ഹോട്ടലില്‍ നിന്ന് പാഴ്സല്‍ വാങ്ങിയ ചില്ലി ചിക്കന്‍ കഴിച്ച് അവശനിലയിലായ 52കാരന് മരിച്ചു. കടപ്പുറം കറുകമാട് കെട്ടുങ്ങല്‍ പള്ളിക്ക് വടക്ക് പുതുവീട്ടില്‍ പരേതനായ വേലായിയുടെയും മാരിയുടെയും മകന് പ്രകാശനാണ് മരിച്ചത്. ചില്ലി ചിക്കന്‍ കഴിച്ച ശേഷം ചര്‍ദ്ദിയും വയറിളക്കവും കലശലായതോടെ പ്രകാശനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. പ്രകാശന്റെ മക്കളായ പ്രവീണും (22) സംഗീത(16)യും സമാന ലക്ഷണങ്ങളോടെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രകാശന് ചൊവ്വാഴ്ച രാത്രി അഞ്ചങ്ങാടിയിലെ ഹോട്ടലില്‍ നിന്ന് ചില്ലി ചിക്കന്‍ വാങ്ങിയിരുന്നു. പ്രകാശനും മക്കളും ഇത് കഴിച്ചു. മാംസാഹാരം കഴിക്കാത്തതിനാല്‍ പ്രകാശന്റെ ഭാര്യ രജനി ഇതു കഴിച്ചിരുന്നില്ല. രജനിക്ക് ആരോഗ്യപ്രശ്നങ്ങളില്ലാത്തതാണ് ഹോട്ടലില്‍ നിന്ന് വാങ്ങിയ ചില്ലി ചിക്കന്‍ കഴിച്ചതിലൂടെയുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയമുയരാന്‍ കാരണം. പ്രകാശനും മക്കളും ബുധനാഴ്ച താലൂക്ക് ആശുപത്രിയിലെത്തി മരുന്ന് വാങ്ങി തിരിച്ച് പോയിരുന്നു. വ്യാഴാഴ്ച രാവിലെ…
Read MoreCategory: Loud Speaker
രാഹുൽ ഗാന്ധിക്ക് തടവ് ശിക്ഷ; നീതിന്യായ വ്യവസ്ഥയെ ദുരുപയോഗം ചെയ്യാൻ പാടില്ലെന്ന് ഇ.പി. ജയരാജൻ
കണ്ണൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തടവ് ശിക്ഷ വിധിച്ച കോടതി വിധിക്കെതിരേ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. രാഷ്ട്രീയ പകപോക്കലിന് കേന്ദ്രസർക്കാർ കോടതികളെയോ നീതിന്യായ വ്യവസ്ഥയെയോ ദുരുപയോഗം ചെയ്യാൻ പാടില്ലെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ രാഹുലിനെതിരായ വിധി നീതിന്യായ വ്യവസ്ഥയുടെ പരിപാവനതയുടെ ഭാഗമായിട്ടാണെന്ന് ജനങ്ങൾക്ക് തോന്നില്ല. വിധിയും പശ്ചാത്തലവും പരിശോധിക്കുമ്പോൾ ജനങ്ങളിൽ ഒട്ടനവധി സംശയങ്ങൾക്ക് ഇടവരും. ഇത്തരമൊരു വിധി ജനങ്ങൾ അംഗീകരിക്കില്ലെന്നും ഇക്കാര്യം കോടതിയും നിരീക്ഷിക്കുമെന്നാണ് കരുതുന്നതെന്നും ജയരാജൻ പറഞ്ഞു.
Read Moreമോദിയുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെ കുടുക്കുന്നു; രാഹുലിനെതിരേ ബിജെപി ഗൂഢാലോചനയെന്നു കെസി വേണുഗോപാൽ
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരേ ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത് ബിജെപി നേതാക്കളുടെ ഗൂഢാലോചനയാണെന്നും വേണുഗോപാൽ. അഭിമന്യുവിനെ പത്മവ്യൂഹത്തിൽ കുടുക്കിയതു പോലെയാണിത്. നരേന്ദ്രമോദിയെ വിമർശിക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണ്. രാഹുലിനെ ജയിലിലാക്കാനാണ് ബിജെപി നേതാക്കളുടെ ശ്രകം. ലോക്സഭാ അഗത്വം റദ്ദാക്കുമെന്നു ഭീഷണിപ്പെടുത്തുന്നു. ജനാധിപത്യ സംവിധാനത്തെ ബിജെപി കറുത്ത അധ്യായത്തിലേക്കു കൊണ്ടുപോകുകയാണെന്നും കെസി ആരോപിച്ചു.
