ആലുവ: നികുതിവെട്ടിച്ച് സർവീസ് നടത്തിയ നാല് അന്തർസംസ്ഥാന ലക്ഷ്വറി ബസുകൾ പിടികൂടി. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള എയർബസുകളാണ് ഇന്ന് രാവിലെ ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം ആലുവ മുട്ടത്തിന് സമീപം നടത്തിയ പ്രത്യേക പരിശോധനയിൽ പിടികൂടിയത്. ആർടിഒ കെ.എം. ഷാജിയുടെ നിർദേശാനുസരണം എൻവിഐ ജോർജ് തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടികൂടിയ വാഹനങ്ങൾ കളക്ടേറ്റിലേക്ക് മാറ്റി. സംസ്ഥാന നികുതി അടയ്ക്കാതെയായിരുന്നു ഈ ബസുകൾ കേരളത്തിൽ സർവീസ് നടത്തിയിരുന്നത്. സീറ്റ് ഒന്നിന് 3000 രൂപയും ബർത്തിന് 4000 രൂപയുമാണ് ട്രൈമാസ നികുതി. അത്തരത്തിൽ 30 സീറ്റും 15 ബർത്തുമുള്ള പിടികൂടിയ ബസുകൾക്ക് ഒന്നരലക്ഷത്തോളം നികുതി അടയ്ക്കണം. പുതിയ നിയമനുസരിച്ച് നികുതി വെട്ടിച്ച് നടത്തിയാൽ 100 ശതമാനം വരെ പിഴയും അടയ്ക്കേണ്ടിവരും. ഇത്തരത്തിൽ ബസ് ഒന്നിന് മൂന്നുലക്ഷം രൂപ പ്രകാരം 12 ലക്ഷത്തോളം രൂപ നികുതിയും പിഴയും ഉൾപ്പെടെ അടയ്ക്കേണ്ടിവരും. ഇന്നു രാവിലെ ഏഴു…
Read MoreCategory: Kochi
അങ്കമാലിയിൽ വെടിക്കെട്ടപകടം; ഒരു മരണം; നാലു പേർക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം
അങ്കമാലി: വെടിക്കെട്ടിനിടെ പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീ പടർന്ന് ഒരാൾ മരിച്ചു. നാലു പേർക്ക് പരിക്ക്. മാമ്പ്ര മുല്ലേപ്പറമ്പൻ ഷാജുവിന്റെ മകൻ സൈമൺ (23) ആണ് മരിച്ചത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. അങ്കമാലി കറുകുറ്റി അസീസി നഗർ കപ്പേളയിലെ തിരുനാളിനോടനുബന്ധിച്ച് രാത്രി 8.30 ഓടെ റോഡിലിട്ട് പടക്കം പൊട്ടിക്കവേ ഈർക്കിൽ പടക്കം തെറിച്ച് വെടിക്കെട്ട് സാമഗ്രികളിലേക്ക് വീഴുകയായിരുന്നു. അസീസി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ മുറിയിലാണ് ഇവ സൂക്ഷിച്ചിരുന്നത്. പടക്ക സാമഗ്രികൾ വെടിക്കെട്ടിനു വേണ്ടി എടുത്തു കൊടുത്തു കൊണ്ടിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. കൂട്ടത്തിലുണ്ടായ വരെ തള്ളിമാറ്റി തീ പടരാതെ മുറിയുടെ വാതിൽ അടച്ചതിനെ തുടർന്ന് അകത്തു കുടുങ്ങിയ സൈമണാണ് ദാരുണമായി മരിച്ചത്. അങ്കമാലിയിൽനിന്ന് ഫയർഫോഴ്സ് സംഘം എത്തുന്നതിനു മുൻപേ നാട്ടുകാർ തീയണച്ചിരുന്നു. അപകടത്തിൽ പൊളളലേറ്റ മെൽജോ പൗലോസ് (35), സ്റ്റെഫിൻ ജോസ് (32), എന്നിവർ അങ്കമാലി എൽഎഫ് ആശുപത്രിയിലും…
Read Moreശ്രീജിത്തിനു മർദനമേറ്റത് വരാപ്പുഴ സ്റ്റേഷനിൽ വച്ച്; തെളിവുകൾ പുറത്ത്
