കൊച്ചി: സമൂഹമാധ്യമങ്ങള്‍ വഴി ചികിത്സാ സഹായം അഭ്യര്‍ഥിച്ച യുവതിക്ക് ആവശ്യത്തിലധികം പണം അക്കൗണ്ടിലേക്ക് വന്നത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് പോലീസ്. അഭ്യര്‍ഥന നടത്തിയതിന് പിന്നാലെ ഒരു കോടി രൂപയിലേറെയാണ് യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത്. കുറഞ്ഞ സമയത്തിനുള്ള ഇത്രയധികം തുക അക്കൗണ്ടിലേക്കെത്തിയതിന് പിന്നില്‍ കുഴല്‍പ്പണ ബന്ധമുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്. ചികിത്സാ ആവശ്യത്തിനുള്ള തുക കഴിഞ്ഞുള്ള പണം തിരികെ ലഭിക്കുമെന്ന വിശ്വാസത്തില്‍ സുരക്ഷിതമാര്‍ഗമെന്ന നിലയില്‍ യുവതിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതാണോയെന്നാണ് പോലീസ് സംശയം. ഇതിന്റെ ഭാഗമായി യുവതിയുടെ അക്കൗണ്ടിലേക്ക് പണമയച്ച അക്കൗണ്ടുകള്‍ പോലീസ് പരിശോധിക്കും. 30 ലക്ഷത്തില്‍ താഴെയുള്ള തുകയ്ക്കാണ് യുവതി അഭ്യര്‍ഥന നടത്തിയത്. എന്നാല്‍ ആദ്യദിവസം 65 ലക്ഷം രൂപയിലേറെ അക്കൗണ്ടില്‍ എത്തി. ഇനി പണമയക്കേണ്ട എന്ന് അറിയിച്ചെങ്കിലും അടുത്ത ദിവസം കൂടുതല്‍ പണം അക്കൗണ്ടില്‍ എത്തുകയായിരുന്നു. കണ്ണൂര്‍ സ്വദേശിനിയായ വര്‍ഷ എന്ന യുവതിയാണ് അമ്മയുടെ കരള്‍ മാറ്റ…
Read MoreCategory: Kochi
ഫൈസല്‍ ഫരീദിനായി ഇന്റർപോളിന്റെ ലുക്ക്ഔട്ട് നോട്ടീസ്
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മൂന്നാംപ്രതി തൃശൂര്‍ കയ്പമംഗലം പുത്തന്‍പള്ളി സ്വദേശി ഫൈസല്‍ ഫരീദിനായി ഇന്റര്‍പോള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എന്‍ഐഎയുടെ അഭ്യര്‍ഥന പ്രകാരമാണ് നോട്ടീസ്. ഒളിവില്‍ കഴിയുന്ന ഇയാള്‍ ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാനാണ് നടപടി. ഇയാള്‍ക്കെതിരേ കഴിഞ്ഞദിവസം എന്‍ഐഎ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നയതതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്തിന്റെ പ്രധാനകണ്ണി ഫൈസലാണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഇയാളെ നാടുകടത്തണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം യുഎഇ ഭരണകൂടത്തിന് ഔദ്യോഗികമായി കത്ത് നല്‍കിയിരുന്നു. ഇതിന് ശേഷം ഫൈസല്‍ ഫരീദ് ഒളിവില്‍ പോയി. ഇതിനിടെ ഫൈസലിന്റെ തൃശൂരിലുള്ള വീട്ടില്‍ കസ്റ്റംസ് അധികൃതര്‍ ഇന്നലെ പരിശോധന നടത്തിയിരുന്നു. മൂന്ന് ബാങ്ക് പാസ് ബുക്കുകളും ലാപ്ടോപ്പും പിടിച്ചെടുത്തു. ഈ ബാങ്കുകളില്‍ കസ്റ്റംസ് ഇന്ന് പരിശോധന നടത്തും. കഴിഞ്ഞ ഒന്നരവര്‍ഷമായി പൂട്ടിക്കിടക്കുന്ന വീട്ടില്‍ ഇന്നലെ ഉച്ചയോടെയാണ് കസ്റ്റംസ് എത്തി…
Read Moreആലുവയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊച്ചി: വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ആലുവ കീഴ്മാട് സ്വദേശി രാജീവനെ(52)യാണ് വ്യാഴാഴ്ച വൈകിട്ട് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ഭാര്യ ബിന്ദു. മകൻ പ്രണവ്.
