സമ്പർക്ക വ്യാപനം അനിയന്ത്രിതം; കൊല്ലം ജില്ലയിൽ ഗുരുതര സാഹചര്യം; തുടർച്ചയായി രോഗബാധിതരണം എണ്ണം നൂറിന് മുകളിൽ

എസ്.ആർ. സുധീർകുമാർ കൊല്ലം: ജില്ലയിൽ കോവിഡ് സമ്പർക്ക വ്യാപനം അനിയന്ത്രിതമായി തുടരുന്നു. കൊല്ലം അതീവ ഗുരുതര സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 100-ൽ അധികമായാണ് കടന്നു പോകുന്നത്. ഇന്നലെ 133 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1317 ആയി ഉയർന്നു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ 119 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. വിദേശത്ത് നിന്ന് എത്തിയ ഏഴുപേർക്കും കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ഇതര സംസ്ഥാനക്കാരും രോഗബാധിതരായി. ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചിതറയിൽ സ്വകാര്യ ആശുപത്രിയിലെ നേഴ്സ് ആണ് ഇവർ. നാലുപേർക്ക് എവിടുന്നാണ് രോഗം സ്ഥിരീകരിച്ചത് എന്ന കാര്യത്തിൽ ഒരു വ്യക്തതയും ഇല്ല. ഇന്നലെ മാത്രം 54 പേർ രോഗമുക്തരായി എന്ന ആശ്വാസവുമുണ്ട്. രോഗം ഭേദമായവരുടെ എണ്ണത്തിൽ ഒരു…

Read More

കുളത്തൂപ്പുഴയിൽ കോവിഡ് രോഗം സംബന്ധിച്ച് വ്യാജപ്രചാരണം; അന്വേഷണം തുടങ്ങി

കുളത്തൂപ്പുഴ: കോവിഡ് രോഗികളെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം എത്തുന്നതിന് മുമ്പ് രോഗികളെ തിരിച്ചറിഞ്ഞതായും മറ്റും കാട്ടി സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത് സംബന്ധിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കുളത്തൂപ്പുഴ കേന്ദ്രീകരിച്ച് ഇത്തരം വ്യാജ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ രോഗസ്ഥിരീകരണം സംബന്ധിച്ച് ഔദ്യോഗികമായി ജില്ലാ മെഡിക്കല്‍ ഓഫീസറോ, ആരോഗ്യ വകുപ്പോ യാതൊരു വിവരവും നല്‍കിയിരുന്നില്ല. പ്രദേശ വാസികള്‍ക്കിടയില്‍ ഭീതി പടര്‍ത്തികൊണ്ട് പ്രാദേശികമായി ചിലരെ ലക്ഷ്യമിട്ട് പ്രചരിച്ച വാര്‍ത്ത സംബന്ധിച്ച് നിരവധി പേരാണ് ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടത്. എന്നാല്‍ യാതൊരു സ്ഥിരീകരണത്തിനും ഉദ്യോഗസ്ഥര്‍ തയാറായില്ല. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തെ തുടര്‍ന്ന് സംഭവം ശ്രദ്ധയില്‍ പെട്ട ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശ പ്രകാരം കോവിഡ് പരിശോധനാ ഫലം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ സൈബര്‍ നിയമ പ്രകാരവും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്ത് അന്വേഷണം…

Read More

ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ച ചവറ, പന്മന തീരദേശമേഖലയിൽ ഒമ്പത് പേർക്ക് രോഗം

