കൊല്ലം: കുണ്ടറ രജിസ്ട്രാർ ഓഫീസിൽ ഇന്നലെ ഉച്ചകഴിഞ്ഞ് ആരംഭിച്ച വിജിലൻസ് റെയ്ഡ് അവസാനിച്ചത് ഇന്ന് പുലർച്ചെ രണ്ടിന്. അറസ്റ്റിലായ രണ്ട് പ്രതികളുടെ വൈദ്യ പരിശോധനയും കഴിഞ്ഞ് ഉദ്യോഗസ്ഥർ മടങ്ങിയത് രാവിലെ നാലോടെ. പ്രമാണം രജിസ്റ്റർ ചെയ്യുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ആദ്യം ഓഫീസ് അസിസ്റ്റന്റും പിന്നീട് വനിതാ സബ് രജിസ്ട്രാറും പിടിയിലായത്. പരാതിക്കാരനിൽ നിന്ന് 4000 രൂപ കൈക്കൂലി വാങ്ങവേയാണ് ഓഫീസ് അസിസ്റ്റന്റ് കടവൂർ കുരിപ്പുഴ സുരേഷ് കുമാർ പിടിയിലായത്. തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ സബ് രജിസ്ട്രാർ പാരിപ്പള്ളി സ്വദേശി എൻ.റീനയെയും രാത്രി വൈകി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രമാണം രജിസ്റ്റർ ചെയ്യുന്നതിന് ഇടപാടുകാരിൽ നിന്ന് ഉദ്യോഗസ്ഥരും ജീവനക്കാരും പതിവായി കൈക്കൂലി ഈടാക്കുന്നുവെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ഇവിടെ വിജിലൻസ് പരിശോധന നടന്നത്. കഴിഞ്ഞ ദിവസം ഇവിടെ പ്രമാണം രജിസ്റ്റർ ചെയ്യാൻ എത്തിയ വ്യക്തിയോട്…
Read MoreCategory: Loud Speaker
‘കെ. സുധാകരന് 48 കാറുകളുടെ അകമ്പടിയില്‍ വളര്‍ന്നയാളല്ല’; കെ.എം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കോഴിക്കോട്: കെപിസിസി പ്രസിഡന്റ് കെ. സുധാകരന് 48 കാറുകളുടെ അകമ്പടിയില്‍ ജനസേവനം നടത്തി വളര്‍ന്ന വ്യക്തിയല്ലെന്നു മുസ് ലിംലീഗ് നേതാവ് കെ.എം ഷാജി. കെ. സുധാകരന് ഒരൊറ്റ കാറില്‍ മനുഷ്യര്‍ക്കിടയില്‍ ജീവിച്ച നേതാവാണെന്നും അദ്ദേഹത്തെ പേടിപ്പിക്കണ്ടെന്നും ഷാജി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കെ.സുധാകരേട്ടനെതിയേും കേസെടുത്തിരിക്കുന്നു എന്ന തലക്കെട്ടോടെയാണ് ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മോൻസൻ മാവുങ്കല്‍ തട്ടിപ്പുകേസിലാണ് സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുള്ളത്.
