തൃശൂർ: എടിഎം കാർഡ് മോഷണം പോയ വിവരം ബാങ്ക് അധികൃതരെ അറിയിച്ചിട്ടും സേവനം മരവിപ്പിക്കാത്തതിനെതുടർന്ന് ഉപഭോക്താവിനു പണം നഷ്ടപ്പെട്ടതായി പരാതി. കല്ലൂർ സ്വദേശി ടി.എം. ദീപയുടെ കനറാ ബാങ്ക് അക്കൗണ്ടിൽനിന്നാണ് 3500 രൂപ മോഷ്ടാക്കൾ പിൻവലിച്ചത്. തിങ്കളാഴ്ചയാണ് കെഎസ്ആർടിസി ബസിലെ യാത്രയ്ക്കിടെ രണ്ട് എടിഎം കാർഡുകളും രേഖകളും അടങ്ങിയ പഴ്സ് മോഷണം പോയത്. എടിഎം കാർഡുകളുടെ പിൻനന്പർ പഴ്സിൽതന്നെ എഴുതി സൂക്ഷിച്ചിരുന്നു. ബസിൽനിന്നിറങ്ങിയപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട വിവരം വീട്ടമ്മ അറിയുന്നത്. ഉടനെ അക്കൗണ്ടുകളുള്ള രണ്ടു ബാങ്കുകളിലും വിളിച്ച് വിവരം അറിയിച്ചു. ഇതുനസരിച്ച് ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ടിലെ എടിഎം സേവനം ഉടൻ ബ്ലോക്ക് ചെയ്തെങ്കിലും കനറാ ബാങ്കിലേക്ക് വിളിച്ചപ്പോൾ നേരിട്ടെത്തി പരാതി നൽകാതെ എടിഎം സേവനം റദ്ദ് ചെയ്യാനാവില്ലെന്നു മറുപടി ലഭിക്കുകയായിരുന്നു. നേരിട്ട് പരാതി നൽകാൻ ബാങ്കിലെത്തുന്നതിനിടെ അക്കൗണ്ടിൽനിന്ന് 3500 രൂപ പിൻവലിച്ചതായി എസ്എംഎസ് സന്ദേശം കിട്ടി. തുടർന്ന്…
Read MoreCategory: Thrissur
ചാലക്കുടിയിലെ ജ്വല്ലറി കവർച്ചക്കേസിൽ മോഷ്ടാക്കൾ എത്തിയത് വിമാനമാർഗം? നിരീക്ഷണ കാമറകളുടെ പ്രഖ്യാപനങ്ങൾ കടലാസിൽ ഒതുങ്ങി
ചാലക്കുടി: ടൗണിലെ ഇടശേരി ഗോൾഡ് സൂപ്പർ മാർക്കറ്റ് ജ്വല്ലറിയിൽ വൻ കവർച്ച നടത്തിയ സംഘത്തെകുറിച്ചുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. ടൗണിലുള്ള കടകളുടെ നിരീക്ഷണ കാമറകൾ പോലീസ് പരിശോധിച്ചുവരികയാണ്. കൂടാതെ ജ്വല്ലറിയുടെ പരിസരത്തുള്ള മൊബൈൽ ടവർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. അന്തർ സംസ്ഥാന മോഷണ സംഘങ്ങളിലേക്കാണ് പോലീസ് അന്വേഷണം നീങ്ങുന്നത്. പോലീസിന്റെ അഞ്ച് സ്ക്വാഡുകൾ ഡെൽഹി, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് അന്വേഷണത്തിനായി നീങ്ങിയിട്ടുണ്ട്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ പോലീസിന് മോഷണസംഘത്തെകുറിച്ച് ഒരു തുന്പും കിട്ടിയിട്ടില്ല. വിമാനമാർഗമായിരിക്കാം മോഷണസംഘം എത്തിയതെന്നും സംശയിക്കുന്നു. മോഷ്ടിച്ച സ്വർണവുമായി ട്രെയിനിലോ, മറ്റു വാഹനങ്ങളിലോ പോയിട്ടുണ്ടാകുമെന്നാണ് സംശയം. ചെക്ക് പോസ്റ്റുകളിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ജ്വല്ലറിക്കു പിൻവശത്തുള്ള കുറ്റിക്കാടുകൾ വെട്ടിതെളിച്ചപ്പോൾ ഒരു പഴയ ഗ്യാസ് സിലിണ്ടർ കണ്ടുകിട്ടിയിട്ടുണ്ട്. ഇത് മോഷണസംഘം ഉപയോഗിച്ചതാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. നിരീക്ഷണ കാമറകൾ: പ്രഖ്യാപനങ്ങൾ കടലാസിൽ ഒതുങ്ങി ചാലക്കുടി: നഗരത്തിന്റെ…