Read Moreസ്വര്‍ണക്കടത്ത്: മലപ്പുറം സ്വദേശികളായ രണ്ടു പേര് കൂടി പിടിയില്‍; നേരത്തെ അറസ്റ്റിലായ റമീസുമായി ഇരുവർക്കും ബന്ധം
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ രണ്ടു പേരെ കൂടി കസ്റ്റംസ് അറസ്റ്റു ചെയ്തു. മലപ്പുറം സ്വദേശികളായ അബ്ദുള്‍ ഹമീദ്, അബൂബക്കര്‍ എന്നിവരെയാണ് ഇന്ന് രാവിലെ അറസ്റ്റു ചെയ്തത്. മലപ്പുറത്തു നിന്നും അറസ്റ്റു ചെയ്ത ഇവരെ കസ്റ്റംസ് അധികൃതര്‍ കൊച്ചിയിലേക്ക് കൊണ്ടുവരികയാണ്. ഇവരെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. വിമാനത്താവളത്തിലൂടെ കടത്തുന്ന സ്വര്‍ണം വിപണനം ചെയ്യുന്ന സംഘത്തില്‍പ്പെട്ടവരാണിവര്‍. നേരത്തെ പിടിയിലായ പെരുന്തല്‍മണ്ണ സ്വദേശി റെമീസുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ട്. കഴിഞ്ഞദിവസം മൂന്നു പേരെ കസ്റ്റംസ് പിടികൂടിയിരുന്നു. സ്വര്‍ണക്കടത്തിന് പണം നിക്ഷേപിച്ച മഞ്ചേരി കമ്മുതറമ്മണ്ണില്‍ ടി എം മുഹമ്മദ് അന്‍വര്‍(43), മലപ്പുറം വേങ്ങര എടക്കണ്ടന്‍ ഇ.സെയ്ത്ലവി(60) എന്നിവരും കടത്തിയ സ്വര്‍ണം ജ്വല്ലറികള്‍ക്കായി വില്‍പ്പന നടത്തിയ ജ്വല്ലറി ഉടമ കോഴിക്കോട് എലത്തൂര്‍ റസിയ മന്‍സിലില്‍ ടി എം സംജു(40)വും ആണ് അറസ്റ്റിലായത്. ഇവര്‍ കടത്തിയ സ്വര്‍ണം ജ്വല്ലറികളിലേക്ക് പോയതായി…
Read Moreനഗരം കണ്ടെയ്ൻമെന്റ് ലോണായി; അവശ്യ സാധനങ്ങൾക്ക് ആലുവക്കാർ എന്തുചെയ്യും…?
ആലുവ നഗരസഭ, കീഴ്മാട് പഞ്ചായത്ത് എന്നിവിടങ്ങൾ മുഴുവനായും പരിസര പഞ്ചായത്തുകൾ ഭാഗികമായും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചതിനാൽ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാത്തത് ഈ മേഖലയെ കടുത്ത ഭക്ഷ്യ ക്ഷാമത്തിലേക്ക് തള്ളിവിടുമോ എന്ന ആശങ്ക പരത്തുന്നു. പൊതുജനങ്ങളും ചില്ലറ വ്യാപാരികളും ആശ്രയിച്ചിരുന്നത് ആലുവ മാർക്കറ്റിനെയാണ്. കഴിഞ്ഞ രണ്ടാഴ്ച്ചയായി മാർക്കറ്റ് അടഞ്ഞ് കിടക്കുന്നതിനാലും നഗരത്തിലെ മറ്റ് കച്ചവട സ്ഥാപനങ്ങൾ കണ്ടെയ്ൻമെന്റ് പരിധിയിൽ വരുന്നതിനാലും ഭക്ഷ്യ ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഇന്ന് മന്ത്രിയടക്കമുള്ളവർ പങ്കെടുക്കുന്ന ഉന്നതതല വീഡിയോ കോൺഫറൻസിലാണ് ഇനി ആലുവക്കാരുടെ പ്രതീക്ഷ.
