ചാലക്കുടി: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പേരിൽ പണം പിരിക്കുന്നതിന്റെ ഉത്സാഹം ദുരിതബാധിതർക്ക് സഹായം എത്തിക്കുന്ന കാര്യത്തിൽ സർക്കാർ കാണിക്കുന്നില്ലെന്ന് കേരള കോണ്ഗ്രസ്-എം നേതാവ് അഡ്വ. തോമസ് ഉണ്ണിയാടൻ എക്സ് എംഎൽഎ ആരോപിച്ചു. റഫാൽ യുദ്ധവിമാന കരാർ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സായാഹ്നധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിനു കാരണം ഇടതുപക്ഷ സർക്കാരിന്റെ വീഴ്ചയാണെന്നും സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ ലഭിക്കാതെ ദുരിതബാധിതർ കഷ്ടപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് ചെയർമാൻ അഡ്വ. സി.ജി.ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.ബിജു കാവുങ്കൽ, ഒ.എസ്.ചന്ദ്രൻ, ഫ്രാൻസിസ് പിൻഹിരോ, ഐ.ഐ.അബ്ദുൾ മജീദ്, ഷാജു വടക്കൻ, എം.വി.കുഞ്ഞ് കുഞ്ഞ്, എ.ഐ.മാത്യു, എസ്.എ.റഹീം, വി.ഒ.പൈലപ്പൻ, പി.കെ.ജേക്കബ്, ജെയിംസ് പോൾ, പി.കെ.ഭാസി, മേരിനളൻ എന്നിവർ പ്രസംഗിച്ചു.
Read MoreCategory: Thrissur
ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ്- എകെപി റോഡ് ; “പുട്ടിയിട്ടതും’ തകർന്നു; ഡ്രൈവർമാർ സമരത്തിലേക്ക്
ഇരിങ്ങാലക്കുട: പ്രളയത്തിനു മുന്പുതന്നെ തകർന്ന നഗരത്തിലെ പ്രധാന റോഡുകളിൽ ഒന്നായ ബസ് സ്റ്റാൻഡ്-എകെപി റോഡിന്റെ അറ്റകുറ്റപണികളും പുനർനിർമാണവും വൈകുന്നതോടെ ഡ്രൈവർമാർ സമരത്തിലേക്ക്. മഴ കനത്തപ്പോൾ തന്നെ തകർന്ന് കുണ്ടും കുഴിയുമായി മാറിയ റോഡ്, ക്വാറി വേസ്റ്റ് അടിച്ചും കല്ലുകൾ ഇട്ടും നഗരസഭ അധികൃതർ “പുട്ടിയിട്ട്’ മിനുക്കു പണികൾ നടത്തിയിരുന്നു. മഴ കഴിഞ്ഞാൽ ഉടനെ റോഡ് പൂർവസ്ഥിതിയിൽ ആക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രഖ്യാപനം പ്രളയത്തിൽ ഒലിച്ചുപോയതോടെ ഡ്രൈവർമാർ സമരരംഗത്തേക്ക് ഇറങ്ങാൻ ഒരുങ്ങുകയാണ്. റോഡിന് ഇരുവശത്തുമുള്ള സ്വകാര്യ സ്ഥാപനങ്ങൾ കാന ഉയർത്തി നിർമിച്ചതാണ് റോഡിൽ വെള്ളക്കെട്ട് ഉണ്ടാകാൻ കാരണമെന്നും, ഇത് റോഡിനെ നശിപ്പിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. പ്രളയാനന്തര നിർമാണ പ്രവൃത്തികൾക്കായി ഒന്നര കോടിയോളം രൂപയാണ് പദ്ധതിയിൽനിന്ന് വകമാറ്റുന്നത്. ഇതിൽ അഞ്ചു ലക്ഷത്തോളം രൂപയാണ് എകെപി റോഡിന്റെ പുനർനിർമാണത്തിനായി മാറ്റിവെച്ചിരിക്കുന്നത്. ജില്ലാ ആസൂത്രണ സമിതിയിൽനിന്നുള്ള അംഗീകാരം നേടിയതിനുശേഷം റോഡ് നിർമാണം പൂർത്തിയാക്കാനാണ് നഗരസഭയുടെ…
