ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന്റെ സന്തത സഹചാരിണി ഹണിപ്രീത് സിംഗ് നേപ്പാളിലേക്ക് കടന്നതായി റിപ്പോർട്ട്. ഹണിക്കെതിരേ ഇന്നലെ പോലീസ് ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഇവർ രാജ്യം വിട്ടത്. ഹരിയാന പോലീസിന്റെ ഒരു ടീം ഇന്ത്യ- നേപ്പാൾ അതിർത്തിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. അതേസമയം ഹണിപ്രീത് ദേര സച്ചായുടെ റോഹ്തക്കിലുള്ള അനുയായികളുടെ വീടുകളിൽ ഒളിവിൽ കഴിയുകയാണെന്നാണു അഭ്യൂഹവും ഉണ്ട്. ഇവരുടെ മൊബൈൽ ലൊക്കേഷൻ ഹരിയാനയിൽ തന്നെയാണെന്ന് പോലീസ് പറയുന്നു. ഇവരെ കണ്ടെത്തുന്നതിനായി വിമാനത്താവളങ്ങൾ ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഗുർമീതിന്റെ ദത്തുപുത്രി എന്നവകാശപ്പെടുന്ന ഹണിക്കെതിരേ രാജ്യദ്രോഹം, അക്രമത്തിനു പ്രേരിപ്പിക്കൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ഹരിയാന പോലീസാണ് ലുക്ക്ഒൗട്ട് നോട്ടീസ് ഇറക്കിയത്. ഹണിപ്രീതിനൊപ്പം തന്നെ ദേര സച്ചാ സൗദയുടെ വക്താവ് ആദിത്യ ഇൻസാനെതിരേയും പോലീസ് ലുക്ക്ഒൗട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. ഇയാൾക്കെതിരേയും…
Read MoreCategory: Editor’s Pick
ആ മാഡം കാവ്യ! പള്‍സറിന്റെ വെളിപ്പെടുത്തലിനു പിന്നില്‍ ഗൂഢാലോചനയില്ല; കാവ്യയുടെ ഫോണില്‍നിന്നു ദിലീപിനെ സുനി വിളിച്ചിട്ടുണ്ടെന്നു അന്വേഷണ സംഘം
കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിലെ പ്രധാന പ്രതിയായ പൾസർ സുനിയുടെ പുതിയ വെളിപ്പെടുത്തലുകൾക്കു പിന്നിൽ ഗൂഢാലോചനയില്ലെന്ന് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. തന്റെ “മാഡം’ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനാണെന്ന സുനിയുടെ വെളിപ്പെടുത്തലിനു പിന്നിൽ ചില ചരടുവലികൾ നടന്നെന്ന ആരോപണങ്ങൾ നിഷേധിച്ച അന്വേഷണ സംഘം “മാഡം’ സംബന്ധിച്ച സുനിയുടെ വെളിപ്പെടുത്തൽ ആരുടെയും പ്രേരണയാൽ അല്ലെന്നാണ് വ്യക്തമാക്കുന്നത്. രണ്ടു ദിവസത്തിനകം ഇതു സംബന്ധിച്ച കൂടുതൽ വ്യക്തതയുണ്ടാകുമെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും അന്വേഷണ സംഘത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ രാഷ്ട്രദീപികയോട് പറഞ്ഞു. സുനിയുടെ വെളിപ്പെടുത്തലുകൾ വിശ്വസനീയമല്ലെങ്കിലും മാഡം വെളിപ്പെടുത്തലിനു പിന്നിൽ ആരെങ്കിലും ഉള്ളതായി കരുതുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇതിനിടെ കാവ്യാ മാധവനെയും പൾസർ സുനിയെയും ചോദ്യം ചെയ്യുന്നതു സംബന്ധിച്ച് വ്യക്തത വരുത്താൻ അന്വേഷണസംഘം തയ്യാറായില്ല. ഇതുസംബന്ധിച്ച് നാളെ വ്യക്തതയുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. കേസിലെ “മാഡം’ കാവ്യാ…
