ഭര്‍ത്താവ് വീട്ടില്‍ പൂട്ടിയിട്ട് ഇസ്ലാമിലേക്ക് മതംമാറ്റാന്‍ ശ്രമിച്ചെന്ന പരാതിയുമായി ക്രിസ്ത്യന്‍ യുവതി. ഇവരുടെ പരാതിയില്‍ പോലീസും ഇന്റലിജന്‍സ് ഏജന്‍സികളും അന്വേഷണം തുടങ്ങി. ഭര്‍ത്താവ് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം മൊഴി രേഖപ്പെടുത്താനെത്തിയ പോലീസിനോടാണ് യുവതി മതപരിവര്‍ത്തന ശ്രമങ്ങള്‍ വെളിപ്പെടുത്തിയതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വന്തം വീട്ടിലേക്കു പോയ ഭാര്യ മടങ്ങിവന്നിട്ടില്ലെന്നും വീട്ടുകാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ആരോപിച്ചാണ് ആലപ്പുഴ സ്വദേശിയായ ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെത്തുടര്‍ന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ ഹൈക്കോടതി പോലീസിനു നിര്‍ദേശം നല്കി. ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു രക്ഷപ്പെട്ടു വന്നതാണെന്നും ഇനി തിരിച്ചുപോവാന്‍ താത്പര്യമില്ലെന്നുമാണ് യുവതി പോലീസിനെ അറിയിച്ചത്. ഇതു രേഖപ്പെടുത്തിയ ഹൈക്കോടതി ഭര്‍ത്താവിന്റെ ഹര്‍ജി തള്ളി. യുവതിയുടെ മൊഴിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളതെന്നും ഇതു പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. ഭര്‍ത്താവ് നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നെന്നാണ് യുവതി വെളിപ്പെടുത്തിയത്. ആരോടും സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇസ്ലാമിലേക്കു…
Read MoreCategory: Loud Speaker
പിന്നോക്ക ക്ഷേമവുമായി നിയമസഭയിൽ മുഖ്യമന്ത്രിയോടു ചേർന്ന് രണ്ടാമനായി കെ. രാധാകൃഷ്ണൻ; രണ്ടാം നിരയിൽ സജി ചെറിയാനും ശൈലജയ്ക്കുമൊപ്പം എംവി ഗോവിന്ദൻ
ജിബിൻ കുര്യൻകോട്ടയം: രണ്ടാം പിണറായി മന്ത്രിസഭയിലെ രണ്ടാമൻ ഇനി പിന്നോക്ക ക്ഷേമം, ദേവസ്വം, പാർലമെന്ററികാര്യ മന്ത്രി കെ.രാധാകൃഷ്ണൻ. നിയമസഭയിൽ ഇരട്ടച്ചങ്കനായ മുഖ്യമന്ത്രി പിണറായി വിജയന്റെ തൊട്ടടുത്ത സീറ്റിൽ രാധാകൃഷ്ണൻ ഇരിക്കും. നേരത്തെ എം.വി. ഗോവിന്ദൻ ഇരുന്ന രണ്ടാമത്തെ കസേരയാണ് ചേലക്കര അംഗം കൂടിയായ കെ.രാധാകൃഷ്ണന് അനുവദിച്ചത്. ഒന്നാം പിണറായി വിജയൻ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജനായിരുന്നു രണ്ടാമൻ. മുഖ്യമന്ത്രി ചികിത്സയ്ക്കു വിദേശത്തു പോയപ്പോൾ മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ചതു ജയരാജനായിരുന്നു. ജയരാജൻ ഇടക്കാലത്ത് രാജിവച്ച സമയത്ത് സിപിഐ മന്ത്രി ഇ.ചന്ദ്രശേഖരനെയാണ് രണ്ടാമനായി പരിഗണിച്ചത്.മന്ത്രിമാരിൽ മുഖ്യമന്ത്രിക്ക് ഏറ്റവും പ്രിയങ്കരനാണ് രാധാകൃഷ്ണൻ. പാർട്ടിയിൽ ഒരു വിഭാഗത്തോടും പ്രത്യേക കൂറും മമതയും കാണിക്കാത്ത രാധാകൃഷ്ണൻ സിപിഎം സംസ്ഥാന നേതൃത്വത്തിനും പ്രിയങ്കരനാണ്. മന്ത്രിമാരിൽ പിണറായി വിജയൻ കഴിഞ്ഞാൽ അനുഭവ സന്പത്തിലും പാർട്ടി പദവിയിലും ഏറ്റവും സീനിയറായ നേതാവാണ് കെ.രാധാകൃഷ്ണൻ. നായനാർ മന്ത്രിസഭയിൽ…
