വി. ശ്രീകാന്ത്കോൺഗ്രസ് നേതാക്കൾക്കെതിരേ സരിത നായർ പണ്ട് രണ്ടും കൽപ്പിച്ച് ഇറങ്ങിയപ്പോൾ കോൺഗ്രസിന് സംഭവിച്ചത് ഭരണ നഷ്ടമായിരുന്നു. ഇപ്പോൾ സ്വപ്ന ഇടതുപക്ഷത്തെ ഞെക്കി ഞെരുക്കി കൊണ്ടിരിക്കുന്പോൾ കോൺഗ്രസുകാരുടെ ഉള്ളിൽ ചിരിയുടെ മാലപ്പടക്കംതന്നെ പൊട്ടിയിട്ടുണ്ടാവാം. എം.ശിവശങ്കറിന്റെ ആത്മകഥ വരുത്തിയ പൊല്ലാപ്പാണ് ഇപ്പോൾ ഇടതുപക്ഷം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെയും തെളിവുകൾ നിരത്തി സ്വപ്ന ഇന്നലെ ആഞ്ഞടിച്ചപ്പോൾ ഇതൊക്കെ വെറും അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്ന മട്ടിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്ന് മറുപടി കൊടുത്തത്. പേരിൽ പോലും പാളിച്ചയെന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. സ്വപ്ന ആരോപണം ഉന്നയിച്ച വിജേഷ് പിള്ളയാകട്ടെ ഇന്ന് മാധ്യമങ്ങളുടെ മുന്നിലെത്തി ഇതെല്ലാം സ്വപ്നയുടെ തിരക്കഥയാണെന്ന് തുറന്നടിച്ചു. സ്വപ്നയുടെ തിരക്കഥയോ കഥയ്ക്ക് വേണ്ടി കഥ ഉണ്ടാക്കുന്ന മട്ടിലാണോ കാര്യങ്ങളുടെ പോക്കെന്നാണ് വിജേഷിന്റെയും എം.വി.ഗോവിന്ദന്റെയും പ്രതികരണങ്ങൾ പുറത്ത് വരുന്പോൾ മനസിലാക്കേണ്ടത്. ബിസിനസ്…
Read MoreDay: March 10, 2023
കനത്ത ചൂട് തുടരും; 5 ജില്ലകളിൽ സൂര്യാഘാത സാധ്യത;ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ചൂട് കഠിനമാകുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ സൂര്യാഘാത സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഇടുക്കി, വയനാട് ഒഴികെ ജില്ലകളിൽ ഭൂരിഭാഗം പ്രദേശത്തും താപനില 40 നും 45 നും ഇടയിൽ എത്തുമെന്നും ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. അതേസമയം ഇടുക്കി, വയനാട് ജില്ലകളിലെ തമിഴ്നാടിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമായിരിക്കും ചൂടിന് ആശ്വാസം ലഭിക്കുക. ഈ ജില്ലകളിൽ ചൂട് 30 ഡിഗ്രിക്കും 40 ഡിഗ്രിക്കും ഇടയിലായിരിക്കും ഇന്നത്തെ താപനില.
