ആലപ്പുഴ: പുന്നപ്ര ഗവൺമെന്റ് ജെ.ബി. സ്കൂൾ കെട്ടിട ഉദ്ഘാടനത്തിൽനിന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരന്റെ പേര് വെട്ടി. സുധാകരൻ എംഎൽഎ ആയിരുന്നപ്പോൾ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടമാണിത്. ഇതിന്റെ ഉദ്ഘാടനത്തിൽനിന്നുമാണ് സുധാകരനെ പൂർണമായും ഒഴുവാക്കിയിരിക്കുന്നത്. ഇതര രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് ക്ഷണമുള്ളപ്പോഴാണ് സുധാകരനെ ഒഴിവാക്കിയത്. പ്രോഗ്രാം നോട്ടീസിലെ സ്കൂൾ കെട്ടിടത്തിലെ ജി. സുധാകരന്റെ പേര് ഫോട്ടോഷോപ്പ് ഉപയോഗിച്ച് മായ്ക്കുകയും ചെയതു. സംഭവം പരിശോധിക്കുമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. അടുത്തിടെ അന്പലപ്പുഴ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം ജി. സുധാകരനെതിരെ നടപടി സ്വീകരിച്ചിരുന്നു.
Read MoreCategory: Loud Speaker
സിനിമാ ചിത്രീകരണം തടസപ്പെടുത്തിയാൽ നടപടി; ഇന്ധന നികുതി കുറയ്ക്കാനുള്ള സമരമാണ് കോൺഗ്രസ് നടത്തുന്നത്; യൂത്ത് കോൺഗ്രസിനെതിരേ സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന നികുതി കുറയ്ക്കാനുള്ള സമരമാണ് കോൺഗ്രസ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമരം സിനിമാ വ്യവസായത്തിനെതിരല്ല. ഷൂട്ടിംഗ് സ്ഥലത്ത് ചിത്രീകരണം തടസപ്പെടുന്ന തരത്തിലുള്ള ഒരു സമരവും കോൺഗ്രസും പോഷക സംഘടനകളും നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് കെപിസിസി യോഗ തീരുമാനമാണ്. ഇത്തരം സമരം ചെയ്യാൻ പാടില്ലെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. രാഷ്ട്രീയമായ ആക്ഷേപങ്ങൾ രാഷ്ട്രീയമായി നേരിടണം. അല്ലാതെ ഭീഷണിപ്പെടുത്തലും ജോലി തടസപ്പെടുത്തുകയുമല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ സമരം കോൺഗ്രസിന് ചേർന്ന രീതിയല്ല. പാർട്ടി നിർദ്ദേശം ലംഘിച്ചാൽ നടപടി എടുക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
Read Moreഎട്ടു വര്‍ഷത്തെ മാവോയിസ്റ്റ് വനവാസം; കബനി ദളത്തിലെ ഡപ്യൂട്ടി കമാന്‍ഡന്റായിരുന്ന ലിജീഷ് വഴി കാടിളക്കി എടിഎഫ്
സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലകളില്‍ എട്ടുവര്‍ഷമായി വനവാസം നടത്തുന്ന മാവോയിസ്റ്റുകളെ പുകച്ചു പുറത്തുചാടിക്കാന്‍ ആന്റി ടെററിസ്റ്റ് ഫോഴ്സിന്റെ ഓപ്പറേഷന് ! കേരള - തമിഴ്നാട് – കര്‍ണാടക വനാതിര്‍ത്തി (ട്രയാങ്കിള്‍ ) കളില്‍ കേന്ദ്രീകരിച്ചുള്ള മാവോയിസ്റ്റുകളെയും ഇവര്‍ക്ക് നേതൃത്വം നല്കുന്ന മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗങ്ങളെയും മാവോയിസ്റ്റുകള്‍ക്ക് നഗരത്തില്‍നിന്ന് സഹായം എത്തിച്ചു നല്കുന്ന കൊറിയറുകളേയും കണ്ടെത്താനുള്ള ദൗത്യമാണ് ആരംഭിച്ചത്. 40 ഓളം പേര് ഇനിയും കേരള വനാതിര്‍ത്തികളില്‍ തമ്പടിച്ചതായാണ് വിവരം. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യില്‍ എന്‍ഐഎയിലെ ഡെപ്യൂട്ടേഷന് ശേഷം സംസ്ഥാന പോലീസില്‍ തിരിച്ചെത്തിയ എസ്പി എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ അര്‍ബണ്‍ കമാഡോകളടങ്ങിയ സംഘമാണ് ദൗത്യസേനയിലുള്ളത്. വയനാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ വിവധ കേന്ദ്രങ്ങളിലും വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.ഇന്നലെ നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന രണ്ട് പേരെ എടിഎഫ്…
