രക്തസാക്ഷിയെ നേടിയ ആഹ്ലാദത്തിൽ സിപിഎമ്മുകാർ തിരുവാതിര കളിക്കുന്നു; ധീരജിന്‍റേത് സിപിഎം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വമെന്ന് സുധാകരൻ

  ആലപ്പുഴ: ധീരജിന്‍റേത് സിപിഎം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. മരണവാർത്ത കേട്ടപ്പോൾ ആഹ്ലാദിക്കുകയായിരുന്നു സിപിഎം നേതാക്കൾ. വിലാപ യാത്ര നടക്കുമ്പോൾ സിപിഎം മുതിർന്ന നേതാവ് എം.എ ബേബി ഉൾപ്പെടെയുള്ളവർ തിരുവനന്തപുരത്തു മെഗാ തിരുവാതിര നടത്തി ആഘോഷിച്ചുവെന്നും സുധാകരൻ വിമർശിച്ചു. ധീരജ് മരിച്ചശേഷം കണ്ണൂരിൽ രക്തസാക്ഷി മണ്ഡപം പണിയാനാണ് സിപിഎമ്മുകാർ ആദ്യം പോയത്. രക്തസാക്ഷിത്വം ആഹ്ലാദമാക്കാനാണ് കമ്യൂണിസ്റ്റുകാർക്ക് താൽപര്യമെന്നും സുധാകരൻ ആഞ്ഞടിച്ചു. സംസ്ഥാനത്ത് അക്രമം അരങ്ങേറുമ്പോൾ പോലീസിന് അനക്കമില്ല. പോലീസുകാർ സിപിഎമ്മിന്‍റെ കിങ്കരന്മാർ ആയിരിക്കുന്നുവെന്നും സുധാകരൻ വിമർശിച്ചു. കെഎസ്‌യുവിലെ തന്‍റെ കുട്ടികൾ മുമ്പത്തെ പോലെയല്ല, രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. പലയിടത്തും യൂണിയനുകൾ പിടിച്ചു കഴിഞ്ഞു. ഇതൊക്കെ കണ്ട് വിറളി പൂണ്ടിരിക്കുകയാണ് എസ്എഫ്ഐക്കാർ. കെഎസ്‌യു പ്രവർത്തകരെ ഇല്ലാതാക്കാൻ പലയിടത്തും അക്രമ പരമ്പരയാണ് എസ്എഫ്ഐയും ഡിവൈഎഫ്ഐയും നടത്തുന്നതെന്നും സുധാകരൻ പറഞ്ഞു.

Read More

13 ബിജെപി എംഎൽഎമാർ എസ്പിയിലേക്ക്! എംഎൽഎമാരെ നിരീക്ഷിച്ച് ബിജെപി; കളത്തിലിറങ്ങി ശരത് പവാർ

നിയാസ് മുസ്തഫ ശരത് പവാർ പറഞ്ഞ ആ 13 എംഎൽഎമാർ ആരായിരിക്കും? ബിജെപി യുപി ഘടകം ആശങ്കയിൽ. തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യയും മൂന്ന് എംഎൽഎമാരും ബിജെപി വിട്ട സാഹചര്യത്തിലാണ് ശരത് പവാറിന്‍റെ അവകാശവാദം വെള്ളിടിയായി ബിജെപിയുടെ മേൽ പതിച്ചത്. 13എംഎൽഎമാർ കൂടി ബിജെപി വിട്ട് എസ്പിയിൽ ചേരുമെന്നായിരുന്നു എൻസിപി അധ്യക്ഷനും പ്രതിപക്ഷ നിരയുടെ പ്രധാന മുഖവുമായ ശരത് പവാറിന്‍റെ അവകാശവാദം. ഇതോടെ ബിജെപി എംഎൽഎമാരെ നിരീക്ഷിക്കാൻ പാർട്ടി തുടങ്ങിയിട്ടുണ്ട്. മറുകണ്ടം ചാടാൻ സാധ്യതയുള്ളവരുടെ ലിസ്റ്റ് തയാറാക്കിയാണ് നിരീക്ഷണം. ഉണ്ടയില്ലാ വെടി ‍? മന്ത്രി അടക്കമുള്ള ബിജെപി എംഎൽഎമാർ മറുകണ്ടം ചാടിയത് ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. ഇനി ശരത്പവാർ പറഞ്ഞതുപോലെ 13 എംഎൽഎമാർ കൂടി മറുകണ്ടം ചാടിയാൽ തുടർഭരണമെന്ന ബിജെപിയുടെ സ്വപ്നത്തിനുമേൽ കരിനിഴൽ വീഴും. എന്നിരുന്നാലും, ബിജെപി ക്യാന്പുകളെ ഭീതിയിലാക്കാൻ ശരത്പവാർ…

