ഏറ്റുമാനൂർ: അർധരാത്രിയിൽ സംഘം ചേർന്ന് മദ്യപിക്കുന്നതിനിടെ പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു. നാൽപാത്തിമല തടത്തിൽ സുരേന്ദ്രന്റെ മകൻ ആകാശ് സുരേന്ദ്രൻ (19) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒരു മണിയോടെ എംജി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിനു സമീപം നാൽപാത്തിമലയിലാണ് സംഭവം. യൂണിവേഴ്സിറ്റി ഹോസ്റ്റലിന് എതിർവശത്തുള്ള വിജനമായ പുരയിടത്തിൽ സംഘം ചേർന്ന് മദ്യപിക്കുകയായിരുന്നു ആകാശും സുഹൃത്തുക്കളും. ഇതിനിടെ അതുവഴി ഗാന്ധിനഗർ പോലീസിന്റെ പട്രോളിംഗ് സംഘം എത്തുന്നതു കണ്ട് ഭയന്ന സംഘം ചിതറിയോടുകയായിരുന്നു. പല തട്ടുകളായി തിരിച്ചിരിക്കുന്ന പുരയിടത്തിന്റെ മുകളിലത്തെ തട്ടിൽനിന്ന് താഴേക്ക് ചാടിയ ആകാശ് നേരേ കിണറ്റിലേക്ക് വീഴുകയായിരുന്നു. പോലീസ് ജീപ്പ് കടന്നു പോയ ശേഷം വീണ്ടും സംഘാംഗങ്ങൾ ഒത്തുകൂടിയപ്പോൾ ആകാശ് ഉണ്ടായിരുന്നില്ല. സംഘാംഗങ്ങൾ നടത്തിയ തെരച്ചിലിലാണ് ആകാശ് കിണറ്റിൽ വീണത് അറിയുന്നത്. അവർതന്നെ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. രണ്ടു മണിക്ക് ഫയർഫോഴ്സ് എത്തി…
Read MoreCategory: Loud Speaker
മരവും വൈദ്യുതി പോസ്റ്റും വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം; അപകടം കൂട്ടുകാരോടൊപ്പം കളിക്കാൻ എത്തിയപ്പോൾ
ആലുവ: കൂട്ടുകാരോടൊപ്പം ഗ്രൗണ്ടിൽ കളിക്കാനെത്തിയ പത്തു വയസുകാരൻ മരവും വൈദ്യുതി പോസ്റ്റും ദേഹത്തു വീണ് മരിച്ചു. പുറയാർ ഗാന്ധിപുരത്ത് അമ്പാട്ട് വീട്ടിൽ നൗഷാദിന്റെ മകൻ മുഹമ്മദ് ഇർഫാനാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് ശേഷമാണ് അപകടമുണ്ടായത്. വീടിന് അടുത്ത് കൂട്ടുകാരോടൊപ്പം കളിക്കാൻ പോയതാണ് ഇര്ഫാൻ. ഉള്ള് ബലം കുറഞ്ഞ് നിന്നിരുന്ന മഹാഗണി മരമാണ് മറിഞ്ഞുവീണത്. മരം പോസ്റ്റില്‍ വീഴുകയും ഇവ രണ്ടും ചേര്‍ന്ന് താഴേക്ക് പതിക്കുകയുമായിരുന്നു. ഈ സമയം കുട്ടികള്‍ അവിടെയുണ്ടായിരുന്നു. ഇര്‍ഫാന്റെ ദേഹത്തേക്കാണ് ഇവ വന്നുവീണത്. വൈകാതെ തന്നെ മരണവും സംഭവിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടനാട് വിജ്ഞാനപീഠം പബ്ലിക് സ്കൂൾ വിദ്യാർഥിയാണ് ഇര്ഫാൻ.
