തേർഡ് അമ്പയറിന്‍റെ തീരുമാനം ചോദ്യം ചെയ്തു; ഗില്ലിന് 115% പിഴ ശിക്ഷ

ലണ്ടൻ: ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ഫൈനലിൽ തേർഡ് അന്പയറിന്‍റെ തീരുമാനം ചോദ്യം ചെയ്ത കുറ്റത്തിന് ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിനു പിഴശിക്ഷ. ഓസ്ട്രേലിയയ്ക്കെതിരായ ഫൈനലിന്‍റെ രണ്ടാം ഇന്നിംഗ്സിൽ ശുഭ്മാൻ ഗിൽ സ്കോട്ട് ബോലണ്ടിന്‍റെ പന്തിൽ കാമറൂണ്‍ ഗ്രീനിന്‍റെ ക്യാച്ചിലൂടെയാണു പുറത്തായത്. ഇടത്തോട്ട് ഡൈവ് ചെയ്തുള്ള ക്യാച്ചിനിടെ ഗ്രീനിന്‍റെ കൈ മൈതാനത്ത് ഉരസിയിരുന്നു. എന്നാൽ, സംശയത്തിന്‍റെ ആനുകൂല്യം ബാറ്ററിനു നൽകാതെ ബൗളർക്കു വിക്കറ്റ് നൽകാനായിരുന്നു തേർഡ് അന്പയറിന്‍റെ തീരുമാനം. തേർഡ് അന്പയറിന്‍റെ തീരുമാനത്തിനെ വിമർശിക്കുന്ന രീതിയിൽ ഗിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. മാച്ച് ഫീസിന്‍റെ 15 ശതമാനം പിഴയാണ് ഈ കുറ്റത്തിന് ഐസിസി ഗില്ലിനുമേൽ ചുമത്തിയത്. അതേസമയം, കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിൽ ടീം ഇന്ത്യക്ക് 100 ശതമാനം പിഴയും ഐസിസി വിധിച്ചു. ഇതോടെ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ ഗില്ലിന്‍റെ പിഴ മാച്ച് ഫീയുടെ…

Read More

കോഹ്‌ലി അസംതൃപ്തൻ…? സോഷ്യൽ മീഡിയയിലെ കുറിപ്പുകൾ നൽകുന്ന സൂചന…

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വീണ്ടും അസ്വസ്ഥത പുകയുന്നതായി സൂചന. ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിനും എതിരേ സൂപ്പർ താരം വിരാട് കോഹ്‌ലി തിരിഞ്ഞതായാണു ചില റിപ്പോർട്ടുകൾ. ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ഫൈനൽ ആരംഭിച്ചപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ കോഹ്‌ലി നടത്തിയ കുറിപ്പുകളാണ് അദ്ദേഹം അസംതൃപ്തനാണെന്ന സൂചന നൽകുന്നത്. പ്രത്യേകിച്ച് രോഹിതിന്‍റെയും ദ്രാവിഡിന്‍റെയും തീരുമാനങ്ങളിൽ. ഓസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീം സെലക്‌ഷനിലും കോഹ്‌ലി അസംതൃപ്തനായിരുന്നു എന്നാണ് സൂചന. കോഹ്‌ലിയുടെ നിർദേശങ്ങൾ മുഖവിലയ്ക്കെടുക്കാൻ ടീം മാനേജ്മെന്‍റ് തയാറായില്ലെന്നും റിപ്പോർട്ടുണ്ട്. ലോക ടെസ്റ്റ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കു മുന്നിൽ 209 റണ്‍സിന്‍റെ വന്പൻ തോൽവി വഴങ്ങിയശേഷം കോഹ്‌ലി സോഷ്യൽ മീഡിയയിൽ നടത്തിയ കുറിപ്പാണ് അദ്ദേഹം അസംതൃപ്തനാണെന്ന സൂചന നൽകുന്നത്. ‘നിശബ്ദതയാണു വലിയ ശക്തിയുടെ ഉറവിടം’ എന്ന ലാവോ സുവിന്‍റെ വാക്കുകളാണു കോഹ്‌ലി സോഷ്യൽ മീഡിയയിൽ…

Read More

പിഎസ്ജി വിടാനൊരുങ്ങി എംബപ്പെ; വലവിരിച്ച് റയൽ മാഡ്രിഡ്

പാരീസ്: ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായുള്ള കരാർ ഇനി പുതുക്കില്ലെന്ന് സൂപ്പർ താരം കിലിയൻ എംബാപ്പെ. അ‌ടുത്ത വർഷം എംബപ്പെയുമായുള്ള ക്ലബ്ബിന്‍റെ കരാർ അവസാനിക്കും. ഒരു വർഷം കൂടി കരാർ നീട്ടാമെങ്കിലും കരാർ പുതുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് എംബപ്പെ എന്നാണ് റിപ്പോർട്ട്. അടുത്ത വർഷം എംബപ്പെയെ പിഎസ്ജിക്ക് നഷ്ടമാകും. അതിനാൽ ഈ സമ്മറിൽ തന്നെ താരത്തെ വിൽക്കാനാകും പിഎസ്ജിയുടെ ശ്രമം. സൂപ്പർ സ്ട്രൈക്കർ കരിം ബെൻസെമ ടീം വിട്ടതിനാൽ എംബപ്പെയെ ടീമിലെത്തിക്കാൻ റയൽ ശ്രമം നടത്തിയേക്കും.

