എടത്വ: നാടിനെ പൊരിക്കുന്ന കനത്ത ചൂട് നെൽക്കർഷകർക്കും വിനയാകുന്നു. വേനൽ മഴ ചതിക്കുന്നതിനു മുന്‍പേ കൊയ്തെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്ന കർഷകർക്കാണ് കനത്ത ചൂട് തിരിച്ചടിയായിരിക്കുന്നത്. വിളവെടുത്ത നെല്ലിന്റെ തൂക്കം കുറഞ്ഞതാണ് കർഷകരെ വിഷമത്തിലാക്കുന്നത്.കഴിഞ്ഞ പുഞ്ച കൃഷി സീസണില്‍ മഴ ചതിച്ചപ്പോള്‍ ഇക്കുറി ചൂട് ചതിച്ചെന്നു കർഷകർ പറയുന്നു. വേനൽ മഴയുടെ ഭീഷണി ഒഴിവാക്കാൻ ഇത്തവണ നേരത്തെയാണ് വിതച്ചതും കൊയ്തതും. വിളവെടുത്ത നെല്ലിന്റെ അളവും തൂക്കവും കുറഞ്ഞിട്ടുണ്ട്. പുഞ്ചകൃഷിയുടെ തുടക്കത്തില്‍ ലഭിച്ച മഴ കതിരിടുന്ന സമയത്തു ലഭിക്കാതിരുന്നതാണ് തിരിച്ചടിയായതെന്നു കർഷകർ പറയുന്നു. വിളവെടുക്കുന്ന ഒട്ടുമിക്ക പാടങ്ങളിലും നെല്ല് കരിഞ്ഞുണങ്ങിയ നിലയിലാണ്. കഠിനമായ ചൂടില്‍ കതിരില്‍നിന്നു നെല്മണി അടര്‍ന്നു വീണും കര്‍ഷകര്‍ക്കു നഷ്ടം വരുന്നുണ്ട്. മഴ ഭീഷണി ഇല്ലാത്തതിനാൽ ഈര്‍പ്പത്തിന്റെ പേരില്‍ മില്ലുടമകള്‍ കിഴിവ് ആവശ്യപ്പെട്ടില്ലെങ്കിലും നെല്ലിന്റെ തൂക്കക്കുറവ് തിരിച്ചടിയായി. പാട്ടത്തിനെടുത്തു കൃഷിയിറക്കിയ കര്‍ഷകര്‍ക്കാണ് വലിയ പ്രതിസന്ധിയുണ്ടായിരിക്കുന്നത്. ക്ഷീരകര്‍ഷകര്‍ക്കു വേനല്‍ക്കാല…
Read MoreDay: March 10, 2023
ഇതുതാന്‍ ഗുണ്ടാ സ്റ്റൈല്‍ ! കത്തിയും സിഗരറ്റും ഉപയോഗിച്ച് തട്ടുപൊളിപ്പന്‍ റീല്‍സ് ! തമന്നയെ പൊക്കാന്‍ പോലീസ്…
പ്രകോപനപരവും ആയുധങ്ങളും വെച്ചും ഇന്‍സ്റ്റഗ്രാം റീല്‍സ് ഇടുന്ന ഗുണ്ടാസംഘത്തിലെ പെണ്‍കുട്ടിയെ തിരയാന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ കത്തിയും സിഗരറ്റുമായി പെണ്‍കുട്ടി എതിര് ഗുണ്ടാസംഘത്തെ പ്രകോപിപ്പിക്കുന്ന തരത്തില്‍ പോസ്റ്റിട്ടതോടെയാണ് പോലീസിന്റെ ശ്രദ്ധയില്‍പെടുന്നത്. നഴ്സിങ് വിദ്യാര്‍ഥിനിയായ തമന്ന എന്ന് അറിയപ്പെടുന്ന വിനോദിനിയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഇത്തരത്തിലുള്ള റീല്‍സ് ഇട്ടത്. പെണ്‍കുട്ടി കഞ്ചാവ് കേസിലും