പത്തനാപുരം : ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ കലുഷിതമായ വര്‍ത്തമാന കാലത്തെ ശുദ്ധീകരിക്കാന്‍ ഉപകരിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. പത്തനാപുരം ഗാന്ധിഭവനില്‍ നടന്നുവരുന്ന ഗുരുവന്ദന സംഗമത്തിന്റെ 1303 ാംദിന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഗാന്ധിയന്‍ ദര്‍ശനങ്ങളാണ് രാജ്യത്തെ മോചിപ്പിക്കാന്‍ ഉപകരിച്ചത്. ആ നാമധേയത്തില്‍ സാമൂഹ്യസേവന സംവിധാനങ്ങള്‍ ഒരുക്കി പ്രബുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ഗാന്ധിഭവന് സംശുദ്ധമായ പുണ്യപ്രവര്‍ത്തിയാണ് ചെയ്യുന്നത്. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സ്പര്‍ശവും, ഒരു പുതിയ ദര്‍ശനത്തിന്റെ അനുഭൂതിയും അനുഭവവും ഗാന്ധിഭവനില്‍ അനുഭവിച്ചറിയാമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പറഞ്ഞു. മാനുഷികധര്മത്തോടൊപ്പമുള്ള ഗാന്ധിഭവനില്‍ സ്നേഹത്തിന്റെ ഹൃദയ സ്പന്ദനങ്ങള്‍ക്കൊപ്പം അല്‍പ്പനേരം ചിലവഴിക്കുന്നവര്‍ക്ക് തീര്‍ഥാടനം നടത്തുമ്പോഴുള്ള അനുഭൂതിയാണ് ലഭിക്കുന്നത് എന്ന് കൂടി കടന്നപ്പള്ളി കൂട്ടിച്ചേര്‍ത്തു. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.സജീഷ് അധ്യക്ഷത വഹിച്ചു. ഗാന്ധിഭവന് സെക്രട്ടറി ഡോ.പുനലൂര്‍ സോമരാജന്, ടി.അയ്യൂബ്ഖാന്‍ എന്നിവർ പ്രസംഗിച്ചു.
Read MoreCategory: Kollam
ഇരവിപുരം റെയിൽവേസ്റ്റേഷൻ കാടുകയറി മൂടുന്നു; സ്റ്റേഷൻ പരിസരം പാമ്പുകളുടെ വിഹാരകേന്ദ്രമായിട്ടും നടപടിയെടുക്കാതെ റെിൽവേ അധികൃതർ
കൊല്ലം: ഇരവിപുരം റെയിൽവേ സ്റ്റേഷന്റെ രണ്ട് പ്ലാറ്റ്ഫോമുകളിലും കാടുകയറി യാത്രക്കാരിൽ ഭീതിയുളവാക്കുന്നു. മാസങ്ങളായി സ്റ്റേഷൻ പരിസരം കുറ്റിക്കാടിന് തുല്യമായിട്ടും ഇത് വെട്ടിമാറ്റാനോ കാട് ചെത്തി വൃത്തിയാക്കാനോ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്ന് നാളിതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്ലാറ്റ്ഫോമുകളിൽ കുറ്റിച്ചെടികൾ അടക്കം വളർന്നു നിൽക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണെന്ന് യാത്രക്കാർ പറയുന്നു. രാത്രി ട്രെയിൻ കാത്തുനിൽക്കുന്നവർ പ്രാണഭയത്തോടെയാണ് ഇവിടെ നിൽക്കുന്നത്. രാത്രി പ്ലാറ്റ്ഫോമുകളിലെ ലൈറ്റുകൾ ഒന്നും