ചുട്ട് പൊള്ളി കേരളം: താപനില ഉയരുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്ന് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Read More

റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ പരാതി, റേഷൻ കാർഡ് റദ്ദാക്കാൻ ഉത്തരവിട്ട് താലൂക്ക് സപ്ലൈ ഓഫീസർ

പത്തനംതിട്ട: സിപിഐ വിട്ട് കോൺഗ്രസിലെത്തിയ ശ്രീനാദേവി കുഞ്ഞമ്മ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്താണെന്ന് പരാതി. ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചാണെന്നും എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയിൽ പറയുന്നു. കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചുവെന്നും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിട്ടു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമാണ് ശ്രീനാദേവി കുഞ്ഞമ്മ. തുവയൂർ സ്വദേശികൾ നൽകിയ പരാതിയിലാണ് ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെയുള്ള നടപടി. ഈ വിലാസത്തിൽ നിലവിൽ താമസിക്കാരില്ലാത്തതിനാൽ റേഷൻ കാർഡ് റദ്ദാക്കാനും ഉത്തരവിട്ടു. അതേസമയം, വിഷയത്തിൽ കോടതിയെ സമീപിക്കുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു. നിലവിൽ ഈ വിലാസത്തിൽ ഉള്ള വസ്തുവിൽ തനിക്കും അവകാശമുണ്ട്. മുൻപ് സിപിഐ നേതാവായി ജില്ലാ പഞ്ചായത്തിലേക്ക്…

Read More

ഇസ്രയേൽ-ഇറാൻ സംഘർഷം; ഗ്യാസ് സിലിണ്ടറിൽ ആശങ്ക; ഇൻഡക്ഷൻ കുക്കറുകൾക്കു ക്ഷാമം; ബംഗളൂരുവിൽ ഭക്ഷണനിയന്ത്രണം

ന്യൂഡൽഹി: അമേരിക്ക-ഇസ്രയേൽ-ഇറാൻ സംഘർഷം ഗൾഫ് മേഖലയിൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്ത് പാചകവാതക വിതരണം തടസപ്പെടുമെന്ന ആശങ്ക ശക്തമാകുന്നു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസപ്പെട്ടതാണു പ്രതിസന്ധിക്കു കാരണം. ഈ സാഹചര്യത്തിൽ എൽപിജി വിതരണം ദിവസേന നിരീക്ഷിക്കാനും പൂഴ്ത്തിവയ്പുകാർക്കെതിരേ കർശന നടപടിയെടുക്കാനും കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കു നിർദേശം നൽകി. അതേസമയം, ഗ്യാസ് സിലിണ്ടറുകൾക്കു ക്ഷാമം നേരിടുമെന്ന വാർത്തകൾ പ്രചരിച്ചതോടെ രാജ്യമെങ്ങും ഇൻഡക്ഷൻ കുക്കറുകൾക്കായി നെട്ടോട്ടമോടുകയാണ്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഭൂരിഭാഗം ബ്രാൻഡുകളുടെയും ഇൻഡക്ഷൻ കുക്കറുകൾ വിറ്റുതീർന്നു. ഹോട്ടലുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്കു സിലിണ്ടർ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത് ഉടൻ വീടുകളെയും ബാധിക്കുമെന്ന ഭീതിയാണ് ഇൻഡക്ഷൻ കുക്കറുകളുടെ വില്പന വർധിപ്പിച്ചത്. ബംഗളൂരുവിൽ ഭക്ഷണനിയന്ത്രണംപാചകവാതക ക്ഷാമം കണക്കിലെടുത്ത് ബംഗളൂരുവിലെ പേയിംഗ് ഗസ്റ്റ് താമസക്കാർക്കു ഭക്ഷണനിയന്ത്രണം ഏർപ്പെടുത്തി.ദോശ, ചപ്പാത്തി, പൂരി തുടങ്ങിയവ നൽകുന്നത് ഒഴിവാക്കാൻ പിജി ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ നിർദേശം നൽകി.ഗ്യാസ് ഉപയോഗം കുറച്ച്…

