തിരുവനന്തപുരത്ത് എടിഎം തകര്‍ത്ത് മോഷണം; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ആര്യങ്കോട്ട് പോലീസ്

തിരുവനന്തപുരം: ആര്യങ്കോട്ട് എടിഎം മെഷീന്‍ തകര്‍ത്ത് മോഷണം. ആര്യങ്കോട് ശിവക്ഷേത്രത്തിനു സമീപത്തെ എസ്ബിഐ ബാങ്കിന്‍റെ പണം ഡെപ്പോസിറ്റ് ചെയ്യുന്ന സംവിധാനമുള്‍പ്പെടെയുള്ള എടിഎം മെഷീനിലാണ് മോഷണം നടന്നത്. പണം നഷ്ടപ്പെട്ടോയെന്ന് പരിശോധിക്കുകയാണ്. ഇന്നു രാവിലെ പണം പിന്‍വലിക്കാനെത്തിയ ഇടപാടുകാരാണ് കവര്‍ച്ചാ വിവരം ആദ്യം അറിഞ്ഞത്. ഇവര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്യങ്കോട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് പുലര്‍ച്ചെയായിരിക്കാം കവര്‍ച്ച നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഫോറന്‍സിക്, ഫിംഗര്‍ പ്രിന്‍റ് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Read More

കയറാടി കൈതച്ചിറയിൽ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചു; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ്

നെന്മാറ: കയറാടി കൈതച്ചിറയിൽ കഴിഞ്ഞദിവസം പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് അടിയന്തര നടപടികളുമായി വനംവകുപ്പ്. നെന്മാറ എംഎൽഎ കെ. പ്രേമന്‍റെ ഇടപെടലിനെ തുടർന്ന് പുലിയെ സുരക്ഷിതമായി പിടികൂടുന്നതിനായി പ്രദേശത്ത് കൂട് സ്ഥാപിച്ചു. കെ. പ്രേമൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്തി. പ്രദേശവാസികളുമായി കൂടിക്കാഴ്ച നടത്തി അവരുടെ ആശങ്കകൾ കേൾക്കുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ പിന്തുണയും ലഭ്യമാക്കുമെന്നു അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു. പുലിയെ സുരക്ഷിതമായി പിടികൂടുന്നതുവരെ വനംവകുപ്പിന്‍റെ നിരീക്ഷണം തുടരുമെന്നും ജനങ്ങൾ ജാഗ്രത പാലിച്ച് അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സുധ രവീന്ദ്രൻ, വൈസ് പ്രസിഡന്‍റ് കെ. നാരായണൻ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു. പ്രദേശത്തെ സാഹചര്യം നിരന്തരം വിലയിരുത്തി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Read More

നെന്മാറയിൽ നടീൽഉത്സവം: വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ നെൽകൃഷിക്കു തുടക്കം

നെന്മാറ: നെന്മാറ കൃഷിഭവന്‍റേയും ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം കതിർ കാർഷിക ക്ലബിന്‍റെയും ആഭിമുഖ്യത്തിൽ പൂക്കോട്ടുപാടം പാടശേഖര സമിതിയിൽ നടീൽഉത്സവം സംഘടിപ്പിച്ചു. വിദ്യാർഥികളിൽ കൃഷിയോടുള്ള താത്പര്യം വളർത്തുകയും പുതിയ തലമുറയെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നടീൽ ഉത്സവത്തിൽ വിദ്യാർഥികൾ ആവേശപൂർവം പങ്കെടുത്തു. കൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. നടീൽഉത്സവം നെന്മാറ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.സി.സി. സുനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രബിത ജയൻ, കെ.ജി. എൽദോ, എം.ആർ. നാരായണൻ, സൗമ്യ വിജയ്, ഗോകുൽദാസ്, കൃഷിഓഫീസർ എസ്. കൃഷ്ണ, പ്രിൻസിപ്പൽ പി. കേശവപ്രസാദ്, അസിസ്റ്റന്‍റ് കൃഷി ഓഫീസർ സി. സന്തോഷ്, രശ്മി കൃഷ്ണൻ, എം. രാമൻകുട്ടി എന്നിവർ പ്രസംഗിച്ചു.