Read Moreഇരുപതിനായിരം കൊടുത്താൽ നാൽപതിനായിരം; 22,000 രൂപയുടെ കള്ളനോട്ടുമായി യുവാവ് അറസ്റ്റിൽ; പുറത്ത് വരുന്ന വിവരം ഞെട്ടിക്കുന്നത്
വണ്ടിപ്പെരിയാർ: 22000 രൂപയുടെ കള്ളനോട്ടുമായി യുവാവിനെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ ഡൈമുക്ക് ആറ്റോരം സ്വദേശി സെബിൻ ജോസഫി(22)നെയാണ് വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ ഹേമന്ദ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പോലീസ് ഡൈമുക്ക് ആറ്റോരത്തുള്ള സെബിൻ ജോസഫിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് കണ്ടെത്തിയത്. 500 രൂപയുടെ 44 കള്ളനോട്ടുകളാണ് പ്രതിയുടെ വീട്ടിലെ ബെഡ് റൂമിൽ മൊബൈൽ ഫോൺ കവറിനുള്ളിലായി സൂക്ഷിച്ചിരുന്നത്. ചെന്നെെയിൽനിന്നാണ് നോട്ടിരട്ടിപ്പിനായി ഇരുപതിനായിരം രൂപ കൊടുത്ത് നാൽപ്പതിനായിരം രൂപ വാങ്ങിയതെന്നും ബാക്കി നോട്ടുകൾ ചെലവഴിച്ചതായും പ്രതി സമ്മതിച്ചതായി വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ ഹേമന്ദ് കുമാർ പറഞ്ഞു. അറസ്റ്റിലായ പ്രതിക്ക്മുൻപ് പല നിയമ വിരുദ്ധ ഇടപാടുകൾ ഉള്ളതായും മുൻപ് വണ്ടിപ്പെരിയാർ എസ്ബിഐ ശാഖയിൽ കള്ളനോട്ട് എത്തിച്ചെന്ന പരാതി ലഭിച്ചിരുന്നതായും പോലീസ് പറഞ്ഞു. വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ ഹേമന്ദ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി.…
Read Moreദളിത് വിഭാഗത്തെ അപമാനിച്ച് പരസ്യം; സൊമാറ്റോയ്ക്ക് പട്ടികജാതി കമ്മീഷന്റെ നോട്ടീസ്
ന്യൂഡൽഹി: ദളിത് വിഭാഗത്തെ അപമാനിച്ചെന്ന ആരോപണത്തിൽ ഓണ്‍ലൈൻ ഫുഡ് ഡെലിവറി ശൃംഖലയായ സൊമാറ്റോയ്ക്ക് ദേശീയ പട്ടികജാതി കമ്മീഷന്റെ നോട്ടീസ്. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സൊമാറ്റോ സംപ്രേഷണം ചെയ്ത പരസ്യത്തിൽ ദളിതരെ അപമാനിക്കുന്ന പരാമർശങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണത്തെത്തുടർന്ന് ദേശീയ പട്ടികജാതി കമ്മീഷനാണു വിശദീകരണം ആവശ്യപ്പെട്ടത്. 2001 ൽ പുറത്തിറങ്ങിയ ലഗാൻ എന്ന സിനിമയിൽ ആദിത്യ ലഖിയ അവതരിപ്പിച്ച “കച്ചറ’ എന്ന കഥാപാത്രത്തെ മാലിന്യവുമായി ബന്ധപ്പെടുത്തി പരസ്യത്തിൽ പരാമർശം ഉണ്ട്.
Read Moreഎന്റെ കേരളം എത്ര സുന്ദരം…! അരിക്കൊമ്പൻ വീണ്ടും കേരളാ അതിർത്തിയിൽ; ഇപ്പോൾ നെയ്യാർ വന്യജീവി സങ്കേതത്തിനടുത്ത്
