തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ഇനി കേരളത്തിന്റെ ‘തലസ്ഥാന’മാകുന്നു. മുഖ്യമന്ത്രിയും പത്തോളം മന്ത്രിമാരുമടങ്ങുന്ന സംഘം അഞ്ചുദിവസം പൂർണമായും ക്യാന്പു ചെയ്യുന്നതു തൃശൂരിലാണ്. സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു സിപിഎം മന്ത്രിമാരും നാളെ മുതൽ 25 വരെ തൃശൂരിലുണ്ടാകും. ഇന്നുതന്നെ ഇവരെല്ലാം തൃശൂരിലെത്തും. സിപിഎം മന്ത്രിമാർക്കു പുറമേ സിപിഐ മന്ത്രിമാർകൂടി തൃശൂരിലെത്തുന്നതോടെ സംസ്ഥാന മന്ത്രിസഭ പൂർണമായും തൃശൂരിലാകും. പാർട്ടി സമ്മേളനം നടക്കുകയാണെങ്കിലും ഭരണത്തിനും ദൈനംദിന കാര്യങ്ങൾക്കും ഒരു തടസവും ഉണ്ടാകില്ല. മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും പാർട്ടി സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നതുകൊണ്ടു ഭരണപരമായ ഒരു കാര്യംപോലും നടക്കാതിരിക്കില്ലെന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. തൃശൂരിൽ സജ്ജമാക്കുന്ന മുഖ്യമന്ത്രിയുടെ ക്യാന്പ് ഓഫീസിൽ ഭരണം സുഗമമായി നടത്തും. അടിയന്തര പ്രാധാന്യമുള്ള എല്ലാ വിഷയങ്ങളും ഇവിടെയിരുന്നു കൈകാര്യം ചെയ്യാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സ്ണൽ സ്റ്റാഫുകളും ആവശ്യമായ മറ്റു ജീവനക്കാരും തൃശൂരിലെത്തുന്നുണ്ട്.…
Read MoreCategory: Thrissur
മാണി മാണിക്യം തന്നെ; സിപിഐയുടെ കെ.എം.മാണി വിരോധം പരസ്യമായി തള്ളിക്കളഞ്ഞ് വാനോളം പുകഴ്ത്തി ഇ.പി.ജയരാജൻ
തൃശൂർ: സിപിഐയുടെ കെ.എം.മാണി വിരോധം പരസ്യമായി തള്ളിക്കളഞ്ഞ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎൽഎയുമായ ഇ.പി.ജയരാജൻ രംഗത്ത്. മാണിയെ വാനോളം പുകഴ്ത്തിയാണ് ജയരാജൻ രംഗത്തെത്തിയിരിക്കുന്നത്. കെ.എം.മാണി കേരളത്തിൽ ജനകീയ അടിത്തറയുള്ള മികച്ച നേതാവാണെന്നു ജയരാജൻ പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സെമിനാറിലേക്കു മാണിയെ ക്ഷണിച്ചതിൽ ഒരു തെറ്റുമില്ല. വളരെക്കാലം എംഎൽഎയും മന്ത്രിപദവും അലങ്കരിച്ച മാണി സംസ്ഥാനം മുഴുവൻ അറിയപ്പെടുന്ന നേതാവാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ബഹുജന അടിത്തറ വിപുലീകരിക്കേണ്ടതുണ്ട്. അതിന് ഇടതുപക്ഷ നയവുമായി ചേർന്നുപോകുന്ന ആരെയും ഒപ്പം നിർത്തും. ഒരാളുടെ ഇഷ്ടത്തിനു മാത്രമല്ല ഇടതുമുന്നണി പ്രവർത്തിക്കുന്നതെന്നും അതിന് ഒരു നയമുണ്ടെന്നും അതനുസരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷം വളരേണ്ടതു ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനു ശക്തിപകരുമെന്നും ദേശീയതലത്തിൽ ഇത് അത്യാവശ്യമാണെന്നും ഇ.പി.ജയരാജൻ കൂട്ടിച്ചേർത്തു. മാണിയെ എൽഡിഎഫിലേക്ക് പരോക്ഷമായി ക്ഷണിച്ചതിനു തുല്യമാണ് ഇ.പി.ജയരാജന്റെ വാക്കുകൾ.…
Read Moreവിനായകന്റെ മരണം പുതിയ ദിശയിലേക്ക് ; അന്വേഷണ ഉദ്യോഗസ്ഥൻ പി.എന്‍. ഉണ്ണിരാജയോട് നേരില്‍ ഹാജരാകണമെന്ന് ലോകായുക്ത
