ചാത്തന്നൂർ: യുഡിഎഫിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്ന, യു ഡി എഫ് സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രയ്ക്ക് സർക്കാർ ആദ്യ ഗഡു പണം അനുവദിച്ചു. 41.50,58555 രൂപയാണ് കെ എസ് ആർ ടി സി യ്ക്ക് അനുവദിച്ചിരിക്കുന്നത്.
സ്ത്രീ സൗജന്യ യാത്രയുടെ ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്ന ഉറപ്പിലാണ് കെഎസ്ആർടി സി ഓർഡിനറി ബസുകൾ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര ബസുകളാക്കിയത്. പ്രിയദർശിനി സർവീസുകളിൽ സൗജന്യയാത്ര നടത്തിയവരുടെയും ഇതിലൂടെ കെഎസ്ആർടിസിക്ക് ഉണ്ടായ വരുമാന നഷ്ടത്തിന്റെയും കൃത്യമായ കണക്കെടുക്കാൻ സിഎംഡി കഴിഞ്ഞ ദിവസം യൂണിറ്റ് മേധാവികൾക്ക് ഉത്തരവ് നല്കിയിരുന്നു.
സ്ത്രീസൗജന്യ യാത്രയ്ക്കായി സംസ്ഥാന സർക്കാർ ബജറ്റിൽ 800 കോടി വകയിരുത്തിയിട്ടുണ്ട്. പ്രിയദർശിനി സർവീസ് ആരംഭിച്ച ജൂൺ 15 മുതൽ 30 വരെയുള്ള പണമാണ് ഇപ്പോൾ അനുവദിച്ചത്. കെഎസ്ആർടി സി സി എംഡി പ്രമോജ്ശങ്കർ ജൂലൈ 2 – ന് സർക്കാരിനു നല്കിയ കത്തിനെ തുടർന്നാണ് ആദ്യ ഗഡുവായി തുക അനുവദിച്ചത്.
