മൂവാറ്റുപുഴ: ബുദ്ധി വൈകല്യമുള്ള യുവാവിന് ഷേവ് ചെയ്ത് നൽകാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎയുടെ ഹെൽപ് ഡെസ്കിലേക്ക് വിളിച്ച മാതാവിന്റെ ആവശ്യം ഏറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ്. ആവോലി പഞ്ചായത്തിൽ ചെങ്ങറ കോളനിയിൽ ബുദ്ധി വൈകല്യമുള്ള മകനുമായി ഒറ്റയ്ക്ക് താമസിക്കുന്ന മാതാവാണ് എംഎൽഎയുടെ ഹെൽപ് ഡെസ്കിലേക്ക് വിളിച്ച് സഹായം അഭ്യർഥിച്ചത്. ലോക്ഡൗണ്‍മൂലം ബാർബർ ഷോപ്പുകൾ തുറക്കാത്തതുകൊണ്ട് മകന് യഥാസമയം ഷേവിംഗ് ചെയ്യാൻ കഴിയാതത്തിനാൽ മാനസിക വിഭ്രാന്തി കാണിക്കുകയാണെന്നും സഹായിക്കാൻ ആരുമില്ലെന്നും പറഞ്ഞാണ് ഹെൽപ് ഡെസ്കിലേക്ക് വിളിച്ചത്. ഫോണ്‍ കോൾ സ്വീകരിച്ച യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ വിഷയത്തിന് ഉടൻ പരിഹാരമുണ്ടാക്കാമെന്ന് അറിയിച്ചു. പിന്നീട് ആവോലി പഞ്ചായത്തംഗം വി.എസ്. ഷെഫനുമായി സംസാരിച്ചു നിജസ്ഥിതി മനസിലാക്കിയതിനെത്തുടർന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി റിയാസ് താമരപ്പിള്ളിയും ആവോലി മണ്ഡലം പ്രസിഡന്റ് വി.എം. റിയാദും ചെങ്ങറ കോളനിയിലുള്ള വീട്ടിലെത്തി ഷേവ് ചെയ്ത്…
Read MoreCategory: Kochi
എറണാകുളത്തുനിന്നുള്ള ആദ്യ പ്രതിപക്ഷ നേതാവായി വി.ഡി. സതീശന്; മാറ്റം സ്വാഗതം ചെയ്ത് നേതാക്കന്മാർ
കൊച്ചി: എറണാകുളം ജില്ലയില്‍നിന്നുള്ള ആദ്യ പ്രതിപക്ഷ നേതാവായി വി.ഡി. സതീശന്. യുഡിഎഫിന്റെ ഉരുക്കുകോട്ടയായ പറവൂരില്‍ ഇക്കുറി ഭൂരിപക്ഷത്തില്‍ കുറവ് സംഭവിച്ചെങ്കിലും വി.ഡി. സതീശനിലൂടെ തന്നെ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തി. 2001 ല്‍ തേരൊട്ടം തുടങ്ങിയ സതീശന്റെ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയം കൂടിയായിരുന്നു. പ്രളയകാലത്തുള്‍പ്പെടെ മണ്ഡലത്തില്‍ വി.ഡി. സതീശന് നടത്തിയ ഇടപെടുകള്‍ക്ക് ജനം നല്കിയ അംഗീകാരമായിരുന്നു ഈ വിജയമെങ്കില്‍ ഇതിന് പാര്‍ട്ടി നല്കുന്ന അംഗീകാരമാണു പ്രതിപക്ഷ നേതാവെന്ന സ്ഥാനം. നിയമസഭയ്ക്കുള്ളിലും പുറത്തും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ഒട്ടനവധി അഴിമതിക്കഥകള്‍ പുറത്ത് കൊണ്ടുവരാന്‍ നിര്‍ണായക പങ്ക വഹിച്ച സാമാജികനാണ് ഇദ്ദേഹം. 56കാരനായ വി.ഡി. സതീശന് കെപിസിസി വൈസ് പ്രസിഡന്റുമാണ്. എംജി സര്‍വകലാശാല യൂണിയന് ചെയര്‍മാനും എന്എസ്യു ദേശീയ സെക്രട്ടറിയും എഐസിസി സെക്രട്ടറിയുമായിരുന്നു. 25 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുണ്ട്. വിദ്യാഭ്യാസം: സോഷ്യോളജിയിലും നിയമത്തിലും ബിരുദം. ഏറെക്കാലം ഹൈക്കോടതി അഭിഭാഷകനായിരുന്നു. മരട് വടശേരി കുടുംബാംഗം.…
