കൊല്ലം :മുണ്ടയ്ക്കൽ റോഡ് തകർന്നനിലയിലാണ്. വർഷങ്ങളായി റോഡിന്റെ അറ്റകുറ്റപണികൾ പോലും നടത്താറില്ല. കൊല്ലങ്ങളായി തകർന്ന റോഡിലൂടെ നടന്നു തളർന്ന കൊല്ലംമുണ്ടക്കൽ നിവാസികൾ പ്രതിഷേധത്തിലാണ്. യാതൊരു അറ്റകുറ്റപ്പണികളും നടത്താതെ ശോച്യാവസ്ഥയിലാണ് കൊല്ലം മുണ്ടക്കൽ ഭാഗത്തെ ഭൂരിഭാഗവും റോഡുകളും . സിറ്റിപോലീസ് കമ്മീഷണർ ഓഫീസിനുമുന്നിൽ നിന്നും കൊല്ലം ബീച്ച് റോഡ് ,കോളേജ് ജംഗ്ഷൻ ,കൊല്ലം പാപനാശം തുടങ്ങിയ തീരദേശ റോഡുകളെ ബന്ധിപ്പിക്കുന്ന ഇട റോഡാണ് രണ്ടുകൊല്ലമായി തകർന്ന നിലയിലായത്. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി ജല അതോറിറ്റി റോഡ് സൈഡുകളിൽ എടുക്കുന്ന കുഴികളാണ് റോഡ് തകരാൻ ഇടയാക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. പലപ്പോഴുംറോഡ് വെട്ടിപൊളിച്ച് കുഴികളെടുത്താൽ അവ വേണ്ടപോലെ മൂടാറില്ല. ഇത് റോഡിന്റെ തകർച്ചയ്ക്ക് ഇടയാക്കുന്നതായിനേരത്തെ ആരോപണമുണ്ട്. കോളജ് -സ്കൂൾ വിദ്യാർഥികളും അധ്യാപകരും,വയോജനങ്ങളും ഉൾപ്പടെയുള്ള യാത്രക്കാർ ആശ്രയിക്കുന്ന റോഡുകളാണിത്. ഇരുചക്രവാഹന യാത്രികരാണ് കൂടുതലായി ഇവിടെ അപകടത്തിൽപ്പെടുന്നത്. രാത്രിയിലാണ് അപകടങ്ങൾ ഏറെ നടക്കുന്നത്. റോഡിന്റെ…
Read MoreCategory: Kollam
ഓച്ചിറയിൽ നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് ഒത്തുകളിക്കുന്നുവെന്ന് ഉമ്മൻചാണ്ടി
കൊല്ലം: ഓച്ചിറയിൽ നിന്നും അന്യസംസ്ഥാന ദന്പതികളുടെ പതിമൂന്ന് വയസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് പ്രതികൾക്കൊപ്പം നിന്ന് ഒത്തുകളി നടത്തുകയാണെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികളെ രക്ഷിക്കാൻ പോലീസ് ഒത്തുതീർപ്പിന് ശ്രമിക്കുകയാണ്. പെണ്‍കുട്ടിയെ കാണാതായി ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായില്ല. ഇത്തരമൊരു സംഭവം സാക്ഷര കേരളത്തിന് അവമതിപ്പുണ്ടാ ക്കുന്നതാണെന്നും കേരളത്തിൽ പെണ്‍കുട്ടികൾക്ക് സുരക്ഷയില്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.
