കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലം മാണി സി. കാപ്പനും ജോസ്. കെ.മാണിയും ഷോണ്‍ ജോര്‍ജും തമ്മിലുള്ള പോരാട്ടത്തിനു വേദിയായേക്കും. സിറ്റിംഗ് എംഎല്‍എ മാണി സി. കാപ്പന് താന്‍ വീണ്ടും മത്സരിക്കുമെന്നും പ്രചാരണം തുടങ്ങിയെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. യുഡിഎഫിലേക്ക് ആരു വന്നാലും കുഴപ്പമില്ലെന്നും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നും കാപ്പന് പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പും തുടര്‍ന്ന് പാലാ മുനിസിപ്പാലിറ്റിയിലടക്കം ഭരണം യുഡിഎഫിനു ലഭിക്കുന്നതിനുള്ള നിര്‍ണായക നീക്കങ്ങളിലും മാണി സി. കാപ്പന് സജീവമായിരുന്നു. കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണിയും പാലായില്‍ മത്സരിക്കുമെന്നുള്ള സൂചന നല്‍കിയിരുന്നു. കേരള കോണ്‍ഗ്രസ്-എം 13 സീറ്റില്‍ മത്സരിക്കുമെന്നും സീറ്റു വച്ചുമാറ്റവും മറ്റും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നുമാണ് ജോസ് കെ. മാണി നൽകുന്ന സൂചന. മത്സരിക്കുമെന്നുള്ള സൂചനയില്‍ ജോസ് കെ. മാണി മണ്ഡലത്തില്‍ സജീവമാണ്. കഴിഞ്ഞ ദിവസം മണ്ഡലത്തിലെ വിവിധ പള്ളികളില്‍ നടന്ന…
Read MoreCategory: Kottayam
മകരവിളക്കിന് 900 കെഎസ്ആര്‍ടിസി ബസുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ.ബി. ഗണേഷ്
ശബരിമല: മകരവിളക്കിനോടനുബന്ധിച്ച് പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ആവശ്യമെങ്കില്‍ നൂറു ബസുകള്‍ കൂടി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. പമ്പയില്‍ നടത്തിയ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തുന്നതിനനുസരിച്ച് പമ്പ ഹില്‍ടോപ്പില്‍ പാര്‍ക്കിംഗിനു കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും. പരാതികള്‍ കുറഞ്ഞ ഒരു സീസണായിരുന്നു ഇത്തവണത്തേതെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ സേവനങ്ങളില്‍ സംതൃപ്തരാണ് അയ്യപ്പന്മാരെന്ന് ബോധ്യപ്പെട്ടു. മികച്ച രീതിയില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടക്കുന്നത് നേരില്‍ കണ്ട് ബോധ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഇത്തവണ റോഡപകടങ്ങള്‍ കുറഞ്ഞുവെന്നതും ആശ്വാസകരമാണെന്ന് മന്ത്രി പറഞ്ഞു. റോഡ് അപകടങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ അടുത്ത സീസണില്‍ ഒരുക്കും. പമ്പ ശ്രീരാമ സാകേതം ഹാളില്‍ നടന്ന അവലോകനയോഗത്തില്‍ ഗതാഗത വകുപ്പ് ജോയിന്റ് കമ്മീഷണര്‍ പ്രമോദ് ശങ്കർ, സ്പെഷല്‍ ഓഫീസര്‍ ഡോ. അരുണ്‍ എസ്.…
Read Moreവിദ്യാർഥികൾക്കിടയിൽ കഞ്ചാവ് എത്തിക്കുന്നയാൾ; രാത്രികാലങ്ങളിൽ വന്നുപോകുന്ന യുവാവിനെ വലയിലാക്കി എക്സൈസ്
