ആലപ്പുഴ: ഹരിപ്പാട് ആനാരിയിലെ മീനത്തേതില്‍ വീട്ടിൽ പോലീസ് കോണ്‍സ്റ്റബിളായി വിരമിച്ച എം. മോഹന്‍ലാലിന്റെയും ചന്ദ്രികയുടെയും മകനായ ലിജു, സാധാരണ കുടുംബത്തിന്റെ പരിമിതികളില്‍ നിന്നാണ് വളര്‍ന്നത്. സ്വന്തം പഠനച്ചെലവുകള്‍ക്കായി ട്യൂഷനെടുത്തും അധ്വാനിച്ചുമാണ് അദ്ദേഹം മുന്നേറിയത്. ഫിസിക്സില്‍ ബിരുദവും നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം അഭിഭാഷകനായി. പുസ്തകവായനയും ചരിത്രബോധവും കൈമുതലാക്കിയ ലിജു, രാഷ്ട്രീയ എതിരാളികള്‍ പോലും ബഹുമാനം നല്കുന്ന വ്യക്തിത്വത്തിനുടമയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക യുവജന സമ്മേളനത്തില്‍ പങ്കെടുത്തത് ശ്രദ്ധേയമായ നേട്ടമാണ്. 1994 ല്‍ സ്കൂള്‍ കെഎസ് യു യൂണിറ്റ് പ്രസിഡന്റായാണ് ലിജുവിന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. രാഹുല്‍ ഗാന്ധിയുടെ ടാലന്റ് ഹണ്ട് വഴി നേരിട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ അദ്ദേഹം, പിന്നീട് ദേശീയ ജനറല്‍ സെക്രട്ടറിയായും ഉയര്‍ന്നു. ആലപ്പുഴ ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു. നിലവില്‍ കെപിസിസി…
Read MoreCategory: Kollam
മന്ത്രി ബിന്ദു കൃഷ്ണ ചിറയിൻകീഴിനും സ്വന്തം
തിരുവനന്തപുരം : കൊല്ലത്തിന്റെ മന്ത്രിയായ അഡ്വക്കേറ്റ് ബിന്ദു കൃഷ്ണ ചിറയിൻകീഴിനും സ്വന്തം. കൊല്ലം ചാത്തന്നൂർ സ്വദേശിനി യായ ബിന്ദു കൃഷ്ണ ചിറയിൻകീഴിന്റെ മരുമകൾ കൂടിയാണ്. അതിനാൽ ബിന്ദു കൃഷ്ണയ്ക്ക് ലഭിച്ചിരിക്കുന്ന മന്ത്രി പദത്തിൽ കൊല്ലം നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് പുറമേ ചിറയിൻകീഴ് മണ്ഡലത്തിലെ ജനങ്ങളും സന്തോഷത്തിലാണ്. തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എസ് കൃഷ്ണകുമാറിന്റെ സഹധർമിണിയാണ് ബിന്ദു കൃഷ്ണ. അഴൂർ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി നാലുമുക്ക് ഇടഞ്ഞുംമൂല പ്രസന്ന ഭവനിലാണ് ബിന്ദു കൃഷ്ണയെ കൃഷ്ണകുമാർ വിവാഹം കഴിച്ച് കൊണ്ടുവന്നത്. വിദ്യാർLf കാലഘട്ടം മുതൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകയായിരുന്ന ബിന്ദു കൃഷ്ണ മഹിളാ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ്, കൊല്ലം ഡിസിസി പ്രസിഡന്റ്, കെപിസിസി ഭാരവാഹി ഉൾപ്പെടെ നിരവധി ചുമതലകൾ വഹിച്ചിരുന്നു. ചിറയിൻകീഴ് പാർലമെന്റ് മണ്ഡലത്തിൽ നിന്നും കോൺഗ്രസ് പാർട്ടിയുടെ നിർദ്ദേശാനുസരണം മുൻപ് മത്സരിച്ചിരുന്നു എന്നാൽ ആ പ്രാവശ്യം എൽഡിഎഫിലെ…
