കൊച്ചി: സംസ്ഥാനത്തു മദ്യശാലകൾ പലതും പൂട്ടുകയും മാറ്റിസ്ഥാപിക്കുകയും ചെയ്തതോടെ ബിവറേജസ് ഒൗട്ട് ലെറ്റുകൾക്കു മുന്പിലെ നിരകൾക്കു നീളംകൂടി. വലിയ നിരകളിൽ ഏറെ നേരം ക്യൂ നിന്നു മദ്യം വാങ്ങിനൽകാൻ ക്വട്ടേഷൻ പിടിക്കുന്ന സംഘങ്ങളും സംസ്ഥാനത്ത് സജീവമായി. ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ പൂട്ടിയതും ഉൾപ്രദേശങ്ങളിലേക്കു മാറ്റിസ്ഥാപിച്ചതുമാണു മദ്യം വാങ്ങാനെത്തുന്നവർക്കു തിരിച്ചടിയായത്. പാതയോരങ്ങളിലെ മദ്യശാലകക്കെതിരെ കഴിഞ്ഞ 31നു സുപ്രീം കോടതി ഉത്തരവ് വന്നശേഷം സംസ്ഥാനത്ത് ആകെ 43 മദ്യശാലകൾ മാറ്റിസ്ഥാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ നാല് ബിവറേജസ് ഒൗട്ട് ലെറ്റുകളാണു പുതിയതായി മാറ്റിസ്ഥാപിച്ചത്. തൃപ്പൂണിത്തുറ നഗരത്തിലുണ്ടായിരുന്ന ബിവറേജസ് ഒൗട്ട് ലെറ്റ് (7018) ഇരുന്പനത്തേക്കു മാറ്റിസ്ഥാപിച്ചിട്ടുണ്ട്. കോലഞ്ചേരിയിലെ ഒൗട്ട് ലെറ്റ് (7039) അയിക്കരനാട്ടേക്കും എറണാകുളം ലിസി ജംഗ്ഷനിലേതു (7012) മുളന്തുരുത്തിയിലേക്കുമാണു മാറ്റിസ്ഥാപിച്ചത്. പട്ടിമറ്റത്തെയും (7041) ബിവറേജസ് ഒൗട്ട് ലെറ്റ് മാറ്റിസ്ഥാപിച്ചു. ഇതരസംസ്ഥാന തൊഴിലാളികളാണു കരാറടിസ്ഥാനത്തിൽ മദ്യത്തിനായി ക്യൂ നിൽക്കുന്നവരിലേറെയും. പല മേഖലകളിലും…
Read MoreCategory: Kochi
സാറേ ഇവൻ ഭീഷണിപ്പെടുത്തുന്നു..! പശുക്ക ളെ കൊല്ലാൻ ധൈര്യമുണ്ടോയെന്ന കെ സുരേ ന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ വധഭീഷണി; ഗൾഫ് മലയാളിയുടേതാണ് ഭീഷണി
വൈപ്പിൻ: പശുക്കളെ കൊല്ലാൻ ധൈര്യമുള്ളവർ കേരളത്തിലുണ്ടോയെന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ പ്രസ്താവനക്കെതിരേ ഗൾഫിൽ നിന്നും മലായളി യുവാവ് വാട്സ് ആപ്പിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വധഭീഷണിയുണ്ടെന്നാരോപിച്ച് യുവമോർച്ച നേതാവ് പോലീസിൽ പരാതി നൽകി. ഗൾഫ് മലയാളിയും എറണാകുളം വൈപ്പിൻ പുതുവൈപ്പ് സ്വദേശിയുമായ യുവാവിനെതിരേ യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് നിതിൻ പള്ളത്ത് ഞാറക്കൽ സിഐ, എസ്ഐ എന്നിവർക്കാണ് പരാതി നൽകിയിട്ടുള്ളത്. വീഡിയോ സന്ദേശം ജനറൽ സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തിയ ശേഷമാണ് പരാതി നൽകിയിട്ടുള്ളത്. പശുവിനെയല്ല സുരേന്ദ്രനെ വരെ കൊല്ലാനുള്ള ആളുകൾ ഇവിടെയുണ്ടെന്ന