷ്, രമേഷ് പിഷാരടി, മേജർ രവി, റാഫി, ഇടവേള ബാബു, സരയു, നീനാ കുറുപ്പ്,…

Read More

ഏകദേശം 22,000 ല്‍ അധികം രൂപ നഷ്ടപ്പെട്ടപ്പോള്‍ അവര്‍ക്ക് മനസിലായി…! നെടുന്പാശേരി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്; സംഭവം ഇങ്ങനെ…

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്തുള്ള ഓൺലൈൻ തട്ടിപ്പിൽ കുരുങ്ങി നിരവധി ഉദ്യോഗാർഥികൾ. ജോലിക്ക് മുന്‍പുള്ള വൈദ്യപരിശോധനയുടേതടക്കം പേരുപറഞ്ഞാണ് സംഘം പണം തട്ടിയെടുത്തത്. തട്ടിപ്പിനു സിയാലിന്‍റെ വ്യാജ ലെറ്റര്‍ പാഡും ഉപയോഗിച്ചിരുന്നു. തട്ടിപ്പ് ഇങ്ങനെ: വിമാനത്താവളത്തില്‍ ഡ്രൈവര്‍ റിക്രൂട്ട്മെന്‍റ് നടക്കുന്നുവെന്ന പേരില്‍ ഓണ്‍ലൈന്‍ പരസ്യ വെബ്സൈറ്റിൽ പരസ്യം നൽകി. 30,000 രൂപ വരെ ശമ്പളവും വാഗ്ദാനം ചെയ്തു. ഇതുകണ്ട്  അപേക്ഷിച്ചവർക്ക് അധികം വൈകാതെ തന്നെ വിമാനത്താവളത്തിലെ എച്ച്‌ആര്‍ മാനേജര്‍ എന്ന പേരില്‍ വാട്ട്സ് ആപ് സന്ദേശമെത്തുകയും ജോലിക്കാവശ്യമായ രേഖകള്‍ ഇ-മെയില്‍ വഴി അയയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. തുടര്‍ന്ന് അപേക്ഷാ ഫീസ് ഇനത്തില്‍ 1,050 രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടും . ഇതു ലഭിച്ചു കഴിഞ്ഞാല്‍ സിയാലിന്‍റെയും വിമാനത്താവള അഥോറിറ്റിയുടെയും വ്യാജ ലെറ്റര്‍ പാഡില്‍ ജോലി ലഭിച്ചു എന്ന് അറിയിച്ചുള്ള ഓഫര്‍ ലെറ്റര്‍ ഇ-മെയില്‍ സന്ദേശമായി…

Read More

ശില്‍പ ഷെട്ടിയുമായുള്ള ബന്ധം വഷളായ സ്ഥിതിയിലാണെന്നു പറഞ്ഞു തന്നെ സ്വന്തം വീട്ടില്‍ വച്ച്…! രാജ് കുന്ദ്രയ്ക്കെതിരേ പീഡന പരാതിയുമായി ഷെര്‍ലിന്‍

നീലച്ചിത്ര നിര്‍മാണക്കേസില്‍ അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ബോളിവുഡിലെ മാദക താരം ഷെര്‍ലിന്‍ ചോപ്ര. ശില്‍പ ഷെട്ടിയുമായുള്ള ബന്ധം വഷളായ സ്ഥിതിയിലാണെന്നു പറഞ്ഞു തന്നെ സ്വന്തം വീട്ടില്‍ വച്ച് ചുംബിക്കാന്‍ ശ്രമിച്ചെന്നും കുന്ദ്രയെ തള്ളിമാറ്റി താന്‍ വാഷ്റൂമില്‍ ഓടിക്കയി രക്ഷപ്പെടുകയായിരുന്നു എന്നുമാണ് താരം മഹാരാഷ്ട്ര സൈബര്‍ സെല്ലിനു മുമ്പാകെ മൊഴി നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷെര്‍ലിന്‍ മൊഴി കൊടുത്തത്. “2019 ല്‍ ഒരു ജോലിക്കായി കുന്ദ്ര എന്‍റെ ബിസിനസ് മാനേജരെ വിളിച്ചിരുന്നു. 2019 മാര്‍ച്ച് 27ന് ഇതുമായി ബന്ധപ്പെട്ട് ഒരു ബിസിനസ് മീറ്റിംഗും നടന്നു. അതിന് ശേഷം ഒരുദിവസം ഒരു മുന്നറിയിപ്പും കൂടാതെ രാജ് കുന്ദ്ര എന്‍റെ വീട്ടിലെത്തി. ഒരു ടെക്സ്റ്റ് മെസേജുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കാനായിരുന്നു വന്നത്. ഇതിന് പിന്നാലെ എന്‍റെ…

