തൃശൂർ: കമ്പനി പറഞ്ഞ മെെലേജ് കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട കാറുടമയ്ക്ക് മൂന്നു ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി. കാറിന് കമ്പനി വാദ്ഗാനം ചെയ്ത മൈലേജ് കിട്ടുന്നില്ലെന്നാരോപിച്ച് ഫയല്‍ ചെയ്ത കേസിലാണ് ഉടമയ്ക്ക് നഷ്ടപരിഹാരം നല്കാന് കോടതി വിധിയുണ്ടായത്. തൃശൂർ ചൊവ്വൂര്‍ സ്വദേശിനി സൗദാമിനിയാണ് കമ്പനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പരാതിയിൽ കാറുടമയ്ക്ക് 3,10000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് തൃശൂർ ഉപഭോക്തൃ കോടതി വിധിച്ചത്. ഒരു ലിറ്ററിന് മുപ്പത്തിരണ്ട് കിലോമീറ്റര്‍ ഓടാൻ കഴിയുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. എന്നാൽ കാറിന്റെ മൈലേജ് ഇരുപത് കിലോമീറ്ററില്‍ താഴെയാണ് ലഭിച്ചത്. ഇതോടെയാണ് സൗദാമിനി ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ബ്രോഷറിലെ വിവരങ്ങളില്‍ മൈലേജിനെപ്പറ്റിയുള്ള വാഗ്ദാനം ഉണ്ടായിരുന്നു. ഇതാണ് കേസിൽ പ്രധാന തെളിവായതും കോടതി തീരുമാനം എടുത്തതും. 2014ല്‍ ആണ് സൗദാമിനി ഫോര്‍ഡിന്റെ പുതിയ കാർ എട്ട് ലക്ഷം രൂപ മുടക്കി സ്വന്തമാക്കിയത്. റൂമിലെത്തിയപ്പോൾ കമ്പിനിയുടെ എക്സിക്യൂട്ടീവ്…
Read MoreCategory: Loud Speaker
വ്യാജമദ്യം കഴിച്ച് മരിച്ചവരില്‍ സ്കൂള്‍ പ്രിന്‍സിപ്പലും! കഴിച്ചത് 2016 മുതല്‍ നിരോധിച്ചിരുന്ന മദ്യം
ബിഹാറില്‍ വ്യാജമദ്യം കഴിച്ച് സ്കൂള്‍ പ്രിന്‍സിപ്പലുള്‍പ്പെടെ മൂന്ന് പേര് മരിച്ചു. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. 2016 മുതല്‍ സംസ്ഥാനത്ത് നിരോധിച്ചിരുന്ന മദ്യമാണ് ഇവര്‍ കുടിച്ചത്. മരിച്ചവരില്‍ വൈശാലിയിലെ മെഹ്നാറിലെ ഒരു സ്വകാര്യ സ്കൂളിലെ പ്രിന്‍സിപ്പലും ഉള്‍പ്പെടുന്നു. പാര്‍ട്ടിക്കിടെ മദ്യം കഴിച്ചാണ് പ്രിന്‍സിപ്പല്‍ ജയ് പ്രധാന് നെവാദ് മരിച്ചതെന്ന് സ്കൂള്‍ ഡയറക്ടര്‍ പറഞ്ഞു. അതേസമയം മെഹ്നാറിലെ ഒരു കല്യാണവീട്ടില്‍ നിന്നാണ് മരണപ്പെട്ട രാഹുല്‍ മദ്യം കഴിച്ചതും അസുഖം ബാധിച്ച് മരിച്ചതും. മരണകാരണം പരിശോധിക്കാന്‍ പോലീസ്, പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മദ്യപാനം മൂലം മരണമോ അസുഖമോ ഉണ്ടായതായി സംശയം തോന്നിയാല്‍ അറിയിക്കണമെന്നും അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബീഹാറിലെ പാറ്റ്നയിലെ പാലിഗഞ്ചിലെ എക്സൈസ് പോലീസ് സ്റ്റേഷനില്‍ മദ്യവിരുന്ന് നടത്തുന്നതിനിടെ അഞ്ച് തടവുകാരെയും രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും പിടികൂടിയിരുന്നു.