ചവറ: ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ച കണ്ടെയിൻമെന്‍റ് സോണായ ചവറ, പന്മന തീരദേശമേഖലയിൽ കഴിഞ്ഞ ദിവസം സമ്പർക്കത്തിലൂടെ ഒൻപത് പേർക്ക് രോഗം സ്ഥിരീകരിച്ചു. ചവറയിൽ എട്ടും പന്മനയിൽ ഒന്നുമാണ് സ്ഥിരീകരിച്ചത്. പന്മന വെറ്റമുക്ക് ആറാം വാർഡിലെ യുവാവിനാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇയാൾ കോവിഡ് പോസിറ്റീവായ ഓയൂരുള്ള ബന്ധുവീട്ടിൽ സന്ദർശനം നടത്തിയിരുന്നു. രോഗലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ചവറയിൽ മുൻപ് കോവിഡ്പോസിറ്റീവായവരുടെ പ്രാഥമിക സമ്പർക്കത്തിൽപ്പെട്ടവരുടെ പരിശോധനയിലാണ് എട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തീവ്ര നിയന്ത്രണ മേഖലയിൽ നിന്നും കണ്ടെയിൻമെന്‍റ് സോണാക്കി മാറ്റിയ ചവറയും, പന്മനയിലും നിയന്ത്രണങ്ങൾ കടുപ്പിക്കാനും ജാഗ്രതയിലാക്കാനുമുള്ള ശ്രമത്തിലാണ് പോലീസും, ആരോഗ്യ വകുപ്പും. ഇതിന്‍റെ ഭാഗമായി വിവിധ വാർഡുകളിൽ അനൗൺസ്മെന്‍റ് നടത്തുകയുണ്ടായി. സമ്പർക്കത്തിലൂടെ രോഗം വ്യാപിപ്പിക്കാതിരിക്കാൻ ജനങ്ങൾ നിർദേശങ്ങളും, നിയന്ത്രണങ്ങളും പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ചവറ, പന്മന പഞ്ചായത്തുകളിൽപ്പെട്ടവർക്കായി സ്രവ പരിശോധന…

Read More

കേസിൽ വെള്ളാപ്പള്ളി നടേശൻ മാത്രം പ്രതി; പ്രോസിക്യൂട്ട് ചെയ്യണം; എസ്എൻ കോളേജ് ഫണ്ട് അഴിമതി കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

കൊല്ലം: എസ്എൻ കോളേജ് സുവർണ്ണജൂബിലി ഫണ്ട് അഴിമതി കേസിൽ വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം ക്രൈംബ്രാഞ്ച് സമർപ്പിച്ചു. എസ്എൻ കോളേജ് സുവർണ്ണജൂബിലി ആഘോഷങ്ങൾക്കായി പിരിച്ച 1.16 കോടി രൂപയിൽ 55 ലക്ഷം രൂപ വെള്ളാപ്പള്ളി നടേശൻ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. വെള്ളാപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കുറ്റപത്രത്തിൽ ആവശ്യം. 2004ൽ ആണ് കൊല്ലം മജിസ്ട്രേറ്റ് കോടതി കേസ് എടുക്കാൻ ഉത്തരവിട്ടത്. യൂണിയൻ മുൻ ജില്ലാ ഭാരവാഹി പി. സുരേന്ദ്ര ബാബു നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വകുപ്പകളടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസിൽ വെള്ളാപ്പള്ളി നടേശൻ മാത്രമാണ് പ്രതി.

Read More

വല്ലാത്തൊരു ‘പരീക്ഷ’ണമായിപ്പോയി; കൈമനം മന്നം മെമ്മോറിയൽ സ്കൂളിൾ കീം പരീക്ഷക്കെത്തിയ അഞ്ചല്‍ സ്വദേശിനിക്ക് കോവിഡ്‌

അഞ്ചല്‍ : തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ഥിനിക്ക് കൂടി കോവിഡ്‌ സ്ഥിരീകരിച്ചു. അഞ്ചല്‍ കൈതാടി സ്വദേശിനിയായ 18 കാരിയ്ക്കാണ് കോവിഡ്‌ സ്ഥിരീകരിച്ചത്. തിരുവനന്തപുരം കൈമനം മന്നം മെമ്മോറിയൽ സ്കൂളിലാണ് വിദ്യാര്‍ഥിനി പരീക്ഷ എഴുതിയത്. ഇക്കഴിഞ്ഞ 18 നു വിദ്യാര്‍ഥിനിയുടെ പിതാവിന് കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ് വിദ്യാര്‍ഥിനിക്ക് കോവിഡ്‌ സ്ഥിരീകരിച്ചത്. അതേസമയം പെണ്‍കുട്ടിയുടെ മാതാവ് അടക്കം മറ്റ് ബന്ധുക്കളുടെ കോവിഡ്‌ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

Read More

അതിതീവ്രം അതിവേഗ സമ്പർക്കം ; കൊല്ലം ജില്ലയിൽ സമ്പൂർണ അടച്ചിടൽ വേണ്ടി വരുമെന്ന് അധികൃതർ