Read Moreഎല്ലാം അമ്മയുടെ അറിവോടെ! പത്തനാപുരത്ത് രണ്ടാം ക്ലാസുകാരിയെ അമ്മയുടെ കാമുകൻ പീഡിപ്പിച്ചു; 21 കാരന് റിമാന്‍ഡില്‍
പത്തനാപുരം: പിഞ്ചു ബാലികയെ പീഡിപ്പിച്ചതിന് അമ്മയുടെ കാമുകൻ റിമാൻഡിൽ. കയ്ക്കാമൺ അംബേദ്ക്കർ കോളനിയിൽ പ്ലോട്ട് നമ്പർ 77 ബി യിൽ സോമന്റെ മകൻ അരുൺകുമാ(21) റിനെയാണ് പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്ത് റിമാൻഡ്് ചെയ്തത്. അരുൺ പെൺകുട്ടിയുടെ വീട്ടിലെ നിത്യസന്ദർശകനും ബാലികയുടെ അമ്മയുടെ കാമുകനുമായിരുന്നുവെന്ന് പോലീസ് പറയുന്നു. പെൺകുട്ടിയുടെ അച്ഛൻ കൊലപാതക കേസിൽ ജയിലിലാണ്. പെൺകുട്ടിയെ നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചതായി പോലീസ് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് അധ്യാപികമാർ കാര്യങ്ങൾ തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ അറിയുന്നത്. അധ്യാപകർ പത്തനാപുരം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വനിതാ പോലീസും കുട്ടിയുടെ മൊഴിയെടുത്തു. പെൺകുട്ടിയുടെ അമ്മയുടെ അറിവോടെയാണോ പ്രതി പീഡനങ്ങൾ നടത്തി വന്നതെന്നും അന്വേഷിക്കുന്നുണ്ട്. പ്രതി മദ്യത്തിനും കഞ്ചാവിനും അടിമയാണെന്ന് നാട്ടുകാർ പറയുന്നു. പ്രായപൂർത്തിയാകാത്ത മറ്റൊരാൾ കൂടി പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്.…
Read Moreകേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ജനം വിധിയെഴുതുമെന്ന് പ്രതാപവർമതമ്പാൻ
പരവൂർ : കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കെതിരെ ജനങ്ങൾ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വിധിയെഴുന്നുമെന്ന് ഡി.ഡി.സിമുൻ പ്രസിഡന്റെ ഡോ:ജി.പ്രതാപവർമ്മതമ്പാൻ അഭിപ്രായപ്പെട്ടു.പരവൂർ നഗരസഭയിലെ കുരണ്ടികുളത്ത് നടന്ന യു.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം. പ്രേമചന്ദ്രനെ തെരെഞ്ഞെടുപ്പിൽ പരജയപ്പെടുത്താൻ കഴിയില്ലാ എന്ന ഉറപ്പ യതിനാലാണ് വ്യാജ പ്രചാരണങ്ങൾ എൽ.ഡി.എഫ് നടത്തുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . കെ.ശരത്ചന്ദ്രപിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പരവൂർ സജീബ്,സുരേഷ് ഉണ്ണിത്താൻ, പരവൂർ മോഹൻദാസ്, എസ്.സുനിൽകുമാർ ,ജയശങ്കർ ,അഡ്വ :അജിത്ത് ,അൻസർഖാൻ,നസറുദ്ധീൻ, ശശിധരൻപിള്ള ,ഫൈസി എന്നിവർ പ്രസംഗിച്ചു
Read Moreകടയ്ക്കലിലെ മല-മൂത്രവിസർജനം;പരീക്ഷാ വേളയില്‍ കുട്ടികള്‍ ആവശ്യപ്പെട്ടാല്‍ ശൗചാലയത്തില്‍ പോകാനുള്ള സൗകര്യം ഒരുക്കി നല്‍കണമെന്ന ഉത്തരവ് ഇറക്കി വിദ്യാഭ്യാസ വകുപ്പ്
