സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പ്; ദിയാ പോളി നയിക്കും

കോഴിക്കോട്: നാളെ മുതൽ 29 വരെ അഹമ്മദാബാദിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് സോഫ്റ്റ് ടെന്നീസ് ചാന്പ്യൻഷിപ്പിനുള്ള കേരള ടീമിനെ കാലിക്കട്ട് യൂണിവേഴ്സിറ്റി സെന്‍റർ എംഎ ഇംഗ്ലീഷ് വിദ്യാർഥിനി ദിയാ പോളി നയിക്കും. ടീം അംഗങ്ങൾ: ജെ. ചൈതന്യ, ബി. സഞ്ജു, എച്ച്. ഹരിഷ്മ, ഇ. സൂര്യ കൃഷ്ണ. കോച്ച്: എൻ. ഷിബു. മാനേജർ: കെ. അമൃത.

Read More

ഏഷ്യൻ ഗെയിംസ്; 11 മെഡൽ നേട്ടവുമായി ആറാം സ്ഥാനത്ത് ഇന്ത്യ

ഹാങ്ഝൗ: 19-ാം ഏഷ്യൻ ഗെയിംസിൽ മെഡൽനേട്ടം തുടർന്ന് ഇന്ത്യ. തിങ്കളാഴ്ച രണ്ടു സ്വർണവും നാലു വെങ്കലവുമുൾപ്പെടെ ആറ് മെഡൽകൂടി നേടി. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽനേട്ടം 11 ആയി (രണ്ടു സ്വർണം, മൂന്നു വെള്ളി, ആറു വെങ്കലം). മെഡൽപട്ടികയിൽ ആതിഥേയരായ ചൈന ഒന്നാമതും ഇന്ത്യ ആറാം സ്ഥാനത്തുമാണ്. ഷൂട്ടിംഗിലും ക്രിക്കറ്റിലുമാണ് ഇന്ത്യയുടെ സുവർണനേട്ടങ്ങൾ. പുരുഷ വിഭാഗം ഷൂട്ടിംഗിലെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ ലോകറിക്കാർഡോടെയാണ് ഇന്ത്യൻ ടീം സ്വർണം നേടിയത്. രുദ്രാങ്കിഷ് പാട്ടീൽ, ദിവ്യാൻഷ് പൻവർ, ഐശ്വരി പ്രതാപ് സിംഗ് തോമർ എന്നിവരാണ് സ്വർണം നേടിയ ടീമിലെ അംഗങ്ങൾ. ഇന്ത്യ 1893.7 പോയിന്‍റ് നേടി. രണ്ടാം സ്വർണം വനിതാ ക്രിക്കറ്റിലൂടെ ഇന്ത്യ സ്വന്തമാക്കി. ഫൈനലിൽ ശ്രീലങ്കയെ 19 റണ്‍സിനു പരാജയപ്പെടുത്തി. മലയാളിതാരം മിന്നുമണിയും സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമാണ്. ഹാങ്ഝൗ ഏഷ്യൻ ഗെയിംസിൽ…

Read More

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് രണ്ട് സ്വർണം

ഹാങ്ഝൗ: ചൈനയിൽ നടക്കുന്ന പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് രണ്ട് സ്വർണം. ഷൂട്ടിംഗിൽ ലോക റിക്കാർഡോടെയാണു സ്വര്‍ണനേട്ടം. വനിതാ ക്രിക്കറ്റിൽ ശ്രീലങ്കയെ തോൽപ്പിച്ചാണ് രണ്ടാം സ്വർണം ഇന്ത്യ സ്വന്തമാക്കിയത്.  പുരുഷ വിഭാഗം 10 മീറ്റർ എയർ റൈഫിളിൽ രുദ്രാൻകഷ് പാട്ടീൽ, ഐശ്വരി പ്രതാപ് സിംഗ് തോമർ, ദിവ്യാൻഷ് സിംഗ് പൻവാർ എന്നിവരടങ്ങിയ ടീമാണ് സ്വർണം നേടിയത്. 1893.7 പോയിന്‍റാണ് ഇന്ത്യന്‍ ടീം നേടിയത്. കൊറിയ രണ്ടാം സ്ഥാനവും ചൈന മൂന്നാം സ്ഥാനവുംകരസ്ഥമാക്കി. സ്വർണം നേടിയ മൂന്ന് ഇന്ത്യൻതാരങ്ങളും വ്യക്തിഗത വിഭാഗത്തിലും ഫൈനലിലെത്തിയിട്ടുണ്ട്.തുഴച്ചലിൽ രണ്ടു വെങ്കല മെഡൽ കൂടി ഇന്ത്യക്ക് ഇന്നു തുടക്കത്തിൽതന്നെ ലഭിച്ചു. ആദ്യദിനമായ ഇന്നലെ തുഴച്ചിലിൽ മൂന്നു വെള്ളിയും രണ്ട് വെങ്കലവുമടക്കം അഞ്ച് മെഡലുകൾ ഇന്ത്യ സ്വന്തമാക്കിയിരുന്നു. പുരുഷ വിഭാഗം ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസിൽ ഇന്ത്യക്കായി അരവിന്ദ് സിംഗ്, അർജുൻ ലാൽ ജട്ട് സഖ്യം…

