പന്തപ്ലാവിൽ ആർഎസ്എസ് പ്രവർത്തകനെ വീടുകയറി വെട്ടിയ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

പട്ടാഴി : പന്തപ്ലാവിൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾകൂടി പോലീസ് പിടിയിലായി. പന്തപ്ലാവിൽ വാടകയ്ക്ക് താമസിക്കുന്ന ചരുവിളപുത്തൻവീട്ടിൽ വിശാഖ് ( 21) ഓമനക്കുട്ടനെയാണ് കുന്നിക്കോട് പോലീസ് അറസ്റ്റു ചെയ്തത് . കേസിലെ എട്ടാം പ്രതിയാണ് ഇയാൾ. കഴിഞ്ഞ രണ്ട് മാസമായി പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെയാണ് പിടികൂടിയത് . വധശ്രമത്തിന് കേസെടുത്ത പോലീസ് ഇയാളെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. കഴിഞ്ഞ ജനുവരി 26 തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആർഎസ്എസ് പ്രവർത്തകരായ പന്തപ്ലാവ് ഇഞ്ചപ്പാറ പുത്തൻവീട്ടിൽ അച്ചു .എസ്.നായർ (22), ലളിതാ സദനത്തിൽ അജി (52) എന്നിവരെ മാരകായുധങ്ങളുമായി വീടുകയറി ഇരുപതോളം വരുന്ന സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് കേസ്. ടി.വി കാണുകയായിരുന്ന അച്ചുവിനാണ് ആദ്യം വെട്ടേറ്റത്. വീട്ടുകാരുടെ നിലവിളികേട്ട് ഓടിയെത്തിയപ്പോഴാണ് അയൽവാസിയും കെ.എസ്.ആർ.ടി.സി കണ്ടക്ടറുമായ അജിക്ക് മർദ്ധനമേൽക്കുന്നത് . ബഹളം…

Read More

ഓച്ചിറയിലെ തട്ടിക്കൊണ്ടുപോകൽ; വിവാഹം ഉറപ്പിച്ചതിനാൽ ഒളിച്ചോടിയതെന്ന് പെൺകുട്ടി; മുംബൈയിൽ അറസ്റ്റിലായ കുട്ടി പറയുന്നതിങ്ങനെ…

കൊല്ലം: ഓച്ചിറയിലെ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് പ്രതി മുഹമ്മദ് റോഷന്‍. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം തന്‍റെ കൂടെ വന്നതാണ്. പെണ്‍കുട്ടിക്ക് 18 വയസുണ്ടെന്നും റോഷൻ പറഞ്ഞു. ഏറെ നാളായി തങ്ങള്‍ പ്രണയത്തിലാണ്. പ്രണയം വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്നാണ് നാടുവിടേണ്ടി വന്നത്. ട്രെയിനില്‍ മംഗലാപുരത്ത് എത്തി ഒരു ദിവസം അവിടെ തങ്ങി. പിന്നീട് മറ്റൊരു ട്രെയിനില്‍ മുംബൈയിലേക്ക് പോകുകയായിരുന്നു. നാലു ദിവസമായി മുംബൈയില്‍ കഴിയുകയായിരുന്നെന്നും റോഷൻ പറഞ്ഞു. രാജസ്ഥാനിലുള്ള യുവാവുമായി വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചതോടെയാണ് ഒളിച്ചോടിയതെന്ന് പെൺകുട്ടിയും പറഞ്ഞു. തനിക്ക് 18 വയസുണ്ടെന്ന് പെണ്‍കുട്ടി അവകാശപ്പെട്ടു.

Read More

പ്രേമചന്ദ്രന് ബിജെപിയുമായി അവിശുദ്ധ ബന്ധം; ഗുരതര ആരോപണവുമായി മന്ത്രി തോമസ് ഐസക്

കൊല്ലം: യുഡിഎഫിന്‍റെ കൊല്ലം മണ്ഡലത്തിലെ സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രനെതിരേ ആരോപണവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്ത്. പ്രേമചന്ദ്രന് ബിജെപിയുമായി അവിശുദ്ധ ബന്ധമുണ്ടെന്ന് മന്ത്രി ആരോപിച്ചു. ഇടത് സ്ഥാനാർഥിക്ക് സ്വീകരണം നൽകിയതിന്‍റെ പേരിൽ മാവേലിക്കര എൻഎസ്എസ് കരയോഗം പിരിച്ചുവിട്ട നടപടി ദൗർഭാഗ്യകരമാണെന്നും മന്ത്രി പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് മാവേലിക്കരയിലെ ഇടത് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന് സ്വീകരണം നൽകിയതിന്‍റെ പേരിൽ മാവേലിക്കര കരയോഗം എൻഎസ്എസ് നേതൃത്വം പിരിച്ചുവിട്ടത്. ഇതിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

