അച്ഛൻ ഹെൽമറ്റ് വയ്ക്കുന്നത് കണ്ട് മകൻ കലമെടുത്തു വച്ചു! പിന്നെയായിരുന്നു കാണേണ്ട പുകിൽ…

പറവൂർ: അച്ഛൻ ഹെൽമറ്റ് വയ്ക്കുന്നത് കണ്ട് അനുകരിച്ചാണ് രണ്ടു വയസുകാരൻ അശ്വിൻ അലുമിനിയകലം എടുത്ത് തലയിൽ വച്ചത്. പിന്നീട് രണ്ടുവയസുകാരൻ അടുക്കളയിൽ ബൈക്കോടിച്ച് കളി ആരംഭിച്ചു. ഓട്ടം മതിയാക്കി “ഹെൽമറ്റ്’ എടുത്തു മാറ്റാൻ ശ്രമിച്ചപ്പോഴാണ് കളി കാര്യമായത്. ചേന്ദമംഗലം ആറംകാവ് കോളംവീട്ടിൽ അനീഷിന്‍റെ മകൻ അശ്വിന്‍റെ തലയിലാണ് ചൊവ്വാഴ്ച വൈകീട്ട് അലുമിനിയത്തിന്‍റെ കലം കുടുങ്ങിയത്. ഈ സമയം വീട്ടിലുണ്ടായിരുന്ന അനീഷിന്‍റെ മാതാപിതാക്കൾ ഏറെ ശ്രമിച്ചിട്ടും കലം നീക്കം ചെയ്യാൻ കഴിഞ്ഞില്ല. തുടർന്നാണ് നഗരസഭയിലെ ജീവനക്കാരിയായ കുട്ടിയുടെ മാതാവ് മഞ്ജുവിനെ വിവരം അറിച്ചത്. ഇതോടെ നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ കൂട്ടി സ്ഥലത്തെത്തി. ഒടുവിൽ ഫയർ ഓഫീസർ റോയിയുടെ നേതൃത്വത്തിൽ കലം കത്രിക ഉപയോഗിച്ച് മുറിച്ചുനീക്കുകയായിരുന്നു. കുഞ്ഞിന്‌ പരിക്കുകളില്ല.

Read More

എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് ; രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെയെന്ന് സൂചന

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിലെ ഡോക്ടര്‍ ആണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഇദേഹത്തിന്‍റെ രോഗം എവിടെനിന്നാണ് പകര്‍ന്നതെന്ന് വ്യക്തമായിട്ടില്ല. കോട്ടയം സ്വദേശിയാണ്. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതാണെന്നാണ് സൂചന. അതേസമയം ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ കുറവുണ്ടായത് ജില്ലയില്‍ ആശ്വാസം നല്‍കുന്നുണ്ട്. 15 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ചു പേര്‍ക്ക് മാത്രമാണ് സമ്പര്‍ക്കത്തിലൂടെ പകര്‍ന്നത്. എന്നാല്‍ ഇന്നലെയും ഉറവിടം കണ്ടെത്താനാകാത്ത കേസും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 333 ആണ്. കളമശേരി മെഡിക്കല്‍ കോളജില്‍ 102 പേരും അങ്കമാലി അഡ്‌ലക്സില്‍ 206 പേരും സിയാല്‍ എഫ്എല്‍ടിസിയില്‍ 20 പേരും, ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ രണ്ടുപേരും, സ്വകാര്യ ആശുപത്രിയില്‍ മൂന്നുപേരുമാണ് ചികിത്സയിലുളളത്. 12 പേര്‍ക്കാണ് ഇന്നലെ രോഗം ഭേദമായത്.…

Read More

കുടിവെള്ളവും റോഡുമില്ല;നായരമ്പലത്ത് പുനരധിവസിപ്പിച്ച കുടുംബങ്ങള്‍ വീട്ട് നമ്പര്‍ കിട്ടാതെ നെട്ടോട്ടത്തിൽ