Read More

ലോക ഗുസ്തി ചാമ്പ്യൻഷിപ്പ്; വെങ്കല നേട്ടത്തോടെ ആന്‍റിം പംഗൽ ഒളിമ്പിക്സ് ക്വാട്ട ഉറപ്പിച്ചു

ബെൽഗ്രേഡ്: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ വെങ്കല മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ആന്‍റിം പംഗൽ. 53 കിലോ വിഭാഗത്തിൽ 16-6ന് യൂറോപ്യന്‍ ചാമ്പ്യനെയാണ് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്. വെങ്കല മെഡൽ നേട്ടത്തിനൊപ്പം ഒളിമ്പിക്സ് ക്വാട്ടയും താരം ഉറപ്പാക്കി. ബെൽഗ്രേഡ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ മെഡലാണ് പത്തൊമ്പതുകാരിയായ പംഗൽ നേടിയത്. അണ്ടര്‍ 20 ലോക ചാമ്പ്യനായി 2022, 23ൽ പട്ടം നേടിയ താരം 2023 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിൽ വെള്ളിയും നേടിയിരുന്നു.

Read More

ഉടച്ചുവാര്‍ത്ത് പ്രതിരോധം ശക്തിപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ്‌

  കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 2023-24 സീസണിലെ ഉദ്ഘാടന മത്സരത്തിനായി ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത് അടിമുടി മാറ്റവുമായി. കഴിഞ്ഞ സീസണിലെ വെറും മൂന്ന് കളിക്കാർ മാത്രമാണ് ബംഗളൂരു എഫ്സിക്കെതിരായ ഇന്നലത്തെ ഓപ്പണറിൽ കേരള ബ്ലാസ്റ്റേഴ്സ് സ്റ്റാർട്ടിംഗ് ഇലവനിലിറങ്ങിയത്. അതായത് കഴിഞ്ഞ സീസണിലെ കളിക്കാരുമായി തട്ടിച്ചാൽ 3-8 എന്നതായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ പുതുമ. ബംഗളൂരുവിനെതിരേ ഇന്നലെ ഇറങ്ങിയ സ്റ്റാർട്ടിംഗ് ഇലവനിൽ ഡിഫെൻസീവ് മിഡ്ഫീൽഡർ ജീക്സണ്‍ സിംഗ്, അറ്റാക്കിംഗ് മിഡ്ഫീൽഡർ അഡ്രിയാൻ ലൂണ, മിഡ്ഫീൽഡർ ഡാനിഷ് ഫറൂഖ് ബട്ട് എന്നിവർ മാത്രമാണ് കഴിഞ്ഞ ബ്ലാസ്റ്റേഴ്സ് നിരയില്‍നിന്നുണ്ടായിരുന്നത്. പരിക്കേറ്റ് വിശ്രമത്തിലുള്ള ഗ്രീക്ക് സൂപ്പർ ഫോർവേഡ് ദിമിത്രിയോസ് ഡയമന്‍റകോസിന്‍റെ അഭാവത്തിൽ ഘാന സെന്‍റർ സ്ട്രൈക്കർ ഖ്വാമെ പെപ്രയായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ ആക്രമണം നയിച്ചത്. പെപ്രയ്ക്ക് ഒപ്പം കൂടിയത് ജാപ്പനീസ് ഇറക്കുമതിയായ ഡൈസുകെ സകായ്. പുതിയ മുഖങ്ങളാൽ ഏറ്റവും ശ്രദ്ധേയമായത് ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധമായിരുന്നു. സ്റ്റാർട്ടിംഗ് ഇലവനിലെ…

