സൗജത്തിന്‍റെ തലയ്ക്ക് ക്ഷതമേറ്റിരുന്നു..! കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മരണത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

മലപ്പുറം: കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മരണത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൊണ്ടോട്ടി വലിയപറന്പിൽ സൗജത്തിന്‍റെ തലയ്ക്ക് ക്ഷതമേറ്റിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കി. സൗജത്തിന്‍റെ വലത് നെറ്റിക്ക് സമീപം ചതവേറ്റെന്നും ഇത് മൂലമുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സൗജത്തിനെയും വിഷം കഴിച്ച് അവശനായ മുൻ കാമുകൻ ബഷീറിനെയും കണ്ടെത്തി‌യ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. സൗജത്തിനെ കൊലപ്പെടുത്തിയ ശേഷം ബഷീർ ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നാണ് പോലീസ് സംശയിക്കുന്നത്. 2018-ലാണ് ഇരുവരും ചേർന്ന് സൗജത്തിന്‍റെ ഭർത്താവായ സവാദിനെ തലയ്ക്കടിച്ചും കഴുത്ത് മുറിച്ചും കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം വിദേശത്തേക്ക് കടന്ന ബഷീറിനെ ഏറെ നാളുകൾക്ക് ശേഷമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Read More

ലോകകപ്പില്‍ നിന്ന് ഇറാന്‍ ടീം പുറത്തായത് ആഘോഷിച്ചു; ഇറാന്‍ പൗരനെ സുരക്ഷാസേന വധിച്ചു

ടെഹ്‌റാന്‍: ഖത്തറില്‍ നടക്കുന്ന ഫിഫാ ലോകകപ്പില്‍ നിന്ന് ഇറാന്‍ ടീം പുറത്തായത് ആഘോഷിച്ച യുവാവിനെ സുരക്ഷാസേന വധിച്ചു. അമേരിക്കയുമായുള്ള ഇറാന്‍റെ തോല്‍വി ആഘോഷിച്ചെന്നാരോപിച്ചാണ് മെഹ്‌റാന്‍ സമാക്(27) എന്ന യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയത്. രാജ്യത്തിന്‍റെ പ്രഖ്യാപിത ശത്രുക്കളായ അമേരിക്കയുമായുള്ള തോല്‍വി ആഘോഷിക്കുന്ന ഇറാന്‍ ജനതയുടെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. പടക്കം പൊട്ടിച്ചും തെരുവില്‍ നൃത്തം ചവിട്ടിയും വാഹനങ്ങളിലെ ഹോണ്‍ ഉച്ചത്തില്‍ മുഴക്കിയുമെല്ലാമാണ് സ്വന്തം രാജ്യത്തിന്‍റെ പരാജയം അവര്‍ ആഘോഷിച്ചത്. ഹിജാബ് ശരിയായ വിധത്തില്‍ ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമീനിയുടെ മരണത്തിന് പിന്നാലെ രാജ്യത്തെ ജനങ്ങള്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധം തുടരുകയാണ്. രാജ്യം ഏറെ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുന്നതിനിടെ ഇറാന്‍ ടീം ലോകകപ്പില്‍ പങ്കെടുത്തതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ ഭരണകൂടത്തോടുള്ള പ്രതിഷേധസൂചകമായി ഇറാന്‍ ടീം ദേശീയ ഗാനം ആലപിച്ചിരുന്നില്ല.

