കെ.ജി.എഫ് 2ന്റെ പ്രൊമോഷന് പരിപാടിയ്ക്കിടെ നടി ശ്രീനിധിയെ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന് അപമാനിച്ചു എന്ന തരത്തിലുള്ള പോസ്റ്റുകള്‍ കഴിഞ്ഞ കുറേ ദിവസമായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ശ്രീനിധിയോട് കാര്യങ്ങള്‍ അന്വേഷിക്കാതെ നായകനായ യാഷിന്റെ അടുത്തേയ്ക്ക് കടന്നു പോകുന്ന സുപ്രിയയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കടുത്ത സൈബര്‍ ആക്രമണമാണ് താരത്തിന് നേരെ ഉയര്‍ന്നത്. വിമര്‍ശനങ്ങള്‍ ശക്തമായതിനു ശേഷം പരിപാടിയുടെ അവതാരകന് വിശദീകരണവുമായി എത്തിയിരുന്നു. സ്റ്റേജില്‍ കയറുന്നതിനു മുന്നേ സുപ്രിയ, ശ്രീനിധി ഷെട്ടിയോട് കാര്യങ്ങള്‍ അന്വേഷിക്കുകയും സ്വീകരിക്കുകയും ഹഗ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ഈ വിവാദങ്ങള്‍ക്ക് മറുപടിയായി ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. സുപ്രിയ, ശ്രീനിധി ഷെട്ടി എന്നിവര്‍ ഒന്നിച്ചു നില്ക്കുന്ന ഫോട്ടോ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി ആയി താരം പോസ്റ്റ് ചെയ്തു. ഇത് വിമര്‍ശകര്‍ക്കുള്ള മറുപടിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നത്.
Read MoreDay: April 13, 2022
പരാതി നല്കിയ കുട്ടി ക്രൂരമായി ടോര്‍ച്ചര്‍ ചെയ്തു ! പോക്സോ കേസില്‍ അറസ്റ്റു ചെയ്ത യുവാവ് താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് കുറിപ്പെഴുതിയ ശേഷം തൂങ്ങിമരിച്ചു…
പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ചു. ചാമക്കാല മതിലകം കൊടുങ്ങൂക്കാരന്‍ സഹദ് (26) വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. നിരപരാധിയാണെന്ന് ഫേസ്ബുക്കില്‍ കുറിപ്പിട്ടതിനു ശേഷമാണ് ഫഹദ് ജീവനൊടുക്കിയത്. ഇന്നലെ വൈകീട്ടോടെ സഹദിനെ മുറിക്കകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ഡിസംബറില്‍ പോക്സോ കേസില്‍ പ്രതിയായി അറസ്റ്റ് ചെയ്ത് ജയിലിലായിരുന്നു സഹദ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. സഹദിന്റെ ഫേസ്ബുക്ക് കുറിപ്പ്… പോക്സോ, ബലാത്സംഗം ഇതിലൊന്നും ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. എന്നെ രണ്ട് വര്‍ഷത്തോളം പരാതി കൊടുത്ത കുട്ടി ക്രൂരമായി ടോര്‍ച്ചര്‍ ചെയ്തു. എല്ലാം അവസാനിപ്പിച്ചു പോയ ആ കുട്ടി എന്റെ വിവാഹം ഓകെ ആയ ശേഷം വീണ്ടും വന്നു. എന്റെ വീട്ടില്‍ വന്നു ഞാനാ കുട്ടിയുടെ കാല് പിടിച്ചു. വീട്ടില്‍ ഉമ്മാനോടും വാപ്പാനോടും മിണ്ടാറില്ല. ചൈല്‍ഡ്ഹുഡ്…
Read Moreവിവാദ കല്യാണം; ലൗജിഹാദ് ബിജെപിയുടെ നുണബോംബെന്ന് മന്ത്രി മുഹമ്മദ് റിയാസ്; ജോർജ് എം. തോമസിനു നാക്കു പിഴ സംഭവിച്ചതെന്ന് പി. മോഹനൻ