Read Moreജോലി വാഗ്ദാന തട്ടിപ്പ്; സരിത നായരുടെ ജാമ്യാപേക്ഷ 25നു പരിഗണിക്കും
കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന രണ്ടു കേസില്‍ പ്രതിയായ സരിത എസ്. നായരുടെ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി 25 നു പരിഗണിക്കാനായി മാറ്റി. കെടിഡിസിയില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് നെയ്യാറ്റിന്‍കര ഓലത്താന്നി സ്വദേശി അരുണ്‍ നായരില്‍നിന്ന് അഞ്ചു ലക്ഷം രൂപയും, സഹോദരന് ബിവറേജസ് കോര്‍പറേഷനില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് നെയ്യാറ്റിന്‍കര സ്വദേശി അരുണ്‍ സെല്വരാജില്നിന്ന് 11.40 ലക്ഷം രൂപയും തട്ടിയെടുത്തെന്ന കേസുകളിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഇരുകേസുകളിലുമായി 22 ദിവസമായി കസ്റ്റഡിയിലാണെന്നും കാന്‍സര്‍ ചികിത്സയിലായതിനാല്‍ ജാമ്യം നല്‍കണമെന്നും സരിതയുടെ അഭിഭാഷകന് വാദിച്ചു. സരിത ഉള്‍പ്പെടെ മൂന്നു പ്രതികളാണ് കേസിലുള്ളത്. വ്യാജമായി നിയമന ഉത്തരവ് ചമച്ചെന്നും പ്രോമിസറി നോട്ട് നല്‍കിയാണ് ഇവര്‍ പണം വാങ്ങിയതെന്നും പ്രോസിക്യൂഷന് വാദിച്ചു. പ്രോമിസറി നോട്ടില്‍ സരിത ഒപ്പിട്ടിരുന്നോയെന്ന് കോടതി ആരാഞ്ഞു. തുടര്‍ന്നാണ് ഇതില്‍ വിശദീകരണം നല്കാന് നിര്‍ദേശിച്ച് ഹര്‍ജികള്‍ 25 ലേക്കു…
Read Moreലോക്ക് ഡൗൺ ഫലം കണ്ടു തുടങ്ങി; എറണാകുളത്ത് തുടര്‍ച്ചയായ അഞ്ചാം ദിനവും രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍
കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എറണാകുളം ജില്ലയില്‍ ഫലം കാണുന്നതായി കണക്കുകള്‍. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലും രോഗികളുടെ എണ്ണത്തിലേക്കാളേറെ രോഗമുക്തരുടെ എണ്ണം വര്‍ധിച്ചത് ജില്ലയ്ക്ക് ആശ്വാസമാകുമ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കുറഞ്ഞ് 22 ശതമാനത്തിനും താഴെയെത്തി. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ജില്ലയില്‍ 16,604 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ രോഗമുക്തി നേടിയവരാകട്ടെ 35,787 പേരാണ്. അഞ്ച് ദിവസത്തിനിടെ രോഗികളുടെ എണ്ണത്തിനേക്കാള്‍ ഇരട്ടിയിലേറെപേരാണു രോഗമുക്തരായത്. അതിനിടെ, ജില്ലയുടെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.9 ശതമാനത്തിലെത്തി. ഏതാനും ആഴ്ചകള്‍ക്കുമുമ്പ് 30 ശതമാനം മറികടന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റാണു കുറയുന്നത്. ലോക്ഡൗണിനു പിന്നാലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നതോടെയാണു രോഗികളുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്നത്. അതേസമയം, ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുമ്പോഴും ജില്ലയില്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. ഇന്നലെ മാത്രം ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ജില്ലയില്‍ 301 പേര്‍ക്കെതിരെ…
Read Moreവീട് വൃത്തിയാക്കുന്നവരെ കാത്തിരുന്നത് അണലികള്‍! സബ് പോസ്റ്റാഫീസ് തുറന്നപ്പോള്‍ പോസ്റ്റ്മാസ്റ്റര്‍ ഇരിക്കുന്ന സീറ്റിലും പാമ്പ്; വൈപ്പിനില്‍ നടന്ന സംഭവം ഇങ്ങനെ…
ചെറായി: കടലും പേമാരിയും പ്രളയം തീര്‍ത്ത വൈപ്പിന്‍ മേഖലകളില്‍ വീടും വീട്ടുവളപ്പും വൃത്തിയാക്കുന്നവരെ കാത്തിരുന്നത് ഉഗ്രവിഷമുള്ള അണലികൾ. കഴിഞ്ഞ രണ്ടുദിവസമായി നടക്കുന്ന വീട് വൃത്തിയാക്കുന്നതിനിടെ എടവനക്കാട് 13-ാം വാര്‍ഡില്‍ രണ്ട് അണലികളെയാണ് നാട്ടുകാര്‍ പിടികൂടിയത്. പുല്ലിലും മറ്റും പതുങ്ങിക്കിടക്കുന്ന ഇവര്‍ ജീവനെടുക്കാന്‍ തക്ക വിഷമുള്ളവയാണ്. ഇന്നലെ പുതുവൈപ്പ് സബ് പോസ്റ്റാഫീസ് തുറന്നപ്പോള്‍ പോസ്റ്റ്മാസ്റ്റര്‍ ഇരിക്കുന്ന സീറ്റില്‍ പാമ്പ് ഇരിക്കുന്നതാണ് കണ്ടത്. പിന്നീട് ഇതിനെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നു.
Read Moreമുറിക്കുള്ളിലെ വൈറസുകളെ നശിപ്പിക്കാൻ എയര്‍മാസ്ക്! പ്രത്യേകത ഇങ്ങനെ…
കൊച്ചി: മുറിക്കുള്ളിലെ കോവിഡ് വൈറസുകളെ നിമിഷങ്ങള്‍ക്കുള്ളില്‍ നശിപ്പിക്കുന്ന വൂള്‍ഫ്എയര്‍മാസ്ക് എന്ന ഉപകരണം കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള് എബൗട്ട് ഇന്നോവേഷസ് എന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപനം വികസിപ്പിച്ചെടുത്തു. പ്രവര്‍ത്തിപ്പിച്ച് നിമിഷങ്ങള്‍ക്കകം 99.9 ശതമാനം കോവിഡ് വൈറസുകളെയടക്കം അന്തരീക്ഷവായുവിലെ ദോഷകരമായ മുഴുവൻ വൈറസുകളെയും ഇത് നശിപ്പിക്കുമെന്നും മുപ്പതോളം രാജ്യങ്ങളില്‍നിന്ന് ഉപകരണത്തിന് ഓര്‍ഡര്‍ ലഭിച്ചതായും കമ്പനി ഡയറക്ടര്‍ സുജേഷ് സുഗുണന് അവകാശപ്പെട്ടു.