പരാമർശമാണ് പരാതിക്കിടയാക്കിയിട്ടുള്ളത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ സുരേന്ദ്രന്റെ മാതാപിതാക്കളെവരെ തെറിവിളിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. ഇതിനിടയിലാണ് ഭീഷണി ഉയർത്തുന്നത്. ഇത് സംസ്ഥാനം വേറെയാണ് ഇവിടത്തെ യുവാക്കൾ വിദ്യാസന്പന്നരാണ് അതുകൊണ്ട് സുരന്ദ്രൻ ഇതേപോലെയുള്ള പ്രസ്താവനകൾ ഒഴിവാക്കണമെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. ഈ വിഷയത്തിൽ…
Read Moreആരെങ്കിലും കാണാതായിട്ടുണ്ടോ..! പെരുമ്പാവൂരിൽ വികൃതമായ നിലയിൽ നഗ്നയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ഡിഎൻഎ ഫലം കാത്ത് പോലീസ്
പെരുന്പാവൂർ: കോട്ടപ്പാറ വനത്തിലെ പെരിയാറിൽ വികൃതമായ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തയ സംഭവത്തിൽ കഴിഞ്ഞ ഒരാഴ്ചയായിട്ടും ആളെ തിരിച്ചറിയാനായിട്ടില്ല. കഴിഞ്ഞ 31നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമായി നടക്കുന്നുണ്ടെങ്കിലും സ്ത്രീയെ തിരിച്ചറിയാനാകാത്തതാണ് പോലീസിനെ കുഴയ്ക്കുന്നത്. സ്ത്രീയെ തിരിച്ചറിയുന്നതിന് ഇവരുടെ ഡിഎൻഎ ടെസ്റ്റിന്റെ ഫലം കാത്തിരിക്കുകയാണ് പോലീസ്. നഗ്നമായിരുന്ന മൃതദേഹത്തിൽ വലതു കൈ ഇല്ലാത്ത നിലയിലായിരുന്നു. ഒരാഴ്ചയോളം പഴക്കമുണ്ടായിരുന്ന മൃതദേഹത്തിൽനിന്നും ദുർഗന്ധം വമിച്ചിരുന്നു. വനത്തിൽ അയനിച്ചാലിനടുത്ത് വെള്ളക്കുഴി ഭാഗത്ത് പുഴയിലെ പാറയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വികൃതമാക്കപ്പെട്ട നിലയിലായിരുന്നതിനാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് കരുതുന്നത്. കൊലപാതകമാണോയെന്നും സംശയമുയർന്നിട്ടുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച വ്യക്തത ലഭിക്കണമെങ്കിൽ സ്ത്രീയെ തിരിച്ചറിയേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ത്രീയുടെ ഗർഭപാത്രം നീക്കം ചെയ്യപ്പെട്ടിട്ടുള്ളതായി പറയുന്നുണ്ടെന്ന് കേസ് അന്വേഷിക്കുന്ന കുറുപ്പുംപടി സിഐ പറഞ്ഞു. കൂടാതെ തലയ്ക്കു പിന്നിലായി ഒരു മുഴയും ഉണ്ട്. മൃതദേഹം കഴിഞ്ഞ…
Read Moreറിപ്പാർട്ടിനായി കാത്ത്..! മാറാടിയിൽ വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതയെന്നു കാട്ടി എസ്പിക്ക് കത്ത്; അടക്കംചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു
മൂവാറ്റുപുഴ: അമ്മയെ മകൻ കൊലപ്പെടുത്തിയെന്ന സംശയത്തേത്തുടർന്ന് സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി.കഴിഞ്ഞ 29-നാണ് മാറാടിയിലുള്ള 61 വയസുള്ള വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമാണെന്ന് കരുതി ബന്ധുക്കൾ മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്കരിക്കുകയും ചെയ്തു. മകനുമൊത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു വീട്ടമ്മ. രാവിലെ 10.30 ഓടെ വീടിനുള്ളിൽ നിലത്ത് മരിച്ച് കിടക്കുന്നതായിട്ടാണ് സമീപത്തു താമസിക്കുന്ന മറ്റ് മക്കൾക്ക് വിവരം ലഭിച്ചത്. വാർധക്യസഹജമായ അസുഖങ്ങൾ ഉള്ളതിനാൽ സ്വാഭാവിക മരണമാണെന്ന് കരുതി മൃതദേഹം സംസ്കരിക്കുകയും ചെയ്തു. ഇതിനിടെ മരണത്തിൽ ദുരൂഹതയുള്ളതായി കാണിച്ച് ഒരു കത്ത് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതോടെയാണ് സംഭവത്തിന്റെ ഗതി മാറിയത്. ഇതേത്തുടർന്ന് ഇന്ന് രാവിലെ പുറത്തെടുത്ത മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ച് ആർഡിഒയുടെ സാന്നിധ്യത്തിൽ പോലീസ് സർജൻ പോസ്റ്റുമോർട്ടം നടത്തുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ…
Read Moreതട്ടിക്കൊണ്ടു പോകലിനു പുറമേ വഞ്ചനാ കേസും; സുഹൃത്തിന്റെ ബൈക്ക് തട്ടിയെ ടുത്ത കേസിൽ പൾസർ സുനി മൂന്നുദിവസം കുന്നംകുളം പോലീസ് കസ്റ്റഡിയിൽ
ചാവക്കാട്: നടിയെ തട്ടികൊ ണ്ടുപോയ കേസിൽ അറസ്റ്റിലായ പൾസർ സുനിയെ വഞ്ചാനാ കേസിൽ മൂന്നുദിവസത്തേക്കു കുന്നംകുളം പോലീസ് കസ്റ്റഡിയിൽ വാങ്ങി. കുന്നംകുളം പോലീസ് കോടതിയിൽ നല്കിയ അപേക്ഷയെതുടർന്നാണ് അനുമതി. വ്യക്തിപരമായ ആവശ്യത്തിനായി ബൈക്ക് വാങ്ങി തിരിച്ചുകൊടുക്കാത്തതിനെ തുടർന്നാണ് പൾസർ സുനിക്കെതിരെ ചൊവ്വന്നൂർ സ്വദേശി വഞ്ചനാകുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിലാണ് കൂടുതൽ അന്വേഷണത്തിനായി പൾസർ സുനിയെ കോടതി മൂന്നുദിവസത്തേക്ക് കുന്നംകുളം പോലീസ് കസ്റ്റഡിയിൽ വിട്ടത്. കുന്നംകുളം മജിസ്ട്രേറ്റ് ലീവായതിനാൽ ചാർജ് ചാവക്കാട് മജിസ്ട്രേറ്റിനായിരുന്നു. ഇന്നലെ രാവിലെ 11.30ന് എആർ ക്യാന്പിൽനിന്നുള്ള എസ്ഐ കെ. ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലാണു പൾസർ സുനിയെ ചാവക്കാട് കോടതിയിൽ എത്തിച്ചത്. കോടതി കുന്നംകുളം പോലീസിന്റെ കസ്റ്റഡിയിൽ വിട്ടതോടെ സുനിയെ കുന്നംകുളം എസ്ഐ യു.കെ. ഷാജഹാനു കൈമാറി. ചൊവ്വന്നൂർ സ്വദേശി ശങ്കരംതടത്തിൽ എബിൻ കുന്നംകുളം ഫസ്റ്റ് ക്ലാസ് കോടതിയിൽ മാർച്ച് ഒന്പതിനു നൽകിയ…