Read More

പ്രണയിതാക്കള്‍ക്കും സാങ്കല്‍പ്പിക പ്രണയിതാക്കള്‍ക്കും പ്രണയം നഷ്ടപ്പെട്ടവര്‍ക്കുമെല്ലാം ഒരവസരം! ബോചെ പ്രണയലേഖന മത്സരം; പ്രണയലേഖനമെഴുതാം, സമ്മാനം നേടാം…

കോഴിക്കോട്: “അക്ഷരങ്ങളിലൂടെയുള്ള പ്രണയം, അക്ഷരങ്ങളോടുള്ള പ്രണയം’ എന്ന ശീര്‍ഷകത്തില്‍ ഡോ.ബോബി ചെമ്മണ്ണൂര്‍ പ്രണയലേഖന മത്സരം നടത്തുന്നു. ഫെബ്രുവരി 14ന്‍റെ ലോക വാലന്‍റൈന്‍സ് ദിനത്തോടനുബന്ധിച്ചാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ഡോ. ബോബി ചെമ്മണ്ണൂര്‍, ജഡ്ജിംഗ് പാനല്‍ അംഗങ്ങളായ നടന്‍ വി.കെ. ശ്രീരാമന്‍, കെ.പി. സുധീര, റഹീഖ് അഹമ്മദ് , ശ്രുതി സിത്താര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രണയിതാക്കള്‍ക്കും സാങ്കല്‍പ്പിക പ്രണയിതാക്കള്‍ക്കും പ്രണയം നഷ്ടപ്പെട്ടവര്‍ക്കുമെല്ലാം ലേഖനങ്ങളെഴുതാം. നിബന്ധനകളൊന്നുമില്ല. അടുത്ത അഞ്ചു ഞായറാഴ്ചകളില്‍ ആ ആഴ്ചയിലെ ഏറ്റവും മികച്ച 20 പ്രണയ ലേഖനങ്ങള്‍ക്ക് വ്യത്യസ്തമായ സമ്മാനങ്ങള്‍ നല്‍കും. അഞ്ച് ആഴ്ചകളിലെ നൂറു വിജയികളില്‍നിന്ന് വിജയിക്കുന്ന ഒരാള്‍ക്ക് ബംബര്‍ സമ്മാനം നല്‍കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സ്വര്‍ണ നാണയം, റോള്‍സ് റോയ്‌സില്‍ പ്രണയിതാക്കള്‍ക്കോ അവരുടെ കുടുംബത്തിനോ ആഢംബര യാത്ര, മറ്റ് പതിനെട്ട് പേര്‍ക്കും ഓക്‌സിജന്‍ റിസോര്‍ട്ടുകളില്‍ ഒരു ദിവസത്തെ താമസം എന്നിവ ലഭിക്കും.…

Read More

അച്ഛനെ മദ്യംനൽകി അബോധാവസ്ഥയിലാക്കിയ ശേഷം..! ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ രണ്ടുപേർകൂടി അറസ്റ്റിൽ; ഒമ്പതു പേരുണ്ടെന്ന് പെണ്‍കുട്ടി

