തൃശൂർ: ശംഖുപുഷ്പം കണ്ണെഴുതുന്പോൾ… ശകുന്തളയെ മാത്രമല്ല ഇനി ഓർമവരിക. നിറവും മണവും രുചിയുമുള്ള അസൽ ചായ കൂടിയാണ്. വയലേലകൾ തഴുകിവരുന്ന കാറ്റേറ്റ് കാഞ്ഞാണി പെരുന്പുഴ പാതയോരത്തിരുന്നു ഗുണവുമേറെയുള്ള ഈ ചായ നുകരാം. പല നിറത്തിലുള്ള 21 ഇനം പ്രകൃതിദത്ത ചായകൾ. എറവ് സ്വദേശിനിയും ബികോം ബിരുദധാരിയുമായ സജിതയുടെ ചെറിയ മക്കാനിയിലാണ് ചായകളുടെ വിസ്മയലോകം. കടയിലെ വയലറ്റ്, ചുവപ്പ്, പർപ്പിൾ, പച്ച ചായകൾ ആരോഗ്യദായകമാണ്. ശംഖുപുഷ്പമിട്ടാണ് ആന്റി ഓക്സിഡന്റുകൾ ധാരാളമടങ്ങിയ വയലറ്റ് ചായ തയാറാക്കുന്നത്. ത്വക്കിന് ഏറെ ഗുണകരം. ചെന്പരത്തിയിട്ട ചുവപ്പുചായ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് അത്യുത്തമം. ഇഞ്ചിയും നാരങ്ങയും പുതിനയുമടങ്ങിയ ചായകളുടെ ഗുണങ്ങൾ പറയേണ്ടല്ലോ. രഹസ്യക്കൂട്ടുകളടങ്ങിയ ചില ചായകളുമുണ്ട്. അതാണീ വീട്ടമ്മയുടെ കൈപ്പുണ്യത്തിന്റെ സ്വാദ്. കുളിർമയേകുന്ന ശീതളപാനീയങ്ങളിലുമുണ്ട് രുചിവൈവിധ്യം. ലേറ്റസ്റ്റ് ട്രെൻഡിംഗ് ആയ മിന്നൽ ഡ്രിങ്ക്്, നോനി സർബത്ത്, കുടംകലക്കി സർബത്ത്, നെല്ലിക്ക കാന്താരി സർബത്ത് തുടങ്ങിയവ. അക്കൗണ്ടന്റായിരുന്ന…
Read MoreCategory: Thrissur
പിണറായി കൊണ്ടുവരുന്നതു കെ ദുരന്തമെന്ന് പി.കെ. ഫിറോസ്
തൃശൂർ: മുതലാളിത്തമാണ് ഇടതുപക്ഷത്തിന്റെ സിൽവർ ലൈനെന്നു മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. സംസ്ഥാന ക്യാന്പിൽ രൂപപ്പെടുത്തിയ കർമരേഖ വിശദീകരിക്കുന്നതിനായി തൃശൂരിൽ നടന്ന ജില്ലാ നേതൃസംഗമം “ചലനം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശ ഇറക്കുമതിയിൽനിന്നും വിദേശ കരാറുകളിൽനിന്നും ലഭിക്കുന്ന കോഴയിലും റിയൽ എസ്റ്റേറ്റ് താത്പര്യങ്ങളിലും കണ്ണുനട്ടാണ് പിണറായി വിജയന്റെ കെ റെയിൽ പിടിവാശി. കേരളത്തെ സംബന്ധിച്ചിടത്തോളം ഇതു കെ റെയിൽ അല്ല, ദുരന്തത്തിന്റെ തലവിധി കുറിക്കുന്ന കെ ദുരന്തമാണ്. സർവ സംഹാരിയായ ഈ പദ്ധതി കേരളത്തിനു വേണ്ട. യൂത്ത് ലീഗ് സർവശക്തിയുമെടുത്ത് അതിനെതിരെ പൊരുതുമെന്നും ഫിറോസ് പറഞ്ഞു.യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എ.എം. സനൗഫൽ അധ്യക്ഷനായി. സംസ്ഥാന ട്രഷറർ പി.കെ. ഇസ്മയിൽ, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ എം.പി. കുഞ്ഞിക്കോയ തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ ഫൈസൽ ബാഫഖി തങ്ങൾ, അഷ്റഫ്…