Read Moreഇന്‍സ്റ്റഗ്രാമില്‍ കെണിയില്‍ കുടുങ്ങിയ 16കാരി അച്ഛന്റെ അക്കൗണ്ട് കാലിയാക്കി ! സംഭവം ഇങ്ങനെ…
ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിനെക്കൂട്ടാന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. കൃത്യമായ കണ്ടന്റുകള്‍ പോസ്റ്റ് ചെയ്ത് സ്വഭാവികമായി ഫോളോവേഴ്സിനെക്കൂട്ടാനാണ് മിക്കവരും ശ്രമിക്കുന്നത്. എന്നാല്‍ പണം നല്കിയാല് ഫോളോവേഴ്സിനെക്കൂട്ടാന് സഹായിക്കാം എന്ന് ചിലര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മുംബൈയിലെ ഒരു പതിനാറുകാരി പെട്ടതും ഇങ്ങനെയൊരു തട്ടിപ്പിലാണ്. കാഷ് ഫോര്‍ ഫോളേവേഴ്സ് തട്ടിപ്പിനിരയായ പെണ്‍കുട്ടിയുടെ പക്കല്‍നിന്നും നഷ്ടപ്പെട്ടത് 55,000 രൂപയാണ്. പത്താംക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിക്ക് മാര്‍ച്ച് ഒന്നാംതിയതി സൊണാലി സിങ് എന്ന അക്കൗണ്ടില്‍നിന്ന് ഇന്‍സ്റ്റഗ്രാമില്‍ ഒരു പ്രണ്ട് റിക്വസ്റ്റ് വരുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. പഴയ സ്കൂള്‍ സഹപാഠിയാണെന്നും ഓര്‍മയുണ്ടോയെന്നും ചോദിച്ചുകൊണ്ടായിരുന്നു സംസാരം തുടങ്ങിയത്. തുടര്‍ന്ന് ഇരുവരും ചാറ്റിങ് പതിവാക്കി. സംഭാഷണത്തിനിടെ ഒരു മണിക്കൂറിനുള്ളില്‍ ഇന്‍സ്റ്റ ഫോളേവേഴ്സിന്റെ എണ്ണം 50000ആയി വര്‍ധിപ്പിക്കാന്‍ സഹായിക്കാമെന്ന് സൊണാലി പെണ്‍കുട്ടിയോട് വാഗ്ദാനം ചെയ്തു. ഇതിനായി 2000രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഉടന്‍ തന്നെ തന്റെ കൈവശമുണ്ടായിരുന്ന 600 രൂപ പെണ്‍കുട്ടി അക്കൗണ്ടിലേക്ക് അയച്ചുനല്‍കി. എന്നാല്‍…
Read Moreപ്ലസ് ടു വിദ്യാർഥിനിക്കു നടുറോഡിൽ യുവാക്കളുടെ ക്രൂരമർദനം: മൂന്നു പേർ കസ്റ്റഡിയിൽ; പ്രധാന പ്രതി ഒളിവിലെന്നു പോലീസ്
പോത്തൻകോട്: ഹെയർ സ്റ്റൈൽ ചോദ്യം ചെയ്തതിലുണ്ടായ തർക്കത്തെ തുടർന്ന് പ്ലസ് ടു വിദ്യാർഥിനിക്ക് നടുറോഡിൽ ക്രൂരമായി മർദനമേറ്റ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേർ കസ്റ്റഡിയിൽ. എന്നാൽ പ്രധാന പ്രതി ഒളിവിലാണെന്നാണ് വിവരം.കസ്റ്റഡിയിൽ ഉള്ളവരെ പെൺകുട്ടിയും കൂടെ ഉള്ളവരും തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അറസ്റ്റ് രേഖപ്പെടുത്തും. ഇ താണ് അറസ്റ്റ് വൈകാൻ പ്രധാന കാരണം. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ കിട്ടിയാലേ പ്രതി ആരൊക്കെയാണെന്ന് പറയാൻ കഴിയൂവെന്ന് പോത്തൻകോട് എസ് എച്ച്ഒ മിഥുൻ പറഞ്ഞു. ചേങ്കാട്ടുകോണം ജംഗ്ഷനിൽ വ്യാഴാഴ്ച വൈകീട്ട് 4.15 ഓടെയായിരുന്നു സംഭവം. ചേങ്കാേട്ടുകോണം എസ്.എൻ.പബ്ലിക് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി സ്ക്കൂൾ വിട്ട് റോഡിലൂടെ നടന്നുവരുകയായിരുന്നു. സമീപത്തെ മദ്യ ശാലയിൽ നിന്നും മദ്യം വാങ്ങാനെത്തിയ ബൈക്കിലെത്തിയ നാലംഗ സംഘം ആൺകുട്ടിയാണെന്ന് കരുതി ഹെയർ സ്റ്റൈൽ ചോദ്യം ചെയ്യുകയും പിനീട് വാക്കേറ്റമുണ്ടാകുകയും ചെയ്തു. പിന്നീടാണ് പെൺകുട്ടിയാണെന്ന് മനസിലാകുന്നത്.…