Read Moreഅപൂര്‍വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട്..! ലക്ഷ്മണ വൃത്തത്തിൽ; ആന്ധ്ര സ്വദേശിനിയെ പരിചയപ്പെടുത്തിയോ? ഇടപാടുകളുടെ വാട്സ്ആപ് ചാറ്റുകള്‍ പുറത്ത്
കൊച്ചി: മോന്സണ് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐ ജി ലക്ഷ്മണിനെതിരെ കൂടുതല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു ലഭിച്ചു. പുരാവസ്തു തട്ടിപ്പില്‍ ഐജി ഇടനിലക്കാരനായി എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പുരാവസ്തു ഇടപാടിന് ആന്ധ്ര സ്വദേശിനിയെ മോണ്‍സനു പരിചയപ്പെടുത്തിക്കൊടുത്തത് ഐജി ലക്ഷ്മണയാണെന്നും സൂചനയുണ്ട്. മോന്‍സന്റെ കൈവശം ഉള്ള അപൂര്‍വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട് എന്നിവയടക്കം ഇടനിലക്കാരി വഴി വില്പന നടത്താന്‍ പദ്ധതി ഇട്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയതായി പറയുന്നു. ഐജി ലക്ഷ്മണയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് അഞ്ചിന് തിരുവനന്തപുരം പോലീസ് ക്ലബില്‍ ഇടനിലക്കാരിയും മോന്‍സനും കൂടിക്കാഴ്ച നടത്തിയതായും പറയപ്പെടുന്നു. ഐജി ആവശ്യപ്പെട്ട പ്രകാരം മോന്‍സന്റെ വീട്ടില്‍നിന്നു പുരാവസ്തുക്കള്‍ പോലീസ് ക്ലബില്‍ എത്തിച്ചു. ഐജി പറഞ്ഞയച്ച പോലീസ് ഉദ്യോഗസ്ഥരാണ് ഇതു കൊണ്ടുപോയത്. ഇടപാടിന് മുന്‍പ് പുരാവസ്തുക്കളുടെ ചിത്രം മോന്‍സന്റെ ജീവനക്കാര്‍ ഇടനിലക്കാരിക്ക് അയച്ചു കൊടുത്തതായും വ്യക്തമായിട്ടുണ്ട്. ഇടപാടുകളുടെ…
Read Moreആവിഷ്കാര സ്വതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ആവിഷ്കാര സ്വതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജോജു ജോർജിന്റെ കാർ അടിച്ചു തകർത്തതും ഷൂട്ടിംഗ് സെറ്റുകളിൽ ചിത്രീകരണം തടസപ്പെടുത്തിയ സംഭവങ്ങളും ഉയർത്തി എം.മുകേഷ് എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ല. കലാകാരന്മാരുടെ ആവിഷ്കാര സ്വതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റത്തെ ശക്തമായി നേരിടും. ഇത്തരം നടപടികൾ ഫാസിസ്റ്റ് സമീപനമാണെന്നും അവരെ സാമൂഹ്യദ്രോഹികൾ എന്നാണ് നമ്മൾ വിളിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreകുറുപ്പിനെ വരവേൽക്കാൻ ഫിയോക്! ചിത്രം ഒടിടി വിട്ടതിനു പിന്നിൽ മമ്മൂട്ടിയോ? ഫാന്‍സുകാരുടെ ആഘോഷത്തിനൊപ്പം സ്വന്തം നിലയ്ക്കും തിയറ്ററില്‍ ആഘോഷം നടത്താനാണ് തീരുമാനം
കോഴിക്കോട്: പ്രതിസന്ധിനാളുകള്ക്കു ശേഷം തിയറ്ററുകളിലേക്ക് എത്തുന്ന, സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്റെ ചിത്രം കുറുപ്പിനെ വരവേല്‍ക്കാന്‍ തിയറ്റര്‍ ഉടമകള്‍. നിലവില്‍ മരക്കാര്‍ വിഷയത്തില്‍ മോഹന്‍ലാലുമായും ആന്റണി പെരുമ്പാവൂരുമായും ഇടഞ്ഞുനില്‍ക്കുന്ന തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് കുറുപ്പ് എന്ന സിനിമയുടെ റിലീസിംഗ് ആഘോഷമാക്കാനുള്ള തീരുമാനത്തിലാണ്. ഫാന്‍സുകാരുടെ ആഘോഷത്തിനൊപ്പം സ്വന്തം നിലയ്ക്കും തിയറ്ററില്‍ ആഘോഷം നടത്താനാണ് തീരുമാനം. തിയറ്ററുടമകളെ പ്രതിസന്ധി