Read More

പശ്ചിമേഷ്യൻ സംഘർഷം; റെയിൽവേയിലെ ഭക്ഷണ വിതരണം പ്രതിസന്ധിയിൽ; റെഡി ടു ഈറ്റ് ഭക്ഷണശേഖരം കരുതാൻ നിർദേശം

പരവൂർ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് പാചകവാതക വിതരണത്തിൽ കടുത്ത നിയന്ത്രണങ്ങൾ വന്നതോടെ ഇന്ത്യൻ റെയിൽവേയിലെ ഭക്ഷണ വിതരണ ശൃംഖലയും പ്രതിസന്ധിയിൽ.എൽപിജി സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണത്തിന്‍റെ വിതരണം താത്ക്കാലികമായി നിർത്തിവയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങൾ റെയിൽവേ ഗൗരവമായി ആലോചിക്കുന്നു. ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്ക് ചെയ്ത യാത്രക്കാർക്ക് തുക റീഫണ്ട് ചെയ്യുന്ന കാര്യവും പരിഗണനയിലുണ്ട്. ഇപ്പോഴത്തെ അപ്രതീക്ഷിത പ്രതിസന്ധി മറികടക്കാൻ അടിയന്തര ബദൽ നടപടികളുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനും (ഐആർസിറ്റിസി) രംഗത്തെത്തിയിട്ടുണ്ട്. ഗ്യാസ് ഉപയോഗിച്ചുള്ള പാചകത്തിന് പകരം മൈക്രോവേവ് ഓവനുകൾ, ഇലക്‌ട്രിക് ഇൻഡക്ഷൻ സംവിധാനങ്ങൾ എന്നിവയിലേക്ക് മാറാൻ ഇതിനകം കാറ്ററിംഗ് യൂണിറ്റുകൾക്ക് നിർദേശം നൽകി കഴിഞ്ഞു. റെയിൽവേ സ്റ്റേഷനുകളിലെ ഫുഡ് പ്ലാസകൾ, ജൻ ആഹാർ ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിലും ഈ മാറ്റം നടപ്പിലാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.ദീർഘദൂര ട്രെയിനുകളിൽ അടക്കം സഞ്ചരിക്കുന്ന യാത്രക്കാർക്ക് ഭക്ഷണ ലഭ്യത…

Read More

എല്ലാത്തിനും കണക്ക് വേണം; വെള്ളാപ്പള്ളി നടേശന് തിരിച്ചടി; എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതി

കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി ഹൈക്കോടതി. വെള്ളാപ്പള്ളിയെയും എല്ലാ ബോർഡ് അംഗങ്ങളെയുമടക്കം 170 പേരെ എസ്എന്‍ഡിപി യോഗത്തിൽ നിന്നും ഹൈക്കോടതി അയോഗ്യരാക്കി. വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്‍റ് എംഎൻ സോമൻ, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങിയവരെയാണ് ജസ്റ്റീസ് ടി.ആർ. രവി അധ്യക്ഷനായ സിംഗിൾ ബെഞ്ച് അയോഗ്യരാക്കിയത്. ഓഡിറ്റ് കണക്കുകൾ സമർപ്പിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി എസ്എൻഡിപിയുടെ വിമത വിഭാഗം നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. ഒമ്പത് വർഷമായി എസ്എന്‍ഡിപി യോഗത്തിന്‍റെ വാർഷിക വരവ് ചെലവ് കണക്ക് നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മൂന്ന് വർഷം തുടർച്ചയായി അക്കൗണ്ടുകൾ സമർപ്പിച്ചില്ലെങ്കിൽ അയോഗ്യരാക്കാം എന്നാണ് നിരീക്ഷിച്ചത്.

