തിരുവനന്തപുരം: വനിത കമ്മീഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് എം.സി. ജോസഫൈന് രാജിവച്ചതിൽ പ്രതികരിക്കാനില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ.എ. റഹീം. ജോസഫൈൻ രാജിവയ്ക്കേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ റഹീമിന്റെ പ്രതികരണം. താൻ പറഞ്ഞ കാര്യങ്ങളല്ല മാധ്യമങ്ങൾ നൽകിയതെന്ന് റഹീം പറഞ്ഞു. ജോസഫൈന്റെ മോശം പെരുമാറ്റത്തിനെതിരെ വലിയ വിവാദം ഉയര്‍ന്നപ്പോൾ അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആദ്യം എത്തിയത് ഡിവൈഎഫ്ഐ ആയിരുന്നു. വിവാദ പരാമര്‍ശത്തിൽ ജോസഫൈൻ ഖേദം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതോടെ ആ വിവാദം അവസാനിച്ചെന്നും ആയിരുന്നു റഹീം പറഞ്ഞത്.
Read MoreCategory: Loud Speaker
ഇന്ധനവില സെഞ്ചുറികടന്നും കുതിക്കുന്നു
കൊച്ചി: പെട്രോൾ വില സെഞ്ചുറികടന്നും കുതിക്കുന്നു. തിരുവനന്തപുരത്തും കാസർഗോട്ടും പെട്രോൾ വില നൂറുകടന്നു. ശനിയാഴ്ച പെട്രോളിന് 35പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 100.09 രൂപയും കാസർഗോഡ് 100.16 രൂപയുമായി. തിരുവനന്തപുരത്ത് ഡീസലിന് 95.19 രൂപയാണ്. കൊച്ചിയിലാകട്ടെ പെട്രോള്‍ വില 98 രൂപ മറികടന്നു. 98.33 രൂപയാണ് കൊച്ചിയിലെ പെട്രോള്‍ വില. ഡീസല്‍ വില 93.53 രൂപ. കോഴിക്കോട് പെട്രോളിന് 98.58 രൂപയും ഡീസലിന് 93.80 രൂപയുമാണ് വില. 132 ദിവസംകൊണ്ടാണു 90 രൂപയില്‍നിന്നു പെട്രോള്‍ വില നൂറിലേക്കു കുതിച്ചെത്തിയത്. കഴിഞ്ഞ 56 ദിവസത്തിനിടെ 32 തവണ വില വര്‍ധിപ്പിച്ചു. രാ ജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സാദാ പെട്രോള്‍ വില നൂറു കടന്നിട്ടുണ്ട്. പ്രീമിയം പെട്രോളിനു പിന്നാലെയാണു സാദാ പെട്രോളും സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ മാസം 31നു സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരത്ത്…
Read Moreനാല് പെണ്‍കുട്ടികള്‍ ആര്‍ജവം കാട്ടിയാല്‍ ഇനിയൊരു വിസ്മയ ഉണ്ടാകില്ല! ഇത്തരം സന്ദര്‍ഭങ്ങളില്‍ പെണ്‍കുട്ടികള്‍ ഒറ്റയ്ക്കല്ല എന്നത് ഓര്‍ക്കുക; വി.ഡി സതീശന് പറയുന്നു…
അഞ്ചല്‍ : സ്ത്രീധനത്തിനെതിരെയുള്ള പോരാട്ടത്തില്‍ പെണ്‍കുട്ടികള്‍ ദുര്ബലരാകരുതന്നും അവര്‍ സ്വീകരിക്കേണ്ടത് ധീരതയോടുള്ള പ്രവര്‍ത്തനമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. യുവതലമുറ സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യവീട്ടുകാരെ സമ്മര്‍ദത്തിലാക്കുന്നത് കേരളത്തിനു അപമാനകരമാണ് എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പെണ്‍കുട്ടികള്‍ ഒറ്റയ്ക്കല്ല എന്നത് ഓര്‍ക്കുക. സമൂഹവും, നീതിന്യായ വ്യവസ്ഥയും അവര്‍ക്കൊപ്പം ഉണ്ടാകും. ധൈര്യത്തോടെയുള്ള പ്രവര്‍ത്തനം ആകണം നടത്തേണ്ടത്, ഒരുനിമിഷത്തെ പ്രവര്‍ത്തിയില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിക്കരുത്. നാല് പെണ്‍കുട്ടികള്‍ ഇത്തരം സംഭവങ്ങള്‍ക്കെതിരെ പ്രതികരിച്ചാല്‍ ഇനി ഒരു വിസ്മയ കേരളത്തില്‍ ഉണ്ടാകില്ലെന്നും അദേഹം പറഞ്ഞു ശാസ്താംകോട്ട പോരുവഴിയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച വിസ്മയയുടെ നിലമേലിലുള്ള വീട് സന്ദര്‍ശിച്ച ശേഷമാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഇന്നലെ രാവിലെ വിസ്മയയുടെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് മാതാപിതാക്കള്‍, സഹോദരന് ബന്ധുക്കള്‍ അടക്കമുള്ളവരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഒപ്പം നീതിയ്ക്കായുള്ള പോരാട്ടത്തില്‍ എല്ലാ പിന്തുണയും കുടുംബത്തിന് അദ്ദേഹം ഉറപ്പ് നല്കി. ഡിസിസി…
Read Moreസൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട..! രാജ്യത്ത് ഡെൽറ്റ പ്ലസ് വൈറസ് ബാധ 50 പേർക്ക് സ്ഥിരീകരിച്ചു; കേരളത്തിലും ജാഗ്രത; ഈ വൈറസ് വകഭേദം കണ്ടെത്തിയത് 11 സംസ്ഥാനങ്ങളില്‍…
ന്യൂഡൽഹി: രാജ്യത്ത് 50 പേര്‍ക്ക് ഡെല്‍റ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. 11 സംസ്ഥാനങ്ങളിലായാണ് ഈ വൈറസ് വകഭേദം കണ്ടെത്തിയത്. വൈറസിന്റെ സാന്നിധ്യം കൂടുതലുള്ളത് കേരളം ഉള്‍പ്പടെ എട്ട് സംസ്ഥാനങ്ങളിലാണ്. ഡല്‍ഹി, ഹരിയാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, തെലുങ്കാന, ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഡെല്‍റ്റ വകഭേദത്തിന്റെ 50 ശതമാനത്തിലധികവും ഉള്ളത്. പുതിയ വൈറസ് ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.
Read Moreപെൺകുട്ടികൾക്ക് വിവാഹസമ്മാനമായി നൽകുന്നതെല്ലാം രജിസ്റ്റർ ചെയ്യണം! സ്ത്രീധനത്തിനെതിരായ പ്രതിഷേധ പരിപാടിയില്‍ കെ.കെ. ശൈലജ പറയുന്നു…
തിരുവനന്തപുരം: പെണ്‍കുട്ടികള്‍ക്ക് വിവാഹസമ്മാനമായി നല്കുന്നതെല്ലാം രജിസ്റ്റര്‍ ചെയ്യണമെന്ന് കെ.കെ. ശൈലജ എംഎല്‍എ. തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്ത്രീധനത്തിനെതിരായ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പരിപാടിയിലാണ് കെ.കെ. ശൈലജ ഇക്കാര്യം പറഞ്ഞത്. വിവാഹ സമ്മാനമായി ലഭിക്കുന്ന വസ്തുക്കള്‍ പെണ്‍കുട്ടിയുടെ അനുമതിയില്ലാതെ ഉപയോഗിക്കാന്‍ അനുവദിക്കരുതെaന്നും എംഎല്‍എ പറഞ്ഞു. അതേസമയം, സ്ത്രീപക്ഷ കേരളം എന്ന മുദ്രാവാക്യവുമായി ജൂലൈ ഒന്നു മുതല്‍ ഒരാഴ്ച നീളുന്ന പ്രചാരണ പരിപാടി നടത്തുമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. സ്ത്രീധനത്തിനെതിരെയും സ്ത്രീശാക്തീകരണത്തിനു വേണ്ടിയുമാണ് പ്രചാരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി സിപിഎം കേഡര്‍മാര്‍ വീടുകളില്‍ സന്ദര്‍ശനം നടത്തുമെന്നും വിജയരാഘവന് വ്യക്തമാക്കി.