പത്തനംതിട്ട: അട്ടത്തോട്ടിൽ വനവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ രണ്ടു പേർകൂടി പിടിയിൽ. കേസിൽ നേരത്തേ ഒരാൾ അറസ്റ്റിലായിരുന്നു. അട്ടത്തോട് നെടുങ്ങാലിൽ വീട്ടിൽ രമേശൻ (24), ഉതിമൂട്ടിൽ കണ്ണൻ ദാസ് (27) എന്നിവരെയാണ് കഴിഞ്ഞ ദിവസം പന്പ പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയായ ജയകൃഷ്ണനെ (22) കഴിഞ്ഞ നവംബറിൽ ഇതേ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചിറ്റാർ പ്രീമെട്രിക് ഹോസ്റ്റലിൽ താമസിച്ച് പത്താം ക്ലാസിൽ പഠിച്ചുവരവേയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. മഹിളാ മന്ദിരത്തിലും ട്രൈബൽ ഹോസ്റ്റലിലും കഴിഞ്ഞ പെണ്‍കുട്ടിയെ ആരോഗ്യ പ്രവർത്തകർ പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത്. ഒരു വർഷം മുന്പ് നിലയ്ക്കലിൽ ജോലിക്ക് വന്ന ജയകൃഷ്ണനുമായി പെണ്‍കുട്ടി പ്രണയത്തിലാവുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 14ന് ഇയാൾ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനെന്ന വ്യാജേന നിലയ്ക്കൽ ക്ഷേത്രത്തിൽ…

Read More

അമ്മപ്പുലിയെത്തി ഒരു കുഞ്ഞുമായി മടങ്ങി, വീണ്ടുമെത്തുമെന്ന പ്രതീക്ഷയിൽ വനംവകുപ്പ്; കുഞ്ഞിനെ മാറ്റിയത് കൂട്ടിലകപ്പെടാതെ വിദഗ്ധമായി 

പാലക്കാട്: ഉമ്മിനിയിൽ വനംവകുപ്പ് സ്ഥാപിച്ച പുലിക്കൂട്ടിൽ അകപ്പെടാതെ തള്ളപ്പുലി കുഞ്ഞുങ്ങളിലൊന്നിനെ കടത്തിക്കൊണ്ടുപോയി. കൂട്ടിലകപ്പെടാതെ വിദഗ്ധമായാണു അമ്മപ്പുലി കുഞ്ഞിനെ മാറ്റിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഉമ്മിനിയിലെ ആളില്ലാത്ത കെട്ടിടത്തിൽനിന്നു രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. തുടർന്ന് അമ്മപ്പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചെങ്കിലും കുഞ്ഞുങ്ങളെ തേടിയെത്തിയ പുലി വനംവകുപ്പുവച്ച കൂട്ടിൽ കുടുങ്ങാതെ മടങ്ങി. ചെറി യ കൂടിനു പകരം വലിയ രണ്ടു കൂടുകൾ സ്ഥാപിച്ചു. ഒരു കൂട്ടിൽ രണ്ടു പുലിക്കുഞ്ഞുങ്ങളെ വച്ചു. സമീപത്ത് വനം വകുപ്പ് ജീവനക്കാർ കാവൽനിന്നു. എന്നാൽ നേരം വെളുത്തപ്പോൾ കൂട്ടിൽ അകപ്പെടാതെ ഒരു കുഞ്ഞിനെയുമായി തള്ളപ്പുലി മടങ്ങി. കൊണ്ടുപോയ കുഞ്ഞിനെ സമീപ പ്രദേശത്ത് തന്നെ വച്ചിട്ടുണ്ടാകുമെന്നാണു കരുതുന്നതെന്നു വാളയാർ റേഞ്ച് ഓഫീസർ ആഷിക് അലി പറഞ്ഞു. രാവിലെ കൂട് പരിശോധിച്ച ജീവനക്കാരാണ് ഒരു കുഞ്ഞിനെ പുലി കൊണ്ടുപോയതായി കണ്ടെത്തിയത്. രണ്ടാമത്തെ കുഞ്ഞിനെ കൊണ്ടുപോവാൻ പുലി വീണ്ടുമെത്തുമെന്ന പ്രതീക്ഷയിൽ ജീവനക്കാർ…