Read Moreബസിടിച്ച വഴിയാത്രികനെ മന്ത്രിയുടെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു; അപകടത്തിൽപ്പെട്ട് കിടന്ന വയോധികനെ ഗൺമാനൊപ്പം കാറിൽ കയറ്റി വിട്ടു; കാർ തിരിച്ചുവരും വരെ മന്ത്രി വഴിയോരത്ത് കാത്തുനിന്നു
വടക്കാഞ്ചേരി: സ്വകാര്യ ബസിടിച്ച് പരിക്കേറ്റ വഴിയാത്രക്കാരന് മന്ത്രി എ.സി. മൊയ്തീൻ തുണയായി. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.തൃശൂർ-ഷൊർണ്ണൂർ സംസ്ഥാന പാതയിലെ പരുത്തിപ്രയിലാണ് വഴിയാത്രക്കാരനായ വയോധികന് സ്വകാര്യ ബസി ടിച്ച് തലക്ക് പരിക്കേറ്റത്. ചോരയിൽ കുളിച്ച് റോഡിൽ കിടന്നിരുന്ന വയോധികനെ കണ്ട മന്ത്രി എ.സി.മൊയ്തീൻ കാർ നിർത്തി റോഡിലിറങ്ങുകയും തന്റെ ഒൗദ്യോഗിക വാഹനത്തിൽ വയോധികനെ കയറ്റി വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. വടക്കാഞ്ചേരിയിൽ നിന്നും പാലക്കാട്ടേക്കുള്ള യാത്രയിലായിരുന്ന മന്ത്രിയുടെ നിർദ്ദേശാനുസരണം ഗണ്മാൻ സുധീറും ഡ്രൈവർ അരുണും ആശുപത്രിയിൽ പോയി തിരിച്ചെത്തുംവരെ മന്ത്രി വഴിയോരത്ത് തന്നെയായിരുന്നു.
Read Moreഗാന്ധിസം തമസ്കരിച്ച് ഗോഡ്സൈസം വളർത്താൻ ഭരണകൂടം ശ്രമിക്കുന്നു; ആരു വിചാരിച്ചാലും ഗാന്ധിയൻ മൂല്യങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് സുധീരൻ
തൃശൂർ: ഗാന്ധിസം തമസ്കരിച്ച് ഗോഡ്സൈസം വളർത്താനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ. ഇത്തരക്കാരെ ശക്തമായി എതിർക്കണമെന്നും ജനങ്ങളിൽ നിന്ന് അകറ്റണമെന്നും സുധീരൻ ആവശ്യപ്പെട്ടു. മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് തൃശൂർ ഡിസിസി ഓഫീസിൽ നടന്ന അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരൻ. ജനാധിപത്യവും മതേതരത്വും സ്വാതന്ത്ര്യവും കടുത്ത വെല്ലുവിളി നേരിടുമെന്നും സുധീരൻ പറഞ്ഞു. ആരു വിചാരിച്ചാലും ഗാന്ധിയൻ മൂല്യങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്നും ഏത് ഇസത്തേക്കാളും പ്രസക്തി ഗാന്ധിസത്തിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കെ.പി.വിശ്വനാഥൻ, മുൻ എംഎൽഎ തേറന്പിൽ രാമകൃഷ്ണൻ, ഒ.അബ്ദുറഹ്മാൻകുട്ടി, ടി.വി.ചന്ദ്രമോഹൻ, എം.പി.ഭാസ്കരൻ നായർ, ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
Read Moreതുള്ളലിനിടെ മരിക്കണമെന്ന ആഗ്രഹം പോലെ..! ഓട്ടൻതുള്ളൽ കലാകാരനും നടനുമായ കലാമണ്ഡലം ഗീതാനന്ദൻ വേദിയിൽ കുഴഞ്ഞുവീണു മരിച്ചു
