പട്ടിക്കാട്: പാണഞ്ചേരി പഞ്ചായത്തിലെ മൈലാട്ടുംപാറ മഞ്ഞകുന്നിൽ മണലിപ്പുഴയ്ക്കു കുറുകേ ചെക്ക് ഡാം നിർമിക്കാൻ അനുമതിയായി. വെള്ളപ്പൊക്ക നിയന്ത്രണ ഫണ്ടിൽ ഉൾപ്പെടുത്തി ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് 45 ലക്ഷം രൂപയാണ് ചെക്ക് ഡാം നിർമാണത്തിന് അനുവദിച്ചിട്ടുള്ളത്. വേനലിൽ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന മലയോര മേഖലയാണ് മഞ്ഞകുന്ന്. നാട്ടുകാർ ചാക്കിൽ മണൽ നിറച്ച് താത്കാലിക തടയണ നിർമിച്ചാണ് കുടിവെള്ളക്ഷാമത്തെ നേരിട്ടിരുന്നത്. മണലിപ്പുഴയുടെ തീരത്തു സ്ഥാപിച്ചിട്ടുള്ള ശുദ്ധജലക്കിണറുകളിലെ വെള്ളം പന്പ് ചെയ്താണ് ഈ പ്രദേശത്തെ കുടിവെള്ളപദ്ധതികൾ പ്രവർത്തിക്കുന്നത്. പുഴയിൽ വെള്ളം കുറയുന്പോൾ കിണറുകൾ വറ്റുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ചെക്ക് ഡാം നിർമിക്കുന്നതോടെ ഇവിടെയുള്ള ഇരുനൂറിലേറെ കുടുംബങ്ങളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും. 32 മീറ്റർ നീളവും നാലടി ഉയരവുമുള്ള ചെക്ക് ഡാം നാലു ഷട്ടറുകളോടെയാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ മണിലിയിലെ വെള്ളം തടഞ്ഞുനിർത്താനും ആവശ്യമില്ലാത്ത സമയങ്ങളിൽ തുറന്നുവിടുകയും ചെയ്യാം. പീച്ചി ഡാമിനു താഴെ…
Read MoreCategory: Thrissur
ഗുരുവായൂർ അഴുക്കുചാൽ പദ്ധതി ; പടിഞ്ഞാറെനട- മുതുവട്ടൂർ റോഡ് ഭാഗികമായി തുറന്നു
ഗുരുവായൂർ: അഴുക്കുചാൽ പദ്ധതിയുടെ പൈപ്പിടലിനായി കഴിഞ്ഞ ഒരു മാസത്തിലേറെയായി അടച്ചിട്ട പടിഞ്ഞാറെനട- മുതുവട്ടൂർ റോഡ് പണി പൂർത്തിയാക്കി ഭാഗികമായി തുറന്നു. മാൻഹോളിനായി കുഴിയെടുത്ത മണ്ണ് മാറ്റിയാലുടൻ റോഡ് ടാറിംഗിനായി പൊതുമരാമത്ത് വകുപ്പിനു കൈമാറും. ഇവിടെ ആറ് മാൻഹോളുകളും എട്ട് ചേംബറുകളുമാണ് സ്ഥാപിച്ചത്. പടിഞ്ഞാറെനട പന്പ് ഹൗസിനു സമീപത്തെ മാൻഹോൾ സ്ഥാപിക്കുന്നതിനുള്ള കാലതാമസമാണ് പ്രവൃത്തി നീണ്ട ുപോകാനിടയാക്കിയത്. ഇവിടത്തെ മണ്ണ് ബലക്കുറവുള്ളതിനാൽ ഇടിക്കിടെ ഇടിയുന്നതും പ്രവൃത്തി വൈകാൻ ഇടയാക്കിയെന്ന് ജല അഥോറിറ്റി അധികൃതർ പറഞ്ഞു. ഇനി പടിഞ്ഞാറെനട സെന്റർ മുതൽ ഇന്നർ റിംഗ് റോഡ് വരെയും പടിഞ്ഞാറെനട നടപ്പന്തലിനുള്ളിലുമായി 175 മീറ്ററോളം പൈപ്പ് സ്ഥാപിക്കാനുണ്ട്. ഇവിടത്തെ റോഡ് പൊളിക്കുന്നതിനു മുന്നോടിയായി എംഎൽഎയുടെ നേതൃത്വത്തിൽ നാളെ യോഗം ചേരും. ഇതുംകൂടി പൂർത്തിയാക്കി ഇൗമാസം അവസാനത്തോടെ പദ്ധതി കമ്മീഷൻ ചെയ്യാനുള്ള ശ്രമത്തിലാണ് ജല അഥോറിറ്റി.