Read Moreഉന്നത ഉദ്യോഗസ്ഥന്റെ മാനസിക പീഡനം; മലയാളി പൈലറ്റ് ഡൽഹിയിൽ ജീവനൊടുക്കി; പരാതി നൽകി കുടുംബക്കാർ
തലശേരി: ഉന്നത ഉദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടർന്ന് മലയാളിയായ യുവ പൈലറ്റ് ഡൽഹിയിൽ ജീവനൊടുക്കി. എയർഇന്ത്യയുടെ ഡൊമസ്റ്റിക് സർവീസായ എയർ ഇന്ത്യ അലയൻസിലെ പൈലറ്റായ പെരിങ്ങത്തൂർ കരിയാട് പുതുശേരി പള്ളിക്കുസമീപം സംസം വീട്ടിൽ മുഹമ്മദ് റാഫിയാ (31) ണ് മരിച്ചത്. ഉന്നത ഉദ്യോഗസ്ഥനിൽ നിന്ന്…ഡൽഹിയിലെ താമസസ്ഥലമായ ദ്വാരക സെക്ടറിലെ താമസ സ്ഥലത്താണ് റാഫിയെ ഇന്നലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീലങ്കൻ എയർലൈൻസിൽ പൈലറ്റായിരുന്ന റാഫി മൂന്ന് മാസം മുമ്പാണ് എയർ ഇന്ത്യയിൽ സർവീസിൽ കയറിയത്. അന്താരാഷ്ട്രപറക്കലിന് തയാറെടുക്കവെയാണ് ഉന്നത ഉദ്യോഗസ്ഥനിൽ നിന്നും കടുത്ത പീഡനം റാഫിക്കുണ്ടായതെന്ന് ബന്ധുക്കൾ ഡൽഹി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. അപമാനിച്ചതായി…റാഫിയെ അന്താരാഷ്ട്രപറക്കലിൽ നിന്നും ഡിസ്കോളിഫൈ ചെയ്യുകയും ശന്പളം നൽകാതിരിക്കുകയും സഹപ്രവർത്തകരുടെ മുന്നിൽ വെച്ച് അപമാനിക്കുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു. വെള്ളിയാഴ്ച രാത്രിയിലാണ് റാഫി ഒടുവിൽ വീട്ടിലേക്ക് വിളിച്ചത്. സംഭവത്തെക്കുറിച്ച് ഡൽഹി പോലീസ്…
Read Moreനേര്യമംഗലം ചാക്കോച്ചി വളവിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു; മരത്തിൽ തങ്ങി നിന്നതിനാൽ ഒഴിവായത് വൻ ദുരന്തം; നിരവധി പേർക്ക് പരിക്ക്
കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്തിന് സമീപം ചാക്കോച്ചി വളവിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. നിരവധി പേർക്കു പരിക്കേറ്റു. വാളറ കടമാംകുഴി സ്വദേശി സജീവൻ (47) ആണ് മരിച്ചത്. ജീവനക്കാരും യാത്രക്കാരുമുൾപ്പെടെ 25 പേർക്ക് പരിക്കേറ്റു. ഇന്നു രാവിലെ ഏഴോടെയാണ് അപകടം നടന്നത്. ഗുരുതര പരിക്കേറ്റ അടിമാലി വലിയപറമ്പിൽ ഷഫീക്ക് റഹ്മാനെ കോലഞ്ചേരി ആശുപത്രിയിലും അസീസ് എന്നയാളെ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവർ കോതമംഗലംധർമ്മ ഗിരി സെന്റ് ജോസഫ് ആശുപത്രി, ബെസേലിയോസ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്. മൂന്നാർ ഡിപ്പോയിലെ ആർഎസ്ഇ 269-ാം നമ്പർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. മൂന്നാറിൽനിന്ന് ബസ് എറണാകുളത്തേക്ക് പോകുകയായിരുന്നു. 60 യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസും, ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ബസിന്റെ ടയർ പൊട്ടിമറ്റൊരു വാഹനത്തിന് സൈഡ്…