പ്രകാശിക്കാറില്ല. ഇതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. സന്ധ്യകഴിഞ്ഞാൽ പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. ഇതുകാരണം സ്ത്രീയാത്രക്കാർ പ്ലാറ്റ്ഫോമിൽ എത്താൻ ഭയക്കുന്നു. പാസഞ്ചർ ട്രെയിനുകൾക്കും മെമു ട്രെയിനിനും മാത്രമാണ് ഇരവിപുരത്ത് സ്റ്റോപ്പുള്ളത്. എങ്കിലും ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരാണ് ഈ സ്റ്റേഷനെ ആശ്രയിക്കുന്നത്. കൂടുതലും സ്ത്രീകളാണ്. ഇരവിപുരത്തെ റെയിൽവേ ഫ്ലാഗ് സ്റ്റേഷനാക്കി ഉയർത്തണമെന്ന ആവശ്യവും റെയിൽവേ അധികൃതർ ഇതുവരെ പരിഗണിച്ചിട്ടില്ല. സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന്…
Read Moreകുട്ടികൾക്ക് ചങ്കിടിപ്പായി കീ ചങ്ക്സ്..! കോളജിൽ വന്നതിന്റെ അഞ്ചാംനാൾ റാഗിങ്ങിന്റെ പേരില്‍ വിദ്യാർഥിക്ക് ക്രൂരമർദ്ദനം; കോളജിലെ കീ ചങ്ക്സ് എന്നറിയപ്പെടുന്ന സംഘമാണ് തന്നെ മർദിച്ചതെന്ന് വിദ്യാർഥി
കൊട്ടാരക്കര : എസ് ജി കോളേജിൽ റാഗിങ്ങിനിടെ ഒന്നാം വർഷ വിദ്യാർഥിക്ക് ക്രൂരമായ മർദനമേറ്റ സംഭവത്തില്‍ സംസ്ഥാന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിഷന് ചെയര്‍പേഴ്സണ്‍ കോമള കുമാരി ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തി തെളിവെടുപ്പ് നടത്തി. റാഗിങ്ങില്‍ ഗുരുതരമായി പരിക്കേറ്റ ഒന്നാം വർഷ ഡിഗ്രി ഫിസിക്സ് വിദ്യാർഥി ഗോവിന്ദമംഗലം മുല്ലശേരിൽ വീട്ടിൽ പ്രേമ മോഹനന്റെ മകന് പ്രണവ് മോഹൻ (17) ആണ് ചികിത്സയില്‍ കഴിയുന്നത്. കോളേജില്‍ പ്രവേശനം ലഭിച്ച അഞ്ചാം ദിവസം കഴിഞ്ഞ ചൊവാഴ്ച പകൽ കോളേജ് കാമ്പസിനുള്ളിൽ ക്ലാസ് മുറിക്ക് മുന്നിൽ വച്ചാണ് സംഭവം നടന്നത് . ക്ലാസിൽ കയറാൻ ചെന്ന പ്രണവിനെ തടഞ്ഞുനിർത്തി റാഗിംഗിന് ഇരയാക്കുകയായിരുന്നു. ഷർട്ട് ഊരി ഡാൻസ് ചെയ്യാനും പാട്ടുപാടാനും റാഗിംഗ് സംഘം പ്രണവിനോട് ആവശ്യപെട്ടു . വിസമ്മതിച്ചതിനെ തുടർന്ന് റാഗിങ്ങ് സംഘം തന്നെ കഴുത്തിനും മുതുകിനും ക്രൂരമായി മർദിക്കുകയായിരുന്നുവെന്നും…
Read Moreഹെൽമറ്റിനുള്ളിൽ സ്പീക്കർ; അപകടം വിളിച്ചുവരുത്തി ന്യൂജെൻ പിള്ളേരുടെ മരണപ്പാച്ചിൽ; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്
