അഞ്ചല്‍ : ടാക്സി അടക്കം പൊതുഗതാഗത സര്‍വീസിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ അനുമതിയില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചാല്‍ കര്‍ശന നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. ഓട്ടോറിക്ഷകളില്‍ വ്യാപകമായി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന രീതിയില്‍ പരസ്യ പ്രചരണം നടത്തുന്നുവെന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ല തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം അഞ്ചലില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം നടത്തിയ ഓട്ടോറിക്ഷ പിടികൂടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സംഘമാണ് വാഹനം പിടികൂടിയത്.ഓട്ടോറിക്ഷയുടെ അനുവദനീയമായ ടാര്പ്പക്ക് പകരം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരില്‍ പ്രിന്റ് ചെയ്ത ഫ്ലക്സ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് ഇളക്കി മാറ്റണം എന്നും ഇനിയും നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.വാഹനങ്ങളിലെ നിയമലംഘനത്തിനെതിരെ മോട്ടോര്‍ വാഹന വകുപ്പും നടപടി ആരംഭിച്ചിട്ടുണ്ട്.
Read MoreCategory: Kollam
തെരഞ്ഞെടുപ്പ് സുഗമമായി നടക്കണം; മദ്യം, പണം, ആയുധം എന്നിവയുടെ വരവ് തടയാൻ ചെക്കു പോസ്റ്റുകളിൽ പരിശോധന കർശനമാക്കി പോലീസ്
തെന്മല: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരള തമിഴനാട് അതിര്‍ത്തിയായ ആര്യങ്കാവില്‍ പരിശോധന ശക്തമാക്കി പോലീസ്. കഴിഞ്ഞ ദിവസം മുതല്‍ ആര്യങ്കാവ് ക്ഷേത്രം കവലയിലെ പോലീസ് ചെക്ക്പോസ്റ്റിലാണ് പരിശോധന ആരംഭിച്ചിരിക്കുന്നത്. കൊല്ലം തിരുമംഗലം ദേശീയ പാതവഴി മദ്യം, പണം, ആയുധം, മയക്കുമരുന്ന് ഉൾപ്പെടെയുള്ളവ കടത്തുന്നത് ഒഴിവാക്കുകയും ഇതിലൂടെ തെരഞ്ഞെടുപ്പ് നടപടികള്‍ സുഗമവും സമധാനപരവുമാക്കുന്നതിനുമാണ് നടപടി. പരിശോധനക്കായി രണ്ടു എസ് ഐമാരുടെ നേതൃത്വത്തില്‍ എട്ടോളം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. പുനലൂര്‍ ഡിവൈഎസ്പിക്കാകും പരിശോധനയുടെ മേല്‍നോട്ട ചുമതല. മദ്യം, മയക്കുമരുന്ന് ഉൾപ്പെടെയുള്ളവ കണ്ടെത്താനായി പ്രത്യേക പരിശീലനം ലഭിച്ച നാർക്കോട്ടിക് സ്നിഫർ ഡോഗിന്റെയും ആയുധവും സ്ഫോടകവസ്തുക്കളും കണ്ടെത്തുന്നതിനായി എക്സ്പ്ലോസീവ് ട്രാക്കർ ഡോഗിന്റെയും സേവനവും ഇവിടെ ഉണ്ടാകും. ജില്ലാ എക്സ്പ്ലോസീവ് ഡിറ്റക്ഷൻ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ തമിഴനാട് പോലീസിന്റെ സഹകരണത്തോടെ കൊട്ടവസലില് സംയുക്ത പരിശോധന ആരംഭിക്കും. ഒപ്പം തന്നെ അച്ചന്‍കോവില്‍ അതിര്‍ത്തിയിലും കര്‍ശന നിരീക്ഷണം…
Read Moreവോട്ട് പിടിത്തം തുടങ്ങി..! പന്മനയിലും തെക്കുംഭാഗത്തും വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥിച്ച് ഷിബുബേബി ജോൺ