Read Moreരാമന് ഹിന്ദുക്കളുടെ മാത്രം ദൈവമല്ല…എല്ലാവരുടെയും ദൈവമാണ് ! രാമന്റെ ശിഷ്യന്മാരാണെന്ന് പറഞ്ഞ് വരുന്നവര്‍ വിഡ്ഢികളാണെന്ന് ഫറൂഖ് അബ്ദുള്ള…
ബിജെപിയ്ക്കെതിരേ രൂക്ഷവിമര്‍ശനവുമായി ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അദ്ധ്യക്ഷനുമായ ഡോ. ഫറൂഖ് അബ്ദുള്ള. അധികാരത്തില്‍ തുടരാന്‍ വേണ്ടി മാത്രമാണ് ബിജെപി രാമന്റെ പേര് ഉപയോഗിക്കുന്നതെന്നും എന്നാല്‍ രാമന് ഹിന്ദുക്കളുടെ മാത്രം ദൈവമല്ല എന്നും അദ്ദേഹം പറഞ്ഞു. പാന്തേഴ്സ് പാര്‍ട്ടി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുമ്പോഴാണ് അബ്ദുള്ള ഇത് പറഞ്ഞത്. ഫറൂഖ് അബ്ദുള്ളയുടെ വാക്കുള്‍ ഇങ്ങനെ… ഭഗവാന് രാമന് ഹിന്ദുക്കളുടെ മാത്രം ദൈവമല്ല. ദയവായി നിങ്ങളുടെ മനസില്‍ നിന്ന് ഈ തെറ്റിദ്ധാരണ നീക്കം ചെയ്യുക. മുസ്ലീമോ ക്രിസ്ത്യാനിയോ അമേരിക്കക്കാരനോ റഷ്യക്കാരനോ ആരുമാകട്ടെ, രാമന് അവനില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും ദൈവമാണ്. ഞങ്ങള്‍ രാമന്റെ ശിഷ്യന്മാര് മാത്രമാണ് എന്ന് പറഞ്ഞ് നിങ്ങളുടെ അടുക്കല്‍ വരുന്നവര്‍ വിഡ്ഢികളാണ്. അവര്‍ രാമന്റെ പേര് വിറ്റ് ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അവര്‍ക്ക് രാമനോടല്ല, അധികാരത്തോടാണ് സ്നേഹം. ജമ്മു കാശ്മീരില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ സാധാരണക്കാരന്റെ ശ്രദ്ധ തിരിക്കാനായി…
Read Moreരാത്രിയിൽ അഭയം തേടി ഒരാൾ വിളിച്ചാൽ പോലും പോലീസ് എത്തുന്നില്ല; കേരളത്തിൽ എല്ലായിടത്തും സ്ഥിതി ഇങ്ങനയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ രാത്രിയിൽ സ്ത്രീകൾക്കു പുറത്തിറങ്ങാൻപോലും കഴിയാത്ത അവസ്ഥയാണെന്ന് രമേശ് ചെന്നിത്തല. രാത്രിയിൽ അഭയം തേടി ഒരാൾ വിളിച്ചാൽ പോലും പോലീസ് എത്തുന്നില്ല എന്നു പറഞ്ഞാൽ എവിടെ നിൽക്കുന്നു നമ്മുടെ ക്രമസമാധാന നില. തലസ്ഥാനനഗരിയിലെ സ്ഥിതി ഇതാണെങ്കിൽ മറ്റ് നഗരങ്ങളിലെ അവസ്ഥ എന്തായിരിക്കുമെന്നും ചെന്നിത്തല ചോദിച്ചു. പാറ്റൂരിൽ അക്രമത്തിനിരയായ വീട്ടമ്മയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം നഗരത്തിൽ മാത്രം കഴിഞ്ഞ അഞ്ചു മാസത്തിനിടയിൽ ഏഴു സ്ത്രീകളാണ് ആക്രമണത്തിനിരയായത്. പോലീസ് പ്രതികളെ പിടിക്കുന്നില്ല. പോലീസ് പട്രോളിംഗ് ഇല്ല. പേട്ടയിലെ സംഭവം ഉണ്ടായതിനുശേഷം അവരുടെ മകൾ വിളിച്ചു പറഞ്ഞിട്ടുപോലും പോലീസ് എത്തിയില്ല. ആശുപത്രിയിൽ എത്തിക്കണമെന്നാവശ്യപ്പെട്ടിട്ട് അതിനും തയാറായില്ല. പേട്ട പോലീസ് സ്റ്റേഷനിലെ സ്ഥിതി മാത്രമല്ല ഇത്. കേരളത്തിൽ എല്ലായിടത്തും സ്ഥിതി ഇതാണ്.