Read Moreജൂലൈയിലെ രണ്ട് മരണങ്ങള്! ജൂലൈയിലെ രണ്ട് മരണങ്ങള്! കണ്ണൂരിലെ ഒരേ കോളജിലെ രണ്ട് വിദ്യാര്‍ഥിനികള്‍ ജീവനൊടുക്കിയത് ദിവസങ്ങളുടെ ഇടവേളയില്‍; മരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ രംഗത്ത്
റെനീഷ് മാത്യു കണ്ണൂരിൽ ദുരൂഹതയുടെ ജൂലൈ ആണ് കടന്നുപോയത്. ഒരേ കോളജിലെ രണ്ട് വിദ്യാർഥിനികളുടെ മരണമാണ് ദിവസങ്ങളുടെ ഇടവേളയിൽ കഴിഞ്ഞ മാസം നടന്നത്. അതിൽ ഒരാൾ വിവാഹിത. ഒരാൾ മരിച്ചത് ജൂലൈ 13ന്, മറ്റൊരാൾ അതേ മാസം 29ന്. രണ്ട് മരണങ്ങളും ആത്മഹത്യയെന്ന് വിധിയെഴുതിയതാണ്. ലോക്കൽ പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലും പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായില്ല. എന്നാൽ വിദ്യാർഥിനികളുടെ മരണങ്ങൾക്കു ശേഷം ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ രംഗത്ത് വന്നിരിക്കുകയാണ്. ജില്ലാ പോലീസ് മേധാവിക്ക് ഇവർ പരാതി നല്‍കിക്കഴിഞ്ഞു. കോളജിലെ സീനിയർ വിദ്യാർഥികളുടെ റാഗിംഗാണ് മരണകാരണമെന്നാണ് ഒരു കുട്ടിയുടെ അച്ഛന്റെ പരാതി. തന്റെ മകളുടെ മരണത്തിൽ കോളജിന് പുറത്തുള്ളവർക്ക് പങ്കുണ്ടെന്നാണ് മറ്റൊരു രക്ഷിതാവിന്റെ പരാതി. ഒരു കേസിൽ അറസ്റ്റ് ഉണ്ടായെങ്കിലും കൂടുതൽ പേർക്ക് പങ്കുണ്ടെന്ന പരാതിയിൽ ഉറച്ചുനില്‍ക്കുകയാണ് രക്ഷിതാവ്. ജൂലൈ 13 കണ്ണൂർ കുന്നുംകൈ കിഴക്കേമൊട്ടയിലെ ശെൽവരാജിന്റെ മകളും…
Read Moreകേരളത്തിലെ ബിജെപി നേതൃത്വത്തെ ഉടച്ചുവാര്‍ക്കാന്‍ അമിത് ഷാ, കുമ്മനം കേന്ദ്രമന്ത്രിയാകും, സംസ്ഥാന നേതൃത്വത്തിലേക്ക് താല്പര്യമെങ്കില് സുരേഷ് ഗോപി അല്ലെങ്കില്‍ എംആര്‍ രാജേഷ്, നീക്കങ്ങള്‍ ഇങ്ങനെ
കേരളത്തില്‍ ബിജെപിയെ ഉടച്ചുവാര്‍ക്കാനൊരുങ്ങി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇതിന്റെ ഭാഗമായാണ് ജനരക്ഷായാത്ര മാറ്റിവച്ചതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം കശ്യപവേദാശ്രമം മേധാവി എം.