തൃശൂര്‍: പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ഏങ്ങണ്ടിയൂര്‍ സ്വദേശിയായ ദളിത് യുവാവ് വിനായകന്റെ ദുരൂഹമരണക്കേസ് പുതിയ ദിശയിലേക്ക്. നിലവില്‍ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ്പി പി.എന്‍. ഉണ്ണിരാജയോട് നേരില്‍ ഹാജരാവാന്‍ ലോകായുക്ത ആവശ്യപ്പെട്ടു. ഉപ ലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രനാണ് കേസ് പരിഗണിച്ചത്. കേസ് അന്വേഷിച്ചിരുന്ന പാലക്കാട് ഡിവൈഎസ്പി ഫിറോസ് എം.ഷഫീഖിനെ ലോകായുക്ത നാലാം പ്രതിയാക്കിയതിന് പിന്നാലെ, ഇന്നലെ വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് ലോകായുക്തയുടെ നടപടി. പട്ടികജാതി അതിക്രമ നിരോധന നിയമ വകുപ്പും, ആത്മഹത്യാ പ്രേരണ വകുപ്പും ചുമത്താതിരുന്നത് സഹപ്രവര്‍ത്തകരെ സംരക്ഷിക്കാനാണോ, മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണോ എന്ന് ചോദിച്ച ലോകായുക്ത, ഇങ്ങനെയെങ്കില്‍ ഡിജിപിയെ വിളിച്ചു വരുത്തേണ്ടിവരുമെന്ന് വാക്കാല്‍ പരാമര്‍ശവും നടത്തി. കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് എസ്.പി ഉണ്ണിരാജയ്ക്ക് കൈമാറിയതിനെയും ലോകായുക്ത വിമര്‍ശിച്ചു. 2017 ജൂണ്‍ 17ന് പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്ത വിനായകനെ 18നാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച…
Read Moreസമരം തുടരണോ വേണ്ടയോ..! ബസ് സമരം നാലാം ദിവസവും തുടരുന്നു: ബസുടമകൾക്കിടയിൽ ഭിന്നത രൂക്ഷം; അഞ്ച് സംഘടനകൾ ഇന്ന് തൃശൂരിൽ യോഗം ചേരും
തൃശൂർ: നിരക്ക് വർധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ നടത്തുന്ന അനിശ്ചിതകാല സമരം തുടരുന്നു. സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ ബസുടമകൾക്കിടയിൽ ഭിന്നത ഉടലെടുത്തതായാണ് റിപ്പോർട്ട്. സമരം മുന്നോട്ട് പോയാൽ പ്രതിസന്ധി കൂടുമെന്നാണ് ഒരുവിഭാഗം ഉടമകളുടെ നിലപാട്. എന്നാൽ ലക്ഷ്യം കാണുംവരെ സമരം വേണമെന്ന് ഒരുവിഭാഗം അഭിപ്രായപ്പെട്ടു. സമരം നടത്തുന്ന 12 സംഘടനകളിൽ അഞ്ച് സംഘടനകൾ ഇന്ന് തൃശൂരിൽ യോഗം ചേരുന്നുണ്ട്. സമരം തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമുണ്ടായേക്കും. അതേസമയം, സമരം തുടരാനാണ് തീരുമാനമെങ്കിൽ കർശന നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ബസുകൾ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സർക്കാരിനെ നയിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Read Moreനടി സനുഷയെ അപമാനിക്കാൻ ശ്രമിച്ചയാളുടെ ജാമ്യാപേക്ഷ തള്ളി; പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന വാദം മുഖവിലയ്ക്കെടുത്താണ് അപേക്ഷ തള്ളിയത്
തൃശൂർ: നടി സനുഷയെ ട്രെയിനിൽ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അന്വേഷണത്തിന്റെ ആരംഭഘട്ടത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നുമുള്ള പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.ഡി.ബാബുവിന്റെ വാദം മുഖവിലക്കെടുത്താണ് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. സനുഷയുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം ജുഡീഷ്യൽ ഒന്നാംക്ലസ് മജിസ്ട്രേറ്റ് വാണി രേഖപ്പെടുത്തിയിരുന്നു.