Read More

വനിതാ ഹോക്കി ജൂണിയർ ഏഷ്യ കപ്പ് കിരീടം ഇന്ത്യക്ക്

ടോക്കിയോ: എട്ടാമത് വനിതാ ഹോക്കി ജൂണിയർ ഏഷ്യ കപ്പ് കിരീടം ഇന്ത്യക്ക്. ഇന്ത്യയുടെ കന്നിക്കിരീടമാണ്. ഫൈനലിൽ ഇന്ത്യ 2-1ന് ദക്ഷിണകൊറിയയെ കീഴടക്കി. ടൂർണമെന്‍റ് ചരിത്രത്തിൽ ഇന്ത്യയുടെ രണ്ടാമത് ഫൈനലായിരുന്നു. 2012ൽ ഫൈനലിൽ പ്രവേശിച്ചെങ്കിലും കിരീടത്തിൽ മുത്തംവയ്ക്കാൻ ഇന്ത്യക്കു സാധിച്ചില്ല. ഫൈനലിന്‍റെ 22-ാം മിനിറ്റിൽ അന്നുവിലൂടെ ഇന്ത്യ ലീഡ് നേടി. എന്നാൽ, 25-ാം മിനിറ്റിൽ പാർക്ക് സിയോ യെൻ ദക്ഷിണകൊറിയയ്ക്കു സമനില സമ്മാനിച്ചു. വിജയത്തിനായി ആക്രമിച്ചു കളിച്ച ഇന്ത്യക്കുവേണ്ടി 41-ാം മിനിറ്റിൽ നീലം ലക്ഷ്യം കണ്ടു. അതോടെ 2-1ന്‍റെ ജയം കുറിച്ച് ഇന്ത്യ കപ്പിൽ മുത്തംവച്ചു. ഒന്പതു ഗോൾ നേടിയ ഇന്ത്യയുടെ അന്നുവാണു ടൂർണമെന്‍റിലെ ടോപ് സ്കോറർ. ജൂണിയർ പുരുഷ വിഭാഗത്തിലും ഇന്ത്യയാണ് ചാന്പ്യൻ.

Read More

ജോക്കോ വിൻ! 23-ാം ഗ്രാൻഡ്സ്ലാം കിരീടമെന്ന റെക്കോർഡ്

പാരിസ്: ഫ്രഞ്ച് ഓപ്പൺ കിരീടം അനായാസം കൈപ്പിടിയിലാക്കി, 23-ാം ഗ്രാൻഡ് സ്ലാം കിരീടമെന്ന റിക്കാർഡ് സൃഷ്ടിച്ച് നൊവാക് ജോക്കോവിച്ച്. റാഫേൽ നദാലിനൊപ്പം പങ്കിട്ടിരുന്ന 22 ഗ്രാൻഡ് സ്ലാം നേട്ടങ്ങൾ മറികടന്നതോടെ, ആധുനിക ടെന്നീസിലെ ഒറ്റക്കൊമ്പനാണ് താനെന്ന് ജോക്കോവിച്ച് തെളിയിച്ചു. യുവതാരം കാസ്പർ റൂഡിനെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് റോളങ് ഗാരോസിൽ ജോക്കോ ഇതിഹാസം രചിച്ചത്. സ്കോർ: 7-6(1), 6-3, 7-5. ജയത്തോടെ ഗ്രാൻഡ് സ്ലാം കിരീടങ്ങളെല്ലാം മൂന്ന് തവണ നേടുന്ന ആദ്യ പുരുഷ താരമായി ജോക്കോ മാറി. ആധികാരികമായ ജയത്തോടെ എടിപി റാങ്കിംഗിലെ ഒന്നാം സ്ഥാനം തിരിച്ചെടുക്കാനുള്ള വഴിയും ജോക്കോ തെളിയിച്ചു. 36-ാം പിറന്നാൾ ആഘോഷിച്ച് 20 ദിവസങ്ങൾക്കുള്ളിൽ തന്‍റെ 34-ാം ഗ്രാൻഡ് സ്ലാം ഫൈനലിന് ഇറങ്ങിയ ജോക്കോ കളിമൺ കോർട്ടിലെ രാജാവായ നദാലിന്‍റെ മറ്റൊരു റിക്കാർഡ് കൂടി മറികടന്നു. 2022-ൽ 36 വയസും രണ്ട് ദിവസവും…