കൊച്ചി: ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിലെ കൂടുതൽ തെളുവുകൾ പുറത്തായി. ശ്രീജിത്തിന് കടുത്ത മർദനം ഏൽക്കേണ്ടി വന്നത് വരാപ്പുഴ പോലീസ് സ്റ്റേഷനിൽ വച്ചാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ശ്രീജിത്തിനെ വീട്ടിലെത്തി അറസ്റ്റു ചെയ്തപ്പോൾ ആർടിഎഫ് ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്ന ഗണേഷ് അവിടെ വച്ചു മർദനമേറ്റിട്ടില്ലെന്നു മാധ്യമങ്ങളോട് പറഞ്ഞു. അന്പലത്തിൽ നടന്ന സംഘർഷത്തിലോ വീട്ടിൽനിന്നു ശ്രീജിത്തിനെ കൊണ്ടുപോകുന്പോഴോ മർദനം നടന്നിട്ടില്ലെന്നാണ് ഗണേശൻ പറയുന്നത്. വാസുദേവന്റെ വീട് ആക്രമിച്ചവരെ കാണിച്ചു കൊടുക്കാനായി പോലീസ് കൊണ്ടുവന്നയാളാണ് ഗണേഷ്. എന്നാൽ, വീട്ടിലും മർദനം നടന്നെന്നാണു ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ മൊഴി. അതേസമയം, വരാപ്പുഴ സ്റ്റേഷനിൽ എത്തിച്ച ശേഷം പകർത്തിയ ചിത്രത്തിലും ശ്രീജിത്തിനു മർദനമേറ്റതായി ഒരു സൂചനയുമില്ല. വീട്ടിൽനിന്നു മുനന്പം പോലീസിന്റെ വണ്ടിയിൽ എത്തിച്ച ശ്രീജിത്തിന്റെ 11.03ന് എടുത്ത ചിത്രമാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്നത്. ഇതോടെ, ലോക്കപ്പിനുള്ളിലാണു കടുത്ത മർദനം ശ്രീജിത്തിന് ഏറ്റിരിക്കുന്നതെന്ന ആർടിഎഫ് ഉദ്യോഗസ്ഥരുടെ…
Read Moreരാജഗിരിയിൽ നടത്തിയ ശസ്ത്രക്രിയ വിജയം ; കേരളത്തിന്റെ സ്നേഹമറിഞ്ഞ് ഒമാൻ ഫുട്ബോൾ താരവും പിതാവും മടങ്ങി
കൊച്ചി: ഒമാൻ ദേശീയ ഫുട്ബോൾ ടീമിന്റെ മുൻ നായകൻ ഫൗസി ബഷീർ റജബിനു കേരളം നൽകിയതു ആശ്വാസത്തിന്റെയും സ്നേഹത്തിന്റെയും അനുഭവങ്ങൾ. തന്റെ പിതാവിന്റെ ഗുരുതരമായ മസ്തിഷ്ക രോഗത്തിനു ചികിത്സ തേടി കേരളത്തിലെത്തിയ താരം, രോഗവിമുക്തിയുടെ ആശ്വാസവുമായാണു മടങ്ങിയത്. പിതാവ് ബഷീർ റജബ് നസീബിന്റെ തലച്ചോറിലെ രക്തസ്രാവത്തിനു (സെറിബ്രൽ ഹീമാറ്റോമ) ചികിത്സ തേടി ആലുവ ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ കഴിഞ്ഞ അഞ്ചിനാണു ഫൗസി എത്തിയത്. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. ജഗത് ലാൽ ഗംഗാധരന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. രോഗം പൂർണമായും ഭേദമായതിനെത്തുടർന്നു കഴിഞ്ഞ ദിവസമാണു താരവും പിതാവും മടങ്ങിയത്. ഇരുവർക്കും ഹൃദ്യമായ യാത്രയയപ്പാണു ആശുപത്രിയിൽ നൽകിയത്. ആശുപത്രി ചീഫ് ഫിനാൻസ് ഡയറക്ടർ ഫാ. ജോസ് അലക്സ് ഒരുതായപ്പിള്ളി ഫൗസിക്കു സ്നേഹത്തിന്റെ പ്രതീകമായി ഫുട്ബോൾ സമ്മാനിച്ചു. ഫിനാൻസ് ഡയറക്ടർ ജോർജ് വർഗീസ്, റിലേഷൻസ് വിഭാഗം ഡയറക്ടർ ഡോ. വി.എ.…
