അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ കിരാത ഭരണം തുടങ്ങിയതോടെ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ അതിദാരുണമായെന്നാണ് ലോകം വിലയിരുത്തുന്നത്. എന്നാല്‍ അതേസമയം താലിബാന് സര്‍ക്കാരിനെ പിന്തുണച്ച് പ്രകടനം നടത്തിയിരിക്കുകയാണ് ഒരു കൂട്ടം സ്ത്രീകള്‍.മുഖവും ശരീരവും പൂര്‍ണമായും മൂടുന്ന വസ്ത്രം ധരിച്ച് 300 സ്ത്രീകള്‍ പൊതുചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കാബൂള്‍ യൂണിവേഴ്സിറ്റി പ്രഭാഷണ തിയറ്ററില്‍ നടത്തിയ ചടങ്ങിലാണ് സ്ത്രീകള്‍ പങ്കെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. താലിബാന് പതാക വീശി, നയങ്ങള്‍ക്ക് പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു. താലിബാന്റെ സ്ത്രീവിരുദ്ധ നടപടികളില്‍ രോഷം കനത്തതിന് പിന്നാലെയാണ് ഈ നീക്കം എന്നതും ശ്രദ്ധേയം. താലിബാന്റെ പുതിയ വിദ്യാഭ്യാസ നയവും വന്നിരിക്കുകയാണ്. അഫ്ഗാനിസ്ഥാനില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സര്‍വകലാശാലകളില്‍ പ്രത്യേക ക്ലാസ് മുറികളുണ്ടാകും. പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത് അധ്യാപികമാര്‍ മാത്രം ആയിരിക്കും. വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കണം. താലിബാന് സര്‍ക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ ബഖി ഹഖാനി ആണ്…
Read MoreDay: September 13, 2021
ഇത്തരം തട്ടിപ്പുകാർ നിങ്ങളെയും സമീപിക്കാം..! ഒരു കോള്‍ വിളിക്കാന്‍ ഫോണ്‍ ഒന്നു തരാമോ? ഫോൺ വാങ്ങിയ ശേഷം ബൈക്കിൽ കയറിപ്പോയതായി പരാതി; പ്രതികളുടെ ചിത്രം പുറത്ത് വിട്ട് പോലീസ്
ചെറായി: പട്ടാപ്പകല്‍ ബൈക്കിലെത്തി 15 കാരന്റെ കൈയിലുണ്ടായിരുന്ന വിലകൂടിയ ഫോണുമായി കടന്നു കളഞ്ഞ രണ്ടംഗം സംഘത്തെക്കുറിച്ച് മുനമ്പം പോലീസിനു സൂചന ലഭിച്ചു. ആലുവ എന്‍എഡി കാനാല്‍ റോഡ് ഭാഗത്തുള്ള രണ്ട് യുവാക്കളാണ് ഫോണ്‍ തട്ടിയെടുത്തതെന്നാണ് പോലീസ് സംശയിക്കുന്നത്. സിസിടിവി കാമറയില്‍ പതിഞ്ഞ ബൈക്കിന്റെ നമ്പര്‍ വച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. പോലീസ് ഇവരുടെ വീടുകളില്‍ എത്തിയെങ്കിലും പ്രതികളാരും തന്നെ വീട്ടില്‍ ഉണ്ടായിരുന്നില്ല. അന്വേഷണം തുടരുകയാണ്. വെള്ളിയാഴ്ച ചെറായി ബീച്ച് റോഡില്‍ വലിയവീട്ടില്‍കുന്ന് ക്ഷേത്രത്തിന് സമീപത്തുവച്ച് ചെറായി അറുകാട് അര്ജുന് സന്തോഷിന്റെ പക്കല്‍നിന്നാണ് ഫോണ്‍ തട്ടിയെടുത്തത്. നടന്നു പോകുകയായിരുന്ന അര്‍ജുന്റെ അടുത്ത് ബൈക്ക് നിര്‍ത്തിയശേഷം തന്റെ ഫോണില്‍ പൈസ തീര്‍ന്നു പോയെന്നും ഒരു കോള്‍ വിളിക്കാന്‍ ഫോണ്‍ ഒന്ന് തരുമോയെന്നും പിന്നിലിരുന്നയാള്‍ ചോദിച്ചത്രേ. അര്ജ്ജുന് ഫോണ്‍ നല്കിയ ഉടനെ ഇരുവരും ബൈക്ക് ഓടിച്ചു കടന്നു കളയുകയായിരുന്നു.…