ആര്. രാജേഷുമായി അമിത് ഷാ ഒന്നരമണിക്കൂറിലേറെ ചര്‍ച്ച നടത്തിയിരുന്നു. രാജേഷിനെ ഡല്‍ഹിക്ക് വിളിപ്പിച്ചായിരുന്നു ചര്‍ച്ച. ആര്‍എസുഎസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുന്‍ പത്രവര്ത്തകന് കൂടിയായ രാജേഷ് പഴയ എബിവിപി നേതാവ് കൂടിയാണ്. കൂടാതെ വേദപഠം ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വേദാശ്രമത്തിന് സംസ്ഥാനമൊട്ടാകെ ശാഖകളുമുണ്ട്. ഇത് പാര്‍ട്ടിക്ക് നേട്ടമാകുമെന്ന വിലയിരുത്തലിലാണ് അമിത്ഷാ കൂടിക്കാഴ്ച നടത്താന്‍ ഇടയാക്കിയത്. കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രിസഭയിലേക്ക് കൊണ്ടുവരാനാണ് ബിജെപി ദേശീയ നേതൃത്വം പദ്ധതിയിടുന്നത്. ജനതദള്‍ യുണൈറ്റഡ് എന്‍ഡിഎയിലേക്ക് വന്നതോടെ കേന്ദ്രമന്ത്രിസഭ പുനസംഘടന ഉടനെയുണ്ടാകും. പ്രവര്‍ത്തന മികവില്ലാത്ത ചില മന്ത്രിമാരെ മാറ്റാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഒരു കേന്ദ്രമന്ത്രിയുണ്ടാകുന്നത് പാര്‍ട്ടിക്ക് സംസ്ഥാനത്ത് ഗുണംചെയ്യുമെന്ന ഉപദേശം അമിത് ഷായ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതും കുമ്മനത്തിന്…
Read Moreജയിലിലായ ഭര്‍ത്താവിനെ കാണാന്‍ കുഞ്ഞുമോള്‍ക്കൊപ്പം സന്തോഷും, ഇവനെന്താ ഇവിടെ എന്ന് വിനോദ്, എനിക്കൊരു സഹായത്തിനെന്ന് ഭാര്യയും, ഭര്‍ത്താവ് ജയിലിലായ സമയം കുഞ്ഞുമോള്‍ താമസിച്ചത് കാമുകനൊപ്പവും, കോട്ടയം കൊലയുടെ കാണാപ്പുറങ്ങള്‍
കോട്ടയം: സന്തോഷ് വധക്കേസിലെ ഒന്നാംപ്രതി കമ്മൽ വിനോദ് ഭാര്യ കുഞ്ഞുമോളെയും കൊലപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു. “”ഒന്നുകിൽ നീ ചാകണം. അല്ലെങ്കിൽ സന്തോഷിനെ കൊല്ലു’’മെന്നു ഭാര്യയോടു വിനോദ് പലതവണ പറഞ്ഞിരുന്നു. സന്തോഷിനെ വിളിച്ചുവരുത്തുന്നതിനു വിനോദ് തന്നെ ഭീഷണിപ്പെടുത്തിയതായി രണ്ടാം പ്രതി കുഞ്ഞുമോൾ അന്വേഷണ സംഘത്തിനു മൊഴി നല്കി. ആദ്യം സന്തോഷ്, പിന്നീട് ഭാര്യ ഇതായിരുന്നു വിനോദിന്റെ കൊലപാതക ആസൂത്രണം. അതിനുള്ള എല്ലാ തന്ത്രങ്ങളും മെനഞ്ഞു കാത്തിരിക്കുകയായിരുന്നു ഇയാൾ. സന്തോഷിന്റെ മൃതദേഹം തിരിച്ചറിയാതിരിക്കാനാണു കഷണങ്ങളാക്കി പലസ്ഥലത്ത് ഉപേക്ഷിച്ചത്. ഭാര്യയെയും കൊന്നശേഷം തെളിവ് നശിപ്പിക്കാനായിരുന്നു തീരുമാനം. കാണാതായ സന്തോഷിനൊപ്പം ഭാര്യ ഒളിച്ചോടിയെന്നു പ്രചരിപ്പിച്ചു രക്ഷപ്പെടുകയും ചെയ്യാം. ഇതായിരുന്നു വിനോദിന്റെ പദ്ധതി.സന്തോഷിന്റെ തല തോട്ടിലെ ചെളിയിൽ താഴ്ന്നു പോകുമെന്നും ഒരിക്കലും ആളെ തിരിച്ചറിയാനാകാതെ കേസ് അവശേഷിക്കുമെന്നുമുള്ള വിനോദിന്റെ കണക്കുകൂട്ടൽ കോട്ടയം പോലീസ് ഒറ്റ ദിവസം കൊണ്ടു പൊളിച്ചു. പിതാവിനെ കൊന്ന കേസിൽ കമ്മൽ…
Read Moreആ സുന്ദരി വളര്‍ത്തുമകള്‍ അല്ല, ഗുര്‍മീതും ഹണിപ്രീതും തമ്മില്‍ അവിഹിതബന്ധമെന്ന് ഭര്‍ത്താവ്, ഇവരുടെ അരുതാത്ത ബന്ധം താന്‍ നേരിട്ട് കണ്ടിട്ടുണ്ട്, നിര്‍ണായക വെളിപ്പെടുത്തലുമായി വിശ്വാസ്