Read More

ഒരേ ഇരുപ്പിൽ ഇരുന്നു ജോലി ചെയ്യുമ്പോൾ…

പരിക്കുകൾ, ശരിയായ പൊസിഷനിൽ അല്ലാത്ത കിടപ്പും ഇരിപ്പും, പോഷകാംശങ്ങളിൽ ഉണ്ടാകുന്ന പോരായ്മകൾ, മാനസിക സംഘർഷം, തീരെ വ്യായാമമോ ശാരീരിക അധ്വാനമോ ഇല്ലാത്ത സ്വഭാവം എന്നിവയാണ് കഴുത്തിലും പിന്നീട് ചുമലിലും കൈകളിലും വേദന ഉണ്ടാകുന്നതിനു കാരണമാകാറുള്ളത്. തുടർച്ചയായി മണിക്കൂറുകളോളം ഒരേ ഇരിപ്പിൽ ഇരുന്ന് ജോലി ചെയ്യുന്പോൾ നട്ടെല്ലിൽ അനുഭവപ്പെടുന്ന സമ്മർദമാണ് ഇപ്പോൾ കൂടുതൽ പേരിലും കഴുത്തിലും തോളിലും വേദന ഉണ്ടാകുന്നതിന് കാരണമാകുന്നത്. അശ്രദ്ധമായി ഭാരം പൊക്കുന്നത് വേറെ രു കാരണമാണ്. വേദനസംഹാരികൾ ശീലമാക്കിയാൽ…ഇരിക്കുന്ന കസേരയിൽ കൂടുതൽ മാർദവമുള്ള കുഷ്യൻ ഉപയോഗിക്കുക, നല്ല കണ്ടീഷനിലല്ലാത്ത വാഹനങ്ങൾ ഉപയോഗിക്കുക, നല്ല നിരപ്പില്ലാത്ത റോഡിലൂടെ വാഹനത്തിൽ യാത്ര ചെയ്യുക, തല കുനിച്ചോ ഒരു വശത്തേക്ക് ചരിഞ്ഞോ നടക്കുക, കൂടുതൽ പതുപതുപ്പുള്ള മെത്തയിൽ കിടന്നുറങ്ങുക, കൂടുതൽ ഉയരമുള്ള തലയിണ ഉപയോഗിക്കുക എന്നിവയും കഴുത്തിൽ വേദന ഉണ്ടാകുന്നതിന് കാരണമാകുന്ന കാര്യങ്ങളാണ്. മരുന്നുകടകളിൽ പോയി വിവരം പറഞ്ഞ്…

Read More

നാടിന്‍റെ ഗൗരവമുള്ള പ്രശ്‌നം സെക്രട്ടേറിയറ്റിലെത്തിക്കണം! പഞ്ചായത്ത് പ്രസിഡന്‍റ് 240 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി സെക്രട്ടേറിയറ്റിലേക്ക്

സിജോ പൈനാടത്ത് കൊച്ചി: നാടിന്‍റെ ഗൗരവമുള്ള പ്രശ്‌നം സെക്രട്ടേറിയറ്റിലെത്തിക്കാന്‍ 240 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടാനൊരുങ്ങുകയാണ് ഒരു പഞ്ചായത്ത് പ്രസിഡന്‍റ്. എറണാകുളം ജില്ലയിലെ ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മനോജ് തോട്ടപ്പിള്ളിയാണ് പഞ്ചായത്ത് ഓഫീസില്‍നിന്നു തിരുവനന്തപുരം സെക്രട്ടേറിയറ്റ് വരെ സൈക്കിളോടിച്ചെത്തുക. ഒക്കല്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്ന എംസി റോഡിലെ പ്രധാനപ്പെട്ട കാലടി ശ്രീശങ്കര പാലത്തിന്‍റെ അപകടാവസ്ഥയും അവിടത്തെ ഗതാഗതദുരിതങ്ങളും പുതിയ പാലത്തിനായുള്ള ആവശ്യവും മുഖ്യമന്ത്രിയെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും അറിയിക്കുകയാണു യാത്രയുടെ ലക്ഷ്യം. പ്രസിഡന്‍റിനൊപ്പം സൈക്കിളുകളില്‍ നാട്ടുകാരായ പന്ത്രണ്ടുപേർ അനുഗമിക്കും. പാലത്തിനായുള്ള നാട്ടിലെ സാമൂഹ്യസംഘടനകളുടെയും പൊതുപ്രവര്‍ത്തകരുടെയും നിവേദനങ്ങള്‍ മനോജും സംഘവും ശേഖരിച്ചിട്ടുണ്ട്. നാളെ പുലര്‍ച്ചെ പഞ്ചായത്ത് ഓഫീസിനു മുന്നില്‍നിന്നു യാത്ര ആരംഭിക്കും. എംസി റോഡ് വഴി രണ്ടു ദിവസം കൊണ്ടു സൈക്കിളോടിച്ചെത്താനാണു ലക്ഷ്യമിടുന്നത്. പകല്‍ മാത്രം സൈക്കിളോടിക്കും. രാത്രി വിശ്രമം. തിങ്കളാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിലെത്താമെന്നാണു പ്രതീക്ഷയെന്നു മനോജ് തോട്ടപ്പിള്ളി പറഞ്ഞു. മുഖ്യമന്ത്രിയെയും…

Read More

ഇത്തിക്കരയിൽ ലോറിഡ്രൈവർക്ക് നേരേ നടന്നത് ആസൂത്രിത കൊലപാതകശ്രമം; പ്രതികളെക്കുറിച്ച് സൂചന