ചവറ തെക്കുംഭാഗം : യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോൺ പന്മന, തെക്കുംഭാഗം പ്രദേശങ്ങളിൽ വോട്ടഭ്യർഥനയുമായി എത്തി. പനയ്ക്കറ്റോടി ക്ഷേത്രാങ്കണത്തിൽ നിന്നും ആരംഭിച്ചു നടയ്ക്കാവ് ചന്ത, മഠത്തിൽ മുക്ക് എന്നിവടങ്ങളിലായി മത്സ്യവ്യാപാരികൾ, വ്യാപാരികൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ തുടങ്ങിയ വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥിച്ചു. തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ, കോഞ്ചേരിൽ ഷംസുദീൻ, സി.ആർ . സുരേഷ്, അനിൽകുമാർ, ദീലീപ് കൊട്ടാരം, ജോസ് വിമൽ രാജ്, പ്രഭാകരപിള്ള, ബേബി മഞ്ജു, സജു, സന്ധ്യമോൾ, മീന, അതുൽ തകിടി വിള എന്നീ നേതാക്കൾ സ്ഥാനാർഥിയോടാപ്പം അനുഗമിച്ചു. പന്മനയിൽ വടക്കും തല, കുറ്റിവട്ടം, കുറ്റാമുക്ക്, പാമോയിൽ മുക്ക് എന്നിവിടങ്ങളിലെ കടകമ്പോളങ്ങൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ എന്നിവരെ നേരിൽ കണ്ട് വോട്ടഭ്യർഥിച്ചു. യുഡിഎഫ് നേതാക്കളായ കോലത്ത് വേണുഗോപാൽ, എ.എം സാലി, കോഞ്ചേരിൽ ഷംസുദീൻ, ഇ.യുസുഫ് കുഞ്ഞ്, സക്കീർ ഹുസൈൻ,…
Read Moreകൊല്ലത്തിനു ബിന്ദു കൃഷ്ണ മതി, ദേശാടനക്കിളിയെ വേണ്ട..! വിഷ്ണുനാഥിനെ ആക്ഷേപിച്ച് കൊല്ലത്ത് പോസ്റ്ററുകൾ
സ്വന്തം ലേഖകൻ കൊല്ലം:എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥിനെ ആക്ഷേപിച്ച് കൊല്ലം നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസ്, ആർഎസ്പി ജില്ലാ കമ്മിറ്റി ഓഫീസ് എന്നിവയുടെ പരിസരത്താണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ഗ്രൂപ്പ് തിന്ന് ജീവിക്കുന്ന ദേശാടനക്കിളി വിഷ്ണുനാഥിനെ കൊല്ലത്ത് വേണ്ട എന്നതാണ് പോസ്റ്ററിലെ ഒരു വാചകം. കൊല്ലത്തിന് ബിന്ദുകൃഷ്ണയെ മതിയെന്നും പറയുന്നു. കൊല്ലത്ത് ഇത്തവണ ജയിക്കാൻ കോൺഗ്രസിന് അനുയോജ്യമായ സ്ഥാനാർഥി ബിന്ദുകൃഷ്ണ തന്നെ എന്ന പ്രവചനവും പോസ്റ്ററിലുണ്ട്. കോൺഗ്രസ് കോട്ടയായിരുന്ന ചെങ്ങന്നൂരിൽ പാർട്ടിയുടെ അടിവേര് മാന്തിയ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതേ എന്ന് പോസ്റ്ററിൽ അഭ്യർഥിക്കുന്നുമുണ്ട്. പോസ്റ്ററിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. ജില്ലയിലെ കോൺഗ്രസിൽ സമീപകാലത്ത് ശക്തിപ്രാപിച്ച ഗ്രൂപ്പിസമാണ് ഇത്തരം പോസ്റ്ററുകളുടെ പിറവിക്ക് പിന്നിൽ എന്ന കാര്യം ഉറപ്പാണ്. നേരത്തേയും ഇത്തരം ഗ്രൂപ്പുപോരിന്റെ പേരിൽ പലതരം പോസ്റ്ററുകളും ഇതേ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് വേളയായപ്പോൾ ഗ്രൂപ്പിസവും അതിന്റെ ഉച്ചകോടിയിൽ…