Read Moreചെല്ലാനത്തെ കോവിഡ് വര്‍ധന; ഹാർബറുകൾ തുറക്കുന്നത് വൈകും
വൈപ്പിന്‍ : മുനമ്പം ഹാര്‍ബറും, കാളമുക്ക് ഹാര്‍ബറും തുറക്കാന്‍ വൈകുമെന്ന് സൂചന. ചെല്ലാനം ഉള്‍പ്പെടെയുള്ള മത്സ്യബന്ധന മേഖലകള്‍ കോവിഡ് ഹൈ റിസ്ക് മേഖലകളായി തുടരുന്ന സാഹചര്യത്തിലാണിത്. ഇതിനിടയില്‍ മുനമ്പത്തും, കാളമുക്കിലും ഹാര്‍ബറുകള്‍ തുറന്നാല്‍ ചെല്ലാനം ഉള്‍പ്പെടെയുള്ള അതി തീവ്ര മേഖലയില്‍ നിന്നുള്ള മത്സ്യബന്ധന യാനങ്ങളും, തൊഴിലാളികളും കച്ചവടക്കാരും ഇവിടേക്ക് എത്തുമെന്ന് ഉറപ്പാണ്. മറ്റിടങ്ങളിൽനിന്ന് ആളുകൾ എത്തുന്നത് നിയന്ത്രിക്കാൻ പോലീസിനോ ഫിഷറീസ് അധികൃതര്‍ക്കോ കഴിയില്ല. ഈ സാഹചര്യത്തിലാണ് കോവിഡ് ബാധ ഇല്ലാതിരുന്നിട്ടുപോലും എളങ്കുന്നപ്പുഴ പഞ്ചായത്തിലെ 14,15 വാര്‍ഡുകള്‍ കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ച് ഹാരബര്‍ അടപ്പിച്ചത്. ഇതിനു തൊട്ടുമുമ്പുള്ള രണ്ട് ദിവസങ്ങളില്‍ മറ്റു മേഖലയില്‍ നിന്നുള്ള വള്ളങ്ങള്‍ മത്സ്യബന്ധനം കഴിഞ്ഞ് മത്സ്യവമായി ഹാര്‍ബറില്‍ എത്തിയിരുന്നത് ഫിഷറീസ് ഉദ്യോഗസ്ഥരും പോലീസും തടയാന്‍ ശ്രമിച്ചെങ്കിലും സ്ഥിതി സംഘര്‍ഷമായതോടെ ഉദ്യോഗസ്ഥര്‍ മത്സ്യവില്‍പനക്ക് തല്ക്കാലം അനുമതി നല്‍കുകയാണ് ചെയ്തത്. തുടര്‍ന്ന് ജില്ലാകളക്ടര്‍ക്ക് ഇത് സംബന്ധിച്ച് നല്കിയ…
Read Moreവാഹനങ്ങളില്‍ ഡ്രൈവറുടെ കാബിന് വേര്‍തിരിക്കണം; അങ്കമാലി ആർടി ഓഫീസ് പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ ഇങ്ങനെ…
അങ്കമാലി: അങ്കമാലി ജോയിന്റ് ആര്‍ടി ഓഫീസിന്റെ പരിധിയില്‍ വരുന്ന പൊതുജനങ്ങളെ കയറ്റുന്ന എല്ലാ വാഹനങ്ങളിലും ഡ്രൈവറുടെ കാബിന് അക്രലിക് ട്രാന്‍സ്പരന്റ് പാര്ട്ടീഷന് ഉപയോഗിച്ച് വേര്‍തിരിക്കണമെന്ന് ജോയിന്റ് ആർടിഒ ടി.എം. ജെര്‍സണ്‍ അറിയിച്ചു. സ്റ്റേറ്റ് കാരേജ്, കോണ്‍ട്രാക്ട് കാരേജ്, മോട്ടോര്‍ കാബ്, ഓട്ടോറിക്ഷ എന്നീ വാഹനങ്ങള്‍ക്കാണ് ഈ നിര്‍ദേശമുള്ളത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡ്രൈവറുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അങ്കമാലിയിലെ സ്റ്റാൻഡുകളിലെ എല്ലാ ഡ്രൈവര്‍മാര്‍ക്കും അവര്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഡ്രൈവര്‍ കാബിന് പാര്ട്ടീഷന് വേണമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. ഡ്രൈവറുടെ കാബിന് സുരക്ഷിതമായി വേര്‍തിരിച്ച വാഹനങ്ങള്‍ക്ക് മാത്രമേ ഇനി മുതല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കുകയുള്ളൂവെന്ന് ജോയിന്റ് ആര്‍ടിഒ അറിയിച്ചു.