Read Moreഅവള് ഉണര്‍ന്നാല്‍ പണിപാളും, അതിനാല്‍ അങ്ങനെ ചെയ്തില്ല..! ഭാര്യയും രണ്ടുമക്കളുമുള്ളയാള് രേഖയുമൊപ്പം താമസം തുടങ്ങിയത് 2015 മുതല്‍; ഒടുവില്‍…
ന്യൂഡൽഹി: പങ്കാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാൽപത്തിയഞ്ചുകാരൻ അറസ്റ്റിൽ. മൻപ്രീത് സിങാണ് അറസ്റ്റിലായത്. വെസ്റ്റ് ഡൽഹിയിലെ ഗണേഷ് നഗറിൽ രേഖ റാണി (35) കൊല്ലപ്പെട്ട കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലയ്ക്കു ശേഷം ഇയാൾ പഞ്ചാബിലേക്കു കടന്നിരുന്നു. ഭാര്യയും രണ്ടു മക്കളുമുള്ള മൻപ്രീത് 2015 മുതലാണ് രേഖയ്ക്കൊപ്പം താമസമാക്കിയത്. ഭാര്യയോടും മക്കളോടും സംസാരിക്കുന്നതിൽനിന്നും അവരെ കാണാൻ പോകുന്നതിൽനിന്നും മൻപ്രീതിനെ രേഖ വിലക്കിയിരുന്നു. തുടർന്നാണ് രേഖയെ ഒഴിവാക്കാൻ പദ്ധതിയിട്ടത്. രാത്രി രേഖയുടെ മകളെ ഉറക്കഗുളിക കൊടുത്തു മയക്കിക്കിടത്തിയ ശേഷം, നേരത്തേ വാങ്ങിവച്ച കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കഷ്ണങ്ങളാക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും മകൾ ഉണരുമെന്നു ഭയന്ന് അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. രേഖയുടെ മുഖത്തും കഴുത്തിലും കുത്തേറ്റെന്നും വലതുകയ്യിലെ ഒരു വിരൽ ഛേദിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകലും കൊലപാതകവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ മൻപ്രീതിന് പ്രേരണയായത് ഡൽഹിയിൽ നടന്ന…
Read Moreഎല്ലാം ഒരാള്‍ കാണുന്നുണ്ടായിരുന്നു..! ബിവറേജസ് ഔട്ട്ലെറ്റില് നിന്ന് മദ്യം മോഷ്ടിച്ചത് ഇടത് യൂണിയന് തൊഴിലാളി; നടപടിയെടുക്കാതെ അധികൃതര്‍
പാലക്കാട്: നഗരത്തിലെ ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് ഉയർന്ന വിലയുള്ള വിദേശമദ്യം മോഷണം പോയതായി പരാതി. പ്രീമിയം റീറ്റെയ്ൽ കടയിൽ നിന്ന് പണം നൽകാതെ മദ്യം എടുത്ത് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. നവംബർ 20-ന് തിരക്കുള്ള സമയത്ത് കടയിൽ എത്തിയ ഒരാൾ, അധികൃതരുടെ കണ്ണ് വെട്ടിച്ച് വിലയേറിയ മദ്യക്കുപ്പികൾ മുൻവശത്തുള്ള വാതിൽ വഴി കൊണ്ടുപോകുകയായിരുന്നു. ഒരു സമയം ഒരു കുപ്പി മാത്രം എടുത്ത് കൊണ്ട് പോകുന്ന പ്രതി അതേ ദിവസം തന്നെ പല തവണ മദ്യം കടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നു. അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് സൗത്ത് പോലീസ് അന്വേഷണം അരംഭിച്ചു. എന്നാൽ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും നടപടി എടുക്കാത്തത്, ഇയാൾ ഇടത് അനുകൂല യൂണിയനിലെ തൊഴിലാളി ആയതിനാലാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
Read Moreനടൻ കൊച്ചുപ്രേമൻ അന്തരിച്ചു; അന്ത്യം സ്വകാര്യ ആശുപത്രിയിൽ