കോട്ടൂർ സുനിൽകാട്ടാക്കട : അരിക്കൊമ്പൻ അപ്പർ കോതയാറിൽ നെയ്യാർ വന്യജീവി സങ്കേതത്തിനടുത്തെത്തിയതായി സൂചന. ഇന്ന് റേഡിയോ കോളർ വഴി നിരീക്ഷിച്ചപ്പോൾ ആന അപ്പർ കോതയാറിലാണെന്ന് സിഗ്നൽ ലഭിച്ചു. ഇതേത്തുടർന്ന് നെയ്യാർ വനപാലക സ്ഥലം അപ്പർ കോതയാറിലേക്ക് തിരിച്ചു. കളക്കാട് മുണ്ടൻതുറൈ വന്യ ജീവി സങ്കേതത്തിന് തെക്കുള്ള വനഭാഗമാണ് അപ്പർ കോതയാർ. ഇവിടെ നിന്നും നെയ്യാറ്റിലെത്താം. ആനനിരത്തി വഴി ചിലപ്പോൾ അമ്പൂരിയിൽ പോലും എത്താം. ഈ പാത ആനത്താരയാണ്. അതിനാൽ തന്നെ കേരള വനം വകുപ്പ് നിരീക്ഷണം ശക്തമാക്കി. ഇന്നലെ അരിക്കൊമ്പൻ കളക്കാട് വന്യജീവി സങ്കേതത്തിലെ അംബാസമുദ്രത്തിലെ നിബിഡവനത്തിൽ ആണെന്നായിരുന്നു റിപ്പോർട്ട്. സമീകൃത ആഹാരമായ പുല്ലും മറ്റ് ഇലകളും വെള്ളവും കഴിക്കുന്ന ആന ഇപ്പോൾ പൂർണആരോഗ്യവാനാണ്. ഇക്കഴിഞ്ഞ ചൊവാഴ്ചയാണ് അരിക്കൊമ്പനെ മുണ്ടൻതുറൈ കടുവാ സങ്കേതത്തിനുള്ളിൽ തമിഴ്നാട് വനംവകുപ്പ് തുറന്നുവിട്ടത്. വനംവകുപ്പ് ആറ് സംഘങ്ങളുടെ ഗ്രൂപ്പ് ഉണ്ടാക്കി കോതയാറും അപ്പർകോതയാറും…
Read Moreആധാര്‍ പുതുക്കൽ അക്ഷയകേന്ദ്രങ്ങള്‍ വഴി നാളെവരെ സൗജന്യം; പിന്നെ ഫീസ്; സെപ്റ്റംബര്‍ 14വരെ വീട്ടിലിരുന്നും വെബ്സൈറ്റ് വഴി പുതുക്കാം
കോഴിക്കോട്: സെപ്റ്റംബര്‍ 14വരെ വീട്ടിലിരുന്ന് വെബ്സൈറ്റ് വഴി ആധാർ സൗജന്യമായി പുതുക്കാം. ഇതിനായി ഫീസ് അടയ്ക്കേണ്ട. അതേസമയം അക്ഷയ-ജനസേവന കേന്ദ്രങ്ങള്‍ വഴി ജൂണ്‍ 14നുശേഷം ആധാര്‍ അപ്ഡേറ്റ് ചെയ്യുമ്പോള്‍ 50 രൂപ ഫീസ് അടയ്ക്കേണ്ടിവരും. 14 വൈകുന്നേരം വരെ അക്ഷയകേന്ദ്രങ്ങളില്‍ 50 രൂപ ഫീസ്വേണ്ട. സാധാരണയായി യുണീക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) 50 രൂപ ഫീസ് ഈടാക്കാറുണ്ടെങ്കിലും ജൂണ്‍ 14 വരെ അക്ഷയ-ജന സേവന കേന്ദ്രങ്ങളിൽ ഇത് ആവശ്യമില്ല. ഇന്റര്‍നെറ്റുണ്ടെങ്കില്‍ വീട്ടിലിരുന്ന് ഓണ്‍ലൈനായും സെപ്തംബര്‍ 14-വരെ സൗജന്യമായി ആധാര്‍ പുതുക്കാം. ആദ്യം https://myaadhaar.uidai.gov.in വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യണം.https://myaadhaar.uidai.gov.in(ഇവിടെ ക്ലിക്ക് ചെയ്യുക) ആധാര്‍ നമ്പറും കാപ്ചയും നല്കിയാല് ആധാറുമായി ബന്ധിപ്പിക്കപ്പെട്ട നിങ്ങളുടെ നമ്പറിലേക്ക് ഒരു ഒടിപി വരും. ഈ ഒടിപി കൂടി നല്കിയാല് നിങ്ങള്‍ ആധാര്‍ അപ്ഡേഷന് പേജിലെത്തും. ഇവിടെ പ്രധാനമായും രണ്ട് രേഖകളാണ് സമര്‍പ്പിക്കേണ്ടത്.…
Read More‘ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല’; താൻ പറഞ്ഞതിനെ തെറ്റായി വ്യാഖാനിച്ചു; രണ്ട്ദിവസം കൊണ്ട് മലക്കംമറിഞ്ഞ് എം.വി. ഗോവിന്ദൻ