ദേരാ സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ പിന്‍ഗാമിയായി പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള ഹണിപ്രീത് വളര്‍ത്തുമകളല്ലെന്ന് വെളിപ്പെടുത്തല്‍. ഹണിപ്രീതിന്റെ ഭര്‍ത്താവ് വിശ്വാസ് ഗുപ്തയാണ് ഒരു വിദേശമാധ്യമത്തോട് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ഹണിപ്രീതും റാം റഹീം സിങ്ങുമായി അവിഹിതബന്ധമാണുള്ളതെന്നും താന്‍ ഇത് നേരിട്ട് കണ്ടിട്ടുണ്ടെന്നും വിശ്വാസ് പറയുന്നു. റാം റഹീം സിങ്ങും ഹണിപ്രീതും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ട തന്നെ അയാള്‍ ഭീഷണിപ്പെടുത്തിയെന്നും വിശ്വാസ് പറഞ്ഞു. ഹണിപ്രീതിനെ സൗന്ദര്യം കണ്ടാണ് ബാബാ വളര്‍ത്തുമകളായി തെരഞ്ഞെടുത്തതെന്നും അച്ഛന്-മകള്‍ ബന്ധമല്ല അവര്‍ തമ്മിലെന്നും വിശ്വാസ് ഡെയ്ലി മെയിലിനു നല്കിയ അഭിമുഖത്തില്‍ പറയുന്നു. ഹണിപ്രീത് 1999ലാണ് വിശ്വാസ് ഗുപ്തയെ വിവാഹം ചെയ്തത്. 2009ല്‍ ഗുര്‍മീത് ഹണിപ്രീതിനെ മകളായി ദത്തെടുക്കുകയായിരുന്നു. ശേഷം ഹണിപ്രീത് സിങ് ഹണിപ്രീത് ഇന്സാന് എന്ന് പേരുമാറ്റി. 2011ല്‍ തന്റെ ഭാര്യ ഹണിപ്രീത് സിങ്ങിനെ വിട്ടു നല്‍കണമെന്ന് പറഞ്ഞ്…
Read Moreരാത്രി വീട്ടിലെത്തിയ സന്തോഷ് കാമുകിയായ കുഞ്ഞുമോളോട് വെള്ളംചോദിച്ചു, പതുങ്ങിവന്ന വിനോദ് തലയ്ക്കടിച്ചുവീഴ്ത്തി, മൃതദേഹവുമായി ഓട്ടോയില്‍ പോകുന്നതിനിടെ ‘ദൈവത്തിന്റെ ഇടപെടല്‍’ ഇടപെടല്‍ ഇങ്ങനെ
കോട്ടയംപുതുപ്പള്ളിക്കു സമീപം മാങ്ങാനം മുണ്ടകപ്പാടത്ത് തലയും ഉടലും വേര്‍പെടുത്തിയ നിലയില്‍ കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ പയ്യപ്പാടി മലകുന്നം പുന്നാപറന്പില് സന്തോഷ് ഫീലിപ്പോസിന്റെതാണെന്നു (34) തിരിച്ചറിഞ്ഞു. നികൃഷ്ടമായ രീതിയില്‍ കൊലപാതകം നടത്തി മൃതദേഹം കഷണങ്ങളാക്കി ചതുപ്പിലും തോട്ടിലും തള്ളിയെന്ന കേസില്‍ മീനടത്ത് വാടകയ്ക്കു താമസിക്കുന്ന ഗുണ്ട കമ്മല്‍ വിനോദ് (40), ഭാര്യ കുഞ്ഞുമോള്‍ (34) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയില്‍ കോട്ടയം മുനിസിപ്പല്‍ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന അച്ഛന് രാജപ്പനെ (67) തലയ്ക്കടിച്ചുകൊന്ന കേസില്‍ പ്രതിയായ വിനോദ് ജയിലില്‍ നിന്നു രണ്ടര മാസം മുന്‍പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. വിനോദ് ജയിലിലായിരുന്ന കാലത്ത് ഭാര്യ കുഞ്ഞുമോളും സന്തോഷും തമ്മില്‍ അവിഹിതബന്ധമുണ്ടായിരുന്നെന്ന ധാരണയാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബുധനാഴ്ച രാത്രി സന്തോഷിനെ കുഞ്ഞുമോളാണ് വിളിച്ചു വരുത്തിയത്. വീട്ടിലെത്തിയ സന്തോഷിനെ വിനോദ് തലയ്ക്കടിച്ചുകൊലപ്പെടുത്തുകയും ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി കുഞ്ഞുമോളുടെ സഹായത്തോടെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി രണ്ടിടങ്ങളിലായി…
Read Moreഭര്‍ത്താവ് ജയിലില്‍ പോയപ്പോള്‍ സന്തോഷുമായി വഴിവിട്ട ബന്ധം; ഭര്‍ത്താവ് വീട്ടിലില്ലെന്നു പറഞ്ഞ് കാമുകനെ വിളിച്ചുവരുത്തിയത് കുഞ്ഞുമോള്‍; കോട്ടയം മാങ്ങാനത്തെ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നു
കോട്ടയം മാങ്ങാനത്ത് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവായി. കൊല്ലപ്പെട്ടത് പയ്യപ്പാടി മലകുന്നം സ്വദേശി സന്തോഷ് (40) ആണെന്നും ഇയാളെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് കരുതുന്നത്. ചെമ്പന്‍ വിനോദ് എന്ന കുപ്രസിദ്ധ ഗുണ്ടയാണ് കൊല നടത്തിയതെന്ന നിഗമനത്തില്‍ വിനോദിനെയും ഭാര്യ കുഞ്ഞുമോളെയും പോലീസ് കസ്റ്റഡിയിലെടുത്തു. വിനോദിന്റെ ഭാര്യയില്‍ നിന്നാണ് പോലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചത്. വിനോദിനെയും ഭാര്യയെയും രണ്ട് മുറിയില്‍ നിര്‍ത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് കൊല നടത്തിയത് സംബന്ധിച്ച തെളിവ് ലഭിച്ചത്. കുഞ്ഞുമോളുടെ മൊഴി ഇങ്ങനെ: ബുധനാഴ്ച രാത്രിയിലാണ് ഭര്‍ത്താവ് പറഞ്ഞിട്ട് കുഞ്ഞുമോള്‍ സന്തോഷിനെ വിളിച്ചത്. സന്തോഷിന്റെ ഫോണിലേക്ക് ഏറ്റവും ഒടുവില്‍ വന്ന കോള്‍ ഇതായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കോള്‍ എടുത്തത് സന്തോഷിന്റെ പിതാവാണ്. വിനോദ് വിട്ടിലില്ലെന്നും ഒന്നു വരണമെന്നുമാണ് കുഞ്ഞുമോള്‍ അറിയിച്ചത്. ഇക്കാര്യം പിതാവ് സന്തോഷിനെ അറിയിച്ചു. കുഞ്ഞുമോളുടെ മൊഴിയില്‍ ഇത്രയേ പറയുന്നുള്ളുവെങ്കിലും കൊല നടത്തിയത്…
Read Moreചുറ്റിലും പ്രഭാവലയം തീര്‍ത്ത് സുന്ദരിമാര്‍; കരിമ്പൂച്ചകള്‍ക്കിടയില്‍ ഇരുന്ന് പ്രഭാഷണം; ഒടുക്കം പോകാന്‍ നേരം റിസോര്‍ട്ടിന് വിലയും പറഞ്ഞു; ഗുര്‍മീത് റാം റഹിം വൈത്തിരിയില്‍ താമസിക്കാനെത്തിയ കഥയിങ്ങനെ…