Read Moreതിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്കൂളുകളിൽ കൂട്ടസ്ഥലംമാറ്റം; അധ്യാപകര്‍ക്ക് അമര്‍ഷം
എം.സുരേഷ്ബാബു തിരുവനന്തപുരം; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള സ്കൂളുകളില്‍ കൂട്ടസ്ഥലംമാറ്റം, അധ്യാപകര്‍ക്ക് അമര്‍ഷം. ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ സംസ്ഥാനത്ത് നാല് ഹയര്‍സെക്കൻഡറി സ്കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് സെക്രട്ടറി ഇറക്കിയ ഒറ്റ ഉത്തരവിലൂടെ 35 അധ്യാപകരെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയത്. ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു കൂട്ട സ്ഥലംമാറ്റമെന്നാണ് അധ്യാപകരുടെ പരാതി. സ്ഥലംമാറ്റത്തിനായി നാല് അധ്യാപകരും ഗ്രേഡ് മാറ്റത്തിന് രണ്ട് അധ്യാപകരുമാണ് അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ മറ്റുള്ളവരെ കൂടി കൂട്ടത്തോടെ മാറ്റുകയായിരുന്നുവെന്നാണ് അധ്യാപകസംഘടനകളുടെ പരാതി. നാല് ഹയര്‍ സെക്കൻഡറി സ്കൂളുകളിലും പ്യൂണ്‍ തസ്തിക ഇല്ല. ശമ്പളബില്‍ ഉള്‍പ്പെടെ തയാറാക്കുന്നതും പ്യൂണ്‍ ചെയ്യേണ്ട കാര്യങ്ങളുമെല്ലാം നിര്‍വഹിക്കുന്നത് അധ്യാപകരാണ്. ഈ അടുത്ത കാലത്ത് ഒരു സ്കൂളിലെ പ്രിന്‍സിപ്പളും അധ്യാപകരും തമ്മില്‍ ഉണ്ടായ ശീതസമരമാണ് കൂട്ടസ്ഥലംമാറ്റത്തിലേക്ക് കലാശിച്ചത്. പ്രിന്‍സിപ്പളിന് അനഭിമതരായ അധ്യാപകരെ തനിക്ക് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുള്ള ഉന്നത…
Read Moreചന്ദ്ര പ്രിയങ്ക! മുൻ മന്ത്രി ചന്ദ്രഹാസുവിന്റെ മകള്‍; പുതുച്ചേരി മന്ത്രിസഭയിൽ വനിതാമന്ത്രിയായി 26 കാരി
മാഹി: പുതുച്ചേരി മന്ത്രിസഭയിൽ 26 കാരിയായ വനിതാ മന്ത്രി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 40 വർഷത്തിന് ശേഷമാണ് പുതുച്ചേരി മന്ത്രിസഭയിൽ ഒരു വനിതയ്ക്ക് മന്ത്രി പദം ലഭിക്കുന്നത്. എൻ.ആർ. കോൺഗ്രസിലെ ചന്ദ്ര പ്രിയങ്കയാണ് ഞായറാഴ്ച അധികാരമേൽക്കുക. കാരയ്ക്കൽ നെടുങ്ങാട് മണ്ഡലത്തിൽ നിന്നാണ് ചന്ദ്ര പ്രിയങ്ക വിജയിച്ചത്. മുൻ മന്ത്രി ചന്ദ്രഹാസുവിന്റെ മകളാണ്. മന്ത്രിമാരുടെ പട്ടിക മുഖ്യമന്ത്രി രംഗസാമി ലഫ്. ഗവർണർ ഡോ. തമിഴ് സൈ സൗന്ദർരാജിന് നൽകി ക്കഴിഞ്ഞു. ബിജെപി- എൻആർ കോൺഗ്രസ് മുന്നണിയാണ് പുതുച്ചേരിയിൽ ഭരണം കൈയാളാൻ പോകുന്നത്. 1980 ലായിരുന്നു പുതുച്ചേരിയിൽ ആദ്യ വനിതാ മന്ത്രി അധികാരത്തിലുണ്ടായിരുന്നത്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന രേണുകാ അപ്പാദുരൈയായിരുന്നു ആദ്യ വനിതാ മന്ത്രി.
Read Moreസ്വര്‍ണക്കടത്ത് കേസ് ;സൂഫിയാന്റെ പങ്കിനെകുറിച്ച്ഡിആര്ഐ അന്വേഷണം; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും
സ്വന്തം ലേഖകന്‍ കോഴിക്കോട്: രാമനാട്ടുകര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു കൊടുവള്ളി വാവാട് സ്വദേശി ടി.കെ.സൂഫിയാന്റെ പങ്കിനെ കുറിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അന്വേഷിക്കും. 177 കോടിയോളം രൂപ വിലവരുന്ന 570 കിലോ സ്വര്‍ണം വിവിധ വിമാനത്താവളങ്ങള്‍ വഴി കടത്തിയ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് അന്വേഷണം. രാമനാട്ടുകര സംഭവത്തില്‍ സൂഫിയാന്റെ പങ്ക് തെളിഞ്ഞാല്‍ ഡിആര്‍ഐയും കേസില്‍ വിശദമായ അന്വേഷണം നടത്തും. സൂഫിയാനെതിരേ ഇപ്പോഴും ഡിആര്‍ഐയില്‍ കേസുകളുണ്ട്. അതേസമയം രാമനാട്ടുകര സംഭവത്തില്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. സ്വര്‍ണക്കവര്‍ച്ചയ്ക്കായി വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി ക്വട്ടേഷന്‍ സംഘങ്ങളെ ഏകോപിപ്പിച്ചത് സൂഫിയാനാണെന്നാണ് കസ്റ്റംസും പോലീസും സംശയിക്കുന്നത്. രാമനാട്ടുകര അപകടം നടന്നതിനു തൊട്ടുപിന്നാലെ തന്നെ സൂഫിയാന് മുങ്ങിയതായാണ് വിവരം. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും.