വൈപ്പിന്‍: നായരമ്പലം പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ നെടുങ്ങാട് ഭാഗത്ത് ഫിഷറീസ് വകുപ്പ് പുനരധിവസിപ്പിച്ചിട്ടുള്ള ഒമ്പത് കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ള 11 വീട്ടുകാര്‍ക്ക് കുടിവെള്ളവും റോഡുമില്ല. ഇതില്‍ 9 വീട്ടുകാര്‍ക്കാകട്ടെ ഗാര്‍ഹിക കണക്ഷന്‍ എടുക്കാന്‍ വീടിനു നമ്പറുമില്ല . ഭൂമിയുടെ കരമടച്ച രസീതും മറ്റും കാണിച്ച് ഇവര്‍ വൈദ്യതി കണക്ഷനും മറ്റും തരപ്പെടുത്തിയെങ്കിലും വീടിനു നമ്പര്‍ ഇട്ടു കിട്ടാതെ വാട്ടര്‍ കണക്ഷന്‍ നല്‍കില്ലെന്നാണ് വാട്ടര്‍ അഥോറിട്ടിയുടെ നിലപാടത്രേ. അതേ സമയം നമ്പര്‍ ഇട്ട് കിട്ടാന്‍ ഓഫീസുകള്‍ കയറി ഇറങ്ങിയിട്ടും സിആര്‍ഇസഡ് സോണ്‍ ആണെന്ന് പറഞ്ഞ് നിരസിക്കുകയാണത്രേ. ഒരാളും സഹായത്തിനില്ല. ഇപ്പോള്‍ നാനൂറ് മീറ്റര്‍ ദൂരത്തുള്ള പൊതുടാപ്പില്‍ നിന്നാണ് ഇവര്‍ കുടിവെള്ളമെടുക്കുന്നത്. ഇവിടെയാകട്ടെ വെള്ളം വരവ് നേരവും കാലവും നോക്കിയാണ്. തിരക്കും അധികമാണ്. ഇതു കൂടാതെ വീടുകളിലേക്ക് പൊതുവായ വഴികള്‍ ഉണ്ടെങ്കിലും പഞ്ചായത്ത് വഴികള്‍ ഒരുക്കിത്തരാത്തതുകാരണം ചെളിക്കുണ്ടാണ്. ഓഖി പുനരധിവാസത്തില്‍ പെടുത്തി…

Read More

പള്ളിപ്പുറത്തെ കണ്ടെയ്ൻമെന്‍റ് സോണുകള്‍ പിന്‍വലിച്ചു ;ജാഗ്രത തുടരാന്‍ പഞ്ചായത്തില്‍ സര്‍വ്വകക്ഷിയോഗം

ചെറായി: പള്ളിപ്പുറം പഞ്ചായത്തിലെ 21, 22 വാര്‍ഡുകളും മൂന്നാം വാര്‍ഡിലെ ഹാര്‍ബര്‍ ഉള്‍പ്പെടെയുളള മേഖലകളും കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ നിന്നും ഒഴിവായി. എങ്കിലും മുനമ്പത്ത് കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് ആരോഗ്യവകുപ്പും പോലീസും അറിയിച്ചു. മറ്റ് നടപടികളെക്കുറിച്ച് ആലോചിക്കാന്‍ പഞ്ചായത്ത് ഇന്ന് സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. മുനമ്പം കേന്ദ്രീകരിച്ച് ഫൈബര്‍ വള്ളങ്ങളില്‍ മത്സ്യബന്ധനത്തിനു പോകുന്ന തിരുവനന്തപുരം പൊഴിയൂര്‍, പൂന്തുറ സ്വദേശികളായ മത്സ്യതൊഴിലാളികള്‍ കടല്‍മാര്‍ഗം വള്ളത്തില്‍ തന്നെ ടേണുകളായി നാട്ടില്‍ പോയി തിരികെയെത്തുന്നുവെന്നതായി പോലീസിനും ആരോഗ്യ വകുപ്പിനും രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. കരമാര്‍ഗ്ഗം നാട്ടിലേക്ക് പോകാന്‍ തരമില്ലാത്ത സാഹചര്യത്തില്‍ ഓരോ വള്ളങ്ങള്‍ ടേണ്‍ അനുസരിച്ച് നാട്ടില്‍ പോകാനുള്ള തൊഴിലാളികളുമായി കടലിലൂടെ യാത്രചെയ്ത് വീട്ടിലെത്തുകായണത്രേ. ഇവര്‍ തിരികെയെത്തിയാല്‍ അടുത്ത ബാച്ചുകാര്‍ യാത്ര തിരിക്കും. പൂന്തുറ പോലുള്ള മേഖലകള്‍ സൂപ്പര്‍ സ്‌പ്രെഡ് മേഖലയായിപ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ അന്യജില്ലാ മത്സ്യതൊഴിലാളികളുടെ ഈ നടപടി മുനമ്പം മത്സ്യബന്ധനമേഖലക്ക്…