Read Moreആഡംബര ജീവിതം നയിക്കാൻ ഇറങ്ങിയതാ, ഇപ്പോൾ അഴിയെണ്ണി കഴിയുന്നു; പാലായിലെ ബൈക്ക് മോഷ്ടാക്കളെ പോലീസ് കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ…
പാലാ: വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ഡ്യൂക്ക് ബൈക്ക് മോഷ്്ടിച്ചത് ആഡംബര ജീവിതത്തിനു പണം കണ്ടെത്താൻ. ഒടുവിൽ കള്ളൻമാർ അഴിക്കുള്ളിലായി. തിരുവനന്തപുരം വക്കം പാക്കിസ്ഥാൻമുക്ക് വാടപ്പുറം അജീർ (21), കൊല്ലം ചന്ദനത്തോപ്പ് അൽത്താഫ് മൻസിൽ അജ്മൽ (22), ചന്ദനത്തോപ്പ് തെറ്റിവിള പുത്തൻവീട്ടിൽ ശ്രീജിത്ത് (22), കൊല്ലം കരീക്കോട് പുത്തൻപുര തെക്കേതിൽ തജ്മൽ (23)എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മോഷ്്ടിച്ച ബൈക്ക് സംഘം വില്പന നടത്തിയതു 20,000 രൂപയ്ക്കാണ്. പാലാ ഞൊണ്ടിമാക്കൽ കവല ഭാഗത്തുള്ള ചേന്നാട്ട് ജോയി ജോസഫിന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് മോഷ്്ടിച്ചത്. അജീർ, അജ്മൽ, ശ്രീജിത്ത് എന്നിവർ പാലായ്ക്കു സമീപമുള്ള ഒരു പാൽ കന്പനിയിൽ ഏതാനും ദിവസങ്ങൾക്കു മുന്‍പാണ് ജോലിയ്ക്ക് എത്തിയത്. തുടർന്ന് മൂവരും ഒരുമിച്ചുള്ള യാത്രയിലാണ് ഡ്യൂക്ക് ബൈക്ക് കണ്ടത്. ഇതോടെ സംഘം ബൈക്ക് മോഷ്്ടിച്ചു വില്പന നടത്തി പണമുണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നിനു വെളുപ്പിന്…
Read Moreവഴിത്തര്‍ക്കത്തെ തുടര്‍ന്ന് വീടുകയറി ആക്രമണം; അമ്മയ്ക്കും മകനും പരിക്ക്; മൂന്ന് പേർ അറസ്റ്റിൽ
ചവറ: വഴിത്തര്‍ക്കത്തെ തുടര്‍ന്ന് വീടുകയറി ആക്രമിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായി. ചവറ മുകുന്ദപുരം കൊട്ടുകാട് തയ്യില്ക്കിഴക്കതില് ഓമനക്കുട്ടന്‍പിള്ളയുടെ വീടാണ് ആക്രമിച്ചത്. ആക്രമണത്തില്‍ ഓമനക്കുട്ടന്‍പിള്ളയുടെ ഭാര്യ രത്നമ്മ (67), മകന് ബിനു (43) എന്നിവര്‍ക്കു പരിക്കേറ്റു. ചൊവാഴ്ച രാത്രി 9.30- ഓടെയായിരുന്നു സംഭവം. അയല്‍ വാസിയായ അജ്മലിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രിയില്‍ ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. എടിഎമ്മില്‍ പോയി വീട്ടിലേക്കു വരികയായിരുന്നു ബിനുവിനെ അജ്മലിന്റെ നേതൃത്വത്തിൽ വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ രത്നമ്മയെയും ഉപദ്രവിച്ചു. എടിഎമ്മില്‍നിന്നും എടുത്ത പണം അക്രമികൾ തട്ടി എടുത്തതായും പറയപ്പെടുന്നു. പരിക്കേറ്റ ബിനുവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അജ്മലും സംഘവും വീടിന്റെ ജന്നലുകളും കതകും ഇലട്രിക് മീറ്ററും അടിച്ചു തകര്‍ക്കുകയും കൃഷി, സ്കൂട്ടര്‍, സൈക്കിള്‍ എന്നിവയും നശിപ്പിച്ചു. സംഭവുവുമായി ബന്ധപ്പെട്ട് കൊട്ടുകാട് സ്വദേശികളായ അജ്മല്‍, (24),…
Read Moreപുരയിടം വെട്ടിതെളിച്ചപ്പോൾ മനുഷ്യന്റെ അസ്ഥികൂടം ; സമീപത്ത് ചുവന്ന ഷർട്ടും കാവി നിറത്തിലുള്ള കൈലിയും കണ്ടെത്തി; ഒരുവർഷം പഴക്കമുള്ള അസ്ഥികൂടവുമായി ഒരു വർഷംമുമ്പ് കാണാതായവരെ തേടി പോലീസ്