Read More

പൊളിച്ചടുക്കി; ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം

  കൊച്ചി: കനത്ത മഴയിൽ തുടങ്ങിയ ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐഎസ്എൽ) പത്താം സീസണിൽ മിന്നും പ്രകടനത്തോടെ ബംഗളൂരു എഫ്സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനേറ്റ മുറിവിനു ചെറിയ പകരം വീട്ടലായി ഇന്നലത്തെ ജയം. രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടു ഗോളുകളും പിറന്നത്. 52-ാം മിനിറ്റിൽ ബംഗളൂരുവിന്‍റെ വീൻഡ്രോപ്പിന്‍റെ സെൽഫ് ഗോളിലൂടെയും 68-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയിലൂടെയും ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. കർട്ടിൽ മെയിനിലൂടെ ബംഗളൂരു ആശ്വാസഗോൾ കണ്ടെത്തി. പൊളിച്ചടുക്കി ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ നേതൃത്വത്തിൽ 4-4-2 ശൈലിയിലാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ കളിക്കാനിറങ്ങിയത്. കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്സിന്‍റെ ടോപ്പ്സ്കോറർ ദിമിത്രിയോസ് ഡയമെന്‍റകോസിനു പരിക്കിനെത്തുടർന്ന് ഇന്നലെ ടീമിൽ ഇടംകിട്ടിയില്ല. പുതുതായി ടീമിലെത്തിയ ഘാന സ്ട്രൈക്കർ ക്വാമേ പെപ്രയെയും…

Read More

ലൂര്‍ദിയന്‍ ബാസ്‌കറ്റ് ബോള്‍ കിരീടം മാന്നാനം സെന്‍റ് എഫ്രേംസിന്

കോട്ടയം: 18-ാമത് ലൂര്‍ദിയന്‍ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്‍റിൽ ആണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ പുളിങ്കുന്ന് സെന്‍റ് ജോസഫിനെ പരാജയപ്പെടുത്തി മാന്നാനം സെന്‍റ് എഫ്രേംസ് (85-47) ജേതാക്കളായി. ടൂര്‍ണമെന്‍റിലെ മികച്ച കളിക്കാരനായി മാന്നാനം സെന്‍റ് എഫ്രേംസിന്‍റെ ജോയല്‍ മാത്യുവിനെയും ഭാവി വാഗ്ദാനമായി പുളിങ്കുന്ന് സെന്‍റ് ജോസഫിന്‍റെ അശ്വിന്‍ കൃഷ്ണയെയും തെരഞ്ഞെടുത്തു. പെണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ കൊരട്ടി ലിറ്റില്‍ ഫ്ലവറിനെ (56-49) പരാജയപ്പെടുത്തി തേവര എസ്എച്ച് ജേതാക്കളായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മികച്ച കളിക്കാരിയായി തേവര എസ്എച്ചിന്‍റെ ടിയോണ ആന്‍ ഫിലിപ്പിനെയും ഭാവി വാഗ്ദാനമായി കൊരട്ടി ലിറ്റില്‍ ഫ്ലവറിന്‍റെ ഹെലന്‍ ജോയിയെയും തെരഞ്ഞെടുത്തു. സബ് ജൂണിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ പുതുപ്പള്ളി ഡോണ്‍ ബോസ്‌കോയെ (24- 10) പരാജയപ്പെടുത്തി കോട്ടയം ലൂര്‍ദ് ജേതാക്കളായി. ലൂര്‍ദിന്‍റെ അഷ്‌കര്‍ ആരിഫ് മുഹമ്മദ് മികച്ച കളിക്കാരനായും ഡോണ്‍ ബോസ്‌കോയുടെ വൈഷ്ണവ് ടി. വിനോദ് ഭാവി വാഗ്ദാനമായും തെരഞ്ഞെടുക്കപ്പെട്ടു.…