ഇരിങ്ങാലക്കുട: പ്രശസ്ത തുള്ളൽ കലാകാരൻ കലാമണ്ഡലം ഗീതാനന്ദൻ(58) അവിട്ടത്തൂരിൽ ഓട്ടൻതുള്ളൽ അവതരണത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിനമായിരുന്ന ഇന്നലെ രാത്രി എട്ടോടെ കലാപരിപാടി അവതരിപ്പിക്കുന്നതിനിടെ ഗീതാനന്ദൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ സമീപത്തുള്ള പുല്ലൂർ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണു മരണകാരണം. ഭാര്യ: ശോഭ. മക്കൾ: സനൽകുമാർ, ശ്രീലക്ഷ്മി. പ്രശസ്ത തുള്ളൽ കലാകാരൻ മഠത്തിൽ പുഷ്പകത്ത് കേശവൻ നന്പീശന്റെ മകനാണ്. അച്ഛൻതന്നെയായിരുന്നു ആദ്യഗുരു. പ്രശസ്തനായ കഥകളിയാചാര്യൻ നീലകണ്ഠൻ നന്പീശൻ അമ്മാവനും പ്രശസ്ത മൃദംഗം വിദ്വാൻ കലാമണ്ഡലം വാസുദേവൻ ജ്യേഷ്ഠനുമാണ്. അഭിനേതാവ് എന്ന നിലയിലും ഗീതാനന്ദൻ പ്രശസ്തനാണ്. കമലദളം എന്ന ചിത്രത്തിലൂടെയാണു വെള്ളിത്തിരയിലെത്തിയത്. തൂവൽ കൊട്ടാരം, നരേന്ദ്രൻ മകൻ ജയകാന്തൻ വക, മനസിനക്കരെ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. രാജ്യത്തിനകത്തും പുറത്തുമായി 5000ത്തിലധികം തുള്ളൽവേദികളിലും സാന്നിധ്യമറിയിച്ചു. അന്പലത്തിൽ കഴകം ജോലിചെയ്തിരുന്ന ഗീതാനന്ദനെ അച്ഛനാണ് 1974ൽ…
Read Moreതിരക്കുള്ള റോഡിൽ പ്രഭാത സവാരിക്കിറങ്ങണോ? പ്രഭാതസവാരിക്കിറങ്ങിയ രണ്ടു പേർ ടെമ്പോട്രാക്സ് ഇടിച്ച് മരിച്ചു; നടന്നു പോകുന്നതിനിടെ പിന്നിൽ നിന്നും ഇടിച്ചു വീഴ്ത്തുകയായിരുന്നു
എടമുട്ടം: നിയന്ത്രണംവിട്ട ടെന്പോട്രാക്സ് ഇടിച്ച് പ്രഭാതസവാരിക്ക് ഇറങ്ങിയ രണ്ടുപേർ മരിച്ചു. എടമുട്ടം പാലപ്പെട്ടി കൊടുങ്ങല്ലൂക്കാരൻ മുഹമ്മദ് മകൻ ഹംസ (72), ബന്ധുവായ പാലപ്പെട്ടി കൊടുങ്ങല്ലൂക്കാരൻ അടിമ മകൻ ബീരാൻകുട്ടി (73) എന്നിവരാണ് മരിച്ചത്. ഇന്നുരാവിലെ ഏഴോടെയാണ് അപകടം. മംഗലാപുരം ഭാഗത്തുനിന്ന് തെക്കോട്ട് പോയിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന ടെന്പോട്രാക്സ് നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇരുവരെയും നാട്ടുകാർ ഓടിക്കൂടി രക്ഷപ്പെടുത്താൻ ശ്രമിച്ചു. തൃപ്രയാർ, ചെന്ത്രാപ്പിന്നി ആക്ട്സുകളുടെ ആംബുലൻസുകളിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും പിറകുവശത്തുനിന്നാണ് ടെന്പോട്രാക്സ് ഇടിച്ച് വീഴ്ത്തിയതെന്ന് പറയുന്നു. വാദ്യകലാകാരന്മാരാണ് ടെന്പോ ട്രാക്സിൽ ഉണ്ടായിരുന്നത്. ഇവർക്ക് പരിക്കേറ്റിട്ടില്ല. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്ന് സംശയിക്കുന്നതായി വലപ്പാട് പോലീസ് പറഞ്ഞു. ആൽഫ ചെയർമാൻ കെ.