തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം അടുത്ത മണിക്കൂറുകളിൽ മോക്ക ചുഴലിക്കാറ്റായി രൂപം പ്രാപിക്കും. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും മഴ തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി നിലനിൽക്കുന്ന തീവ്ര ന്യൂമർദമാണ് മോക്ക ചുഴലിക്കാറ്റായി മാറുന്നത്. വടക്ക്- പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന മോക്ക, പിന്നീട് ബംഗ്ലാദേശ്, മ്യാൻമാർ തീരത്തേക്ക് നീങ്ങും. മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയുണ്ടാകും. കേരളത്തെ മോക്ക ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ല. എന്നാൽ കൂടുതൽ മഴ മേഘങ്ങൾ കേരളത്തിന്റെ അന്തരീക്ഷത്തിലെത്താൻ മോക്ക ചുഴലിക്കാറ്റ് കാരണമാകും.
Read MoreCategory: Loud Speaker
ചക്രവാതച്ചുഴി ശക്തികൂടി ന്യൂനമർദമായി; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടും കാറ്റോടും കൂടിയ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി മിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ചക്രവാതച്ചുഴി ശക്തികൂടിയ ന്യൂനമർദമായി; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായാണ് ന്യുന മര്‍ദ്ദം രൂപപ്പെട്ടത്. ചൊവ്വാഴ്ചയോടെ ഇത് തീവ്ര ന്യുന മര്‍ദ്ദമായും തുടര്‍ന്ന് നാളെയോടെ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടക്കത്തില്‍ 11 വരെ വടക്ക്- വടക്ക് പടിഞ്ഞാറു ദിശയില്‍ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് സഞ്ചരിച്ചതിന് ശേഷം വടക്ക്- വടക്ക് കിഴക്ക് ഭാഗത്തേക്ക് ദിശ മാറി ബംഗ്ലാദേശ്- മ്യാന്മാര് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് അറിയിപ്പുണ്ട്. 11ന് വയനാട്…
Read Moreപിഞ്ചു മക്കളെ ഉപേക്ഷിച്ച് യുവതിയും യുവാവും ഒളിച്ചോടി ! സംഭവം തൊടുപുഴയില്‍…
മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തെ ഉപേക്ഷിച്ച് ഒരുമിച്ച് ജീവിക്കാനായിരുന്നു ഇരുവരുടെയും ഒളിച്ചോട്ടം. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. തൊടുപുഴ സ്വദേശി മുപ്പതുകാരനെയും തങ്കമണി സ്വദേശി ഇരുപത്തിയെട്ടുകാരിയെയുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. യുവാവിന് ഭാര്യയും എഴും ഒന്‍പതും വയസ്സുള്ള രണ്ട് മക്കളുമുണ്ട്. യുവതിക്ക് ഭര്‍ത്താവും നാലുവയസ്സുള്ള മകളുമുണ്ട്. കുട്ടികളെ ഉപേക്ഷിച്ച് യുവാവും യുവതിയും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയും ഒളിച്ചോടുകയുമായിരുന്നു. കുഞ്ഞിനെ പരിരക്ഷിക്കാത്തതിന് ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75, 85 വകുപ്പുകള്‍ പ്രകാരമാണു യുവതിക്കെതിരേ കേസെടുത്തിരിക്കുന്നത്. എഴും ഒന്‍പതും വയസ്സുള്ള കുട്ടികളെയും ഭാര്യയെയും ഉപേക്ഷിച്ചു മറ്റൊരു സ്ത്രീക്കൊപ്പം ഒളിച്ചോടിയതിനാണ് യുവാവിനെതിരെ കേസെടുത്തത്.
