കൂട്ടിക്കൽ: സ്കൂട്ടറിന്റെ സീറ്റിനടിയിൽ അണലി. കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ കായികാധ്യാപകൻ ദേവസ്യാച്ചൻ പുളിക്കലിന്റെ സ്കൂട്ടറിന്റെ സീറ്റിനടിയിലാണ് അണലിപ്പാമ്പ് കയറിയത്. കഴിഞ്ഞദിവസം അധ്യാപകൻ തന്റെ വിദ്യാർഥികളുടെ ഭവനങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി കൂട്ടിക്കൽ തേൻപുഴയിലെ വിദ്യാർഥിയുടെ വീട്ടിൽ എത്തിയിരുന്നു. പല വിദ്യാർഥികളുടെയും വീടുകൾ സന്ദർശിച്ച ശേഷം വൈകുന്നേരത്തോടുകൂടിയാണ് തേൻപുഴ ഭാഗത്തെ വിദ്യാർഥിയുടെ വീട്ടിൽ ദേവസ്യാച്ചൻ എത്തുന്നത്. തുടർന്ന് രാത്രി ഏഴോടെ വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുമ്പോഴാണ് സ്കൂട്ടറിന്റെ മുന്പിലെ മാറ്റിനടിയിൽ അണലി പാമ്പിനെ കാണുന്നത്. പിന്നീട് നോക്കിയപ്പോൾ പാമ്പിനെ കാണാതെയായി. തുടർന്ന് സമീപവാസികളും അധ്യാപകനും ചേർന്ന് നടത്തിയ തെരച്ചിലിൽ സ്കൂട്ടറിന്റെ സീറ്റിനടിയിൽ ചുരുണ്ടിരിക്കുന്ന നിലയിൽ പാമ്പിനെ കണ്ടെത്തുകയായിരുന്നു. പാന്പിനെ പുറത്താക്കിയ ശേഷമാണ് പിന്നീട് അധ്യാപകൻ യാത്ര തുടർന്നത്.
Read MoreDay: May 7, 2026
അനുജന്റെ ഓർമയിൽ സുധാകരൻ: ഭുവനേശ്വരന്റെ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന
ചാരുംമൂട്: അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയിൽ സ്വതന്ത്രനായി വിജയിച്ച ജി. സുധാകരൻ സഹോദരൻ ജി. ഭുവനേശ്വരന്റെ ചാരുംമൂട് കരിമുളയ്ക്കലിലുള്ള രക്തസാക്ഷി മണ്ഡപത്തിൽ കുടുംബസമേതം എത്തി പുഷ്പാർച്ചന നടത്തി . ഭുവനേശ്വരന്റെ രക്തസാക്ഷിത്വം സംബന്ധിച്ച ജി. സുധാകരൻ മുമ്പ് നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു. അതിനാൽ രക്തസാക്ഷി മണ്ഡപത്തിനു സമീപം പോലീസ് സുരക്ഷയും ഒരുക്കിയിരുന്നു. സിപിഎം ചാരുംമൂട് ഏരിയ കമ്മിറ്റിക്ക് കീഴിലാണ് രക്തസാക്ഷി മണ്ഡപം സ്ഥാപിച്ചിട്ടുള്ളത്. പന്തളം എന്‍എസ്എസ് കോളജിലുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടയില്‍ 1977 ഡിസംബര്‍ ഏഴിനാണ് സുധാകരന്റെ അനുജൻ ജി. ഭുവനേശ്വരന്‍ രക്തസാക്ഷിയായത്. ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ പന്തളം എന്‍എസ്എസ് കോളജ് സമരങ്ങളും ജി. ഭുവനേശ്വരന്റെ രക്തസാക്ഷിത്വവും ജ്വലിക്കുന്ന ഓർമകളാണ്.