Read Moreലക്ഷ്മി ചില്ലറക്കാരിയല്ല, ലക്ഷങ്ങളുടെ നോട്ടടിക്കാരി; കള്ളനോട്ടുമായി പിടിയിലായ ലക്ഷ്മിയുടെ പക്കലുണ്ടായിരുന്നത് അഞ്ചൂറിന്റെ ഏഴുലക്ഷം രൂപ
കൊച്ചി: ഇലഞ്ഞിയിലെ കള്ളനോട്ടടി കേസില്‍ അറസ്റ്റിലായ തമിഴ്നാട് സ്വദേശിനി ആവടി മിലിട്ടറി കോളനിയിലെ ലക്ഷ്മി (48)യ്ക്കു പിന്നില്‍ കള്ളനോട്ടു നിര്‍മാണത്തില്‍ കുപ്രസിദ്ധരായ ചെന്നൈ ലോബിയെന്നു സംശയം. ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത ലക്ഷ്മിയെ ചോദ്യം ചെയ്തതിലൂടെ ചെന്നൈ ലോബിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കേരളത്തിലെ വിവിധ കള്ളനോട്ടു സംഘങ്ങളുമായി ബന്ധമുള്ള ചെന്നൈ സംഘത്തിലെ കണ്ണിയാണു ലക്ഷ്മി. ഇലഞ്ഞിയിലെ വാടകവീട്ടില്‍ നിര്‍മിച്ച കള്ളനോട്ടുകള്‍ നിര്‍മിക്കാനും അതു തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനും സഹായങ്ങള്‍ ചെയ്തത് ലക്ഷ്മിയാണ്. ഇവര്‍ എത്തിച്ചുകൊടുത്ത പ്രിന്ററും പേപ്പറും ഉപയോഗിച്ചായിരുന്നു ഇലഞ്ഞിയിലെ കള്ളനോട്ടു നിര്‍മാണമെന്നും ക്രൈംബ്രാഞ്ചിനു വ്യക്തമായ സൂചന കിട്ടി. ജൂലൈ 27നു കുമളിയില്നിന്നാണു ലക്ഷ്മി അറസ്റ്റിലായത്. ഏഴര ലക്ഷം രൂപയുടെ അഞ്ഞൂറിന്റെ കള്ളനോട്ടുകള്‍ ഇവരില്‍നിന്നു പിടികൂടിയിരുന്നു. ഇതുവരെ 15 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ ഇലഞ്ഞിയിലെ വാടകവീട്ടില്‍ നിര്‍മിച്ചതായാണു വിവരം. ലക്ഷ്മിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇവരില്‍…
Read Moreഇത് എന്റെ ആദ്യത്തെ ടാറ്റു ! ശരീരത്തില്‍ പച്ചകുത്തുന്നതിന്റെ വീഡിയോ പങ്കുവെച്ച് എസ്തര് അനില്‍…
2010ല്‍ പുറത്തിറങ്ങിയ നല്ലവന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് എസ്തര് അനില്‍. ഒരു നാള് വരും എന്ന മോഹന്‍ലാല്‍ ടി കെ രാജീവ് കുമാര്‍ ടീമിന്റെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചതോടെയാണ് എസ്തര് അനില്‍ മലയാളികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. എന്നാല്‍ മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രം എസ്തറിന് മലയാളികളുടെ ആകെ ഇഷ്ടം നേടിക്കൊടുത്തു. മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തില്‍ കമല്‍ ഹാസന്റെ മകളായി അഭിനയിച്ച എസ്തര് അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു. കാളിദാസ് ജയറാം ജീത്തു ജോസഫ് ചിത്രമായ മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി, ഷാജി എന്‍ കരുണ്‍ ചിത്രമായ ഓള്, സന്തോഷ് ശിവന് ചിത്രമായ ജാക്ക് ആന്‍ഡ് ജില് എന്നിവയിലും എസ്തര്…
Read Moreപുറംവേദനയ്ക്കു കാരണക്കാർ നമ്മളോ?
