ദാവോസ്: യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് അറുതിവരുത്താനുള്ള നിർണായക നീക്കത്തിന്റെ ഭാഗമായി അമേരിക്ക-റഷ്യ-യുക്രെയ്ൻ പ്രതിനിധികൾ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ചർച്ചകൾക്ക് ഇന്ന് യുഎഇയിൽ തുടക്കമാകും. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിനു ശേഷം നടന്ന പാനൽ ചർച്ചയിലാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ഈ സുപ്രധാന വിവരം അറിയിച്ചത്. ഇന്നും നാളെയും സാങ്കേതിക തലത്തിലുള്ള ചർച്ചകളാണു നടക്കുക. യുദ്ധം ആരംഭിച്ചതിനു ശേഷം മൂന്നു രാജ്യങ്ങളും ഒരുമിച്ചിരിക്കുന്ന ആദ്യ ത്രികക്ഷി ചർച്ചയാണിത്. ട്രംപുമായി കൂടിക്കാഴ്ച നടത്തി സെലൻസ്കിഅമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ദാവോസിൽ നടത്തിയ ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സെലൻസ്കി യുഎഇ ചർച്ചയെക്കുറിച്ച് വെളിപ്പെടുത്തിയത്. ട്രംപുമായുള്ള ചർച്ച ശുഭകരമായിരുന്നു എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ചർച്ചകളുടെ ഭാഗമായി യുക്രെയ്ൻ സംഘം ഇന്ന് അമേരിക്കൻ സംഘവുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് അമേരിക്കൻ പ്രതിനിധികൾ റഷ്യൻ പ്രതിനിധികളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.…
Read MoreCategory: NRI
‘അവനൊരു പൈതലാണ്’… അഞ്ചുവയസുകാരനെ തടങ്കലില്വയ്ക്കുന്നത് മനുഷ്യാവകാശ ലംഘനം; ട്രംപ് ഭരണ കൂടത്തിനെതിരേ രൂക്ഷ വിമർശനവുമായി കമലാ ഹാരിസ്
വാഷിംഗ്ടണ്‍: അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കര്‍ശന നടപടികളുടെ ഭാഗമായി അഞ്ച് വയസുകാരനെ തടങ്കലില്‍വച്ച സംഭവത്തില്‍ വലിയ പ്രതിഷേധം. അഞ്ചു വയസുകാരനായ ലിയാം കൊനേജോ റാമോസിനെ ഇമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തതിനെതിരെ മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് രംഗത്തെത്തി. അഞ്ചു വയസ് മാത്രം പ്രായമുള്ള ലിയാമിനെ അമേരിക്കന്‍ ഇമിഗ്രേഷന്‍ ഏജന്റുമാര്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കള്‍ കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചു എന്നാരോപിച്ചാണ് നടപടി. എന്നാല്‍ ഒരു കൊച്ചു കുട്ടിയെ ഇത്തരത്തില്‍ തടങ്കലില്‍ വെക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് വിമര്‍ശനം. ‘അവനൊരു പൈതലാണ്’ എന്ന് കുറിച്ചുകൊണ്ടാണ് കമല ഹാരിസ് ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്. കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തുന്നതും അവരെ തടങ്കല്‍ പാളയങ്ങളില്‍ അടയ്ക്കുന്നതും അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും കമലാ ഹാരിസ് പറഞ്ഞു. ലിയാമിന്റെ മോചനത്തിനായി സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള പ്രചാരണങ്ങള്‍…
Read Moreഗ്രീൻലാൻഡ് തർക്കം; യൂറോപ്യൻ രാജ്യങ്ങൾക്കെതിരായ താരിഫ് ഭീഷണി പിൻവലിച്ച് ട്രംപ്
ദാവോസ്: ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂട്ടിച്ചേർക്കാൻ വിസമ്മതിച്ച ഡെന്മാർക്കിനും മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്കുമെതിരേ ഏർപ്പെടുത്താനിരുന്ന വ്യാപാര നികുതി ഭീഷണിയിൽനിന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്മാറി. ആർട്ടിക് സുരക്ഷയുമായി ബന്ധപ്പെട്ട് നാറ്റോ മേധാവിയുമായി ഭാവികാര്യങ്ങളിൽ ധാരണയായതിനെത്തുടർന്നാണ് ട്രംപിന്റെ അപ്രതീക്ഷിത നീക്കം. ലോക സാമ്പത്തിക ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഗ്രീൻലാൻഡിന്റെ പൂർണ ഉടമസ്ഥാവകാശം അമേരിക്കയ്ക്കു വേണമെന്ന വാദത്തിൽ ഉറച്ചുനിൽക്കുമ്പോഴും അതു നേടിയെടുക്കാൻ സൈനിക ബലം പ്രയോഗിക്കില്ലെന്നും ട്രംപ് പറഞ്ഞു. ഡെന്മാർക്കിനും മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്കും മേൽ പത്തു മുതൽ 25 ശതമാനം വരെ നികുതി ചുമത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. എന്നാൽ നാറ്റോയുമായുള്ള ചർച്ചകൾക്കു പിന്നാലെ ഈ നീക്കം അദ്ദേഹം ഉപേക്ഷിച്ചു. ഗ്രീൻലാൻഡ് നേടാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്നും ട്രംപ് പറഞ്ഞു. ഗ്രീൻലാൻഡ് വില്പനയ്ക്കുള്ളതല്ലെന്നും ഡെന്മാർക്കിന്റെ പരമാധികാരം സംരക്ഷിക്കപ്പെടുമെന്നും നാറ്റോ മേധാവി വ്യക്തമാക്കി. അതേസമയം, അമേരിക്കയുടെ…
Read Moreട്രംപിന്റെ സമാധാന സമിതിയിൽ അംഗത്വം നിരസിച്ച് ഇറ്റലി
റോം: ട്രംപ് രൂപവത്കരിച്ച ഗാസ സമാധാന സിമിതിയിൽ അംഗമാകാനുള്ള ക്ഷണം ഇറ്റലിയും നിരസിച്ചതായി റിപ്പോർട്ട്. ഒരു രാജ്യം മാത്രം നേതൃത്വം നല്കുന്ന ഇത്തരം സംഘടനയിൽ ചേരുന്നത് ഭരണഘടനാ ലംഘനമാകുമെന്ന് ഇറ്റലിയിലെ ജോർജിയ മെലോണി സർക്കാർ ആശങ്കപ്പെടുന്നുവെന്നാണ് അവിടത്തെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രധാനമന്ത്രി ജോർജിയ മെലോണിക്കു ട്രംപുമായി അടുത്ത ബന്ധമാണുള്ളത്. ട്രംപ് ചെയർമാനായ സമാധാന ബോർഡ് ഗാസയ്ക്കു പുറമേ മറ്റ് അന്താരാഷ്ട്ര സംഘർഷങ്ങളും കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്നതായിട്ടാണു റിപ്പോർട്ട്. ഇത്തരം നടപടികൾ ഐക്യരാഷ്ട്രസഭയെ അസ്ഥിരപ്പെടുത്തുമെന്ന ഭീതി ശക്തമായിട്ടുണ്ട്.