Read More

നിയന്ത്രണങ്ങൾക്കിടെ കുരങ്ങന്‍റെ സംസ്കാര ചടങ്ങ്; 1500 പേർ പങ്കെടുത്തു; രണ്ട് പേർ അറസ്റ്റിൽ

ഭോപ്പാൽ: മധ്യപ്രദേശില്‍ ചത്തുപോയ കുരങ്ങന്‍റെ “സംസ്കാര ചടങ്ങിൽ’ ആളുകൾ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പങ്കെടുത്തതിൽ കേസെടുത്ത് പോലീസ്. രാജ്ഘഡ് ജില്ലയിലെ ദാല്‍പുര ഗ്രാമത്തിൽ നടന്ന ചടങ്ങളിൽ 1500 പേരാണ് പങ്കെടുത്തത്. ഇതില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 29നായിരുന്നു ഗ്രാമവാസികൾ സംസ്കാര ചടങ്ങ് സംഘടിപ്പിച്ചത്. ഗ്രാമത്തിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ചത്തുപോയ കുരങ്ങൻ. അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം ഗ്രാമവാസികളില്‍ നിന്ന് പിരിവെടുത്ത് 1500ലധികം പേര്‍ക്ക് പ്രത്യേക വിരുന്നും സംഘാടകര്‍ ഒരുക്കി. സംസ്‌കാരം നടക്കുന്ന ഇടത്തേക്ക് കുരങ്ങന്‍റെ ജഡവും വഹിച്ച് ആളുകള്‍ കൂട്ടത്തോടെ നടന്നുപോവുന്നതിന്‍റെയും ആളുകൾ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന്‍റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിനുപിന്നാലെയാണ് പോലീസ് നടപടി. കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 144 പ്രഖ്യാപിച്ച് കൂട്ടംചേരലുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Read More

ഇടുക്കിയിലേത് പെട്ടെന്നുള്ള കൊലപാതകം; ഗൂഢാലോചന കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ്

ഇടുക്കി: പൈനാവ് ഗവൺമെന്‍റ് എന്‍ജിനിയറിംഗ് കോളജിലേതു പെട്ടന്നുണ്ടായ കൊലപാതകമാണെന്ന് എസ്പി കറുപ്പ്സ്വാമി. കൊലപാതകവുമായി ബന്ധപ്പെട്ടു ഗൂഢാലോചന നടന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ രാഷ്‌ട്രീയ കാരണങ്ങളുണ്ടോയെന്നു പരിശോധിക്കുന്നതായും എസ്പി പറഞ്ഞു. അതേസമയം, എസ്എഫ്ഐ പ്രവർത്തകൻ ധീരജനെ കുത്തിയത് രാഷ്‌ട്രീയ വിരോധത്തെത്തുടര്‍ന്നെന്നാണ് എഫ്ഐആറിൽ പറയുന്നത്. പിടിയിലായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോയുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇരുവരെയും ഇന്നു കോടതിയിൽ ഹാജരാക്കും.

Read More

ഇടുക്കി കൊലപാതകം ദൗർഭാഗ്യകരം; സുധാകരന്‍റെ തലയിൽ കെട്ടിവയ്ക്കാനുള്ള സിപിഎം ശ്രമം നടക്കില്ലെന്ന് വിഡി സതീശൻ

  തിരുവനന്തപുരം: ഇടുക്കിയിലെ എസ്എഫ്ഐ പ്രവർത്തകന്‍റെ കൊലപാതകം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങളെ കോൺഗ്രസ് ഒരിക്കലും ന്യായികരിക്കില്ലെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഇടുക്കി കൊലപാതകം കെ. സുധാകരന്‍റെ തലയിൽ കെട്ടിവയ്ക്കാനുള്ള സിപിഎം ശ്രമം നടക്കില്ല. ഇതിന്‍റെ പേരിൽ സിപിഎം സംസ്ഥാനത്ത് നടത്തുന്ന അക്രമ സംഭവങ്ങളെ ഒരിക്കലും അംഗീകരിക്കാനാകില്ല. കേരളത്തിലെ കാമ്പസുകളിൽ വിദ്യാർഥികൾക്ക് നേരെ വ്യാപകമായ മർദനമാണ് എസ്എഫ്ഐ നടത്തുന്നത്. മഹാരാജാസ് കോളജിൽ എസ്എഫ്ഐ പ്രവർത്തകർ കഴിഞ്ഞ ദിവസം അഴിഞ്ഞാടുകയായിരുന്നുവെന്നും സതീശൻ പറഞ്ഞു.