Read More

യുദ്ധഭീതിയിൽ കുതിച്ചുകയറ്റത്തിന് ചെറിയൊരു മങ്ങൽ; ഒരു ഗ്രാം സ്വർണത്തിന് 14,870 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,870 രൂപയിലും പവന് 1,18,960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച രാവിലെ ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വർധിച്ച സ്വർണവില വൈകുന്നേരം താഴ്ന്നിറങ്ങിയിരുന്നു. ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,915 രൂപയും പവന് 440 രൂപ കുറഞ്ഞ് 1,19,320 രൂപയുമായിരുന്നു. സംസ്ഥാനത്ത് തിങ്കളാഴ്ച സ്വര്‍ണവില ഗ്രാമിന് 180 രൂപയും പവന് 1440 രൂപയും കുറഞ്ഞിരുന്നു. എന്നാൽ, ചൊവ്വാഴ്ച ഗ്രാമിന് 65 രൂപയും പവന് 520 രൂപയും വര്‍ധിക്കുകയാണുണ്ടായത്. ഇതിനു പിന്നാലെയാണ് ബുധനാഴ്ച മാറിമറിഞ്ഞത്. കഴിഞ്ഞയാഴ്ച പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിനിടയിലും താഴേക്കു പോയ സ്വർണവില ശനിയാഴ്ച തിരിച്ചുകയറിയിരുന്നു. പവന് ഒറ്റയടിക്ക് 1,840 രൂപയും ഗ്രാമിന് 230 രൂപയുമാണ് ഉയർന്നത്. കഴിഞ്ഞയാഴ്ച ആറുദിവസത്തിനിടെ 8,000 രൂപയോളം…

Read More

യുപിഐ ഇടപാടുകളിൽ പുതിയ സുരക്ഷാവ്യവസ്ഥകൾ വരുന്നു; മാറ്റങ്ങൾ ഏപ്രിൽ ഒന്നു മുതൽ

പരവൂർ: രാജ്യത്തെ ഡിജിറ്റൽ ഇടപാടുകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏകീകൃത പേയ്‌മെന്റ് ഇന്‍റർഫേസ് (യുപിഐ) നിയമങ്ങളിൽ വൻ പരിഷ്കാരവുമായി റിസർവ് ബാങ്കും കേന്ദ്ര സർക്കാരും.ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുത്താൻ പോകുന്ന പുതിയ മാർഗനിർദേശങ്ങൾ പ്രകാരം യുപിഐ ഇടപാടുകൾക്ക് ബയോമെട്രിക് പരിശോധനയും ഒടിപിയും നിർബന്ധമാക്കുന്നു. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ എല്ലാ യുപിഐ ആപ്പുകൾക്കും ഈ നിബന്ധന ബാധകമായിരിക്കും. വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകളെ പ്രതിരോധിക്കാനാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ‘രണ്ട് തല സുരക്ഷാ’ സംവിധാനം ഏർപ്പെടുത്തുന്നത്. നിലവിൽ പിൻ നമ്പർ മാത്രം ഉപയോഗിച്ച് നടത്തിയിരുന്ന ഇടപാടുകൾക്ക് ഇനി മുതൽ വിരലടയാളം പൊരുത്തപ്പെടുത്തുകയോ ഫോൺ വഴിയുള്ള ഫേസ് സ്കാനോ ആവശ്യമായി വരും. ബയോമെട്രിക് പരിശോധന വിജയകരമായാൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ആറക്ക ഒടിപി ലഭിക്കും. ഈ ഒടിപിക്ക് 30 സെക്കൻഡ്…

Read More

തട്ടിപ്പിൽ വീഴരുതേ… മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്: ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ്

കൊച്ചി: സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് നടക്കുന്ന സൈബര്‍ തട്ടിപ്പിനെ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്. ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പരസ്യങ്ങള്‍ പ്രചരിപ്പിച്ച് ‘നിങ്ങളുടെ ഫോണില്‍ ഫോണ്‍ പേ ആപ്പ് ഉണ്ടെങ്കില്‍ എളുപ്പത്തില്‍ 12,000 രൂപ സമ്പാദിക്കാം’ എന്ന തരത്തിലുള്ള സന്ദേശം നല്‍കി കൊണ്ടാണ് ഈ തട്ടിപ്പിന് തുടക്കം. തട്ടിപ്പ് രീതി ഇങ്ങനെ…മുഖ്യമന്ത്രിയുടെ ചിത്രം വ്യാജമായി ഉപയോഗിച്ച് വരുന്നതിനാല്‍ പരസ്യത്തില്‍ കൂടുതല്‍ വിശ്വാസ്യത തോന്നി തട്ടിപ്പ് തിരിച്ചറിയാതെ ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതോടെ മൊബൈല്‍ ഫോണില്‍ ഫോണ്‍ പേ ആപ്പ് സ്വയം തുറക്കുന്നതായും അവിടെ 1,499 രൂപ എന്ന തുക കാണിക്കുകയും ചെയ്യും. തുക ലഭിക്കാനായി പിന്‍ നമ്പര്‍ നല്‍കുന്നതോടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടമാകുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ അത് പണം ലഭിക്കുന്ന പേജ് അല്ല, മറിച്ച് 1,499 രൂപ നല്‍കാനുള്ള റിക്വസ്റ്റ് പേമെന്‍റ് പേജാണ്…