Read More

ദേശീയ ഹാന്‍ഡ്‌ബോള്‍ താരത്തിനു മര്‍ദനം !കോച്ചിനും മാനേജര്‍ക്കുമെതിരേ കേസ്

തൊടുപുഴ: ദേശീയ ഹാന്‍ഡ് ബോള്‍ താരത്തെ മര്‍ദിച്ചെന്ന പരാതിയില്‍ കോച്ചിനും മാനേജര്‍ക്കുമെതിരേ കേസെടുത്തു. തിരുവനന്തപുരം സ്വദേശിയും ഇന്ത്യന്‍ ഹാന്‍ഡ് ബോള്‍ താരവുമായ ആദിത്യനാണ്(17) മര്‍ദ്ദനമേറ്റത്. കോച്ച് നിഖില്‍, മാനേജര്‍മാരായ ശിവപ്രസാദ്, സുധീര്‍ എന്നിവര്‍ക്കെതിരെയാണ് തൊടുപുഴ പോലീസ് കേസെടുത്തത്. ആദിത്യനും പിതാവും മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. മൂന്നാഴ്ച മുമ്പ് തൊടുപുഴയില്‍ നടന്ന മിനി ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പിനിടെ ആയിരുന്നു സംഭവം. ഇടുക്കി ജില്ലാ വനിതാതാരങ്ങള്‍ക്ക് ആദിത്യന്‍ ഹാന്‍ഡ്‌ബോളില്‍ പരിശീലനം നല്‍കിയിരുന്നു. ഇതാണു കോച്ചിനെ ചൊടിപ്പിച്ചത്. ഇത് തടയാന്‍ ശ്രമിച്ച ആദിത്യന്‍റെ പിതാവിനെയും ഇവര്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ മര്‍ദ്ദനം നടന്നതായി വ്യക്തമായെന്ന് തൊടുപുഴ ഡിവൈഎസ്പി എം.ആര്‍ . മധുബാബു പറഞ്ഞു.

Read More

പാരീസ് ഡയമണ്ട് ലീഗില്‍ മലയാളിക്കു വെങ്കലം !

പാരീസ്: പാരിസ് ഡയമണ്ട് ലീഗില്‍ മലയാളി താരം മുരളി ശ്രീശങ്കര്‍ ചരിത്രം കുറിച്ചു. പുരുഷവിഭാഗം ലോംഗ് ജംപില്‍ 8.09 മീറ്റര്‍ ചാടിയ ശ്രീശങ്കര്‍ മൂന്നാം സ്ഥാനവും വെങ്കലവും കരസ്ഥമാക്കി. ഇതോടെ നീരജ് ചോപ്രക്കും വികാസ് ഗൗഡയ്ക്കുംശേഷം ഡയമണ്ട് ലീഗില്‍ ആദ്യ മൂന്ന് സ്ഥാനം നേടുന്ന ഇന്ത്യന്‍ താരമായി ശ്രീശങ്കര്‍. ലോക മുന്‍നിര താരങ്ങള്‍ക്കൊപ്പം മത്സരിച്ചാണ് അദ്ദേഹം ഈ നേട്ടം കരസ്ഥമാക്കിയത്. മൂന്നാമത്തെ ചാട്ടത്തിലാണ് ശ്രീശങ്കര്‍ 8.09 മീറ്റര്‍ പിന്നിട്ടത്. ആദ്യ രണ്ട് ശ്രമങ്ങളില്‍ യഥാക്രമം 7.79 മീറ്റര്‍, 7.94 മീറ്റര്‍ എന്നിങ്ങനെയാണ് അദ്ദേഹം താണ്ടിയത്. ലോംഗ് ജംപില്‍ ഗ്രീസിന്റെ ഒളിംപിക് ചാംപ്യന്‍ മില്‍റ്റിയാഡിസ് ടെന്റഗ്ലോ ഒന്നാംസ്ഥാനവും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സൈമണ്‍ എഹമ്മര്‍ രണ്ടാംസ്ഥാനവും നേടി. പാരിസില്‍ മത്സരിച്ച ഏക ഇന്ത്യന്‍ താരമാണ് ശ്രീശങ്കര്‍. കഴിഞ്ഞവര്‍ഷം ബര്‍മിംഗ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശ്രീശങ്കര്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയിരുന്നു.