Read Moreഫിനോമിനൽ നിക്ഷേപത്തട്ടിപ്പ് അന്വേഷണം; ക്രൈംബ്രാഞ്ച് ഓഫീസ് എറണാകുളത്തേക്ക് മാറ്റി
ചാലക്കുടി: നിക്ഷേപകരിൽ നിന്നും കോടികളുടെ ഡെപ്പോസിറ്റ് വാങ്ങി തട്ടിപ്പ് നടത്തിയ ഫിനോമിനൽ കന്പനിയുടെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രവർത്തനം എറണാകുളത്തേക്ക് മാറ്റി. ഫിനോമിനൽ കന്പനിയുടെ സൗത്ത് ജംഗ്ഷനിലെ ഓഫീസിലായിരുന്നു ക്രൈംബ്രാഞ്ച് ക്യാന്പ് ചെയ്തിരുന്നത്. എന്നാൽ വൈദ്യുതി കുടിശിക ആയതിനാൽ ഫിനോമിനൽ ഓഫീസിന്റെ വൈദ്യുതി കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചു. ഇതിനെ തുടർന്നാണ് എറണാകുളം ലിസി ജംഗ്ഷനിലുള്ള ആൽസിയ ബിൽഡിംഗിലേക്ക് ക്യാന്പ് ഓഫീസ് മാറ്റിയത്. ഓഫീസ് മാറ്റിയാലും ഫിനോമിനൽ ഓഫീസ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. ഫിനോമിനൽ കന്പിനിയിൽ പണം നിക്ഷേപിച്ചവർ പണം മടക്കികിട്ടേണ്ട കാലാവധി എത്തുന്പോൾ ഇപ്പോഴും ഇവിടെ പരാധിയുമായി എത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആറുമാസമായി ക്രൈംബ്രാഞ്ച് ഇവിടെ ക്യാന്പ് ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. കേസിലെ പ്രതികളായ മൂന്ന് ഡയറക്ടർമാർ മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്. പ്രധാന പ്രതികളായ കന്പനിയുടെ മാനേജിംഗ് ഡയറക്ടർ എൻ.കെ. സിംഗ്, കേരളത്തിന്റെ ചുമതലയുള്ള റാഫേൽ തുടങ്ങിയവർ ഇപ്പോഴും ഒളിവിലാണ്. കന്പനി…
Read Moreസംസ്ഥാന സർക്കാർ ഇടപെടുന്നില്ല; ആറുവരിപ്പാതയും തുരങ്ക നിർമാണവും “പെരുവഴിയിൽ’
സ്വന്തംലേഖകൻ തൃശൂർ: വർഷങ്ങൾക്കു മുന്പ് നിർമാണം പൂർത്തിയാക്കേണ്ട ആറുവരിപാത-തുരങ്ക നിർമാണങ്ങൾ ഇഴഞ്ഞു നീങ്ങിയിട്ടും സംസ്ഥാന സർക്കാർ ഇടപെടാതെ മാറി നിൽക്കുന്നു. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആക്കം കൂട്ടുന്ന മണ്ണുത്തി-വടക്കഞ്ചേരി ആറുവരി പാത നിർമാണവും കുതിരാനിലെ തുരങ്ക നിർമാണവും അവസാന ഘട്ടത്തിലെത്തിയിട്ടും നിർമാണ തടസം നീക്കാൻ വേണ്ടത്ര ഇടപെടലില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. കുതിരാനിലെ ഒരു തുരങ്കത്തിന്റെ നിർമാണം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. അടുത്ത തുരങ്കത്തിന്റെ നിർമാണവും പൂർത്തിയാക്കാൻ അധികം നാളുകൾ വേണ്ടെന്നിരിക്കെയാണ് നിസാര പ്രശ്നങ്ങളുടെ പേരിൽ പണികൾ മുടങ്ങിയിരിക്കുന്നത്. ആറുവരി പാതയിൽ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ വൈകിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ദേശിയ പാത അഥോറിറ്റി ഉദ്യോഗസ്ഥർ പറയുന്നു. അടിപ്പാതയില്ലാത്ത പല സ്ഥലങ്ങളിലും അടിപ്പാതയ്ക്കുവേണ്ടി ജനകീയ സമരങ്ങൾ നടത്തിയപ്പോൾ അതിലിടപ്പെട്ട് പരിഹാരം കാണാൻ വൈകിയതാണ് ആറുവരി പാതയുടെ നിർമാണം വൈകാൻ കാരണം. സ്ഥലമേറ്റെടുത്ത് നൽകുന്നതിലും…
Read Moreഅർബുദം കീഴടക്കിയ സംസാരശേഷി ശസ്ത്രക്രിയയിലൂടെ വീണ്ടെടുത്തു; ചേലമറ്റം സ്വദേശി ബോബസിനാണ് ശബ്ദം തിരിച്ചു കിട്ടിയത്
അമലനഗർ: കാൻസർമൂലം സ്വനപേടകം നീക്കം ചെയ്തയാൾക്കു ശസ്ത്രക്രിയ നടത്തി സംസാരശേഷി വീണ്ടെടുത്തു. അമല ആശുപത്രിയിലാണ് വിദഗ്ധ ചികിത്സയിലൂടെയും ശസ്ത്രക്രിയയിലൂടെയും എറണകുളം ചേലമറ്റം സ്വദേശി ബോബസിന് (56) സംസാരശേഷി വീണ്ടെടുക്കാനായത്. വോയ്സ് ബോക്സ് നീക്കം ചെയ്തു കാൻസർ ചികിത്സയുടെ ഭാഗമായുള്ള ലീനിയർ ആക്സിലറേറ്റർ ഉപയോഗിച്ചുള്ള റേഡിയേഷനും കീമോതെറാപ്പിയും നൽകി. അർബുദത്തിൽനിന്നു മോചിതനായപ്പോൾ സംസാരശേഷി വീണ്ടെടുക്കാൻ വോയ്സ് പ്രോസ്തസിസ് ഇൻസെർഷൻ ശസ്ത്രക്രിയ നടത്തി. നെതർലാൻഡിൽനിന്ന് ഇറക്കുമതിചെയ്ത പ്രോസ്തസിസാണു ശസ്ത്രക്രിയക്ക് ഉപയോഗിച്ചത്. ഇപ്പോൾ ഉച്ചത്തിൽ സംസാരിക്കാനുള്ള ശേഷിയും അദ്ദേഹത്തിനു ലഭിച്ചു. ഡോ. ജേക്കബ് കുര്യൻ, ഡോ. ഹരികുമാർ ഉണ്ണി, ഡോ. ആൻഡ്രൂസ് ജോസഫ്, ഡോ. എൻ. രവി, ഡോ. ജോമോൻ റാഫേൽ എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് ബോബസിനു ചികിത്സ നൽകിയത്.
