മരക്കാർ എത്തുന്നത് പത്തു ഭാഷകളിൽ? വിശേഷങ്ങള്‍ ഇങ്ങനെ…

മോഹൻലാലിന്‍റെതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്‍റെ സിംഹം. പ്രഖ്യാപന വേളമുതൽ ആരാധകർ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. ഷൂട്ടിംഗ് പൂർത്തിയാക്കിയ സിനിമ നിലവിൽ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലാണുളളത്. മോഹൻലാലിന്‍റെ കരിയറിലെ വലിയ ബഡ്ജറ്റ് ചിത്രങ്ങളിലൊന്നായിട്ടാണ് മരക്കാർ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. വന്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്‍റെ ആദ്യ ടീസറിനായും വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഒപ്പം എന്ന സിനിമയുടെ വലിയ വിജയത്തിനു ശേഷമായിരുന്നു മോഹൻലാൽ പ്രിയദർശൻ ടീം മരക്കാർ അറബിക്കടലിന്‍റെ സിംഹത്തിനായി ഒന്നിച്ചിരുന്നത്. മലയാളത്തിൽ ഇറങ്ങാൻ പോവുന്നതിൽ വെച്ച് എറ്റവും ചെലവേറിയ സിനിമകളിലൊന്നായിട്ടാണ് മരക്കാർ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തിറങ്ങിയതുമുതൽ എല്ലാവരിലും പ്രതീക്ഷകൾ വർധിച്ചിരുന്നു. പത്ത് ഭാഷകളിൽ മോഹൻലാൽ ചിത്രം പുറത്തിറങ്ങുമെന്നാണ് പുതിയ റിപ്പോർട്ടുകൾ വന്നിരുന്നത്. ഇത് സാധിച്ചാൽ ഇന്ത്യൻ സിനിമയിലെ തന്നെ ചരിത്രമായി മരക്കാർ അറബിക്കടലിന്‍റെ സിംഹം…

Read More

കല്യാണം കാരണമോ ആ സിനിമ ഉപേക്ഷിച്ചത് ?

സംവിധായകൻ വിഘ്നേഷും നയൻതാരയും തമ്മിലുള്ള പ്രണയം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പ്രണയം കല്യാണത്തിലേക്കെത്താൻ അധികനാൾ വേണ്ടിവരില്ലായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മണിരത്‌നത്തിന്‍റെ ചിത്രത്തില്‍ നിന്ന് നയന്‍താര പിന്മാറിയതിന്‍റെ കാരണവും കല്യാണം തന്നെയെന്നാണ് പപ്പരാസികളുടെ കണ്ടെത്തൽ. നയൻസിന്‍റെയും വിഘ്നേഷിന്‍റെയും വിവാഹം ഉടന്‍ നടത്താനാണ് വീട്ടുകാരുടെ തീരുമാനം. നയന്‍താര ഇപ്പോള്‍ കരാർ ചെയ്തിരിക്കുന്ന സിനിമകള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ വിവാഹം നടത്താനാണ് ആലോചിക്കുന്നത്. എന്നാല്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിന് ഒരു വര്‍ഷത്തോളം സമയമെടുക്കും. വിവാഹം ഇനിയും തള്ളിപ്പോകാന്‍ കഴിയാത്തതുകൊണ്ടാണ് നയന്‍സ് മണിരത്‌നം ചിത്രം ഉപേക്ഷിക്കാൻ കാരണമെന്നാണ് പപ്പരാസികളുടെ കണ്ടെത്തൽ.

Read More

മടങ്ങി വരവിന് കാരണം വിജയ് സേതുപതി: കസ്തൂരി

ഇപ്പോള്‍ സിനിമയിൽ ധാരാളം അവസരങ്ങള്‍ വരുന്നുണ്ടെന്നും മടങ്ങിവരവിന് തന്നെ പ്രേരിപ്പിച്ചത് വിജയ് സേതുപതിയുടെ സിനിമകളും കഥാപാത്രങ്ങളുമാണെന്നും കസ്തൂരി. നായകനായും വില്ലനായും ട്രാന്‍സ്ജൻഡറായിട്ടുമൊക്കെ വിജയ് സേതുപതി അഭിനയിക്കും. അതുപോലെ തനിക്കും ചെയ്യണമെന്ന് കസ്തൂരി പറഞ്ഞു. ഇപിസിഒ 302 എന്ന ചിത്രത്തിന്‍റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിലാണ് കസ്തൂരി ഈ കാര്യം വെളിപ്പെടുത്തിയത്. സലങ്കധുരൈ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ അണിയറയിലാണ് നടി. ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെ കുറിച്ചും സിനിമയെ കുറിച്ചും നടി വാചാലയായി. കരിയറില്‍ ആദ്യമായിട്ടാണ് ഒരു പൊലീസ് ഓഫീസറുടെ വേഷം ചെയ്യുന്നത്. കിരണ്‍ ബേദിയെ പോലെയൊക്കെയുള്ള ശക്തമായ സ്ത്രീ കഥാപാത്രമാണെന്ന് കസ്തൂരി പറയുന്നു.