പ്രതിയാണെന്ന് കോയമ്പത്തൂര്‍ പോലീസ് പറഞ്ഞു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം കോയമ്പത്തൂര്‍ കോടതിക്ക് സമീപം ഗോകുല്‍ എന്ന യുവാവിനെ വെട്ടി കൊന്നിരുന്നു. എതിര് സംഘത്തിലെ ‘കൊരങ്ങ് ശ്രീറാം’ എന്ന ആളെ ഗോകുല്‍ കൊലപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സംഘത്തിലെ എല്ലാവരും ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണെന്ന് മനസിലായത്. അങ്ങനെയാണ് അന്വേഷണം വിനോദിനിയില്‍ ചെന്നെത്തിയത്. സൂര്യ എന്ന യുവാവുമായി സൗഹൃദത്തിലായ പെണ്‍കുട്ടി അതുവഴിയാണ് സംഘത്തിലെ മറ്റുള്ളവരെയും പരിചയപ്പെട്ടത്. സൂര്യക്കൊപ്പം…
Read Moreഎയർഹോസ്റ്റസ്, മോഡൽ, ട്യൂട്ടർ .! കള്ളനോട്ട് കേസിൽ പിടിയിലായ കൃഷി ഓഫീസർ ജിഷമോൾ സകലകലാവല്ലഭി; പക്ഷേ വകതിരിവ്…
ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫീസറെ സസ്പെൻഡ് ചെയ്തു. എടത്വ കൃഷി ഓഫീസർ എം. ജിഷമോൾക്കാണ് സസ്പെൻഷൻ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവർ അറസ്റ്റിലായത്. ജിഷയിൽനിന്ന് കിട്ടിയ 500 രൂപയുടെ ഏഴ് കള്ളനോട്ടുകൾ മറ്റൊരാൾ കോൺവന്റ് സ്ക്വയറിലെ ഫെഡറൽ ബാങ്ക് ശാഖയിൽ നൽകിയതോടെയാണ് അന്വേഷണം തുടങ്ങിയത്. എന്നാൽ, ഇയാൾക്ക് ഇവ കള്ളനോട്ടാണെന്ന് അറിയില്ലായിരുന്നെന്ന് പോലീസ് പറഞ്ഞു. കള്ളനോട്ടുകളുടെ ഉറവിടം ജിഷമോൾ വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കള്ളനോട്ട് നൽകി മറ്റാരെങ്കിലും കബളിപ്പിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പോലീസ് തയാറായിട്ടില്ല. ബിഎസ് സി അഗ്രിക്കള്‍ച്ചർ ബിരുദധാരിയായ ജിഷ നേരത്തെ എയര്‍ഹോസ്റ്റസായി ജോലിചെയ്തിരുന്നുവെന്നാണ് അവകാശപ്പെട്ടിരുന്നത്. 2009ല്‍ സ്പൈസസ് ബോര്‍ഡില്‍ ഫീല്‍ഡ് ഓഫീസറായി. പിന്നീട് മൂവാറ്റുപുഴയില്‍ വിഎച്ച്എസ്ഇ ട്യൂട്ടറായി. 2013ലാണ് കൃഷി ഓഫീസറായി ജോലിയില്‍ പ്രവേശിച്ചത്. ഫാഷൻ, മോഡലിംഗ് രംഗങ്ങളിൽ…
Read Moreക്ഷേത്രനടയിലെത്തി പ്രാര്‍ഥിച്ച ശേഷം കാണിക്ക വഞ്ചികളുമായി യുവാവും യുവതിയും മുങ്ങി !
ക്ഷേത്രത്തിലെ കാണിക്കവഞ്ചികളുമായി യുവതിയും യുവാവും കടന്നു കളഞ്ഞതായി വിവരം. തകഴിക്ക് സമീപം കുന്നുമ്മ ആക്കള ക്ഷേത്രത്തിലെ ഭണ്ഡാരമാണ് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്. ബൈക്കിലെത്തിയായിരുന്നു മോഷണം. ഇന്നലെ രാവിലെ ഏഴ് മണിക്കായിരുന്നു സംഭവം. യുവാവിനൊപ്പം ബൈക്കിലെത്തിയ യുവതി ക്ഷേത്രനടയിലെത്തി പ്രാര്‍ഥിച്ചു. അതിനു ശേഷം നടയിലുണ്ടായിരുന്ന രണ്ട് കാണിക്ക വഞ്ചികളുമെടുത്ത് കൈയില്‍ കരുതിയ സഞ്ചിയിലിട്ട് അതേ ബൈക്കില്‍ കടക്കുകയായിരുന്നു. മോഷണ ദൃശ്യം ക്ഷേത്രവളപ്പിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞു. ശാന്തിക്കാരന് രാവിലെ വന്നു ശ്രീകോവിലിനു വെളിയിലെ ദീപം കത്തിച്ചപ്പോള്‍ ശ്രീകോവിലിനു മുന്നില്‍ കാണിക്ക വഞ്ചികളുണ്ടായിരുന്നു. പിന്നീടു 11നു ശാന്തിക്കാരന് എത്തിയപ്പോഴാണു കാണിക്ക വഞ്ചികള്‍ നഷ്ടമായ വിവരം മനസിലായത്. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികള്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ക്ഷേത്രത്തില്‍ മൂന്ന് മാസം മുന്‍പും കാണിക്ക വഞ്ചി മോഷണം പോയിരുന്നു. തുടര്‍ന്നാണ് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്.
Read Moreയാത്രാനുമതി നിഷേധിച്ചു; മകന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാനായില്ല;എയര്‍ ഇന്ത്യ ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നല്കാാൻ വിധി
കോട്ടയം: സാധുവായ യാത്രാടിക്കറ്റ് ഉണ്ടായിട്ടും ഇംഗ്ലണ്ടിലേക്കുള്ള യാത്രാനുമതി നിഷേധിച്ചതിനാല്‍ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാവാതെ വന്ന യാത്രക്കാരന് എയര്‍ ഇന്ത്യ ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് ഉത്തരവ്. കോട്ടയം ഉദയനാപുരം തെനാറ്റ് ആന്റണി നല്കിയ പരാതിയിലാണ് വി.എസ്. മനുലാല്‍ പ്രസിഡന്റും ആര്. ബിന്ദു, കെ.എം.ആന്റോ എന്നിവര്‍ അംഗങ്ങളുമായുളള ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാര കമ്മീഷന് ഉത്തരവ്. 2018 ഓഗസ്റ്റ് 28ന് ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമില്‍ നടന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് ഓഗസ്റ്റ് 25ന് കൊച്ചിയില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ ആന്റണി ടിക്കറ്റ് ബുക്ക് ചെയ്തത്. കൊച്ചിയില്‍നിന്നു യാത്ര ചെയ്യാനാവാതെ വന്നതോടെ ആന്റണി ഡല്‍ഹിയില്‍നിന്നുള്ള എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനത്തില്‍ ബര്‍മിംഗ്ഹാമിലേക്കുള്ള ടിക്കറ്റ് വാങ്ങി. ബ്രിട്ടനിൽ സ്ഥിരതാമസ പെര്‍മിറ്റുള്ള ആന്റണി രണ്ടു വര്‍ഷത്തില്‍ കൂടുതല്‍കാലം ബ്രിട്ടന് പുറത്ത് താമസിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ യാത്ര…