തിരുവനന്തപുരം: നടൻ കൊച്ചുപ്രേമൻ (68) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് തിരുവനന്ത പുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയിലെ ഹാസ്യതാരങ്ങളിൽ ശ്രദ്ധേയനായിരുന്നു അദ്ദേഹം. 250ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നാടകത്തിലൂടെയാണ് കൊച്ചുപ്രേമൻ അഭിനയരംഗത്തെത്തിയത്. 1979ൽ റിലീസായ ഏഴു നിറങ്ങൾ എന്ന സിനിമയാണ് കൊച്ചുപ്രേമന്റെ ആദ്യ സിനിമ. പിന്നീട് 1997ൽ രാജസേനന്റെ ദില്ലിവാല രാജകുമാരനിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. പിന്നീട് ജയരാജ് സംവിധാനം ചെയ്ത് 2003ൽ റിലീസായ തിളക്കം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതിനെ തുടർന്ന് മലയാള സിനിമയിലെ തിരക്കുള്ള നടനായി കൊച്ചുപ്രേമൻ മാറി. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
Read Moreസിന്ധ്യ ’24 കാരറ്റ് വഞ്ചകൻ’ ..! കോൺഗ്രസ് വിട്ട ചിലരെ മാത്രമേ തിരികെവരാൻ സ്വാഗതം ചെയ്യൂള്ളുവെന്ന് ജയ്റാം രമേശ്
ന്യൂഡൽഹി: കോൺഗ്രസ് വിട്ട കപിൽ സിബലിനെപ്പോലുള്ളവർ തിരികെ പാർട്ടിയിലേക്ക് വരുന്നത് അനുവദിക്കാമെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയും ഹിമന്ത് ബിശ്വ ശർമയെപ്പോലുള്ളവരെ അനുവദിക്കാനാകില്ലെന്നു കോൺഗ്രസിന്റെ മാധ്യമവിഭാഗം മേധാവി ജയ്റാം രമേശ്. സിന്ധ്യ “24 കാരറ്റ് വഞ്ചകൻ’ ആണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വിട്ട ആരെങ്കിലും തിരിച്ചുവരാൻ സന്നദ്ധത കാണിച്ചാൽ അവരെ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ജയ്റാം രമേശ്. കപിൽ സിബലിനെപ്പോലുള്ളവർ പാർട്ടി വിട്ടശേഷം മാന്യമായ നിശബ്ദത പാലിച്ചിട്ടുണ്ട്. അവർ തിരികെ വരുന്നത് അനുവദിക്കാം. എന്നാൽ ജ്യോതിരാദിത്യ സിന്ധ്യയും ഹിമന്ത് ബിശ്വ ശർമയെപ്പോലുമുള്ളവരുടെ കാര്യം അങ്ങനെയല്ല. സിബലിനെപ്പോലെയുള്ള നേതാക്കളെ സ്വാഗതം ചെയ്യാമെന്നാണ് ഞാൻ കരുതുന്നത്.എന്നാൽ പാർട്ടി വിടുകയും പാർട്ടിയെയും നേതൃത്വത്തെയും നശിപ്പിക്കാനായി ശ്രമിച്ചവരെയും തിരികെ സ്വാഗതം ചെയ്യേണ്ടതില്ല – ജയ്റാം രമേശ് പറഞ്ഞു.
Read Moreശശി തരൂരിന്റെ കോട്ടയം സന്ദർശനം; വിവാദങ്ങൾക്കു ശമനമില്ല; ഈരാറ്റുപേട്ടയിലെ യൂത്ത് കോണ്‍ഗ്രസ് പരിപാടിയിൽ നിന്ന് തിരുവഞ്ചൂരും പിൻമാറി
കോട്ടയം: കോണ്‍ഗ്രസ് നേതാവ് ശശി തരൂർ ഇന്നു കോട്ടയത്ത് എത്താനിരിക്കെ വിവാദങ്ങൾക്കു ശമനമില്ല. തരൂർ പ്രസംഗിക്കുന്ന ഈരാറ്റുപേട്ടയിലെ യൂത്ത് കോണ്‍ഗ്രസ് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചതിനു പിന്നാലെ കോട്ടയം എംഎൽഎയും കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണനും സമ്മേളനത്തിൽനിന്നു പിൻമാറി. കെ.സി. ജോസഫ് ഉൾപ്പെടെ ജില്ലയിലെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്നാണ് സൂചന. തരൂരിന്റെ ജില്ലയിലെ പരിപാടികൾ ഔദ്യോഗികമായി പാർട്ടി ജില്ലാ നേതൃത്വത്തെ അറിയിച്ചില്ലെന്നതാണ് പിൻമാറ്റത്തിനു കാരണമായി പറയുന്നത്. അതേസമയം ഈരാറ്റുപേട്ടയിലെ പരിപാടിയിൽ സ്ഥലം എംപി കൂടിയായ ആന്റോ ആന്റണി പങ്കെടുക്കുമെന്ന് അറിയുന്നു. പാലായിൽ ശശി തരൂർ പ്രസംഗിക്കുന്ന കെ.എം. ചാണ്ടി ഫൗണ്ടേഷൻ യോഗം പാർട്ടി പരിപാടിയല്ലാത്തതിനാൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നുണ്ട്. ശശി തരൂർ ഇന്നു തിരുവനന്തപുരത്തുനിന്ന് പാലാ ബിഷപ് ഹൗസിലാണ് ആദ്യം എത്തുക. വൈകുന്നേരം നാലിനു ബിഷപ് ഹൗസിലെ ചായ…
Read Moreകമ്യൂണിസ്റ്റ് പാർട്ടിക്ക് ലക്ഷക്കണക്കിന് പേരെ കൂട്ടക്കൊല ചെയ്ത ചരിത്രം; കേരളത്തില്‍ നിന്ന് കമ്യൂണിസത്തെ തുടച്ച് നീക്കുമെന്ന് വെല്ലുവിളിച്ച് തേജസ്വി സൂര്യ