എം. നൂറുദ്ദീന്റെ ജ്യേഷ്ഠനാണ് മരിച്ച ഹംസ. വലപ്പാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Read Moreഅറിയാതെ വിളിച്ചുപോയതാ സാറേ..! കള്ളപ്പേരിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി; സൈബർ സെല്ലിന്റെ സഹായത്തോടെ യുവാവിനെ പോലീസ് പൊക്കി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബുവെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ യുവാവിനെ ഗുരുവായൂർ ടെന്പിൾ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പൂഞ്ഞാർ പനച്ചിപ്പാറ കല്ലട വീട്ടിൽ സുബിൻ സുകുമാരനെ (32) എറണാകുളം രവിപുരത്തുനിന്ന് ഇന്നുപുലർച്ചെ 12.45-ന് ഗുരുവായൂർ ടെന്പിൾ സിഐ യു.എച്ച്. സുനിൽദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. എറണാകുളത്തെ സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനാണ്. സുബിൻ സുകുമാരന്റെ മൊബൈലിൽനിന്ന് ചൊവ്വാഴ്ച രാത്രി 10.10ഓടെ ഗുരുവായൂർ ദേവസ്വം ഓഫീസിന്റെ ഫോണിലേക്ക് വിളിച്ച് ക്ഷേത്രത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഫാസിൽ ആണ് വിളിക്കുന്നതെന്ന പേരുപറഞ്ഞാണ് വിളിച്ചത്. സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. സീനിയർ സിപിഒ പി.എസ്. അനിൽകുമാർ, വിനുകുമാർ, ലിജുമോൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Read Moreലളിതമായി പറഞ്ഞാൽ..! പുതിയ സാമ്പത്തിക ഉപദേശങ്ങൾ ആഗോളവത്കരണത്തിന്റെ മാരീച വേഷങ്ങളെന്ന് സിപിഐയുടെ മുന്നറിയിപ്പ്
തൃശൂർ: സാമൂഹ്യക്ഷേമമേഖലകളിലെ നിരന്തര ഇടപെടലുകളിലൂടെയുണ്ടായ നേട്ടങ്ങളും ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളും ഇല്ലാതാക്കുന്ന തരത്തിൽ സാമ്പത്തിക മേഖലയ്ക്കു നല്കുന്ന പുതിയ ഉപദേശങ്ങൾ ആഗോളവത്കരണത്തിന്റെ മാരീച വേഷങ്ങളാണെന്നു സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിൽ മുന്നറിയിപ്പ്. കേരളം നേടിയ നന്മകളും നേട്ടങ്ങളും മൂല്യങ്ങളും തകർക്കുന്ന തരത്തിലുള്ള പുത്തൻ ശ്രമങ്ങൾക്കെതിരേ സർക്കാർ ജാഗ്രത പുലർത്തണമെന്നും ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന സാമൂഹ്യ പ്രതിബദ്ധതയും ബദൽനയങ്ങളും ഉയർത്തിപ്പിടിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ക്ഷീര മേഖലയുടെ പ്രത്യേകതകൾ കണക്കിലെടുത്തും വരുമാനപരിധി ഒഴിവാക്കിയും ക്ഷേമനിധിയിൽ അംഗമായ മുഴുവൻ കർഷകർക്കും ക്ഷേമനിധി പെൻഷൻ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
Read Moreസ്ത്രീക്കു തുല്യപദവി കൂടി വേണം..! നോട്ടംകൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും സ്ത്രീ കൾ അപമാനിക്കപ്പെടുന്നുവെന്ന് വനിതാ കമ്മീഷൻ