Read Moreബാൽക്കണിയിലിട്ട് വസ്ത്രം ഉണക്കണ്ട; നിയമം മൂലം നിരോധിക്കുന്നതിന് രണ്ട് കാരണം; തെറ്റിക്കുന്നവർക്ക് 10 ലക്ഷം പിഴയും ആറു മാസം തടവും
മസ്കറ്റ്: തുറന്നിട്ട ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാൻ ഇടുന്നവർക്കെതിരെ മുന്നറിയിപ്പുമായി മസ്കറ്റ് മുനിസിപ്പാലിറ്റി. തുറന്നിട്ട ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കാനിട്ടാൽ 5,000 റിയാല്‍ പിഴയും ആറു മാസം തടവും ലഭിക്കും. പൊതുസ്ഥലങ്ങളോടു ചേര്‍ന്നുള്ള താമസ സ്ഥലങ്ങളില്‍ വസ്ത്രങ്ങള്‍ തുറന്നിട്ട ബാല്‍ക്കണിയില്‍ ഉണക്കാനിടുന്നത് നിയമ വിരുദ്ധമാണെന്നു നഗരസഭ അറിയിച്ചു. ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവർ വസ്ത്രം അലക്കിയ ശേഷം ബാൽക്കണികളിൽ ഉണക്കാൻ ഉപയോഗിക്കുന്നത് വർധിച്ചതോടെയാണ് മസ്കറ്റ് നഗരസഭ അധികൃതർ മുന്നറിയിപ്പ് നൽകിയത്. 50 റിയാല്‍ മുതല്‍ 5,000 റിയാല്‍ (പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍) വരെ പിഴയും 24 മണിക്കൂര്‍ മുതല്‍ ആറു മാസം വരെ തടവും ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. നഗരത്തിന്റെ കാഴ്ച ഭംഗിക്കു കോട്ടം തട്ടുന്നതിനൊപ്പം അപകടങ്ങള്‍ക്കും ഇടവരുത്തുന്ന കാര്യമാണിതെന്ന് നഗരസഭ വിലയിരുത്തി. എന്നാല്‍, മറയുള്ള ബാല്‍ക്കണി വസ്ത്രങ്ങള്‍ ഉണക്കാന്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്നും നഗരസഭ പ്രസ്താവനയില്‍ അറിയിച്ചു.
Read Moreആ ആന്റിയുമായി ചേര്‍ത്ത് കഥകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ എല്ലാം കൈവിട്ടു പോയി ! നടന് കരണിന്റെ സിനിമ ജീവിതം തകര്‍ന്നതിങ്ങനെ…
ഒരുകാലത്ത് മലയാളം, തമിഴ് സിനിമകളില്‍ തിളങ്ങി നിന്നിരുന്ന താരമായിരുന്നു കരണ്‍. എണ്‍പതുകളില്‍ മലയാള സിനിമയില്‍ ബാലതാരമായി എത്തിയ കരണിന്റെ യഥാര്‍ത്ഥ പേര് രഘു എന്നായിരുന്നു. സ്വാമി അയ്യപ്പന്, പ്രയാണ്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് രഘുവിനെ തേടി കേരള സംസ്ഥാന പുരസ്കാരം എത്തിയിരുന്നു. ഇന്നും രഘുവിനെ മലയാളികള്‍ക്ക് പ്രിയങ്കരനാക്കുന്നത് ഇണയിലെ വെള്ളിച്ചിലം വിതറി…, എന്ന ഗാനവും സിന്ധൂര തിലകവുമായി….. എന്ന കുയിലിനെ തേടിയിലെ ഗാനവുമാണ്. പിന്നീട് തമിഴിലേക്ക് ചേക്കേറിയ താരം ബാലതാരമായും നായകനായും അഭിനയിച്ചു. അപ്പോഴാണ് കരണ്‍ എന്ന പേര് സ്വീകരിച്ചത്. എന്നാല്‍ നായകനായി മാത്രമല്ല, വില്ലനായും സഹനടനായുമൊക്കെ താരം തകര്‍ത്തഭിനയിച്ചു. കമലഹാസന്റെ നമ്മവര്‍ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ അതിലെ അഭിനയത്തിലൂടെ കരണും ശ്രദ്ധനേടി. പിന്നീട് താരത്തേ തേടി ഒത്തിരി നല്ല കഥാപാത്രങ്ങളെത്തി. കഷ്ടപ്പെട്ട് അഭിനയിച്ചിട്ടും താരത്തിന് ദിവസം 800 രൂപയൊക്കെയായിരുന്നു പ്രതിഫലം. അടുത്ത സിനിമയില്‍ കൂടുതല്‍…
