കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പരിയത്തുകാവ് ഉന്നതിയില്‍ പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള പോലീസ് നീക്കത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ സമരസിതി നീക്കം. ഇന്ന് സമരസമിതി യോഗം ചേരും. തുടര്‍ന്ന് കഴിഞ്ഞ ദിവസം പോലീസ് പൊളിച്ചുനീക്കിയ സമരപ്പന്തല്‍ പുനഃസ്ഥാപിക്കാനും, ഒഴിപ്പിക്കല്‍ നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാനുമാണ് തീരുമാനം. അതേസമയം ബലപ്രയോഗം പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമുണ്ടായിട്ടും എന്തുകൊണ്ട് പോലീസ് നടപടിയുണ്ടായെന്ന കാര്യത്തില്‍ ആലുവ റൂറല്‍ എസ്പി ഇന്ന് എറണാകുളം റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിഷയം രാഷ്ട്രീയമാക്കാനാണ് സിപിഎമ്മിന്റെ നീക്കം. പി. രാജീവ് അടക്കമുള്ളവര്‍ ഇന്ന് സ്ഥലം സന്ദര്‍ശിച്ചേക്കും. കുടിയൊഴിപ്പിക്കല്‍ തടയുന്നതിനിടയില്‍ കഴിഞ്ഞ ദിവസം പോലീസുമായുണ്ടായ കടുത്ത സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ സമരക്കാരന് ചന്ദ്രന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. നിലവില്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം ഇന്ന് ആശുപത്രി വിട്ടേക്കും.ഭരണകൂടത്തിന്റേയോ ആഭ്യന്തര വകുപ്പിന്റേയോ ഭാഗത്തുനിന്ന് സമരം കലുഷിതമാക്കരുതെന്ന കര്‍ശന…
Read MoreCategory: Kochi
ആ പ്രതീക്ഷയും അസ്തമിച്ചു: ഇനി ഇവര്‍ ആരോടു പോയി പരാതി പറയും? ജസ്റ്റിസ് സിരിജഗന് കമ്മിറ്റിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തി
കൊച്ചി: തെരുവ് നായ്കളുടെ ആക്രമണത്തിന് ഇരയായവര്‍ ഇനി ആരുടെ അടുത്താണ് പരാതിയുമായി എത്തേണ്ടത്? തങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്ന ദുരിതത്തിന് പകരമായി കിട്ടേണ്ട നഷ്ടപരിഹാരം പോലും വാങ്ങിയെുക്കാന് കഴിയാത്ത വിധം പ്രതീക്ഷ അറ്റുപോയ അവസ്ഥയിലാണ് തെരുവ് നായ ആക്രമണത്തിന് ഇരകളാകേണ്ടിവന്ന സംസ്ഥാനത്തെ ഏഴായിരത്തിലേറെ വരുന്ന അപേക്ഷകര്‍. നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സുപ്രീം കോടതി നിര്‍ദേശ പ്രകാരം രൂപീകരിച്ച ജസ്റ്റിസ് എസ്.സിരിജഗന് കമ്മിറ്റിയുടെ പ്രവര്‍ത്തനം നിലച്ചതോടെ തീര്‍പ്പ് കല്‍പ്പിക്കാതെ കെട്ടിക്കിടക്കുന്നത് ഏഴായിരത്തിലേറെവരുന്ന ഇരകളുടെ പ്രതീക്ഷകളാണ്. നേരത്തെ സുപ്രീംകോടതി കേസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് പുതിയ അപേക്ഷകള്‍ സ്വീകരിച്ചിരുന്നത് നിര്‍ത്തി വച്ചിരുന്നെങ്കിലും കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് എസ്.സിരിജഗന്റെ മരണത്തെ തുടര്‍ന്ന് എറണാകുളത്തെ കമ്മീഷന്റെ ഓഫീസ് ഇപ്പോള്‍ അടച്ചുപൂട്ടിയ നിലയിലാണ്. ഇവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ കൊച്ചി കോര്പറേഷന് തിരിച്ചു വിളിച്ചു. പുതിയ പരാതികളും അപേക്ഷയിന്മേലുള്ള പരാതികളും ജില്ലാ ലീഗര്‍ സര്‍വീസ് അഥോറിറ്റികളില്‍ അറിയിക്കാമെന്ന് വാതിലില്‍ എഴുതിവച്ചിട്ടുണ്ടെങ്കിലും അതോടൊപ്പം…