കടയ്ക്കൽ: പരീക്ഷ വേളയില്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ ശൗചാലയത്തില്‍ പോകാനുള്ള സൗകര്യം ഒരുക്കി നല്‍കണമെന്ന് വിദ്യാഭ്യാസ വകുപ്പ് എല്ലാ സ്കൂള്‍ അധികൃതര്‍ക്കും നിര്‍ദേശം നല്കി. ഇത് സംബന്ധിച്ച പ്രത്യേക ഉത്തരവ് ഇന്നലെ വൈകുന്നേരം വിദ്യാഭ്യാസ സെക്രട്ടറിയാണ് ഇറക്കിയത്. കടക്കല്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ഥി വയറുവേദന അനുഭവപ്പെടുന്നുവെന്നു പറഞ്ഞിട്ടും ശൗചാലയത്തില്‍ പോകാന്‍ അനുവധിച്ചില്ലന്ന പരാതിയെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഉത്തരവ് ഇറക്കിയത്. അദ്ധ്യപിക വിദ്യാര്‍ഥിയെ ശൗചാലയത്തില്‍ പോകാന്‍ അനുവധിക്കതിരുന്നതോടെ രണ്ടുമണിക്കൂറോളം ഇത് സഹിച്ച വിദ്യാര്‍ഥി ഒടുവില്‍ സ്കൂള്‍ യൂണിഫോമില്‍ തന്നെ മലമൂത്രവിസര്‍ജ്ജനം നടത്തി. സംഭവം അറിഞ്ഞ മാതാപിതാക്കള്‍ കടക്കല്‍ പോലീസിനും മനുഷ്യവകാശ കമീഷനും വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അദ്ധ്യാപികയുടെ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Read Moreകൊല്ലത്തുനിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പെൺകുട്ടിയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി എം പി
കരുനാഗപ്പള്ളി: രാജസ്ഥാൻ സ്വദേശിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടപോയ സംഭവത്തിൽ ഇതുവരെയും കുട്ടിയെ കണ്ടെത്താനാകാത്ത പോലീസ് നടപടിയിൽ പരക്കെ പ്രതിഷേധംഉയരുന്നു. ഓച്ചിറയിൽ രാജസ്ഥാൻ കുടുംബത്തിലെ 14 കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മുഖ്യപ്രതി മുഹമ്മദ് റോഷന്റെ കൂട്ടാളികളായ മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതി ഓച്ചിറ പായിക്കുഴി സ്വദേശി പ്യാരി (19) പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച കാർ ഓടിച്ച പായിക്കുഴി സ്വദേശി അനന്തു (20) ചങ്ങൻകുളങ്ങര സ്വദേശി വിപിൻ (18) എന്നിവരാണ് അറസ്റ്റിലായത്. പ്യാരിക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ ചെയ്തു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഒരു മണിക്കുറിനകം നാട്ടുകാർ ഇടപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ പോലിസിൽ പരാതി നൽകിയെങ്കിലും പോലീസ് പ്രശ്നം ഗൗരവമായെടുത്തില്ല. പെൺകുട്ടിയെ കണ്ടെത്തൻ കഴിയാത്ത പോലിസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി, ഡിസി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ധർണ്ണ…
Read Moreനാടോടി പെൺകുട്ടിയും യുവാവും ബാംഗ്ലൂരിൽതന്നെയെന്ന് പോലീസ്; സംഭവം രാഷ്ട്രീയ ആയുധമാക്കി രാഷ്ട്രീയക്കാരും