Read Moreനടത്തറയിലെ അവസാന സിഗ്നൽ പോസ്റ്റും വാഹനം ഇടിച്ചുതകർത്തു; സിഗ്നൽ സംവിധാനം പൂർണമായും ഇല്ലാതായതോടെ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ
നടത്തറ: ജംഗ്ഷനിലെ അവസാനത്തെ സിഗ്നൽ പോസ്റ്റും വാഹനം ഇടിച്ചു തകർന്നു. ഇതോടെ സിഗ്നൽ സംവിധാനം പൂർണമായും ഇല്ലാതായി. ഉന്നലെ ഉച്ചക്ക് എറണാകുളത്തുനിന്ന് കോയന്പത്തൂരിലേക്കു പോകുകയായിരുന്ന ബൊലിറോ ജീപ്പാണ് അവസാനത്തെ പോസ്റ്റ് തകർത്തത്. 15 ദിവസം മുന്പാണ് മറ്റൊരു പോസ്റ്റ് വാഹനം ഇടിച്ചു തകർന്നത്. ഈ സിഗ്നലിനെ ഇതുവരെയും പുനസംഘടിപ്പിച്ചിട്ടില്ല. സിഗ്നൽ തകരാറുകൾ പരിഹരിക്കാൻ കെൽട്രോണിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഇപ്പോൾ കരാർ എടുത്തിരിക്കുന്നത് അന്യസംസ്ഥാനക്കാരനായ കരാറുകാരനാണ്. സിഗ്നൽ ശരിയായി പ്രവർത്തിപ്പിക്കാത്തതുമൂലം ഇവിടെ മിക്കദിവസങ്ങളും വാഹനങ്ങൾ കൂട്ടിയിടിക്കുന്നത് പതിവാണ്. നാട്ടുകാരുടെ ഒരു സംഘം ഏതു സമയത്തും ഉണ്ടാകാവുന്ന അപകടം പ്രതീക്ഷിച്ച് രക്ഷാപ്രവർത്തനത്തിന് തയാറായി നിൽക്കുകയാണ്.
Read Moreവീട്ടിൽ അതിക്രമിച്ചു കയറി പീഡനം: അമ്മയുടെ പരാതിയിൽ മധ്യവയസ്കൻ പിടിയിൽ
വലപ്പാട്: പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റുചെയ്തു. മുറ്റിച്ചൂർ പാലത്തിനടത്ത് ചേന്നങ്ങാട്ട് വീട്ടിൽ ഗണേശനെയാണ് (56) വലപ്പാട് എസ്എച്ച്ഒ ടി.കെ. ഷൈജു, എസ്ഐ ഇ.ആർ. ബൈജു എന്നിവർ ചേർന്ന് അറസ്റ്റുചെയ്തത്. കഴിഞ്ഞ 29നാണ് കേസിനാസ്പദമായ സംഭവം. മരംമുറിച്ച് വിൽക്കുന്ന ഇയാൾ വീടിനകത്ത് അതിക്രമിച്ചുകയറി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വലപ്പാട് പോലീസിൽ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഒന്നരക്കിലോ കഞ്ചാവുമായി കൗമാരക്കാരൻ പിടിയിൽ; അറസ്റ്റിലായ പ്രതി സ്കൂൾ പഠനകാലത്തുതന്നെ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പോലീസ്
ചാലക്കുടി: ഒന്നരക്കിലോ കഞ്ചാവുമായി കൗമാരക്കാരൻ പോലീസ് പിടിയിലായി. നായത്തോട് സ്വദേശിയായ 17കാരനെയാണ് സിഐ വി.ഹരിദാസ്, എസ് ഐ ജയേഷ് ബാലൻ എന്നിവർ ചേർന്ന് പിടികൂടിയത്. സ്കൂൾപഠനശേഷം കഞ്ചാവ് വില്പന തൊഴിലാക്കി മാറ്റിയിരുന്നു. കഞ്ചാവിനു പുറമെ കൂടുതൽ ലഹരിക്കായി ഉപയോഗിക്കുന്ന നൈട്രോസൻ അടങ്ങിയ ലഹരി ഗുളികകളും (വട്ടുഗുളിക) ഇയാൾ വിറ്റിരുന്നു. സ്കൂൾ പഠനകാലത്തുതന്നെ കഞ്ചാവ് ഉപയോഗം തുടങ്ങി. അങ്കമാലി, പെരുന്പാവൂർ, നെടുന്പാശേരി മേഖലകളിൽ യുവാക്കളുടെ ഇടയിൽ “മച്ചാൻ’ എന്ന് അറിയപ്പെട്ടിരുന്ന ഇയാളെ കുറച്ചുദിവസങ്ങളായി പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഗവ. ആശുപത്രി പരിസരത്ത് കഞ്ചാവ് കൈമാറാൻ എത്തിയപ്പോൾ പോലീസിനെകണ്ട് ബൈ ക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടുകയായിരുന്നു. ആഡംബര ബൈക്കുകൾ വാടകയ്ക്കെടുത്താണു വില്പനയ് ക്കായി നടന്നിരുന്നത്. ഫോണിൽ അറിയിച്ചാൽ എവിടെയും കഞ്ചാവ് എത്തിക്കുന്നതായിരുന്നു ഇയാളുടെ രീതി. മിന്നൽ വേഗത്തിൽ ബൈക്ക് ഓടിക്കുന്ന ഇയാളെ പിന്തുടർന്നുപിടിക്കുക എളുപ്പമല്ലെന്ന് പോലീസ് പറഞ്ഞു. ചാലക്കുടിയിൽ കുറച്ചുനാളുകളായി…
Read Moreഎസ് സി/എസ്ടി വിഭാഗത്തിൽപ്പെട്ടവർക്കുള്ള സൗജന്യ പാചകവാതക പദ്ധതി ഏജൻസികൾ അട്ടിമറിക്കുന്നു
പട്ടിക്കാട്: പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതി പ്രകാരം എസ് സി/എസ്ടി വിഭാഗത്തിൽപ്പെട്ട അന്ത്യോദയ, അന്നയോജന കാർഡ് ഉടമകൾക്ക് സൗജന്യമായി നൽകുന്ന പാചകവാതക പദ്ധതി ഗ്യാസ് ഏജൻസികൾ അട്ടിമറിക്കുന്നതായി പരാതി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ബിജെപി പാണഞ്ചേരി പഞ്ചായത്ത് സമിതി ഗുരുദേവ ഗ്യാസ് ഏജൻസിക്കു മുന്നിൽ നടത്തിയ ധർണ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ ഐനിക്കുന്നത് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ടി.എസ്.ബിജു അധ്യക്ഷം വഹിച്ചു. നിയോജകമണ്ഡലം ഭാരവാഹികളായ കെ.രാജൻ, ബിജോയ് ജോസ്, ബിനീഫ് വാണിയംപാറ, ശരത്ത്, കെ.എസ്. സുരേഷ്, വിപിൻ, വിനീത ദിലീപ് എന്നിവർ പ്രസംഗിച്ചു.
Read Moreഫേസ്ബുക്കിലൂടെ വീട്ടമ്മയെ അപമാനിച്ച പ്രമുഖ നടിയുടെ ഭർത്താവിനെതിരെ പോലീസ് കേസ്
തൃശൂർ: വീട്ടമ്മയുടെ ഫേസ്ബുക്ക് പേജിൽ അവരുടെയും കുട്ടികളുടെയും ഫോട്ടോയും അപമാനകരമായ ഉള്ളടക്കവും പോസ്റ്റ് ചെയ്തയാൾക്കെതിരേ തൃശൂർ ഈസ്റ്റ് പോലീസ് കേസെടുത്തു. തൃശൂർ സൈബർ സെല്ലിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഒരു നടിയുടെ ഭർത്താവാണ് ഇയാൾ. തൃശൂർ സ്വദേശിനിയായ പരാതിക്കാരിയുടെ ഭർത്താവിന്റെ കൊച്ചിയിലുള്ള വീട് നടിക്ക് വാടകയ്ക്കു നൽകിയിരുന്നു. ഇതിന്റെ വാടക കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള തർക്കമാണ് ഫേസ്ബുക്ക് പോസ്റ്റിനു കാരണം. തർക്കത്തെത്തുടർന്ന് ഇവർ വീടൊഴിഞ്ഞിരുന്നെന്നും ഒരു മാസത്തെ വാടക കഴിച്ച് 70,000 രൂപ തിരിച്ചുകൊടുത്തിരുന്നെന്നും പരാതിക്കാരിയുടെ ഭർത്താവ് പറഞ്ഞു. സംസ്ഥാന വനിത കമ്മീഷൻ, ബാലാവകാശ കമ്മീഷൻ, ഡിജിപി എന്നിവർക്കും പരാതികൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
Read More