എസ്.ആർ.സുധീർ കുമാർ കൊല്ലം: ജില്ലയിൽ കോവിഡ് സമ്പർക്ക വ്യാപനം അതിഭീകരമായി തുടരുന്നു. ജില്ലയിലെ പകുതിയോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിനകം കണ്ടെയിൻമെന്‍റ് സോൺ നിയന്ത്രണത്തിന് കീഴിലായി കഴിഞ്ഞു. ഇന്നലെ ജില്ലയിൽ 133 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 116 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. രോഗികളുടെ എണ്ണവും സമ്പർക്കം വഴി രോഗം പിടിപെട്ടവരുടെ എണ്ണവും 100 കടക്കുന്നത് ജില്ലയിൽ ഇത് ആദ്യമാണ്. ഇതോടൊപ്പം ജില്ലയിൽ രോഗം ഇതു വരെ സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്നലെ ആയിരം കടക്കുകയും ചെയ്തു. 1078 പേർക്കാണ് ഇതുവരെ രോഗബാധ ഉണ്ടായത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. ഇവർ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ യുവതിയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 11 പേരും ഉണ്ട്‌. അഞ്ചു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്നലെ 13 പേർ രോഗമുക്തി നേടുകയും ചെയ്തു.…

Read More

കുലശേഖരപുരത്ത് കുഴഞ്ഞുവീണ് മരിച്ച സ്ത്രീക്ക് കോവിഡ്; പ്രദേശത്ത് ശക്തമായ മുൻകരുതലും നിരീക്ഷണവും ഏർപ്പെടുത്തി

കരുനാഗപ്പള്ളി : കുലശേഖരപുരത്ത് കുഴഞ്ഞുവീണ് മരിച്ച സ്ത്രീക്ക് സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. കുലശേഖരപുരം കടത്തൂർ മണ്ണടി്ശേരിൽ കൊട്ടിലിൽ വീട്ടിൽ റഹിയാനത്ത് (55) ആണ് മരിച്ചത്. രാവിലെ ശ്വാസം മുട്ടൽ ഉണ്ടായതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങളായി വീട്ടിലുള്ളവർക്ക് പനി ഉൾപ്പടെയുള്ള രോഗലക്ഷണങ്ങൾ കണ്ടതായി മനസിലാക്കിയതിനെ ത്തുടർന്ന് ഇവരുടെ മകന്‍റെ സ്രവ പരിശോധന നടത്തി.ഇതും പോസിറ്റീവായി കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഭാര്യയും മക്കളുമുൾപ്പടെയുള്ളവരുടെ സ്രവവും പരിശോധനയിൽ അഞ്ചുപേർക്ക് പോസിറ്റീവായതോടെ പ്രദേശത്ത് കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. മരണം അറിഞ്ഞ് നിരവധിപേർ ഇവരുടെ വീട്ടിൽ എത്തിയിരുന്നു. ഇവരെല്ലാം അവരവരുടെ വീടുകളിൽ ക്വാറന്‍റൈനിൽ കഴിയണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. മരിച്ച സ്ത്രീകഴിഞ്ഞ രണ്ടു ദിവസം…

Read More

കൊല്ലത്ത് അതിരൂക്ഷം സമ്പർക്ക വ്യാപനം; മാസ്ക് ധരിക്കാതെ സഞ്ചരിച്ചതിന് 334 പേർക്കെതിരെ കേസ്

എസ്.ആർ.സുധീർകുമാർ കൊല്ലം: ജില്ലയിൽ സമ്പർക്കം മൂലം കോവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ വീണ്ടും ഗണ്യമായ വർധന. ഇന്നലെ രോഗം സ്ഥിരീകരിച്ച 79 പേരിൽ 71 പേർക്കും സമ്പർക്കം മൂലമാണ് കോവിഡ് പകർന്നത്. തിങ്കളാഴ്ച സമ്പർക്ക രോഗബാധിതരുടെ എണ്ണം 61 ആയിരുന്നു. രോഗബാധ വർധിക്കുന്നത് അതിരൂക്ഷമായ സാഹചര്യമാണ് സംജാതമാക്കിയിട്ടുള്ളത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ ആരോഗ്യ പ്രവർത്തകരാണ്. ഇവർ കുന്നത്തൂർ, കാവനാട് സ്വദേശിനികളാണ്. രണ്ടു പേരു‌െട ഉറവിടം വ്യക്തമല്ല. തമിഴ്നാട്ടിൽ നിന്ന് എത്തിയ ഒരു ബിഎസ്എഫ് ജവാനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരിൽ അഞ്ചു പേർ പ്രവാസികളാണ്. മൂന്നു പേർ യുഎഇയിൽ നിന്നും രണ്ടു പേർ ഖത്തറിൽ നിന്നും എത്തിയവരാണ്. ജില്ലയിൽ ഇന്നലെ 12 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. രോഗം ബാധിച്ച് ഇപ്പോൾ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത് 467 പേരാണ്. 860 പേർക്കാണ് ജില്ലയിൽ ഇതുവരെ…