Read Moreതാനൂർ ബോട്ടപകടം; ബോട്ടുടമയ്ക്കെതിരേ കൂടുതല്‍ വകുപ്പുകള്‍; തെരച്ചില്‍ ഇന്നുകൂടി; സ്രാങ്കും ജീവനക്കാരനും ഒളിവിൽ; അന്വേഷണത്തിന് 14 അംഗ സംഘം
കോഴിക്കോട്: താനൂരിൽ 22 പേർ മരിച്ച ബോട്ട് അപകടത്തിലെ പ്രതിയായ ബോട്ടുടമ നാസറിനെതിരേ ഇന്ന് കൂടുതൽ വകുപ്പുകൾ ചേർക്കും. ഇന്നലെ കോഴിക്കോട്ടുനിന്നു പിടിയിലായ നാസറിനെതിരേ ജനരോഷം ഉണ്ടാകുമെന്നത് കണക്കിലെടുത്ത് താനൂർ സ്റ്റേഷനിൽ എത്തിച്ചിരുന്നില്ല. നിരവധി ആളുകളാണ് ഇന്നലെ സ്റ്റേഷന് മുന്നിൽ തടിച്ചു കൂടിയത്. ഇന്നലെ രഹസ്യ കേന്ദ്രത്തിൽ നാസറിനെ ചോദ്യം ചെയ്തിരുന്നു. ബോട്ട് ഓടിച്ചിരുന്ന താനൂർ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരൻ രാജനും ഒളിവിലാണ്. മുൻ ദിവസങ്ങളിലും അമിതമായി യാത്രക്കാരെ കയറ്റി ദിനേശൻ ബോട്ട് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തു വന്നിരുന്നു. താനൂർ ഡിവൈഎസ്പി വി.വി. ബെന്നിയുടെ നേതൃത്വത്തിൽ 14 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. തുറമുഖം വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തും.അതേസമയം ബോട്ടപകടം ഉണ്ടായ തൂവൽ തീരത്ത് ഇന്നും ദേശീയ ദുരന്ത നിവാരണ സേന തെരച്ചിൽ നടത്തുകയാണ്. ഇന്നലെ വൈകീട്ടോടെ 15…
Read Moreപ്രതിരോധ കുത്തിവയ്പെടുത്ത വിദ്യാർഥിനി അവശനിലയിൽ; സിഎച്ച്സി അധികൃതർക്കെതിരേ കുട്ടിയുടെ മാതാവ്
തൊടുപുഴ: സർക്കാർ ആശുപത്രിയിൽ കുത്തിവയ്പ്പിനെത്തുടർന്ന് അലർജിയും ബോധക്ഷയവും ഉണ്ടായ പ്ലസ് ടു വിദ്യാർഥിനി ദിവസങ്ങളായി ചികിത്സയിൽ. പൂച്ച മാന്തിയതിനെത്തുടർന്ന് മുട്ടം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയ മുട്ടം സ്വദേശിനി മുകളേൽ അന്നമോൾക്കാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടത്. സംഭവത്തിൽ സിഎച്ച്സി അധികൃതരുടെ ഭാഗത്ത് അനാസ്ഥയുണ്ടായതായി കാട്ടി ആരോഗ്യമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും രക്ഷിതാക്കൾ പരാതി നൽകി. കഴിഞ്ഞ 28ന് രാത്രിയിലാണ് വീട്ടിലെ വളർത്തുപൂച്ച അന്നമോളുടെ വലതു കൈയിൽ മാന്തിയത്. മുറിവുണ്ടായതോടെ പിറ്റേന്ന് രാവിലെ മുട്ടത്തെ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. ഇവിടെ ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ് നൽകി. മുറിവിൽ കുത്തിവയ്ക്കേണ്ട മരുന്ന് ഇവിടെയില്ലെന്നും തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ ലഭ്യമാണെന്നും നിർദേശിച്ച് അന്നയെയും മാതാവ് സിമിയേയും പറഞ്ഞയച്ചു. തൊടുപുഴയിലും മരുന്ന് ലഭ്യമല്ലാത്തതിനാൽ അവിടെനിന്നു കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. എന്നാൽ, ഇതേ ഇഞ്ചക്ഷൻ ഏതാനും വർഷം മുന്‍പ് അന്നയ്ക്ക്…
Read More”ഫയർഫോഴ്സ് വരും എല്ലാം ശരിയാവും”..!സെക്രട്ടറിയേറ്റിലെ തീപിടിത്തം; എഐ കാമറാ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളൊന്നും ഇവിടെയില്ലെന്ന് പി രാജീവ്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തതില്‍ ഫയലുകള്‍ ഒന്നും നഷ്ടപെട്ടിട്ടില്ലെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ഓഫീസിലുള്ളതെല്ലാം ഇ-ഫയലുകളാണ്. എഐ കാമറാ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളൊന്നും ഇവിടെയില്ലെന്നും മന്ത്രി പറഞ്ഞു. ഫയര്‍ ഫോഴ്സ് ഉള്‍പ്പെടെ ബന്ധപ്പെട്ട ഏജന്‍സികള്‍ പരിശോധിച്ചാല്‍ മാത്രമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂ എന്നും മന്ത്രി കൂട്ടിചേര്‍ത്തു. സെക്രട്ടറിയേറ്റിലെ നോര്‍ത്ത് സാന്ഡ്വിച്ച് ബ്ലോക്കില്‍ രാവിലെ 7.30നാണ് തീപിടിത്തമുണ്ടായത്. മന്ത്രി പി. രാജീവിന്റെ ഓഫീസിന് സമീപമാണ് സംഭവം. അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ ഓഫീസിലാണ് തീ പടര്‍ന്നത്.