Read Moreആത്മീയതയിലേക്ക്..! മദ്യം വിറ്റുള്ള പണം വേണ്ടെന്നു കൊച്ചിയിലെ ബാറുടമ; മറ്റുള്ളവരുടെ ലഹരിയിലാണു തന്റെ ലാഭമെന്ന് കരുതിയിരു ന്നത് തെറ്റായിപ്പോയെന്ന് സാബു
സിജോ പൈനാടത്ത് കൊച്ചി: മദ്യത്തിലൂടെ തകർന്ന അനേകം ജീവിതങ്ങളെയും കുടുംബങ്ങളെയും സാബു അറിഞ്ഞിട്ടുണ്ട്. അവർക്കു ലഹരിയുടെ പകലിരവുകൾ സമ്മാനിച്ചത് തന്റെ മദ്യശാലയിലൂടെയായിരുന്നുവെന്ന് അറിയുന്പോഴും, മനസലിഞ്ഞിട്ടില്ല. മറ്റുള്ളവരുടെ ലഹരിയിലാണു തന്റെ ലാഭമെന്ന കച്ചവടമനസായിരുന്നു ഇന്നലെയോളം. ആത്മീയത ഹൃദയത്തെ തൊട്ടപ്പോൾ മദ്യം വിറ്റു പണമുണ്ടാക്കുന്ന ശാപജീവിതം ഇനിയില്ലെന്നു കൊച്ചിയിലെ പ്രസിദ്ധമായ റോക്ക് കാസിൽ ബാറിന്റെ ഉടമ സാബു ഇന്ന് ഉറക്കെ വിളിച്ചുപറയുന്നു. കൊച്ചി നഗരത്തിൽ മൂന്നു പതിറ്റാണ്ടോളമായി ബാർ നടത്തിവരുന്ന വൈപ്പിൻ മാലിപ്പുറം സ്വദേശി സാബു കാരിക്കശേരിയാണു ആത്മീയത നൽകിയ ബോധ്യങ്ങളിൽ നിന്നു മദ്യക്കച്ചവടം എന്നേക്കുമായി ഉപേക്ഷിക്കുന്നത്. സർക്കാർ ചട്ടങ്ങളും സുപ്രീംകോടതി ഒടുവിൽ നിർദേശിച്ച നിബന്ധനകളും പാലിച്ചു ബാർ തുടരാൻ അവസരമുണ്ടായിട്ടും, ലൈസൻസ് പുതുക്കാൻ എക്സൈസ് വകുപ്പ് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തിട്ടും സാബു ഉറപ്പിച്ചു പറഞ്ഞു; ഇനിയില്ല മദ്യവിൽപനക്ക്! എറണാകുളം സൗത്തിൽ സഹോദരൻ അയ്യപ്പൻ റോഡിലാണു സാബുവിന്റെ കാസിൽ റോക്ക്…
Read Moreപ്രായപൂർത്തിയാകാത്ത പെണ്കുട്ടികളെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ ; അമ്മയുടെ സമ്മതത്തോടെയാണ് കുട്ടികൾ പീഡിപ്പിക്ക പ്പെട്ടതെന്ന് പോലീസ്
കോലഞ്ചേരി: പ്രായപൂർത്തിയാകാത്ത പെണ്കുട്ടികളെ അമ്മയുടെ സമ്മതത്തോടെ പീഡിപ്പിച്ച രണ്ടാനച്ഛൻ റിമാൻഡിൽ. വയനാട് സുൽത്താൻബത്തേരി അന്പലവയൽ സ്വദേശിയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ അമ്മയ്ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. വയനാട്ടിലുള്ള ആദ്യ ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച പ്രതി പുത്തൻകുരിശിൽ രണ്ടാം ഭാര്യയോടൊപ്പമായിരുന്നു താമസം. ഈ ബന്ധത്തിൽ ഇയാൾക്ക് ഒരു ആണ്കുട്ടിയുണ്ട്. രണ്ടാമത്തെ ഭാര്യയുടെ ആദ്യ ബന്ധത്തിലെ 15, 14, 9 പ്രായമുള്ള മൂന്നു പെണ്കുട്ടികളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. ഓർഫനേജിൽനിന്നാണ് പെണ്കുട്ടികൾ പഠിക്കുന്നത്. ഇതിനിടയിൽ കഴിഞ്ഞ ക്രിസ്മസ് അവധിക്ക് വീട്ടിൽ വന്നപ്പോഴാണ് ഇയാൾ മൂന്നു പേരെയും ലൈംഗികമായി പീഡിപ്പിച്ചതത്രെ. ഓർഫനേജിൽ ചൈൽഡ്ലൈൻ പ്രവർത്തകർ നടത്തിയ കൗണ്സിലിംഗിലാണ് രണ്ടാനച്ഛൻ പീഡിപ്പിച്ച വിവരം കുട്ടികൾ പറഞ്ഞത്. പീഡനസമയം അമ്മ വീട്ടിലുണ്ടായിരുന്നെന്നും വിവരം പുറത്ത് പറയരുതെന്ന് അമ്മ പറഞ്ഞതായും കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. ചൈൽഡ് ലൈൻ…
Read Moreവിലയില്ലാത്ത ലക്ഷങ്ങളുമായി സത്തായി..! നോട്ടുനിരോധനം അറിയാത്ത വൃദ്ധയുടെ കൈയിയുണ്ടായിരുന്നത് നാലു ലക്ഷത്തോളം രൂപ; ജീവിതം വഴിമുട്ടി വയോധിക
വരാപ്പുഴ: നോട്ടുനിരോധനം അറിയാത്ത വൃദ്ധയുടെ കൈയിൽ ആകെയുണ്ടായിരുന്ന സമ്പാദ്യത്തിനും വിലയില്ലാതായി. ലക്ഷങ്ങളുടെ അസാധുനോട്ടുകൾ കൊണ്ട് ഇനിയെന്ത് ചെയ്യണമെന്ന അവസ്ഥയിലാണ് വരാപ്പുഴ സ്വദേശിനിയായ സത്തായി.വരാപ്പുഴ ചിറയ്ക്കകം ഭഗവതി പറമ്പിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ സതി എന്ന് വിളിക്കുന്ന സത്തായി (75) യുടെ വീട്ടിലാണ് നാല് ലക്ഷത്തിലധികമുള്ള അസാധുനോട്ടുകൾ രണ്ടു മാസം മുൻപ് കണ്ടെത്തിയത്. ഒറ്റയ്ക്ക് താമസിക്കുന്ന ഇവരുടെ കൈവശം ലക്ഷക്കണക്കിന് അസാധുനോട്ടുകൾ ഉണ്ടെന്നു പ്രചരിച്ചതിനെത്തുടർന്നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വരാപ്പുഴ പഞ്ചായത്ത് അംഗങ്ങളും പോലീസും ചേർന്ന് സത്തായിയുടെ വീട് പരിശോധിച്ചപ്പോഴാണ് വീട്ടിൽ നിന്നും നാലു ലക്ഷം രൂപയുടെ അസാധുനോട്ടുകൾ കണ്ടെത്തിയത്. തുടർന്ന് കണ്ടെത്തിയ അസാധു നോട്ടുകൾ പറവൂർ കോടതിയിൽ ഹാജരാക്കിയപ്പോൾ ഈ സ്ത്രീയ്ക്കെതിരെ കേസ് എടുക്കാത്തതുമൂലം നോട്ടുകൾ സൂക്ഷിക്കാനായി കോടതി വരാപ്പുഴ പോലീസിനെ ചുമതലപ്പെടുത്തി. ജനുവരി 10 ന് ഇവരിൽ നിന്നും കണ്ടെടുത്ത അസാധുവായ നോട്ടുകൾ രണ്ടു മാസത്തോളം…
Read Moreസൂപ്പർ സ്റ്റാറുകളെ കുത്തി കാനം..! മലയാള സിനിമയിൽ നിലനിൽക്കുന്നത് സൂപ്പറുകളുടെ അപ്രമാദിത്വം; സിനിമ സംവിധായകന്റെ കലയാണെന്ന് കാനം രാജേന്ദ്രൻ