Read Moreബാബുക്കുട്ടന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി; സ്റ്റേഷന് ജീവനക്കാരി ബാബുക്കുട്ടനെ തിരിച്ചറിഞ്ഞു; വീണ്ടും റിമാന്‍ഡില്‍…
കൊച്ചി: ഓടുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ചു സ്വര്‍ണ കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രധാന പ്രതിയായ ബാബുക്കുട്ടന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി. ഇന്നലെ വിവിധയിടങ്ങളില്‍ നടന്ന തെളിവെടുപ്പിനുശേഷം പ്രതിയെ വൈകിട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മുളന്തുരുത്തി റെയില്‍വേ സ്റ്റേഷനിലും ഒലിപ്പുറം റെയില്‍വേ ട്രാക്കിലും പ്രതിയെ എത്തിച്ചാണ് ഇന്നലെ തെളിവെടുപ്പ് നടത്തിയത്. ഡിവൈസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രാവിലെ പ്രതിയെ മുളന്തുരുത്തിയിലെത്തിച്ചു. കവര്‍ച്ച നടന്ന കഴിഞ്ഞ 28ന് ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിന്‍ മുളന്തുരുത്തി സ്റ്റേഷനില്‍ എത്തിയപ്പോള്‍, പത്താം നമ്പര്‍ കംപാര്‍ട്മെന്റില്‍ നിന്നിറങ്ങി ഇയാള്‍ ഒന്‍പതാം നമ്പര്‍ കംപാര്‍ട്മെന്റിലേക്ക് കയറുന്നത് കണ്ട സ്റ്റേഷന് ജീവനക്കാരി ബാബുക്കുട്ടനെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് യുവതിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട ഒലിപ്പുറം റെയില്‍വേ ട്രാക്കിലും തെളിവെടുപ്പ് നടത്തി. ഏപ്രില്‍ 28ന് രാവിലെ 8.45നാണ് ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറില്‍ മുളന്തുരുത്തി സ്വദേശിനിയായ ആശാ മുരളിയെ ആക്രമിച്ച് പ്രതി സ്വര്‍ണാഭരണങ്ങളും ബാഗും…
Read Moreജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്; ട്രാവൽ ഏജൻസിക്കെതിരേ യുവതിയുടെ പരാതി; പ്രാഥമിക അന്വേഷണത്തിനൊരുങ്ങി പോലീസ്
കൊച്ചി: നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്തു ദുബായിലെത്തിച്ചശേഷം ജോലി നല്‍കാതെ പണം അപഹരിച്ചെന്ന കേസില്‍ പ്രാഥമിക അന്വേഷണത്തിനൊരുങ്ങി പോലീസ്. എറണാകുളം കലൂരില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ട്രാവല്‍ ഏജന്സിക്കെതിരേയാണു ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. ഈ ഏജന്‍സി മുഖാന്തിരം ദുബായിലെത്തിയ വീട്ടമ്മയുടെ ഭര്‍ത്താവിന്റെ പരാതി ലഭിച്ചതായി എറണാകുളം നോര്‍ത്ത് പോലീസ് വ്യക്തമാക്കി. പരാതിയില്‍ കഴമ്പുണ്ടോയെന്ന് അന്വേഷിക്കും. പരാതി ഉയര്‍ന്ന സ്ഥാപനം നിലവില്‍ ലോക്ടൗണ്മൂലം അടച്ചിട്ടിരിക്കുകയാണ്. നിയമപരമായാണോ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് എന്നതടക്കമുള്ള വിവരങ്ങളും പരിശോധിക്കും. പരാതിക്കൊപ്പം ഒരു ഫോണ്‍ നമ്പര്‍ ലഭിച്ചിരുന്നെങ്കിലും ഈ നമ്പര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. പണമിടപാട് കേസായതിനാല്‍ വിശദമായ അന്വേഷണത്തിനുശേഷമേ കേസ് രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള നടപടികളിലേക്കു കടക്കൂവെന്നും പോലീസ് വ്യക്തമാക്കി. കോവിഡ് വാക്സിനേഷന് ഡ്യൂട്ടിക്കെന്ന പേരില്‍ ജോലി വാഗ്ദാനം ചെയ്താണു നഴ്സുമാരെ റിക്രൂട്ട് ചെയ്തതെന്നാണു വിവരം. നിരവധി യുവതികള്‍ ജോലി ലഭിക്കാതെ ദുബായില്‍ കുടുങ്ങിയതായാണു സൂചന. വേഗത്തില്‍ ജോലിയും…