Read Moreഅക്രമിച്ചവർക്കു സംരക്ഷണം; എസ്ഐക്കെതിരേ കമ്മീഷണർക്കു പരാതിയുമായി വീട്ടമ്മ
ഉദയംപേരൂർ: വീട് കയറി ആക്രമിക്കുകയും ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത മകന്റെ ഭാര്യയുടെ ബന്ധുക്കളെ പോലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് പട്ടിക ജാതിക്കാരിയായ വീട്ടമ്മ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. ഉദയംപേരൂർ എസ്എൻഡിപിക്കു സമീപം പരേതനായ വെളിത്തറ കണ്ണന്റെ ഭാര്യ സരസ്വതി (67) ആണ് ഉദയം പേരൂർ എസ്ഐക്കെതിരേ കമ്മീഷണർക്ക് പരാതി നൽകിയത്. കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ: കഴിഞ്ഞ മാർച്ച് 26ന് വൈകുന്നേരം 6.30 ഓടെ സരസ്വതിയുടെ മകൻ സുമേഷിന്റെ ഭാര്യ സീമയുടെ അച്ചൻ പെരുമ്പടപ്പ് സ്വദേശി ജോസഫും മകൻ മാലൂസ് ജൂഡും കൂടി വീട്ടിലെത്തി സുമേഷിനെയും സരസ്വതിയെയും ആക്രമിച്ചു. വീടിനുള്ളിൽ വച്ച് ഉണ്ടായ ആക്രമണത്തിൽ സരസ്വതിയുടെ കൈയിൽ കത്തി കൊണ്ട് വെട്ടി മുറിവേൽപ്പിക്കുകയും ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ സുമേഷിന്റെ നെഞ്ചിലും ശരീരത്തിലും ഇടിച്ച് പരിക്കേൽപ്പിച്ചു. ബഹളം കേട്ട് ഓടി എത്തിയ സീമയെയും സുമേഷിന്റെ…
Read Moreഅമിതകൂലി ആവശ്യപ്പെട്ട് തൊഴിലാളികൾ; കളമശേരി സപ്ലൈകോയിൽ ലോഡിറക്കിയില്ല; സാധനം വാങ്ങാനാവാതെ ഉപയോക്താക്കൾ മടങ്ങിപ്പോയി
കളമശേരി: സപ്ലൈകോയുടെ കളമശേരിയിലെ മാവേലി സ്റ്റോറിൽ ചുമട്ടുതൊഴിലാളികൾ അമിതകൂലി ചോദിച്ചതിനെത്തുടർന്ന് വിഷു വിൽപനയ്ക്കായി കൊണ്ടുവന്ന ചരക്ക് ഇറക്കിയില്ല. ഇതേത്തുടർന്ന് ഇവിടെനിന്നു പലചരക്ക് സാധനങ്ങൾ വാങ്ങാനെത്തിയവർ തിരിച്ചു പോയി. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് ഒരു ലോഡ് പലചരക്ക് സാധനങ്ങളുമായി സൗത്ത് കളമശേരിയിൽ ലോറിയെത്തിയത്. എന്നാൽ വിഷു പ്രമാണിച്ച് സാധാരണ ലോഡ് ഇറക്കുന്നതിലും 450 രൂപ അധികം നൽകണമെന്നു ചുമട്ടുതൊഴിലാളികൾ അവശ്യപ്പെട്ടു. എന്നാൽ സർക്കാർ അനുവദിക്കുന്ന തുക മാത്രമേ നൽകാനാകൂയെന്ന് മാവേലി സ്റ്റോർ അധികൃതർ പറഞ്ഞു. ഈ തുകയ്ക്ക് ലോഡ് ഇറക്കാൻ തങ്ങൾ തയാറല്ലെന്നു തൊഴിലാളികൾ നിലപാടെടുത്തതോടെ സാധനങ്ങൾ ഇറക്കാൻ ഇന്നലെ രാത്രി വരെ കഴിഞ്ഞില്ല. ബില്ലില്ലാതെ ഒരു രൂപയെങ്കിലും നൽകണമെങ്കിൽ സ്വന്തം കൈയിൽ നിന്ന് നൽകകേണ്ടി വരുമെന്നതിനാൽ ജീവനക്കാരും വഴങ്ങിയില്ല. സന്ധ്യ വരെ കാത്തുനിന്ന ഉപഭോക്താക്കൾ മടങ്ങിപ്പോവുകയും ചെയ്തു. ഐഎൻടിയുസി, സിഐടിയു, എസ്ടിയു എന്നീ യൂണിയനുകളിൽ പെടുന്നവരാണ് ഈ മേഖലയിലെ ചുമട്ട്…