Read Moreമലയിടം തുരുത്ത് സമരം; പ്രതിഷേധക്കാർക്ക് നേരെ പോലീസിന്റെ അതിക്രമം; നിരവധിപേർക്ക് പരിക്ക്
കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തിൽ ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. സുപ്രീംകോടതിയുടെ നിർദേശ പ്രകാരമാണ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. ഇന്ന് രാവിലെ മുതൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലൻ സ്ഥലത്തെത്തി നടപടികൾക്ക് ശ്രമിച്ചെങ്കിലും, നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചതോടെ മുന്നോട്ടുപോകാനായില്ല. അതിനിടെ, പ്രതിഷേധക്കാരെ നീക്കം ചെയ്യാനുള്ള പോലീസിന്റെ ശ്രമം സംഘർഷത്തിലേക്ക് വഴിവയ്ക്കുകയായിരുന്നു. സ്ഥലത്ത് വലിയ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചത്. അതേസമയം, സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന പ്രതിഷേധം വാർത്തയായതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിഷയത്തിൽ ഇടപെട്ടു. കൊച്ചി പോലീസിനോട് നടപടി നിർത്തിവയ്ക്കാൻ ചെന്നിത്തല നിർദേശം നൽകി. അടിയന്തരമായി നടപടികൾ നിർത്തിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇതോടെ പ്രദേശത്ത് നിന്ന് പോലീസ് പിരിഞ്ഞുപോയി. നിലവിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്. ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലി അരനൂറ്റാണ്ടായി തുടരുന്ന തർക്കമാണിത്. കോടതി ഉത്തരവ്…
Read Moreവ്യാജരേഖ ചമച്ച് അവയവ വില്പന; മുഹമ്മദ് നജീബിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും
കൊച്ചി: വ്യാജരേഖ ചമച്ച് അവയവ വില്പന നടത്തിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് നജീബിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ഇന്ന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും.മുഹമ്മദ് നജീബിന്റേയും ഭാര്യ റഷീദയുടെയും കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിച്ചതോടെ ഇരുവരെയും ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘമാണ് ഇന്ന് ആദ്യം കസ്റ്റഡി അപേക്ഷ നല്‍കുക. നാളെ കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നജീബിന്റെ സാമ്പത്തിക ഇടപാടുകളും ഫോണ്‍വിളി വിവരങ്ങളും പരിശോധിച്ചതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ന്നുള്ള ചോദ്യംചെയ്യല്‍. മുഹമ്മദ് നജീബിന്റെ നേതൃത്വത്തിലുള്ള അവയവവില്‍പ്പന റാക്കറ്റ് അഞ്ചുവര്‍ഷമായി സജീവമായിരുന്നതായാണ് കണ്ടെത്തല്‍. ഇതുവരെ നാല്‍പ്പതോളം അവയവമാറ്റം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. നജീബിന്റെ പ്രധാന ഇടനിലക്കാരില്‍ ഒരാളായ മറയൂര്‍ സ്വദേശി ഡെബിന് ജോസഫിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. സ്പാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ മറയാക്കിയാണ്…