Read More

സുനന്ദ പുഷ്കറിന്‍റെ മരണം! ശശി തരൂരിന് നോട്ടീസ്; കോടതി നടപടിയുടെ കാരണം…

ന്യൂഡൽഹി: സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂർ എംപിക്ക് നോട്ടീസ് നൽകി ഡൽഹി ഹൈക്കോടതി. കേസിൽ കുറ്റക്കാരനല്ലെന്നറിയിച്ച് തരൂരിനെ വിട്ടയച്ച നടപടിക്കെതിരെ ഡൽഹി പോലീസ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. കേസിൽ നിന്നും ഒരു പ്രതിക്ക് വിടുതൽ നൽകിയാൽ പുനഃപരിശോധനാ ഹർജി നൽകാൻ അന്വേഷണസംഘത്തിന് അവകാശമുള്ള സമയപരിധി ലംഘിച്ചതിൽ ഇളവ് നൽകണമെന്നാണ് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടത്. ഈ അപേക്ഷയിൽ അഭിപ്രായം രേഖപ്പെടുത്തണമെന്ന് അറിയിച്ചുള്ള നോട്ടീസാണ് കോടതി തരൂരിന് കൈമാറിയത്. കേസിലെ രേഖകൾ കൃത്യമായി തരൂരിന്‍റെ വക്കീലിന്‍റെ പക്കൽ നേരിട്ട് ഏൽപ്പിക്കണമെന്നും രേഖകൾ പുറത്ത് വിടരുതെന്നും കോടതി നിർദേശം നൽകി. കേസ് 2023 ഫെബ്രുവരി ഏഴിന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. 2014 ജനുവരി 17-നാണ് തരൂരിന്‍റെ ഭാര്യയായ സുനന്ദയെ ഡൽഹിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് തരൂരിനെതിരെ ആത്മഹത്യാ പ്രേരണ…

Read More

സൂര്യ കൊലക്കേസ് പ്രതി വീടിനുള്ളിൽ തൂങ്ങിമരിച്ചു! സൂര്യ കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുന്‍പ് നന്ദു ‘ആ’ ആഗ്രഹം പ്രകടിപ്പിച്ച് വീട്ടില്‍ വന്നിരുന്നു…

തിരുവനന്തപുരം: ആറ്റിങ്ങൽ സൂര്യ കൊലക്കേസ് പ്രതി ഷെെജു എന്ന നന്ദു ആത്മഹത്യ ചെയ്തു. 2016 ജനുവരിയിൽ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രി ജീവനക്കാരി പാലാംകോണം സൂര്യ ഭവനിൽ സൂര്യ എസ്. നായരെ ആറ്റിങ്ങലിൽ വച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവം സംസ്ഥാനത്തെ നടുക്കിയിരുന്നു. സൂര്യയുമായി സൗഹൃദമുണ്ടായിരുന്ന പ്രതി താനുമായുള്ള വിവാഹത്തിന് സമ്മാതിക്കാത്തതു മൂലമാണ് സൂര്യയെ കൊലപ്പെടുത്തിയത്. ഈ കേസിൻ്റെ വിചാരണ നടന്നുവരികയായിരുന്നു. അതിനിടയിലാണ് പ്രതി വീടിനുള്ളിലെ ഫാനിൽ തൂങ്ങിമരിച്ചത്. സൂര്യ കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുൻപ് നന്ദു സൂര്യയെ വിവാഹം ചെയ്യണം എന്ന ആഗ്രഹം പ്രകടിപ്പിച്ച് വീട്ടിൽ വന്നിരുന്നു. എന്നാൽ വിവാഹത്തിന് സൂര്യ സമ്മതിച്ചിരുന്നില്ല. ഇതിൻ്റെ പ്രതികാരമായാണ് 2016 ജനുവരി 27 ന് രാവിലെ 10 മണിക്കാണ് ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള ഇടവഴിയിൽ വച്ച് പ്രതി സൂര്യയെ വെട്ടി കൊലപ്പെടുത്തിയത്. അവിടെ നിന്നു രക്ഷപ്പെട്ട…

Read More

എന്നായിരുന്നു,എങ്ങനെയായിരുന്നു..? ഐഎസ് തലവൻ അൽ ഹാഷ്മി ഖുറേഷി കൊല്ലപ്പെട്ടു; പുതിയ തലവനെ പ്രഖ്യാപിച്ചു; പറയുന്നത് ഇങ്ങനെ…

ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹസൻ അൽ ഹാഷ്മി അൽ ഖുറേഷി കൊല്ലപ്പെട്ടു. ഈ സഹാചര്ത്തിൽ പുതിയ ഐഎസ് തലവനെ പ്രഖ്യാപിക്കുകയും ചെയ്തു. ഐഎസ് വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചു. മരണം എന്നായിരുന്നുവെന്നോ എങ്ങനെ ആയിരുന്നുവെന്നോ വ്യക്തമാക്കിയിട്ടില്ല. ‘ദൈവത്തിന്റെ ശത്രുക്കളുമായുള്ള പോരാട്ടത്തിലാണ്’ ഇറാഖുകാരനായ ഹാഷിമി കൊല്ലപ്പെട്ടതെന്ന് ഐഎസ് ഗൂപ്പിന്റെ വക്താവ് പറഞ്ഞു. ഒരു ഓഡിയോ സന്ദേശത്തിൽ സംസാരിച്ച വക്താവ് ഗ്രൂപ്പിന്റെ പുതിയ നേതാവ് അബു അൽ ഹുസൈൻ അൽ ഹുസൈനി അൽ ഖുറാഷിയാണെന്ന് തിരിച്ചറിഞ്ഞു. ഖുറേഷി എന്നത് മുഹമ്മദ് നബിയുടെ ഒരു ഗോത്രത്തെ സൂചിപ്പിക്കുന്നു, അവരിൽ നിന്നാണ് ഐഎസ് നേതാക്കൾ വംശപരമ്പര അവകാശപ്പെടേണ്ടത്. പുതിയ നേതാവിനെക്കുറിച്ചുള്ള വിശദാംശങ്ങൾ വക്താവ് നൽകിയില്ല, ഐഎസിന്റെ മുൻ തലവൻ അബു ഇബ്രാഹിം അൽ ഖുറാഷി ഈ വർഷം ഫെബ്രുവരിയിൽ വടക്കൻ സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിൽ യുഎസ് നടത്തിയ റെയ്ഡിൽ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മുൻഗാമിയായ…

Read More

എന്നെ ഫോക്കസ് ചെയ്തായിരുന്നു കമന്റടി ! ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെടുന്നത് കണ്ടിട്ടും അവിടെയുണ്ടായിരുന്ന ഒരാളുപോലും പ്രതികരിച്ചില്ലെന്നത് ഭയപ്പെടുത്തുന്നു…

കഴിഞ്ഞ ദിവസം രാത്രിയില്‍ കോട്ടയത്ത് കോളജ് വിദ്യാര്‍ഥിനിയ്ക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആ സംഭവത്തില്‍ മാനസികമായും ശാരീരികമായും താന്‍ തളര്‍ന്നുപോയെന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ ആശുപത്രിക്കിടക്കയില്‍ നിന്ന് വിദ്യാര്‍ഥിനി പറയുന്നു. സുഹൃത്തിനൊപ്പം രാത്രി പത്തിനു ശേഷം നഗരത്തിലെ കടയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ തുടങ്ങിയ കമന്റടി ശാരീരികാക്രമണത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിദ്യാര്‍ഥിനിയുടെ വാക്കുകള്‍ ഇങ്ങനെ…കൂടുതലും എന്നെ ഫോക്കസ് ചെയ്തായിരുന്നു അവരുടെ കമന്റടി. ആ സമയത്ത് ഞാന്‍ അവിടെ ഇരുന്നതാണ് അവരെ പ്രകോപിപ്പിച്ചത്. എന്നെയാണ് അവര്‍ കളിയാക്കിക്കൊണ്ടിരുന്നത്. മോശമായി പെരുമാറുകയും തെറിവിളിക്കുകയും ചെയ്തു. വൃത്തികേടുകളും അധിക്ഷേപങ്ങളും വിളിച്ചു പറഞ്ഞുകൊണ്ടിരുന്ന അവരെ ഞാന്‍ പോടാ എന്ന് വിളിച്ച് പ്രതികരിച്ചു. അത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. കാറില്‍ പിന്തുടര്‍ന്ന് എത്തി ബൈക്ക് തടഞ്ഞു. എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെയാണ് തല്ലിത്തുടങ്ങിയത്. തടയാന്‍ ശ്രമിച്ചതോടെ എനിക്കു നേരെയായി ആക്രമണം. ‘ഞങ്ങള്‍ ആരാണെന്നാടീ നിന്റെ…

Read More

എല്ലാത്തിനുമൊരു കണക്ക് വേണ്ടേ! ജാമ്യം കിട്ടിയിട്ടും ജയിലിൽ കഴിയുന്ന വിചാരണത്തടവുകാരുടെ വിവരങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി

ന്യൂഡൽഹി: ജാമ്യം കിട്ടിയിട്ടും ജയിലിൽ കഴിയുന്ന വിചാരണത്തടവുകാരുടെ വിവരങ്ങൾ സമർപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ നിർദേശം. ജയിലിൽ കഴിയുന്ന ജീവപര്യന്തം തടവുകാരുടെ ഒരു കൂട്ടം ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗൾ, എ.എസ്. ഓക എന്നിവരുൾപ്പെട്ട ബെഞ്ചിന്‍റെ നിർദേശം. തടവുകാർക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം, ജാമ്യം അനുവദിച്ച തീയതി, ജാമ്യ വ്യവസ്ഥ ലംഘിക്കുന്നതിനുള്ള കാരണം തുടങ്ങിയ വിവരങ്ങൾ പതിനഞ്ചു ദിവസത്തിനകം ജയിൽ അധികൃതർ സംസ്ഥാനങ്ങൾക്കു കൈമാറണം. ശേഷം ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാന സർക്കാർ ദേശീയ ലീഗൽ സർവീസ് വകുപ്പിന് കൈമാറണം. ലീഗൽ സർവീസ് വകുപ്പ് തടവുകാർക്കാവശ്യമായ നിയമസഹായം നൽകുമെന്നും കോടതി അറിയിച്ചു.

Read More

ശശി തരൂർ പ്രഭാഷണം നടത്തുന്നതിന് 5 ലക്ഷം ചോദിച്ച് യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രമുഖ നേതാവ്; പാലായിലെ ഒരു കോളജിലെത്തിയാണ് കൈക്കൂലി ആവശ്യപ്പെട്ടത്;  ആരോപണത്തിൽ നേതാവിന്‍റെ പ്രതികരണം ഇങ്ങനെ…

കോട്ടയം: കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ വിദ്യാഭ്യാസ സ്ഥാപനത്തിൽ എത്തിക്കുന്നതിനായി കൈക്കൂലി വാങ്ങാൻ ശ്രമിച്ചെന്ന് ആരോപണം. ജില്ലയിലെ യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രമുഖ നേതാവിനെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്. ശനിയാഴ്ച പാലായിലും ഈരാറ്റുപേട്ടയിലും വിവിധ പരിപാടികളിൽ പങ്കെടുക്കാനായി ശശി തരൂർ എത്തുന്നുണ്ട്. ഇതിനിടയിൽ രണ്ടു മണിക്കൂർ പ്രഭാഷണത്തിനായി തരൂരിനെ എത്തിക്കാമെന്നു പറഞ്ഞ് പാലായിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ ഉടമകളോട് നേതാവ് കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആക്ഷേപം. ശശി തരൂരിനെ സ്ഥാപനത്തിൽ എത്തിക്കാമെന്നും ഇദ്ദേഹം രണ്ടു മണിക്കൂർ കുട്ടികളുമായി സംവാദവും പ്രഭാഷണവും നടത്തുമെന്നും ഇത് സ്ഥാപനത്തിനു ഒരു 20 വർഷത്തേക്കുള്ള പ്രശസ്തിക്ക് ഉതകുമെന്നും ഇതിനായി അഞ്ചു ലക്ഷം രൂപ നൽകണമെന്നുമാണ് നേതാവ് ആവശ്യപ്പെട്ടതത്രെ. വിദ്യാഭ്യാസ സ്ഥാപന ഉടമകൾ ഇക്കാര്യത്തിൽ ആലോചിച്ച് തീരുമാനം പറയാമെന്ന മറുപടിയാണ് നൽകിയത്.ജില്ലയിലെ പ്രമുഖ യൂത്ത് കോണ്‍ഗ്രസ് നേതാവും ഇദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്ന അഞ്ചു ഭാരവാഹികളുമാണ് പണം ചോദിച്ച് വിദ്യാഭ്യാസ സ്ഥാപനത്തിലെത്തിയതെന്നു…

Read More

വിവാഹിതരായ മലയാളി വനിതകൾ റാമ്പിൽ വിസ്മയം തീർത്തു; മിസിസ് കേരളയായി ഡോ. ശ്രീലക്ഷ്മി കിരീടം ചൂടി; ഫസ്റ്റ് റണ്ണർ അപ് രേഷ്മ രാധാകൃഷ്ണൻ