Read Moreസദാചാര കൊലപാതകം; പണംവാങ്ങി പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കുകയായിരുന്നോ എന്ന് സംശം;പോലീസിനെതിരേ രൂക്ഷവിമര്‍ശനവുമായി ബന്ധുക്കള്‍
തൃശൂര്‍: ചേര്‍പ്പ് ചിറയ്ക്കലില്‍ സദാചാര പോലീസീന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സഹറിന്റെ ബന്ധുക്കള്‍ പോലീസിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. സഹറിനെ മര്‍ദിച്ചശേഷം ഒരാഴ്ചയോളം അക്രമികള്‍ നാട്ടില്‍ തന്നെയുണ്ടായിരുന്നിട്ടും പോലീസ് ഇവരെ പിടികൂടിയില്ലെന്നും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പോലീസ് വഴി ഒരുക്കിയെന്നും സഹറിന്റെ സഹോദരി ആരോപിച്ചു. സംഭവശേഷം ഒരാഴ്ചയോളം പ്രതികള്‍ നാട്ടില്‍ തുടര്‍ന്നുവെന്നും സഹറിന്റെ മരണശേഷം പ്രതികളെല്ലാം ഒളിവിലാണെന്നും കുടുംബം ആരോപിക്കുന്നു. സഹറിനെ അക്രമികള്‍ മര്‍ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം സഹര്‍ മരിക്കും മുന്‍പേ തന്നെ പോലീസിനു ലഭിച്ചിരുന്നു. ഒരാഴ്ചയോളം പ്രതികള്‍ നാട്ടിലുണ്ടായിട്ടും പിടികൂടാന്‍ പോലീസ് തയാറായില്ലെന്നാണ് ബന്ധുക്കളുടെ ആക്ഷേപം. പണം വാങ്ങി പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കുകയായിരുന്നോ എന്ന് സംശയിക്കുന്നതായും സഹറിന്റെ സഹോദരി പറയുന്നു. കടുത്ത ഭാഷയിലാണ്് ബന്ധുക്കൾ പോലീസിനെ വിമര്‍ശിച്ചത്. തങ്ങള്‍ തന്നെ പ്രതികളെ പിടിച്ചുകൊടുക്കണമായിരുന്നെങ്കില് പോലീസെന്തിനാണെന്ന് ബന്ധുക്കള്‍ ചോദിച്ചു. പ്രതികള്‍ നാട്ടിലുണ്ടായിട്ടും അവര്‍ അടുത്ത വീട്ടിലെ കല്യാണം കൂടിയിട്ടും പോലീസിനവരെ പിടികൂടാനായില്ലെന്നാണ്…
Read Moreകളിക്കാൻ മൊബൈൽ ഫോൺ സഹോദരൻ കൊടുക്കാത്തില്ല; എട്ടാം ക്ലാസുകാരി ജീവനൊടുക്കി
തിരുവനന്തപുരം: മൊബൈൽ ഫോണ്‍ ഉപയോഗിക്കാൻ കൊടുക്കാത്തതിന്റെ മനോവിഷമത്തിൽ എട്ടാം ക്ലാസുകാരി തൂങ്ങിമരിച്ചു. പാലോട് വലിയ താന്നിമൂട് നാരകത്തിൻ വിളാകത്ത് വീട്ടിൽ ചിത്രലേഖയുടെ മകൾ അശ്വനി കൃഷ്ണ(13) യെയാണ് വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെ ത്തിയത്. അമ്മയുടെ മൊബൈൽ ഫോണ്‍ ചോദിച്ചിട്ട് സഹോദരൻ പെണ്‍കുട്ടിക്ക് കൊടുക്കാത്തതിന്റെ മനോവിഷമത്തിൽ പെണ്‍കുട്ടി മുറിക്കകത്ത് കയറി കതകടച്ച് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പാലോട് പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read Moreരാജ്യം പനിച്ചു വിറയ്ക്കുന്നു ! എച്ച്3എന്‍2 ഇന്‍ഫ്ളുവെന്‍സ വൈറസ് ബാധിച്ച് രണ്ട് മരണം…