Read More

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍: ആശങ്കകള്‍ ബാക്കി; ചര്‍ച്ചയ്ക്കുശേഷം ജോലിയിലേക്കു മടങ്ങാമെന്നു ജീവനക്കാർ

കൊച്ചി: യുഎസ് ആസ്ഥാനമായ മെഡിക്കല്‍ കോഡിംഗ് കമ്പനി കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചു വിടല്‍ താല്‍ക്കാലികമായി മരവിപ്പിച്ചെങ്കിലും ജോലിയില്‍ പ്രവേശിക്കാതെ ജീവനക്കാര്‍. തൊഴില്‍ വകുപ്പ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചയ്ക്കുശേഷം മാത്രമേ ഓഫീസിലേക്ക് മടങ്ങണോ എന്നതില്‍ തീരുമാനം എടുക്കുകയുള്ളു എന്നാണ് ജീവനക്കാരുടെ നിലപാട്. ഇന്നലെ രാവിലെ ജോലിക്ക് എത്തിയപ്പോഴാണ് പിരിച്ചുവിട്ട വിവരം ജീവനക്കാര്‍ അറിയുന്നത്. പിരിച്ചുവിടുന്നവരുടെ പേരുകള്‍ ഓഫീസിലെ സ്പീക്കര്‍ വഴി അനൗണ്‍സ് ചെയ്യുകയായിരുന്നു. ഇതാണ് നിങ്ങളുടെ അവസാന ദിവസം, എല്ലാവര്‍ക്കും റിലീവിംഗ് ആണെന്നായിരുന്നു എച്ച്ആര്‍ വിഭാഗത്തില്‍ നിന്നുള്ള സന്ദേശം. തുടര്‍ന്ന് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കി ഉടന്‍ തന്നെ ഓഫീസില്‍ നിന്ന് പുറത്തുപോകാന്‍ ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു. സംഭവംവിവാദമായതോടെ ഉമാ തോമസ് എംഎല്‍എ വിഷയത്തില്‍ ഇടപെട്ട് വിവരങ്ങള്‍ തൊഴില്‍മന്ത്രിയെ അറിയിച്ചു.ആറിന് തിരുവനന്തപുരത്ത് തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ കമ്പനി അധികൃതരുമായി ചര്‍ച്ച നടക്കും. ചര്‍ച്ച പൂര്‍ത്തിയാകുന്നതു വരെ നിലവിലെ…

Read More

‘അമ്മ’യിൽ തമ്മിലടിയും ചേരിപ്പോരും; ഭാരവാഹികൾ മുൻഗണന നൽകിയത് സ്വന്തം നേട്ടങ്ങൾക്ക്; ശ്വേതയ്ക്കെതിരേ പടവാളുമായി നടിമാര്‍

കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ തമ്മിലടി രൂക്ഷം. മുന്‍ ഭരണസമിതിക്കെതിരെയും പ്രസിഡന്‍റ് ആയിരുന്ന ശ്വേത മേനോനെതിരെയും ഗുരുതരമായ ആരോപണങ്ങളുമായി ഒരു വിഭാഗം നടിമാര്‍ രംഗത്തെത്തി. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍, രാഷ്‌ട്രീയ അജണ്ട നടപ്പാക്കൽ, വര്‍ഗീയ പരാമര്‍ശം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ഉഷ ഹസീന, അന്‍സിബ ഹസന്‍, മാല പാര്‍വതി, മായ വിശ്വനാഥ് എന്നീ നടിമാര്‍ ഉന്നയിച്ചത്. ശ്വേത മേനോന്‍റെ നേതൃത്വത്തിലുള്ള ഭരണ സമിതി രാജിവച്ചതിനെത്തുടര്‍ന്ന് നിലവില്‍ വന്ന അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിന് കോടതി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് ആരോപണങ്ങളുമായി നടിമാര്‍ രംഗത്തെത്തിയത്.സംഘടനയിലെ ഭാരവാഹികള്‍ അംഗങ്ങളുടെ ക്ഷേമത്തേക്കാള്‍ സ്വന്തം നേട്ടങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയതെന്ന് നടിമാരുടെ ആരോപണം. ‘പ്രസിഡന്‍റും സെക്രട്ടറിയും തമ്മിലുള്ള ഈഗോ ക്ലാഷ്…രണ്ടുപേരും രണ്ടു ചേരിയിലായി നിന്ന് അങ്ങോട്ടും ഇങ്ങോട്ടും കള്ളക്കഥകളും ചെളിവാരി എറിയുകയാണ്- എന്ന് നടിമാര്‍ ആരോപിച്ചു. മുന്‍ ഭരണസമിതിക്കെതിരേ സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്നതായും ജനറല്‍ ബോഡി…