Read Moreതൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു
തൃശൂര്‍: മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. ആനക്കുഴി സ്വദേശി കുരിക്കാശേരി സുരേന്ദ്രന്റെ കിണറ്റിൽ വീണ ആനയാണ് ചരിഞ്ഞത്. തിങ്കളാഴ്ച രാത്രിയാണ് ആന കിണറ്റിൽ വീണത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം നേതൃത്വത്തില്‍ രക്ഷാദൗത്യം നടക്കുന്നതിനിടെയാണ് ആന ചരിഞ്ഞത്. കാടിനോട് ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ തന്നെ ഇവിടെ കാട്ടാന വരുന്നത് അപൂര്‍വമല്ല. ജെസിബി ഉപയോഗിച്ച് മണ്ണ് മാന്തി ആനയെ പുറത്തെടുക്കാനായിരുന്നു വനംവകുപ്പിന്റെ ശ്രമം.
Read Moreമുസ്ലിം ക്ഷേമം ഉറപ്പാക്കി; മുത്തലാഖ് നിരോധനത്തിലൂടെ ജീവിതം സുരക്ഷിതമാക്കി; മുസ്ലിം ക്ഷേമ പദ്ധതികൾ വിശദീകരിച്ച് മോദി
ഉത്തർപ്രദേശ്: രാജസ്ഥാൻ പ്രസംഗം വിവാദമായതോടെ മുസ്ലിം ക്ഷേമപദ്ധതികള്‍ എടുത്തു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍ സര്‍ക്കാരുകള്‍ മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിനായി ഒന്നും ചെയ്തില്ല എന്ന് മോദി വിമര്‍ശിച്ചു. മുസ്ലിം വോട്ട് മാത്രമായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജസ്ഥാന് പ്രസംഗം വിവാദമായതിന് പിന്നാലെയാണ് മുസ്ലിം ക്ഷേമ പദ്ധതികള്‍ വിശദീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. മുത്തലാഖ് നിരോധനത്തിലൂടെ പെൺകുട്ടികളുടെ കണ്ണീർ താൻ തുടച്ചു നീക്കി. തീര്‍ഥാടനത്തിനുളള ഹജ്ജ് ക്വാട്ട വർധിപ്പിച്ചു. മുസ്ലിം സഹോദരിമാർക്ക് തനിച്ച് ഹജ്ജിന് പോകാനുള്ള അവസരമൊരുക്കിയെന്നും അവരുടെയൊക്കെ ആശിർവാദം തനിക്കുണ്ടെന്നും മോദി പറഞ്ഞു.
Read Moreമോദിയുടെ ഗ്യാരണ്ടി തൃശൂരിനൊരു കേന്ദ്രമന്ത്രി, എല്ലാത്തിനുമപ്പുറം സൗഹൃദം; ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ച് ഫ്ലക്സ്; സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എൽഡിഎഫ്
തൃശൂർ: അന്തരിച്ച നടനും മുൻ എംപിയുമായ ഇന്നസെന്റിനൊപ്പമുള്ള എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ ഫ്ലക്സ് വിവാദത്തിൽ പരാതിയുമായി എൽഡിഎഫ്. സുരേഷ് ഗോപിക്കെതിരേ എൽഡിഎഫ് തൃശൂർ ജില്ലാ കമ്മിറ്റിയാണ് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരേ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് പരാതി. ഇരിങ്ങാലക്കുടയിൽ സ്ഥാപിച്ച ‘സുരേഷ് ഗോപിയെ വിജയിപ്പിക്കുക’ എന്നെഴുതിയ ഫ്ലക്സാണ് വിവാദത്തിലായത്. ‘മോദിയുടെ ഗ്യാരണ്ടി തൃശൂരിനൊരു കേന്ദ്രമന്ത്രി. എല്ലാത്തിനുമപ്പുറം സൗഹൃദം. സുരേഷ് ഗോപിയെ വിജയിപ്പിക്കുക’- എന്നാണ് ഫ്ലക്സ് ബോർഡിലുള്ളത്. അതേസമയം, 2014ലെ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി ഇന്നസെന്റിന് വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു. പക്ഷേ അന്ന് സുരേഷ് ഗോപി രാജ്യസഭാംഗമായിരുന്നില്ല. രാഷ്ട്രീയത്തിനപ്പുറം ഇരുവരും തമ്മിൽ വളരെ നല്ല സൗഹൃദമായിരുന്നു. വിവാദത്തോട് സുരേഷ് ഗോപിയോ ബിജെപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read Moreഎല്ലാത്തിനപ്പുറം സൗഹൃദം..!