Read More528 കിലോമീറ്റർ ദൂരത്തിൽ ഒരു സ്റ്റോപ്പ് പോലുമില്ല; തിരുവനന്തപുരം-നിസാമുദീൻ രാജധാനി ട്രെയിനിന് അസാധാരണ റിക്കാർഡ് സ്വന്തം
പരവൂർ: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ റിക്കാർഡുകളിൽ ഒന്ന് സ്വന്തമാക്കി തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്.രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ നോൺ-സ്റ്റോപ്പ് ട്രെയിൻ യാത്രയെന്ന ഖ്യാതിയാണ് ഈ സർവീസിന് സ്വന്തമായത്. രാജസ്ഥാനിലെ കോട്ടയ്ക്കും ഗുജറാത്തിലെ വഡോദരയ്ക്കും ഇടയിലുള്ള 528 കിലോമീറ്റർ ദൂരമാണ് ഈ ട്രെയിൻ ഒരു സ്റ്റോപ്പിൽ പോലും നിർത്താതെ ഓടിത്തീർക്കുന്നത്. ഏകദേശം ആറര മുതൽ ഏഴ് മണിക്കൂർ വരെ സമയമെടുത്താണ് ഈ ദൂരം പിന്നിടുന്നത്. തിരക്കേറിയ റെയിൽവേ ഇടനാഴികളിലൂടെ ഇത്രയും വലിയ ദൂരം തടസമില്ലാതെ സഞ്ചരിക്കുക എന്നത് ഇന്ത്യൻ റെയിൽവേയെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാണ്. ഒന്നിലധികം റെയിൽവേ ഡിവിഷനുകളുടെ ഏകോപനത്തിലൂടെയും കൃത്യമായ ഷെഡ്യൂളിംഗിലൂടെയുമാണ് ഈ നോൺ-സ്റ്റോപ്പ് ഓട്ടം സാധ്യമാകുന്നത്. ദീർഘദൂര സർവീസുകളിൽ ഉയർന്ന ശരാശരി വേഗത നിലനിർത്താൻ രാജധാനിക്ക് നൽകുന്ന മുൻഗണനയും ഇതിന് സഹായകമാകുന്നു.കേരള തലസ്ഥാനമായ തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ ആറ് സംസ്ഥാനങ്ങളിലൂടെയാണ് ഈ ട്രെയിൻ…
Read Moreറെയിൽവേയിൽ സിമന്റ് ചരക്ക് നീക്കത്തിൽ കുതിപ്പ്; നാല് മാസത്തിനിടെ 170 ശതമാനം വർധന
പരവൂർ: ഇന്ത്യൻ റെയിൽവേ നടപ്പിലാക്കിയ വിപ്ലവകരമായ പരിഷ്കാരങ്ങളെത്തുടർന്ന് സിമനന്റ് ചരക്കുനീക്കത്തിൽ റെക്കോർഡ് വർധന. കഴിഞ്ഞ നാല് മാസത്തിനിടെ സിമന്റ്് ഗതാഗതത്തിൽ 170 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്.റോഡ് മാർഗമുള്ള സിമന്റ് കടത്ത് കുറച്ച് പരിസ്ഥിതി സൗഹൃദമായ റെയിൽവേ പാതയിലേക്ക് മാറ്റുന്നതിനായി കഴിഞ്ഞ നവംബറിലാണ് പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയത്. പ്രത്യേകം രൂപകൽപ്പന ചെയ്ത ടാങ്ക് കണ്ടെയ്നറുകൾ ഉപയോഗിച്ചുള്ള പുതിയ സംവിധാനം സിമന്റ് നേരിട്ട് നിർമാണ മേഖലകളിൽ എത്തിക്കാൻ സഹായിക്കുന്നു. ഇതുവഴി ലോഡിംഗിലും അൺലോഡിംഗിലുമുള്ള സമയനഷ്ടവും സിമന്റ് പാഴാകുന്നത് ഒഴിവാക്കാനും സാധിക്കുന്നുണ്ട്. ഇത് നിർമാണ മേഖലയിലെ ചെലവ് കുറയ്ക്കാനും സാധാരണക്കാർക്കും ഇടത്തരക്കാർക്കും വീട് നിർമാണം കൂടുതൽ ആശ്വാസകരമാക്കാനും സഹായിക്കുമെന്ന് റെയിൽവേ മത്രാലയം അധികൃതർ പറഞ്ഞു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ നിർമിച്ച ഈ കണ്ടെയ്നറുകൾ ട്രെയിനിൽ നിന്ന് ട്രെയിലറുകളിലേക്ക് എളുപ്പത്തിൽ മാറ്റാൻ കഴിയുന്നവയാണ്. സിമന്റ് ഗതാഗതത്തിലുണ്ടായ വിജയം ആവർത്തിക്കാൻ ‘ഫ്ലൈ ആഷ്’…