Read Moreപേപ്പറുകളുടെ ലഭ്യതക്കുറവ്; പാഠപുസ്തകങ്ങളുടെ അച്ചടി വൈകുന്നു
കൊച്ചി: പേപ്പറുകളുടെ ലഭ്യതക്കുറവു മൂലം സംസ്ഥാനത്ത് പാഠപുസ്തകങ്ങളുടെ അച്ചടി വൈകുന്നു. സ്കൂളുകള്‍ തുറക്കാന്‍ ഒന്നര ആഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് പാഠപുസ്തക അച്ചടി എങ്ങുമെത്താതെ നില്‍ക്കുന്നത്. 6,7,8,9 ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടിയാണ് ഇനി നടക്കാനുള്ളത്. തമിഴ്നാട്ടിലെ ന്യൂസ് പ്രിന്റ് ഫാക്ടറികള്‍ക്ക് ലോട്ടറി, പുസ്തകം എന്നിവ അച്ചടിച്ചതില്‍ 400 കോടിയോളം രൂപ കഴിഞ്ഞ പിണറായി സര്‍ക്കാര്‍ നല്‍കാനുണ്ട്. ഈ കുടിശിഖ നിലനില്‍ക്കുന്നതിനാല്‍ അച്ചടിക്കുള്ള പേപ്പറുകള്‍ നല്കാന് പ്രിന്റിംഗ് പ്രസുകള്‍ വിസമ്മതിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. നിലവില്‍ വിതരണം പൂര്‍ത്തിയായത് പത്താം ക്ലാസിലേക്കുള്ള പുസ്തകങ്ങള്‍ മാത്രമാണ്. ആവശ്യത്തിന് പേപ്പര്‍ കിട്ടാത്തതിനാലാണ് മറ്റ് ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാകാത്തത്. സംസ്ഥാനത്തെ സ്കൂളുകളിലേക്കുള്ള മുഴുവന്‍ പുസ്തകങ്ങളും അച്ചടിക്കുന്ന കേരള ബുക്ക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയില്‍ 80 ശതമാനം പാഠപുസ്തകങ്ങളും 20 ശതമാനം ആക്ടിവിറ്റി പുസ്തകങ്ങളുമാണ് അച്ചടിക്കുന്നത്. 3,57,05,475 പുസ്തകങ്ങളുടെ ഒന്നാംഘട്ട പ്രിന്റ് ഓര്‍ഡറാണ് കിട്ടിയത്.…
Read Moreപിറവത്തിന്റെ പ്രിയങ്കരന്‍ രണ്ടാമൂഴം: തുടർച്ചയായ നാലാം ജയത്തിന്റെ പ്രഭയിൽ ഇക്കുറി മന്ത്രിദൗത്യമേൽക്കുന്നു അനൂപ് ജേക്കബ്
എറണാകുളം: പിറവത്തിന്റെ പ്രിയനേതാവ് മന്ത്രിക്കസേരയിലേക്ക് രണ്ടാം വട്ടം. മുൻ മന്ത്രി ടി.എം. ജേക്കബിന്റെ മകനും പിറവം എംഎൽഎയുമായ അനൂപ് ജേക്കബ് തുടർച്ചയായ നാലാം ജയത്തിന്റെ പ്രഭയിലാണ് ഇക്കുറി മന്ത്രിദൗത്യമേൽക്കുന്നത്. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ 2012 ഏപ്രിൽ 12 മുതൽ 2016 മേയ് 20 വരെ അനൂപ് ഭക്ഷ്യ, പൊതുവിതരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായിരുന്നു. 44,681 വോട്ടിന്റെ റിക്കാർഡ് ഭൂരിപക്ഷത്തിളക്കത്തോടെയാണ് അനൂപ് നാലാംവട്ടം നിയമസഭയിലെത്തുന്നത്. രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്ന പിതാവ് ടി.എം. ജേക്കബിന്റെ ആകസ്മിക നിര്യാണത്തെത്തുടർന്നാണ് മകൻ അനൂപ് ജേക്കബിന്റെ നിയമസഭയിലേക്കും മന്ത്രിക്കസേരയിലേക്കുമുള്ള ചുവടുവയ്പ്. പിറവത്തെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി 12,070 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കന്നിജയം. 2001ൽ കെഎസ്സിയുടെ സംസ്ഥാന സെക്രട്ടറിയായും പിന്നീട് സംസ്ഥാന പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 2004ൽ യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയും 2006ൽ സംസ്ഥാന പ്രസിഡന്റുമായിരുന്നു അനൂപ് ജേക്കബ്. മൂവാറ്റുപുഴ…