Read More

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഔദ്യോഗികഗാനം തരംഗമായി

ദുബായ്: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം ആരാധകർക്കിടയിൽ തരംഗമായി മാറി. “ദിൽ ജഷൻ ബോലെ…’ എന്നു തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം ഐസിസിക്കു വേണ്ടി ചിട്ടപ്പെടുത്തിയത് പ്രശസ്ത സംഗീത സംവിധായകനായ പ്രീതം ചക്രവർത്തിയാണ്. ബോളിവുഡ് നടൻ രണ്‍വീർ സിംഗാണു ഗാനത്തിലെ പ്രധാനതാരം. ഒപ്പം സംഗീത സംവിധായകൻ പ്രീതവുമുണ്ട്. ശ്ലോകെ ലാൽ, സാവേരി വർമ എന്നിവരാണു ഗാനരചന നിർവഹിച്ചിരിക്കുന്നത്. പ്രീതം, നകാഷ് അസീസ്, ശ്രീരാമ ചന്ദ്ര, അമിത് മിശ്ര, ജോണിത ഗാന്ധി, ആകാശ, ചരണ്‍ എന്നിവർ ചേർന്നാണു ഗാനം ആലപിച്ചത്. ഒക്ടോബർ അഞ്ചു മുതൽ നവംബർ 19 വരെയാണ് ലോകകപ്പ് നടക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഓസ്ട്രേലിയയും ന്യൂസിലൻഡും ഏറ്റുമുട്ടും. 2011ലാണ് അവസാനമായി ഇന്ത്യയിൽവച്ച്…

Read More

ഐഎസ്എല്‍ ; കൊച്ചിയില്‍ ബംഗളൂരു പന്തു തട്ടേണ്ടത് മഞ്ഞക്കുപ്പായക്കാര്‍ക്ക് നടുവിൽ

  കൊച്ചി: ഒമ്പതു വര്‍ഷമായി കൊണ്ടുനടക്കുന്ന കലിപ്പടക്കി കപ്പടിക്കാന്‍ ബ്ലാസ്റ്റേഴ്‌സും തോല്‍വിയെന്ന് വെറുതെപോലും ചിന്തിക്കാത്ത മുന്‍ ചാമ്പ്യന്മാരായ ബംഗളൂരു എഫ്‌സിയും നേര്‍ക്കുനേര്‍ വരുന്ന ഉശിരന്‍ പോരാട്ടത്തോടെ ഐഎസ്എല്‍ പത്താം സീസണിന് ഇന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കിക്കോഫ്. ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റുതീര്‍ന്നതോടെ മഞ്ഞക്കുപ്പായക്കാര്‍ക്ക് നടുവിലാകും ബംഗളൂരു പന്തു തട്ടേണ്ടത്. രാത്രി എട്ടിന് സ്‌പോര്‍ട്‌സ് 18ലും സൂര്യ മൂവീസിലും തത്‌സമയം കളി കാണാം. കഴിഞ്ഞ സീസണില്‍ ബംഗളൂരുവിനെതിരായ പ്ലേ ഓഫ് മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് ഗ്രൗണ്ട് വിട്ടിരുന്നു. ഈ തീരുമാനത്തിന് ടീം വലിയ വില നല്‍കേണ്ടിയും വന്നു. ഇതേത്തുടര്‍ന്നുണ്ടായ വിലക്ക് തീരാത്തതിനാല്‍ സീസണിലെ ആദ്യ നാലു മത്സരങ്ങളില്‍ പരിശീലകന്‍ ഇവാന്‍ വുക്കുമനോവിച്ചിന് പുറത്തിരിക്കേണ്ടിവരും. വുക്കുമനോവിച്ചിന്‍റെ കീഴില്‍ തുടര്‍ച്ചയായ രണ്ട് സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിലെത്തിയിരുന്നു. മൂന്നു തവണ ഫൈനലിലെത്തിയെങ്കിലും ഇതുവരെ കിരീടമുയര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിനായിട്ടില്ല. തുടര്‍ച്ചയായ…

Read More

ഏകദിന റാങ്കിംഗ്; മുഹമ്മദ് സിറാജ് വീണ്ടും ഒന്നാം സ്ഥാനത്ത്

മുംബൈ: ബൗളർമാരുടെ ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് വീണ്ടും ഒന്നാം സ്ഥാനത്ത്. ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത പ്രകടനത്തിന്‍റെ ബലത്തിൽ, ഒന്പതാം റാങ്കിലായിരുന്ന താരം ഒറ്റയടിക്ക് ഒന്നാം സ്ഥാനത്തേക്കു കുതിച്ചെത്തുകയായിരുന്നു. കരിയറിൽ രണ്ടാം തവണയാണ് സിറാജ് റാങ്കിംഗിൽ ഒന്നാമതാകുന്നത്. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയായിരുന്നു ആദ്യ നേട്ടം.

Read More