തിരുവനന്തപുരം: ലൗജിഹാദ് ബിജെപിയുടെ നുണബോംബെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബിജെപി ഈ വിഷയം എടുത്തു പറയുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാനാണ്. മതസൗഹാർദം തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇതിൽ ജനങ്ങൾ വീഴില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം കോടഞ്ചേരിയിൽ ഡിവൈഎഫ്ഐ നേതാവ് ക്രിസ്ത്യൻ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി വിവാഹം ചെയ്ത സംഭവം വിവാദമായതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. അതേസമയം, ലൗ ജിഹാദ് യാഥാർഥ്യമാണെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികളെ വലയിലാക്കാൻ ചില സംഘടനകളുടെ ആളുകൾ ശ്രമിക്കുന്നുണ്ടെന്നും ഇക്കാര്യം പാർട്ടി രേഖകളിൽ തന്നെ പറയുന്നുണ്ടെന്നും സിപിഎം നേതാവ് ജോർജ് എം. തോമസ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. പിന്നാലെ അദ്ദേഹത്തിന്റെ പ്രസ്താവന തള്ളിക്കൊണ്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനും രംഗത്തുവന്നു. ജോർജ് എം. തോമസിനു നാക്കു പിഴ സംഭവിച്ചെന്നാണ് പി. മോഹനൻ പറഞ്ഞത്. വ്യത്യസ്ത മതങ്ങളിൽപ്പെട്ട പ്രായപൂർത്തിയായവർ വിവാഹം ചെയ്യുന്നതിൽ അസ്വാഭാവികത…
Read Moreപഴങ്ങൾക്കു തീവില; വിഷുവും നോമ്പുകാലവും പഴക്കച്ചവടക്കാര്‍ക്ക് തിരിച്ചടിയാകുന്നു; വിറ്റുപോകുന്നത് തണ്ണിമത്തൻമാത്രമെന്ന് കടക്കാർ
സ്വന്തം ലേഖിക കൊച്ചി: വിഷുവും നോമ്പുകാലവും പഴക്കച്ചവടക്കാര്‍ക്ക് പ്രതീക്ഷ നല്കുന്ന സമയമാണ്. എന്നാൽ കോവിഡിന് ശമനം വന്നിട്ടും ഇക്കുറി പഴക്കച്ചവട വിപണി ഉഷാറാകുന്നില്ല. പഴങ്ങള്‍ വാങ്ങാന്‍ ആളില്ലാത്തതുതന്നെ കാരണം. പഴങ്ങളുടെ തീവിലയാണ് ആളുകളെ വിപണിയിൽനിന്ന് അകറ്റുന്നത്. ഓറഞ്ച് സീസണ് തീരാറായതും മാമ്പഴക്കാലം തുടങ്ങാത്തതും ഈ രണ്ടു പഴങ്ങളുടെയും വില ഉയരാന്‍ കാരണമായെന്ന് കച്ചവടക്കാർ പറയുന്നു. നോമ്പുതുറ വിഭവങ്ങളിലെ പ്രധാന ഇനമായ തണ്ണിമത്തന് മാത്രമാണ് ഇത്തവണ വിറ്റുപോകുന്നത്. തണ്ണിമത്തന് കിലോയ്ക്ക് 25 രൂപയ്ക്ക് കിട്ടും. കിരണ്‍, നാംധാരി ഇനം തണ്ണിമത്തനാണ് ആവശ്യക്കാരേറെ. മുന്‍വര്‍ഷങ്ങളില്‍ കുരുവില്ലാത്ത മുന്തിരിക്ക് വന്‍ ഡിമാന്ഡായിരുന്നെങ്കിലും ഇത്തവണ ആവശ്യക്കാർ കുറവാണ്.ഓറഞ്ചിന്റെ സീസണ് കഴിഞ്ഞതിനാല്‍ ഇന്ത്യന്‍ ഓറഞ്ച് ഇപ്പോള്‍ കിട്ടാനില്ല. വിദേശ ഇനമായ സിട്രസ് ഓറഞ്ചാണ് ജ്യൂസിനായി ചുരുക്കം ചിലര്‍ വാങ്ങുന്നത്. കിലോയ്ക്ക് 130 രൂപയാണ് വില. ഇന്ത്യന്‍ ഓറഞ്ചിന് കിലോയ്ക്ക് 120 രൂപ വരും.…
Read More2010-ലായിരുന്നു ആ വിവാഹം! മഞ്ജു ജീവനൊടുക്കിയ ദിവസവും സുജിത് വീട്ടിലെത്തിയിരുന്നു; ഭാര്യ ജീവനൊടുക്കിയ കേസിൽ ഭർത്താവിനു തടവും പിഴയും