Read More

ജലാൽ ചെറിയ പുള്ളിയല്ല; കടത്തിയത് 60 കോടിയിലേറെ രൂപയുടെ സ്വർണം

കൊച്ചി: കസ്റ്റംസിന് മുമ്പാകെ ഇന്നലെ രാത്രി കീഴടങ്ങിയ മൂവാറ്റുപുഴ സ്വദേശി ജലാല്‍ നിരവധി സ്വര്‍ണക്കടത്ത് കേസുകളില്‍ ദീര്‍ഘകാലമായി കസ്റ്റംസ് അന്വേഷിക്കുന്ന പ്രതി. രണ്ടുവര്‍ഷം മുമ്പ് നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ ഇയാള്‍ ഒളിവിലായിരുന്നു. ഇന്നലെ രാത്രി കൊച്ചി കസ്റ്റംസ് ഓഫീസിലാണ് ഇയാള്‍ നാടകീയമായി കീഴടങ്ങിയത്. ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വൈകുന്നേരത്തോടെ അറസ്റ്റുണ്ടായേക്കും. രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി 60 കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്തിയതുമായിബന്ധപ്പെട്ട് കസ്റ്റംസ് ഇയാളെ തെരയുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസിലെ രണ്ടാം പ്രതി റെമീസുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം. നെടുമ്പാശേരിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസിലും തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരന്‍ പ്രതിയായ കേസിലെയും മുഖ്യകണ്ണിയാണ് ജലാല്‍. 4,000 കിലോയോളം സ്വര്‍ണമാണ് നെടുമ്പാശേരി വിമാനത്താവളത്തിലൂടെ…

Read More

സമരക്കാരുടെ കൂട്ടത്തിൽ കോവിഡ് ബാധിതരുണ്ടെങ്കിൽ; കോവിഡ് കാലത്ത് പണിയെടുത്തും പഴികേട്ടും പോലീസ്

ആലുവ: കൊറോണ കാലത്ത് ജോലി ഭാരം കൊണ്ട് നട്ടംതിരിയുകയാണ് സംസ്ഥാനത്തെ പോലീസ് സേന. പണിയെടുക്കുന്നതിനിടയിൽ പഴി കേൾക്കാനുമാണ് ഇവരുടെ വിധി. ഈ ദുരിതങ്ങളെല്ലാം മേലുദ്യോഗസ്ഥർക്ക്‌ ഉത്തമ ബോധ്യമുണ്ടെങ്കിലും അവരും നിസഹായരാണ്. സർക്കാർ പ്രഖ്യാപിത ഡ്യൂട്ടി സമയവും കഴിഞ്ഞ് പലരും കോവിഡുമായി ബന്ധപ്പെട്ട് കർമരംഗത്ത് സജീവമാണ്. എന്നാൽ ഇവരുടെ ജോലി ഭാരത്തിനനുസരിച്ചുള്ള പ്രതിഫലം ലഭിക്കുന്നില്ല എന്നത് മറ്റൊരു പ്രധാന പ്രശ്നമാണ്. അതുകൊണ്ട് തന്നെ പ്രതിഫലേച്ഛ ഇല്ലാതെ സാമൂഹിക പ്രതിബന്ധത മാത്രം മുന്നിൽ കണ്ടുകൊണ്ടാണ് പോലീസിൽ പലരും ഇപ്പോൾ പ്രവർത്തിച്ച് വരുന്നത്. രോഗവ്യാപനത്തിനിടയിൽ ഏറെ കഷ്ടതയനുഭവിക്കുന്ന ഒരു വിഭാഗമായി പോലീസ് മാറിയിട്ടുണ്ട്. ഒരുവശത്ത് കോവിഡിനേയും മറുവശത്ത് പൊതുജനത്തേയും നേരിടാൻ പോലീസ് നടത്തുന്ന ശ്രമങ്ങൾ പലപ്പോഴും കഠിനം നിറഞ്ഞതാണ്. റൂറൽ പോലീസ് മേധാവി മുതൽ താഴെ തട്ടിൽ സിവിൽ ഓഫീസർ വരെ ഊണും ഉറക്കവും ഉപേക്ഷിച്ചാണ് ഈ മഹാമാരിയെ തുരത്താനുള്ള യഞ്ജത്തിൽ…

Read More

കോടതി കാമുകനൊപ്പം വിട്ട യുവതിയെ പിതാവും സംഘവും റാഞ്ചിയ സംഭവം; അന്വേഷണത്തെക്കുറിച്ച് പോലീസ് പറ‍യുന്നത്