Read Moreസന്ദീപിന്റെ ബാഗില്‍ പണമിടപാട് രേഖകൾ; മറ്റു നിര്‍ണായക തെളിവുകളും ബാഗില്‍ നിന്നും എന്‍ഐഎയ്ക്ക് ലഭിച്ചതായി സൂചന
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ പക്കല്‍നിന്നും പിടിച്ചെടുത്ത ബാഗില്‍ നിര്‍ണായക രേഖകള്‍. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് എന്‍ഐഎ പ്രത്യേക കോടതി ജഡ്ജിയുടെ സാന്നിധ്യത്തില്‍ ബാഗ് തുറന്ന് പരിശോധിച്ചത്. പണമിടപാട് സംബന്ധിച്ച രേഖകളാണ് ലഭിച്ചത്. പണവും ഫിക്സ്ഡ് ഡെപ്പോസിറ്റുകളുടെ രസീതുകളും ഡയറികളും ലാപ്ടോപ്പും ബാഗില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇവയുടെ വിശദമായ പരിശോധന നടത്തിവരികയാണ്. ഇതോടൊപ്പം മറ്റു നിര്‍ണായക തെളിവുകളും ബാഗില്‍നിന്നും എന്‍ഐഎയ്ക്ക് ലഭിച്ചതായാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്നലെ വൈകുന്നേരം നാലോടെ തുറന്ന ബാഗിന്റെ പരിശോധനാ നടപടികള്‍ രാത്രി ഏഴരയോടെയാണ് പൂര്‍ത്തിയായത്. ബംഗളൂരുവില്‍നിന്നാണ് എന്‍ഐഎ സംഘം സന്ദീപിന്റെ ബാഗ് പിടിച്ചെടുത്തത്. തുടര്‍ന്ന് കഴിഞ്ഞദിവസം ഇത് തുറന്നു പരിശോധിക്കുന്നതിനായി എന്‍ഐഎ കോടതിയില്‍ അപേക്ഷ സമര്‍പ്പച്ചിരുന്നു. കോടതി ഇത് അനുവദിക്കുകയും ഒരു ഉദ്യാഗസ്ഥന്റെ സേവനം പരിശോധനക്കായി വിട്ടു നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് എന്‍ഐഎ സംഘം…
Read Moreസ്വര്‍ണക്കടത്ത് കേസിൽ രണ്ടു പേര്‍ക്കൂടി അറസ്റ്റിൽ; 8 കോടി രൂപ സ്വര്‍ണക്കടത്തിനായി സ്വരൂപിച്ചു; അറസ്റ്റിലായവരുടെ ബന്ധം ഇങ്ങനെ…
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ രണ്ടു പേരുടെ കൂടി അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി.മഞ്ചേരി സ്വദേശി അന്‍വര്‍, വേങ്ങര സ്വദേശി സെയ്തലവി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്നലെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയായിരുന്നു. സ്വര്‍ണക്കടത്തിന് പണം നിക്ഷേപിച്ചവരാണിവരെന്നാണ് കസ്റ്റംസ് അധികൃതര്‍ പറയുന്നത്. ജ്വല്ലറി ഉടമകളില്‍നിന്നു സ്വര്ണമെത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങുകയും ഇത് സ്വര്‍ണക്കടത്തില്‍ നിക്ഷേപിക്കുകയുമാണ് ഇവരുടെ രീതി. ഇങ്ങനെയാകുമ്പോള്‍ ജ്വല്ലറി ഉടമകള്‍ക്ക് സ്വര്‍ണക്കടത്തുകാരുമായി നേരിട്ട് ബന്ധമുണ്ടാകില്ല. ഇത്തരത്തില്‍ ഇടനിലാക്കാരായി പ്രവര്‍ത്തിച്ചവരാണ് പിടിയിലായ അന്‍വറും സയ്തലവിയുമെന്നും കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. വിമാനത്താവള സ്വര്‍ണക്കടത്തിനായി പ്രതികള്‍ എട്ട് കോടി രൂപ സമാഹകരിച്ചുവെന്ന വിവരം പുറത്തു വന്നതിന് പിന്നാലെയാണ് രണ്ടു പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തുന്നത്. നേരത്തെ പിടിയിലായ റെമീസും ജലാലും സന്ദീപും ഹംജദ് അലിയും ചേര്‍ന്നാണ് പണം സമാഹരിച്ചത്. നിക്ഷേപകരെയും വാങ്ങുന്നവരെയും കണ്ടെത്തിയിരുന്നത് ജലാലായിരുന്നു. പണം നിക്ഷേപിച്ചവരില്‍…
Read Moreസുരക്ഷയൊരുക്കി പോലീസ്; കൂസലില്ലാതെ പൊതുജനം! ആശങ്കയുടെ മുൾമുനയിൽ മൊത്ത വ്യാപന കേന്ദ്രമായി ആലുവ
ആലുവ: കോവിഡ് രോഗം മഹാമാരിയായി പടരുമ്പോൾ പൊതുജനങ്ങളുടെ നിസഹകരണം പലയിടങ്ങളിലും ആഭ്യന്തര പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു. ആവശ്യത്തിന് പോലീസിനേയും വളണ്ടിയേഴ്സിനേയും നിയോഗിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും ഇവരുടെ കണ്ണ് വെട്ടിച്ച് ജനങ്ങൾ നിയമം ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിനെ തുടർന്ന് ആലുവയിലെ കണ്ടെയ്ൻമെന്റ് സോണുകളിലെ കമാൻഡോസിനെ പ്രശ്നബാധിത മേഖലകളിൽ വിന്യസിക്കാൻ ഒരുങ്ങുകയാണ്. റൂറൽ ജില്ലാ പോലീസ് പരിധിയിൽ എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം ദിനംപ്രതി പോലീസ് കേസെടുക്കുന്നുണ്ട്. ലോക്ക് ഡൗൺ ലംഘനങ്ങൾക്കെതിരേ പിഴയോടി കൂടി കേസ് ചാർജ് ചെയ്യുകയും വാഹനങ്ങൾ കണ്ട് കെട്ടുകയും ചെയ്യുന്നത് പതിവാണ്. വാഹന ഗതാഗതം പരിമിത പെടുത്തന്നതിന്റെ ഭാഗമായി പോലീസ് ഇടറോഡുകളടക്കം ബാരിക്കേഡുകൾ തീർത്ത് നിയന്ത്രിച്ചിരുന്നു. തിരക്കേറിയ പ്രധാന റോഡുകളുടെ പ്രവേശന കവാടത്തിൽ പോലീസ് പിക്കറ്റ് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രോഗബാധിതർ പുറത്തേക്ക് പോകാനോ പുറത്ത് നിന്നും അകത്തേക്ക് പ്രവേശിക്കാതിരിക്കാനുമുള്ള മുൻകരുതലായിട്ടാണ് ഈ നടപടികൾ. ചില റോഡുകളിൽ ഇരുചക്ര…
Read More