Read Moreനൈജീരിയയിൽ പള്ളികൾക്കെതിരേ ആക്രമണം; 166 പേരെ തട്ടിക്കൊണ്ടുപോയി
ലാഗോസ്: നൈജീരിയയിൽ ആയുധധാരികൾ മൂന്നു പള്ളികളിൽനിന്നായി 166 വിശ്വാസികളെ തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച ശുശ്രൂഷയ്ക്കിടെ ഉണ്ടായ സംഭവം നൈജീരിയൻ ഭരണകൂടം നേരത്തേ നിഷേധിച്ചിരുന്നു. എന്നാൽ, സംഭവം നടന്നതായി ചൊവ്വാഴ്ച രാത്രി സ്ഥിരീകരിച്ചു.കഡുന സംസ്ഥാനത്ത് കുർമിൻ വാലി എന്ന പ്രദേശത്തെ മൂന്നു പള്ളികളിൽ ഒരേ സമയത്ത് ആക്രമണം നടന്നുവെന്നാണു റിപ്പോർട്ട്. ചെറുബിം ആൻഡ് സെറാഫിം മൂവ്മെന്റ് എന്ന സഭയിലെ രണ്ടും, ഇവാഞ്ചലിക്കൽ ചർച്ച് വിന്നിംഗ് ഓൾ എന്ന സഭയിലെ ഒരു പള്ളിയിലുമായിരുന്നു സംഭവം. മുന്തിയ തരം ആയുധങ്ങളുമായി എത്തിയ അക്രമികൾ വിശ്വാസികളെ പുറത്തിറക്കി കാട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു.177 പേരെയാണു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നും 11 പേർ രക്ഷപ്പെട്ടു തിരിച്ചെത്തിയെന്നും പ്രദേശവാസികൾ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. ട്ടിക്കൊണ്ടുപോകപ്പെട്ടവരെ കണ്ടെത്താൻ ഊർജിത അന്വേഷണം ആരംഭിച്ചുവെന്നാണു കഡുന സംസ്ഥാന വൃത്തങ്ങൾ അറിയിച്ചത്.ഇതിനിടെ, സംഭവം നടന്നതായി സ്ഥിരീകരിക്കാൻ ആദ്യം തയാറാകാതിരുന്ന കഡുന സംസ്ഥാന ഭരണകൂടത്തിന്റെ നടപടി വലിയ…
Read Moreഷിൻസോ ആബെയുടെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം ശിക്ഷ
ടോക്യോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. ടെറ്റ്സുയ യമഗാമി (45)ക്കാണ് കോടതി ശിക്ഷ വിധിച്ചത്. യുദ്ധാനന്തര ചരിത്രത്തിലെ അഭൂതപൂർവവും അതീവഗുരുതരവുമായ സംഭവം എന്നാണ് പ്രോസിക്യൂട്ടർമാർ കൊലപാതകത്തെ വിശേഷിപ്പിച്ചത്. കൊലപാതകിക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്നും പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടു. 2022ൽ പടിഞ്ഞാറൻ ജപ്പാനിലെ നരാ പട്ടണത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് സംഭവം. പ്രാദേശികസമയം രാവിലെ 11.30-ഓടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. ആബെ പ്രസംഗിക്കാൻ തുടങ്ങി മിനിറ്റുകൾക്കകം, അദ്ദേഹത്തിന്റെ പിന്നിൽനിന്ന് പ്രതി വെടിയുതിർക്കുകയായിരുന്നു. സ്വന്തമായി നിർമിച്ച തോക്ക് ഉപയോഗിച്ചാണ് നിറയൊഴിച്ചത് എന്ന് പ്രതി സമ്മതിച്ചിരുന്നു. രണ്ടുതവണയാണ് ഇയാൾ ആബെയ്ക്കുനേരെ വെടിയുതിർത്തത്. ഉടൻതന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. അക്രമിയെ പോലീസ് വൈകാതെ കസ്റ്റഡിയിലെടുത്തു. ഇയാളിൽനിന്നു കൃത്യത്തിനുപയോഗിച്ച തോക്കും പിടിച്ചെടുത്തു. ലോഹക്കുഴലുകളും മരവും ഉപയോഗിച്ച് സ്വയം നിർമിച്ച ഇരട്ടക്കുഴൽ തോക്ക് ഉപയോഗിച്ചാണ് പ്രതി…
Read More‘ഗ്രീൻലാൻഡ് വില്പനയ്ക്കില്ല’, കടന്നുപോടാ…’ ട്രംപിനോട് ഡാനിഷ് എംപി; പിന്നോട്ടില്ലെന്ന് ആവർത്തിച്ച് ട്രംപ്