കോലഞ്ചേരി: കോടതി കാമുകനൊപ്പം വിട്ട യുവതിയെ പിതാവും സംഘവും റാഞ്ചിയ സംഭവത്തിൽ കുറ്റക്കാരായ പത്ത് പേർക്കെതിരേ അന്വേഷണം ശക്തമായി നടക്കുകയാണെന്ന് പുത്തൻകുരിശ് പോലീസ്. പ്രതികളിൽ ആറ് പേരുടെ ലൊക്കേഷൻ മനസിലാക്കി കഴിഞ്ഞെന്നും ഇവരെ ഉടൻ പിടകൂടാനാകുമെന്നും പുത്തൻകുരിശ് സിഐ സാജൻ സേവ്യർ പറഞ്ഞു. യുവതിയെ റാഞ്ചിയ പിതാവ് നിരവധി കേസിലെ പ്രതിയാണെന്നും ഇയാൾക്കെതിരേ അന്വേഷണം ശക്തമാക്കിയെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു. ഇതിനിടെ സ്റ്റേഷൻ പരിധിയിലെ ചിലയിടങ്ങൾ കോവിഡ് വ്യാപനംമൂലം കണ്ടെയ്ൻമെന്‍റ് സോണാക്കിയതിനാൽ ആവശ്യത്തിന് പോലീസ് സേനയെ കേസന്വേഷണത്തിന് വിനിയോഗിക്കാൻ പ്രായോഗിക ബുദ്ധിമുട്ടും നേരിടുന്നുണ്ട്. കോലഞ്ചേരിക്കടുത്ത് വടയമ്പാടി സ്വദേശിയായ യുവതിയുടെ പിതാവും സംഘവുമാണ് കോടതി ഒരുമിച്ച് ജീവിക്കാൻ അനുവാദം കൊടുത്തതിന് തൊട്ട്പിന്നാലെ നാല് കാറുകളിലായെത്തി യുവതിയെ ഭർത്താവിൽനിന്നും തട്ടിയെടുത്ത് മുങ്ങിയത്.

Read More

കേരളത്തിലേക്കെത്തുന്ന കടത്ത് സ്വർണത്തിന്‍റെ വില്പനക്കാരൻ പെരുന്തല്‍മണ്ണ സ്വദേശി റമീസ്

കൊച്ചി: വിമാനത്താവളങ്ങളിലൂടെ കടത്തി കേരളത്തിലെത്തിക്കുന്ന സ്വര്‍ണം വില്പന നടത്തുന്നത് മലപ്പുറം പെരുന്തല്‍മണ്ണ സ്വദേശി റമീസ്. ഇന്നലെ മലപ്പുറത്തുനിന്നു കസ്റ്റംസ് പിടികൂടിയ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ഇയാളുടെ അറസ്റ്റ് രാത്രി വൈകി രേഖപ്പെടുത്തി. ഇത് കേസില്‍ പുതിയ വഴിത്തിരിവാകും. കേരളത്തിലേക്ക് കടത്തുന്ന സ്വര്‍ണം തമിഴ്‌നാട്ടിലേക്ക് എത്തിച്ച്് പണം വാങ്ങി നല്‍കുന്നത് റമീസാണ്. ഇയാളില്‍നിന്ന് ആര്‍ക്കൊക്കെ സ്വര്‍ണം കൈമാറിയിട്ടുണ്ടെന്ന് അറിയാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്ന സംഘവുമായി റമീസിന് അടുത്ത ബന്ധമുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന സൂചന. റമീസിനെ ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. സ്വര്‍ണക്കടത്തുമായി അടുത്ത ബന്ധമുള്ളവരെ കസ്റ്റംസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. കേസിലെ ഒന്നാം പ്രതി സരിത്തിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് റമീസിനെക്കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റംസിന്…

Read More

ഹാര്‍ബര്‍ അടച്ചുപൂട്ടിയെങ്കിലും..! മീൻ ലഭിക്കുമ്പോള്‍ തന്നെ കച്ചവടം; മത്സ്യവിൽപന കടലിൽ ഓൺലൈൻ വഴി