Read More

ആക്രമിക്കപ്പെട്ട നടിയുടെ കുറിപ്പിന്   ലൈക്കടിച്ച്  സിനിമാ താരങ്ങൾ;  കുറിപ്പിന് സൂപ്പർസ്റ്റാറുകൾ നൽകിയ കമന്‍റ് കണ്ടോ!

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും.ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെ നടിയുടെ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ഇരുവരും പിന്തുണ അറിയിച്ചത്. നടിയുടെ കുറിപ്പിനടിയില്‍ ബഹുമാനം എന്ന് മോഹന്‍ലാല്‍ കുറിച്ചപ്പോള്‍ നിനക്കൊപ്പം എന്നായിരുന്നു മമ്മൂട്ടിയുടെ രേഖപ്പെടുത്തല്‍. നടിക്കു പിന്തുണയുമായി പ്രമുഖ യുവതാരങ്ങളെല്ലാം രംഗത്തുവന്നിട്ടും സൂപ്പര്‍സ്റ്റാറുകള്‍ ഒന്നും മിണ്ടാതിരുന്നത് സിനിമാരംഗത്തുനിന്ന് ഉള്‍പ്പെടെ വലിയ വിമര്‍ശനത്തിന് ഇടവരുത്തിയിരുന്നു. മഞ്ജുവാര്യര്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആശിഖ് അബു, പാര്‍വതി, റിമ കല്ലിങ്കല്‍, ഐശ്വര്യ ലക്ഷ്മി, ബാബുരാജ് തുടങ്ങി നിരവധി താരങ്ങള്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചിരുന്നു. തനിക്കു സംഭവിച്ച അതിക്രമത്തിനുശേഷം തന്‍റെ പേരും വ്യക്തിത്വവും അടിച്ചമര്‍ത്തപ്പെടുകയാണെന്നും നീതി പുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും താന്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും ആക്രമിക്കപ്പെട്ട നടി ഇന്‍സ്റ്റാഗ്രാമില്‍ കുറിപ്പിട്ടിരുന്നു. മൂന്നു ലക്ഷത്തോളം പേരാണ് ഈ കുറിപ്പിന് ലൈക്കടിച്ചും പിന്തുണ…

Read More

ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയിൽ; വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് പിന്നിലെന്ന് ഹര്‍ജി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപ്, സഹോദരനായ അനൂപ് എന്ന പി. ശിവകുമാര്‍, സഹോദരിയുടെ ഭര്‍ത്താവ് ടി.എന്‍. സൂരജ് എന്നിവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണസംഘം ഉണ്ടാക്കിയ കള്ളക്കഥയാണ് കേസെന്നും വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് പിന്നിലെന്നും ഹര്‍ജിയില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്‍റെ പ്രതികാര നടപടിയുടെ ഭാഗമാണ് ഈ കേസെന്നും തനിക്കും ബന്ധുക്കള്‍ക്കുമെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും ഹര്‍ജിയില്‍ ദിലീപ് പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ ബൈജു പൗലോസിന്‍റെ സാക്ഷി വിസ്താരം ഡിസംബര്‍ 29 നു നിശ്ചയിച്ചിരുന്നു. ഇതിനിടെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍നിന്ന് ഇറങ്ങിപ്പോയി. തൊട്ടുപിന്നാലെ തുടരന്വേഷണത്തിനായി പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും അപേക്ഷ നല്‍കി. അന്വേഷണ ഉദ്യോഗസ്ഥന്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നുണ്ട്.…

Read More