Read Moreപ്രതീക്ഷിച്ചതു പോലെ…സിപിഎം സമ്മേളനം കഴിഞ്ഞു ജില്ലയെ ബി കാറ്റഗറിയിലാക്കി; ഒരു പരിപാടിയും അനുവദിക്കില്ലെന്ന് കളക്ടർ
തൃശൂർ: സിപിഎം സമ്മേളനം കഴിഞ്ഞാൽ തൃശൂർ ജില്ലയെയും കടുത്ത നിയന്ത്രണത്തിലാക്കുമെന്ന പ്രവചനം സത്യമായി. ജില്ലയെ ബി കാറ്റഗറിയിലാക്കിയതായി കളക്ടർ ഹരിത വി. കുമാർ അറിയിച്ചു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, സാമുദായിക, മതപരമായ പൊതു പരിപാടികൾ ഉൾപ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓണ്ലൈനായി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകൾക്കു പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂവെന്നും കളക്ടറുടെ ഉത്തരവിൽ ഉണ്ട്. ഇന്നലെ കോവിഡ് ജില്ലയിൽ കുറവാണ്. എന്നാ ൽ ഇതിനുമുന്പ് അയ്യായിരത്തിൽ കൂടുതലായിരുന്നു രോഗികൾ. അന്നൊന്നും ഇത്തരം നിയന്ത്രണങ്ങൾ ജില്ലയ്ക്കു ബാധകമായിരുന്നില്ല. സിപിഎം സമ്മേളനം നടക്കുന്നതിനാൽ എല്ലാ നിയന്ത്രണങ്ങളും മാറ്റിവച്ചിരിക്കയായിരുന്നു. എല്ലാം കഴിഞ്ഞതോടെ മരണാനന്തര ചടങ്ങുകൾക്കു പോലും 20 പേരേ പാടുള്ളൂവെന്നാണു കളക്ടറുടെ നിബന്ധന. അന്പതു പേർ മാത്രമേ കൂടാവൂവെന്ന് കളക്ടർ നിർദേശിച്ചിരുന്നപ്പോഴാണു 175 പേരെ വച്ച് സിപിഎം സമ്മേളനം നടത്തിയത്. അതിനെതിരെ കളക്ടർ…
Read Moreവർണഭംഗിയുള്ള ശരീരം! വീടിനുള്ളിൽ വിരുന്നെത്തിയ പൊന്നുടുമ്പ് കൗതുകമായി
ചാലക്കുടി: വീടിനുള്ളിൽ അതിഥിയായി എത്തിയ പൊന്നുടുന്പ് കൗതുകമായി. തുന്പാകോട് മുണ്ടൻമാണി അന്തോണി ഡേവിസിന്റെ വീട്ടിലാണ് പൊന്നുടുന്പ് എത്തിയത്. ഉച്ചയ്ക്കു രണ്ടോടെ ഡേവീസിന്റെ കിടപ്പുമുറിയാണ് അപൂർവ അതിഥി എത്തിയത്. വർണഭംഗിയുള്ള ശരീരമുളള പൊന്നുടുന്പാണെന്നു മനസിലാക്കിയ ഡേവീസ് ഉടനെ വനംവകുപ്പ് ഓഫീസിൽ അറിയിച്ചു. ഒരു കടലാസുപെട്ടി മുറിയിൽവച്ച് മുറി അടച്ചിട്ടു. ഇതിനിടയിൽ ഉടുന്പ് കടലാസുപെട്ടിയിൽ കയറി കൂടി. ഇതിനാൽ പിടികൂടാൻ എളുപ്പമായി. വനപാലകർ എത്തി പൊന്നുടുന്പിനെ കൈമാറുകയും ചെയ്തു.