Read Moreആസ്ത്മ: ജീവിതശൈലി മാറ്റം പ്രധാനം
ആസ്ത്മയും കുട്ടികളുംകുട്ടികളിൽ ആസ്ത്മ ഒരു സാധാരണ രോഗമാണ്. ഇത് അവരുടെ പഠനത്തെയും കായികപ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാം. എന്നാൽ, ശരിയായ ചികിത്സയോടെ കുട്ടികൾക്ക് സാധാരണ ജീവിതം നയിക്കാനാകും. മാതാപിതാക്കൾക്കും അധ്യാപകർക്കും ഈ വിഷയത്തിൽ ബോധവൽക്കരണം നൽകേണ്ടത് അനിവാര്യമാണ്.ആസ്ത്്മയും കോവിഡിനു ശേഷമുള്ള മാറ്റങ്ങളുംകോവിഡ് 19 മഹാമാരിക്കുശേഷം ശ്വാസകോശ ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചു. ആസ്ത്്മാരോഗികൾക്ക് അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുന്നതിനും വാക്സിനേഷൻ ഉറപ്പാക്കുന്നതിനും ഇപ്പോൾ പ്രാധാന്യം നൽകി വരുന്നു.ലോക ആസ്ത്്മ ദിന സന്ദേശം2026 ലെ ലോക ആസ്ത്്മ ദിനത്തിന്റെ പ്രമേയം ‘രോഗനിയന്ത്രണം എല്ലാവർക്കും ലഭ്യമാക്കുക’ എന്നതാണ്. “Asthma Care for All” എന്ന ആശയം കൂടുതൽ ശക്തമായി മുന്നോട്ടു വയ്ക്കപ്പെടുന്നു. ആരോഗ്യസംരക്ഷണ സംവിധാനങ്ങളും ഡോക്ടർമാരും സമൂഹവും ചേർന്ന് ഒന്നിച്ചു പ്രവർത്തിച്ചാൽ മാത്രമേ ആസ്ത്്മ നിയന്ത്രിക്കാനാകൂ.സമൂഹത്തിനു ചെയ്യാനുള്ളത്… ഓരോ വ്യക്തിയും ആസ്ത്്മയെക്കുറിച്ച് ശരിയായ അറിവ് നേടുകയും രോഗികളെ പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ രോഗനിയന്ത്രണം…
Read More30 വർഷം ഡൽഹിയിൽ താമസിച്ച ശേഷം ഹൈദരാബാദിലേക്ക് താമസം മാറിയ ഒരാൾക്ക് സമാധാനം ലഭിച്ചു, തന്റെ ഉത്കണ്ഠ മാറിയതായും പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
30 വർഷം ഡൽഹിയിൽ ജീവിച്ച പാർവ് ശർമ യോധ എന്ന യുവാവ് കഴിഞ്ഞ ശേഷം രണ്ടര വർഷം മുമ്പ് ജോലിക്കായി ഹൈദരാബാദിലേക്ക് മാറിയതിനുശേഷം തന്റെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ടുള്ള വൈകാരികമായ വീഡിയോയാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്ക് മാറിയത് തന്റെ മാനസികാരോഗ്യം മെച്ചപ്പെടുത്തിയെന്നും ഇപ്പോൾ ഉത്കണ്ഠ ഇല്ലെന്നുമാണ് യുവാവ് വീഡിയോയിൽ പറയുന്നത്. ഡൽഹിയിൽ ജനിച്ചുവളർന്ന ഇദ്ദേഹം കഴിഞ്ഞ 30 വർഷത്തിനുശേഷം ഏകദേശം രണ്ടര വർഷം മുമ്പാണ് ജോലിയുടെ ഭാഗമായി ഭാര്യയോടൊപ്പം ഹൈദരാബാദിലേക്ക് മാറിയത്. ഡൽഹിയിൽ നടക്കുമ്പോൾ എപ്പോഴും ഫോണോ ആഭരണങ്ങളോ മോഷ്ടിക്കപ്പെടുമോ എന്ന പേടിയുണ്ടായിരുന്നുവെന്നും, എന്നാൽ ഹൈദരാബാദിൽ രാത്രി വൈകിപ്പോലും ഭാര്യക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഭയമില്ലാത്തത് തനിക്ക് സമാധാനം നൽകുന്നുവെന്നും അദ്ദേഹം പറയുന്നു. ഡൽഹിയിലെ ജീവിതം തന്നെ എപ്പോഴും ജാഗരൂകനാക്കി മാറ്റിയെന്നും എന്നാൽ ഹൈദരാബാദിലെ ജീവിതം തന്റെ ഉത്കണ്ഠ അകറ്റിയതായും തെലങ്കാന പോലീസിന്റെ പെരുമാറ്റം…
