മറയൂർ: വളർത്താടിനു വരയാട്ടിൻകുട്ടി പിറന്നു. മറയൂർ വനമേഖലയിൽ പാളപ്പെട്ടി മലപുലയ കോളനിയിലാണ് വളർത്താടു വരയാടിന്റെ കുട്ടിയെ പ്രസവിച്ചത്. ചിന്നാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ പാളപ്പെട്ടി മലപ്പുലയ ഉൗരിലെ വനാതിർത്തിയിലുള്ള ഗോപാലകൃഷ്ണന്റെ വീട്ടിലെ ആടുകൾക്കൊപ്പം ഇപ്പോൾ വരയാടുമുണ്ട്. ഇരവികുളം നാഷണൽ പാർക്കിലും ചിന്നാർ വന്യജീവി സങ്കേതത്തിലെ ഒലിക്കുടിയിലും മാങ്ങാപ്പാറയിലും മാത്രമാണ് വരയാടുകൾ ഉണ്ടായിരുന്നത്. മാങ്ങാപ്പാറയിൽ നിന്നുമാണ് പാളപ്പെട്ടികുടിക്ക് സമീപത്തേക്ക് വരയാടുകൾ എത്തിയത്. രണ്ട് വരയാടുകളാണ് വളർത്താടുകൾക്ക് ഒപ്പം ചേർന്നത്. ഗോപാലകൃഷ്ണന്റെ ആട്ടിൻപറ്റത്തിനൊപ്പം ചേർന്ന ആണ് വരയാടിന്റെതാണ് കുട്ടി. ആട്ടിൻ കുട്ടി പിറന്നതിന് ശേഷം വനത്തിൽ നിന്നും എത്തിയ വരയാട് വനത്തിലേക്ക് മടങ്ങാതെ ആട്ടിൻകൂടിന് സമീപത്ത് തന്നെ കഴിയുകയാണ്. ഇത്തരത്തിലുള്ള അനുഭവം അപൂർവമാണെന്ന് ആദിവാസികൾ പറയുന്നു.
Read MoreCategory: Kottayam
മാതാപിതാക്കൾ പെണ്‍കുട്ടിയെ കുടുംബവീട്ടിലാക്കിയിട്ടു പണിക്കു പോയപ്പോൾ അവനെത്തി..! ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ
വൈക്കം: വീട്ടിൽ തനിച്ചായിരുന്ന പെണ്‍കുട്ടിയെ ശാരീരികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ പെണ്‍കുട്ടിയുടെ ബന്ധുവായ 19 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ഉദയനാപുര ത്തുള്ള പ്ലസ് വണ്‍ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ബന്ധുക്കളുടെ പരാതിയിലാണ് ഉദയംപേരൂർ സ്വദേശിയായ ശ്യാം (19) നെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം മാതാപിതാക്കൾ പെണ്‍കുട്ടിയെ കുടുംബവീട്ടിലാക്കിയിട്ടു പണിക്കു പോയപ്പോൾ യുവാവ് എത്തി പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു പെണ്‍കുട്ടിയുടെ വീട്ടിലെത്തിക്കുകയായിരുന്നെന്നു പരാതിയിൽ പറയുന്നു. പെണ്‍കുട്ടിയുടെ പിതാവ് വീട്ടിൽ യാദൃച്ഛികമായെത്തിയപ്പോൾ പെണ്‍കുട്ടിക്കൊപ്പം യുവാവിനെ കണ്ടു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.