Read Moreവിമാനങ്ങൾക്ക് വെല്ലുവിളിയായി വന്ദേ ഭാരത് സ്ലീപ്പർ; റെയിൽവേയിൽ വിപ്ലവകരമായ മാറ്റത്തിനു പദ്ധതി
പരവൂർ: രാജ്യത്തെ ഹ്രസ്വദൂര വിമാന സർവീസുകൾക്ക് ശക്തമായ ബദലായി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ മാറുന്നു.എട്ട് മുതൽ 14 മണിക്കൂർ വരെ യാത്രാദൂരമുള്ള നഗരങ്ങൾക്കിടയിൽ വിമാനങ്ങളേക്കാൾ സൗകര്യപ്രദവും ലാഭകരവുമായ യാത്ര വാഗ്ദാനം ചെയ്താണ് ഇന്ത്യൻ റെയിൽവേ ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. സമയലാഭത്തിനൊപ്പം നഗരമധ്യത്തിൽ തന്നെയുള്ള റെയിൽവേ സ്റ്റേഷനുകളിലേക്കുള്ള എളുപ്പവഴിയും പ്രീമിയം യാത്രക്കാരെ റെയിൽവേയിലേക്ക് ആകർഷിക്കുന്നു. ജപ്പാനിലെയും ചൈനയിലെയും അതിവേഗ റെയിൽവേകൾ ആഭ്യന്തര വിമാന സർവീസുകളിൽ ചെലുത്തിയ ആഘാതത്തിന് സമാനമായ മാറ്റമാണ് ഇന്ത്യയിലും പ്രതീക്ഷിക്കുന്നത്. ജപ്പാനിലെ ടോക്കിയോ-ഒസാക്ക റൂട്ടിലും ചൈനയിലെ 1000 കിലോമീറ്ററിൽ താഴെയുള്ള റൂട്ടുകളിലും അതിവേഗ ട്രെയിനുകൾ വന്നതോടെ വിമാനയാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിരുന്നു. ഇതേ മാതൃക പിന്തുടർന്ന് ആഭ്യന്തര വ്യോമയാന മേഖലയ്ക്ക് തന്ത്രപരമായ ഒരു എതിരാളിയായി റെയിൽവേയെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ തന്നെ വന്ദേ ഭാരത് ട്രെയിനുകളുടെ വരവോടെ ചില പ്രാദേശിക റൂട്ടുകളിൽ…
Read Moreറെയിൽവേ സുരക്ഷയ്ക്കായി ഇനി ആർപിഎഫ് സ്കൂട്ടർ നിരീക്ഷണവും
പരവൂർ: റെയിൽവേ സ്റ്റേഷനുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ അത്യാധുനികമാക്കുന്നതിന്റെ ഭാഗമായി ചെന്നൈ ഡിവിഷനിൽ ആർപിഎഫ് ഹൈടെക് ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ചു. ചെന്നൈ സെൻട്രൽ സ്റ്റേഷനിലാണ് ആദ്യഘട്ടത്തിൽ രണ്ട് ‘ഇലക്ട്രിക് ത്രീ വീലർ മൊബിലിറ്റി സ്കൂട്ടറുകൾ’ (ട്രൈക്കുകൾ) പട്രോളിംഗിനായി വിന്യസിച്ചത്. തിരക്കേറിയ സ്റ്റേഷൻ പരിസരങ്ങളിൽ ഉദ്യോഗസ്ഥർക്ക് വേഗത്തിൽ എത്തിച്ചേരാനും ജനക്കൂട്ടത്തെ ഫലപ്രദമായി നിയന്ത്രിക്കാനും ഈ സംവിധാനം സഹായകമാകും. ഇത് വിജയകരമാന്നങ്കിൽ രാജ്യത്തെ എല്ലാ സോണുകളിലേക്കും വ്യാപിപ്പിക്കാനാണ് റെയിൽവേ മന്ത്രാലയം തത്വത്തിൽ തീരുമാനം എടുത്തിട്ടുള്ളത്.