Read More

ചെസ് ബോക്സിംഗ് ചാന്പ്യഷിപ്പിൽ നേട്ടവുമായി ആൻജോ തോമസ്

കാഞ്ഞാർ: കോൽക്കത്തയിൽ നടന്ന ഇന്ത്യൻ ഓപ്പണ്‍ ചെസ് ബോക്സിംഗ് ചാന്പ്യഷിപ്പിലും ഏഷ്യൻ ചെസ് ബോക്സിംഗ് ചാന്പ്യൻഷിപ്പിലും കാഞ്ഞാർ സ്വദേശി വെള്ളി മെഡലുകൾ നേടി. പൊട്ടയിൽ ആൻജോ തോമസാണ് മെഡലുകൾ നേടി ശ്രദ്ധേയനായത്. എറണാകുളത്ത് നടന്ന ജില്ലാ ചാന്പ്യൻഷിപ്പിൽ ചാന്പ്യനായ ആൻജോ തോമസ് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചാന്പ്യൻഷിപ്പിലും മെഡൽ നേടിയിരുന്നു. തുടർന്നാണ് കൊൽക്കത്തയിൽ നടന്ന ഇന്ത്യൻ ഓപ്പണ്‍ ചെസ് ഓപ്പണ്‍ ചാന്പ്യൻഷിപ്പിൽ പങ്കെടുത്തത്.ഈ മത്സരത്തിൽ വെള്ളി മെഡൽ നേടിയതോടെ ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യൻ ചെസ് ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുകയായിരുന്നു. ആറു രാജ്യങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. അറക്കുളം പൊട്ടയിൽ തോമസ്-എൽസി ദന്പതികളുടെ മകനാണ്.    

Read More

“പണമായിരുന്നു ലക്ഷ്യമെങ്കില്‍ സൗദിയിലേക്ക് പോകുമായിരുന്നു’

ബുവെനോസ് ഐറിസ് (അർജന്‍റീന): അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് അര്‍ജന്‍റീന സൂപ്പര്‍ താരം ലയണല്‍ മെസി യുഎസ്എയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബായ ഇന്‍റര്‍ മയാമിയിലേക്ക്. ഫ്രഞ്ച് ക്ലബായ പിഎസ്ജി വിട്ടാണ് മെസിയുടെ കൂടുമാറ്റം. ഇംഗ്ലീഷ് മുൻ താരം ഡേവിഡ്ബെക്കാമിന്‍റെ ഉടമസ്ഥയിലുള്ളതാണ് ഇന്‍റർ മയാമി ക്ലബ്. മുന്‍ ക്ലബായിരുന്ന ബാഴ്‌സലോണയിലേക്കു പോകാനായിരുന്നു ആഗ്രഹമെന്നു പറഞ്ഞ മെസി, പണമായിരുന്നു ലക്ഷ്യമെങ്കില്‍ സൗദിയിലേക്ക് പോകുമായിരുന്നുവെന്നും കൂട്ടിച്ചേർത്തു. “ബാഴ്‌സലോണയിലേക്ക് തിരിച്ചുവരുന്നത് ഞാൻ സ്വപ്‌നം കണ്ടിരുന്നു. അതില്‍ ഞാന്‍ ആവേശത്തിലായിരുന്നു. പക്ഷേ രണ്ടു വര്‍ഷം മുമ്പ് ഇതുപോലെ നടന്ന കാര്യം ആലോചിച്ചപ്പോള്‍ അന്ന് അനുഭവിച്ചതുപോലുള്ള അവസ്ഥയില്‍ ഒരിക്കല്‍ കൂടി ആകാന്‍ ആഗ്രഹിച്ചില്ല. എന്‍റെ ഭാവി മറ്റൊരാളുടെ കൈകളില്‍ ഏല്‍പ്പിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ല. എന്നെ തന്നെയും കുടുംബത്തെയും ആലോചിച്ച് എനിക്ക് സ്വന്തം തീരുമാനമെടുക്കണമായിരുന്നു.’-മെസി പറഞ്ഞു.

Read More

യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടം വെസ്റ്റ് ഹാമിന്

പ്രാഗ്: യുവേഫ യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടം വെസ്റ്റ് ഹാമിന്. ഫൈനലിൽ ഫിയോറെന്‍റിനയെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് വെസ്റ്റ് ഹാം കിരീടം കരസ്ഥമാക്കിയത്. സയ്യിദ് ബെൻറഹ്മ (62′), ജാരൊദ് ബോവൻ (90′) എന്നിവർ വെസ്റ്റ് ഹാമിനായി ലക്ഷ്യം കണ്ടു. 67ാം മിനിറ്റിൽ ജിയാകോമോ ബൊനവെന്തുറ ഫിയോറെന്‍റിനയുടെ ആശ്വാസഗോൾ നേടി. വെസ്റ്റ് ഹാമിന്‍റെ കന്നി യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടമാണിത്. 1980നുശേഷം വെസ്റ്റ് ഹാം നേടുന്ന പ്രധാന കിരീടം കൂടിയാണിത്.

Read More