Read Moreകൂട്ടം കുറച്ചാൽ നേട്ടം കൂടും..! കളക്ടറുടെ ഫേസ്ബുക്കിൽ രൂക്ഷ വിമർശനവുമായി കമന്റുകൾ
തൃശൂർ: കോവിഡ് പടരാതിരിക്കാൻ വേണ്ട മാർഗ നിർദേശങ്ങൾ എന്ന നിലയിൽ കളക്ടർ ഹരിത വി. കുമാറിന്റെ ഫേസ്ബുക്കിൽ കുറിച്ച “കൂട്ടം കുറച്ചാൽ നേട്ടം കൂടും’ എന്ന നിർദേശം നൽകിയതിനു പിന്നാലെ രൂക്ഷ വിമർശനവുമായി കമന്റുകൾ. സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിനെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ കഴിയാത്ത കളക്ടറുടെ നിർദേശത്തിനെതിരെയാണ് ആളുകൾ കൂട്ട മായി ഫേസ്ബുക്കിൽ കളക്ടറെ ആക്രമിച്ചത്. ഒടുവിൽ ഗത്യന്തരമില്ലാതെ ഫേസ്ബുക്കിലെ ഇത്തരം കമന്റുകൾ നീക്കിയാണു പിന്നീട് വീണ്ടും പോസ്റ്റിട്ടത്. തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സിപിഎം സമ്മേളനത്തിൽ പ്രതിനിധികൾ ഇരിക്കുന്ന ഫോട്ടോ അടക്കം ഇട്ടാണു കളക്ടറെ കളിയാക്കിയത്. അന്പതുപേർ മാത്രമേ പാടുള്ളൂവെന്നു പറഞ്ഞ കളക്ടർ 175 പേർ പങ്കെടുത്ത സമ്മേളന സ്ഥലത്തേക്ക് എത്തി നോക്കാൻ പോലും പോലീസിനെ വിടാത്തതിനെതിരെയും നിരവധി പേരാണു വിമർശനം ഉന്നയിച്ചത്. സാധാരണക്കാരെ മാത്രം ഉപദ്രവിക്കുന്ന കോവിഡ് പ്രോട്ടോക്കോളാണു കളക്ടറുടേതെന്നാണ് ആരോപണം.
Read Moreആരോടു പറയാൻ, ആര് കേൾക്കാൻ..! സ്ത്രീകളുടെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ആരംഭിച്ച വനിതാ വ്യവസായ കേന്ദ്രം കാടുപിടിച്ച നിലയിൽ
കൊരട്ടി: ചെറുകിട വനിതാ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ശാക്തീകരണ പ്രക്രിയയിലൂടെ സ്ത്രീകളുടെ സ്വയംപര്യാപ്തതയും സാന്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് വർഷങ്ങൾക്ക് മുന്പ് കൊരട്ടി പഞ്ചായത്തിലെ ആറ്റപ്പാടം വാർഡിൽ ആരംഭിച്ച മിനി വനിതാ വ്യവസായ കേന്ദ്രം നിർജീവമായി, കാടുപിടിച്ച്, തുടർ പരിപാലനമില്ലാതെ കിടക്കുകയാണ്. ഒന്നോ, രണ്ടോ യൂണിറ്റുകൾ മാത്രം സമയക്രമമില്ലാതെ പ്രവർത്തിക്കുന്നതൊഴിച്ചാൽ കേന്ദ്രം നിശ്ചലമാണ്.പുത്തൻ വ്യവസായ സംരംഭങ്ങളുടെ വരവും സ്ത്രീകൾക്ക് തൊഴിൽ ഉന്നതിയും പ്രതീക്ഷിച്ച് തുടങ്ങിയ വ്യവസായ കേന്ദ്രത്തിനാണ് ഈ ദുർഗതി. 1999 – 2000 കാലഘട്ടത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽഉൾപ്പെടുത്തിയാണ് ഇതിനായി 50 സെന്റ് സ്ഥലം വാങ്ങിയത്. ത്രിതല പഞ്ചായത്തുകൾ അടക്കമുള്ള സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ കെട്ടിടങ്ങളുടെ നിർമാണങ്ങളും അക്കാലത്ത് പൂർത്തീകരിച്ചിരുന്നു. ശ്രമകരമായ ഇടപെടലുകളിലൂടെ സാങ്കേതിക തടസങ്ങളെ മറികടന്ന് നിർമാണം പൂർത്തിയാക്കിയ വ്യവസായ കേന്ദ്രം 2009ൽ അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. ആദ്യ ഘട്ടത്തിൽ മൂന്നു യൂണിറ്റുകൾക്കുള്ള…