കാലത്ത് രക്ഷിക്കാന്‍ എത്തുന്ന സിനിമ എന്നതാണ് ശ്രീനാഫ് രാജേന്ദ്രന്റെ സംവിധാനത്തിലൊരുങ്ങുന്ന കുറുപ്പ് എന്ന ചിത്രത്തിനു തീയേറ്ററുകാർ നൽകുന്ന ഇമേജ്. നവംബര്‍ 12നാണ് റിലീസ്. അതേസമയം, മരക്കാര്‍ സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ടു മലയാളസിനിമയില്‍ ചേരിതിരിവ് രൂക്ഷമായിട്ടുണ്ട്. മരക്കാര്‍ സിനിമയുടെ നിര്‍മാതാവും മോഹന്‍ലാലിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂരിനെതിരെ സിനിമാ മേഖലയിലുള്ള ഒരു വിഭാഗത്തിന്റെ എതിർപ്പ് താരസംഘടനയ്ക്കുള്ളിലും നിഴലിക്കുന്നു. നഷ്ടം സഹിച്ചും ദുല്‍ഖര്‍ സല്മാന് നായകനായ കുറുപ്പ് എന്ന സിനിമ നവംബര്‍ 12ന്…
Read Moreപാലായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മാനന്തവാടി സ്വദേശി പിടിയില്‍ ! അജ്മല്‍ പെണ്‍കുട്ടിയെ വലയിലാക്കിയത് മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാന്‍ വന്നപ്പോള്‍
പാലായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാനന്തവാടി സ്വദേശിയായ യുവാവ് പിടിയില്‍.മാനന്തവാടി പേര്യ സ്വദേശി എക്കണ്ടിയില്‍ മുഹമ്മദ് അജ്മലാണ് അറസ്റ്റിലായത്. ചാറ്റിങ്ങിലൂടെ പ്രതി പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ കൈക്കലാക്കിയ യുവാവ് പിന്നീട് വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം നടത്തിയത്. മുഹമ്മദ് അജ്മല്‍ മുന്‍പ് ജോലി ചെയ്തിരുന്ന മൊബൈല്‍ കടയില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പെണ്‍കുട്ടി എത്തിയിരുന്നു. ഫോണ്‍ നമ്പര്‍ കരസ്ഥമാക്കിയ പ്രതി വാട്ട്സ് ആപ്പിലൂടെ പെണ്‍കുട്ടിയുമായി നിരന്തരം ബന്ധപെടുകയും പ്രണയത്തിലാവുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയെ അജ്മല്‍ ക്രൂരമായി പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ പോക്സോ, ബലാത്സംഗം, ഐടി നിയമങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ ലാപ്ടോപ്പും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു. മാനസിക നിലയില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ കുട്ടിയോട് ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് പാലായില്‍ നിന്ന് കടന്നുകളഞ്ഞ പ്രതി വയനാട്ടില്‍ മൊബൈല്‍ ഷോപ്പ്…
Read Moreസമാധാന നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ്സായ് വിവാഹിതയായി;വരൻ അസര്‍ മാലിക്
ലണ്ടൻ: സമാധാന നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ്സായ് (24) വിവാഹിതയായി. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസര്‍ മാലികാണ് വരന്. മലാല തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടത്. ബ്രിട്ടനിലെ ബെര്‍മിംഗ്ഹാമിലുള്ള വീട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ്. 2012ൽ സ്കൂൾ കുട്ടിയായിരിക്കെ വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ വച്ച് താലിബാൻ തലയിലേക്ക് വെടിവച്ച് വധിക്കാൻ ശ്രമിച്ചതോടെയാണ് മലാല ലോകപ്രശസ്തയായത്. വിദേശത്ത് ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിവന്ന മലാല 16ാം വയസിൽ യുഎന്നിൽ പ്രസംഗിച്ചു. 2014 ൽ പതിനേഴാം വയസിൽ നൊബേൽ സമ്മാനം ലഭിച്ചു.