കടുത്ത പനിയ്ക്കും മറ്റ് വൈറല്‍ രോഗങ്ങള്‍ക്കും കാരണമായ എച്ച്3എന്‍2 ഇന്‍ഫ്ളുവെന്‍സ വൈറസ് രാജ്യത്ത് വ്യാപിക്കുന്നു. എച്ച്3എന്‍2 വൈറസ് ബാധിച്ച് രാജ്യത്ത് രണ്ടുമരണം റിപ്പോര്‍ട്ട് ചെയ്തു. ഹരിയാനയിലും കര്‍ണാടകയിലുമാണ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്രആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. രാജ്യത്ത് നിലവില്‍ എച്ച്3എന്‍2 വൈറസ് ബാധിച്ച് 90 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനുപുറമേ എട്ട് എച്ച്1എന്‍1 ഇന്‍ഫ്ളുവന്‍സ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടിക്കടിയായി വരുന്ന പനിക്കും ചുമയ്ക്കും പിന്നില്‍ ഇന്‍ഫ്ളുവന്‍സ എയുടെ ഉപവിഭാഗമായ എച്ച്3എന്‍2 വൈറസ് ആണെന്ന് കഴിഞ്ഞ ദിവസം ഐ.സി.എം.ആര്(Indian Council of Medical Research) വ്യക്തമാക്കിയിരുന്നു. ഇന്‍ഫ്ളുവന്‍സ കേസുകളില്‍ വന്‍ വര്‍ധനവാണ് കാണുന്നത്, പനി, ചുമ, ശരീരവേദന, മൂക്കൊലിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങളാണ് പലര്‍ക്കുമുള്ളത്. കഴിഞ്ഞ രണ്ടുമൂന്നു മാസക്കാലമായി എച്ച്3എന്‍2 വൈറസ് വ്യാപിക്കുകയാണെന്നും ഇതുസംബന്ധിച്ചുള്ള ആശുപത്രിവാസം കൂടുകയാണെന്നും ഐ.സി.എം.ആര് വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ ആദ്യത്തോടെ രോഗവ്യാപനം കുറയുമെന്നാണ് ഐസിഎംആര്‍…
Read Moreസുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിനെത്തിയ വനിതാഡോക്ടര്‍ ഫ്ളാറ്റില്‍നിന്നു വീണുമരിച്ചു; പന്ത്രണ്ടാം നിലയിൽ നിന്ന് വീണത് പുലർച്ചെ; കോഴിക്കോട്ടെ സംഭവം ഇങ്ങനെ…
കോഴിക്കോട്: ബീച്ച് ആശുപത്രിക്ക് സമീപം ഫ്ളാറ്റില്‍നിന്നു വീണ് വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍. മാഹി ഗവ. ആശുപത്രിയില്‍ ഡോക്ടര്‍ ഷദ ജഹാന് (24) ആണ് മരിച്ചത്. കോഴിക്കോട് മേയർ ഭവന് അടുത്തുള്ള ലിയോ പാരഡൈസ് അപ്പാർട്ടുമെന്റിന്റെ പന്ത്രണ്ടാം നിലയിൽനിന്നാണ് വനിതാ ഡോക്ടർ വീണത്. ഫ്ളാറ്റില്‍ അതിഥിയായി എത്തിയതാണ് ഡോക്ടറെന്നും അവിടെ എന്തോ ആഘോഷം നടന്നിരുന്നെന്നും ഫ്ളാറ്റിലെ സെക്യൂരിറ്റി പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിനായി ഡോക്ടര്‍ എത്തിയതെന്ന് വ്യക്തമായി. ഡോക്ടര്‍ വിഷാദരോഗത്തിന് മരുന്ന് കഴിച്ചിരുന്നതായി പോലീസ് അറിയിച്ചു. പഠനാവശ്യത്തിനായി പിതാവിനൊപ്പം കോഴിക്കോട് എത്തിയ ഷദ ജഹാന് രണ്ട് ദിവസം മുന്‍പ് കോഴിക്കോട് എത്തി സുഹൃത്തുക്കള്‍ക്കൊപ്പം ഫ്ളാറ്റില്‍ താമസിക്കുകയായിരുന്നു. പുലര്‍ച്ചെ നാലോടെയാണ് യുവതിയെ താഴെ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളയില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന…