അസ്വസ്ഥതയും അസഹ്യമായ വേദനയും ഉണ്ടാക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് പുറംവേദന. പുറംവേദനയുടെ തീവ്രത വിവരിക്കാൻ പ്രയാസമാണ് എന്ന് പറയുന്നവരുണ്ട്. ഇപ്പോൾ പുറംവേദന കുറേ പേരുടെ സഹയാത്രികനായി മാറിയിരിക്കുന്നു. വളഞ്ഞിരുന്ന് ഉറങ്ങിയാൽ…പുറംവേദന ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ അവരവർ തന്നെയാണ് ഉണ്ടാക്കുന്നത്.വളഞ്ഞ് തിരിഞ്ഞുള്ള ഇരിപ്പ്, പൊണ്ണത്തടി, കൂടുതൽ പതുപതുപ്പുള്ള മെത്ത, ചാരുകസേര, കൂടുതൽ ഉയരമുള്ള തലയിണ, ടൂ വീലറിലും ത്രീ വീലറിലും കൂടുതൽ യാത്ര ചെയ്യുക, എന്നിവയെല്ലാം പുറംവേദന ഉണ്ടാകുന്നതിന് വ്യക്തമായ കാരണങ്ങളാണ്. കസേരയിൽ ഇരുന്ന് ജോലി ചെയ്യുന്നവർ പലരും മുൻപോട്ട് വളഞ്ഞ് ഇരിക്കുന്നതായാണ് കാണാറുള്ളത്. കസേരയിൽ വളഞ്ഞിരുന്ന് ഉറങ്ങുന്നവരും നട്ടെല്ല് വളച്ച് മേശമേൽ കൈവെച്ച് ഇരുന്ന് ഉറങ്ങുന്നവരും ധാരാളമാണ്. കുഷൻ ഉപയോഗിക്കാംഒാഫീസിനകത്തും പുറത്തും ജോലി ചെയ്യുന്നവരും അല്ലാത്തവരും കസേരയിൽ ഇരിക്കുമ്പോൾ കഴിയുന്നതും നട്ടെല്ല് വളയ്ക്കാതെ നിവർന്ന് ഇരിക്കുന്നതാണ് നല്ലത്. അങ്ങനെ ഇരിക്കുന്നതിന് ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ പുറത്ത് ഒരു കുഷ്യൻ ഉപയോഗിച്ച്…
Read Moreഹൈക്കോടതിയ്ക്ക് തെറ്റിയോ ? വാക്സിന് ഇടവേള നാലാഴ്ചയായി കുറയ്ക്കുന്നത് ഫലപ്രദമാകുമോ ? ഡോക്ടര്‍മാര്‍ പറയുന്നതിങ്ങനെ…
പണം മുടക്കി കോവിഷീല്‍ഡ് വാക്സിനേഷന് എടുക്കുന്നവര്‍ക്കുള്ള ഡോസുകള്‍ തമ്മിലുള്ള ഇടവേള നാലാഴ്ചയായി ചുരുക്കാമെന്ന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി. ഇതിനായി കോവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. ഫലപ്രാപ്തി കണക്കിലെടുത്താണ് വാക്സിന് ഇടവേള 84 ദിവസം മുതലായി നിശ്ചയിച്ചതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളിയാണ്, ഹൈക്കോടതിയുടെ ഉത്തരവ്. വാക്സിന് ഇടവേള എങ്ങനെ വേണം എന്നതില്‍ ചില അഭിപ്രായങ്ങള്‍ മുന്നോട്ടുവയ്ക്കുകയാണ്, ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോക്ലിനിക് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിലൂടെ…ഡോ. കെ. കെ പുരുഷോത്തമന്, ഡോ. ടിഎസ് അനീഷ്, ഡോ. പിഎസ് ജിനേഷ് എന്നിവരാണ് കുറിപ്പ് എഴുതിയത്. കുറിപ്പ് ഇങ്ങനെ… കോവിഷീല്‍ഡ് രണ്ടു ഡോസുകള്‍ തമ്മില്‍ നാലാഴ്ച ഇടവേള മതിയോ? 2021 മാര്‍ച്ച് മാസത്തില്‍ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ഉണ്ട്. യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായി 17000 ലധികം പേര് പങ്കെടുത്ത ഒരു…
Read Moreവീട്ടുമുറ്റത്ത് വളർന്നത് ‘കഞ്ചാവ്’ ചെടിയാണെന്ന് അറിഞ്ഞില്ല; വെള്ളമൊഴിച്ചു പരിപാലിച്ച വീട്ടമ്മയ്ക്കെതിരേ കേസെടുത്തു; ചെടിയെപ്പറ്റി അറിയാവുന്ന ആരോ പോലീസിന് രഹസ്യവിവരവും നൽകി…