കൊല്ലം: ഹെൽമറ്റിനുള്ളിൽ സ്പീക്കർ ഫിറ്റ് ചെയ്ത് യാത്രക്കിടെ പാട്ടു കേട്ടും ഫോൺ ചെയ്തും അപകടം ക്ഷണിച്ചുവരുത്തി പുതിയ തലമുറ. ബൈക്ക് യാത്രക്കിടെയാണ് ഇക്കൂട്ടർ ഇത്തരത്തിൽ സംഗീതം ആസ്വദിച്ചും ഫോൺ വിളിച്ചും നിരത്തിലൂടെ ചീറിപ്പായുന്നത്. കാണുന്നവർക്ക് ഇവർ ഫോണിൽ സംസാരിക്കുന്നതായി തോന്നുകയില്ല. ഫോണിന്റെ സ്പീക്കർ അതിവിദഗ്ധമായി ഹെൽമറ്റിനുള്ളിൽ സ്ഥാപിച്ചാണ് വാഹനം ഓടിക്കുന്നത്. വാഹനപരിശോധനാസമയത്തു പോലും പോലീസിന് ഈ കള്ളക്കളി കണ്ടുപിടിക്കാനാവില്ല. ഇങ്ങനെ വാഹനം ഓടിക്കവെ ഫോണിൽ സംസാരിച്ചും സംഗീതം ആസ്വദിച്ചും പോയ നിരവധിപേർ അടുത്തിടെ നഗരത്തിൽ അപകടത്തിൽപ്പെട്ടിരുന്നു. തെറിച്ചുവീണ ഹെൽമറ്റിൽ ഒളിപ്പിച്ചിരുന്ന സ്പീക്കർ അപ്പോഴാണ് കണ്ടെത്തിയത്. കോളജ് വിദ്യാർഥികളിലാണ് ഈ രീതി കൂടുതലായി കണ്ടുവരുന്നത്. വളരെ അപകടകരമായ രീതിയി ലാണ് ഇവർ ബൈക്ക് ഓടിക്കുന്നത്. കൈവെള്ളയിൽ ഒതുങ്ങുന്ന രീതിയിലുള്ള ബ്ലൂടൂത്ത് സിസ്റ്റമാണ് ഇതിൽ ഉപയോഗി ക്കുന്നത്. മാർക്കറ്റിൽ 900 മുതൽ 3000 രൂപവരെയാണ് ഈ സിസ്റ്റത്തിന്റെ വില.
Read Moreമരുന്നു പോലും വാങ്ങാൻ പോലും പണമില്ല സാർ; വയോധികന് ക്ഷേമനിധി നിഷേധിച്ചു തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിനോട് വിശദീകരണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ
കൊല്ലം: വയോധികന് പെൻഷൻ നിഷേധിച്ച തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് രണ്ടാഴ്ച്ചയ്ക്കകം വിശദീകരണം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ക്ഷേമനിധി ബോർഡിന്റെ കൊല്ലം ഓഫീസിലെ എക്സിക്യൂട്ടീവ് ഓഫീസർ റിപ്പോർട്ട് നൽകാനാണ് കമ്മീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിട്ടത്. പന്മന ചിറ്റൂർ മുല്ലശേരി പുത്തൻവീട്ടിൽ ലോറൻസ് ഫെർണാണ്ട സ് (87) സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരന് ക്ഷേമനിധി ബോർഡിൽ നിന്നും സ്ഥിരമായി പെൻഷൻ ലഭിച്ചിരുന്നു. ഒരു വർഷത്തിനു മുന്‍പ് പെൻഷൻ മുടങ്ങി. മരുന്നിനും മറ്റ് ചെലവുകൾക്കും ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന് നിരവധി തവണ ക്ഷേമനിധി ഓഫീസിലെത്തിയെങ്കിലും ഫലമുണ്ടാ യില്ല. ബോർഡ് ഉദ്യോഗസ്ഥനെ ഒടുവിൽ കണ്ടപ്പോൾ ആധാർ നന്പർ എഴുതിവാങ്ങിയ ശേഷം പെൻഷൻ അയക്കാമെന്ന് പറഞ്ഞിരുന്നു. എന്നിട്ടും പെൻഷൻ ലഭിക്കാത്തതിനെ തുടർന്നാണ് പരാതി നൽകിയത്
Read Moreവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം.