തൊടുപുഴ: പീഡനത്തെത്തുടർന്ന് ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന് എട്ടുവർഷം തടവും 40,000 രൂപ പിഴയും. കരുണാപുരം കുഴിഞ്ഞാളൂർ നിരപ്പേൽക്കട പുല്ലുംപ്ലാവിൽ സുജിത്തി(39)നെയാണ് തൊടുപുഴ നാലാം അഡീഷണൽ ആൻഡ് ജില്ലാ സെഷൻസ് കോടതി ജഡ്ജി പി.വി. അനീഷ്കുമാർ ശിക്ഷിച്ചത്. ഇയാളുടെ ഭാര്യ രാമക്കൽമേട് ബാലൻപിള്ള സിറ്റി വെട്ടിക്കൽ മഞ്ജു(29)വാണ് 2016 നബംബർ 20ന് വീട്ടിൽ ജീവനൊടുക്കിയത്. 2010-ലായിരുന്നു സുജിത്തും മഞ്ജുവും തമ്മിലുള്ള വിവാഹം. മദ്യപിച്ചെത്തുന്ന സുജിത്ത് മഞ്ജുവിനെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. മഞ്ജുവിന്റെ സ്വർണം വിറ്റ് പാട്ടത്തിനെടുത്ത കൃഷിയിടത്തിന് സമീപത്തുള്ള വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഒരിക്കൽ അവിടെയെത്തിയ അമ്മ വത്സ മർദനമേറ്റ് ചെവിയിൽനിന്ന് ചോരയൊലിക്കുന്ന നിലയിലാണ് മഞ്ജുവിനെ കണ്ടത്. അന്നു കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മഞ്ജു തയാറായില്ല. എന്നാൽ അമ്മ വന്നത് മഞ്ജു വിളിച്ചിട്ടാണെന്നുപറഞ്ഞ് പ്രതി വീണ്ടും വഴക്കുണ്ടാക്കി. മഞ്ജുവിന്റെ ഫോണ്‍ തല്ലിത്തകർത്തു. ക്രൂരമർദനം തുടർന്നതോടെ ഒരുവയസുള്ള മകനുമായി യുവതി വീട്ടിലേക്ക്…
Read Moreതോക്കുമായി സ്കൂള്‍ അധ്യാപിക അറസ്റ്റില്‍ ! പോലീസ് യുവതിയെ പിടികൂടിയത് രഹസ്യവിവരത്തെത്തുടര്‍ന്ന്…
നാടന്‍ തോക്കുമായി അധ്യാപിക അറസ്റ്റില്‍.ഉത്തര്‍പ്രദേശിലെ മെയിന്പുരിയിയിലാണ് സംഭവം. ഫിറോസാബാദിലെ സ്കൂളില്‍ അധ്യാപികയായ കരിഷ്മ സിങ് യാദവിനെയാണ് തോക്കുമായി പോലീസ് പിടികൂടിയത്. ഒരു സ്ത്രീ നഗരത്തില്‍ തോക്കുമായി സഞ്ചരിക്കുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവതിയെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. പോലീസ് നടത്തിയ ദേഹപരിശോധനയിലാണ് യുവതിയുടെ പാന്റ്സിന്റെ പോക്കറ്റില്‍നിന്ന് തോക്ക് കണ്ടെടുത്തത്. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം യുവതിക്കെതിരേ കേസെടുത്തതായും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു. ഫിറോസാബാദില്‍ അധ്യാപികയായ കരിഷ്മ ചില ജോലികള്‍ക്കായാണ് മെയിന്‍പുരിയില്‍ വന്നതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. എന്തിനാണ് യുവതി തോക്ക് കൈവശം വെച്ചത് എന്നതടക്കം അന്വേഷിച്ചുവരികയാണെന്നും ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും മെയിന്‍പുരി എസ്.പി. അജയ്കുമാര്‍ പറഞ്ഞു. യ യുവതിയെ പോലീസ് പരിശോധിക്കുന്നതിന്റെയും തോക്ക് കണ്ടെടുക്കുന്നതിന്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
Read Moreപാലക്കാട്ട് മൂന്നുവയസുകാരനെ കൊലപ്പെടുത്തിയത് അമ്മ ഒറ്റയ്ക്കോ ? കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപണം; നിഷേധിച്ച് മാതൃസഹോദരി
സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് എലപ്പുള്ളിയിൽ മൂന്നു വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ അമ്മയെ കൂടാതെ അമ്മയുടെ സഹോദരിക്കും പങ്കുണ്ടെന്ന് ബന്ധുക്കൾ. ഇതെ തുടർന്ന് സഹോദരിയെ ചോദ്യം ചെയ്തെങ്കിലും അവർ കുറ്റം നിഷേധിച്ചു. എലപ്പുള്ളി ചുട്ടിപ്പാറ മണിയേരി സ്വദേശി ഷമീറിന്റെ മകൻ മുഹമ്മദ് ഷാനുവിനെയാണ് മാതാവിന്റെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിൽ അമ്മ ആസിയയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലേ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. പ്രാഥമിക വിവരമനുസരിച്ച് ഷാനുവിന്റെ മരണം കൊലപാതകം തന്നെയാണെന്നാണ്. ശ്വാസം മുട്ടിയാണ് കുഞ്ഞിന്റെ മരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്.കഴുത്തിൽ കുരുക്ക് മുറുകിയതിന്റെ പാടുണ്ട്. കാമുകൻ അറിയാതിരിക്കാൻ കൊലപാതകം തനിക്ക് കുട്ടിയുണ്ടെന്ന് കാമുകൻ അറിയാതിരിക്കാനാണ് ആസിയ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം. ആസിയ ഒറ്റയ്ക്കല്ല കൊലപാതകം നടത്തിയതെന്നാണ് മുത്തച്ഛൻ ഇബ്രാഹിം പറയുന്നത്.…
Read Moreകരിവളയിട്ട കൈകൾ ഒത്തു ചേർന്നു; കുറഞ്ഞ മുതൽ മുടക്കിൽ തൊഴിൽകരുത്തുമായ് സൗഭാഗ്യയിലെ അംഗനമാർ
മംഗലം ശങ്കരൻകുട്ടിഒറ്റപ്പാലം : തൊഴിലിടങ്ങൾ സൃഷ്ടിച്ച് സ്വന്തം കാലിൽ നിലയുറപ്പിക്കാൻ സ്ത്രീ ശാക്തീകരണത്തിന്റെ കരുത്തുമായി സൗഭാഗ്യയിലെ അംഗനമാർ. ഗ്രാമീണ മേഖലകളിൽ കുടുംബശ്രീ സംരംഭത്തിലൂടെ തൊഴിലിടങ്ങൾ കണ്ടെത്തി സ്വന്തം കാലിൽ നില്‍ക്കാനുള്ള പെണ്പോരാട്ടത്തിലാണ് അന്പലപ്പാറ കടന്പൂർ കൂനൻമല വാർഡിലെ സൗഭാഗ്യ കുടുംബശ്രീ യൂണിറ്റ്. അഞ്ച് സ്ത്രീകളുടെ കൂട്ടായ്മയിൽ ആരംഭിച്ച മില്ലാണ് മറ്റ് വനിതകൾക്ക് കൂടി പ്രചോദനമായി ഇവിടെ വിജയിച്ചു നിൽക്കുന്നത്. നെല്ല് കുത്തുന്നതിനും ധാന്യങ്ങൾ പൊടിക്കുന്നതിനും എണ്ണയാട്ടുന്നതിനുമുള്ള വിപുലമായ യന്ത്ര സംവിധാനത്തോടെയുള്ള മില്ലാണ് ഗ്രാമീണ മേഖലയിലെ പ്രദേശവാസികൾക്ക് കൂടി പ്രയോജനപ്രദമായി വളയിട്ട കൈകൾ ഭദ്രമാക്കുന്നത്. അരിമാവ് തയാറാക്കുന്ന യൂണിറ്റ് സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രാരംഭത്തിൽ വനിതാ സംഘം ഇറങ്ങിത്തിരിച്ചത്. എന്നാൽ സ്വന്തമായി സ്ഥലം ലഭ്യമായതോടെ അന്പലപ്പാറ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂടി സഹകരണത്തോടെ ഷീറ്റിട്ട കെട്ടിടം ഇവർ യാഥാർഥ്യമാക്കി. രണ്ട് ലക്ഷം രൂപയാണ് ഇതിന് മുതൽ മുടക്കിയത്. തുടർന്നാണ് പദ്ധതി…
Read Moreനെല്ലിയാമ്പതി ചുരം റോഡിൽ ഒറ്റയാൻ: കൗതുകക്കാഴ്ച പകർത്തി സഞ്ചാരികൾ; റോഡിൽ കൊമ്പുകുലുക്കി നിന്നപ്പോൾ ചുരം ഇറങ്ങാൻ കാത്തുകിടക്കേണ്ടി വന്നത് മണിക്കൂറുകൾ