കോട്ടയം: ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് കോട്ടയം എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടി. പുല്ലരിക്കുന്ന് സ്വദേശി അമല്‍ വിനയചന്ദ്രന് (25) ആണ് അറസ്റ്റിലായത്. ക്രിസ്മസ്- ന്യൂ ഇയര്‍ സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് നഗരത്തിലെ കഞ്ചാവ് വില്പനക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച രാത്രിയില്‍ കോട്ടയം മര്യാതുരുത്ത് ഭാഗത്തുനിന്നും ഇയാളെ പിടികൂടിയത്. നഗരത്തിലെ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഇയാള്‍ കഞ്ചാവ് നല്‍കിയിരുന്നതായി നേരത്തേ പരാതി ലഭിച്ചിരുന്നു. കഞ്ചാവ് കൈമാറുന്നതിനായി ഇയാള്‍ രാത്രികാലങ്ങളിൽ നഗരപരിസരങ്ങളിലെത്തുക പതിവായിരുന്നുവെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു. സ്പെഷല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ പി.ജി. രാജേഷ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ അരുണ്‍ സി. ദാസ്, ഹരിഹരന് പോറ്റി, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ജി. ജോസഫ്, കെ. അഫ്സല്, കെ.പി. ഉണ്ണികൃഷ്ണന്, പ്രവീണ്‍ ശിവാനന്ദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.ജി. പ്രദീപ്, ശ്യാം ശശിധരന്, ഒ.എ. അരുണ്‍ലാല്‍, അജു ജോസഫ്, വനിതാ സിവില്‍ എക്സൈസ്…
Read Moreമില്ലുകാരുടെ ചൂഷണം: നെല്‍കര്‍ഷകര്‍ക്ക് നിരത്താനുള്ളത് നഷ്ടക്കൊയ്ത്തിന്റെ കണക്കുകൾ
കോട്ടയം: മില്ലുകാരുടെ ചൂഷണം ഒഴിവാക്കി നെല്ല് നേരിട്ടു സംഭരിക്കാനുള്ള സപ്ലൈകോയുടെ നീക്കം പാളുന്നു. ഈര്‍പ്പം ഒഴിവാക്കാന്‍ നെല്ല് ഉണക്കിയെടുക്കാനുള്ള സംവിധാനം നിലവില്‍ കര്‍ഷകര്‍ക്കില്ല. മെതിച്ചുകൂട്ടിയ നെല്ല് പാടങ്ങളില്‍ ടാര്‍പോളിനില്‍ നിരത്തിയാണ് കര്‍ഷകര്‍ ഉണക്കുന്നത്. കൊടുംവേനലില്‍ ദിവസം ഒന്നിലേറെ തവണ നെല്ല് ചിക്കിനിരത്തുക പ്രായോഗികമല്ല. ഹെക്ടര്‍ കണക്കിന് വരുന്ന സ്ഥലത്തെ നെല്ല് പാടങ്ങളിലോ ബണ്ടുകളിലോ നിരത്തി ഉണക്കുന്നതും സാധ്യമല്ല. നെല്ല് ഏറ്റെടുത്ത് പതിരു വേര്‍തിരിച്ച് ഉണക്കി സഹകരണ സംഘങ്ങളുടെ ഗോഡൗണുകളില്‍ സംഭരിക്കാനുള്ള ബദല്‍ പദ്ധതിയെപ്പറ്റിയാണ് സപ്ലൈകോ കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തത്. സംഭരണം നീളുന്ന സാഹചര്യത്തില്‍ വേനല്മഴയുണ്ടായാല് നെല്ല് ഉണക്കാനും സൂക്ഷിക്കാനുമുള്ള സംവിധാനം നിലവിലില്ല. നെല്ല് കുത്തി അരിയാക്കുന്നതിന് എറണാകുളം, തൃശൂര്‍ ജില്ലകളില്‍നിന്നുള്ള മില്ലുകളെയാണ് സംഭരണത്തിനായി സപ്ലൈകോ ചുമതലപ്പെടുത്താറുള്ളത്. നൂറ് കിലോ നെല്ല് കുത്തിയാല്‍ 68 കിലോ അരി ലഭിക്കണമെന്നാണ് മില്ലുകാരുടെ കണക്ക്. പതിരിന്റെ പേരില്‍ കര്‍ഷകരില്‍നിന്ന് പരമാവധി…
Read Moreകോട്ടയത്ത് എംഡിഎംഎയുമായി യുവാക്കൾ പിടിയിലായ സംഭവം; പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു
കോട്ടയം: എംഡിഎംഎയുമായി ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായ സംഭവത്തില്‍ കോട്ടയം വെസ്റ്റ് പോലീസ് വിശദമായ അന്വേഷണം തുടങ്ങി. കോട്ടയം കാരാപ്പുഴ സ്വദേശി രഞ്ജിത്ത് തമ്പി (32), അയ്മനം സ്വദേശി ജയരാജ്, അസം സ്വദേശി ആമിര്‍ ഹുസൈന് എന്നിവരെയാണ് പിടികൂടിയത്. സംഘം ആരുടെ പക്കല്‍ നിന്നാണ് ലഹരിവസ്തുക്കൾ വാങ്ങിയതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ ഇവരെ വേളൂര്‍ കളപ്പുരയ്ക്കല്‍ ഭാഗത്തുനിന്നാണ് 6.35 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. രഞ്ജിത്തിന്റെ പേരില്‍ കുമരകം, ഗാന്ധിനഗര്‍, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളില്‍ കേസു ക ളുണ്ട്. ജയരാജിന്റെ പേരില്‍ ഗാന്ധിനഗര്‍, കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലും കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Read Moreദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍; കാതോലിക്കാ ബാവയെ സന്ദര്‍ശിച്ചു
കോട്ടയം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയെ സന്ദര്‍ശിച്ചു. ഇന്നു രാവിലെ 9.15നു കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ എത്തിയാണു സന്ദര്‍ശനം നടത്തിയത്. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു. ക്രിസ്മസ് ആരാധനയ്ക്കിടെ മഹാരാഷ്ട്രയില്‍ സിഎസ്ഐ പുരോഹിതനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാതോലിക്കാ ബാവാ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. രാവിലെ മന്നം ജയന്തിയോടുബന്ധിച്ച് രാജീവ് ചന്ദ്രശേഖര്‍ പെരുന്ന എന്‍ എസ് എസ് ആസ്ഥാനത്ത് എത്തി സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തിരുന്നു.
Read Moreസീരിയൽ നടൻ സിദ്ധാർഥ് പ്രഭു ഓടിച്ച കാറിടിച്ച് പരിക്കേറ്റ ലോട്ടറി വിൽപനക്കാരൻ മരിച്ചു
ചിങ്ങവനം: സീരിയൽ നടൻ ഓടിച്ച കാറിടിച്ച് പരിക്കേറ്റ ലോട്ടറി വിൽപനക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. തമിഴ്നാട് സ്വദേശി തങ്കരാജ് ആണ് മരിച്ചത്. ഒരാഴ്ച മുൻപ് നാട്ടകം കോളജ് ജംഗ്ഷന് സമീപം എംസി റോഡിലാണ് അപകടം നടന്നത്. ഉപ്പും മുളകും താരം സിദ്ധാർഥ് പ്രഭു ഓടിച്ച കാറാണ് അപകടത്തിനിടയാക്കിയത്. സംഭവത്തെത്തുടർന്ന് നാട്ടുകാർ നടനെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
Read Moreനിരങ്ങിനിരങ്ങി കെഎസ്ആർടിസി; 15 വര്‍ഷത്തിലേറെ പഴക്കമുള്ള 1261 ബസ്
കോട്ടയം: സംസ്ഥാനത്ത് എട്ടര പതിറ്റാണ്ടിന്റെ ട്രാക്ക് റിക്കാര്‍ഡുള്ള കെഎസ്ആര്‍ടിസിയുടെ കിതപ്പ് ഉടനെയൊന്നും തീരില്ല. കാലപ്പഴക്കംച്ചെന്ന അണ്‍ഫിറ്റ് ബസുകളിലാണ് ആനത്തലയെടുപ്പോടെ സര്‍വീസ്. ആകെ 4,717 ബസുകളുള്ളതില്‍ 1261 എണ്ണവും പതിനഞ്ച് വര്‍ഷത്തിനു മുകളില്‍ പഴഞ്ചനാണ്. ഓടി പഴഞ്ചനായ ഈ ബസുകള്‍ പിന്‍വലിക്കേണ്ട കാലം കഴിഞ്ഞു. അഞ്ചു വര്‍ഷം സൂപ്പര്‍ ഫാസ്റ്റായും എട്ടു വര്‍ഷത്തോളം ഫാസ്റ്റ് പാസഞ്ചറുമായി ഓടിയശേഷം വേണ്ടത്ര