കൊച്ചി: ചികിത്സയില്‍ കഴിയുന്ന തിരക്കഥാകൃത്ത് ജോണ്‍ പോളിന് സുമനസുകളുടെ സഹായമൊഴുകുന്നു. രണ്ടു ദിവസങ്ങളിലായി ചെക്ക് ഉള്‍പ്പെടെ ചികിത്സാ സഹായനിധിയിലേക്ക് എത്തിയത് ഏകദേശം 11 ലക്ഷം രൂപയാണ്. അദ്ദേഹത്തിനുള്ള ചികിത്സാസഹായമൊരുക്കാന് സുഹൃത് സംഘമാണ് മുന്നിട്ടിറങ്ങിയത്. മാസങ്ങളായി നീളുന്ന ചികിത്സയെ തുടര്‍ന്ന് ജോണ്‍ പോളും കുടുംബവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നതു കണക്കിലെടുത്താണ് സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ ചികിത്സാ സഹായം സ്വരൂപിക്കുന്നത്. എറണാകുളത്തെ സ്വകാര്യആശുപത്രിയില്‍ പ്രത്യേക പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ജോണ്‍ പോള്‍. നേരിയതോതില്‍ ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് നല്‍കിയിരുന്ന ശ്വസനസഹായം രാത്രി മാത്രമായി പരിമിതപ്പെടുത്തി. ഇതുവരെ ചികിത്സയ്ക്കായി 20 ലക്ഷത്തോളം രൂപ ചെലവായി. മാക്ട ഉള്‍പ്പെടെയുള്ള സിനിമാ സംഘടനകള്‍ സാമ്പത്തിക സഹായം നല്‍കിയെങ്കിലും എങ്ങുമെത്താത്ത അവസ്ഥയാണ്. ജോണ്‍ പോളിന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. സുഹൃത്തുക്കളും കൊച്ചിയിലെ സാംസ്കാരിക,…
Read MoreCategory: Loud Speaker
നടൻ ജഗദീഷിന്റെ ഭാര്യ ഡോ. രമ അന്തരിച്ചു! കേരളത്തെ ഏറെ പിടിച്ചു കുലുക്കിയ സിസ്റ്റര്‍ അഭയ കൊലക്കേസിലെ വാദിഭാഗം സാക്ഷിയാണ് രമ
തിരുവനന്തപുരം: നടന് ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവിയുമായിരുന്ന ഡോ. രമ. പി(61) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍. കേരളത്തെ ഏറെ പിടിച്ചു കുലുക്കിയ സിസ്റ്റര്‍ അഭയ കൊലക്കേസിലെ വാദിഭാഗം സാക്ഷിയാണ് രമ. രോഗാവസ്ഥയെ തുടര്‍ന്ന് കിടപ്പിലായതിനാല്‍ വീട്ടിലെത്തിയാണ് മജിസ്ട്രേറ്റ് ഇവരുടെ സാക്ഷി മൊഴി രേഖപ്പെടുത്തിയത്.