Read Moreആരുണ്ട് ചോദിക്കാൻ..! തെരുവുനായ്ക്കൾക്ക് സ്വതന്ത്രവിഹാരം,സന്ദർശകർക്കു കർശന നിയന്ത്രണം; ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി വാർഡിലൂടെ അലഞ്ഞ് തിരിയുന്ന നായ
അമ്പലപ്പുഴ: രോഗികളെ കാണാനെത്തുന്നവർക്കു മെഡിക്കൽ കോളജ് ആശുപത്രിയിൽ കർശന നിയന്ത്രണം. എന്നാൽ, യാതൊരു നിയന്ത്രണവും ഇല്ലാതെ ആശുപത്രിയിലും പരിസരത്തും വിലസുകയാണ് തെരുവു നായ്ക്കൾ. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സന്ദർശകർക്കും ജീവനക്കാർക്കും ഭീഷണിയായി തെരുവുനായ്ക്കൾ വിഹരിച്ചിട്ടും യാതൊരു നടപടിയും അധികൃതർ ഇതുവരെ സ്വീകരിച്ചിട്ടില്ല. ആശുപത്രിക്കുള്ളിലും തെരുവുനായ വിഹരിക്കുമ്പോൾ നോക്കുകുത്തിയാവുകയാണ് സുരക്ഷാ ജീവനക്കാർ. കഴിഞ്ഞ ദിവസം സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് അകത്തുകടന്ന തെരുവുനായ മെഡിസിൻ വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്കിടയിലൂടെ കടന്നുപോയിട്ടും സുരക്ഷാജീവനക്കാരുടെയടക്കം ശ്രദ്ധയിൽപ്പെട്ടില്ല. സുരക്ഷ കർശനം പക്ഷേ, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ കാണാനെത്തുന്നവർക്കു കർശന വിലക്കേർപ്പെടുത്തുന്ന സുരക്ഷാ ജീവനക്കാർ, തെരുവുനായ്ക്കൾ ആശുപത്രിക്കുള്ളിൽ കടന്നിട്ടും കണ്ടില്ല. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരിക്കു ഭക്ഷണവും വാങ്ങിയെത്തിയ പതിമൂന്നുകാരിയെ വനിതാസുരക്ഷാ ജീവനക്കാർ കൂട്ടം ചേർന്നു മർദിച്ചെന്ന സംഭവം വിവാദമായിരുന്നു. പ്രവേശനപാസില്ലാതെ കടന്നുപോയെന്ന കാരണത്താലാണ് വാർഡിലെത്തിയ പെൺകുട്ടിയെ വനിതാ സുരക്ഷാജീവനക്കാർ മർദിച്ചതായി പരാതി…
Read Moreകൊല്ലത്ത് ആളുകളെ ആക്രമിച്ച തെരുവുനായ ചത്തു ! കടിയേറ്റത് രണ്ടു സ്ത്രീകള്‍ക്ക്; ആശങ്കയേറുന്നു…
കൊല്ലം ശാസ്താംകോട്ടയില്‍ സ്ത്രീകളെ ആക്രമിച്ച തെരുവുനായ ചത്തതിനെത്തുടര്‍ന്ന് ആശങ്ക. പേവിഷബാധ മൂലമാകാം നായ ചത്തതെന്നാണ് നാട്ടുകാരുടെ സംശയം. കഴിഞ്ഞദിവസം വൈകിട്ട് രണ്ടുസ്ത്രീകളെയാണ് ഈ നായ കടിച്ചത്. റോഡരികിലൂടെ നടന്നുവരികയായിരുന്ന സ്ത്രീയെയും വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന മറ്റൊരു സ്ത്രീയെയുമാണ് നായ ആക്രമിച്ചത്. ഇതു കൂടാതെ ഒരു വളര്‍ത്തുപൂച്ചയെയും കടിച്ചിരുന്നു. ഇതേ നായ മറ്റുതെരുവുനായകളെ കടിച്ചതായും നാട്ടുകാര്‍ക്ക് സംശയമുണ്ട്. കഴിഞ്ഞദിവസം ശാസ്താംകോട്ടയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും കുട്ടിയ്ക്കും തെരുവുനായയുടെ കടിയേറ്റിരുന്നു. തെരുവുനായ ശല്യം വര്‍ധിച്ചതിനാല്‍ തിങ്കളാഴ്ച പ്രദേശത്ത് മെഗാ ക്യാമ്പ് നടത്താന്‍ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചു. പ്രദേശത്തുള്ള തെരുവുനായ്ക്കളെ കണ്ടെത്താനും ഇവയെ വന്ധ്യംകരിക്കാനുമാണ് മെഗാ ക്യാമ്പ് നടത്തുന്നത്.