Read More

ആധാർ കാർഡിൽ ഇ മെയിൽ ചേർക്കാൻ ഇനി അക്ഷയ കേന്ദ്രങ്ങൾ വേണ്ട

പരവൂർ: ആധാർ കാർഡിലെ വിവരങ്ങൾ കൂടുതൽ എളുപ്പത്തിലും സുരക്ഷിതമായും പൊതുജനങ്ങൾക്ക് തന്നെ അപ്‌ഡേറ്റ് ചെയ്യാൻ സഹായിക്കുന്ന പുതിയ പൗരസേവനവുമായി യുണിക് ഐഡന്‍റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ. ഇ മെയിൽ വിലാസം ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനുമുള്ള സൗകര്യം ഇനിമുതൽ ഔദ്യോഗിക ആധാർ ആപ്പ് വഴി നേരിട്ട് നിർവഹിക്കാം. ഈ പ്രത്യേക സേവനം ആധാർ ആപ്പ് വഴി മാത്രമാണ് ലഭ്യമാകുക. ജൂലൈ ഒന്ന് മുതൽ ആരംഭിച്ച ഈ പുതിയ സേവനത്തിന് ആദ്യത്തെ ആറുമാസത്തേക്ക് യാതൊരുവിധ ഫീസും ഈടാക്കുകയില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Read More

കാപ്പ ലംഘനം: ഇരിങ്ങാലക്കുടയിൽ നിന്നും നാടുകടത്തിയ കുപ്രസിദ്ധ ഗുണ്ട ഡ്യൂക്ക് പ്രവീണ്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട: കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ഡ്യൂക്ക് പ്രവീണ്‍ എന്നറിയപ്പെടുന്ന പൊറത്തിശേരി മുതിരപ്പറമ്പില്‍ വീട്ടില്‍ പ്രവീണ്‍ (27) എന്നയാളെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ടി. ദിലീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മെയ് 23 മുതല്‍ സഞ്ചലന നിയന്ത്രണ ഉത്തരവ് പ്രകാരം രണ്ട് മാസത്തേക്ക് ഇയാളെ തൃശൂര്‍ റവന്യൂ ജില്ലയില്‍ നിന്ന് നാടുകടത്തിയിരുന്നു. ഈ ഉത്തരവ് ലംഘിച്ച് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ പരിധിയിലെ വെള്ളൂര്‍ എന്ന സ്ഥലത്ത് പ്രവേശിച്ചതിനെത്തുടര്‍ന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി. ദിലീഷ്, എസ്‌ഐ അനു ജോസ്, എസ്‌ഐ അഭിലാഷ്, ജിഎഎസ്‌ഐ അന്‍വറുദ്ദീന്‍, സിപിഒ ആഷിഖ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Read More