Read Moreപതിനഞ്ചുകാരനുമായി യുവതി പലതവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു! ഇരുവരും ഒരുമിച്ച് താമസിക്കുന്നതിനിടയില്‍ പോലീസ് പൊക്കി
ഇന്‍ഡോര്‍: 15 കാരനുമായി നാടുവിട്ട ശേഷം ഒരുമിച്ച് താമസിക്കുന്നതിനിടയില്‍ പലതവണ പീഡനത്തിനിരയാക്കിയ 19 കാരിക്ക് പത്ത് വര്‍ഷം തടവ് ശിക്ഷ. മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ സെഷന്‍സ് കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. യുവതി 15 കാരനുമായി നാടുവിട്ടതിന് പിന്നാലെയായിരുന്നു സംഭവങ്ങളുടെ തുടക്കം. മകനെ കാണാനില്ലെന്ന് മാതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ യുവതിയെയും 15 കാരനെയും ഗുജറാത്തില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. ഗുജറാത്തിലേക്ക് 15 കാരനുമായി കടന്ന യുവതി അവിടുത്തെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്ത് വരുകയായിരുന്നു. ഒരുമിച്ച് താമസിക്കുന്നതിനിടയില്‍ പല ദിവസങ്ങളിലായി യുവതി ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇവരെ കസ്റ്റഡിയിലെടുത്ത പോലീസ് 15 കാരനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നാലെ യുവതിയെ പോക്സോ ചുമത്തി റിമാന്‍ഡ് ചെയ്തിരുന്നു.
Read Moreകായംകുളത്ത് ആശുപത്രിയില്‍ രോഗിയുടെ അഴിഞ്ഞാട്ടം ! ജീവനക്കാരെ കത്രിക കൊണ്ട് കുത്തി; പോലീസുകാര്‍ക്കും പരിക്ക്
കായംകുളം താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരെ ആക്രമിച്ച് രോഗി. കാപ്പില്‍ സ്വദേശി ദേവരാജനാണ് ആശുപത്രിയില്‍ അതിക്രമം കാട്ടിയത്. കത്രിക കൈക്കലാക്കി നഴ്സിനെ ആക്രമിക്കാന്‍ ശ്രമിച്ച ഇയാള്‍, തടയാനെത്തിയ സുരക്ഷാ ജീവനക്കാരനെയും പോലീസ് ഹോംഗാര്‍ഡിനെയും കുത്തിപരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ ഡോക്ടറും പോലീസുകാരും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കാലിന് മുറിവേറ്റ് ചികിത്സ തേടിയാണ് ദേവരാജന്‍ ആശുപത്രിയില്‍ എത്തിയത്. നഴ്സിങ് റൂമില്‍ അതിക്രമിച്ചുകയറി കത്രിക കൈക്കലാക്കിയ ഇയാള്‍ യാതൊരു പ്രകോപനവുമില്ലാതെ നഴ്സിനെ ആക്രമിക്കുകയായിരുന്നു. ഇത് തടയാനെത്തിയപ്പോളാണ് സുരക്ഷാജീവനക്കാരനായ മധുവിന് കുത്തേറ്റത്. പ്രതിയെ കീഴടക്കാനുള്ള ശ്രമത്തിനിടെ ഹോംഗാര്‍ഡ് വിക്രമനും കുത്തേറ്റു. ഒടുവില്‍ പോലീസും മറ്റുള്ളവരും ഏറെ ബലംപ്രയോഗിച്ചാണ് പ്രതിയെ കീഴടക്കിയത്. ദേവരാജന്റെ ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഷാഹിന, ജീവനക്കാരായ രാമചന്ദ്രന്, മനോജ് എന്നിവര്‍ക്കും പ്രതിയെ കീഴ്പ്പെടുത്തുന്നതിനിടെ പോലീസുകാരായ ശിവകുമാര്‍, ശിവന് എന്നിവര്‍ക്കും പരിക്കേറ്റു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതി നിലവില്‍ ചികിത്സയിലാണ്. ആശുപത്രിയിലുണ്ടായ…
Read Moreഅത്ഭുതം ആയിരുന്നു, ഈ കുഞ്ഞിനാണോ ഇത്രയും വലിയ അസുഖമെന്ന്..! പൊന്നു യാത്രയാത് തന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ച്…
ക്യാൻസർ ബാധിച്ച് അകാലത്തില്‍ പൊലിഞ്ഞ ഐറിന് എന്ന കുഞ്ഞിനെ കുറിച്ച് ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി നടി സീന ജി നായര്‍. കുഞ്ചാക്കോ ബോബനെ കാണണമെന്ന ഐറിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനായെങ്കിലും ഏറെക്കഴിയും മുമ്പേ ആ കുഞ്ഞ് ഈ ഭൂമി വിട്ടു പോയെന്ന് സീമ പറയുന്നു. എറണാകുളത്ത് വച്ച് ഐറിന്റെ പിറന്നാൾ ദിവസം തന്നെ നടനെ കാണാനായെന്നും സീമ പറഞ്ഞു. സീമ ജി നായരുടെ വാക്കുകൾ ഈ കുറിപ്പ് എഴുതുന്നത് പൊന്നുവിന്റെ (ഐറിൻ) ഓർമക്കായി.. ഏകദേശം 3 മാസങ്ങൾക്കു മുന്നേ തൊടുപുഴ സ്മിത മെമ്മോറിയൽ ക്യാൻസർ ഹോസ്പിറ്റലിലെ ഓങ്കോളജി ഡിപ്പാർട്മെന്റിലെ Dr Sanjo എനിക് ഒരു മെസ്സേജ് അയച്ചു.. (എനിക്ക് ഡോക്ടറെ നേരത്തെ അറിയാമായിരുന്നു) എന്റെ സഹോദര തുല്യനായ സുരേഷിനെ ഡോക്ടർ നോക്കിയിരുന്നു.. ഡോക്ടറിന്റെ മെസ്സേജ് വായിക്കുമ്പോളാണ് പൊന്നുവിനെ കുറിച്ച് ഞാൻ അറിയുന്നത്.. അവളുടെ അസുഖത്തിന്റെ കാഠിന്യത്തിലും…
Read Moreമരണം മൂന്നായി..! കൃഷ്ണമണിയടക്കം നീക്കം ചെയ്യേണ്ട അവസ്ഥയില്‍ അണുബാധ; യുഎസിൽ രാജ്യ വ്യാപകമായി തിരികെ വിളിച്ച് തുള്ളിമരുന്ന്