Read More

കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ ലേബര്‍ റൂം ജീവനക്കാരിക്കാരിക്ക് കോവിഡ്; പ്രസവവാർഡ് അടച്ചു

കടയ്ക്കല്‍ : കടയ്ക്കലില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. താലൂക്ക് ആശുപത്രിയിലെ ലേബര്‍ റൂം ജീവനക്കാരിക്കാണ് കഴിഞ്ഞദിവസം കോവിഡ്‌ പോസിറ്റീവ് ആയത്. ഇതോടെ ആശുപത്രിയിലെ ലേബര്‍ വിഭാഗം പൂര്‍ണമായും അടച്ചു. ഇവിടെ ചികിത്സയില്‍ ഉണ്ടായിരുന്നവരെ കൊല്ലം വിക്ടോറിയ, പുനലൂര്‍, കൊട്ടാരക്കര താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലേക്ക് മാറ്റി. ആശുപത്രിയില്‍ നേഴ്സുമായി കൂടുതല്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ജീവനക്കാര്‍ അടക്കമുള്ളവരെ നിരീക്ഷണത്തില്‍ കഴിയാന്‍ ജില്ല ാമെഡിക്കല്‍ കേന്ദ്രത്തില്‍ നിന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത്യാവശ്യ ചികിത്സക്കായി മാത്രമേ രോഗികൾ ആശുപത്രിയിലേക്ക് എത്താന്‍ പാടുള്ളൂവെന്ന് സൂപ്രണ്ട് അറിയിച്ചു. ‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്ന അഞ്ചല്‍, അലയമണ്‍, ഏരൂര്‍, ഇടമുളയ്ക്കല്‍ പഞ്ചായത്തുകളില്‍ കനത്ത ജാഗ്രത അധികൃതര്‍ തുടരുകയാണ്. ഏരൂര്‍ കുളത്തുപ്പുഴ പഞ്ചായത്ത് അതിര്‍ത്തിയായ പതിനൊന്നാം മൈല്‍ വാര്‍ഡില്‍ തച്ചന്‍കോണം സ്വദേശിയായ യുവാവിനു കഴിഞ്ഞ ദിവസം കോവിഡ്‌ സ്ഥിരീകരിച്ചതോടെ കുളത്തുപ്പുഴ പഞ്ചായത്തും ആശങ്കയിലാണ്. ഒന്നരമാസത്തെ ഇടവേളക്ക് ശേഷം കുളത്തുപ്പുഴയില്‍…

Read More

ജാഗ്രത കുറയുന്നോ? വീട് ആക്രമണക്കേസിൽ അറസ്റ്റു ചെയ്ത പ്രതിക്ക് കോവിഡ്; സിഐ ഉൾപ്പെടെ 12 പോലീസുകാർ നിരീക്ഷണത്തിൽ

കൊട്ടാരക്കര: ദിവസങ്ങൾക്കു മുൻപ് കൊട്ടാരക്കര പോലീസ് അറസ്റ്റു ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സിഐ.ഉൾപ്പെടെ 12 പോലീസുകാർ നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പു നിർദേശിച്ചു. തൃക്കണ്ണാ മംഗലിൽ വീടുകയറി ആക്രമണം നടത്തിയ കേസിലുൾപ്പെട്ട പ്രതികളിലൊരാൾക്കാണ് സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരികരിക്കപ്പെട്ടത്. പ്രതിയുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ സ്രവം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. സ്റ്റേഷനിലും പോലീസ് വാഹനങ്ങളിലും അണു നശീകരണം നടത്തി. സ്റ്റേഷൻ പ്രവർത്തനത്തിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു. മൽസ്യ വ്യാപാരവുമായി ബന്ധപ്പെട്ടവർക്കാണ് രോഗബാധയുണ്ടായിട്ടുള്ളത്. മുസ്ലീം സ്ട്രീറ്റ്, പള്ളിക്കൽ പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രത ഏർപ്പെടുത്തി. പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചു. പരാതികൾ സ്റ്റേഷനു പുറത്ത് സ്വീകരിക്കും.

Read More