വൈപ്പിന്‍: കോവിഡ് നിയന്ത്രണങ്ങളുടെ പാശ്ചാത്തലത്തില്‍ കടലില്‍നിന്നു പിടികൂടുന്ന മത്സ്യങ്ങളും ചെമ്മീനുകളും ഹാര്‍ബറുകളിലെത്തിക്കാതെ കടലില്‍ വച്ച് തന്നെ ഓണ്‍ലൈന്‍വഴി മൊത്തക്കച്ചവടം നടത്താന്‍ പരമ്പരാഗത ഇന്‍ബോര്‍ഡ് വള്ളങ്ങളിലെ തൊഴിലാളികള്‍ ആലോചിക്കുന്നു. കാളമുക്ക് ഗോശ്രീപുരം ഹാര്‍ബര്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന 15ഓളം പരമ്പരാഗത ഇന്‍ബോര്‍ഡ് വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികളാണ് ഹാര്‍ബറുകള്‍ തുറക്കുന്നതു വരെ മൊത്തവില്പന ഓണ്‍ലൈനാക്കാന്‍ ആലോചിക്കുന്നത്. ഹാര്‍ബര്‍ അടച്ചുപൂട്ടിയെങ്കിലും മത്സ്യബന്ധനത്തിനു നിരോധനമില്ലാത്ത സാഹചര്യത്തിലാണിത്. രാവിലെ മത്സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങള്‍ മത്സ്യം ലഭിക്കുന്ന മുറയ്ക്ക് ഓണ്‍ലൈന്‍ വഴി കച്ചവടം ഉറപ്പിച്ച് കണ്ടെയ്ൻമെന്‍റ് സോണല്ലാത്ത ഏതെങ്കിലും സ്ഥലത്ത് ഒരു കാരിയര്‍ വള്ളത്തില്‍ ചരക്ക് എത്തിച്ചു കൊടുക്കും. ഓരോരുത്തരും ഇതുപോലെ കച്ചവടം ഉറപ്പിച്ച് പല വ്യാപാരികളുടെ സ്ഥലങ്ങളിലേക്ക് മത്സ്യം എത്തിച്ചു കൊടുക്കുമ്പോള്‍ ഒരിടത്തും തിരക്ക് ഉണ്ടാകില്ലെന്ന് വ്യാപാരികൾ പറയുന്നു. കോവിഡ് നിയമങ്ങള്‍ പാലിക്കപ്പെടുകയും ചെയ്യും. നല്ലപോലെ കരിക്കാടി ചെമ്മീന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് കോവിഡ് മുന്‍ കരുതലിന്‍റെ…

Read More

വളയിടീല്‍ ചടങ്ങില്‍ പങ്കെടുത്തവർക്കു കൂട്ടത്തോടെ കോവിഡ്! 16 പേരില്‍ നടത്തിയ പരിശോധനയിൽ 12 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

ആലുവ, കോതമംഗലം: ആലുവ കീഴ്മാട് പഞ്ചായത്തിലെ കുട്ടമശേരിയില്‍ വളയിടീല്‍ ചടങ്ങില്‍ പങ്കെടുത്തവർക്കു കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചു. ചടങ്ങില്‍ പങ്കെടുത്ത നിര്‍മാണ കരാറുകാരനും ഭാര്യയ്ക്കും മകനും രോഗം സ്ഥിരീകരിച്ചതിനെത്തുടർന്നു മറ്റുള്ളവർക്കു സ്രവ പരിശോധന നടത്തുകയായിരുന്നു. 16 പേരില്‍ നടത്തിയ പരിശോധനയിൽ 12 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിനു പുറമേ ചടങ്ങില്‍ പങ്കെടുത്ത നേര്യമംഗലം സ്വദേശിയായ മുപ്പത്തെട്ടുകാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കീഴ്മാട് 60 പേരുടെ സ്രവം കൂടി ഇന്നലെ പരിശോധനയ്ക്കു ശേഖരിച്ചു. കഴിഞ്ഞ 27നായിരുന്നു കല്യാണ നിശ്ചയം. കീഴ്മാട് ഗ്രാമ പഞ്ചായത്ത് മുഴുവന്‍ കണ്ടെയ്മെന്‍റ് സോണാക്കി. കടകള്‍ പൂര്‍ണമായി അടഞ്ഞുകിടക്കുന്നു. വാഹനങ്ങളൊന്നും നിരത്തിലിറങ്ങുന്നില്ല. നേര്യമംഗലത്തു രോഗം സ്ഥിരീകരിച്ച യുവാവിനെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇയാള്‍ക്കൊപ്പം കല്യാണ നിശ്ചയത്തില്‍ പങ്കെടുത്ത ഏഴു പേര്‍ ഉള്‍പ്പെടെ നേര്യമംഗലത്തെ 26 പേര്‍ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ രണ്ടു പേരുടെ…

Read More