Read Moreകുതിരാനിലെ തുരങ്കയാത്ര ആഘോഷമാക്കി ജനങ്ങൾ; നിയമവഴികളിലെ പോരാട്ട സാഫല്യമെന്നു ഷാജി കോടങ്കണ്ടത്ത്
പട്ടിക്കാട്: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കുതിരാനിലെ തുരങ്കയാത്രയെന്ന സ്വപ്നം യാഥാർഥ്യമായപ്പോൾ നാട്ടിലെ ജനങ്ങൾക്ക് അതൊരു ആഘോഷമായിരുന്നു. എന്നാൽ ഇതിനെല്ലാം പിറകിൽ നിയമവഴികളിൽ ശക്തമായ പോരാട്ടം നടത്തിയ ഒരു അഭിഭാഷകനുണ്ടായിരുന്നു – അഡ്വ ഷാജി ജെ. കോടങ്കണ്ടത്ത്. 2009 ഓഗസ്റ്റ് 24ന് ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയും തൃശൂർ എക്സ്പ്രസ് വേയും തമ്മിൽ ഉണ്ടാക്കിയ കരാർപ്രകാരമാണ് ദേശീയപാതയുടെ നിർമാണം ആരംഭിക്കുന്നത്. ദേശീയപാത അഥോറിറ്റി നിശ്ചയിച്ച സെക്യൂരിറ്റി മാനുവൽ അനുസരിച്ചായിരുന്നു പണികൾ മുന്നോട്ടുപോകേണ്ടിയിരുന്നത്. എന്നാൽ, തുടക്കംമുതൽ സുരക്ഷാനിബന്ധനകൾ പാലിക്കാതെ നടത്തിയ നിർമാണ പ്രവർത്തനങ്ങൾ അനേകരുടെ ജീവനാണ് എടുത്തത്. ഇതേത്തുടർന്നാണ് ദേശീയപാത അഥോറിറ്റിക്കും കരാർ കന്പനിക്കും എതിരേ ഷാജി വക്കീൽ തന്റെ നിയമപോരാട്ടങ്ങൾ ആരംഭിക്കുന്നത്. 2016ൽ മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിലെ നിർമാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. 2017ൽ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യം ഫയൽ ചെയ്തു. തുടർന്നു കോടതിയലക്ഷ്യ ഹർജിയിൽ…
Read Moreമകൾ മരിച്ചത് ഭർത്താവിന്റെ പീഡനം കാരണമെന്ന് യുവതിയുടെ വീട്ടകാർ! നിസാറും ഹാഫിസയും രണ്ടു കുട്ടികളും നാട്ടിലെത്തിയത് ഒരാഴ്ചമുമ്പ്
ചാവക്കാട്: യുവതി ജീവനൊടുക്കിയതു ഭർത്താവിന്റെ മാനസികപീഡനംമൂലമാണെന്നു യുവതിയുടെ വീട്ടകാർ ആരോപിച്ചു. ഒരുമനയൂർ ഒറ്റത്തെങ്ങ് കറുപ്പംവീട്ടിൽ നിസാറിന്റെ ഭാര്യയും പാടൂർ അറക്കൽ അലിമോന്റെ മകളുമായ ഹാഫിസയെ (27) കഴിഞ്ഞ ദിവസമാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അബുദാബിയിലായിരുന്ന നിസാറും ഹാഫിസയും രണ്ടു കുട്ടികളും ഒരാഴ്ചമുന്പാണ് നാട്ടിലെത്തിയത്. അഭിപ്രായവ്യത്യാസത്തെ തുടർന്ന് മുറിയിൽ കയറിയ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവത്രെ. കബറടക്കം മണത്തലയിൽ നടത്തി. ഇതിനു പിന്നാലെയാണ് ഭർത്താവിന്റെ മാനസിക പീഡനമാണ് മരണകാരണമെന്നു പരാതിയുമായി യുവതിയുടെ വീട്ടുകാർ എത്തിയത്. മാതാവ് മുംതാസിന്റെ പരാതിയിൽ ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഒരു രൂപ കോയിൻ ഇട്ടാൽ ശുദ്ധമായ ഒരു ലിറ്റർ കുടിവെള്ളം! വാട്ടർ എടിഎം ശ്രദ്ധേയമാകുന്നു