Read Moreപണം ആവശ്യപ്പെട്ട് കെവിനും കുടുംബവും മകളെ മാനസികമായി പീഡിപ്പിച്ചു; കടുത്തുരുത്തിയിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ പരാതിയുമായി പിതാവ്
കടുത്തുരുത്തി: ബന്ധുവീട്ടില്‍ യുവതി തൂങ്ങി മരിച്ചത് ഭര്‍ത്താവിന്റെ യും വീട്ടുകാരുടെയും മാനസിക പീഡനം മൂലമെന്ന് യുവതിയുടെ പിതാവിന്റെ പരാതി. കുറുപ്പന്തറ ആക്കാംപറമ്പില്‍ കെവിന് മാത്യുവിന്റെ ഭാര്യ എലിസബത്ത് (31) നെ ഞീഴൂരുള്ള ബന്ധുവീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് തമിഴ്നാട് ചെങ്കല്‍പേട്ടില്‍ താമസിച്ചു ജോലി ചെയ്യുന്ന എലിസബത്തിന്റെ പിതാവ് കൊച്ചംപറമ്പില്‍ തോമസ് കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കിയത്. വ്യാഴാഴ്ച്ച രാവിലെ പതിനൊന്നോടെയാണ് എലിസബത്തിനെ ബന്ധുവീട്ടിലെ കുളിമുറിയില്‍ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉഴവൂര്‍ കോളജില്‍ ഗസ്റ്റ് ലക്ച്ചററായിരുന്ന എലിസബത്തും കുറുപ്പന്തറ സ്വദേശി കെവിനും തമ്മിലുള്ള വിവാഹം 2019 ജനുവരിയിലായിരുന്നു. ഇവര്‍ക്ക് രണ്ട് വയസുള്ള മകളുണ്ട്. 60 പവന്റെ സ്വര്‍ണാഭരണങ്ങളും മൂന്ന് ലക്ഷം രൂപയും വിവാഹസമയത്ത് നല്‍കിയിരുന്നതായി പരാതിയില്‍ പറയുന്നു. എലിസബത്തിന് ശബളം കുറവാണെന്നും പത്ത് ലക്ഷം രൂപ വീട്ടില്‍ നിന്നും വാങ്ങി തരണമെന്നും…
Read Moreസാമ്പത്തിക തർക്കം പറഞ്ഞുതീർക്കാൻ പാർട്ടി ഓഫീസിലെത്തി; ചർച്ച നടക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം
കൊല്ലാട്: ഫർണിച്ചർ പണിയുമായുണ്ടായ സാന്പത്തിക തർക്കം പാർട്ടി ഓഫീസിൽ പറഞ്ഞു തീർക്കാനെത്തിയ തടിപ്പണിക്കാരൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണത്തിന്. മൂലേടം കുന്നന്പള്ളി മരോട്ടിപറന്പിൽ ഷിബി(മോനിച്ചൻ, 55)നാണു മരിച്ചത്. ഫർണിച്ചർ നിർമാണ തൊഴിലാളിയായ മോനിച്ചൻ കൊല്ലാട് സ്വദേശിയായ റിട്ട. ഫോറസ്റ്റ് ജീവനക്കാരന്റെ വീട്ടിലെ ഫർണിച്ചർ പണിയുമായുണ്ടായ സാന്പത്തിക തർക്കത്തെ തുടർന്നാണ് വ്യാഴാഴ്ച വൈകുന്നേരം ആറിനു കൊല്ലാട് സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ ഇരുവരും ഒത്തു തീർപ്പിനെത്തിയത്. കാര്യങ്ങൾ പറയുന്നതിനിടയിൽ കസേരയിൽനിന്നും വഴുതി വീണ മോനിച്ചനെ സമീപത്തുണ്ടായിരുന്നവർ ആംബുലൻസ് വിളിച്ചുവരുത്തി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയെത്തും മുന്‍പ് മരിക്കുകയായിരുന്നു. മൃതദേഹം ഈസ്റ്റ് പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ഭാര്യ: ഐഷ. മക്കൾ: ചിന്നു, ചിപ്പി, അനന്ദു.