Read Moreഎറണാകുളത്ത് സതീശനെക്കാള്‍ പിന്തുണ കെസിക്ക് ; നിയുക്ത എംഎല്‍എമാരില്‍ ഏറെയും വേണുഗോപാലിനെ പിന്തുണയ്ക്കുന്നവര്‍
കൊച്ചി: മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള വി.ഡി. സതീശന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി സ്വന്തം ജില്ലയിലെ എംഎല്‍എമാരുടെ നിലപാട്. സംസ്ഥാനത്തും എറണാകുളം ജില്ലയിലും യുഡിഎഫിന് ചരിത്ര വിജയം നേടിക്കൊടുക്കാന്‍ മുന്നില്‍ നിന്ന് നയിച്ച സതീശനേക്കാള്‍ നിയുക്ത എംഎല്‍എമാരുടെ പിന്തുണ കൂടുതല്‍ കെ.സി. വേണുഗോപാലിനാണ്. പരസ്യമായി പിന്തുണ പ്രഖ്യാപിച്ചവരുടെ എണ്ണം കുറവാണെങ്കില്‍ പോലും കുടുതല്‍ പേരുടെയും മനസിലിരിപ്പ് കെസിക്ക് ഒപ്പമാണെന്നാണ് സൂചനകള്‍. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്‍പേ കെസിക്കായി പരസ്യമായി രംഗത്തെത്തിയത് മൂവാറ്റുപുഴ എംഎല്‍എ മാത്യൂ കുഴല്‍നാടനായിരുന്നു. ഇതു സംബന്ധിച്ച പരസ്യപ്രസ്താവനയ്ക്ക് കോണ്‍ഗ്രസ് നേതൃത്വം വിലക്ക് എര്‍പ്പെടുത്തിയതോടെ പിന്നീടാരും പരസ്യമായ പിന്തുണ പ്രകടിപ്പിച്ച് രംഗത്ത് വന്നില്ല. എന്നാല്‍ അങ്കമാലി എംഎല്‍എ റോജി എം.ജോണ്‍, വൈപ്പിനിലെ നിയുക്ത എംഎല്‍എ ടോണി ചമ്മണി, പെരുമ്പാവൂരിലെ നിയുക്ത എംഎല്‍എ മനോജ് മൂത്തേടന് എന്നിവരുടെ കൂറ് കെ.സി. വേണുഗോപാലിനോടാണെന്നാണ് സൂചന. കൊച്ചി നിയുക്ത എംഎല്‍എയും ഡിസിസി പ്രസിഡന്റുമായ മുഹമ്മദ് ഷിയാസാണ്…
Read Moreതിരുവനന്തപുരം-വേളാങ്കണ്ണി റൂട്ടിൽ സ്പെഷൽ ട്രെയിൻ അനുവദിച്ചു; പുനലൂർ, ചെങ്കോട്ട വഴി മൂന്ന് സർവീസുകൾ
പരവൂർ: വേനലവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരത്തുനിന്ന് വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. മെയ് മാസത്തിലെ മൂന്ന് ബുധനാഴ്ചകളിലായി തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) നിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ച് വ്യാഴാഴ്ചകളിൽ വേളാങ്കണ്ണിയിൽ നിന്ന് തിരുവനന്തപുരത്തേക്കുമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം നോർത്ത് – വേളാങ്കണ്ണി എക്സ്പ്രസ് സ്പെഷൽ (06031) മെയ് 13, 20, 27 തീയതികളിൽ (ബുധനാഴ്ച) രാവിലെ 11 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടും. പിറ്റേന്ന് പുലർച്ചെ മൂന്നിന് ട്രെയിൻ വേളാങ്കണ്ണിയിൽ എത്തും. കൊല്ലം (12.30), പുനലൂർ (1.40), ചെങ്കോട്ട (4.50), തെങ്കാശി (5.15) എന്നിങ്ങനെയാണ് പ്രധാന സ്റ്റേഷനുകളിലെ സമയക്രമം. വിരുദുനഗർ, മാനാമധുരൈ, കാരൈക്കുടി, തിരുവാരൂർ, നാഗപട്ടണം വഴി ട്രെയിൻ വേളാങ്കണ്ണിയിലെത്തും. തിരികെയുള്ള വേളാങ്കണ്ണി – തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് സ്പെഷൽ (06032) മെയ് 14, 21, 28 (വ്യാഴം) തീയതികളിൽ…