കരുനാഗപ്പള്ളി : കാട് പിടിച്ചു കിടന്ന പുരയിടം വൃത്തിയാക്കിയപ്പോൾ കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥി കൂടം. ക്ലാപ്പന കുന്നിമണ്ണേൽകടവിന് വടക്ക് വശം കാട് കയറികിടന്ന പുരയിടം വൃത്തിയാക്കുന്നതിനിടയിലാണ് അജ്ഞാത മനുഷ്യ ശരീരത്തിന്റെ അസ്ഥികൂടം കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഓച്ചിറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിഐ എസ് പ്രകാശ്, ഫോറൻസിക് വിദഗ്ധ ദിവ്യ എന്നിവരുടെ നേതൃത്വത്തിൽ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ ശേഖരിച്ചു.ഒരു വർഷത്തോളം പഴക്കമുള്ള അസ്ഥികൂടം പുരുഷന്റേതാകുമെന്ന് പോലീസ് പറഞ്ഞു. ഇതിന് സമീപത്തായി ചുവന്ന ഷർട്ടും കാവി നിറത്തിലുള്ള കൈലിയും കണ്ടെത്തിയിട്ടുണ്ട്. ഏറെ നാളായി കാടുപിടിച്ചു കിടന്ന സ്ഥലം കഴിഞ്ഞ ദിവസം വസ്തു ഉടമകൾ ജെസിബി ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം കണ്ടെത്തിയതിനു സമീപത്തെ മരത്തിൽ കെട്ടിയിട്ട നിലയിൽ കയറും കണ്ടെത്തിയിട്ടുണ്ട്. അടുത്ത കാലത്തായി പ്രദേശത്തു നിന്നും കാണാതായവരെ സംബന്ധിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. കണ്ടെടുത്ത…
Read Moreകൊല്ലത്ത് വീണ്ടും മുകേഷ്; ആയിഷ പോറ്റിക്കും മേഴ്സിക്കുട്ടിയമ്മയ്ക്കും സാധ്യത മാത്രം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് നടന് മുകേഷിനെ തന്നെ മത്സരിപ്പിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായി. ഇരവിപുരത്ത് എം. നൗഷാദും കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോനും സ്ഥാനാര്‍ഥികളാകും. ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും കോവൂര്‍ കുഞ്ഞുമോനെ പുറത്താക്കിയ സാഹചര്യത്തില്‍ ഇടത് സ്വതന്ത്രനായാണ് അദ്ദേഹം മത്സരിക്കുന്നതെന്നാണ് സൂചന. ചവറയില്‍ സുജിത് വിജയന് മത്സരിക്കും. അന്തരിച്ച എംഎല്‍എ വിജയന് പിള്ളയുടെ മകനാണ് സുജിത്. കുണ്ടറയില്‍ മേഴ്സിക്കുട്ടിയമ്മയും കൊട്ടാരക്കരയില്‍ ആയിഷ പോറ്റിയും മത്സരിക്കണമോയെന്ന കാര്യത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും. അതേസമയം, കണ്ണൂരില്‍ നിന്ന് തന്നെ താന്‍ മത്സരിച്ചേക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പറഞ്ഞു. നിലവിൽ കണ്ണൂർ കോൺഗ്രസ്-എസിന് ലഭിക്കാതിരിക്കേണ്ട സാഹചര്യമില്ല. ഘടകക്ഷികളോട് മാന്യത പുലർത്തുന്ന മുന്നണിയാണ് എൽഡിഎഫ്. രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകും. കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ വന്നാലും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും കടന്നപ്പള്ളി പറഞ്ഞു.