Read More

കടലിൽ കാണാതായ യുവ ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി; അപകടത്തെക്കുറിച്ച് പറയുന്നതിങ്ങനെ…

കൊല്ലം: കടലിൽ കാണാതായ യുവ ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കൊട്ടിയം പറക്കുളം കല്ലുവിളവീട്ടിൽ സുനിൽ (27), ഭാര്യ ശാന്തിനി (19) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് പുലർച്ചെയോടെ പള്ളിത്തോട്ട് ഹാർബർ ഭാഗത്ത് കടലോരത്ത് അടിഞ്ഞത്. കഴിഞ്ഞ ദിവസം ബന്ധുക്കൾക്കൊപ്പം ബീച്ചിലെത്തിയ ഇരുവരും കാൽ കഴുകുന്നതിനിടയിൽ തിരയിൽപ്പെടുകയായിരുന്നു. രണ്ടു ദിവസമായി തെരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായിരുന്നില്ല. തെരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് പുലർച്ചെ ഹാർബറിൽ മൃതദേഹങ്ങൾ തീരത്തടിഞ്ഞത്. പോലീസെത്തി മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Read More

ഓച്ചിറയിൽനിന്നും തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ മുംബൈയിലെ ബന്ധുവീട്ടിൽ കണ്ടെത്തി

മുംബൈ: ഓച്ചറിയിൽനിന്നും തട്ടിക്കൊണ്ടുപോയ രാജസ്ഥാൻ സ്വദേശിയായ പെണ്‍കുട്ടിയെ മുംബൈയിൽനിന്നും കണ്ടെത്തി. മുഖ്യപ്രതി മുഹമ്മദ് റോഷനൊപ്പമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ ബന്ധുവിന്‍റെ വീട്ടിലായിരുന്നു ഇരുവരും ഉണ്ടായിരുന്നത്. മഹാരാഷ്ട്ര പോലീസിന്‍റെ സഹായത്തോടെയാണ് പെൺകുട്ടിയേയും മുഹമ്മദ് റോഷനേയും കണ്ടെത്തിയത്. വെള്ളിയാഴ്ചയോടെ പെൺകുട്ടിയേയും പ്രതിയേയും കേരളത്തിൽ എത്തിക്കും. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രതി മുഹമ്മദ് റോഷൻ തട്ടിക്കൊണ്ട് പോകുകയായിരുന്നെന്നാണ് കേസ്. പോലീസ് ആദ്യം രാജസ്ഥാനിലും ബംഗളൂരുവിലുമാണ് അന്വേഷണം നടത്തിയത്. പെൺകുട്ടിയുടെ ബന്ധുക്കൾ മുംബൈയിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവിടേക്ക് അന്വേഷണ സംഘം എത്തിയത്. പെൺകുട്ടിയെ കണ്ടെത്താത്തതിൽ കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ രൂക്ഷവിമർശമാണ് ഉയർത്തിയിരുന്നത്. പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ ബിന്ദു കൃഷ്ണ ഉപവാസസമരം നടത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം പതിനഞ്ചു വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പിതാവിന്‍റെ പരാതി.ഓച്ചിറ സ്വദേശികളായ മുഹമ്മദ്…