അറ്റുകുറ്റപ്പണിയോ ഫിറ്റ്നസോ ഇല്ലാതെ ഇവ കിതപ്പോടെ ഓര്‍ഡിനറി സര്‍വീസിലാണ്. കോട്ടയം-കുമളി, കോട്ടയം-കട്ടപ്പന, കട്ടപ്പന-ചങ്ങനാശേരി ഉള്‍പ്പെടെ ദിവസം 400 കിലോമീറ്റർ വരെ ഇവ ഓടിക്കുന്നു. ഒന്‍പത് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ആകെ ബസുകള്‍ 673 എണ്ണം മാത്രം. ഒന്‍പത് വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ പഴകിയവ 857 എണ്ണം. 698 ബസുകളുടെ പഴക്കം പതിനാലിനും പതിനഞ്ചിനുമിടയിലാണ്. 12 മുതല്‍ 13 വരെ വര്‍ഷം പഴകിയ 519 ബസുകള്‍. 13…
Read Moreട്രെയിനിൽ സ്ഥിരമായി മോഷണം നടത്തുന്നയാൾ വെള്ളൂർ പോലീസിന്റെ പിടിയിലായി; മോഷ്ടിച്ച ബാഗും പണം ഉടമയ്ക്ക് നൽകി
വൈക്കം: ട്രെയിനിൽ സ്ഥിരമായി മോഷണം നടത്തുന്നയാൾ വെള്ളൂർ പോലീസിന്റെ പിടിയിലായി. കരമന ചെറുകാട് ശരത് ഭവനിൽ മുരുകനാ(57)ണ് പിടിയിലായത്. വെള്ളൂർ പോലീസിന്റെ പരിശോധനയ്ക്കിടെ കഴിഞ്ഞ രാത്രി സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ ട്രെയിനിൽ മോഷണം നടത്തിയ ബാഗ് കണ്ടെത്തിയത്. ഇതിൽ യാത്രക്കാരന്റെ ഫോണും പണവും കണ്ടെത്തി. ഫോണിന്റെ ഉടമയുമായി പോലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ബാഗ് മോഷ്ടിക്കപ്പെട്ടതറിഞ്ഞത്. 8000 രൂപയും ഫോണും മറ്റ് സാധനങ്ങളും ബാഗിൽ ഉണ്ടായിരുന്നതായി ഉടമ പറഞ്ഞെങ്കിലും ഫോണും 4000ത്തോളം രൂപയുമാണ് മോഷ്ടാവിൽനിന്ന് കണ്ടെത്താനായത്. മുരുകനെ റെയിൽവേ പോലീസിന് കൈമാറി. ഇയാൾ ട്രെയിനിൽ സ്ഥിരം മോഷണം നടത്തുന്നയാളാണെന്നു റെയിൽവേ പോലിസ് പറഞ്ഞു.
Read Moreഉത്സവ ലഹരിയിൽ പെരുന്ന… മന്നം ജയന്തി: ആഘോഷങ്ങള്‍ക്ക് തുടക്കമായി
ചങ്ങനാശേരി: സമുദായാചാര്യന്‍ മന്നത്തുപത്മനാഭന്റെ 149ാംജയന്തി ആഘോഷങ്ങള്‍ ഇന്നും നാളെയും നടക്കും. ഇന്നു രാവിലെ അഖിലകേരള നായര്‍ പ്രതിനിധിസമ്മേളനത്തോടെയാണ് തുടക്കമായത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്വാഗതവും സംഘടനയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരണവും നടത്തി. എന്‍എസ്എസ് പ്രസിഡന്റ് ഡോ.എം. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് സംഗീതക്കച്ചേരി, 6.30ന് ചലച്ചിത്രതാരം ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. രാത്രി ഒമ്പതിന് മേജര്‍ സെറ്റ് കഥകളി നളചരിതം നാലാംദിവസം. ജയന്തിദിനമായ നാളെ രാവിലെ ഭക്തിഗാനാലാപം. ഏഴുമുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. വേദിയില്‍ ഏഴുമുതല്‍ വെട്ടിക്കവല കെ.എന്‍. ശശികുമാര്‍ അവതരിപ്പിക്കുന്ന നാഗസ്വരക്കച്ചേരി. രാവിലെ 8.30ന് സാന്ദ്രനന്ദലയം. 11ന് നടക്കുന്ന മന്നംജയന്തിസമ്മേളനം എംജി സര്‍വകലാശാല മുന്‍വൈസ് ചാന്‍സിലറും ദേശീയന്യൂനപക്ഷകമ്മീഷനംഗവുമായ ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് പ്രസിഡന്റ് ഡോ.എം. ശശികുമാര്‍ അധ്യക്ഷത വഹിക്കും. എന്‍എസ്എസ്…
Read More