Read Moreഅഞ്ചുവർഷം ജനങ്ങളുടെ ഹൃദയത്തിൽ തൊട്ട വികസനം കൊല്ലത്ത് നടത്തി! എം. മുകേഷ് എംഎൽഎ പറയുന്നു…
കൊല്ലം: ജനങ്ങളുടെ ഹൃദയത്തിൽ തൊട്ട വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷം കൊല്ലം മണ്ഡലത്തിൽ നടത്തിയതെന്ന് എം. മുകേഷ് എംഎൽഎ. അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ള വിതരണം, ഭവന നിർമാണം, സാംസ്കാരികം, ടൂറിസം എന്നീ മേഖലകളിൽ സമഗ്രവികസനമാണ് നടന്നത്. ഈ മേഖലകളിൽ 1330 കോടി രൂപ അടങ്കലിലുള്ള വിവിധ പ്രോജക്ടുകൾക്കാണ് കിഫ്ബി മുഖേനെയും സംസ്ഥാന സർക്കാരിന്റെ ബജറ്റ് വിഹിതമായും അംഗീകാരം ലഭിച്ചിട്ടുള്ളത്. പല പദ്ധതികളും നിർവഹണത്തിന്റെ വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ച് വരികയാണെന്നും എംഎൽഎ വ്യക്തമാക്കി. കൊല്ലം-കുന്നത്തൂർ താലൂക്കുകളെ തമ്മിൽ ബന്ധിപ്പിച്ച് അഷ്ടമുടി കായലിനു കുറുകേ നിർമിക്കുന്ന പെരുമൺ പാലം വർഷങ്ങളായുള്ള ജനങ്ങളുടെ സ്വപ്നസാക്ഷാത്ക്കാരമാണ്. 45 കോടി രൂപയാണ് അടങ്കൽ തുക. 44 കുടുംബങ്ങളിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്ന നടപടികൾ പൂർത്തീകരിച്ച് പാലത്തിന്റെ നിർമാണ പ്രവർത്തനം ആരംഭിച്ചു. പൈലിംഗ് ജോലികൾ പുരോഗമിക്കുകയാണ്. കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാന്റ്…
Read Moreമത്സ്യത്തൊഴിലാളികളുടെ ഒപ്പം ചേർന്ന് പ്രവർത്തിക്കും;തൊലാളികളുടെ കഠിനാധ്വാനത്തെ ഏറെ ബഹുമാനിക്കുന്നുവെന്ന് രാഹുൽ ഗാന്ധി
കൊല്ലം: കർഷകരുടെ ക്ഷേമത്തിന് അവർക്ക് ഒരു മന്ത്രാലയമുണ്ട്. എന്നാൽ മത്സ്യതൊഴിലാളികളുടെ ക്ഷേമത്തിനായി ഒരു മന്ത്രാലയമില്ല.അധികാര ത്തിലെത്തിയാൽ അവരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കാൻശ്രമിക്കുമെന്ന് രാഹുൽ ഗാന്ധിപറഞ്ഞു. കൊല്ലം തങ്കശേരിയിൽ മത്സ്യത്തൊ ഴിലാളികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളുടെ കഠിനാധ്വാനത്തെ ഏറെ ബഹുമാനിക്കുന്നു. ഒപ്പം യാത്രചെയ്തപ്പോൾ അവരുടെ കഷ്ടപ്പാട് നേരിട്ടുമനസിലാക്കാൻ കഴിഞ്ഞു. അവരുടെ ക്ഷേമത്തിനായി ഒപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും രാഹുൽ ഗാന്ധിപറഞ്ഞു. കടലിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി കേന്ദ്രസംസ്ഥാന സർക്കാരുകൾ യാതൊന്നും ചെയ്യുന്നില്ല. മത്സ്യത്തൊഴിലാളികൾ കടലിൽ വലയെറിഞ്ഞാൽ പലപ്പോഴും വല ശൂന്യമായിരിക്കും. ഇതെന്തുമാത്രം ബുദ്ധിമുട്ടാണ് അവർക്ക് ഉണ്ടാക്കുന്നത്. മത്സ്യത്തൊഴിലാളികൾ ഓരോരുത്തർ വന്ന് അവരവരുടെ ബുദ്ധിമുട്ടുകൾ പറയുന്പോൾ അതിലൂടെ അവർ അനുഭവിക്കുന്ന വേദന കാണാൻ കഴിയുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു. നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു. നിങ്ങളുടെ തൊഴിലിനെ ഞാൻ ആരാധിക്കുന്നു. നമ്മുടെ ഭക്ഷണത്തിലെ പ്രധാനപ്പെട്ടവയാണ് മത്സ്യം. എന്നാൽ ആ ഭക്ഷ്യവസ്തുവിന്റെ പിന്നിലെ അധ്വാനം…
Read More