കോപ്പൻഹേഗൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗ്രീൻലാൻഡ് മോഹത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകി ഡാനിഷ് പാർലമെന്റ് അംഗം ആൻഡേഴ്സ് വിസ്റ്റിസെൻ. യൂറോപ്യൻ യൂണിയനിൽ നടന്ന ചർച്ചയ്ക്കിടെയാണ് ട്രംപിന്റെ നിലപാടുകളെ കടുത്തഭാഷയിൽ വിമർശിച്ച് വിസ്റ്റിസെൻ രംഗത്തെത്തിയത്. ഗ്രീൻലാൻഡ് വാങ്ങാനുള്ള ട്രംപിന്റെ നീക്കത്തോടുള്ള പ്രതിഷേധം പ്രകടിപ്പിക്കവേ, ട്രംപിന് മനസിലാകുന്ന ഭാഷയിൽ പറയാം എന്ന് സൂചിപ്പിച്ചുകൊണ്ട്, “കടന്നുപോടാ’ എന്ന പ്രയോഗത്തോടെ ട്രംപിനെതിരേ തെറിയഭിഷേകം നടത്തുകയും ചെയ്തു വിസ്റ്റിസെൻ. ഗ്രീൻലാൻഡ് കഴിഞ്ഞ 800 വർഷമായി ഡാനിഷിന്റെ ഭാഗമാണെന്നും അതൊരു സ്വതന്ത്ര രാജ്യമാണെന്നും അത് വില്‍ക്കാനുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വിസ്റ്റിസെൻ മോശം ഭാഷ ഉപയോഗിച്ചതിനെത്തുടർന്ന് പാർലമെന്റ് വൈസ് പ്രസിഡന്റ് നിക്കോളാസ് സ്റ്റെഫാനുട്ട ചർച്ച തടസപ്പെടുത്തുകയും അദ്ദേഹത്തെ ശാസിക്കുകയും ചെയ്തു. പാർലമെന്റിന്റെ ചട്ടങ്ങൾക്കു വിരുദ്ധമാണ് ഇത്തരം വാക്കുകളെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ആർട്ടിക് മേഖലയിലെ തന്ത്രപ്രധാനമായ സ്ഥാനവും അവിടുത്തെ ധാതുസമ്പത്തുമാണ് ഗ്രീൻലാൻഡിൽ അമേരിക്ക കണ്ണുവയ്ക്കാൻ…
Read Moreഗാസയിൽ നിർബന്ധിത ഒഴിപ്പിക്കൽ; പലസ്തീൻ കുടുംബങ്ങളോട് ഒഴിയാൻ ഇസ്രയേൽ സൈന്യം
കയ്റോ: ഗാസയിൽ നിർബന്ധിത ഒഴിപ്പിക്കലുമായി ഇസ്രയേൽ. തെക്കൻ ഗാസയിലെ ഡസൻകണക്കിനു പലസ്തീൻ കുടുംബങ്ങളോട് ഉടനടി ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ഉത്തരവിട്ടു. 2025 ഒക്ടോബർ 10ന് ഹമാസുമായി വെടിനിർത്തൽ നിലവിൽവന്നശേഷം ഇസ്രയേൽ നടത്തുന്ന ആദ്യ നിർബന്ധിത ഒഴിപ്പിക്കലാണിത്. കിഴക്കൻ ഖാൻ യൂനിസ് ഗവർണറേറ്റിലെ ബാനി സുഹൈല മേഖലയിലുള്ളവരെയാണ് ഒഴിപ്പിക്കുന്നത്. ഒഴിഞ്ഞുപോകാനുള്ള ഉത്തരവ് ഇസ്രയേൽ പ്രതിരോധസേന (ഐഡിഎഫ്) തിങ്കളാഴ്ച വ്യോമമാർഗം ലഘുലേഘകളായി ഇട്ടുനൽകുകയായിരുന്നു. ഈ മേഖല ഐഡിഎഫ് നിയന്ത്രണത്തിലാണെന്നും അടിയന്തരമായി ഒഴിഞ്ഞുപോകണമെന്നുമാണ് അതിലെഴുതിയിരിക്കുന്നത്. 70 കുടുംബങ്ങളിലായി ഏതാണ്ട് 3000 പലസ്തീൻകാർ ഇവിടെ പാർക്കുന്നുണ്ട്. രണ്ടുവർഷത്തെ ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ വീടുൾപ്പെടെ തകർന്ന് അഭയാർഥിക്കൂടാരത്തിൽ പാർക്കുന്നവരാണ് ഇതിലധികവും. ഗാസയിലെ ഇസ്രയേൽ നിയന്ത്രിത മേഖലകൾ ഐഡിഎഫ് വിപുലീകരിക്കുകയാണെന്ന് ഗാസ നിവാസികളും ഹമാസും ആരോപിച്ചു. അതേസമയം, ഇതേക്കുറിച്ച് ഇസ്രയേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വെടിനിർത്തൽ പ്രാബല്യത്തിൽവന്നപ്പോൾ ഇസ്രയേൽ നിയന്ത്രണത്തിലുള്ള മേഖലയുടെ അതിർത്തിയായി നിശ്ചയിച്ച മഞ്ഞരേഖയിലേക്ക് ഐഡിഎഫ് പിന്മാറിയിരുന്നു.…