ചങ്ങനാശേരി: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർന്നത് അറിഞ്ഞോ അറിയാതെയോ ? ഏതായാലും നട്ടുവളർത്തിയ വീട്ടമ്മയ്ക്കെതിരെ തൃക്കൊടിത്താനം പോലീസ് കേസെടുത്തു. നാലുകോടി ഗവണ്മെന്റ് എൽപി സ്കൂളിനു സമീപം കല്ലുപറന്പിൽ മണിയമ്മ പത്രോസിനെതിരെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതിനു പുറമെ മണിയമ്മക്ക് പോലീസ് നോട്ടീസും നൽകിയിട്ടുണ്ട്. ഇവരുടെ വീട്ടുമുറ്റത്ത് നിന്നും 160 സെന്റീമീറ്റർ ഉയരത്തിൽ തഴച്ചുവളർന്ന കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. ജില്ലാ പോലീസ് ചീഫിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃക്കൊടിത്താനം എസ്എച്ച്ഒ ഇ. അജീബ്, പ്രിൻസിപ്പൽ എസ്ഐ അഖിൽദേവ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇവർ കസ്റ്റഡിയിലെടുത്ത കഞ്ചാവ് ചെടി ഇന്നു ചങ്ങനാശേരി കോടതിയിൽ ഹാജരാക്കും.മറ്റേതോ ചെടിയാണെന്നു കരുതിയാണ് വീട്ടുമുറ്റത്ത് നട്ടുവളർത്തിയതെന്നും കഞ്ചാവ് ചെടിയാണെന്ന് മനസിലായിരുന്നില്ലെന്നുമാണ് മണിയമ്മ മൊഴി നൽകിയത്. കഞ്ചാവ് ചെടി വീട്ടുമുറ്റത്ത് ആരു നട്ടുവളർത്തിയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
Read Moreഇനി രക്ഷപ്പെടാൻ ഇത് മാത്രം..! ബിജെപി സമഗ്ര അഴിച്ചുപണിക്കൊരുങ്ങുന്നു; ആർഎസ്എസ് നേതാക്കളെ തിരിച്ചുവിളിക്കും
ജോണ്സണ് വേങ്ങത്തടം കോട്ടയം: കേരളത്തിലെ ബിജെപിയിൽ സമഗ്ര അഴിച്ചുപണിക്കു ബിജെപിയും ആർഎസ്എസും. ഇന്നലെ കൊച്ചിയിൽ ചേർന്ന കോർ കമ്മറ്റിയിൽ ആർഎസ്എസ് സഹസംഘടന സെക്രട്ടറി കെ. സുഭാഷ് എത്തിയതും ആർഎസ്എസിന്റെ നിലപാട് വ്യക്തമാക്കാനാണ്. ആർഎസ്എസ് ബിജെപിയിലേക്കു നിയോഗിച്ച ആർഎസ്എസ് നേതാക്കൾക്കെതിരേ ഉയരുന്ന വ്യാപക പരാതികളും അഴിമതികളും സംഘടനയെ വിഷമവൃത്തത്തിലാക്കിരിക്കുകയാണ്. സമഗ്രമായ അഴിച്ചുപണി മാത്രമാണ് ബിജെപിയെ രക്ഷിക്കാനുള്ള പ്രധാന മാർഗമെന്നാണ് ഇവരുടെ കണ്ടെത്തൽ. ഇതിൽ സംഘടന ാ സെക്രട്ടറി ഗണേഷിനെതിരേയാണ് ഏറ്റവും അധികം വിമർശനമുയർന്നത്. ഇദ്ദേഹത്തെ തിരിച്ചു വിളിക്കുന്നത് അടക്കമുള്ള കാര്യങ്ങളിലേക്കു ആർഎസ്എസ് കടന്നതായി അറിയുന്നു.പാർട്ടിയിൽ അടിമുടി അഴിച്ചുപണി ആവശ്യമാണെന്നു സംസ്ഥാന കോർ കമ്മിറ്റി നിർദ്ദേശിച്ചു. താഴെ തട്ടിൽ മാറ്റങ്ങൾ വരുത്തണം. കെ.സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റണമെന്ന ആവശ്യം പി.കെ. കൃഷ്ണദാസ് പക്ഷം ഉന്നയിച്ചെങ്കിലും അതല്ല, താഴെത്തട്ടിൽ പ്രവർത്തനം കൂടുതൽ ശക്തമാക്കുകയാണ് ആവശ്യമെന്നു മറുപക്ഷം വാദിച്ചു. നിലവിലുള്ള 140…