Read Moreസിമന്റ് ഉപയോഗിച്ച് വള്ളം ഉണ്ടാക്കാൻ പറ്റുമോ ? സുകുമാരൻ ചെയ്തിട്ടുണ്ട്; സുകുമാരന്റെ അടുത്ത ലക്ഷ്യംകേട്ട് ആരും ഞെട്ടരുത്…
ബിജു ഇത്തിത്തറ കടുത്തുരുത്തി: പൂര്‍ണമായും സിമന്റ് ഉപയോഗിച്ചു വള്ളം നിര്‍മിച്ച സുകുമാരന്റെ അടുത്ത ലക്ഷ്യം വെള്ളത്തില്‍ ഒഴുകി നടക്കുന്ന വഞ്ചിവീട് നിര്‍മിക്കുകയെന്നതാണ്. ഇതിനുള്ള പരിശ്രമങ്ങള്‍ സുകുമാരന്‍ ആരംഭിച്ചു കഴിഞ്ഞു. വെള്ളപ്പൊക്കത്തെ മറികടക്കാനാണ് കപിക്കാട് മാത്തുണ്ണിപറമ്പില് സുകുമാരന്‍ വഞ്ചിവീട് നിര്‍മാണത്തിന് തയാറെടുക്കുന്നത്. പൂര്‍ണമായും സിമന്റ് ഉപയോഗിച്ചു വള്ളം നിര്‍മിച്ചു അഞ്ച് വര്‍ഷത്തിലേറെയായി ഉപയോഗിച്ചു വരികയാണ് ഇദ്ദേഹം. ഇക്കാലമത്രയും വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാനും മറ്റു ആവശ്യങ്ങള്‍ക്കുമെല്ലാം സുകുമാരന്‍ ഉപയോഗിക്കുന്നത് സിമന്റ് വള്ളം തന്നെ. മേസ്തിരി പണിക്കാരനാണ്. 25,00 രൂപ വള്ളം നിര്‍മാണത്തിനായി ചെലവായി. ചില സുഹൃത്തുക്കളും വള്ളം നിര്‍മാണത്തിന്റെ സമയങ്ങളില്‍ സഹായിച്ചിരുന്നുവെന്നു സുകുമാരന്‍ പറഞ്ഞു. തന്റെ രണ്ട് വീടുകള്‍ നിര്‍മിച്ചപ്പോഴും ഇത്തരത്തില്‍ വിത്യസ്തത കൊണ്ടുവരാന്‍ സുകുമാരന്‍ ശ്രമിച്ചു. കല്ലും കട്ടയും പൂര്‍ണമായും ഒഴിവാക്കി, ഇരുമ്പ് നെറ്റും സിമന്റും ഉപയോഗിച്ചാണ് വീടിന്റെ ഭിത്തി നിര്‍മിച്ചത്. ഒന്നര ഇഞ്ച് കനത്തില്‍ ഭിത്തി…
Read Moreആരോഗ്യദായകം ഈ പഴം! ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി വ്യാപകമാക്കുന്നു, കൃഷിഭവൻ വഴി തൈകൾ കർഷകരിലേക്ക്
കെ എ അബ്ബാസ് പൊൻകുന്നം: മനുഷ്യന്റെ പ്രതിരോധശേഷി പരീക്ഷിക്കപ്പെടുന്ന കാലത്ത് ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധമായ ഡ്രാഗൺ ഫ്രൂട്ട് കൃഷി മലയോരമേഖലയിൽ വ്യാപമാക്കുന്നു. കർഷകർ താത്പര്യത്തോടെ ചെയ്തു തുടങ്ങിയ കൃഷിക്ക് സംസ്ഥാന ഹോർട്ടികൾച്ചർ മിഷനാണ് പിന്തുണയുമായെത്തുന്നത്. സ്വകാര്യ നഴ്സറികളിൽ നൂറുരൂപ വിലയുള്ള തൈ സബ്സിഡിയോടെ 25 രൂപയ്ക്കാണ് കർഷകരിലേക്കെത്തുന്നത്. നാലുതൈകളുടെ യൂണിറ്റാണ് 100 രൂപയ്ക്ക് ലഭ്യമാക്കുന്നത്. ആരോഗ്യദായകം ഈ പഴം വിറ്റാമിൻ സി, ആന്റി ഓക്സിഡന്റുകൾ, മഗ്നീഷ്യം എന്നിവയാൽ സമൃദ്ധമാണ് ഡ്രാഗൺ ഫ്രൂട്ട്. ഫൈബർ കൂടുതലുള്ളതിനാൽ ഡയബറ്റിക് രോഗികൾക്കും കഴിക്കാവുന്നതാണ്. ആന്തോസയാഹിൻ കൂടുതലായി ഉള്ളതിനാൽ കണ്ണിന്റെ കാഴ്ച വർധിപ്പിക്കുന്നതിന് സഹായകരമാണ്. കൃഷിരീതി നട്ട് രണ്ടാം വർഷം മുതൽ കായ്ച്ചു തുടങ്ങും. പഴമൊന്നിന് 200 ഗ്രാം മുതൽ ഒരു കിലോ വരെ തൂക്കമുണ്ടാകും. താങ്ങുകാലുകളായി കോണ്‍ക്രീറ്റ് തൂണുകളോ വേലിക്കല്ലുകളോ ഉപയോഗിക്കാം. ശരിയായി സംരക്ഷിക്കുന്നതിന് പഴയ ടയർ പിടിപ്പിച്ച് സുന്ദരമാക്കാം. നിലവിൽ…