Read Moreഇനി ശ്വസിക്കാം ഈസിയായി..! കേരളത്തിലേക്കുള്ള ആദ്യ ഓക്സിജന്‍ എക്സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി
കൊച്ചി: കേരളത്തിലേക്കുള്ള ആദ്യ ഓക്സിജന്‍ എക്സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ118 ടണ്‍ ഓക്സിജനുമായി വല്ലാര്‍പാടം ടെര്‍മിനലിലാണു ട്രെയിന്‍ എത്തിയത്. ഒഡീഷയിലെ കലിംഗനഗര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍നിന്നു ഡൽഹിയിലേക്ക് അനുവദിച്ച ഓക്സിജനാണിത്. ഡൽഹിയില്‍ ഓക്സിജന്റെ ആവശ്യം കുറഞ്ഞതിനാല്‍ കേന്ദ്രസർക്കാർ കേരളത്തിലേക്ക് അനുവദിക്കുകയായിരുന്നു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്നര്‍ ടാങ്കറുകളിലാണ് ഓക്സിജന്‍ നിറച്ചു കൊണ്ടുവന്നത്. വല്ലാര്‍പാടത്തു ഫയര്‍ഫോഴ്സിന്റെ മേല്‍നോട്ടത്തില്‍ ടാങ്കര്‍ ലോറികളില്‍ ഓക്സിജന്‍ നിറയ്ക്കുന്ന ജോലികള്‍ നടക്കുകയാണ്. ടാങ്കര്‍ ലോറികളില്‍ നിറച്ച ശേഷം ആവശ്യമുള്ള ജില്ലകളിലേക്കു വിതരണം ചെയ്യും.
Read Moreകണികണ്ടുണരുന്ന നന്മയ്ക്കും ക്ഷീണം;പുതിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം മില്‍മ പ്രതിസന്ധിയിലേക്ക്
കൊച്ചി: പുതിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം മില്‍മ പ്രതിസന്ധിയിലാണെന്നും മുന്‍കാലങ്ങളിലേതുപോലെ പാല് സംഭരണവും വിതരണവുമായി ബന്ധപ്പെട്ട് മില്‍മയെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കണമെന്നും മില്‍മ എറണാകുളം മേഖലാ ചെയര്മാന് ജോണ്‍ തെരുവത്ത് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതുമൂലമുള്ള പ്രതിസന്ധി കര്‍ഷകരെയും അനുബന്ധ മേഖലകളെ ആശ്രയിച്ചു ജീവിക്കുന്ന മുഴുവന്‍ ആളുകളെയും ആശങ്കയിലാഴ്ത്തിയിരിക്കുന്നതിനാല് ഈ വിഷയത്തില്‍ അടിയന്തിര ശ്രദ്ധ പതിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍, മില്‍മ ചെയര്മാന്, മില്‍മ മാനേജിംഗ് ഡയറക്ടര്‍ എന്നിവരോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ കാലങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് സംബന്ധിച്ച നിയന്ത്രണങ്ങളില്‍നിന്നും മില്‍മയെയും ക്ഷീരമേഖലയിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും ആവശ്യസേവന വിഭാഗത്തില്‍പ്പെടുത്തി ഒഴിവാക്കിയിരുന്നു. ഗ്രാമീണ സമ്പദ്വ്യവസ്ഥയില് ക്ഷീര മേഖല ചെലുത്തുന്ന സ്വാധീനം കണ്ടറിഞ്ഞു സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതുമൂലം ലക്ഷോപലക്ഷം വരുന്ന ക്ഷീര കര്‍ഷകര്‍ക്കും അനുബന്ധ മേഖലകളെ ആശ്രയിച്ചു ജീവിക്കുന്ന അനേകായിരങ്ങള്‍ക്കും ജീവസന്ധാരണം ബുദ്ധിമുട്ടുകൂടാതെ…
Read More