Read Moreബെഡ്റൂമില്‍ കയറി 16കാരിയെ പീഡിപ്പിച്ച സഹപാഠി അറസ്റ്റില്‍ ! 17കാരന് പലതവണ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടിയുടെ പരാതി…
പതിനാറുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ച സഹപാഠിയായ 17കാരന് അറസ്റ്റില്‍. പത്തനംതിട്ടയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും പിതാവ് പതിനേഴുകാരനെ പിടികൂടുകയായിരുന്നു. രക്ഷപെട്ടോടിയെങ്കിലും പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പ് ചുമത്തിയാണ് കേസ്. വീടിന്റെ മുകള്‍നിലയിലാണ് പെണ്‍കുട്ടിയുടെ കിടപ്പുമുറി. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും യുവാവിന്റെ ശബ്ദം കേട്ട് സംശയം തോന്നിയ പിതാവ് മുറിയിലെത്തി. വാതിലില്‍ മുട്ടിയെങ്കിലും ആദ്യം തുറന്നില്ല. പിതാവിനെ കണ്ടതും യുവാവ് മുകളിലത്തെ നിലയില്‍ നിന്ന് ചാടി ഇരുചക്ര വാഹനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടി താഴെ എത്തിയ പെണ്‍കുട്ടിയുടെ പിതാവ് ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും യുവാവ് വാഹനം മുന്നോട്ടെടുത്ത് രക്ഷപ്പെട്ടു. മുറിയിലെത്തിയ പിതാവ് മകളോട് കാര്യം തിരക്കി. ഒരേ സ്കൂളില്‍ പഠിക്കുന്ന ഇരുവരും ഏറെ കാലമായി പ്രണയത്തിലായിരുന്നു. ഇതേ തുടര്‍ന്നാണ് യുവാവ് പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക്…
Read Moreബ്രേക്ക് ദ ക്രൈം! തടവുചാടുന്നവരെ പൂട്ടാന്‍ ‘ലൈവ്’ഫോട്ടോ; നടപ്പിലാക്കുന്നത് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശാനുസരണം
കെ. ഷിന്റുലാല്‍ കോഴിക്കോട് : ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന തീവ്രവാദമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനും പ്രതികളെ അതിവേഗം കണ്ടെത്തുന്നതിനുമായി “ബ്രേക്ക് ദ ക്രൈം’ നടപ്പാക്കുന്നു. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിര്ദേശാനുസരണംസംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരുടെ ഏറ്റവും പുതിയ ഫോട്ടോ എടുത്ത് സൂക്ഷിച്ചാണ് കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനുള്ള പദ്ധതി നടപ്പാക്കുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, കള്ളക്കടത്ത്, ക്വട്ടേഷന്‍ , ലഹരി കേസുകളില്‍ പുറത്തിറങ്ങുന്നവര്‍ വീണ്ടും സമാന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് സംസ്ഥാനങ്ങള്‍ക്ക് തടവുപുള്ളികളുടെ ഏറ്റവും പുതിയ ഫോട്ടോകള്‍ സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് പോലീസിനും മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും സഹായകമായ രീതിയില്‍ ഇ-പ്രിസണില്‍ വിവരങ്ങള്‍ സൂക്ഷിക്കാന്‍ ജയില്‍ ഡിജിപി ഷേയ്ഖ് ദര്‍വേഷ് സാഹിബ് ഉത്തരവിട്ടു . അപ്ഡേറ്റ് ചെയ്യണം തടവുകാരെ ജയിലില്‍ പ്രവേശിക്കുമ്പോഴും ജാമ്യം, ഇടക്കാല ജാമ്യം, പരോള്‍, മോചനം എന്നിവയിലൂടെ പുറത്തിറങ്ങുന്ന തടവുകാരുടെ ആ സമയത്തുള്ള ഫോട്ടോ ഇ-പ്രിസണില്‍ അപ്ഡേറ്റ് ചെയ്യണം.…
Read More