Read Moreസ്വർണക്കൊള്ള;സംഘത്തെ നിയന്ത്രിക്കുന്നത് അഞ്ജാത കേന്ദ്രത്തിലെ അജ്ഞാതനേതാവ്; ജയിലിലെ തടവുകാർ പോലും സംഘത്തിലെ കണ്ണികൾ
കണ്ണൂർ: സംസ്ഥാനത്ത് നടക്കുന്ന സ്വർണക്കടത്തിന്റെയും കടത്തിയ സ്വർണം കൊള്ളയടിക്കുന്ന സംഘങ്ങളുടെയും കണ്ണൂർ ജില്ല കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളുടെ ചുരുളഴിയുന്നു. വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് കണ്ണൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കൊള്ള സംഘം പ്രവർത്തിച്ചു വന്നതെന്നാണ് ഏറ്റവും ഒടുവിലുള്ള റിപ്പോർട്ട്. കണ്ണൂർ സ്വദേശിയും ഇപ്പോൾ അന്വേഷണം നേരിടുകയും ചെയ്യുന്ന അർജുൻ ആയങ്കിയുടെ സംഘത്തിന്റെ സ്വർണക്കൊള്ള സംബന്ധിച്ച വിവരങ്ങളെ കുറിച്ചുള്ള നിർണായക വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. സംസ്ഥാനത്തും സംസ്ഥാനത്തിനു പുറത്തും വിദേശത്തും സ്വർണക്കൊള്ള സംഘത്തിന് വേരുകളുണ്ട്. അർജുൻ ആയങ്കിനേരത്തെ നിരവധി ക്രിമിനൽ കേസുകളിലും കൊലക്കേസുകളിലും പ്രതിയായ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്നവർവരെ സംഘവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ടെന്നാണ് നിഗമനം. അതേ സമയം അർജുൻ ആയങ്കി സ്വർണം കൊള്ളയടിക്കുന്ന സംഘത്തിന്റെ സുപ്രധാന സംഘാടകനാണെന്നാണ് വിവരം. അഞ്ജാത കേന്ദ്രത്തിലിരുന്നു പ്രവർത്തിക്കുന്ന സംഘത്തലവന്റെ നിർദേശാനുസരണമാണ് ഇവരുടെ പ്രവർത്തനം. വിദേശത്തു നിന്നും സ്വർണം കടത്തിക്കൊണ്ടു വരുന്നവരുടെ വിവരങ്ങൾ ശേഖരിച്ച ശേഷം വിമാനത്താവളത്തിൽ…
Read Moreജോലി ഭാരത്തെ തുടുർന്നുള്ള മാനസിക പീഡനത്തിൽ എസ്ഐ കുഴഞ്ഞു വീണു; സിഐയുടെ ഒറ്റയാൻ തീരുമാനങ്ങൾക്കെതിരെ കൊയിലാണ്ടി സ്റ്റേഷനിലെ പോലീസുകാർക്കിടയിൽ അതൃപ്തി
കോഴിക്കോട്: അമിത ജോലി ഭാരത്തെ തുടർന്നുള്ള മാനസിക സമ്മർദ്ദം മൂലം എസ് ഐ കുഴഞ്ഞ് വീണതായി പരാതി. കൊയിലാണ്ടി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ. സുനിൽ കുമാർ ആണ് ജോലിക്കിടെ കുഴഞ്ഞു വീണത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ എസ് ഐക്ക് അമിത രക്ത സമ്മർദ്ദമുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി. വിശ്രമം ആവശ്യമാണെന്ന് ഡോക്ടർ നിർദ്ദേശിച്ചു. അർഹതപ്പെട്ട ഡ്യൂട്ടി ഓഫും അത്യാവശ്യകാര്യത്തിനായി ലീവും സിഐ അനുവദിക്കാറില്ലെന്ന് എസ്ഐ പറഞ്ഞു.ഇലക്ഷൻ ഡ്യൂട്ടിയോട് അനുബന്ധിച്ചാണ് സുനിൽ കുമാർ കൊയിലാണ്ടിയിൽ എത്തിയത്. പത്ത് പെറ്റികേസ് രജിസ്റ്റർ ചെയ്ത ശേഷം സ്റ്റേഷനിൽ കയറിയാൽ മതിയെന്ന് സിഐ പറഞ്ഞതോടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന് എസ്ഐ പറഞ്ഞു. സിഐയുടെ ഒറ്റയാൻ തീരുമാനങ്ങൾക്കെതിരെ കൊയിലാണ്ടി സ്റ്റേഷനിലെ പോലീസുകാർക്കിടയിൽ അതൃപ്തി നിലനിൽക്കുന്നതിനിടെയാണ് ഡ്യൂട്ടിയിലുള്ള എസ് ഐ പരാതിയുമായി രംഗത്തെത്തിയത്.
Read More