Read Moreകൊരട്ടിയിൽ എടിഎം തകർത്ത് പത്തുലക്ഷം കവർന്നു; പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി
കൊരട്ടി: കൊരട്ടി ജംഗ്ഷനിലുള്ള സ്വകാര്യ ബാങ്കിന്റെ എടിഎം തകർത്ത് 10ലക്ഷം രൂപ കവർന്നു. കൊരട്ടി ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന ബാങ്കിന്റെ അടുത്തുള്ള എടിഎം കൗണ്ടറാണ് തകർത്ത് പണം കവർന്നത്. ഇന്നുരാവിലെയാണ് കവർച്ച നടന്നതായി അറിയുന്നത്. കവർച്ച നടത്തിയശേഷം ഷട്ടർ താഴ്ത്തിയിട്ടിരിക്കുകയായിരുന്നു. ബാങ്ക് ജീവനക്കാർവന്ന് ഷട്ടർ തുറന്നപ്പോഴാണ് കവർച്ച നടന്നതായി മനസിലായത്. എടിഎമ്മിന്റെ പണം വയ്ക്കുന്ന ബോക്സ് ഗ്യാസ് കട്ടർ ഉപയോഗിച്ച് കട്ട് ചെയ്താണ് പണം കവർച്ച ചെയ്തിട്ടുള്ളത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരുന്നു.
Read Moreരാജ്യാന്തര ഷട്ടിൽ ബാഡ്മിന്റണ് ചാന്പ്യൻഷിപ്പ്: കേരളത്തിന്റെ താരമാകാൻ ഇരിങ്ങാലക്കുടക്കാരൻ ശിവശങ്കർ
ഇരിങ്ങാലക്കുട: രാജ്യാന്തരതലത്തിൽ നടക്കുന്ന ഷട്ടിൽ ബാഡ്മിന്റണ് ചാന്പ്യൻഷിപ്പിൽ താരമാകാൻ ഇരിങ്ങാലക്കുടക്കാ രൻ ശിവശങ്കർ. മലേഷ്യയിലെ ക്വലാലംപൂരിൽ നടക്കുന്ന ലോക യൂണിവേഴ്സിറ്റി ബാഡ്മിന്റണ് ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ശിവശങ്കർ തെരഞ്ഞെടുക്കപ്പെട്ടു. നാളെ മലേഷ്യയിലേക്ക് തിരിക്കും. 15 മുതൽ 21 വരെയാണ് ചാന്പ്യൻഷിപ്പ്. ഇന്ത്യയിൽനിന്നും ആണ്കുട്ടികളുടെ വിഭാഗത്തിൽ ആറുപേർ മത്സരിക്കും. മൂന്നുപേർ പഞ്ചാബ് യൂണിവേഴ്സിറ്റിയിൽനിന്നും മൂന്നുപേർ കാലിക്കട്ട്്് യൂണിവേഴ്സിറ്റിൽനിന്നും. അമൃത് ഭാസ്കർ, അജയ് എസ്. നായർ (ദേവഗിരി സെന്റ് ജോസഫ് കോളജ്, കോഴിക്കോട്) എന്നിവരാണ് ശിവശങ്കറിനെ കൂടാതെ ഇന്ത്യൻ ടീമിലുള്ള മറ്റു മലയാളികൾ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ മൂന്നാംവർഷ ബിരുദ വിദ്യാർഥിയായ ശിവശങ്കർ കോണത്തുകുന്ന് പൈങ്ങോട് എറിയാട്ട് വീട്ടിൽ ജയപ്രകാശ് – സുനിത ദന്പതികളുടെ മകനാണ്. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട ്. കഴിഞ്ഞ നാലുവർഷം തുടർച്ചയായി ജില്ലാ ടീമിലും രണ്ട ു വർഷം സംസ്ഥാന ടീമിലും…
Read Moreഅറുപതുവർഷമായി നൽകുന്ന വാടകയിനത്തിൽ നിന്നും മോചനം നേടി വെള്ളിക്കുളങ്ങര വില്ലേജ് “സ്മാർട്ടാകുന്നു’; വില്ലേജ് ഓഫീസിന്റെ പ്രത്യേകതകൾ ഇങ്ങനെയൊക്കെ….