Read More

പ്രധാനമന്ത്രിയുടെ പരിപാടിയിൽ നിന്ന് മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ സംഭവം; രൂക്ഷമായി വിമര്‍ശിച്ച് മന്ത്രിമാര്‍

തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നു മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രിമാര്‍. മന്ത്രി മുഹമ്മദ് റിയാസ്ദേശീയപാത 66 ന്‍റെ ഉദ്ഘാടനം പ്രത്യേക പരിപാടിയായി വയ്‌ക്കേണ്ടതായിരുന്നു. സംസ്ഥാനത്തെ പൊതുമരാമത്ത് മന്ത്രിയെ ക്ഷണിക്കാത്തത്് ജനാധിപത്യത്തിന് ഭൂഷണമല്ല. കേരളത്തോടുള്ള അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത വികസന പരിപാടിയില്‍ എല്ലായ്‌പ്പോഴും സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ക്ഷണിക്കാറുണ്ട്.ബിജെപി സംസ്ഥാന പ്രസിഡന്‍റിനെ ക്ഷണിച്ചത് എന്ത് മാനദണ്ഡത്തിലാണെന്നും അദ്ദേഹം ചോദിച്ചു. മന്ത്രി എം.ബി. രാജേഷ്പെതുമരാമത്ത് മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തത് കേരളത്തോടുള്ള അവഗണനയാണെന്ന് മന്ത്രി എം.ബി. രാജേഷ് . താന്‍ ഈ ഉദ്ഘാടന പരിപാടിക്ക് പോകില്ലെന്ന് ഇന്നലെ തീരുമാനിച്ചിരുന്നു. അസംബന്ധങ്ങള്‍ക്ക് കൂട്ടുനില്‍ക്കാനാകില്ല. ഇന്നലെയാണ് തനിക്ക് ക്ഷണം ലഭിച്ചത്. മണ്ഡലത്തില്‍ മറ്റ് പരിപാടികള്‍ ഉള്ളതിനാല്‍ ദേശീയപാത വികസന ഉദ്ഘാടന പരിപാടിക്ക് പോകില്ലെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മന്ത്രി വി. ശിവന്‍കുട്ടിമന്ത്രി മുഹമ്മദ് റിയാസിനെ…

Read More

ദേശീയപാത വികസന ഉദ്ഘാടനം; മുഖ്യമന്ത്രിയെ ക്ഷണിച്ചു, മരുമകനെ ക്ഷണിക്കണമെന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വികസന നേട്ടം ചര്‍ച്ചയാകാതിരിക്കാനുള്ള സിപിഎമ്മിന്‍റെ ശ്രമമാണ് അനാവശ്യ വിവാദമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍. പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്ഥാനത്തിന്‍റെ തലവനായ മുഖ്യമന്ത്രിയെ ഉദ്ഘാടന പരിപാടിക്ക് ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മരുമകനെയും ക്ഷണിക്കണമെന്നില്ല. മരുമകനെ കൂടി ക്ഷണിക്കേണ്ടതാണെന്ന അഭിപ്രായം ഉണ്ടെങ്കില്‍ മുഖ്യമന്ത്രി ഒരാഴ്ചക്ക് മുന്‍പ് കേന്ദ്രസര്‍ക്കാരിനെ കത്തിലൂടെ അറിയിക്കണമായിരുന്നു. എന്തുകൊണ്ട് അദ്ദേഹം കത്തയച്ചില്ല. അനാവശ്യ വിവാദം ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇന്നത്തെ പരിപാടിയില്‍ പങ്കെടുക്കണൊ വേണ്ടയൊയെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Read More