Read Moreപാലക്കാട്ട് മൂന്നു വയസുകാരന്റെ മുഖമടക്കം തെരുവുനായ കടിച്ചുമുറിച്ചു ! കോഴിക്കോട്ട് ആറാംക്ലാസ് വിദ്യാര്ഥിയ്ക്കെതിരേയും ആക്രമണം…
പത്തനംതിട്ട പെരുനാട്ടില്‍ 12കാരി അഭിരാമി പേവിഷബാധയേറ്റു മരിച്ചതിന്റെ നടുക്കം വിട്ടൊഴിയുന്നതിനു മുമ്പുതന്നെ പിഞ്ചുകുട്ടികള്‍ക്കു നേരെ വീണ്ടും തെരുവുനായ ആക്രമണം. അട്ടപ്പാടി ഷോളയൂരില്‍ മൂന്ന് വയസ്സുകാരനെ തെരുവുനായ കടിച്ചു പരിക്കേല്‍പ്പിച്ചു. നായയുടെ ആക്രമണത്തില്‍ കുട്ടിയുടെ മുഖത്തടക്കം പരിക്കേറ്റു. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആകാശ് എന്ന മൂന്നുവയസുകാരനെ തെരുവുനായ ആക്രമിച്ചത്. തിരുവോണ ദിനത്തിലായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ അടുത്തേക്ക് പാഞ്ഞെത്തിയ നായ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ആകാശ് കോട്ടത്തറ ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. അട്ടപ്പാടിയില്‍ മാത്രം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പത്തു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. കോഴിക്കോട്ടെ ആറാംക്ലാസ് വിദ്യാര്‍ഥിയ്ക്കും തെരുവുനായയുടെ കടിയേറ്റു. വിലങ്ങാട് മലയങ്ങാട് സ്വദേശി അങ്ങാടി പറമ്പില്‍ ജയന്റെ മകന് ജയസൂര്യ (12) നാണ് കടിയേറ്റത്. ഞായറാഴ്ച രാവിലെ 11ന് വിലങ്ങാട് പെട്രോള്‍ പമ്പിനു സമീപമാണ് സംഭവം. സഹോദരനൊപ്പം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി…
Read Moreചാള തിരിച്ചു വന്താച്ച് ! മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് ടണ്‍ കണക്കിന് നെയ്യ് ചാള
വൈപ്പിൻ: ഒരു പതിറ്റാണ്ടോളമായി കേരളത്തിന്റെ കടലിൽ സജീവമല്ലാതിരുന്ന മലയാളികളുടെ ഇഷ്ട മത്സ്യമായ ചാള തിരിച്ചുവരവിന്റെ പാതയിൽ. ടണ്‍ കണക്കിന് നെയ്ചാളയാണ് ഇപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മത്സ്യതുറമുഖങ്ങളിലും മാർക്കറ്റുകളിലും സർവം ചാളമയം. ഒരിടയ്ക്ക് കിലോഗ്രാമിനു 300 രൂപവരെ വില ഉയർന്ന ചാള ഇപ്പോൾ 100 രൂപയ്ക്ക് രണ്ടും മൂന്നും കിലോവരെ ലഭിക്കും. 2013നുശേഷമാണ് കേരളതീരത്തു ചാള കുറയാൻ തുടങ്ങിയത്. 2011-12 ൽ 4.2 ലക്ഷം ടണ്‍ മത്തി കേരള തീരത്തുനിന്ന് ലഭിച്ചിരുന്നു. ഇത് ക്രമേണ കുറഞ്ഞ് 2019-21 ആയപ്പോൾ 3.2 ടണ്ണായി. ചാളയുടെ ക്ഷാമകാലത്ത് തമിഴ്നാട്ടിൽനിന്നും ആന്ധ്രയിൽനിന്നും എത്തിയിരുന്ന “കടലൂർ ചാള’ ആയിരുന്നു ആശ്രയം. ഒമാനിൽനിന്നു കണ്ടെയ്നറിൽ കപ്പലുകൾ വഴി ഒമാൻ ചാളയും കേരള മാർക്കറ്റുകളിൽ ലഭ്യമായിരുന്നു. കാലാവസ്ഥാ വ്യതിയാനമാണ് ചാളയുടെ അപ്രത്യ ക്ഷമാകലിനും തിരിച്ചുവരവിനും കാരണമെന്നാണ് നിഗമനം. തീരെ ചെറിയതും ഇടത്തരം വലിപ്പമുള്ളതുമായ ചാളയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.…