Read Moreമന്ത്രിപ്പെരുമയിൽ കളമശേരി: എറണാകുളം ജില്ലയിൽ മുസ്ലിം ലീഗിന് ഒരു മന്ത്രിയെക്കൂടി ലഭിച്ചു
കൊച്ചി: അന്തരിച്ച മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനുശേഷം എറണാകുളം ജില്ലയിൽ മുസ്ലിം ലീഗിന് ഒരു മന്ത്രിയെക്കൂടി ലഭിച്ചിരിക്കുകയാണ്, അദ്ദേഹത്തിന്റെ മകൻ വി.ഇ. അബ്ദുള്‍ ഗഫൂറിലൂടെ. കഴിഞ്ഞ എൽഡിഎഫ് ഭരണത്തിൽ കളമശേരി മണ്ഡലത്തിൽനിന്നുതന്നെയായിരുന്നു ജില്ലയിലെ ഏക മന്ത്രിയായ പി. രാജീവ് ജയിച്ചത്. ഇത്തവണ ശക്തമായ പോരാട്ടത്തിലൂടെ അദ്ദേഹത്തെ 16,312 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് അബ്ദുള്‍ ഗഫൂർ പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള മണ്ഡലം തിരിച്ചുപിടിച്ചത്. സമീപകാല തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് ഗഫൂറിനു ലഭിച്ചത്. 2021 ല്‍ അബ്ദുള്‍ ഗഫൂര്‍ ആദ്യമായി മത്സരിക്കുമ്പോള്‍ 15,336 വോട്ടിന് പി.രാജീവിനോട് തോല്‍ക്കുകയാണുണ്ടായത്. ആലങ്ങാട് കോങ്ങോര്പ്പിള്ളിയില് പരേതനായ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെയും നദീറയുടെയും മൂത്തമകനാണ് അബ്ദുള്‍ ഗഫൂര്‍. പഠനകാലത്ത് ക്രിക്കറ്റ് കളിയില്‍ സജീവമായിരുന്നു. സംസ്ഥാന അണ്ടര്‍16 ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സെന്റ് പോള്‍സ് കോളജില്‍ പ്രീഡിഗ്രിയും തിരുവനന്തപുരം കേരള ലോ അക്കാഡമിയില്‍ നിയമപഠനവും പൂര്‍ത്തിയാക്കി.…
Read Moreഓപ്പറേഷന് നംഖോര്‍; ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു
കൊച്ചി : ഓപ്പറേഷന് നംഖോറില്‍ നടന് ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു. കളമശേരിയിലെ ഷോറൂമില്‍ നിന്നാണ് നിസ്സാന്‍ പട്രോള്‍ പിടിച്ചെടുത്തത്. ലക്കി ഭാസ്കര്‍ സിനിമയില്‍ ഉപയോഗിച്ച വാഹനമാണിത്. ഓപ്പറേഷന് നംഖോറിന്റെ ഭാഗമായി ദുല്‍ഖറിന്റെ മൂന്ന് വാഹനങ്ങള്‍ നേരത്തെ പിടിച്ചെടുത്തിരുന്നു. താരത്തിന്റെ ഒരു വാഹനം കൂടി കണ്ടെത്താനുണ്ടെന്ന് കസ്റ്റംസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ആ വാഹനമാണ് ഇപ്പോള്‍ പിടിച്ചെടുത്തിരിക്കുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഈ വാഹനം എവിടെയാണെന്ന് കണ്ടെത്താന്‍ ഉള്ള അന്വേഷണത്തിലായിരുന്നു കസ്റ്റംസ്. അതിന് പിന്നാലെ ഇപ്പോള്‍ വാഹനം പിടിച്ചെടുത്തത്. അതേസമയം, കേസില്‍ കോഴിക്കോട്ടെ റോഡ് വേയ് കാര്‍ ഡീലര്‍ പങ്കാളിയായ സൈന്‍ മര്‍വയെ വ്യാഴാഴ്ച കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് ഭൂട്ടാന് വാഹനക്കടത്ത് സംഘവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. വാഹനക്കടത്തിന് പിന്നിലെ ബുദ്ധികേന്ദ്രമായ പശ്ചിമബംഗാള്‍ ജയ്ഗാവോന്‍ സ്വദേശിയും പ്രമുഖ ഐ.ടി കമ്പനിയിലെ…