ഇരിങ്ങാലക്കുടയിൽ ഇന്നസെന്റിനോട് ചേർന്ന് നിൽക്കുന്ന സുരേഷ് ഗോപി; നഗരത്തിലെ ഫ്ളക്സ് ബോർഡ് വിവാദത്തിലേക്ക്; നടപടി സ്വീകരിക്കുമെന്ന് സോണറ്റ്
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ തൃശൂരിൽ ഫ്ളക്സ് ബോർഡിന്റെ പേരിൽ വിവാദം. ഇരിങ്ങാലക്കുടയില്‍ അന്തരിച്ച നടൻ ഇന്നസെന്റിനൊപ്പം എൻഡിഎ സ്ഥാനാർഥിയുടെ ചിത്രമാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്. ബസ് സ്റ്റാൻഡ് എകെപി റോഡിലെ ഒഴിഞ്ഞ പറമ്പിൽ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എൽഡിഎഫ് സ്ഥാനാർഥി സുനില്‍കുമാറിന്റെ ബോര്‍ഡാണ് ആദ്യം ഉയര്‍ന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി എന്‍ഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയും ഇന്നസെന്റും ഒരുമിച്ചുള്ള ചിത്രം സഹിതം അവിടെ ബോര്‍ഡ് ഉയർന്നതോടെ സംഭവം വിവാദമാകുകയായിരുന്നു. എല്ലാത്തിനപ്പുറം സൗഹൃദം എന്നായിരുന്നു ബോർഡിൽ എഴുതിയിരുന്നത്. തങ്ങളുടെ അനുവാദത്തോടെയല്ല ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം പ്രതികരിച്ചു. പാർട്ടിയുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും ഇന്നസെന്റിന്റെ മകൻ സോണറ്റ് അറിയിച്ചു. ഇതിനു പിന്നാലെ എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണി ജില്ലാ കളക്ടർക്ക് പരാതി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരെ…
Read Moreമസ്ജിദിനുനേരെ സാങ്കൽപിക അമ്പ്; ബിജെപി സ്ഥാനാർഥിക്കെതിരേ കേസ്
ഹൈദരാബാദ്: രാമനവമി ഘോഷയാത്രയ്ക്കിടെ മുസ്ലിം പള്ളിയിലേക്കു സാങ്കൽപ്പിക അസ്ത്രം എയ്യുന്ന വിധത്തിൽ ആംഗ്യം കാട്ടിയ ഹൈദരാബാദ് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കൊമ്പെല്ലാ മാധവി ലതയ്ക്കെതിരേ കേസ്. വെള്ളത്തുണി കൊണ്ടു മൂടിയ മസ്ജിദിനുനേരേ അമ്പെയ്യുന്നപോലുള്ള സ്ഥാനാർഥിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്നതോടെ വ്യാപക വിമർശനം ഉയർന്നിരുന്നു. തുടർന്നു മാധവി ലത സമുഹമാധ്യമത്തിലൂടെ മാപ്പപേക്ഷ നടത്തി. പരാതിയെത്തുടർന്ന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 295എ (വാക്ക്, എഴുത്ത്, ചിഹ്നം, ഇമേജ് എന്നിവ ഉപയോഗിച്ച് ഏതെങ്കിലും വിഭാഗത്തിന്റെ വികാരങ്ങളെയോ മതവിശ്വാസങ്ങളെയോ മനഃപൂർവം വ്രണപ്പെടുത്തുക) ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ലതയ്ക്കെതിരേ കേസെടുത്തത്.