Read Moreമീൻ പിടിക്കാൻ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത് കൂറ്റൻ പെരുമ്പാമ്പ്! സംഭവമറിഞ്ഞു പെരുമ്പാമ്പിനെ കാണാനെത്തിയത് നിരവധിയാളുകള്‍
കൊല്ലാട്: മീൻപിടിക്കാൻ സ്ഥാപിച്ച കൂട്ടിൽ കൂറ്റൻ പെരുന്പാന്പ് കുടുങ്ങി. കൊടൂരാറ്റിൽ കൊല്ലാട് മഠത്തിൽ കടവിനു സമീപം സ്ഥാപിച്ചിരുന്ന കൂട്ടിലാണ് ഇന്നലെ രാവിലെ മീൻ എടുക്കാൻ ചെന്നവർ പെരുന്പാന്പ് കുടുങ്ങി കിടക്കുന്നത് കണ്ടത്. തലേദിവസം വൈകുന്നേരം സമീപവാസിയായ ടി.ആർ. തങ്കപ്പനാണ് കൂട് ഇട്ടിരുന്നത്. കൂട്ടിൽ കിടന്ന മീനുകളെയെല്ലാം തിന്നശേഷം പുറത്തിറങ്ങാനാകാത്ത അവസ്ഥയിലായിരുന്നു പാന്പ്. സംഭവമറിഞ്ഞു പെരുന്പാന്പിനെ കാണാൻ നിരവധിയാളുകളാണ് സ്ഥലത്തെത്തിയത്. വിവരം അറിയിച്ചതിനെത്തുടർന്ന് വൈകുന്നേരത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാന്പിനെ ഏറ്റുവാങ്ങി. മാസങ്ങൾക്കു മുൻപ് കോടിമതയ്ക്കു സമീപം ഈരയിൽക്കടവ് ബൈപാസിൽ സമാനവലിപ്പത്തിലുള്ള പെരുന്പാന്പ് റോഡ് മുറിച്ചുകടന്ന് സമീപത്തെ പാടത്തേയ്ക്ക് ഇറങ്ങിയിരുന്നു. ഇതിനു സമീപത്ത് തന്നെ കൊടൂരാറ്റിൽ ചത്ത നിലയിലുള്ള പാന്പിനെ നാട്ടുകാർ കണ്ടെത്തുകയും ചെയ്തിരുന്നു.
Read Moreകോട്ടയം മെഡിക്കൽ കോളജ് ആശുപത്രി നടപ്പാത കൈക്കലാക്കി വഴിയോര കച്ചവടക്കാർ
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി ഗെയ്റ്റിനോടു ചേർന്നുള്ള നടപ്പാത വഴിയോര കച്ചവടക്കാർ കൈക്കലാക്കി. കാൽനട യാത്രക്കാർക്കുള്ള നടപ്പാത കച്ചവടക്കാർ കൈക്കലാക്കിയതിനാൽ ആശുപത്രിയിൽ വന്നു പോകുന്നവർ റോഡിന്റെ സൈസ് ചേർന്നു പോകേണ്ടി വരുന്നു. തിരക്കുള്ള മെഡിക്കൽ കോളജ് റോഡ് ആയതിനാൽ ഏതുസമയവും കാൽനടയാത്രക്കാരുടെ അശ്രദ്ധമൂലം അപകടത്തിൽപ്പെടുന്നതും പതിവാണ്. നടപ്പാതയിൽ കച്ചവടം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും ആശുപത്രിയുടെ നിയന്ത്രണത്തിലുള്ളതല്ലെന്നും പൊതുമരാമത്ത് വകുപ്പി(റോഡ് വിഭാഗം)ന്റെ നിയന്ത്രണത്തിലുള്ളതാണെന്നും നടപ്പാതയിലെ കച്ചവടക്കാരെ ഒഴിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്വം അവർക്കാണെന്നും മെഡിക്കൽ കോളജ് സുരക്ഷാ വിഭാഗം അധികൃതർ അറിയിച്ചു.