കൊച്ചി: മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള പോരാട്ടത്തിന് അവസാനമില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നാടുവാഴിത്തമാണു സിനിമാ മേഖലയിൽ നിലനിൽക്കുന്നത്. സിനിമ സംവിധായകന്റെ കലയാണെന്നാണു പറയപ്പെടുന്നത്. എന്നാൽ, മലയാള സിനിമയിൽ സൂപ്പർതാരങ്ങളുടെ അപ്രമാദിത്വമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമാമേഖലയിലെ ഫാസിസത്തിനും ഗുണ്ടായിസത്തിനുമെതിരെ യുവകലാസാഹിതി, എഐവൈഎഫ്, എഐഎസ്എഫ് എന്നിവ സംഘടിപ്പിച്ച ജനകീയ പ്രതിഷേധം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഒരു സംഘടന ഉണ്ടാക്കാൻ ശ്രമിച്ചുവെന്നതിന്റെ പേരിൽ വിനയനെ ഒന്പത് വർഷത്തോളം സിനിമയിൽ നിന്നു മാറ്റി നിർത്തി. സിനിമാ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മാക്ട ശ്രമിച്ചപ്പോൾ മറ്റു സംഘടനകൾ ഇതിനെതിരായി സർക്കാരിനെ പോലും വെല്ലുവിളിക്കുന്ന നിലപാടാണു സ്വീകരിച്ചതെന്നും കാനം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ സംവിധായകൻ വിനയന് അനുകൂലമായ കോംബറ്റീഷൻ കൗണ്സിൽ ഓഫ് ഇന്ത്യയുടെ വിധി പ്രാധ്യാന്യമർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സംവിധായകൻ വിനയനെ…
Read Moreഇനി നാലാം സീസണിൽ കാണാം..! കൊച്ചി മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിനു കൊടിയിറങ്ങി; വരും ബിനാലെയ്ക്ക് എല്ലാ സഹായ വും വാഗ്ദാനം ചെയ്ത് മന്ത്രി ഏ.കെ.ബാലൻ
കൊച്ചി: നൂറ്റിയെട്ടു ദിവസം നീണ്ടുനിന്ന ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാവിരുന്നായ കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിനു കൊടിയിറങ്ങി. കലാവിരുന്നിന്റെ ക്യുറേറ്റർ സുദർശൻ ഷെട്ടി ഫോർട്ടുകൊച്ചി ആസ്പിൻവാൾ ഹൗസിലെ പ്രധാന വേദിയിൽ ബിനാലെ പതാക താഴ്ത്തിയതോടെ പ്രദർശനത്തിനു പരിസമാപ്തിയായി. സമാപനചടങ്ങിൽ സാംസ്കാരിക മന്ത്രി എ.കെ. ബാലൻ മുഖ്യപ്രഭാഷണം നടത്തി. രാജ്യത്തെ സാംസ്കാരിക മേഖല വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നു മന്ത്രി പറഞ്ഞു. അത്തരം വെല്ലുവിളികൾക്കെതിരേയുള്ള പ്രതിരോധമെന്ന നിലയിലാണ് ബിനാലെ പോലുള്ള കലാപ്രദർശനങ്ങളെ സർക്കാർ കാണുന്നത്. ബിനാലെ നാലാം ലക്കവും ശക്തമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സർക്കാർ എല്ലാ സഹായവും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കൊച്ചി മേയർ സൗമിനി ജെയിൻ, മുൻമന്ത്രി എം.എ. ബേബി, ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള, സബ് കളക്ടർ ഡോ. അഥീല അബ്ദുള്ള, മുൻ മേയർ കെ.ജെ. സോഹൻ, ലളിതകല അക്കാദമി ചെയർമാൻ സത്യപാൽ, കൊച്ചി…
Read More