Read Moreസിബിഎസ്ഇ 12 ാം ക്ലാസ് പരീക്ഷാഫലം; മാര്‍ക്ക് കുറഞ്ഞെന്ന് വ്യാപക പരാതി
കൊച്ചി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തിന് ഇത്തവണ ഓണ്‍സ്ക്രീന്‍ മാര്‍ക്കിംഗ് ഏര്‍പ്പെടുത്തിയതോടെ മാര്‍ക്ക് കുറഞ്ഞതായി വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപക പരാതി. ജില്ലയിലെ പല സ്കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് പ്രതീക്ഷിച്ച രീതിയില്‍ മാര്‍ക്ക് കിട്ടിയില്ലെന്നാണ് കുട്ടികളും രക്ഷിതാക്കളും പരാതി ഉന്നയിക്കുന്നത്. ഉത്തരക്കടലാസുകള്‍ സ്കാന്‍ ചെയ്തു ഡിജിറ്റലാക്കിയായിരുന്നു ഇത്തവണ മൂല്യനിര്‍ണയം. പല ഉത്തരക്കടലാസുകളും മൊബൈലില്‍ ചിത്രമെടുത്ത് അപ്ലോഡ് ചെയ്തിട്ടുണ്ട്. വ്യക്തമല്ലാത്ത തരത്തില്‍ സ്കാന്‍ ചെയ്ത ഉത്തരക്കടലാസുകളും ലഭിച്ചിരുന്നുവെന്ന് അധ്യാപകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഓണ്‍ സ്ക്രീന്‍ മാര്ക്കിംഗ്സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസില്‍ ഡിജിറ്റല്‍ മാര്‍ക്കിങ് സമ്പ്രദായം നടപ്പാക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷമാണ് ഇത്തരത്തിലുള്ള മൂല്യനിര്‍ണയം നടത്തിയത്. ഡിജിറ്റല്‍ മൂല്യനിര്‍ണയത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ സ്കാന്‍ ചെയ്ത് സുരക്ഷിതമായ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ അപ്ലോഡ് ചെയ്യുന്നു. അധ്യാപകര്‍ ഈ ഉത്തരക്കടലാസുകള്‍ കംപ്യൂട്ടര്‍ സ്ക്രീനില്‍ കണ്ട് മൂല്യനിര്‍ണയം നടത്തുന്നതാണ് ഓണ്‍ സ്ക്രീന്‍ മാര്‍ക്കിംഗ്. പരീക്ഷാ…
Read Moreപെരുമ്പാവൂരില്‍ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി: വെട്ടേറ്റ മകന് ഗുരുതരാവസ്ഥയില്‍
പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. മഞ്ഞപ്പെട്ടി പ്ലാവിടപറമ്പില്‍ അംബിക (55)യെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ചന്ദ്രന് തൂങ്ങിമരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മകന് സനലിനും വെട്ടേറ്റിട്ടുണ്ട്. സനലിനെ ഗുരുതര പരിക്കുകളോടെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പെരുമ്പാവൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഥിരം മദ്യപാനിയായ ചന്ദ്രന് വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് പതിവായിരുന്നു.സമാനമായ രീതിയില്‍ ഇന്ന് പുലര്‍ച്ചെ ചന്ദ്രന് അംബികയുമായി വഴക്കുണ്ടാവുകയും പ്രകോപനത്തില്‍ സമീപത്തുണ്ടായിരുന്ന വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read More