Read Moreകണ്ണൂരിലെ അർബൻ നിധി നിക്ഷേപത്തട്ടിപ്പ്; പോലീസ് ഉദ്യോഗസ്ഥർക്ക് ഈഗോ; കേസന്വേഷണം വഴിമുട്ടി
പി. ജയകൃഷ്ണൻകണ്ണൂര്: കണ്ണൂർ അർബൻ നിധി ബാങ്ക് വഴി 45 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിന്റെ അന്വേഷണം പോലീസ് സേനയിലെ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ തമ്മിലുള്ള ഈഗോ കാരണം എങ്ങുമെത്താതെ വഴിമുട്ടി. ലോക്കൽ പോലീസിന്റെ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. നിലവില്‍ കണ്ണൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍നിന്ന് മാത്രം മുപ്പതിലധികം പരാതികളാണ് ലഭിച്ചത്. ആയിരത്തോളം പേര് സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിൽ ഡിജിപി, അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയിരുന്നു. എന്നാൽ നിർദേശം വന്ന് ഒരു മാസമായിട്ടും ഔദ്യോഗികമായി ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടില്ല. പോലീസ് സേനയ്ക്കുള്ളിലെ ചെറിയേട്ടൻ-വലിയേട്ടൻ പ്രശ്നമാണ് സാധണകാരന്റയടക്കം ലക്ഷങ്ങൾ നഷ്ടപ്പെട്ട കേസിലെ അന്വേഷണം ഇനിയും എങ്ങുമെത്താതിരിക്കാൻ കാരണമെന്നാണ് ആരോപണം. ലോക്കൽ പോലീസിൽ നിന്ന് അന്വേഷണ രേഖകളൊന്നും ഏറ്റെടുക്കാൻ ഇതുവരെ ക്രൈംബ്രാഞ്ച് തയാറായില്ലെന്നാണ് വിവരം. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ലോക്കൽ പോലീസ് അറസ്റ്റു…
Read Moreപ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്കൂട്ടര്‍ ഓടിക്കാന്‍ നല്കി ! യുവതിയ്ക്ക് 25000 രൂപ പിഴയും തടവും വിധിച്ച് കോടതി…
പ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിന് യുവതിയ്ക്ക് പിഴയും തടവും വിധിച്ച് കോടതി. മഞ്ചേരി കരുവമ്പ്രം മംഗലശ്ശേരി മുസ്ല്യാരകത്ത് മുജീബ് റഹ്മാന്റെ മകള്‍ ലിയാന മഖ്ദൂമയെയാണ്(20) മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. യുവതി 25,250 രൂപ പിഴയും കോടതി പിരിയുംവരെ തടവും അനുഭവിക്കണമെന്നാണ് കോടതി വിധിച്ചത്. 2022 നവംബര്‍ 10നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വാഹന പരിശോധന നടത്തുന്നതിനിടെ മഞ്ചേരി എസ്.ഐ ഖമറുസ്സമാനും സംഘവുമാണ് വിദ്യാര്‍ഥിയെ പിടികൂടിയത്. സ്കൂള്‍ വിദ്യാര്‍ഥിയാണ് സ്കൂട്ടര്‍ ഓടിച്ചതെന്ന് ബോധ്യമായതിനെത്തുടര്‍ന്ന് സ്കൂട്ടറിന്റെ ഉടമയായ യുവതിക്കെതിരേ പോലീസ് കേസെടുക്കുകയായിരുന്നു. കേസ് പരിഗണിച്ച മഞ്ചേരി ജെ.എഫ്.സി.എം കോടതി ഡിസംബര്‍ ഏഴിന് ലിയാനക്ക് ജാമ്യം നല്‍കിയിരുന്നു. 50,000 ബോണ്ടിന്മേലുള്ള രണ്ടാള് ജാമ്യമടക്കമുള്ള ഉപാധികളിലായിരുന്നു ജാമ്യം. തുടര്‍ന്ന് വാദം പൂര്‍ത്തിയായ കേസില്‍ വ്യാഴാഴ്ച കോടതി വിധി പറയുകയായിരുന്നു.
Read More