Read More

ശ്രുതിഹാസന്‍റെ പ്രണയം പൊളിഞ്ഞു

ഒടുവിൽ ശ്രുതിഹാസന്‍റെ ആ പ്രണയവും പൊളിഞ്ഞു.നടൻ കമൽഹാസന്‍റെ മകളും നടിയുമായ ശ്രുതി ഹാസൻ കാമുകനുമായി വേർപിരിഞ്ഞു. നടൻ മൈക്കിൾ ആണ് ശ്രുതിയുമായുള്ള തന്‍റെ പ്രണയം വേർപിരിഞ്ഞ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ശ്രുതിയെ സഹിക്കാൻ കഴിയില്ലെന്നാണു കാമുകൻ പറയുന്നത്. കമൽഹാസന്‍റെ മകളുമായുള്ള പ്രണയത്തിൽ നിന്ന് പിന്മാറുകയാണെന്നും മൈക്കിൾവ്യക്തമാക്കി. അതേസമയം ഈ സംഭവത്തോടെ ശ്രുതി നിരാശയിലായെന്ന് നടിയുടെ സുഹൃത്തുക്കൾ പറയുന്നു. ശ്രുതിയും മൈക്കിളും ഉടൻ വിവാഹിതരാകുമെന്ന് വരെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. വിവാഹ വാർത്തകൾ ഗോസിപ്പ് കോളങ്ങളിലെ ചൂടൻ ചർച്ചാ വിഷയമായ സമയത്താണ് മൈക്കിളിന്‍റെ പുതിയ വെളിപ്പെടുത്തൽ. “”ജീവിതം ഞങ്ങളെ ഭൂമിയുടെ രണ്ടറ്റത്താക്കി മാറ്റിയിരിക്കുന്നു. അതിനാൽ ഇനി ഞങ്ങളുടെ യാത്ര തനിച്ചായിരിക്കും. എന്നിരുന്നാലും ഇവർ എനിക്ക് പ്രിയപ്പെട്ടവളായിരിക്കും”- മൈക്കിൾ ട്വീറ്റ് ചെയ്തു.

Read More

റാണയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകർ

സോഷ്യൽ മീഡിയയിൽ റാണയുടെ പുതിയ ഫോട്ടോ വൈറലായി. സിക്സ് പാക്കിൽ വടിവൊത്ത ശരീരവുമായി പ്രേക്ഷകരുടെ മുന്നിൽ എത്തിയ റാണയുടെ ഇപ്പോഴത്തെ രൂപം കണ്ടാൽ എല്ലാവരും ഞെട്ടും. പായ്ക്കൊക്കെ പോയി മെലിഞ്ഞ രൂപത്തിലാണ് താരം. റാണയുടെ ഏറ്റവും പുതിയ ചിത്രമായ വിരാട്ട പർവ്വം 1992 ന് വേണ്ടിയാണ് മെലിഞ്ഞത്. ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യൻ സിനിമാലോകത്തും ബോളിവുഡിലും നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് റാണ ദഗുഭാട്ടി. സായി പല്ലവിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

Read More

നല്ല സുഹൃത്തുക്കളെ ചേർത്തു പിടിക്കുക തന്നെ ചെയ്യും; അപവാദ പ്രചരണത്തിനെതിരെ അരുണ്‍ ഗോപി

നടി മീരാജാസ്മിനൊപ്പം നിൽക്കുന്ന ചിത്രത്തെ മോശകരമായ രീതിയിൽ വ്യാഖ്യാനിച്ച് അപവാദ പ്രചരണം നടത്തിയ ഓണ്‍ലൈൻ സൈറ്റുകളെ വിമർശിച്ച് സംവിധായകൻ അരുണ്‍ഗോപി. കുറച്ചു ദിവസങ്ങൾക്കു മുമ്പ് മീരാ ജാസ്മിനൊപ്പം നിൽക്കുന്ന ചിത്രം അരുണ്‍ ഗോപി സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരം പ്രചരണം നടന്നത്. മീരാ ജാസ്മിൻ വിവാഹമോചിതയായെന്നും ഇനി അരുണ്‍ ഗോപിക്കൊപ്പമാണെന്നുമായിരുന്നു വാർത്തകളിലുണ്ടായിരുന്നത്. ഇത്തരം വാർത്തകളുടെ സ്ക്രീൻ ഷോട്ട് സഹിതം ഫേസ്ബുക്കിൽ പങ്കുവച്ചാണ് അദ്ദേഹം തന്‍റെ പ്രതിഷേധം പ്രകടിപ്പിച്ച് കുറിപ്പ് പങ്കുവച്ചത്. പിന്നീട് ഈ ഫേസ്ബുക്ക് പോസ്റ്റ് അരുൺ ഗോപി നീക്കം ചെയ്യുകയും ചെയ്തു.