വെള്ളിക്കുളങ്ങര (തൃശൂർ): ജില്ലയിലെ ഗ്രാമീണമേഖലയിൽ ആധുനിക സൗകര്യങ്ങളോടെ പണികഴിപ്പിച്ച ആദ്യത്തെ സ്മാർട്ട് വില്ലേജ് ഓഫീസ് വെള്ളിക്കുളങ്ങരയിൽ ഉദ്ഘാടനത്തിനൊരുങ്ങുന്നു. മലയോരജനതയുടെ ചിരകാല പ്രതീക്ഷയായ പുതിയ വില്ലേജ് ഓഫീസ് കെട്ടിടം വൈകാതെ നാടിന് സമർപ്പിക്കും. വെള്ളിക്കുളങ്ങരചൊക്കന റോഡരുകിൽ നേരത്തെ വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് പുതിയ സ്മാർട്ട് കെട്ടിടം പണിതിട്ടുള്ളത്. 40 ലക്ഷം രൂപയോളം ചെലവിൽ പണിതീർത്ത സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൽ പൊതുജനങ്ങൾക്കായി കാത്തിരിപ്പു കേന്ദ്രം, ശുചിമുറി, ഭിന്നശേഷിയുള്ളവർക്ക് പ്രത്യേകം സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുള്ളതായി വെള്ളിക്കുളങ്ങര വില്ലേജ് ഓഫീസ്പി.ഡി.ഷാജു പറഞ്ഞു. സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുന്ന 25 വില്ലേജ് ഓഫീസുകളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് വെള്ളിക്കുളങ്ങര വില്ലേജ് ഓഫീസ്. റവന്യുവകുപ്പ് അനുവദിച്ച പ്രത്യേക ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ഇതിന്റെ പണി പൂർത്തീകരിച്ചത്. കഴിഞ്ഞ ജനുവരിയിൽ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് തറക്കല്ലിട്ട കെട്ടിടത്തിന്റെ പണി വേഗത്തിൽ തന്നെ പൂർത്തിയാക്കി. കെട്ടിടം…
Read Moreബില്ല് കുടിശിക വരുത്തി; വാട്ടർ കണക്ഷൻ കട്ട് ചെയ്തു വാട്ടർ അഥോറിറ്റി; വെള്ളത്തിനായി എക്സൈസുകാരുടെ നെട്ടോട്ടം
കോലഴി: വാട്ടർ കണക്്ഷൻ കട്ട് ചെയ്തതിനെ തുടർന്ന് പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാതെ സർക്കാർ ഓഫീസുകൾ.കോലഴിയിലുള്ള എക്സൈസ് ഓഫീസടക്കം പ്രവർത്തിക്കുന്ന കെട്ടിടത്തിലെ വാട്ടർ കണക്്ഷനാണ് കഴിഞ്ഞ ദിവസം കട്ട് ചെയ്തത്. ഇതോടെ എക്സൈസുകാർ ജീപ്പിലാണ് ആവശ്യത്തിന് വെള്ളമെത്തിക്കുന്നത്. പഞ്ചായത്തിന്റെ ഉടമസ്ഥതിയിലുള്ളതാണ് കെട്ടിടം. കുടിശിക വരുത്തിയതിനാലാണ് വാട്ടർ കണക്്ഷൻ കട്ട് ചെയ്തതെന്ന് വാട്ടർ അഥോറിറ്റി അധികൃതർ പറഞ്ഞു.
Read Moreലാത്തിച്ചാർജിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പ്രവർത്തകരെ കാണാനെത്തിയ ഉമ്മൻചാണ്ടിയെ തടഞ്ഞ്പോലീസ്; തടഞ്ഞ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്ന് ഡിസിസി
തൃശൂർ: പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെഎസ്യു-യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ സന്ദർശിക്കാനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തടയാൻ ശ്രമിച്ച പോലീസുദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ ആവശ്യപ്പെട്ടു. ‘ ഉമ്മൻചാണ്ടി വരുന്നതിനുമുന്പ് ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപനടക്കമുള്ളവരെയും പോലീസ് തടഞ്ഞിരുന്നു. ജനാധിപത്യസമരങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെയുള്ള പോലീസ് നടപടിക്കെതിരെ ജില്ലാ കോണ്ഗ്രസ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. പോലീസിന്റെ നിലപാടിനെ തുടർന്ന് ഉമ്മൻചാണ്ടി മടങ്ങി പോകാൻ ഒരുങ്ങിയപ്പോൾ ആശുപത്രിയിൽ സംഘർഷമുണ്ടാകുമെന്ന് കണ്ടതിനെ തുടർന്ന് കാണാൻ അനുവദിച്ചു.