Read More

ശുദ്ധജലം സംരക്ഷിച്ച് വരും തലമുറകൾക്കു കൂടി ഉറപ്പാക്കണമെന്ന് ഡോ.എം.കെ.പി.റോയി

ഓയൂർ: ശുദ്ധജല ലഭ്യതയും ജലസംരക്ഷണവും ഉറപ്പാക്കി വരും തലമുറകൾക്ക് കൂടി അത് ലഭ്യമാക്കുന്ന വിധത്തിൽ സ്ഥിരമായി സംരക്ഷിക്കുന്ന ജീവിതരീതി കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് സിസിഎച്ച്ആർ ഡയറക്ടർ ഡോ.എം.കെ.പി.റോയി പറഞ്ഞു. സെന്‍റർ ഫോർ കമ്മ്യൂണിറ്റി ഹെൽത്ത് റിസർച്ച് വിവിധ സംഘടനകളുമായി ചേർന്നു ഓടനാവട്ടത്ത് സംഘടിപ്പിച്ച ലോക ജലദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകം സമീപകാല ഭാവിയിൽ നേരിടുന്ന ഏറ്റവും വലിയ ദുരന്തം ശുദ്ധജല ദൗർലഭ്യമായിരിക്കും. മനുഷ്യർ നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് ശുദ്ധജലത്തിനായി പാലായനം ചെയ്യുന്നു എന്ന റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ പ്രകൃതിയിലെ അമൂല്യ വിഭവമായ ജലത്തെ കാത്തു സൂക്ഷിക്കുന്ന ജലസംസ്കാരം വളർത്തിയെടുക്കുവാനാവശ്യമായ ബോധവൽക്കരണം അനിവാര്യമാണെന്നും ബ്രസീലിൽ നടന്ന എട്ടാമത് വേൾഡ് വാട്ടർ ഫോറത്തിൽ ഭാരത പ്രതിനിധിയായി പങ്കെടുക്കുകയും സുരക്ഷിത ജലവും പൊതുജനാരോഗ്യവും എന്ന വിഷയത്തിൽ പ്രബന്ധാവതരണം നടത്തിയ ഡോ.റോയി ചൂണ്ടിക്കാട്ടി. കെ.ഒ.രാജു ക്കുട്ടി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ഏകോപന സമിതി…

Read More

തെരഞ്ഞെടുപ്പിൽ പരാജയത്തിന്‍റെ പടുകുഴിയിലേക്ക് മുങ്ങിപ്പോകുമെന്ന ഭയമാണ് സിപിഎമ്മിനെന്ന്  തെന്നല ബാലകൃഷ്ണപിള്ള

ശാസ്താംകോട്ട: പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ സിപിഎം ക്രിയാത്മക നിലപാട് സ്വീകരിക്കേണ്ടതിനു പകരം നിഷേധാത്മക നിലപാടാണ് കാട്ടുന്നതെന്ന് കെപിസിസി മുൻ പ്രസിഡന്‍റ് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു.മാവേലിക്കര പാർലമെന്‍റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം ഭരണിക്കാവിൽ സംഘടിപ്പിച്ച കുന്നത്തൂർ നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്നുവെന്ന വാർത്ത കേട്ടയുടൻ പിണറായിയും കോടിയേരിയും വാളെടുത്ത് ഉറഞ്ഞു തുള്ളുകയാണ്.രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി രാഹുൽ ഉയർന്നു വരണമെന്ന് ഇടതുപക്ഷം അടക്കമുള്ള മതനിരപേക്ഷ കക്ഷികൾ നിരന്തരം ആവശ്യപ്പെടുമ്പോഴാണ് കേരളത്തിലെ നേതാക്കൾ നിഷേധാത്മക നിലപാടുമായി എത്തിയിരിക്കുന്നത്. സിപിഎമ്മിന്‍റെ രാഷ്ടീയ നിലപാടുകൾ മൂലം തെരഞ്ഞെടുപ്പിൽ പരാജയത്തിന്‍റെ പടുകുഴിയിലേക്ക് മുങ്ങിപ്പോകുമെന്ന ഭയം അവരെ വേട്ടയാടുകയാണ്.രാജ്യത്ത് പൗരസ്വാതന്ത്ര്യം നിലനിന്നു പോകണമെന്ന് ആഗ്രഹിക്കുന്നവർ സിപിഎമ്മിനും ബിജെപിക്കും വോട്ടു ചെയ്യില്ല. കേന്ദ്രത്തിൽ മോദി നടത്തുന്നത് ഏകാധിപത്യ ദുർഭരണമാണ്. ജനങ്ങളെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ്…

Read More

പരവൂരിൽ സ്ഥാനാർഥികളുടെ പോസ്റ്ററുകളും ചുവരെഴുത്തും നശിപ്പിച്ച നാലുപേർ പിടിയിൽ

പരവൂർ : മദ്യലഹരിയിൽ സ്ഥാനാർഥി കളുടെ ചുവരെഴുത്തുകളും പോസ്റ്ററുകളും നശിപ്പിച്ച നാലുപേർ പിടിയിൽ. പരവൂർ പൊഴിക്കര സ്വദേശി സ്വദേശികളായ വിമൽ, പ്രസാദ്, അജിത്ത് കുറുമണ്ടൽ സ്വദേശി സജി എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയിൽ പൊഴിക്കര ഭാഗത്തെ എൽഡിഎഫ് യുഡിഎഫ് സ്ഥാനാർഥികളുടെ ചുവരഴെഴുത്തുകളും പോസ്റ്ററുകളുമാണ് നശിപ്പിച്ചത്. പരാതിയെതുടർന്ന് പോലീസ് രാത്രിയിൽതന്നെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാൽവരും മദ്യലഹരിയിലായിരുന്നുവെന്ന് പരവൂർ പോലീസ് പറഞ്ഞു.