Read More

“പിള്ളേച്ചാ…നമ്മുടെ സിനിമ റിലീസായി’; രാജേഷ് പിള്ളയെ സ്മരിച്ച് മനു അശോകൻ

മനു അശോകൻ സംവിധാനം ചെയ്ത ഉയരെ മികച്ച അഭിപ്രായം നേടി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന പെണ്‍കുട്ടിയുടെ കഥയാണ് സിനിമ പറയുന്നത്. പാർവതിയാണ് ചിത്രത്തിലെ നായിക. ഇപ്പോഴിത മനു അശോകൻ ഫേസ്ബുക്കിൽ പങ്കു പങ്കുവച്ച കുറിപ്പാണ് കണ്ണീരണിയിക്കുന്നത്. തന്‍റെ ഗുരുവും അന്തരിച്ച സംവിധായകനുമായ രാജേഷ് പിള്ളയെക്കുറിച്ചുള്ള ഓർമയാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.  

Read More

കണ്ണില്ലാത്ത പ്രേമകഥ..!

തിരക്കഥ ദുർബലമായാൽ സിനിമ പൊളിയുമോ എന്നു ചോദിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് “ഒരു യമണ്ടൻ പ്രേമകഥ’. നായകൻ കളർഫുള്ളായി നിറഞ്ഞു നിന്ന്, സഹതാരങ്ങൾ കോമഡി വിതറി, വില്ലൻ സൈക്കോത്തരങ്ങൾ കാട്ടി സീനെല്ലാം ഡാർക്കാക്കി ഒരു പോക്കാണ്. ഇതിനിടയിൽ കഥ അന്വേഷിക്കാൻ ആർക്കാണ് സമയം. ഇനി അഥവാ കഥ അന്വേഷിച്ചു പോയാൽ പെട്ടതുതന്നെ. അതുകൊണ്ട് അമ്മാതിരി മെനക്കെട്ട പണിക്ക് പോകാതിരിക്കുന്നതാവും നല്ലത്. ബിബിൻ ജോർജ്-വിഷ്ണു ഉണ്ണികൃഷ്ണൻ ടീമിന്‍റെ ഉഴപ്പൻ തിരക്കഥയെ പരമാവധി താങ്ങിനിർത്താൻ നായകൻ ദുൽഖർ സൽമാൻ പെടാപ്പാട് പെടുന്നുണ്ട് ചിത്രത്തിൽ. ഒപ്പം ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാനപ്പെട്ട രണ്ട് വേഷങ്ങളിലെത്തി തങ്ങളുടെ തന്നെ തിരക്കഥയ്ക്ക് താങ്ങും തണലുമാകാൻ ശ്രമിച്ചിട്ടുമുണ്ട്. എന്തോ വലിയ പ്രണയം ചിത്രത്തിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് കരുതി യുവാക്കൾ ഓടിപ്പാഞ്ഞ് കയറാനുള്ള സാധ്യതയേറെ ഉള്ളതിനാൽ ആദ്യമേ തന്നെ പറഞ്ഞേക്കാം അത്ര യമണ്ടനൊന്നുമല്ല ഇതിലെ പ്രണയം. വ്യത്യസ്തതയുണ്ടെന്നത്…

Read More

കത്രീനയും അക്ഷയ്കുമാറും വീണ്ടും

കത്രീന കെയ്ഫും അക്ഷയ്കുമാറും വീണ്ടും ഒന്നിക്കുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച ജോഡികളാണ് ഇവർ. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സൂര്യാവൻഷി എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. അക്ഷയ്കുമാർ, കത്രീന കെയ്ഫ്, രോഹിത് ഷെട്ടി, കരണ്‍ജോഹർ എന്നിവർ നിൽക്കുന്ന ചിത്രം ഉൾപ്പെടെ ട്വിറ്ററിലൂടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത് അക്ഷയ്കുമാർ ആണ്. അക്ഷയ്കുമാർ പങ്കുവച്ച അതേ ചിത്രം തന്നെ കത്രീനയും സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. പുതിയ ടീമിനൊപ്പം പ്രവർത്തിക്കാനാവുന്നതിന്‍റെ ത്രില്ലിലാണ് താനെന്നും കത്രീന പറയുന്നു. 2020ലെ ഈദ് ചിത്രമായിട്ടായിരിക്കും സൂര്യാവൻഷി പുറത്തിറങ്ങുക. കരണ്‍ജോഹറാണ് ചിത്രത്തിന്‍റെ നിർമാതാവ്.

Read More

അർജുൻ രാംപാൽ അച്ഛനാകുന്നു

അർജുൻ രാംപാൽ അച്ഛനാകുന്നു. കാമുകി ഗബ്രിയേല ഡെമിട്രിയാഡെസിനൊപ്പമുള്ള ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവച്ചാണ് താരം സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. “നിന്നെ ലഭിച്ചതിലും എല്ലാം പഴയത് പോലെ ആരംഭിക്കുവാനായതിലും ഞാൻ അതിയായി സന്തോഷിക്കുന്നു. ഈ കുഞ്ഞിനെ എനിക്ക് നൽകുന്നതിന് നന്ദി പറയുന്നു’. എന്ന് കുറിച്ചാണ് താരം ചിത്രം പങ്കുവച്ചത്. മെഹർ ജെസിയ ആണ് അർജുൻ രാംപാലിന്‍റെ ആദ്യ ഭാര്യ. 20 വർഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹമോചിതരായത്.

Read More