Read Moreകാറിൽ രണ്ട് കോടി രൂപയുമായി ബിജെപി ഓഫീസ് സെക്രട്ടറി; വലയിൽ കുരുക്കി തെരഞ്ഞെടുപ്പ് സ്ക്വാഡ്
ബംഗളൂരു: കാറിൽ നിയമവിരുദ്ധമായി രണ്ടു കോടി രൂപ കൊണ്ടുപോകുന്നതിനിടെ ബിജെപി ഓഫീസ് സെക്രട്ടറിയടക്കം രണ്ടുപേർ പിടിയിൽ. ബിജെപി സംസ്ഥാന ഓഫീസിലെ സെക്രട്ടറി ലോകേഷ്, വേങ്കിടേഷ് പ്രസാദ്, ഗംഗാധർ എന്നിവരാണ് പിടിയിലായത്. കർണാടകയിലെ ചാംരാജ്പേട്ട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായതെന്നു ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു. പണം കണ്ടെത്തിയതിന് പിന്നാലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. തുടർന്നു ബിജെപി ഭാരവാഹികളെ വിളിച്ചുവരുത്തി. പണത്തിന്റെ ഉറവിടം നിയമവിധേയമാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ആദായനികുതി നിയമലംഘനമില്ലെന്ന് അവർ അറിയിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശം ലംഘിച്ചതിനും പണം ആർക്ക് കൊടുക്കാനായിരുന്നു എന്ന് വ്യക്തമാക്കാത്തതിനാലും ജനപ്രാതിനിധ്യ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർചെയ്തു.
Read Moreകോച്ചിംഗ് സെന്ററിൽ ഭക്ഷ്യവിഷബാധ; 50 ലധികം കുട്ടികൾ ആശുപത്രിയിൽ
പൂനെ: സ്വകാര്യ കോച്ചിംഗ് സെന്ററിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. പൂനെ ജില്ലയിലെ ഖേഡ് താലൂക്കിലെ സ്വകാര്യ കോച്ചിംഗ് സെന്ററിലെ 50 ലധികം വിദ്യാർഥികളെയാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 500ലധികം വിദ്യാർഥികൾ താമസിക്കുന്ന കോച്ചിംഗ് സെന്ററിലാണു ഭക്ഷ്യവിഷബാധയുണ്ടായത്. വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്നു പോലീസ് അറിയിച്ചു. ജോയിന്റെഎൻട്രൻസ് എക്സാം (ജെഇഇ), നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) എന്നിവയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികളാണു കോച്ചിംഗ് സെന്ററിലുള്ളത്. ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഭക്ഷണസാമ്പിളുകൾ ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Read Moreരാജ്യത്തിന്റെ സ്വത്ത് മുസ്ലിംങ്ങൾക്ക് കോൺഗ്രസ് നൽകുമെന്ന മോദിയുടെ പ്രസ്താവനയ്ക്കെതിരേ പരാതി
ന്യൂഡൽഹി: രാജ്യത്തിന്റെ സ്വത്ത് മുസ് ലിംങ്ങൾക്ക് കോൺഗ്രസ് നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്കെതിരേ കോൺഗ്രസ് പരാതി നൽകും. ആദ്യഘട്ട വോട്ടെടുപ്പിലെ തിരിച്ചടി മനസിലാക്കി മോദി വർഗീയ കാർഡ് ഇറക്കുകയാണെന്നു കോൺഗ്രസ് ആരോപിച്ചു. രാജ്യത്തെ സമ്പത്തിന്റെ പ്രധാന അവകാശികൾ മുസ്ലിംകളാണെന്നാണു മുൻപ് ഭരിച്ചവർ പറഞ്ഞിരുന്നതെന്നും രാജ്യത്തിന്റെ സമ്പത്ത് കൂടുതൽ മക്കളുള്ളവർക്ക് നൽകണമോ എന്നുമുള്ള മോദിയുടെ ചോദ്യമാണ് വിവാദത്തിലായത്. സ്ത്രീകളുടെ താലിയും സ്വർണവും തട്ടിയെടുത്ത് കൂടുതൽ കുട്ടികളുള്ളവർക്ക് വിതരണം ചെയ്യാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. അനധികൃത കുടിയേറ്റക്കാർക്ക് സമ്പത്ത് നൽകേണ്ടതുണ്ടോ എന്നും മോദി ഉന്നയിച്ചു. മോദിയുടെ മുസ്ലിം വിരുദ്ധ പരാമർശത്തിനെതിരേ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാണ്.
Read More