Read More‘ഇന്ത്യയും പാകിസ്ഥാനും ആണവ യുദ്ധത്തിലേക്ക് നീങ്ങുന്നത് തടഞ്ഞു: അവകാശവാദവുമായി ട്രംപ് വീണ്ടും
വാഷിംഗ്ടണ്‍: 2025 മേയ് മാസത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ കടുത്ത സൈനിക നീക്കങ്ങള്‍ ആണവയുദ്ധത്തിലേക്ക് നീങ്ങുന്നത് താന്‍ തടഞ്ഞുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2025ലെ തന്റെ ഭരണനേട്ടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിട്ടാണ് ഇന്ത്യ-പാക് സമാധാന കരാറിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യയും പാകിസ്ഥാനും ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ തയ്യാറെടുക്കുകയായിരുന്നുവെന്നും, ലോസ് ആഞ്ചലസ് വരെ അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് താന്‍ ഭയപ്പെട്ടിരുന്നുവെന്നും ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള ഉത്പന്നങ്ങള്‍ക്ക് 350 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന് താന്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തി. അമേരിക്കയുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും റദ്ദാക്കുമെന്ന് പറഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും പിന്മാറിയതെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. 2025 മേയ് മാസത്തില്‍ ‘ഓപ്പറേഷന് സിന്ദൂര്‍’ എന്നറിയപ്പെട്ട സൈനിക നീക്കങ്ങളെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യം ഒരു വലിയ യുദ്ധത്തിലേക്ക്…
Read Moreട്രംപിനെതിരേ യൂറോപ്പ് ഒന്നിക്കുന്നു; ഗ്രീൻലാൻഡിന്റെ പരമാധികാരം പ്രധാനം
ബ്രസൽസ്: ഗ്രീൻലാൻഡ് വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ യൂറോപ്യൻ രാജ്യങ്ങൾ ഒന്നിക്കുന്നു.ഗ്രീൻലാൻഡിന്റെയും ഡെന്മാർക്കിന്റെയും പരമാധികാരം ഉയർത്തിപ്പിടിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ബ്രസൽസിൽ നടന്ന അടിയന്തര യോഗത്തിനുശേഷം യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയെൻ വ്യക്തമാക്കി. ഗ്രീൻലാൻഡ് വിഷയം നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ, ജർമൻ ചാൻസലർ ഫ്രിയെഡ്രിച് മെർസ് എന്നിവരുമായി ചർച്ച ചെയ്തെന്നും ഉർസുല വ്യക്തമാക്കി. യൂറോപ്യൻ യൂണിയൻ എല്ലായ്പ്പോഴും അതിന്റെ തന്ത്രപ്രധാനമായ സാന്പത്തിക-സുരക്ഷാ താത്പര്യങ്ങൾ സംരക്ഷിക്കും. വെല്ലുവിളികളെ ഒറ്റക്കെട്ടായും നിശ്ചയദാർഢ്യത്തോടെയും പ്രതിബദ്ധതയോടെയും നേരിടും. നാറ്റോ സൈനിക സഖ്യത്തിലെ അംഗങ്ങൾ എന്ന നിലയിൽ ആർട്ടിക് ഉറപ്പുവരുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഉർസുല വ്യക്തമാക്കി. ഗ്രീൻലാൻഡ് അമേരിക്ക ഏറ്റെടുക്കുന്നതിനെ എതിർക്കുന്ന രാജ്യങ്ങൾക്കുമേൽ പത്തു ശതമാനം തീരുവ ഏർപ്പെടുത്താനുള്ള നീക്കത്തിനിടെയാണ്…
Read More