Read Moreകേരളത്തിലും വേരുറപ്പിക്കാന്‍ തമിഴക വെട്രി കഴകം
പരവൂർ: തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്സത്യപ്രതിജ്ഞ ചെയ്തതോടെ കേരളത്തിലും പാര്‍ട്ടി വേരുറപ്പിക്കാനൊരുങ്ങുന്നു. തമിഴ്നാടിനു പിന്നാലെ കേരളത്തിലും രാഷ്ട്രീയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്. വൈകാതെ തന്നെ വിജയ് മക്കള്‍ ഇയക്കം കേരളത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക യൂണിറ്റുകളായി മാറുമെന്നാണ് ഇവിടെ നേതൃപരമായ പങ്ക് വഹിക്കുന്നവർ നൽകുന്ന സൂചന. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ജില്ലകളില്‍ കരുത്തുറ്റ സാന്നിധ്യമാകാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് സംഘടനയുടെ കണക്കുകൂട്ടല്‍. ഇതിന്റെ ഭാഗമായി കേരളത്തിലെ പുതിയ സംസ്ഥാന കമ്മിറ്റിയും ഉടന്‍ നിലവില്‍ വരും. വിജയ് യുടെ സത്യപ്രതിജ്ഞാ ചടങ്ങ് എല്‍ഇഡി സ്ക്രീനുകളില്‍ തത്സമയം കണ്ടും വിജയ് ചിത്രങ്ങളിലെ പാട്ടുകള്‍ക്കൊപ്പം നൃത്തം വച്ചുമാണ് കേരളത്തിലെ പ്രവര്‍ത്തകരും ആരാധകരും ആഘോഷം ഉത്സവമാക്കിയത്. പതാകഗാനത്തിന്റെ അകമ്പടിയോടെ ഇരുചക്രവാഹനങ്ങളില്‍ തിരുവനന്തപുരത്തും കൊല്ലത്തും നഗരം ചുറ്റിയും മധുരം വിതരണം ചെയ്തുമായിരുന്നു വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകരുടെ ആഘോഷം. വിജയ് മക്കള്‍…
Read Moreവിശാഖപട്ടണം – കൊല്ലം പുതിയ വീക്കിലി ട്രെയിൻ ഇന്നു മുതൽ
പരവൂർ: യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ച് കൊല്ലം – വിശാഖപട്ടണം – കൊല്ലം റൂട്ടിലെ സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് റെയില്‍വേ സ്ഥിരപ്പെടുത്തി. 18501/18502 സര്‍വീസുകള്‍ ഇന്ന് മുതല്‍ പുതിയ സമയക്രമമനുസരിച്ചുള്ള സ്ഥിരം സര്‍വീസ് ആയി ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. വിശാഖപട്ടണത്ത് നിന്നുള്ള ട്രെയിന്‍ (18501) ഇന്നുമുതല്‍ എല്ലാ ചൊവ്വാഴ്ചകളിലും യാത്ര തിരിക്കും. കൊല്ലത്ത് നിന്നുള്ള മടക്കയാത്ര (18502) നാളെ മുതല്‍ എല്ലാ ബുധനാഴ്ചകളിലുമാകും.ആഴ്ചയിലൊരിക്കലുള്ള ഈ സര്‍വീസ് മേഖലയിലെ തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഏറെ ഗുണകരമാകും. അത്യാധുനിക എല്‍എച്ച്ബി കോച്ചുകളുമായാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. എസി ടൂ ടയര്‍ കോച്ച്- ഒന്ന്, എസി ത്രീ ടയര്‍ കോച്ച്- ഒന്ന്, എസി ത്രീ ടയര്‍ ഇക്കോണമി കോച്ചുകള്‍- നാല്, സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ – ആറ്, ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ -നാല്, ഭിന്നശേഷി സൗഹൃദമായ ഒരു സെക്കന്‍ഡ് ക്ലാസ്…