Read Moreകൊച്ചിയിൽ മത്സ്യത്തൊഴിലാളിയെ വെടിവച്ചതാര് ? നാവിക പരിശീലന കേന്ദ്രത്തില്‍ പോലീസിന്റെ തെളിവെടുപ്പ്
കൊച്ചി: കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം നേവി ഉദ്യോഗസ്ഥരുടെ പരിശീലനത്തിനിടയില്‍ തന്നെയെന്ന നിഗമനത്തില്‍ പോലീസ്. നേവിയുടെ പരിശീലനകേന്ദ്രമായ ഐഎന്‍എസ് ദ്രോണാചാര്യയില്‍ പരിശോധന നടത്തിയ പോലീസ് പരിശീലനവുമായി ബന്ധപ്പെട്ട രേഖകളും ശേഖരിച്ചു. നാവികസേന പരിശീലനത്തിന് ഉപയോഗിച്ച തോക്കും ഉണ്ടകളുടെ കണക്കുമാണ് പോലീസ് ഇതിനോടകം ശേഖരിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ സൈന്യം ഇന്‍സാസ് റൈഫിളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടയെന്നാണ് പ്രാഥമിക നിഗമനം. ഇത് സ്ഥിരീകരിക്കാന്‍ നിലവില്‍ കോടതിയില്‍ ഹാജരാക്കിയ വെടിയുണ്ട വരും ദിവസങ്ങളില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. അതേസമയം വെടിയുണ്ട തങ്ങളുടേതല്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് നേവി ഉദ്യോഗസ്ഥര്‍. കേസില്‍ ആയുധ വിദഗ്ധരുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്. നാവിക സേന ഇന്നലെ ഫയറിംഗ് പരിശീലനം നടത്തിയ സമയം അടക്കമാണ് പോലീസ് പരിശോധിച്ചു വരുന്നത്. കടലില്‍ വെടിയേറ്റ മേഖലയിലും ബോട്ടിലും പോലീസ് തെളിവെടുപ്പ് നടത്തി. കരയില്‍ നിന്ന് തന്നെയാകാം വെടിയുതിര്‍ത്തതെന്നാണ് പ്രാഥമിക നിഗമനം. വെടിയുണ്ട അതിന്…
Read Moreവിവാദ വിജയം! വള്ളം കളിയില്‍ പോലീസ് ടീമിന്റെ വിജയം എതിരാളിയെ തള്ളിയിട്ട്; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു
മാന്നാർ (ആലപ്പുഴ): മഹാത്മാഗാന്ധി ജലമേളയിൽ ജേതാക്കളായ പോലീസ് ടീം എതിർ ടീമിലെ പങ്കായക്കാരനെ ആറ്റിൽ തള്ളിയിട്ടാണ് സമ്മാനം നേടിയതെന്ന് ആക്ഷേപം. ഇതിന്റെ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നതോടെ പോലീസ് ടീമിനെതിരേ വ്യാപക പ്രതിഷേധവും ഉയർന്നു. കഴിഞ്ഞ ദിവസം രണ്ടു വള്ളവും ഒപ്പത്തിനൊപ്പം ഫിനിഷിംഗ് പോയിന്റിലേക്കു നീങ്ങവേയാണ് സംഭവം. അല്പം മുന്നിൽ ചെറുതന ചുണ്ടൻ ആയിരുന്നു. തൊട്ടുപിന്നാലെ എത്തിയ പോലീസ് ടീം തുഴഞ്ഞ നിരണം ചുണ്ടനിലെ ഒരു തുഴച്ചിൽകാരൻ എഴുന്നേറ്റ് ചെറുതനയിൽനിന്ന പങ്കായക്കാരനെ ആറ്റിലേക്കു തള്ളിയിടുകയായിരുന്നു. പങ്കായക്കാരൻ വീണതോടെ ഗതി തെറ്റിയ ചെറുതന ചുണ്ടൻ നല്ല ഒഴുക്കുണ്ടായിരുന്ന ആറ്റിൽ മറിയുകയും ചെയ്തു. ഇതിനിടെ, മുന്നോട്ടു തുഴഞ്ഞ പോലീസ് ടീം ജേതാക്കളായി. ജീവൻ വച്ചുള്ള കളി വള്ളം മറിഞ്ഞതോടെ തുഴച്ചിൽകാർ കൂട്ടത്തോടെ വെള്ളത്തിൽ വീണു. തുഴഞ്ഞ് അവശരായിരുന്ന 125 തുഴച്ചിൽക്കാരും ഒരു വിധത്തിലാണ് നീന്തി കരപറ്റിയത്. ഈ സമയത്തു പോലീസോ അഗ്നിരക്ഷാസേനയോ…
Read More