ചാത്തന്നൂർ: ഇത്തിക്കരയിൽ ലോറി ഡ്രൈവർക്ക് നേരേ നടന്നത് ആസൂത്രിത കൊലപാതക ശ്രമമെന്ന് സൂചന.കുളത്തുപ്പുഴ നെല്ലിമൂട് തിങ്കൾ കരിക്കംകുഴിവിള വീട്ടിൽ ലോറി ഡ്രൈവറും ഡിവൈഎഫ്ഐ പ്രവർത്തകനുമായ ഷിബിന് (30) നേരേയാണ് വ്യാഴാഴ്ച പുലർച്ചേ ഇത്തിക്കരയിൽ ദേശീയ പാതയിൽ ആക്രമണമുണ്ടായത്. ഷിബിനെ ക്രൂരമായി ആക്രമിച്ച് പരിക്കേല്പിച്ചവരെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്.ആക്രമിക്കപ്പെട്ടപ്പോൾ ലോറിയിലുണ്ടായിരുന്ന സഹായിയെ ചാത്തന്നൂർ സിഐ ജസ്റ്റിൻ ജോണിന്‍റെ നേതൃത്വത്തിൽ ഇന്നലെചോദ്യം ചെയ്തു.ഷിബിൻ കൊട്ടിയത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. കണ്ണൂരിൽ നിന്നു ചെങ്കല്ലും കയറ്റി വരികയായിരുന്നു ഷിബിൻ. ലോറി നിർത്തി പുറത്തിറങ്ങിയപ്പോൾ ഓട്ടോയിലും ബൈക്കിലുമായെത്തിയ എട്ടംഗ ഗുണ്ടാസംഘമാണ് ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ചത്.ജീവരക്ഷാർഥം ലോറിയിൽ ഓടിക്കയറാൻ ശ്രമിച്ച ഷിബിനെ ലോറിയിൽ നിന്നും പിടിച്ചിറക്കി വാഹനത്തിൽ കയറ്റി കൊണ്ടുപോകാനും ഗുണ്ടാസംഘം ശ്രമം നടത്തി. ഹൈവേയിലൂടെ മറ്റ് വാഹനങ്ങൾ വന്നത് കൊണ്ടാണ് ഗൂണ്ടാ സംഘത്തിന്‍റെ ശ്രമം പാളിയത്. ഷിബിനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്താനായിരുന്നോ ശ്രമം എന്നും…

Read More

ജീവിതം ഔട്ട് ഓഫ് ഫോക്കസ്..! 20 പേര്‍ പങ്കെടുത്ത വിവാഹത്തിന്‍റെ ഔട്ട് ഡോര്‍ ഷൂട്ടിംഗിന് ഫോട്ടോഗ്രഫര്‍ക്ക് 2000 രൂപ പിഴ; ലഭിച്ച വരുമാനം 3500

കോഴിക്കോട്: കുറച്ചുദിവസങ്ങള്‍ക്ക് മുന്പാണ്. ലോക്ഡൗണ്‍ കാലത്ത് 20 പേര്‍ പങ്കെടുത്ത വിവാഹത്തിന്‍റെ ഔട്ട് ഡോര്‍ ഷൂട്ടിംഗിന് ഫോട്ടോഗ്രഫര്‍ക്ക് 2000 രൂപ പിഴ… ആ ദിവസം ലഭിച്ച വരുമാനം 3500… ലൈറ്റ് ബോയ്ക്ക് ഈ ഫോട്ടോഗ്രഫര്‍ നല്‍കിയത് 1000 ! ഇതാണ് അവസ്ഥ. ലോക്ഡൗണില്‍ വശം കെട്ടത് ശരിക്കും ഫോട്ടോ-വീഡിയോഗ്രഫി മേഖലയാണ്. അരലക്ഷത്തിലധികം ആളുകള്‍ പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിക്കുന്ന മേഖല മൂന്നുമാസമായി അടഞ്ഞുകിടക്കുകയാണ്. ലക്ഷങ്ങള്‍ വിലപിടിപ്പുള്ള കാമറയും വിഡിയോ ഉപകരണങ്ങളും ഉപയോഗശൂന്യമാകുന്നു. കളര്‍ പ്രിന്‍ററുകള്‍ കേടാകാതെ നില്‍ക്കാന്‍ വെറുതേ ട്രയല്‍ അടിച്ചുകളയുകയാണ് പലരും. ആദ്യഘട്ട ലോക്ഡൗണ്‍ കഴിഞ്ഞപ്പോള്‍ പുതിയ സീസണും സേവ് ദ ഡേറ്റ് തീര്‍ത്ത ഓളവും പ്രതീക്ഷിച്ച് വലിയ ഉപകരണങ്ങള്‍ വാങ്ങിയവര്‍ ഇപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്. ഏറ്റവും ഒടുവില്‍ ഒരു ദിവസം തുറക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് വന്നപ്പോഴും ഭാവി ചോദ്യം ചിഹ്നം തന്നെ. സ്റ്റുഡിയോ അനുബന്ധ ജോലി…

Read More