Read Moreവിജേഷ് പിള്ള എന്നൊരാളെ തനിക്കറിയില്ല, കണ്ണൂര്‍ ജില്ലയില്‍ പിള്ളമാരില്ല; എല്ലാം തെളിവുകളും പുറത്തുവിടട്ടെയെന്ന് എം.വി.ഗോവിന്ദന്
കോട്ടയം: സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള സ്വപ്നാ സുരേഷിന്റെ ആരോപണത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. വിജേഷ് പിള്ള എന്നൊരാളെ തനിക്കറിയില്ല. കണ്ണൂര്‍ ജില്ലയില്‍ പിള്ളമാരില്ലെന്നും ഗോവിന്ദന് പറഞ്ഞു. ഒരു കാര്യവും മറച്ചുവയ്ക്കാന്‍ തങ്ങള്‍ ആരെയും സമീപിക്കില്ല. എല്ലാം തെളിവുകളും പുറത്തുവിടട്ടെ എന്നാണ് പറയാനുള്ളത്. സ്വപ്നക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കും. ഇതിന് പിന്നില്‍ രാഷ്ട്രീയമാണ്. സിപിഎമ്മിന്റെ പ്രതിരോധ ജാഥ വിജയിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം ആരോപണങ്ങളെന്നും ഗോവിന്ദന് പറഞ്ഞു. ആരോപണങ്ങളില്‍ ചൂളിപോകില്ല. ജാഥയെ തടയാന്‍ ആര്‍ക്കുമാകില്ല. ജാഥ കൂടുതല്‍ ഗംഭീരമാകുമെന്നും ഗോവിന്ദന് കൂട്ടിചേര്‍ത്തു. വൈദേകം റിസോര്‍ട്ട് വിവാദത്തെക്കുറിച്ചും ഗോവിന്ദന് പ്രതികരിച്ചു. ഇ.പി.ജയരാജന് റിസോര്‍ട്ടില്‍ ഓഹരിയില്ല. ഇപിയുടെ കുടുംബത്തിന്റെ ഷെയറില്‍ തീരുമാനമെടുക്കേണ്ടത് അവരാണെന്നും ഗോവിന്ദന് പറഞ്ഞു.
Read Moreസ്ട്രോക്ക് വന്നതോടെ വലതു കണ്ണിന്റെ കാഴ്ച മങ്ങി ! അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തതിന്റെ കാരണം വെളിപ്പെടുത്തി ദിവ്യ ബിനു…
മലയാളികളുടെ പ്രിയ പരമ്പരകളില്‍ ഒന്നാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. മുന്‍കാല ചലച്ചിത്ര നായികാ നടി ചിപ്പി രഞ്ജിത്ത്, രാജീവ് പരമേശ്വരന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാായി എത്തുന്ന സാന്ത്വനം സീരിയലിലെ താരങ്ങള്‍ ഓരോരുത്തരം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഈ സീരിയലില്‍ നെഗറ്റീവ് കഥാപാത്രമായ സാവിത്രി അമ്മായിയായെത്തുന്നത് നടി ദിവ്യ ബിനുവാണ്. സാവിത്രി എന്ന നെഗറ്റീവ് ഷേഡുള്ള അമ്മായിയായി താരം തകര്‍ക്കുകയാണ്. എന്നാല്‍ ദിവ്യ ബിനു അത്ര ചില്ലറക്കാരിയല്ല. വെറുമൊരു അഭിനേത്രി മാത്രമല്ല താരം. സിനിമയിലും ടെലിവിഷനിലും തിളങ്ങുന്ന ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയാണ്. ബാഹുബലി മലയാളത്തില്‍ രമ്യാ കൃഷ്ണന് ശബ്ദം നല്‍കിയത് ദിവ്യയാണ്. ബാഗമതിയില്‍ അനുഷ്ക്കയ്ക്കും ശബ്ദം നല്‍കിയത് ദിവ്യയാണ്. ഡബ്ബിങ് ആര്‍ടിസ്റ്റ് ആകുന്നതിന് മുന്നേ ഒരു സ്റ്റാഫ് നേഴ്സായിരുന്നു ദിവ്യ. ഇപ്പോഴിതാ പൊങ്കാല ഇടാന്‍ കഴിഞ്ഞ സന്തോഷം പങ്കുവെക്കുകയാണ് താരം. കൊറോണ കഴിഞ്ഞ് പൊങ്കാല ഇടാനൊക്കെ…
Read More