കൊല്ലം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് 2019 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ച് വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി നിലവിലുള്ള വോട്ടര്‍പട്ടികയുടെ കരട് 2018 സെപ്റ്റംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കും. അന്നു മുതല്‍ 2018 ഒക്ടോബര്‍ 31 വരെ പുതുതായി പേര് ചേര്‍ക്കല്‍/തെറ്റ് തിരുത്തല്‍/മരണമടഞ്ഞ/സ്ഥലം മാറിപോയ വോട്ടര്‍മാരെ നീക്കം ചെയ്യല്‍ എന്നിവയ്ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അപേക്ഷകള്‍ 2018 നവംബര്‍ 30 നകം തീര്‍പ്പാക്കി 2019 ജനുവരി നാലിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. 2019 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്ത്തികേയന് നിര്‍ദേശിച്ചു. അംഗീകൃത രാഷ്ട്രീയ പര്ട്ടികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ജില്ലയില്‍ 70 പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടര്‍മാരെ പുനഃക്രമീകരിക്കുന്നതിനുള്ള ശുപാര്‍ശ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു.…
Read Moreചതി, കൊടുംചതി! പെണ്‍കുട്ടിയുമായി സൗഹൃദം നടിച്ചതിന് ശേഷം ഫോണ്‍വിളി; ആ സംഭാഷണം മറ്റുളളവര്‍ക്ക് നല്കിയ യുവാവ് പിടിയില്‍
ചവറ : പെണ്‍കുട്ടിയുമായി സൗഹൃദം നടിച്ചതിന് ശേഷം ഫോണ്‍ സംഭാഷണവും വാട്സാപ്പ് സന്ദേശങ്ങളും മറ്റുളളവരുടെ ഫോണിലേക്ക് അയച്ച് കൊടുത്ത യുവാവിനെ പിടികൂടി. പന്മന സ്വദേശിയായ ദേവനാരായണനെയാണ് (19) ചവറ പോലീസ് പിടികൂടിയത്. പന സ്വദേശിയായ പെണ്‍കുട്ടിയുമായി ഏറെക്കാലം സൗഹൃദം സ്ഥാപിച്ചതിനുശേഷം ഇവർ തമ്മിൽ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും വാട്ട്സപ്പ് സന്ദേശങ്ങളും കൂട്ടുകാരുടെയും മറ്റുളളവരുടെ ഫോണുകളിലേക്കും ദേവാനാരായണൻ കൈമാറുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ കേസെടുത്തു
Read Moreസിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്; പൂനെ സ്വദേശിനി പിടിയിൽ; തട്ടിയെടുത്തത് 39,20000 രൂപ
അടൂർ: സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് 39,20000 രൂപ തട്ടിയെടുത്ത കേസിൽ പൂനെ സ്വദേശിനിയെ അടൂർ പോലീസ് അറസ്റ്റു ചെയ്തു. പൂനെ തലൈഗാവ് എസ്. നന്പർ നീലം അരുണ്‍കുമാർ ഉപാധ്യായ (39)യെ ആണ് പൂനെയിൽ നിന്ന് പോലീസ് പിടികൂടിയത്. അടൂർ തെങ്ങുംതാര ’വിനായക’യിൽ ഷൈൻ വി. രാമകൃഷ്ണനിൽ നിന്നും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ 12 പേരിൽ നിന്ന് വാങ്ങിയ തുക സിംഗപ്പൂരിൽ ജോലിയ്ക്കായി 2013ൽ ഇയാളുടെ മുംബൈയിലെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലേക്ക് എസ്ബിഐ അടൂർ ശാഖയിൽ നിന്നും അടൂർ ഐസിഐസിഐ ശാഖയിൽ നിന്നും അയച്ചുകൊടുക്കുകയായിരുന്നു. ഈ പണം ഇവർ കൈപ്പറ്റിയ ശേഷം മുംബൈയിൽ നിന്നും താമസം മാറി പൂനെയിലെ തലൈഗോണ്‍ പാരഡൈസ് ഫ്ളാറ്റിൽ കഴിയുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈയിലെത്തിയ പോലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും ഇവർ പൂനെയിലെ സഹോദരന്റെ ഫ്ളാറ്റിൽ താമസിക്കുന്നതായുള്ള രഹസ്യവിവരം ലഭിച്ചു. തുടർന്ന് പോലീസ്…