ചാവക്കാട്: സാന്പത്തിക സ്രോതസുകൾ നേടിയതുകൊണ്ട് മാത്രം സ്ത്രീ ശാക്തീകരണമാവില്ല. പദവികൂടി സ്ത്രീക്കു ലഭിക്കണമെന്നു വനിതാ കമ്മീഷൻ ചെയർമാൻ എം.സി. ജോസഫൈൻ പറഞ്ഞു. ചാവക്കാട് നഗരസഭ 2.40 കോടി രൂപ ചെലവിൽ മുതുവട്ടൂർ സെന്ററിൽ നിർമിക്കുന്ന വനിതാഷോപ്പിംഗ് കോംപ്ലക്സിന്റെയും സ്ത്രീവിശ്രമ കേന്ദ്രത്തിന്റെയും ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അവർ. നോട്ടംകൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും സ്ത്രീ കൾ അപമാനിക്കപ്പെടുകയാണ്. സ്ത്രീയെ ലൈംഗിക വസ്തുവായാണു കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു.നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ അധ്യക്ഷനായിരുന്നു. വൈസ് ചെയർമാൻ മഞ്ജുഷ സുരേഷ്, വാർഡ് കൗണ്സിലർ ശാന്ത സുബ്രഹ്മണ്യൻ, ബേബി ഫ്രാൻസിസ്, ജോയ്സി ആന്റണി, പ്രീജ ദേവദാസ്, സുബൈദ ഗഫൂർ, എൻജിനീയർ എ.എം. സതീദേവി എന്നിവർ പ്രസംഗിച്ചു. മുനിസിപ്പൽ സെക്രട്ടറി ഡോ. ടി.എൻ. സിനി റിപ്പോർട്ട് അവതരിപ്പിച്ചു. തൃശൂർ നിർമിതിക്കാണ് നിർമാണ ചുമതല.
Read Moreതിരിച്ചു വരുമ്പോൾ ഇങ്ങനെയല്ലേ പറയേണ്ടത്..! യുഡിഎഫ് ബന്ധം രാഷ്ട്രീയപരമായി ദോഷമുണ്ടാക്കിയെന്ന് എം.വി. ശ്രേയാംസ്കുമാർ
തൃശൂർ: യുഡിഎഫുമായുള്ള ബന്ധം രാഷ്ട്രീയപരമായി ദോഷമുണ്ടാക്കിയെന്ന് ജെഡിയു ദേശീയ സെക്രട്ടറി എം.വി. ശ്രേയാംസ്കുമാർ. പലകാരണങ്ങളാൽ മുന്പ് ഇടതുമുന്നണി വിടേണ്ടി വന്നു. ഇതൊരു തിരിച്ചുവരവായി കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞു. ജനതാദൾ എസിൽനിന്നു രാജിവച്ചു ജെഡിയുവിലേക്കു വന്ന വിവിധ ജില്ലകളിലുള്ളവരുടെ ലയനസമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ സോഷ്യലിസ്റ്റു പ്രസ്ഥാനങ്ങൾ ഒന്നിച്ചു നിന്നാൽ വലിയ രാഷ്ട്രീയ ശക്തിയാകാനുള്ള സാഹചര്യം ഇന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജെഡിയുവിലേക്കു വന്ന നേതാക്കളേയും പ്രവർത്തകരേയും ശ്രേയാംസ്കുമാർ ഷാൾ അണിയിച്ച് സ്വീകരിച്ചു. മുൻസംസ്ഥാന കമ്മിറ്റിയംഗം മലയിൻകീഴ് ശശികുമാർ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് യൂജിൻ മൊറേലി, സംസ്ഥാന കൗണ്സിലംഗം എം. സുഗതൻ, സംസ്ഥാന കൗണ്സിൽ അംഗം ജോണ് മരങ്ങോലി, ഇടുക്കി ജില്ലാ പ്രസിഡന്റ് അനൂപ് ഫ്രാൻസിസ്, എൻജിഒ സെന്റർ സംസ്ഥാന പ്രസിഡന്റ് പനവൂർ നാസർ, ഇ.പി. നാരായണൻകുട്ടി, മോഹനൻനായർ, അജിഫ്രാൻസിസ്, പ്രിൻസ് ജോർജ്, ജെയ്സൻ മാണി, റോബർട്ട്…
Read More