Read Moreചെമ്പട്ടണിഞ്ഞൊരുങ്ങി തൃശൂർ..! സിപിഎം സംസ്ഥാന സമ്മേളനത്തിനായി നാടും നഗരവും ചുവപ്പുകൊടിതോരണങ്ങളാൽ അലംകൃതമായി; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
തൃശൂർ: തൃശൂരിൽ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. നാടുംനഗരവും ചുവപ്പുകൊടിതോരണങ്ങളാൽ അലംകൃതമായിക്കഴിഞ്ഞു. നഗരവീഥികൾ ചെന്പട്ടണിഞ്ഞ് ജ്വലിക്കുകയാണ്. 22 മതൽ 25 വരെ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് സ്വരാജ് റൗണ്ട് ഉൾപ്പെടെ നഗരവീഥികൾ ചുവന്ന തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നത്. ഗ്രീൻ പ്രോട്ടോകോളിന്റെ ഭാഗമായി പ്ലാസ്റ്റിക് ഒഴിവാക്കി തുണികൊണ്ടുള്ള തോരണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. സ്വരാജ് റൗണ്ട് ഉൾപ്പെടെ പ്രധാനസ്ഥലങ്ങളിൽ നിന്നു സമ്മേളന നഗരിയിലേക്ക് എത്തുന്ന 42 റോഡുകൾ തോരണങ്ങൾ കൊണ്ടുള്ള അലങ്കാരങ്ങൾ നിർവ്വഹിച്ചിരിക്കുന്നത് സിഐടിയുവിന്റെ നേതൃത്വത്തിലാണ് . സമ്മേളനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രചാരണ പരിപാടികൾ മുന്നേറുകയാണ്. സമ്മേളനത്തിന്റെ ഭാഗമായി ഏരിയകൾ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച സെമിനാറുകൾ സമാപിച്ചു. സമ്മേളന പ്രചാരാണാർത്ഥം സംഘടിപ്പിച്ചിരിക്കുന്ന വിവിധ ജനവിഭാഗങ്ങളുടെ സംഗമങ്ങൾ 19 ന് സമാപിക്കും. വിവിധ നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് സംഗമങ്ങൾ ഒരുക്കിയിരിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി എംജി റോഡിൽ ഒരുക്കിയ…
Read Moreഅധ്യാപകരും വിദ്യാർഥികളും മൊബൈലിൽ തന്നെ ;വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൊബൈൽ ഉപയോഗം കൂടുന്നു ; സർക്കാർ വിജ്ഞാപനം പാലിക്കുന്നില്ലെന്ന് എച്ച് ആർപിഎം
പുതുക്കാട്: സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മൊബൈൽ ഫോണ്‍ ഉപയോഗം കർശനമായി വിലക്കികൊണ്ടുള്ള സർക്കാർ വിജ്ഞാപനം പാലിക്കപ്പെടുന്നില്ലെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ പ്രവർത്തകർ ആരോപിച്ചു.വിദ്യാർഥികൾ കൂടാതെ അധ്യാപകരും അനധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൊബൈൽ ഫോണ്‍ ഉപയോഗിക്കാൻ പാടില്ലന്ന് 2010-ൽ സർക്കാർ സർക്കുലറും 2016-ലെ വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറും നിലവിലുണ്ട്. കൂടാതെ വിദ്യാർഥികൾ സ്കൂളുകളിൽ മൊബൈൽ ഫോണ്‍ കൊണ്ടുവരാൻ പാടില്ലെന്നും, അധ്യാപകർ ഫോണ്‍ ഉപയോഗിക്കുന്നത് സ്റ്റാഫ് മുറികളിൽ മാത്രമായി പരിമിതപെടുത്തണമെന്നും നിർദേശമുണ്ട്.ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരുടെ ഫോണ്‍ കണ്ടുകെട്ടി ലേലം വിളിച്ച് പിടിഎ ഫണ്ടിലേക്ക് മുതൽക്കൂട്ടാക്കാവുന്നതാണെന്നും നിർദേശിച്ചിരുന്നു. ഇത് കണ്ടെത്തുന്നതിനായി സ്ഥാപന മേധാവികളെ ഉൾപ്പെടുത്തിയുള്ള എത്തിക്സ് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള കർശന നിർദേശം ഉണ്ടെങ്കിലും കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടി.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൊബൈൽ ഫോണ്‍ ഉപയോഗം കർശനമായി വിലക്കുന്നതിന് പൊതുപ്രവർത്തകനായ സുരേഷ് ചെമ്മനാടൻ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീക്ഷനും പരാതി…
Read Moreകേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് ആവശ്യവുമായി വിനായകന്റെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ സന്ദർശിച്ചു; കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്ന് പിതാവ്
ഏങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂർ സ്വദേശി ചക്കാണ്ടൻ കൃഷ്ണൻ കുട്ടിയുടെ മകൻ വിനായകെന്റ മരണം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ട് മാതാപിതാക്കളും വേട്ടുവ സർവീസ് സൊസൈറ്റി ഭാരവാഹികളും സിബിഐയെക്കൊണ്ട് കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്കി. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേന്പറിൽ നേരിട്ട് ചെന്ന് മാതാപിതാക്കളും സഹോദരനും പരാതി നല്‍കിയത്.പാവറട്ടി പോലിസ് സ്റ്റേഷനിൽ വിനായകനെ മർദിച്ചവരും ആത്മഹത്യക്ക് കാരണക്കാരുമായ സിപിഒ കെ.സാജൻ, സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീജിത്ത് എന്നിവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം വകുപ്പ് 107 പ്രകാരം കേസെടുക്കണമെന്ന് പരാതയിൽ ആവശ്യപ്പെട്ടു. പ്രതികളായ ഉദ്യോഗസ്ഥരെ സർക്കാരിന്റെ സേവനമേഖലകളിൽ നിന്ന് നീക്കം ചെയ്യണെമന്നും പരാതിയിൽ ആവശ്യപ്പെട്ടു. വേട്ടുവാ സർവീസ് സൊസൈറ്റി ഭാരവാഹികളായ ആനന്ദൻ വടക്കുംന്തല, ഗംഗാധരൻ മാങ്ങാടി, വേലായുധൻ മേലേടത്ത്, പി.കെ.അനീഷ് എന്നിവരും നിവേദകസംഘത്തിലുണ്ടായിരുന്നു. 2017 ജൂണ്‍ 17ന് പാവറട്ടി പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. വിട്ടയച്ച ശേഷം 18 വി നായകനെ വീടിനുള്ളിൽ…
Read Moreഅടുത്തമാസം അമേരിക്കയിലേക്ക് പോകേണ്ടവര്‍! ! ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി; ഒരുവര്‍ഷമായി വാടകവീട്ടിലാണ് താമസം