Read Moreഓടുന്ന ട്രെയിനിൽ കയറിയാൽ ഇനിമുട്ടൻ പണി; പ്ലാറ്റ്ഫോമിൽ വച്ചുതന്നെ 2000 രൂപ പിഴ ഈടാക്കും
പരവൂർ: റെയിൽവേ പ്ലാറ്റ്ഫോമുകളിൽ വർധിച്ചുവരുന്ന അപകടങ്ങൾ തടയാൻ കർശന നടപടികളുമായി റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്). ഓടുന്ന ട്രെയിനുകളിൽ ഓടിക്കയറുന്നവർക്കും നിർത്തുന്നതിന് മുൻപ് ചാടിയിറങ്ങുന്നവർക്കും ഇനി മുതൽ പ്ലാറ്റ്ഫോമിൽ വച്ചുതന്നെ 2000 രൂപ വരെ പിഴ ചുമത്തും. ഇതുവരെ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് മുന്നറിയിപ്പ് നൽകുകയോ റെയിൽവേ കോടതിയെ സമീപിക്കുകയോ ചെയ്തിരുന്ന രീതിക്കാണ് മാറ്റം വരുന്നത്. തിരുവനന്തപുരം ഡിവിഷനിൽ ഈ വർഷത്തെ ആദ്യ നാല് മാസങ്ങളിൽ മാത്രം ഇത്തരത്തിലുള്ള 37 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 12 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 25 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ഏപ്രിൽ 30-ന് എറണാകുളം ജംഗ്ഷനിൽ വഞ്ചിനാട് എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിനടിയിൽ വീണ് യുവതി മരിച്ച സംഭവം റെയിൽവേയെ ഗൗരവകരമായ ഈ നീക്കത്തിന് പ്രേരിപ്പിച്ചു. 2025-ൽ മാത്രം ഡിവിഷനിൽ ഇത്തരത്തിൽ 113 അപകടങ്ങളിലായി 31 പേർക്ക്…
Read Moreറെയിൽവേയിൽ രാത്രിയാത്രയ്ക്കും ശുചിത്വത്തിനും കർശന നിബന്ധനകൾ
പരവൂർ: റെയിൽവേ സ്റ്റേഷനുകളിലെ ശുചിത്വം കാത്തുസൂക്ഷിക്കുന്നതിനും യാത്രക്കാർക്ക് സമാധാനപരമായ രാത്രിയാത്ര ഉറപ്പാക്കുന്നതിനുമായി ഇന്ത്യൻ റെയിൽവേ എൻഫോഴ്സ്മെന്റ് നടപടികൾ ശക്തമാക്കി. ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും മാലിന്യം തള്ളുന്നവർക്കെതിരെയും രാത്രികാലങ്ങളിൽ സഹയാത്രികർക്ക് ശല്യമുണ്ടാക്കുന്നവർക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കാനാണ് റെയിൽവേയുടെ തീരുമാനം. ശുചിത്വ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് റെയിൽവേ സ്വീകരിക്കുന്നത്. വെസ്റ്റേൺ റെയിൽവേയിൽ മാത്രം കഴിഞ്ഞ ഏപ്രിലിൽ ട്രെയിനിലും പരിസരത്തും തുപ്പിയതിനും മാലിന്യം തള്ളിയതിനും 2,657 പേരെയാണ് പിടികൂടിയത്. കഴിഞ്ഞ വർഷം ഇത് വെറും 227 ആയിരുന്നു. പിഴത്തുകയിലും 13 ഇരട്ടി വർധനയുണ്ടായി. 42,050 രൂപയിൽ നിന്ന് 5.37 ലക്ഷം രൂപയായാണ് പിഴത്തുക ഉയർന്നത്. സിസിടിവി നിരീക്ഷണം ശക്തമാക്കിയതും കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചതുമാണ് നിയമലംഘകരെ പിടികൂടാൻ സഹായിച്ചത്. റെയിൽവേ ആക്ട് സെക്ഷൻ 198 പ്രകാരം ‘സീറോ ടോളറൻസ്’ നയമാണ് അധികൃതർ പിന്തുടരുന്നത്. മൺസൂൺ കാലത്ത് മാലിന്യങ്ങൾ ഡ്രെയിനേജ് സംവിധാനങ്ങളെ തടസപ്പെടുത്തുന്നത് ഒഴിവാക്കാൻ ഇത്തരം…