Read Moreകേസെടുക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പോലീസ്; പരാതിക്കാരനായ ആദിവാസിയെ വീണ്ടും പീഡിപ്പിക്കുന്ന പെരുന്നാട് സിഐയുടെ വിചിത്ര ആവശ്യം കത്തുന്നു…
വടശേരിക്കര: ആദിവസി യുവാവിനു മര്‍ദനമേറ്റ സംഭവത്തില്‍ നടപടിയെടുക്കണമെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പോലീസ്. വ്യാജവാറ്റു സംഘത്തെ ഒറ്റു കൊടുത്തുവെന്ന ആരോപിച്ച ശബരിമല വനത്തിലെ ളാഹ മഞ്ഞതോട്ടില്‍ താമസിക്കുന്ന ആദിവാസി യുവാവ് അജയനെ മൂവര്‍ സംഘം ആക്രമിച്ച കേസിലാണ് തുടര്‍ നടപടികള്‍ക്കായി മര്‍ദനത്തില്‍ കാലൊടിഞ്ഞു വീട്ടില്‍ കഴിയുന്ന ആദിവാസി യുവാവ് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന വിചിത്ര ആവശ്യം പെരുനാട് സിഐ ഉന്നയിച്ചതോടെയാണ് വിവാദമുണ്ടായത്. എന്നാല്‍ പട്ടികവര്ഗനിയമ പ്രകാരം നടപടിയെടുക്കുന്നതിലാണ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതെന്ന വാദവും പോലീസിനുണ്ട്. കാൽ തല്ലിയൊടിച്ചുകഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടില്‍ നിന്നും ജോലിക്ക് പോവുകയായിരുന്ന അജയനെ മൂവര്‍ സംഘം തടഞ്ഞു നിര്‍ത്തി കമ്പിവടി കൊണ്ട് ആക്രമിച്ചു വലതു കാല് തല്ലിയൊടിച്ചത്. സംഭവം നടന്ന ഒരാഴ്ച കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് പെരുനാട് പോലീസില്‍ ബന്ധപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരോടും പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരം…
Read Moreദളപതിയുടെ കഥ കേട്ടതോടെ താനില്ലെന്ന് മമ്മൂട്ടി തീരുമാനിച്ചു ! മമ്മൂട്ടിയുടെ തീരുമാനം മാറ്റിയത് ജോഷി; ആ സംഭവം ഇങ്ങനെ…
മമ്മൂട്ടിയ്ക്ക് തമിഴ്നാട്ടിലും ഖ്യാതി നേടിക്കൊടുത്ത ചിത്രമാണ് മണിരത്നം സംവിധാനം ചെയ്ത ദളപതി. സ്റ്റൈല്‍ മന്നന് രജനികാന്ത് നായകനായ ചിത്രത്തില്‍ തുല്യ പ്രാധാന്യമുള്ള കഥാപാത്രമായാണ് മമ്മൂട്ടിയും അഭിനയിച്ചത്. മഹാഭാരതത്തിലെ ദുര്യോധനന്-കര്ണന് സൗഹൃദത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമായിരുന്നു ഇത്. പക്ഷേ ഈ സിനിമയുടെ കഥ ആദ്യം കേട്ടപ്പോള്‍ ആദ്യം മമ്മൂട്ടി തീരുമാനിച്ചത് ഇത് ചെയ്യണ്ട എന്നായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന് ജോഷി. മണി രത്നം ഈ ചിത്രത്തിന്റെ കഥ പറയുമ്പോള്‍ മമ്മൂട്ടി താന്‍ സംവിധാനം ചെയ്ത കുട്ടേട്ടന് എന്ന ചിത്രത്തിന്റെ സെറ്റില്‍ ആയിരുന്നു എന്നും ദളപതി ചെയ്യണ്ട എന്നാണ് തന്റെ തീരുമാനം എന്ന് മമ്മൂട്ടി പറഞ്ഞെന്നും ജോഷി ഓര്‍ത്തെടുക്കുന്നു. പക്ഷെ, താന്‍ ആണ് പിന്നീട് മമ്മൂട്ടിയോട് ഈ ചിത്രം ചെയ്യാന്‍ നിര്‍ബന്ധിച്ചതെന്നും ജോഷി പറഞ്ഞു. മമ്മൂട്ടിയെന്ന നടനെ മദ്രാസ്, കോയമ്പത്തൂര്‍ പോലുള്ള നഗരങ്ങളിലുള്ളവര്‍ അറിഞ്ഞാലും, തമിഴ്നാട്ടിലെ ഗ്രാമീണര്‍ അറിയണമെന്നില്ല എന്നും, രജനീകാന്തിന്റെയും…
Read More