Read Moreആലുവയിൽ ട്രെയിൻതട്ടി കമിതാക്കൾ മരിച്ചനിലയിൽ; അവിവാഹിതനായ രാഗേഷും രണ്ടുകുട്ടികളുടെ മാതാവുമായ ശ്രീകലയുമാണ് മരിച്ചത്
ആലുവ: ആലുവയിൽ റെയിൽ പാളത്തിൽ യുവതിയേയും യുവാവിനെയും ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ആറുമണിയോടെ ആലുവ തുരുത്തിന് സമീപമുള്ള റെയിൽ പാളത്തിലായിരുന്നു സംഭവം. ശ്രീമൂലനഗരം കല്ലയം ഏട്ടാപ്പിള്ളിവീട്ടിൽ സി.കെ രാഗേഷ് (32), ശ്രീമൂലനഗരം എടനാട് സ്വദേശി ശ്രീകല (28) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്ലംബർ ജോലിക്കാരനായ രാഗേഷ് അവിവാഹിതനാണ്. രണ്ടുകുട്ടികളുടെ മാതാവാണ് ശ്രീകല. പ്രണയത്തിലായിരുന്ന ഇവരെ ഇന്നലെ രാത്രി മുതൽ കാണാതാവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുരുത്ത് ഭാഗത്ത് ബൈക്കിലെത്തിയ ഇരുവരും ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നുവെന്നാണ് സൂചന. രാഗേഷിന്റെ കൈയിൽ നിന്നും ബൈക്കിന്റെ താക്കോൽ പോലീസ് കണ്ടെടുത്തു. ഇടിയുടെ ആഘാതത്തിൽ തലഭാഗം ചിതറിത്തെറിച്ച നിലയിലായിരുന്നു. ആലുവ ഈസ്റ്റ് പോലീസ് തുടർ നടപടികൾ ആരംഭിച്ചു. മൃതദേഹങ്ങൾ ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ.
Read Moreകുരുക്ക് വീണ്ടും മുറുകുന്നു; ശ്രീജിത്തിന് പരിക്കേറ്റത് പോലീസ് കസ്റ്റഡിയിൽ തന്നെ: ഡോക്ടർമാരുടെ മൊഴി പുറത്ത്
കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത ശ്രീജിത്ത് മരിക്കാനിടയായ സംഭവത്തിൽ ഡോക്ടർമാരുടെ മൊഴി പുറത്ത്. ശ്രീജിത്തിന്റെ ശരീരത്തിലെ മുറിവിന്റെ പഴക്കം മൂന്ന് ദിവസം മാത്രമെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാർ മൊഴി നൽകി. ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തിയത്. ഇതോടെ അന്യായമായി തടങ്കലിൽവച്ചെന്ന വകുപ്പും എഫ്ഐആറിൽ ഉൾപ്പെടുത്തി. ശ്രീജിത്തിന്റെ ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതമാണ് ശ്രീജിത്ത് മരണത്തിനു കാരണമായതെന്ന് ഡോക്ടർമാർ നേരത്തെ പറഞ്ഞിരുന്നു. വെള്ളിയാഴ്ച ശ്രീജിത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. അതേസമയം ശ്രീജിത്തിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം നരഹത്യയ്ക്കുള്ള വകുപ്പുകൾ ചേർത്ത് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. സംഭവത്തിൽ ഇതുവരെ ഏഴു പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ടെങ്കിലും റിപ്പോർട്ടിൽ ആരെയും പ്രതിയാക്കിയിട്ടില്ല. തിങ്കളാഴ്ചയാണ് പോലീസ് കസ്റ്റഡിയിൽ ഇരിക്കെ ശ്രീജിത്ത് മരിച്ചത്.