Read Moreവിനോദ സഞ്ചാരികൾക്ക് വെറൈറ്റി ക്ഷണം! സഫാരിയിൽ റോഡിൽ യാത്ര ചെയ്ത യാത്രക്കാർക്ക് വരന്റെ വിവാഹ ക്ഷണകത്ത്
ഇന്ത്യൻ അതിഥി സൽക്കാരത്തിന്റെ മനോഹരമായ ഒരു ഉദാഹരണമായി മാറിയിരിക്കുകയാണ് ഗുജറാത്തിൽ നിന്നുള്ള മനം കവരുന്ന ഈ വീഡിയോ. വിവാഹത്തിന് പോകുന്ന ഒരു വരൻ, യാദൃശ്ചികമായി കണ്ടുമുട്ടിയ വിദേശ വിനോദസഞ്ചാരികളെ തന്റെ കാറിലിരുന്ന് വിവാഹ സത്കാരത്തിനു ക്ഷണിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഗുജറാത്തിൽ വിവാഹത്തിനായി അലങ്കരിച്ച കാറിൽ റോഡിലൂടെ യാത്ര ചെയ്യുമ്പോഴാണ് ഒപ്പം യാത്ര ചെയ്യുന്ന സഫാരിയിലായിരുന്ന ഒരു കൂട്ടം വിദേശ വിനോദസഞ്ചാരികളെ കാണുന്നത്. അവരെ കാണുന്ന നിമിഷം തന്നെ വരൻ അവർക്ക് വിവാഹ ക്ഷണക്കത്ത് കൈമാറുകയും വിവാഹത്തിനു വരാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ലൊക്കേഷൻ അറിയാൻ കത്തിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതിയെന്നും ഇദ്ദേഹം അവരോട് പറയുന്നുണ്ട്. ഇറ്റലിയിൽ നിന്നുള്ള മിറെല ക്രിസ്റ്റീന മുറാറിയു എന്ന ടൂറിസ്റ്റാണ് ഈ മനോഹരമായ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഇന്ത്യ സന്ദർശിക്കാനുള്ള ഇടമല്ല, മറിച്ച് അനുഭവിച്ചറിയേണ്ട ഒന്നാണെന്നും, യാതൊരു…
Read Moreതമിഴ്നാട്ടില്‍ സസ്പെന്‍സ് തുടരുന്നു: ഭൂരിപക്ഷ കണക്കുകളില്‍ കുടുങ്ങി വിജയ്; നിലവില്‍ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ മാത്രം
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) മാറിയെങ്കിലും സര്‍ക്കാരുണ്ടാക്കാനുള്ള കേവല ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ അവ്യക്തത തുടരുന്നു. ബുധനാഴ്ച ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ സന്ദര്‍ശിച്ച് വിജയ് അവകാശവാദം ഉന്നയിച്ചെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അദ്ദേഹത്തെ ഇതുവരെ ക്ഷണിച്ചിട്ടില്ല. വിജയ്ക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമോ എന്നതുള്‍പ്പെടെ നിലവിലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് ലോക്ഭവന് നിയമോപദേശം തേടുകയാണ്. അന്‍പതു വര്‍ഷം നീണ്ടുനിന്ന ദ്രാവിഡ പാര്‍ട്ടികളുടെ ആധിപത്യം തകര്‍ത്ത് 108 സീറ്റുകള്‍ നേടിയാണ് വിജയ്യുടെ പാര്‍ട്ടി നിയമസഭയിലെ വലിയ ശക്തിയായി മാറിയത്. 234 അംഗ സഭയില്‍ ഭരണമുറപ്പിക്കാന്‍ 118 സീറ്റുകളാണു വേണ്ടത്. പത്തു സീറ്റുകളുടെ കുറവുള്ള വിജയ്ക്ക് നിലവില്‍ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ മാത്രമാണുള്ളത്. മറ്റു കക്ഷികള്‍ ആരും തന്നെ വിജയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ കരുതലോടെയുള്ള നീക്കങ്ങളാണു…
Read More