കൊല്ലം :ഓച്ചിറയിൽ മാതാപിതാക്കളെ മർദിച്ചശേഷം നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ബാംഗ്ലൂർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. മുഖ്യപ്രതി മുഹമ്മദ് റോഷനേയും പെൺകുട്ടിയേയും പോലീസിന് ഇതുവരെയും കണ്ടെത്താനായില്ല. മൂന്നാറിൽ യുവാവും പെൺകുട്ടിയും ഉള്ളതായി സൂചന ലഭിച്ചതനുസരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം ബാംഗ്ലൂരിൽ ഇരുവരും ഉള്ളതായി അന്വേഷണ സംഘത്തിന് ഇന്നലെ വ്യക്തമായ വിവരം ലഭിച്ചതായാണ് സൂചന. ഓച്ചിറ പോലീസ് ബാംഗ്ലൂർ കേന്ദ്രീകരിച്ച് ദിവസങ്ങളായി അന്വേഷണം നടത്തിവരികയാണ്. ഈ സംഘത്തിന് ലഭിച്ച വിവരം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ഇരുവരും പോലീസ് പിടിയിലാകുമെന്നാണ് സൂചന. പെൺകുട്ടിയെ കണ്ടെത്താത്തതിനെതുടർന്ന് ഓച്ചിറയിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ പോലീസിനെതിരെ പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് സമയമായതിനാൽ ഈ സംഭവം രാഷ്ട്രീയ ആയുധമാക്കിയതും പോലീസിന് തലവേദനയായിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ യുവാവ് ഒഴികെ കേസിലെ നാലുപ്രതികളെയും പോലീസ് അറസ്റ്റുചെയ്തിരുന്നു. നിരവധി കേസുകളിലെ പ്രതിയായ ഓച്ചിറ…
Read Moreപരീക്ഷാഹാളിൽ വിദ്യാർഥി മലമൂത്ര വിസർജനം നടത്തിയ സംഭവം; പരാതി നൽകി ബന്ധുക്കൾ; അധ്യാപികയുടെ മൊഴിയെടുക്കുന്നത് പരീക്ഷയ്ക്ക് ശേഷം
കൊല്ലം: എസ്എസ്എൽസി പരീക്ഷയ്ക്കിടയിൽ വിദ്യാർഥി പരീക്ഷാഹാളിൽ മലമൂത്ര വിസർജനം നടത്തിയ സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ പരീക്ഷാഹാളിൽ ഉണ്ടായിരുന്ന അധ്യാപികയ്ക്കെതിരേ പോലീസിൽ പരാതി നൽകി. കടയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. വയറ്റുവേദന അനുഭവപ്പെട്ട വിദ്യാർഥി അധ്യാപികയോട് അപേക്ഷിച്ചിട്ടും ശൗചാലയത്തിൽ പോകാൻ അനുവാദം നൽകിയില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കാനും അധ്യാപിക തയാറായില്ല. വേദന അസഹനീയമായതോടെ വിദ്യാർഥി പരീക്ഷാഹാളിൽ മലമൂത്ര വിസർജനം നടത്തുകയായിരുന്നു. പരീക്ഷ കഴിഞ്ഞശേഷമാണ് മറ്റുള്ളവർ വിവരം അറിയുന്നത്. സംഭവം വിദ്യാർഥി വീട്ടുകാരെ അറിയിച്ചതിനെതുടർന്ന് മാതാപിതാക്കൾ കടയ്ക്കൽ പോലീസിൽ അധ്യാപികയ്ക്കെതിരേ പരാതി നൽകുകയായിരുന്നു. മാനസിക സംഘർഷം മൂലം മകന് വേണ്ടവിധം പരീക്ഷ എഴുതാനായില്ലെന്നും മികച്ചവിജയം നഷ്ടമാകുമെന്നും പരാതിയിൽ പറയുന്നു. അതേസമയംപരീക്ഷാ ഡ്യൂട്ടിക്കിടയിൽ അധ്യാപികയുടെ മൊഴിയെടുക്കാൻ പോലീസ് ഉദ്ദേശിക്കുന്നില്ല. പരീക്ഷകഴിഞ്ഞ് അധ്യാപികയുടെ മൊഴികൂടിയെടുത്തശേഷം വേണ്ട കാര്യങ്ങൾ തീരുമാനിക്കുമെന്ന് കടയ്ക്കൽ സിഐ രാഷ്ട്രദീപികയോട് പറഞ്ഞു.