Read More

കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലെ  പുരുഷാംഗനമാരുടെ ചമയവിളക്ക് ഉത്സവത്തിന് ഇന്ന് സമാപനം വർഗീസ് എം.കൊച്ചുപറമ്പിൽ 

ചവറ: ചവറ കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലെ പുരുഷാംഗനമാരുടെ ചമയവിളക്ക് ഉത്സവം ഇന്ന് സമാപിക്കും. ഇന്നലെ വ്രതശുദ്ധിയോടെ കാര്യസിദ്ധിക്കായി വിളക്കെടുക്കാൻ ആയിരങ്ങളാണ് എത്തിയത്‌. കണ്ണെഴുതി പൊട്ട് തൊട്ട് മുല്ലപ്പൂ ചൂടി കേരളീയ വേഷം ധരിച്ചാണ് ഭൂരിഭാഗം പേരും ഭക്തിപൂർവ്വം വിളക്കെടുക്കാൻ എത്തിയത്. എല്ലാ തവണയും പോലെ ഇത്തവണയും ക്ഷേത്രപരിസരങ്ങളിലെ കടകളിലും വീടുകൾ കേന്ദ്രീകരിച്ചും താൽക്കാലിക മേക്കപ്പ് ശാലകളും സ്റ്റുഡിയോകളും ഉയർന്നിരുന്നു. ഇന്നലെ രാവിലെ മുതൽ പല ദേശങ്ങളിൽ നിന്നായി നൂറ് കണക്കിന് ഭക്‌തരാണ് ക്ഷേത്രപരിസരങ്ങളിലെ വീടുകളിലും ലോഡ്ജുകളിലുമായി എത്തിയത്. രാത്രി എട്ടരയോടെ ക്ഷേത്രപരിസരം പുരുഷാംഗനമാരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു. വേഷപകർച്ചയിൽ കുട്ടികൾ മുതൽ വൃദ്ധൻമാർ വരെ വിളക്കെടുക്കാനെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി എത്തുന്നത് ആയിരക്കണക്കിനാളുകളാണ്. ഇതിൽ ഏറെയും സ്ഥിരമായി ചമയവിളക്ക് എടുക്കുന്നവരുമുണ്ട്. ഗൾഫ് നാടുകളിലും അന്യസംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന മലയാളികൾ ചമയവിളക്കെടുക്കാൻ മാത്രം അവധിയെടുത്തു എത്തിയവരും നിരവധി പേരാണ്. കുട്ടികള്‍…

Read More

മാലമോഷണം: നാടോടി സ്ത്രീകൾ പിടിയിൽ; പഴ്സുമായി കടന്ന യുവതികളെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു

ചാത്തന്നൂർ: കൊല്ലം റയിൽവേസ്റ്റേഷൻ കേന്ദ്രീകരിച്ച് പൂക്കച്ചവടം നടത്തുന്ന വ്യാജേന മാലമോഷണം നടത്തുന്ന തമിഴ് നാടോടി സ്ത്രീകൾ പാരിപ്പള്ളി പോലീസിന്‍റെ പിടിയിലായി.തിരുപ്പൂർ സ്വദേശി മുനിയമ്മ(30),തെങ്കാശി സ്വദേശി ദേവിപ്രിയ(22) എന്നിവരാണ് അറസ്റ്റിലായത്. നാവായിക്കുളത്ത് നിന്ന് പാരിപ്പള്ളിയിലേക്ക് വന്ന ടെമ്പോ ട്രാവലറിൽ വച്ച് രണ്ടേകാൽ പവൻ സ്വർണ്ണമാലയും എഴുനൂറു രൂപയും അടങ്ങിയ തിരുവനന്തപുരം സ്വദേശിയായ ഉഷാദേവിഅമ്മയുടെ പഴ്സ് പ്രതികൾ മോഷ്ടിച്ചു. പാരിപ്പള്ളിയിലെത്തിയപ്പോൾ പഴ്സുമായി ഇറങ്ങി ഒാടിയ പ്രതികളെ നാട്ടുകാരും പാരിപ്പള്ളി പോലീസും ചേർന്ന് പിടികൂടുകയായിരുന്നു.ഇവരെ പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More