Read Moreപോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കു പരിശീലനം നൽകിയതു മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിനെന്ന പേരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കു പരിശീലനം നൽകിയ അഗ്നിശമന സേനയുടെ പ്രവൃത്തി മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പാക്കിസ്ഥാനെ പോലെ ഭീകരവാദ സംഘടനകൾക്കു സർക്കാർ തന്നെ പരിശീലനം നൽകുന്ന സ്ഥലമായി കേരളം മാറി. പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാനതല പരിപാടിയിലാണ് അഗ്നിശമന സേനയിലെ അംഗങ്ങൾ എത്തിയും പരിശീലനം നൽകിയതുമെന്നത് ഉന്നത ഭരണ നേതൃത്വത്തിന്റെ അറിവോടെയാണെന്നതിന് ഉദാഹരണമാണ്. ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനയ്ക്ക് പരിശീലനം നൽകിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പുറത്താക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
Read Moreബാങ്കുകൾ ഓവർ സ്മാർട്ടാകരുത്; സിൽവർ ലൈനിന്റെ പേരിൽ പ്രദേശവാസികൾക്ക് വായ്പ നിഷേധിച്ചാൽ നടപടിയെടുക്കുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി പ്രദേശത്തെ താമസക്കാര്‍ക്ക് വായ്പ നിഷേധിക്കുന്ന ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വായ്പ തടയാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ല. ബാങ്കേഴ്സ് സമിതി അടക്കമുള്ള സംവിധാനങ്ങള്‍ സംസ്ഥാനത്തുണ്ട്. അതിരടയാള കല്ലിട്ട സ്ഥലം ഈടുവച്ച് വായ്പയെടുക്കാൻ തടസമില്ലെന്നും ധനമന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ സിൽവർ ലൈൻ പദ്ധതിക്കായി കല്ലിട്ട സ്ഥലം ഭൂമിയിൽ ഉൾപ്പെട്ടതിനാൽ ബാങ്ക് വായ്പ നിഷേധിച്ചിരുന്നു. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ബാങ്കുകൾ ഓവർ സ്മാർട്ടാകരുതെന്നും മന്ത്രി പറഞ്ഞു. സ്ഥലങ്ങൾക്ക് വായ്പ നിഷേധിച്ചാൽ ശക്തമായ നടപടി സ്വീകരിക്കും. സിൽവർ ലൈൻ വിഷയത്തിൽ പ്രതിപക്ഷം ജനങ്ങളുടെ മനസിൽ തീ കോരിയിടുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
Read Moreമഴയ്ക്കൊപ്പം ഇടിമിന്നലും; മിന്നല്‍ ദൃശ്യമല്ലാത്തതിനാൽ ഏപ്രിൽ നാല് വരെ കരുതിയിരിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഏപ്രിൽ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് രണ്ടുമുതൽ രാത്രി 10 വരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതൽ. ഇടിമിന്നല്‍ ദൃശ്യമല്ലാത്തതിനാൽ ആകാശത്ത് കാർമേഘം കാണുന്നത് മുതൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വേനൽ മഴ ശക്തമായിരുന്നു. പലയിടത്തും ശക്തമായ കാറ്റും വീശി. ഇതിന് പിന്നാലെയാണ് ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ്.
Read Moreപോലീസുകാരി ലിംഗ പരിശോധന ആവശ്യപ്പെട്ടു ! ആലുവ പോലീസ് സ്റ്റേഷനു മുമ്പില്‍ പ്രതിഷേധ മാര്‍ച്ചുമായി ട്രാന്‍സ്ജെന്‍ഡേഴ്സ്…
പോലീസുകാരുടെ നടപടിയില്‍ പ്രതിഷേധിച്ച് ആലുവ പൊലീസ് സ്റ്റേഷനിലേക്ക് ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മയുടെ മാര്‍ച്ച്. ലൈംഗികാതിക്രമ പരാതി നല്കിയ ട്രാന്‍സ്ജെന്‍ഡറിന്റെ ലിംഗ പരിശോധന നടത്തണമെന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥ ആവശ്യപ്പെട്ടെന്ന് ആരോപിച്ചാണ് മാര്‍ച്ച്. പ്രതിസ്ഥാനത്തുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണം എന്നാണാവശ്യം. എന്നാല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രകടനം ആലുവ പോലീസ് തടഞ്ഞു. ലൈംഗിക അതിക്രമ പരാതി നല്‍കാനെത്തിയ ട്രാന്‍സ്ജെന്‍ഡറിന്റെ ലിംഗ പരിശോധന വേണമെന്നായിരുന്നു പോലീസിന്റെ നിലപാട്. ലിംഗമാറ്റ ശസ്ത്രക്രിയ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കില്ലെന്നും പോലീസ് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ട്രാന്‍സ്ജെന്‍ഡേഴ്സ് കൂട്ടായ്മ പോലീസ് സ്റ്റേഷലിലേക്ക് മാര്‍ച്ച് നടത്തിയത്.
Read Moreവധ ഗൂഢാലോചന കേസ്; ദിലീപിന്റെ ഹര്‍ജിയില്‍ ഇന്നും വാദം; ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് ശബ്ദാനുകരണമെന്നു ദിലീപ്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും. ജസ്റ്റീസ് സിയാദ് റഹ്മാനാണ് വാദം കേള്‍ക്കുന്നത്. ദിലീപിന്റെ വാദം ഇന്നലെ പൂര്‍ത്തിയായി. പ്രോസിക്യൂഷന് വാദമാണ് ഇന്ന് നടക്കുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്ന് ദിലീപിന്റെ അഭിഭാഷകന് ഇന്നലെയും ആരോപിച്ചു. നിരവധി കേസുകളില്‍ ആരോപണവിധേയനായ എഡിജിപി എസ്. ശ്രീജിത്താണ് കേസന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ സത്യം കണ്ടെത്താനാകില്ലെന്നും ദിലീപിന്റെ അഭിഭാഷകന് പറഞ്ഞു. ദിലീപും കൂട്ടരും ഗൂഢാലോചന നടത്തിയെന്ന സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തിയാലേ സത്യം പുറത്തുവരൂവെന്നും പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ വാദിച്ചു. കേസ് റദ്ദാക്കാനാവില്ല. നിലവില്‍ അന്വേഷണം കാര്യക്ഷമമായി നടക്കുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നടത്തുന്നതിനെതിരേ ദിലീപ് നല്കിയ ഹര്‍ജി മറ്റൊരു ബെഞ്ച് തള്ളിയതാണെന്നും പ്രോസിക്യൂഷന്…
Read Moreകാപ്പൻ വീണ്ടും ഇടഞ്ഞു; ‘യുഡിഎഫിൽ പ്രശ്നങ്ങൾ; ഘടകകക്ഷികളിൽ പലരും തൃപ്തരല്ല; എൽഡിഎഫിലേക്ക് പോകില്ലെന്ന് മാണി സി കാപ്പൻ
കോട്ടയം: യുഡിഎഫിൽ സംഘാടനത്തിന്റെ കുറവുണ്ടെന്നും പല പരിപാടികളും തന്നെ അറിയിക്കുന്നില്ലെന്നും മാണി സി. കാപ്പൻ എംഎൽഎ. യുഡിഎഫിലെ പല കക്ഷികളും തൃപ്തരല്ല. എന്നാൽ ഒരു കാരണവശാലും മുന്നണി മാറി എൽഡിഎഫിലേക്കു പോകില്ലെന്നും മാണി സി. കാപ്പൻ രാഷ്്ട്രദീപികയോടു പറഞ്ഞു. കത്തു നല്കുംയുഡിഎഫിലെ പരിപാടികൾ തന്നെ അറിയിക്കാത്തതിൽ പരാതിയുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾക്കു ഉടൻ കത്തു നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മാണി സി. കാപ്പൻ പറഞ്ഞു. പാലാ കെഎസ്ആർടിസി സമുച്ചയത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടും വിവാദമുയർന്നിരിക്കുകയാണ്. ഉദ്ഘാടനവുമായി ബന്ധപ്പെട്ടു വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോർഡുകളിൽ നിന്നും സ്ഥലം എംഎൽഎയായ മാണി സി. കാപ്പന്റെ പേരും ചിത്രവും ഒഴിവാക്കിയതാണ് വിവാദത്തിലായത്. ഇതിനെതിരെ വിവിധ കോണുകളിൽ നിന്നും വലിയ രീതിയിലാണ് പ്രതിഷേധം ഉയർന്നത്. ഇതു പാലായിലെ രാഷ്്ട്രീയ വടംവലിയുടെ ഭാഗമാണെന്നും സംസാരമുണ്ട്. ഇതോടെയാണ് സംഭവം വിവാദമായത്. അധ്യക്ഷപദവി വിവാദംഅതേസമയം കെഎസ്ആർടിസി…