Read Moreപിടിച്ചുപറിക്കൽ സംഭവത്തിൽ അറസ്റ്റിലായത് തട്ടിപ്പ് തൊഴിലാക്കിയവർ! സംഭവത്തിൽ രണ്ടു പേരെ കൂടി പിടികൂടാനുണ്ട്
കോട്ടയം: സ്കൂട്ടർ യാത്രക്കാരനെ തടഞ്ഞുനിർത്തി സ്വർണമാല ഉൾപ്പെടെയുള്ളവ പിടിച്ചുപറിച്ച സംഭവത്തിൽ അറസ്റ്റിലായവർ മുന്‍പും തട്ടിപ്പ് നടത്തിയതിന് പിടിയിലായവർ. വടവാതൂർ ഡംപിംഗ് യാർഡിനു സമീപം പുത്തൻപുരയ്ക്കൽ ജെസ്റ്റിൻ, മാന്നാനം കുട്ടിപ്പടിയിൽ താമസിക്കുന്ന മുട്ടന്പലം പരിയരത്തുശേരി ഡോണ്‍ മാത്യൂസ് എന്നിവരെയാണ് ഈസ്റ്റ് എസ്എച്ച്ഒ റിജോ പി. ജോസഫ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ രണ്ടു പേരെ കൂടി പിടികൂടാനുണ്ട്. രണ്ടാഴ്ച മുന്‍പ് കോട്ടയം റെയിൽവേ സ്റ്റേഷന്റെ പിൻഭാഗത്ത് ഗോഡൗണിനു സമീപത്താണ് സംഭവം. ഇതുവഴി സ്കൂട്ടറിൽ എത്തിയ ആലപ്പുഴ എഴുപുന്ന സ്വദേശിയായ രജിഷിനെ നാലംഗ സംഘം തടഞ്ഞു നിർത്തിയശേഷം സ്കൂട്ടർ, സ്വർണമാല, കാതിലുണ്ടായിരുന്നു കടുക്കൻ എന്നിവ ഭീഷണപ്പെടുത്തി തട്ടിയെടുക്കുകയായിരുന്നു. തുടർന്നു സ്കൂട്ടറുമായി സംഘം രക്ഷപ്പെടുകയും ചെയ്തു. തുടർന്നു രജിഷ് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. കോട്ടയം ഡിവൈഎസ്പി ജെ. സന്തോഷ്കുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ…
Read Moreപതിനഞ്ചു വയസുകാരിയെ ഒന്നര വർഷം വീട്ടിലെത്തി പീഡിപ്പിച്ച യുവാവ് പിടിയിൽ; മകളുടെ നഗന്ധ ചിത്രങ്ങൾ പിതാവിനെ അയച്ച് കൊടുത്തതിന് പിന്നിലെ കാരണം ഞെട്ടിക്കുന്നത്
ചിങ്ങവനം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 15 വയസുകാരിയെ ഒന്നര വർഷം വീട്ടിലെത്തി പീഡിപ്പിച്ച യുവാവിനെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. മാലം ചെറുകര അനന്ദു സി. മധു(23)വിനെയാണ് ചിങ്ങവനം എസ്എച്ച്ഒ ടി.ആർ. ജിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണു പ്രതി പീഡിപ്പിച്ചിരുന്നതെന്നും നഗ്ന ചിത്രങ്ങളും വീഡിയോയും പകർത്തിയിരുന്നതായും പോലീസ് പറഞ്ഞു. സംഭവമറിഞ്ഞ വീട്ടുകാർ പെണ്‍കുട്ടിയെ വിലക്കുകയും അനന്ദുവിനെ താക്കീത് ചെയ്യുകയും ചെയ്തതോടെ ഇയാൾ തന്റെ കൈവശമുണ്ടായിരുന്ന നഗ്ന ഫോട്ടോകളും വീഡിയോയും പെണ്‍കുട്ടിയുടെ പിതാവിന് അയച്ചു കൊടുക്കുകയായിരുന്നു. തുടർന്നു കുട്ടിയുടെ പിതാവ് ചിങ്ങവനം പോലീസിൽ പരാതി കൊടുത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. ഇയാളുടെ പിടിച്ചെടുത്ത മൊബൈൽ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും.
Read More