ആലപ്പുഴ: വിവാഹിതരായ മലയാളി വനിതകൾ റാമ്പിൽ വിസ്മയം തീർത്ത എസ്പാനിയോ മിസിസ് കേരള 2022 സൗന്ദര്യമത്സരത്തിൽ കൊച്ചി സ്വദേശിനി ഡോ. ശ്രീലക്ഷ്മി മിസിസ് കേരള കിരീടം നേടി. തൃശൂരിൽ നിന്നുള്ള രേഷ്മ രാധാകൃഷ്ണനാണ് ഫസ്റ്റ് റണ്ണർ അപ്. തിരുവനന്തപുരം സ്വദേശിനികളായ അപർണ എസ് സെക്കന്‍റ് റണ്ണർഅപ്പും അഞ്ജന തേഡ് റണ്ണർ അപ് കിരീടവും കരസ്ഥമാക്കി. ആലപ്പുഴ കാംലോട്ട് ഹോട്ടലില്‍ രാവിലെ മുതൽ നടന്ന സൗന്ദര്യ മത്സരത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട 31 വനിതകളാണ് പങ്കെടുത്തത്. ചലച്ചിത്ര താരങ്ങളായ ജോമോൾ, നിയാസ്, മുൻ മിസിസ് കേരള സജിനാസ്. ദിൽഷ എന്നിവരടങ്ങുന്ന ജൂറിയാണ് വിധി നിർണയം നടത്തിയത്. അവസാന റൗണ്ടിലെത്തിയ എട്ടു പേരിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്. മൂന്ന് റൗണ്ടുകളിലായി നടന്ന മത്സരത്തിലേക്ക് ലഭിച്ച മൂവായിരത്തോളം വരുന്ന അപേക്ഷകളില്‍ നിന്ന് തെരഞ്ഞെടുത്തവരാണ് റാമ്പിലെത്തിയത്.

Read More

മുച്ഛേ ഹിന്ദി മാലൂം..! ഹിന്ദി പ്രസംഗം കൊണ്ട് ഗുജറാത്തിൽ താരമായി ചെന്നിത്തല;  മോദിസർക്കാരിന്‍റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞുള്ള ചെന്നിത്തലയുടെ പ്രസംഗം വരവേറ്റത് കൈയടികളോടെ…

പ്രത്യേക ലേഖകൻ സബർകന്ദ് (ഗുജറാത്ത്): ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഹിന്ദി പ്രസംഗം കൊണ്ടു താരമായി രമേശ് ചെന്നിത്തല. വടക്കൻ ഗുജറാത്തിലെ ബയാഡ്, ഖരേലു, ഖഡി എന്നീ കേന്ദ്രങ്ങളിൽ ഇന്നലെ നടന്ന കോണ്‍ഗ്രസ് റാലികളിൽ ചെന്നിത്തലയായിരുന്നു പ്രധാന ആകർഷണം. ബിജെപി സർക്കാരിന്‍റെ വീഴ്ചകളും ജനവിരുദ്ധ നടപടികളും അക്കമിട്ടു നിരത്തിയുള്ള ചെന്നിത്തലയുടെ പ്രസംഗങ്ങളെ റാലികളിൽ ജനക്കൂട്ടം വൻകൈയടികളോടെയാണു വരവേറ്റത്. മലയാളി നേതാവിന്‍റെ ഹിന്ദി പ്രസംഗം അണികളിൽ കൗതുകവും ആവേശവുമായി.ബിജെപിയുടെ ഗുജറാത്ത് മോഡൽ കള്ളവും കാപട്യവും ജനങ്ങളെ കബളിപ്പിക്കലുമാണെന്ന് ചെന്നിത്തല ആരോപിച്ചു. മിക്കയിടത്തും വെള്ളമില്ല, വെളിച്ചമില്ല, റോഡുകളില്ല. തൊഴിലില്ലായ്മ 35 ശതമാനമാണു ബിജെപി ഭരണത്തിൽ കൂടിയത്. നാലു വർഷംകൊണ്ടു മൂന്നു മുഖ്യമന്ത്രിമാരെ മാറ്റിയ ബിജെപിക്കു കീഴിൽ സുസ്ഥിര ഭരണം പോലും ഉണ്ടായില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കന്നുകാലികൾക്കു ഗുരുതര രോഗം ബാധിച്ചിട്ടും ക്ഷീരകർഷകർക്ക് ഒരു സഹായവും കിട്ടിയില്ല. കാർഷിക മേഖലയിലാകെ പ്രതിസന്ധിയാണ്. എല്ലാ കർഷകരും…

Read More