Read Moreവിദേശ ടൂറിസ്റ്റ് ക്വാട്ട ടിക്കറ്റുകളിൽ റെയിൽവേയിൽ വൻ ക്രമക്കേട്; 39 കേസുകൾ കണ്ടെത്തി
പരവൂർ: വിദേശ വിനോദസഞ്ചാരികൾക്കായി റെയിൽവേ അനുവദിച്ചിട്ടുള്ള പ്രത്യേക ക്വാട്ട (ഫോറിൻ ടൂറിസ്റ്റ് ക്വാട്ട) ടിക്കറ്റുകളിൽ വൻ ക്രമക്കേടും ദുരുപയോഗവും.ഇത്തരത്തിൽ ടിക്കറ്റ് തരപ്പെടുത്തി ട്രെയിൻ യാത്ര ചെയ്യുന്നവർക്കെതിരേ റെയിൽവേ നടപടി ശക്തമാക്കി. മതിയായ രേഖകളില്ലാതെ ഈ ക്വാട്ടയിൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്ത 39 കേസുകളിലായി 121 യാത്രക്കാരെ ഇതിനകം അധികൃതർ പിടികൂടി. ഇവരിൽ നിന്നായി 3.56 ലക്ഷം രൂപ പിഴ ഈടാക്കിയതായി റെയിൽവേ മന്ത്രാലയം അധികൃതർ അറിയിച്ചു.ഫെബ്രുവരിയിൽ സംഘമിത്ര എക്സ്പ്രസിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഈ തട്ടിപ്പ് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. വിദേശികൾക്കുള്ള ടിക്കറ്റിൽ ഇന്ത്യൻ യാത്രക്കാർ സഞ്ചരിക്കുന്നത് കണ്ടെത്തിയതോടെ ഭാവിയിലേക്കുള്ള ബുക്കിംഗുകളിൽ റെയിൽവേ വിശദമായ പരിശോധന നടത്തി. കഴിഞ്ഞ വർഷം ഏപ്രിൽ 24നും ജൂൺ 11നും ഇടയിൽ 31 ട്രെയിനുകളിലായി നടന്ന ബുക്കിംഗുകൾ പരിശോധിച്ചപ്പോഴാണ് വ്യാപകമായ ക്രമക്കേട് പുറത്തുവന്നത്.ടിക്കറ്റ് ബുക്കിംഗിൽ ഏതെങ്കിലും ഏജന്റുമാർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ…
Read Moreയുപിഐ ഗിഫ്റ്റ് കാർഡുകൾക്ക് പുതിയ നിയന്ത്രണം; പരിധി 10,000 രൂപയാക്കി
പരവൂർ: യുപിഐ വഴിയുള്ള ഗിഫ്റ്റ് കാർഡുകൾക്കും വൗച്ചറുകൾക്കും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ഗിഫ്റ്റ് കാർഡ് ഇടപാടുകളെ മറ്റ് വാലറ്റ് ഇടപാടുകളിൽ നിന്ന് വേർതിരിച്ചറിയാനായി എംസിസി-7016 എന്ന പുതിയ മർച്ചന്റ് കാറ്റഗറി കോഡ് നിർബന്ധമാക്കി. 2026 മെയ് 31 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. *പ്രധാന മാറ്റങ്ങൾയുപിഐ വഴി വാങ്ങുന്ന ഓരോ ഗിഫ്റ്റ് കാർഡിനും പരമാവധി 10,000 രൂപയായിരിക്കും പരിധി.ഒരു ഉപയോക്താവിന് ഗിഫ്റ്റ് കാർഡുകൾക്കായി ഒരു മാസം ചിലവാക്കാവുന്ന ആകെ തുക 25,000 രൂപയായി നിജപ്പെടുത്തി. മറ്റ് ഉൽപന്നങ്ങൾ വാങ്ങുന്നതിനൊപ്പം ഗിഫ്റ്റ് കാർഡുകൾ ഒരൊറ്റ ഇടപാടായി ഉൾപ്പെടുത്താൻ കഴിയില്ല. ഇവ പ്രത്യേക പേയ്മെന്റായി തന്നെ നടത്തണം. ഗിഫ്റ്റ് കാർഡ് കൊമേഴ്സ് കൃത്യമായി നിരീക്ഷിക്കാനും തട്ടിപ്പുകൾ തടയാനുമാണ് ഈ നീക്കം. മെയ് 31നകം പുതിയ കോഡിലേക്ക് മാറാത്ത വ്യാപാരികൾക്കും ബാങ്കുകൾക്കുമെതിരേ…
Read More