ഇരിങ്ങാലക്കുട: ഭാര്യയെ വെട്ടി കൊലപ്പെടുത്തിയശേഷം ഭർത്താവ് വീടിനുള്ളിൽ തൂങ്ങിമരിച്ചു. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പോലീസ് സ്റ്റേഷനു സമീപം വാടകവീട്ടിൽ ഇന്നു പുലർച്ചെയാണ് സംഭവം. കുട്ടപ്പശേരി വീട്ടിൽ ഇമ്മാനുവൽ (68), ഭാര്യ മേഴ്സി (64) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. സംഭവസമയത്ത്്് ഇമ്മാനുവലും മേഴ്സിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. മേഴ്സിയെ കിടപ്പുമുറിയിൽ വെട്ടേറ്റ് മരിച്ചനിലയിലും ഇമ്മാനുവലിനെ മറ്റൊരു മുറിയിൽ തുങ്ങിമരിച്ച നിലയിലുമാണ് പോലീസ് കണ്ടെത്തിയത്. ഒരുവർഷമായി ഈ വാടകവീട്ടിലാണ് താമസം. ആസാദ് റോഡിൽ പുതിയതായി വീട് നിർമിച്ചുകൊണ്ടിരിക്കുകയാണ്. ആന്ധ്രയിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഇമ്മാനുവൽ സ്വയം വിരമിച്ച് നാട്ടിൽ കഴിയുകയായിരുന്നു. മേഴ്സി ഇരിങ്ങാലക്കുട സ്കൂളിലെ റിട്ടയേഡ് അധ്യാപികയാണ്. അടുത്തമാസം മകളുടെ പ്രസവ ശുശ്രൂഷയ്ക്കായി അമേരിക്കയിലേക്ക് പോകുവാനിരിക്കുകയായിരുന്നു ഇരുവരും. നാല് പെണ്മക്കളാണ് ഇവർക്കുള്ളത്. രണ്ടു മക്കൾ വിദേശത്തും ഒരാൾ ബംഗളുരുവിലുമാണ്. വീട്ടിൽ പാൽ കൊണ്ടുവന്നയാളാണ് ആദ്യം വിവരം അറിഞ്ഞത്. ഇരിങ്ങാലക്കുട എസ്ഐ എസ്കെ സുശാന്തിന്റെ…
Read Moreനാട്ടിലെ ഉത്സവത്തിന് അനുജനെ ക്ഷണിക്കാനെത്തിയാൾ ഭാരതപ്പുഴകടവിൽ ഒഴുക്കിൽപ്പെട്ടു മരിച്ചു; മരണത്തിലും കൈവിടാതെ കൈയിൽ മുറുകെ പിടിച്ച പ്ലാസ്റ്റിക് കവർ തുറന്ന അനുജൻ പൊട്ടിക്കരഞ്ഞു
തിരുവില്വാമല: കുത്താന്പുള്ളി ഭാരതപ്പുഴകടവിൽ മുങ്ങിപോയി കാണാതായ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ഈറോഡ് പുളിയംപട്ടി സ്വദേശി ശെൽവരാജിന്റെ മൃതദേഹം ഇന്നുരാവിലെ ആറോടെയാണ് പുഴയുടെ നടുഭാഗത്ത് കാണാതായ സ്ഥലത്തുതന്നെ പൊന്തിയത്. നാട്ടിൽനിന്ന് എത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് ആദ്യം കണ്ടത്. ബന്ധുക്കൾ പുലർച്ചെ മുതൽ തന്നെ പുഴയോരത്ത് നിന്നിരുന്നു. ഇന്നലെ വൈകുന്നേരം നാലോടെയാണ് ശെൽവരാജും കൂട്ടുകാരൻ ജയപ്രകാശും നാട്ടിൽനിന്ന് വരുന്നവഴി പുഴ മുറിച്ച് കടക്കുന്നതിനിടെ മുങ്ങിപോയത്. ജയപ്രകാശിനെ നാട്ടുകാർ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചെങ്കിലും ശെൽവരാജിനെ രക്ഷപ്പെടുത്താനായില്ല. പിന്നീട് ഫയർഫോഴ്സ് എത്തി രാത്രി വൈകുംവരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. മരണത്തിലും കൈവിടാതെ കൈയിലെ പ്ലാസ്റ്റിക് സഞ്ചി തിരുവില്വാമല: മരണത്തിലും കൈവിടാതെ കൈയിലെ പ്ലാസ്റ്റിക് സഞ്ചി മുറുകെ പിടിച്ചാണ് ശെൽവരാജ് പുഴയുടെ ആഴങ്ങളിലേക്ക് പോയത്. കുത്താന്പുള്ളിയിൽ നെയ്ത്ത് തൊഴിലാളിയായ സഹോദരനെ കൂട്ടിക്കൊണ്ടുപോകുവാനും നാട്ടിലെ ഉത്സവമായ കുംഭാഭിഷേകത്തിന് ക്ഷണിക്കാനുള്ള ക്ഷണപത്രികയടങ്ങിയ പ്ലാസ്റ്റിക് സഞ്ചി അവസാനംവരെയും…
Read More