Read Moreഅപകടങ്ങൾ പതിവായിട്ടും പെരുമ്പുഴ പാലത്തിൽ തെരുവു വിളക്ക് തെളിയിക്കാൻ നടപടിയില്ല; നടപ്പാതയിൽ വൈദ്യുതി പോസ്റ്റുകൾ കൊണ്ട് നാടക്കാനാവാതെ ജനങ്ങൾ
കാഞ്ഞാണി: ഏറെ അപകടങ്ങൾക്ക് കാരണമാകുന്ന മണലൂർ ഗ്രാമപഞ്ചായത്തിലെ പെരുന്പുഴ റോഡിൽ ഒന്നര മാസമായി രാത്രികളിൽ ഒരു തെരുവ് വിളക്ക് പോലും തെളിയുന്നില്ല. റോഡിന്റെ ഇരുവശവും കോൾപ്പാടങ്ങളായി തിനാൽ രാത്രികളിൽ റോഡിൽ തെരുവ് വിളക്കുകൾ പോലും ഇല്ലാതെ വരുന്പോൾ സാമൂഹ്യ വിരുദ്ധരുടെ ശല്യവും ഭയന്നാണ് ഇത് വഴിയുള്ള രാത്രിയാത്ര. പുല്ല് മൂടി കിടക്കുന്ന നടപ്പാതയിലെ വല്ലതും ചെറുതുമായ കുഴികൾ. കഴിഞ്ഞ ദിവസം ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ നടപ്പാതയിലെ കുഴിയിലേക്ക് തെന്നി വീണ് മരത്തിലിടിച്ച് മറിഞ്ഞ് ഓട്ടോ യാത്രക്കാരായ ദന്പതികൾക്ക് പരിക്കേറ്റിരുന്നു.ഇരുചക്രവാഹനങ്ങൾ തെന്നിയുണ്ടാകുന്ന അപകടങ്ങളും പതിവാണ്. നടപ്പാതയിൽ പലയിടങ്ങളിൽ കാലങ്ങളായി കൂട്ടിയിട്ടിരിക്കുന്ന വൈദ്യുതി പോസ്റ്റുകൾ . പെരുന്പുഴ വലിയ പാലത്തിലും പടിഞ്ഞാറെ പാലത്തിലും ഒരു തെരുവ് വിളക്ക് പോലും സ്ഥാപിച്ചിട്ടില്ല. മണലൂർ, അരിന്പൂർ ഗ്രാമപഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പെരുന്പുഴ റോഡിനെ രണ്ട് ഗ്രാമപഞ്ചായത്തുകളും അവഗണിക്കുകയാണ്. ദിവസേന 140 ബസുകളും രണ്ടായിരിത്തിലേറെ…
Read Moreപ്രകൃതി വിരുദ്ധ ശാരീരിക ബന്ധം; പരാതിയുള്ള കേസുകളിൽ മാത്രം അന്വേഷണം; ഡിജിപിയുടെ നിർദ്ദേശങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രകൃതിവിരുദ്ധ ശാരീരിക ബന്ധം സംബന്ധിച്ച കേസുകളെ രണ്ടായി തരം തിരിച്ച് പട്ടിക തയ്യാറാക്കുന്നു. ഉഭയസമ്മതപ്രകാരമുളളതും അല്ലാത്തതും എന്ന പട്ടികയാണ് തയ്യാറാക്കുന്നത്. ഇതുസംബന്ധിച്ച നിർദ്ദേശം ഡിജിപി ലോക്നാഥ് ബെഹ്റ നൽകിക്കഴിഞ്ഞു. പ്രായപൂർത്തിയായ രണ്ടു വ്യക്തികൾ തമ്മിൽ ഉഭയസമ്മത പ്രകാരമുള്ള പ്രകൃതി വിരുദ്ധ ശാരീരിക ബന്ധം കുറ്റകരമല്ലെന്ന സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് ഇതു സംബന്ധിച്ച് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ സ്വീകരിക്കേണ്ട മാനദണ്ഡം വ്യക്തമാക്കി ഡിജിപി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 377 ഉൾപ്പെട്ടിട്ടുള്ള എല്ലാ കേസുകളും പരാതിപ്രകാരമാണോ സ്വമേധയാ ആണോ രജിസ്റ്റർ ചെയ്തത് എന്നതിന്റെ അടിസ്ഥാനത്തിൽ അതാത് സ്റ്റേഷൻ ഓഫീസർമാർ പട്ടിക തയ്യാറാക്കണം. പരാതിപ്രകാരം എടുത്ത കേസുകളിൽ അന്വേഷണം തുടരുകയും അവസാന റിപ്പോർട്ട് ബന്ധപ്പെട്ട കോടതികളിൽ സമർപ്പിക്കുകയും വേണം. സ്വമേധയാ എടുത്ത കേസുകൾ ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നോ…
Read Moreഅധ്യാപകരെ പിരിച്ചുവിട്ട സംഭവം; ചർച്ച അലസി, സ്കൂളിനുനേരേ സിപിഎം അക്രമം; പോലീസ് നിഷ്ക്രിയമെന്ന് മാനേജ്മെന്റ്
വടക്കാഞ്ചേരി: കുണ്ടുകാട് കരുവാൻകാട് വിമലഗിരി പബ്ലിക് സ്കൂളിലെ അധ്യാപകരെ മാനേജ്മെന്റ് പിരിച്ചുവിട്ട സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ വിളിച്ചുചേർത്ത യോഗം തീരുമാനമാകാതെ അലസിപ്പിരിഞ്ഞു. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സമരക്കാർ സ്കൂൾ ബസുകളുടെ ടയറുകൾ കുത്തി പ്പൊളിച്ചു.സംഭവത്തിൽ പോലീസ് നിഷ്ക്രിയമാണെന്നു മാനേജ്മെന്റ് കുറ്റപ്പെടുത്തി. പുറത്താക്കിയ അധ്യാപകർക്കു നിരവധിതവണ മാനേജ്മെന്റ് മെമ്മോ നൽകിയിരുന്നതായും അധികൃതർ പറഞ്ഞു. ഹിന്ദി, കോമേഴ്സ്, പി.ടി വിഷയങ്ങ ളിലെ അധ്യാപകരെയാണു സ് കൂളിൽനിന്നു പുറത്താക്കിയിട്ടുള്ളത്. സിബിഎസ് ഇ നിയമപ്രകാരം അധ്യാപകരെ നിയമിക്കുന്പോൾ യോഗ്യതയുള്ളവരെ കിട്ടിയില്ലെങ്കിൽ താത്കാലികമായി മറ്റ് അധ്യാപകരെ നിയമിക്കാൻ കഴിയും. ഇത്തരത്തിലുള്ള മൂന്ന് അധ്യാപകരെയാണ് മാനേജ്മെന്റ് സ്കൂളിൽനിന്നു മാസങ്ങൾക്കുമുന്പ് പിരിച്ചുവിട്ടത്. മൂവാറ്റുപുഴ രൂപതയുടെ കീഴിലാണ് സ്കൂളിന്റെ പ്രവർത്തനം. പിരിച്ചുവിട്ട അധ്യാപകർ സ്കൂളിൽ ജോലി നോക്കുന്ന കാലയളവിൽതന്നെ സിബിഎസ്ഇ ബോർഡിലും വിജിലൻസിലും പരാതികൾ നൽകിയിരുന്നു. പിരിച്ചുവിട്ട അധ്യാപകർക്ക് സഹായവുമായി സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള അധ്യാപക സംഘടന രംഗത്തെത്തിയതോടെയാണ് സ്കൂളിനെതിരെയുള്ളസമരം…
Read More