Read Moreസ്വര്‍ണം വില കുറച്ചു നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; പരവൂർ കേന്ദ്രീകരിച്ച് യുവാവും യുവതിയും തട്ടിച്ചത് കോടികൾ
പരവൂർ: പരവൂര്‍ കേന്ദ്രീകരിച്ചു കോടികളുടെ തട്ടിപ്പ് നടന്നതായി പരാതി. സ്വര്‍ണം വില കുറച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്തു വീട്ടമ്മമാരില്‍ പരവൂര്‍ സ്വദേശിയായ യുവതിയും സംഘവും വലിയ തുക കൈപ്പറ്റിയെന്നാണു പരാതി. ആറു വര്‍ഷം കൊണ്ട് അന്‍പതിലേറെ പേരില്‍ നിന്നായി ലക്ഷങ്ങള്‍ വാങ്ങിക്കുകയായിരുന്നുവെന്നു മനുഷ്യാവകാശ പ്രവര്ത്തകന് അര്ജുന്, സുലേഖ, ബേബി എന്നിവര്‍ ആരോപിച്ചു. പുനലൂര്‍, കൊട്ടാരക്കര, വഞ്ചിയൂര്‍, നെയ്യാറ്റിന്‍കര കോടതികളില്‍ സ്വര്‍ണം ഇരിക്കുന്നുണ്ടെന്നും അതു വിലക്കുറച്ചു വാങ്ങി നല്‍കാമെന്നും പറഞ്ഞു പണം തട്ടിയെന്നാണു പരാതി. പണം വാങ്ങിയെങ്കിലും സ്വര്‍ണം ലഭിക്കാതെ വന്നതോടെ പരാതിക്കാര്‍ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ വധഭീഷണിയുണ്ടായെന്നും പറയുന്നു. വിലക്കുറച്ചു സ്വര്‍ണം നല്‍കാമെന്ന വാഗ്ദാനത്തെ തുടര്‍ന്നു വീട്ടമ്മമാര്‍ പലരില്‍ നിന്നായി പണം വാങ്ങി നല്‍കുകയായിരുന്നു. ഇതില്‍ വീടും പുരയിടവും പണയപ്പെടുത്തി പണം നല്‍കിയവരുമുണ്ട്. 39 പേരില്‍ നിന്നായി പണം വാങ്ങി 85 ലക്ഷം രൂപ തട്ടിപ്പു സംഘത്തെ…
Read Moreഗാന്ധിഭവൻ അനാഥാലയമല്ല അശരണരുടെ അഭയകേന്ദ്രമെന്ന് മന്ത്രി അഡ്വ.കെ.രാജു
ചാത്തന്നൂർ: പത്തനാപുരം ഗാന്ധിഭവൻ അനാഥാലയമല്ല, പ്രായഭേദമന്യേ അശരണരുടെ അഭയകേന്ദ്രമാണെന്ന് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. പാരിപ്പള്ളി വേളമാനൂരിൽ ഗാന്ധി ഭവന്റെ പതിനൊന്നാമത് ശാഖയായ സ്നേഹാശ്രമത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കരുതലും കാരുണ്യവും ആവശ്യമുള്ള ഇന്നത്തെ സമൂഹത്തെ സംരക്ഷിക്കാനുള്ള ബാദ്ധ്യത സർക്കാരിനാണെങ്കിലും ഗാന്ധിഭവൻ പോലുള്ള പ്രസ്ഥാനങ്ങൾ ഇക്കാര്യത്തിൽ ചെലുത്തുന്ന പങ്ക് വളരെ വലുതാണ്.സർക്കാരിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി ആംഗൻവാടികൾ നേരത്തെ ആരംഭിച്ചെങ്കിലും മുതിർന്നവർക്ക് വേണ്ടി പകൽവീട് പോലുള്ള പദ്ധതികൾ ഇപ്പോഴാണ് ആരംഭിക്കുന്നത്. വീടുകളിൽ ഒറ്റപ്പെട്ടുപോയ പ്രായമായവർക്ക് പകൽ കഴിയാനുള്ള സൗകര്യം കൂടി ഗാന്ധിഭവനിൽ ഒരുക്കണമെന്നും സർക്കാരിന്റെ എല്ലാ സഹായവും ഇക്കാര്യത്തിലുണ്ടാവുമെന്നും മന്ത്രി ഉറപ്പ് നല്കി.ജിഎസ്.ജയലാൽ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു.ആർ. ചന്ദ്രശേഖരൻ ആദ്യ അന്തേവാസിയായ പരുത്തിയറ സ്വദേശി തങ്കപ്പൻപിള്ളയെ സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ജയപ്രകാശ്, ചെയർമാൻ ബി.പ്രേമാനന്ദ്, ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ,കല്ലുവാതുക്കൽപായത്ത് പ്രസിഡന്റ്…
Read More