പാലക്കാട്: സർക്കാർ വിരുദ്ധവും എസ്എഫ്ഐ വിരുദ്ധവുമായ പ്രചാരണം ഉണ്ടായാൽ ഇനിയും കേസെടുക്കുമെന്ന തന്റെ നിലപാടിൽനിന്ന് പിൻവലിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും താൻ പറഞ്ഞതിനെ തെറ്റായി വ്യാഖാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പാലക്കാട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് മാധ്യമങ്ങൾ സ്വീകരിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കു മാത്രമാണ് മറുപടി പറഞ്ഞത്. എസ്എഫ് ഐ നേതാവിനെതിരെ ഗൂഢാലോചന നടത്തിയാൽ അതുപറയും. അതു ബോധ്യപ്പെടതിനാലാണ് കേസെടുത്തത് അന്വേഷണം നടക്കട്ടെയെന്നു പറഞ്ഞത്. സർക്കാർ വിരുദ്ധ എസ്എഫ് ഐ വിരുദ്ധ പ്രചാരണങ്ങളുമായി മാധ്യമങ്ങളുടെ പേരും പറഞ്ഞു നടന്നാൽ ഇനിയും കേസെടുക്കുമെന്നും അതിൽ ഒരു സംശയവും വേണ്ടെന്നാണ് എം.വി. ഗോവിന്ദൻ ഞായറാഴ്ച ഭീഷണി മുഴക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാർ ഗൂഢാലോചനയിൽ പങ്കാളിയാണെന്നതിനാലാണ് കേസെടുത്തതെന്നും അദ്ദേഹം വാദിച്ചു. ദേശീയ മാധ്യമങ്ങളിലടക്കം വിഷയം വലിയ…
Read Moreമോൻസൻ മാവുങ്കല്‍ കേസ്;കെ. സുധാകരനെകുരുക്കാൻ ചിത്രങ്ങൾ; ക്രൈംബ്രാഞ്ച് ഓഫീസില്‍ നാളെ ഹാജരാകാന്‍ നോട്ടീസ്
കൊച്ചി: മോൻസൻ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് കുരുക്കായേക്കുമെന്നു സൂചന. സുധാകരനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നതായാണ് വിവരം. കേസിലെ രണ്ടാം പ്രതിയായ സുധാകരന് നാളെ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ക്രൈംബ്രാഞ്ച് അദ്ദേഹത്തിന് നോട്ടീസ് നല്കി. വഞ്ചനാകുറ്റം ചുമത്തി ക്രൈംബ്രാഞ്ച് എറണാകുളം എസിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സുധാകരനെതിരേ ശക്തമായ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സുധാകരനെ അറസ്റ്റ് ചെയ്യാന്‍ നിയമോപദേശം തേടിയേക്കുമെന്നും സൂചനയുണ്ട്. സുധാകരന് മോൻസൻ മാവുങ്കലുമായുളള ബന്ധത്തിന് തെളിവായി ചില ചിത്രങ്ങളാണ് പരാതിക്കാരും ക്രൈംബ്രാഞ്ചും ചൂണ്ടിക്കാട്ടുന്നത്. മോൻസന് മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെ. സുധാകരന് എംപിക്കെതിരേ നേരത്തെ ഗുരുതരാരോപണം ഉയര്‍ന്നിരുന്നു. സുധാകരന്റെ സാന്നിധ്യത്തിലാണ് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. 2018 നവംബര്‍…
Read Moreഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പ് ഉപയോഗിച്ച് കൗമാരക്കാരെ മതംമാറ്റി ! റാക്കറ്റിലെ മുഖ്യപ്രതി പിടിയില്‍…
ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പ് ഉപയോഗിച്ച് കൗമാരക്കാരായ കുട്ടികളെ മതംമാറ്റുന്ന റാക്കറ്റിലെ മുഖ്യപ്രതി പോലീസിന്റെ പിടിയില്‍. ഷാനവാസ് ഖാന് എന്നയാളാണ് പോലീസിന്റെ പിടിയിലായത്. മുംബൈയിലെ വോര്‍ലിയില്‍ നിന്ന് ഇയാളെ കുറിച്ച് വിവരം ലഭിക്കുകയും തുടര്‍ന്ന് ഞായറാഴ്ച അലിബാഗില്‍ നിന്ന് ഇയാളെ പോലീസ് പിടികൂടുകയുമായിരുന്നു. ഇയാള്‍ കേസിലെ മുഖ്യ കണ്ണിയാണെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് ഗാസിയാബാദ് പോലീസ് മുംബൈ പോലീസിന്റെ സഹായവും തേടുകയായിരുന്നു. ഇവരുടെ സംയുക്തസംഘം നടത്തിയ ഓപ്പറേഷനില്‍ പ്രതിയെ പിടികൂടാന്‍ ആദ്യം ശ്രമിച്ചെങ്കിലും അമ്മയ്ക്കും സഹോദരനും ഒപ്പം ഇയാള്‍ ഒളിവില്‍ പോയി. പോലീസ് തിരയുന്നുണ്ടെന്ന് വിവരം ലഭിച്ച ഷാനവാസ് മഹാരാഷ്ട്രയിലെ അലിബാഗിലേക്ക് കടന്നു. എന്നാല്‍ ശനിയാഴ്ച രാവിലെ ഷാനവാസ് അലിബാഗിലെ ഒരു ലോഡ്ജില്‍ ഒളിവില്‍ കഴിയുകയാണെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതിനെ തുടര്‍ന്ന് മുംബൈ പോലീസ് രാത്രിയില്‍ ലോഡ്ജുകളില്‍ റെയ്ഡ് നടത്തുകയും ചെയ്തു. ശേഷം അലിബാഗ് പോലീസിന്റെ സഹായത്തോടെയാണ്…
Read Moreഅരിക്കൊമ്പനെ ഇനി തിരുവനന്തപുരത്തുനിന്നു നിരീക്ഷിക്കും; കേരള അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ അകലെ
കോട്ടൂർ സുനിൽകാട്ടാക്കട: അരിക്കൊന്പനെ ഇനി റേഡിയോ കോളർ വഴി തിരുവനന്തപുരത്തുനിന്ന് നിരീക്ഷിക്കും. നിരീക്ഷണത്തിനുള്ള ആന്റിന പെരിയാറിൽനിന്ന് തിരുവനന്തപുരം ഡിവിഷന് കൈമാറി. അരിക്കൊമ്പൻ ജനവാസമേഖലയിലേക്ക് കടക്കാതെയിരിക്കാൻ നിരീക്ഷണം ശക്തമാക്കിയെന്നും വനപാലകർ അറിയിച്ചു. അരിക്കൊമ്പൻ നെയ്യാർ വന്യജീവി സങ്കേതത്തിനടുത്ത് എത്തിയതായാണ് വനം വകുപ്പിന്റെ നിരീക്ഷണം. 20 കിലോമീറ്റർ അകലെ നിന്ന് അരിക്കൊമ്പന്റെ സാന്നിധ്യം റേഡിയോ കോളർ സിഗ്നലിലൂടെ തിരിച്ചറിയാൻ കഴിയുന്ന സംവിധാനമാണുള്ളത്. നെയ്യാർ വനമേഖലയിൽ നിരീക്ഷണം ശക്തമാക്കിയതായി മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കേരള അതിർത്തിയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ ( ആകാശദൂരം ) അകലെയാണ് ഇപ്പോൾ അരിക്കൊമ്പനുള്ളത്. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു നിലവിൽ ആനയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും വകുപ്പ് പറയുന്നു. ആന ആരോഗ്യം പൂർണമായും വീണ്ടെടുത്തിട്ടില്ല എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ചിന്നക്കനാലിൽ വച്ചുണ്ടായിരുന്ന അതേ ആരോഗ്യാവസ്ഥയിലേക്ക് ആന എത്തിയിട്ടില്ല എന്നാണ് വിവരം. പഴയ…
Read More