വാഷിംഗ്ടണ്‍: കണ്ണിലൊഴിക്കാനുള്ള മരുന്ന് ഉപയോഗിച്ചതിന് പിന്നാലെ അമേരിക്കയില്‍ നിരവധിപ്പേര്‍ക്ക് കാഴ്ച നഷ്ടമാവുകയും രണ്ടിലധികം ആളുകള്‍ക്ക് ജീവന് നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ട്. നേത്ര രോഗത്തിന് പുറമേ അന്ധതയും അണുബാധ മൂലമുള്ള മരണത്തിനും കാരണമായതിന് പിന്നാലെ രാജ്യവ്യാപകമായി ഒരു മരുന്ന് തിരിച്ചുവിളിച്ചു. കണ്ണിലെ അസ്വസ്ഥതകള്‍ക്ക് വ്യാപകമായി ഉപയോഗിച്ച് വന്നിരുന്ന തുള്ളിമരുന്നാണ് തിരികെ വിളിച്ചത്. മാര്‍ച്ച് 14 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ 16 സംസ്ഥാനങ്ങളിലായി 70 രേഗികളെ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നീക്കം. രണ്ട് പേര് മരുന്ന് ഉപയോഗിച്ചതിന് പിന്നാലെ മരണപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സ്യൂഡോമൊണാസ് ഏയറുഗിനോസാ വിഭാഗത്തിലുള്ള ബാക്ടീരിയയാണ് രോഗബാധയ്ക്ക് കാരണമായതെന്നാണ് സെന്‍ട്രല്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ വിശദമാക്കുന്നത്. പത്ത് വിഭാഗത്തിലുള്ള ആര്‍ട്ടിഫീഷ്യല്‍ ടിയര്‍സ് ആണ് തിരികെ വിളിച്ചത്. ഇതില്‍ തന്നെ എസ്രികെയര്‍ എന്ന ഇനത്തിലൂടെയാണ് അണുബാധ വ്യാപകമായതെന്നാണ് സൂചന. ഇതിനിടയിലാണ് ഗ്ലോബല്‍ ഹെല്‍ത്ത് ഫാര്‍മ എസ്രി കെയര്‍ ആര്‍ട്ടിഫീഷ്യല്‍ ടിയര്‍…
Read Moreപിഡബ്ലൂസി പ്രതിനിധിയെ ഇഡി വിളിപ്പിച്ചത് പിണറായിക്ക് എതിരെയുള്ള തെളിവുകള്‍ ഉറപ്പിക്കാന്‍ ! സ്വപ്നയുടെ മൊഴികള്‍ സൃഷ്ടിക്കുന്നത് വലിയ കുരുക്ക്…
സ്പേസ് പാര്‍ക്കിലെ സ്വപ്നയുടെ നിയമനത്തെക്കുറിച്ചുള്ള ഇ ഡിയുടെ അന്വേഷണം എത്തുന്നത് മുഖ്യമന്ത്രിയിലേക്ക് തന്നെ. സ്വപ്നാ സുരേഷ് നേരത്തെ തന്നെ സ്പേസ് പാര്‍ക്കിലെ തന്റെ നിയമനത്തെക്കുറിച്ചുളള വിശദമായ വിവരങ്ങള്‍ ഇ ഡിക്ക് നല്‍കിയിരുന്നു. ഇ ഡി, ഇന്‍കം ടാക്സ് എ്ന് ഐ എ തുടങ്ങിയ ഏജന്‍സികള്‍ക്കും സ്വപ്ന തെളിവുകള്‍ കൈമാറിയിരുന്നു. മുഖ്യമന്ത്രിക്ക് നിയന്ത്രണത്തിലുളള ഐ ടി വകുപ്പിന്റെ കീഴിലുള്ള കെ എസ് ഐ ടി എല്ലിന്റെ പദ്ധതിയാണ് സ്പേസ് പാര്‍ക്ക്. ഇവിടെ ഓപ്പറേഷന്‍സ് മാനേജര്‍ ആയാണ് സ്വപ്നയെ ശിവശങ്കര്‍ ഇടപെട്ട് നിയമിച്ചത്. പ്രൈസ് വാട്ടര്‍ കൂപ്പര്‍ ഹൗസ വഴിയാണ് സ്വപ്നയുടെ നിയമനം നടന്നതെന്ന് ശിവശങ്കര്‍ വരുത്തിതീര്‍ക്കുകയും ചെയ്തു. പ്രൈസ് വാട്ടര്‍ കൂപ്പര്‍ ഹൗസിന്റെ അസോസിയേറ്റ് ഡയറക്ടര്‍ പ്രതാപ് നായരെ ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ഇതിന്റെ പശ്ചാത്തലത്തിലാണ്. സ്വപ്ന സ്പേസ് പാര്‍ക്കിലേക്കെത്തിയത് പി ഡബ്ള്യു സി വഴിയല്ല…
Read More