Read Moreതുടർക്കഥയാകുന്ന ബോട്ട് ദുരന്തങ്ങൾ; പല്ലന മുതൽ താനൂർ വരെ; ഒഴിഞ്ഞുമാറാനാകുമോ സർക്കാരിന്..?
മലയാളത്തിന്റെ മഹാകവി കുമാരനാശാൻ ഉൾപ്പെടെ 23 പേർ മരിച്ച പല്ലന ബോട്ട് അപകടം തുടങ്ങി താനൂർ വരെ എത്തിനിൽക്കുന്നു കേരളത്തിലുണ്ടായ ജലദുരന്തങ്ങൾ. അപകടങ്ങൾ നടന്നതിനു ശേഷം അന്വേഷണവും നിർദേശങ്ങളും ഉണ്ടാകുന്നുണ്ടെങ്കിലും ഇതൊന്നും പ്രാവർത്തികമാക്കാൻ സർക്കാർ നടപടി എടുക്കുന്നില്ലെന്ന നേർസാക്ഷ്യത്തിലേക്കാണ് താനൂർ അപകടവും വിരൽചൂണ്ടുന്നത്. പല്ലന1924 ജനുവരി 24നാണ് പല്ലന ജലദുരന്തം. 95 പേർക്കു സഞ്ചരിക്കാവുന്ന ബോട്ടിൽ 151 യാത്രക്കാരാണുണ്ടായിരുന്നത്. സംസ്ഥാനത്തുണ്ടായ പ്രധാന ബോട്ട് അപകടങ്ങളിൽ ആദ്യത്തേതായി രേഖപ്പെടുത്തിയത് പല്ലന ദുരന്തമാണ്. ഒടുവിൽ സംഭവിച്ച വലിയ ദുരന്തം തേക്കടിയാണു സംഭവിച്ചത്. തേക്കടി 2009 സെപ്റ്റംബർ 30ന് കെടിഡിസിയുടെ ജലകന്യക എന്ന ബോട്ടാണ് തേക്കടിയിൽ അപകടത്തിൽപ്പെട്ടത്. 45 പേരാണ് അന്നു മരിച്ചത്. മരിച്ചവരിൽ ഏഴു കുട്ടികളും 23 സ്ത്രീകളുമുൾപ്പെടുന്നു. പരിധിയിൽ കവിഞ്ഞ ആളുകളെ കയറ്റിയതാണ് അപകടമുണ്ടാക്കിയത്. കുമരകംസംസ്ഥാനത്തെ കണ്ണീരിലാഴ്ത്തിയ മറ്റൊരു ബോട്ട് ദുരന്തമാണ് കുമരകത്തു സംഭവിച്ചത്. 2002 ജൂലൈ 27ന്…
Read Moreസ്ത്രീകളെ കറക്കുന്ന അഖിലേട്ടൻ..! കാമുകയെ കൊന്നു വനത്തിൽ തള്ളിയ സംഭവം; പ്രതി മറ്റു സ്ത്രീകളിൽനിന്നും പണം തട്ടിയെന്നു സംശയം
കാലടി: യുവതിയെ വനത്തിലെത്തിച്ച് കൊലപെടുത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായ അന്വേഷണം നടത്തും. ഇയാൾക്ക് മറ്റു സ്ത്രീകളുമായി ബന്ധമുള്ളതായും ഇവരിൽ പലരിൽ നിന്നും പണം തട്ടിയെടുത്തിട്ടുള്ളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ തുമ്പൂർമുഴി വനത്തിലെത്തിച്ച് കൊല നടത്തിയ രീതി പുനരാവിഷ്ക്കരിച്ച് കൂടുതൽ തെളിവു ശേഖരിക്കാനും പോലീസ് ലക്ഷ്യമിടുന്നു. മൃതദേഹത്തിൽനിന്നും മാല മോഷ്ടിച്ച് പണയം വച്ചത് സംബന്ധിച്ചും അന്വേഷണം നടത്തും. യുവതിയുടെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവൻ വരുന്ന മാലയാണ് പ്രതി അഖൽ മോഷ്ടിച്ചതായി പോലീസ്അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. മോഷ്ടിച്ച മാല അങ്കമാലിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പണയം വെച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് അഖിൽ. അഖിയേട്ടൻ എന്ന പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ടുമുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സംബന്ധിച്ചും വിശദമായി അന്വേഷിക്കും.…