കൊതുക് പരത്തുന്ന പകർച്ചവ്യാധികൾ

ചിക്കൻഗുനിയഈഡിസ് ഇജിപ്തി വർഗത്തിൽ പെടുന്ന കൊതുകുകളാണ് ചിക്കൻഗുനിയ പരത്തുന്നത്. കുട്ടികളിലും പ്രായമായവരിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലുമാണ് കൂടുതലായി ഉണ്ടാകുന്നത്. രോഗലക്ഷണങ്ങൾപനി ശക്തമായ സന്ധിവേദന, സന്ധികളിൽ വീക്കം, ശരീരത്തിൽ ചുവന്ന പാടുകൾ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ ഡെങ്കിപ്പനിഒരു വർഷത്തിൽ ഏകദേശം 39 കോടി മനുഷ്യർക്ക് ഈ രോഗം ഉണ്ടാകുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നത്. ഈഡിസ് ഈജിപ്‌തി, അൽബോപിക്റ്റസ് എന്നിനം പെൺ കൊതുകുകൾ ആണ് ഡെങ്കി വൈറസ് പരത്തുന്നത്. രോഗലക്ഷണങ്ങൾകടുത്ത പനി, തലവേദന, പേശിയിലും സന്ധിയിലയും വേദന. പനി ശക്തമാകുമ്പോൾ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നു.വായ, മൂക്ക്, കുടൽ തുടങ്ങിയ ഭാഗങ്ങളിൽനിന്ന് രക്തസ്രാവം ഉണ്ടാകുന്നു. ജപ്പാൻജ്വരംവളർത്തുമൃഗങ്ങളായ കന്നുകാലികൾ, പന്നി കൊക്ക് വർഗത്തിൽപ്പെട്ട പക്ഷികൾ, വവ്വാൽ തുടങ്ങിയവയിൽ ഈ രോഗാണുക്കൾ ദീർഘമായി കഴിയാറുണ്ട്. ക്യൂലക്സ് കൊതുകുകളാണ് ജപ്പാൻജ്വരം പരത്തുന്നത്. രോഗലക്ഷണങ്ങൾശക്തമായ പനി, വിറയൽ, തലവേദന, ക്ഷീണം, ഓക്കാനവും ചർദിയും, ഓർമക്കുറവ്,…

Read More

കോഴിക്കള്ളനെ തിരഞ്ഞ വീട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; പ്രേമദാസിന്‍റെ ചാക്കിൽ കയറിയ കള്ളനെ കാട്ടിലാക്കി

വടക്കാഞ്ചേരി: കോഴിക്കൂട്ടിൽ കയറി കോഴിയെ വിഴുങ്ങിയ മലമ്പാമ്പിനെ പിടികൂടി. വരവൂർ സ്വദേശി ചരൽ പീടികയിൽ വീട്ടിൽ അലിയുടെ വീട്ടിൽ നിന്നാണ് ഭീമൻ മലമ്പാമ്പിനെ പിടികൂടിയത്. പുലർച്ചെ വീട്ടുകാർ എത്തിയ നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. കോഴിയെ പാമ്പ് വിഴുങ്ങിയിരുന്നു. പാമ്പ് പിടുത്തക്കാരൻ പ്രേമദാസ് വരവൂർ മലമ്പാമ്പിനെ പിടിച്ച് പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ആറടിയോളം വലുപ്പമുള്ള പാമ്പിനെയാണ് പിടിച്ചത്.

Read More

അവകാശികളില്ലാതെ 9330 കോടി ഇപിഎഫ് നിക്ഷേപം

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള 30.91 ലക്ഷത്തിലധികം നിഷ്‌ക്രിയ ഇപിഎഫ് അക്കൗണ്ടുകളിലായി 9,330 കോടിയിലധികം രൂപ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നതായി വിവരാവകാശ രേഖ.”ഇന്ത്യാ ടുഡേ’ യാണ് ഈ വിവരം പുറത്തുവിട്ടത്. കേന്ദ്രസർക്കാരിന്‍റെ മുൻനിര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിന് 2026-27 സാമ്പത്തികവർഷത്തിൽ അനുവദിച്ച തുകയ്ക്ക് ഒപ്പമാണിത്. മൂന്ന് പുതിയ ഐഐടികൾ നിർമിക്കാൻ ഈ തുക മതിയാകും. മുൻവർഷത്തെ അപേക്ഷിച്ച് നിഷ്‌ക്രിയ അക്കൗണ്ടുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. 2025 മാർച്ച് 31ൽ 31.83 ലക്ഷമായിരുന്ന അക്കൗണ്ടുകൾ 2026 മാർച്ച് 31 ആയപ്പോഴേക്കും 30.91 ലക്ഷമായി കുറഞ്ഞു. ഇതോടെ കെട്ടിക്കിടക്കുന്ന തുക 10,181 കോടിയിൽനിന്ന് 9,330 കോടിയായി ചുരുങ്ങി.

Read More