കണ്ണൂർ: പിണറായി വിജയനെ വെല്ലുവിളിച്ച് കേരളത്തില്‍നിന്ന് കമ്യൂണിസത്തെ തുടച്ച് നീക്കുമെന്ന് യുവമോര്‍ച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ എംപി. ലോകമെമ്പാടും ലക്ഷക്കണക്കിന് പേരെ കൂട്ടക്കൊല ചെയ്ത ചരിത്രമാണ് കമ്യൂണിസ്റ്റ് പാർട്ടിക്ക് ഉള്ളതെന്നും തേജസ്വി സൂര്യ പറഞ്ഞു. കണ്ണൂരില്‍ കെ.ടി.ജയകൃഷ്ണന് അനുസ്മരണദിന പോതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു തേജസ്വിയുടെ വെല്ലുവിളി. യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിലായിരുന്നു ചടങ്ങ്. കമ്യൂണിസം വികസനത്തിന് എതിരാണ്. പിണറായി വിജയന്റെ മകൾ പോലും സ്വന്തം കമ്പനി തുടങ്ങാൻ കേരളത്തിന് പുറത്ത് പോകുന്നത് അതുകൊണ്ടാണ്. രാജ്യത്തെ മികച്ച 100 സർവകലാശാലകളുടെ പട്ടികയെടുത്താൽ അതിൽ കേരളത്തിലെ ഒരു സർവകലാശാല പോലുമില്ല. കേരളത്തില്‍ ആകെയുള്ള തൊഴില്‍ സര്‍ക്കാര്‍ ജോലി മാത്രമാണ്. അതാകട്ടെ സിപിഎം പ്രവർത്തകർക്ക് മാത്രമാണ്- തേജസ്വി ആരോപിച്ചു.
Read Moreആ പരിപാടി വേണ്ട..! വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധം ശിക്ഷാര്‍ഹമാക്കാന്‍ ഇന്തോനേഷ്യ
ജക്കാര്‍ത്ത: വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധംഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കാന്‍ ഇന്തോനേഷ്യ . പുതിയ ക്രിമിനല്‍ കോഡില്‍ ഇക്കാര്യം ഉള്‍പ്പെടുത്താന്‍ ഇന്തോനേഷ്യന്‍ പാര്‍ലമെന്റ് പദ്ധതിയിടുന്നതായി ഇന്തോനേഷ്യയിലെ പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ ക്രിമിനല്‍ കോഡിന്റെ കരട് വരും ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘ഭാര്യ ഭര്‍ത്താക്കന്മാരല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഏതൊരാള്‍ക്കും വ്യഭിചാരത്തിന് പരമാവധി 1 വര്‍ഷം തടവോ അല്ലെങ്കില്‍ കാറ്റഗറി രണ്ട് പ്രകാരം പരമാവധി പിഴയോ ലഭിക്കും, ’ ആര്‍ട്ടിക്കിള്‍ 413, ഖണ്ഡിക 1 ല്‍ പറയുന്നു.വിചാരണ കോടതിയില്‍ നടപടികള്‍ ആരംഭിക്കാത്തിടത്തോളം പരാതികള്‍ പിന്‍വലിക്കാമെന്നും ആര്‍ട്ടിക്കിള്‍ 144 പറയുന്നു. കോഡിന്റെ മുന്‍ ഡ്രാഫ്റ്റ് മൂന്ന് വര്‍ഷം മുമ്പ് പാസാക്കേണ്ടതായിരുന്നു പക്ഷേ രാജ്യവ്യാപകമായി പ്രതിഷേധത്തെ തുടര്‍ന്ന് ഇത് നീണ്ടുപോകുകയായിരുന്നു. പതിനായിരക്കണക്കിന് ആളുകള്‍ നിയമത്തിനെതിരെ തെരുവിലിറങ്ങിയിരുന്നു. ‘ഇന്തോനേഷ്യന്‍ മൂല്യങ്ങള്‍ക്ക് അനുസൃതമായ ഒരു ക്രിമിനല്‍ കോഡ് ഉള്ളതില്‍…
Read Moreബോൾഗാട്ടി പാലസിന് സമീപം കായൽ കൈയേറി വീട് നിർമിച്ചു! എം.ജി. ശ്രീകുമാറിനെതിരെ കേസെടുക്കും
കൊച്ചി: ബോൾഗാട്ടി പാലസിന് സമീപം കായൽ കൈയേറി വീട് നിർമിച്ചെന്ന ആരോപണം നേരിടുന്ന ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം നൽകി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഉത്തരവ് നൽകിയത്. തീരദേശ പരിപാലന നിയമം ലംഘിച്ചിട്ടുണ്ടോ എന്നറിയാൻ അന്വേഷണം നടത്തണമെന്നും കോടതി പോലീസിന് നിർദേശം നൽകി. 2017-ൽ കൊച്ചി കായലിന് സമീപത്ത് പുതിയ വീട് നിർമിച്ച ശ്രീകുമാർ, റവന്യൂ – തീരസംരക്ഷണ ചട്ടങ്ങൾ ലംഘിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Read More