Read Moreസർക്കാരിന്റെ ഫലപ്രദമായ ഇടപെടൽ; ജപ്തി നേരിട്ട കുടുംബത്തിന് കിടപ്പാടം വീണ്ടുകിട്ടി
കൊച്ചി: തൃപ്പൂണിത്തുറയിൽ ബാങ്ക് ജപ്തിയുടെ പേരിൽ കിടപ്പാടം നഷ്ടമായ കുടുംബത്തിന് സർക്കാരിന്റെ ഫലപ്രദമായ ഇടപെടലിലൂടെ ആധാരം തിരികെ ലഭിച്ചു. കെ.ആർ.രാമൻ-വിലാസിനി ദന്പതികൾക്ക് കളക്ടറേറ്റിൽവച്ച് വിദ്യാഭ്യാസമന്ത്രി പ്രഫ സി. രവീന്ദ്രനാഥ് ആധാരം തിരികെ നല്കി. കെ.ആർ.രാമനും വിലാസിനിയും മകൻ ദിനേശന് ഇഷ്ടദാനമായി നല്കിയതായിരുന്നു രണ്ടു സെന്റ് ഭൂമിയും വീടും. തൃപ്പൂണിത്തുറ സർവീസ് സഹകരണ ബാങ്കിൽ നിന്ന് ദിനേശൻ എടുത്ത ഒന്നരലക്ഷം രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്നാണ് കുടുംബത്തിന് ജപ്തി നടപടി നേരിടേണ്ടി വന്നത്. ജപ്തിയുടെ പേരിൽ വീട്ടിൽനിന്നിറക്കിവിട്ട വയോധിക ദന്പതികളെ പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് അതേ വീട്ടിൽ തന്നെ താമസിപ്പിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി.തുടർന്ന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ വീടും സ്ഥലവും ലേലത്തിൽ പിടിച്ച രജനി ജ്യോതികുമാർ തനിക്കു ചെലവായ തുക ലഭിച്ചാൽ പിൻവാങ്ങാൻ തയാറാണെന്നറിയിച്ചു. സർക്കാർ മൂന്നു ലക്ഷം രൂപ…
Read Moreഎടവനക്കാട് ബാങ്ക് തെരഞ്ഞെടുപ്പ് ; സ്ഥാനാർഥിയായി സിനിമാതാരം മജീദും; നാലാം ഗ്രൂപ്പിലെ യൂത്ത് കോണ്ഗ്രസുകാർ റിബലായി പത്രിക നൽകി
വൈപ്പിൻ: എടവനക്കാട് ബാങ്ക് തെരഞ്ഞെടുപ്പിൽ അരകൈ നോക്കാൻ സിനിമാതാരം മജീദ് എടവനക്കാടും രംഗത്ത്. യുഡിഎഫിന്റെ 12 അംഗ പാനലിൽ മുസ്ലീം ലീഗിന്റെ പ്രതിനിധിയായിട്ടാണ് ഇദ്ദേഹം ഗോദായിലിറങ്ങുന്നത്. പ്രശസ്ത സിനിമാതാരം സിദ്ദീഖിന്റെ സഹോദരനായ മജീദ് നിരവധി സിനിമകളിൽ വളരെ ശ്രദ്ധേയമായ റോളുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ‘ ചുരുങ്ങിയ നാളുകൊണ്ട് ജനപ്രിയനായ ഇദ്ദേഹം തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നത് ആദ്യമാണ്. വൈദ്യുതി ബോർഡിൽ എൻജിനീയറായിരുന്ന മജീദ് റിട്ടയർമെന്റിനു ശേഷമാണ് സിനിമാരംഗത്ത് എത്തിയത്. സജീവമായി സിനിമാരംഗത്തുള്ള ഇദ്ദേഹം ഇപ്പോഴിതാ സജീവ രാഷ്ട്രീയത്തിലേക്കും പ്രവേശിക്കുകയാണ്. 29നാണ് തെരഞ്ഞെടുപ്പ്. എടവനക്കാട്: ബാങ്ക് തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് നാലാം ഗ്രൂപ്പിൽപെട്ട യൂത്ത് കോണ്ഗ്രസുകാർ റിബലായി നാമനിർദ്ദേശ പത്രിക നൽകി. തങ്കരാജ്, ടി.കെ. റാഫേൽ, അനീഷ് എന്നിവരാണ് റിബൽ പത്രിക നൽകിയത്. യുഡിഎഫിൽ നിലവിലെ പ്രസിഡന്റ് ടി.എ. ജോസഫിന്റെ നേതൃത്വത്തിൽ 12 അംഗ പാനലാണ് ഔദ്യോഗികമായി മത്സരിക്കുന്നത്. ഇതിൽ അഞ്ചുപേരൊഴികെ ബാക്കിയെല്ലാം…
Read More