Read Moreഇവിടെ എങ്ങനെയെത്തി ? നീണ്ടകരയിൽ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി; ദുരൂഹതയുണ്ടെന്ന് നാട്ടുകാർ
ചവറ: നീണ്ടകരയിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയതിൽ ദുരൂഹതയുള്ളതായി നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് നീണ്ടകര പുത്തൻതുറ ദേശീയപാതയോരത്തെ കുറ്റിക്കാടുകൾക്കിടയിൽ കൂറ്റൻ പെരുപാമ്പിനെ കണ്ടത് . പാമ്പ് പിന്നീട് സമീപത്തെ വീട്ടുപറമ്പിലേയ്ക്ക് കയറി. സംഭവം അറിഞ്ഞ് പ്രദേശവാസികൾ എത്തി. പിവിസി പൈപ്പിനുള്ളിലാക്കാൻ ചിലർ ശ്രമിച്ചു. സംഭവം അറിഞ്ഞ് പോലീസും സ്ഥലത്തെത്തി. തുടർന്ന് പാമ്പ് പിടുത്തക്കാരൻ മുരുകൻ എത്തി പെരുമ്പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറി. ഏതെങ്കിലും വാഹനങ്ങളിൽ കയറി കൂടി ഇവിടെ എത്തപ്പെട്ടതാകാമെന്ന നിഗമനത്തിലാണ് പോലീസ്. എന്നാൽ ഈ പാമ്പ് ഈ പ്രദേശത്ത് എത്തിയതിൽ നാട്ടുക്കാരിൽ ചിലർ ദുരൂഹത ഉയർത്തിയിട്ടുണ്ട്.
Read Moreവള്ളം അപകടത്തിൽപെട്ടു മത്സ്യത്തൊഴിലാളി മരിക്കാനിടയായ സാഹചര്യം അന്വേഷിക്കണം; അടിയന്തിര ധനസഹായം അനുവദിക്കണമെന്ന് കെ.സി. വേണുഗോപാൽ
കൊല്ലം: നീണ്ടകരയിൽ കഴിഞ്ഞ ദിവസം മൽസ്യ ബന്ധന വള്ളം അപകടത്തിൽപെട്ടു ആലപ്പാട് സ്വദേശി ലിജു മരിക്കാനിടയായ സാഹചര്യം അന്വേഷിക്കണമെന്ന് കെ സി വേണുഗോപാൽ എംപി മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. മറൈൻ എൻഫോഴ്സ്മെന്റിന്റെ രക്ഷാ പ്രവർത്തനത്തിനുപയോഗിക്കുന്ന ബോട്ടിനു ഏതാനം മീറ്ററുകൾ അകലെയാണ് ലിജു ഉൾപ്പെടെയുള്ള തൊഴിലാളികൾ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന വള്ളം എൻജിന്റെ പ്രവർത്തനം നിലച്ചു അപകടത്തിൽപെട്ടത്. എന്നാൽ മറൈൻ എൻഫോഴ്സ്മെന്റിനെ വിവരം അറിയിച്ചെങ്കിലും അവർ എത്താൻ വൈകിയതിനെ തുടർന്ന് അപകടത്തിൽ പെട്ടവർ കടലിൽ ചാടി നീന്തി രക്ഷപെടാൻ ശ്രമം ആരംഭിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടത്തിൽപെട്ടു മരിച്ചത്. രക്ഷാപ്രവർത്തനത്തിന് ബോട്ട് എത്താൻ വൈകിയെന്നു ആരോപണം ഉയർന്ന സാഹചര്യം അന്വേഷിക്കണം. രക്ഷപെടുത്താൻ കഴിയുന്ന സാഹചര്യം ഉണ്ടായിട്ടും അപകടത്തിൽ ലിജു മരണമടയുകയും മൂന്നു തൊഴിലാളികൾക്കു പരിക്കേൽക്കുകയും ചെയ്തു. മരണമടഞ്ഞ ലിജുവിന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം അനുവദിക്കണമെന്നും എം പി മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.
Read More