Read Moreസുരക്ഷാമാനദണ്ഡങ്ങളൊന്നും പാലിക്കാതെയുള്ള യാത്ര; താനൂരിലെ ദുരന്തത്തിനിടയാക്കിയത് ഓവർലോഡ്; ഇരുപതുപേർ കയറേണ്ട ബോട്ടിൽ കയറിയത്…
താനൂർ: സുരക്ഷാമാനദണ്ഡങ്ങളൊന്നും പാലിക്കാതെയുള്ള സർവീസ് താനൂരിൽ വരുത്തിവച്ചത് വൻദുരന്തം. സ്ത്രീകളും കുട്ടികളുമടക്കം നാൽപതിലേറെ പേരെ കയറ്റി അഴിമുഖത്തേക്ക് പോയ ടൂറിസ്റ്റ് ബോട്ടാണ് തലകീഴായി മറിഞ്ഞത്. ഞായറാഴ്ചയായതിനാൽ ഇന്നലെ ബോട്ടിൽ കയറാൻ നിരവധി പേരാണ് എത്തിയിരുന്നത്. ഇരുപതു പേരെ കയറ്റാൻ അനുമതിയുള്ള ബോട്ടിൽ നാൽപതോളം ആളുകൾ കയറിട്ടുണ്ടെന്നാണ് നിഗമനം. താനൂർ സ്വദേശി നാസറിന്റേതാണ് ബോട്ട്. ഇതുപോലെ നാലു ബോട്ടുകൾ പൂരപ്പുഴയിൽ വിനോദ സഞ്ചാരം നടത്തുന്നുണ്ട്. ഒട്ടുപുറത്തു നിന്നാരംഭിച്ചു മഴവിൽ വളവു തീർത്തു പൂരപ്പുഴ പാലം വരെയെത്തി തിരിച്ചു പോവുകയാണ് പതിവ്. അരമണിക്കൂർ സഞ്ചാരത്തിനു നൂറു രൂപയാണ് ഫീസ് ഈടാക്കുന്നത്. കുട്ടികൾക്കു ഫീസില്ല. ബോട്ടിൽ കൂടുതൽ ആളുകളെ കയറ്റുന്നത് കണ്ട് യാത്രക്ക് മുന്‍പ് ചിലർ താക്കീത് നൽകിയിരുന്നു. യാത്രക്കാരെ കുത്തിനിറച്ച് കൊണ്ടു പോകുന്നത് ബോട്ട് മറിയാൻ ഇടയാക്കുമെന്ന് മുന്നറിയിപ്പ് നൽകുന്ന വീഡിയോ ഇന്നലെ അപകടത്തിന് ശേഷം സോഷ്യൽ മീഡിയയിൽ വ്യാപിച്ചിട്ടുണ്ട്.…
Read Moreഅഞ്ചു വര്‍ഷത്തിനിടെ ഗുജറാത്തില്‍ നിന്ന് കാണാതായത് 40,000ല്‍ അധികം സ്ത്രീകളെ ! ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്…
അഞ്ചു വര്‍ഷത്തിനിടെ ഗുജറാത്തില്‍ 40,000ല്‍ അധികം സ്ത്രീകളെ കാണാതായെന്നു റിപ്പോര്‍ട്ട്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍സിആര്‍ബി) ആണ് ഡേറ്റ പുറത്തുവിട്ടത്. 2016ല്‍ 7105 സ്ത്രീകളെ കാണാതായപ്പോള്‍ 2017ല്‍ 7712, 2018ല്‍ 9246, 2019ല്‍ 9268, 2020ല്‍ 8290 എന്നിങ്ങനെയാണ് കണക്ക്. ഇക്കാലയളവില്‍ ആകെ 41,621 പേരെ കാണാതായി. 2021ല്‍ സര്‍ക്കാര്‍ നിയമസഭയില്‍ നല്കിയ കണക്കില്‍ 2019-20 കാലയളവില്‍ അഹമ്മദാബാദിലും വഡോദരയിലുമായി 4722 സ്ത്രീകളെ കാണാതായതായി അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിലേക്കു നിര്‍ബന്ധിത ലൈംഗികവൃത്തിക്കു കയറ്റിയയ്ക്കപ്പെടുകയാണ് ഈ കാണാതായവരില്‍ പലരുമെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും ഗുജറാത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അംഗവുമായ സുധീര്‍ സിന്‍ഹ പറയുന്നു. ആളുകളെ കാണാതാവുന്ന പരാതികളോട് പോലീസിന് തണുപ്പന്‍ പ്രതികരണമാണുള്ളത്. കൊലക്കേസുകളേക്കാള് ഗുരുതരമായി ഇത്തരം കേസുകള്‍ പരിഗണിക്കണമെന്നും ബ്രിട്ടിഷ് കാലത്തിലേതുപോലെയുള്ള അന്വേഷണമാണ് ആളുകളെ കാണാതാകുന്ന കേസുകളില്‍ ഇപ്പോള്‍ നടത്തുന്നതെന്നും സിന്‍ഹ പറഞ്ഞു. പെണ്‍കുട്ടികളെ കാണാതാകുന്നതില്…
Read More