ജോജി തോമസ്നെല്ലിയാന്പതി : വനമേഖലയായ നെല്ലിയാന്പതിയിലേക്ക് എത്തുവാനുള്ള ഏക മാർഗമായ നെല്ലിയാന്പതി-നെന്മാറ ചുരം റോഡിൽ ഒറ്റയാൻ ഇറങ്ങിയതു സഞ്ചാരികൾക്കു കാഴ്ചയായി. നെന്മാറ-നെല്ലിയാന്പതി സംസ്ഥാന പാതയിൽ ചെറുനെല്ലിക്കും മരപാലത്തിനും ഇടക്കാണ് കെഎസ്ആർടിസി ബസിനു മുന്നിൽ നില ഉറപ്പിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ നെല്ലിയാന്പതിയിൽ നിന്ന് മടങ്ങുന്ന ബസിന് മുന്നിലേക്കായാണ് ഒറ്റയാൻ നടന്നടുത്തത്. തുടർന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പാതയിൽ കാട്ടാനക്കൂട്ടം നില ഉറപ്പിക്കുന്നതിനാൽ നെന്മാറ നഗരത്തിലേക്കുള്ള യാത്ര ഭീതി നിറഞ്ഞതായി നെല്ലിയാന്പതി നിവാസികൾ പറഞ്ഞു. ഇതോടെ നെല്ലിയാന്പതി കാണാനെത്തിയ വിനോദ സഞ്ചാരികൾ ഉൾപ്പെടെ നൂറിലധികം പേർ ചുരം പാത ഇറങ്ങാൻ കഴിയാതെ കുടുങ്ങി. ഒറ്റയാൻ കാട്ടിലേക്ക് കയറിയതോടെയാണ് യാത്രക്കാർ ചുരം ഇറങ്ങിയത്.നെല്ലിയാന്പതിയിലേക്ക് യാത്ര നിയന്ത്രണമുള്ളതിനാൽ മിക്ക ദിവസങ്ങളിലും ചെറുനെല്ലി മുതൽ അയ്യപ്പൻ തിട്ട് വരെയുള്ള ഭാഗങ്ങളിൽ കാട്ടാന പാതയിലേക്ക് ഇറങ്ങുന്നത് പതിവാണ്. ഞായറാഴ്ച…
Read Moreനേതാവിന്റെ വിവാദ വിവാഹം കത്തിക്കയറുന്നു ! തങ്ങളുടെ വിവാഹം ലൗവ് ജിഹാദ് അല്ലെന്ന് യുവതിയും യുവാവും; വീഴ്ച പറ്റിയെന്നു നേതാവ്, ഗൂഢാലോചനയെന്ന് ബന്ധുക്കള്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: കോടഞ്ചേരിയിലെ വിവാദ വിവാഹത്തില്‍ യുവനേതാവിനു പൂര്‍ണ പിന്തുണയുമായി ഡിവൈഎഫ്ഐ രംഗത്ത്. യുവാവിന്റെ നടപടി തെറ്റായെന്നു സിപിഎം പ്രാദേശിക നേതാക്കള്‍ നിലപാട് സ്വീകരിക്കുമ്പോഴാണ് പരിപൂര്‍ണ പിന്തുണ നല്കി ഡിവൈഎഫ്ഐ രംഗത്തെത്തിയിരിക്കുന്നത്. ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി എം.എസ്.ഷെജിനും പങ്കാളി ജ്യോത്സ്നയും തമ്മിലുള്ള വിവാഹത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളിലാണ് സംഘടന നിലപാട് വ്യക്തമാക്കിയത്. ക്രിസ്ത്യന്‍ യുവതിയായ പെണ്‍കുട്ടിയെ മുസ്ലിം വിഭാഗത്തില്‍പെട്ട നേതാവ് കടത്തിക്കൊണ്ടുപോയി വിവാഹം ചെയ്തത് വലിയ വിവാദത്തിന് ഇടനല്‍കിയിരുന്നു. ലൗ ജിഹാദ് ആരോപണം വരെ ഉയര്‍ന്ന കേസില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തുകയും ചെയ്തു. മൂന്നു ദിവസം മുന്‍പ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍, പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും ഡിവൈഎഫ്ഐ നേതാവിനെ സംരക്ഷിക്കുകയായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ ആരോപിച്ചത്. തുടര്‍ന്നാണ് വലിയ പ്രതിഷേധമുണ്ടായത്. എന്നാല്‍, ഇന്നലെ താമരശേരി…
Read More