Read Moreപുതിയ മദ്യശാലകൾ തുടങ്ങുന്നത് അഴിമതി നടത്താൻ; ബസ്- ഓട്ടോ ചാർജ് വർധന ജനങ്ങളുടെ മേൽ അധിക ഭാരമുണ്ടാക്കുന്നതെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: മദ്യശാലകളുടെയും എണ്ണം വർധിപ്പിക്കാനുള്ള നീക്കം അഴിമതി മാത്രം ലക്ഷ്യം വെച്ചുള്ളതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിനു തുടർ ഭരണം കിട്ടിയതിന്റെ അഹങ്കാരമാണ്. പുതിയ മദ്യനയം സംബന്ധിച്ച് ഒരു കൂടിയാലോചനയും ഉണ്ടായിട്ടില്ലെന്നും സതീശൻ ആരോപിച്ചു. വിലക്കയറ്റം രൂക്ഷമായപ്പോൾ ബസ്, ഓട്ടോ ചാർജ് വർധിപ്പിക്കുന്നത് ജനങ്ങളുടെ മേൽ അധിക ഭാരമുണ്ടാക്കുന്നത്. പഠിക്കാതെയാണ് നിരക്ക് വർധന വരുത്തിയത്. ഇന്ധന വില വർധന മൂലം ജനങ്ങൾ ദുരിതത്തിലാകുന്പോൾ സർക്കാരിന് അധിക ലാഭമാണ് കിട്ടുന്നത്. അതിനാൽ സർക്കാരിനു കിട്ടുന്ന അധിക നികുതി വേണ്ടെന്നു വയ്ക്കാൻ തയാറാകണം. ഇന്ധന സബ്സിഡി കൊടുക്കണമെന്നും സതീശൻ പറഞ്ഞു. മാണി സി. കാപ്പൻ പരാതി പറയേണ്ടിയിരുന്നത് യുഡിഎഫ് ചെയർമാനായ തന്നോടോ കൺവീനറിനോടോ ആയിരുന്നു. മാധ്യമങ്ങളിലൂടെ പരാതി പറഞ്ഞത് അനൗചിത്യമാണ്. യുഡിഎഫിന്റെ പരിപാടികളിൽ പങ്കെടുക്കാൻ വിളിക്കുന്നില്ലെന്നു കാപ്പൻ ഇതുവരെ പരാതി പറഞ്ഞിട്ടില്ല. പരാതിയുണ്ടെങ്കിൽ അത് പരിശോധിച്ച് നടപടിയുണ്ടാകുമെന്നും…
Read Moreഎന്റെ കുട്ടികളെ അനാഥരാക്കരുത്…ഞാന്‍ ആരെയും കൊന്നിട്ടില്ല ! ഗര്‍ഭിണി മരിച്ചതിനു പിന്നാലെ കൊലക്കുറ്റത്തിന് കേസ്; ഡോക്ടര്‍ ആത്മഹത്യ ചെയ്തു…
ഗര്‍ഭിണി മരിച്ചതിനെത്തുടര്‍ന്ന് കൊലപാതകക്കുറ്റത്തിന് കേസ് എടുത്തതിനു പിന്നാലെ സ്വകാര്യ ആശുപത്രിയിയിലെ ഗൈനക്കോളജിസ്റ്റ് ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച ഡോക്ടര്‍ക്കെതിരെ പോലീസ് കേസ് എടുത്തതിന് പിന്നാലെയാണ് 42കാരിയായ അര്‍ച്ചന ശര്‍മ ആത്മഹത്യ ചെയ്തത്. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. ഞായറാഴ്ച രാത്രി 22കാരിയെ പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയ്ക്ക് മരണം സംഭവിക്കുകയായിരുന്നു. ഇതിന് കാരണം ഡോക്ടറുടെ അശ്രദ്ധയാണെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്ത് എത്തിയിരുന്നു. ഇവര്‍ ഡോക്ടര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തു. യുവതി മരിക്കാനിടയായത് അമിത രക്തസ്രാവമാണെന്നും തന്റെ ഭാഗത്തുനിന്ന് യാതൊരു അശ്രദ്ധയുണ്ടായിട്ടില്ലെന്നും ഡോക്ടറുടെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. ‘ ഞാന്‍ എന്റെ കുട്ടികളെ വളരെയധികം സ്നേഹിക്കുന്നു. അവരെ അനാഥരാക്കരുത്. ആരെയും കൊന്നിട്ടില്ല. നിരപരാധികളായ ഡോക്ടര്‍മാരെ ഉപദ്രവിക്കരുത്. എന്റെ ആത്മഹത്യ എന്റെ നിരപരാധിത്വം തെളിയിക്കും’കുറിപ്പില്‍ പറയുന്നു. ഡോക്ടറുടെ…
Read More