പുതുക്കാട്: ഒരു രൂപ കോയിൻ ഇട്ടാൽ ശുദ്ധമായ ഒരു ലിറ്റർ കുടിവെള്ളം ലഭിക്കുന്ന പുതുക്കാട് താലൂക്ക് ആശുപത്രിയിലെ വാട്ടർ എടിഎം പദ്ധതി പൊതുജനങ്ങൾക്ക് ആശ്വാസമാകുന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ വാട്ടർ എടിഎം സ്ഥാപിച്ചത്. സംസ്ഥാനത്ത് ആരോഗ്യ മേഖലയിൽ സ്ഥാപിച്ച ആദ്യത്തെ സംരഭമാണിത്. പുതുക്കാട് ആശുപത്രിയിൽ നിരവധി പേരാണ് വാട്ടർ എടിഎമ്മിലൂടെ ലഭിക്കുന്ന വെള്ളം ഉപയോഗിക്കുന്നത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതുജനങ്ങൾക്കും ഇതിൽ നിന്ന് വെള്ളം എടുക്കാം. ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം കിട്ടുന്നതും, അഞ്ച് രൂപക്ക് അഞ്ച് ലിറ്റർ വെള്ളം ലഭിക്കുന്നതുമായ രണ്ട് കൗണ്ടറുകളാണ് എടിഎമ്മിലുള്ളത്. പൊതുവിപണിയിൽ നിന്ന് അമിതവില നൽകി ഗുണനിലവാരം ഉറപ്പുനൽകാത്ത കുടിവെള്ളം വാങ്ങി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കിയതെന്ന് കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രഞ്ജിത് പറഞ്ഞു. ബ്ലോക്കിന് കീഴിൽ രണ്ടിടത്തുകൂടി പദ്ധതി ആരംഭിക്കുമെന്നും…
Read Moreഇവിടെ കോവിഡ് വരില്ല..! തൃശൂർ സിപിഎം സമ്മേളനത്തിൽ പങ്കെടുത്ത് 175 പ്രതിനിധികൾ; ഇൻഡോർ സ്റ്റേഡിയത്തിലേക്ക് എത്തിനോക്കാൻ പോലും വരാതെ പോലീസ്
തൃശൂർ: എല്ലായിടത്തും വൻ പരിശോധനയും കേസെടുക്കലും വിരട്ടലുമൊക്കെ നടക്കുന്പോൾ സിപിഎം സമ്മേളനം നടക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിലേക്കു പോലീസ് എത്തിനോക്കിയതു പോലുമില്ല. ഇവിടെ എല്ലാം കോവിഡ് മാനദണ്ഡം പാലിച്ചാണു നടത്തുന്നതെന്നു ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നായിരുന്നു നേതാക്കളുടെ പ്രതികരണം. 175 പ്രതിനിധികളും മാധ്യമ പ്രവർത്തകരും മറ്റു സഹായികളുമടക്കം 250ൽ അധികം പേരാണ് ഇൻഡോർ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും സാനിറ്റൈസർ ഉപയോഗിക്കണമെന്നും ഇടയ്ക്കിടെ വിളിച്ചു പറയുന്നുണ്ടായിരുന്നു. ശാസ്ത്രീയമായ രീതിയിലാണു സമ്മേള നം നടത്തുന്നതെന്നായിരുന്നു എം.എ. ബേബിയുടെ പ്രതികരണം.എന്നാൽ, അന്പതിലധികം പേർ പാടില്ലെന്നായിരുന്നു കളക്ടറുടെ നിർദേശം. ഈ നിർദേശം സമ്മേളനം കഴിഞ്ഞയുടൻ നടപ്പാക്കാനാണെന്നു മാത്രം. തൃശൂർ ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാണ്.
Read More