കല്‍പ്പറ്റ: ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ ദേരാ സച്ച നേതാവ് ഗുര്‍മീത് റാം റഹിമിന് കേരളത്തെ വളരെ ഇഷ്ടമായിരുന്നു. ദൈവത്തിന്റെ സ്വന്തം നാടിന്റെ പ്രകൃതി രമണീയതയാണ് ആള്‍ദൈവത്തെ ഇവിടേക്ക് ആകര്‍ഷിച്ചത്. വയനാട്ടില്‍ 40 ഏക്കര്‍ വസ്തുവും വാങ്ങിയിരുന്നെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. കേരളത്തില്‍ അനുയായികളുമായി കറങ്ങിനടന്ന വേളയില്‍ അദ്ദേഹം വയനാട് വൈത്തിരിയിലും എത്തിയിരുന്നു. കേരളത്തിലെ തന്നെ ഏറ്റവും മികച്ച റിസോര്‍ട്ടുകളില്‍ ഒന്നായ വൈത്തിരി റിസോര്‍ട്ടിലായിരുന്നു അന്ന് റാം റഹിം താമസിച്ചത്. ഇവിടുത്തെ അന്തരീക്ഷം ഇഷ്ടപ്പെട്ടതിനാല് താമസിച്ച റിസോര്‍ട്ടിന് വില പറഞ്ഞ ശേഷമാണ് റാം റഹിം മടങ്ങിയത്. റിസോര്‍ട്ടിന് അന്ന് റാം റഹിം ഇട്ടത് മോഹവിലയായിരുന്നു. ‘ഈ റിസോര്‍ട്ട് തരുന്നോ, ആഗ്രഹിക്കുന്നതിലും കൂടുതല്‍ വില തരാം.’ എന്നും പറഞ്ഞതായി വൈത്തിരി വില്ലേജ് എംഡിയായിരുന്ന എന്‍ കെ മുഹമ്മദ് പറയുന്നു. ഉത്തരേന്ത്യയിലെ ഒരു സ്വാമിക്കു വേണ്ടിയാണ് മുറി ബുക്ക് ചെയ്തിരുന്നത്. എന്നാല്‍,…
Read Moreനിരോധിച്ച കറന്‍സികള്‍ കേരളത്തില്‍ നിന്ന് വന്‍തോതില്‍ കടത്തുന്നു, എല്ലാം പോകുന്നത് ഉത്തരേന്ത്യയിലേക്ക്, ഗുജറാത്തിലെ ജഡ്ജി മാറിയെടുത്തത് ഒരുകോടി രൂപ, നിരോധിത കറന്‍സികള്‍ക്ക് പൊന്നുംവിലയ്ക്കുള്ള കാരണം ഞെട്ടിക്കുന്നത്
500,1000 രൂപയുടെ കറന്‍സി നിരോധനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടാറായെങ്കിലും പഴയ നോട്ടുകള്‍ ഇന്നും രാജ്യത്തിനകത്ത് സുലഭമാണ്. ഇങ്ങ് കേരളത്തില്‍ വരെ നൂറുകണക്കിന് കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടിച്ചു കഴിഞ്ഞു. ഇപ്പോഴും പിടിച്ചു കൊണ്ടിരിക്കുന്നു. ഈ നോട്ടുകള്‍ ഇപ്പോഴും വ്യാപകമായി മാറ്റിയെടുക്കുന്നുണ്ടെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഗുജറാത്ത് ഹൈക്കോടതി ജഡ്ജ് എംആര്‍ ഷാ ഒരു കോടി രൂപയുടെ നിരോധിച്ച കറന്‍സി മാറ്റിയെടുത്തെന്ന് ആരോപിച്ച് സീനിയര്‍ അഭിഭാഷകനും ബിജെപി എംഎല്‍എയുമായ യതിന് ഓസ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജെഎസ് കഹാറിന് കത്തെഴുതിയിരുന്നു. ഓസയുടെ കത്തിങ്ങനെയായിരുന്നു…” ഞാന്‍ ഈ കത്തെഴുതുന്നതിനു മുമ്പുതന്നെ ഇതിന്റെ പരിണിത ഫലം നേരിടാനുള്ള തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞിരിക്കുന്നു എന്നറിയിക്കുന്നു. താങ്കളുടെ മേല്‍നോട്ടത്തിലുള്ള സത്യസന്ധമായ അന്വേഷണങ്ങള്‍ക്കു ശേഷവും എന്റെ ആരോപണങ്ങള്‍ തെറ്റാണെന്നു തെളിഞ്ഞാല്‍ അതിന്റെ പരിണിത ഫലം ഗുരുതരമായേക്കാം.” കത്തില്‍ ഷായ്ക്കെതിരേ…
Read More