ബ്യൂണോസ് ഐറീസ്: ലോക ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് 36-ാം പിറന്നാള്‍. ആശംസകള്‍ നേർന്ന് ആരാധകർ ലോകകപ്പില്‍ മുത്തമിട്ടശേഷമുള്ള ആദ്യ ജന്മദിനമാണിത്. ഖത്തര്‍ വേദിയായ 2022 ലെ ലോകകപ്പ് കിരീടം നേടിയത് മെസിയുടെ അര്‍ജന്റീനയായിരുന്നു. 1987 ജൂണ്‍ 24 ന് അര്‍ജന്റീനയിലെ റൊസാരിയോയിലാണ് ലയണല്‍ മെസി ജനിച്ചത്. 13-ാം വയസില്‍ സ്പെയിനിന്റെ എഫ്സി ബാഴ്സലോണയില്‍ കളി തുടങ്ങിയ അദ്ദേഹം ഇന്ന് കാല്പന്ത് കളിയുടെ രാജാവായി മാറിയിരിക്കുന്നു. ഫുട്ബോള്‍ കരിയറില്‍ സാധ്യമായ എല്ലാ പ്രധാന കിരീടങ്ങളിലും അദ്ദേഹം മുത്തമിട്ടുകഴിഞ്ഞു. ലോറസ് പുരസ്കാരം രണ്ടുതവണ നേടിയ ഒരേയൊരു കളിക്കാരനാണ് മെസി. ഏഴ് ബാലോണ്‍ഡി ഓറിന്റെ തിളക്കവുമുണ്ട്. അടുത്തിടെ പിഎസ്ജി വിട്ട മെസി യുഎസ്എയിലെ ഇന്റര്‍ മയാമിയിലേക്കെത്തിയിരുന്നു. പുതിയ ക്ലബിനായുള്ള അദ്ദേഹത്തിന്റെ ആദ്യ മത്സരം ജൂലായ് 21-ന് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read MoreCategory: Sports
ആരാധക മനസിലെ അനശ്വരന്‍; ശ്രീ കണ്ഠീവര മൈതാനത്തിന്റെ ഗാലറിയിൽ ഉയർന്ന ബാനറിൽ കുറിച്ച വരിയിങ്ങനെ….
പാക്കിസ്ഥാനെതിരായ സാഫ് ഗെയിംസ് ഫുട്ബോൾ മത്സരം നടന്ന ബംഗളൂരുവിലെ ശ്രീ കണ്ഠീവര മൈതാനത്തിന്റെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് സ്റ്റാൻഡിൽ ഒരു ബാനർ കെട്ടിയിരുന്നു. ഇമ്മോർട്ടൽ നന്പർ 11 (അമർത്യനായ പതിനൊന്നാം നന്പറുകാരൻ) എന്നായിരുന്നു അതിലെ എഴുത്ത്. ഇന്ത്യൻ വീരനായകൻ സുനിൽ ഛേത്രിക്കുള്ള ഫുട്ബോൾ ആരാധകരുടെ ആദരം. ഛേത്രിയുടെ മൈതാനത്തെ ഓരോ ചുവടുകളും ആരാധകർ ആഘോഷമാക്കി. എന്തുകൊണ്ട് ഛേത്രിക്കൊപ്പം ആളുകൂടുന്നു. കാരണമറിയാൻ അകലേക്കൊന്നും തെരഞ്ഞുപോകേണ്ട. 38 വയസാണ് ഛേത്രിക്കു പ്രായം. കളിക്കളത്തിൽ ഇപ്പോഴും മധുരപ്പതിനേഴിന്റെ കുതിപ്പ്. കഴിഞ്ഞയാഴ്ച ഇന്റർ കോണ്ടിനന്റൽ കപ്പിൽ ഫിഫ റാങ്കിംഗിൽ ഇന്ത്യയേക്കാൾ മുന്നിൽനിൽക്കുന്ന ലബനനെതിരേ ഇന്ത്യ വിജയം നേടിയപ്പോൾ ഒരു ഗോൾ ഛേത്രിയുടെ വകയായിരുന്നു. കഴിഞ്ഞ ദിവസവും കാര്യങ്ങൾ വ്യത്യസ്തമായില്ല. സ്റ്റേഡിയം നിറഞ്ഞ കാണികളെ സാക്ഷിയാക്കി ഒരു ഹാട്രിക്. അതും ബദ്ധവൈരികളായ പാക്കിസ്ഥാനെതിരേ. ഇന്ത്യൻ ഫുട്ബോളിന്റെ രാജാവാണു താനെന്ന് ഒരിക്കൽക്കൂടി അടിവരയിടുന്ന പ്രകടനം. ഇതിൽക്കൂടുതൽ…
Read Moreവെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര; സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ
മുംബൈ: മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ എത്തി. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരന്പരയ്ക്കുള്ള ടീമിലാണ് സെലക്ടർമാർ സഞ്ജുവിനെ ഉൾപ്പെടുത്തിയത്. പേസർ മുകേഷ് കുമാറാണ് ടീമിലെ പുതുമുഖം. സഞ്ജുവിന് പുറമേ ഇഷാൻ കിഷനും വിക്കറ്റ് കീപ്പറുടെ റോളിൽ ടീമിലുണ്ട്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മിന്നുന്ന ഫോമിലായിരുന്ന ഋതുരാജ് ഗെയ്ക്വാദിനും ടീമിൽ ഇടം ലഭിച്ചു. പരിക്കിന്റെ പിടിയിലായ കെ.എൽ.രാഹുലിനെ ടീമിലേക്ക് പരിഗണിച്ചില്ല. രോഹിത് ശർമ ടീമിന്റെ നായകനായും ഹർദിക് പാണ്ഡ്യ ഉപനായകനായും തുടരും. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ജൂലൈ 27-ന് തുടങ്ങും. ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ഹർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ഋതുരാജ് ഗെയ്ക്വാദ്, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ഷർദുൽ ഠാക്കൂർ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, യുസ്വേന്ദ്ര ചഹൽ, കുൽദീപ്…
Read Moreനേഷൻസ് ലീഗ് കിരീടം പെനാൽറ്റി ഗോളിലൂടെ സ്വന്തമാക്കി സ്പെയിൻ
റോട്ടർഡാം: യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ കിരീടം സ്പെയിൻ സ്വന്തമാക്കി. ഫൈനലിൽ ക്രൊയേഷ്യയെ ഷൂട്ടൗട്ടിലൂടെ കീഴടക്കിയാണ് സ്പെയിനിന്റെ കിരീടനേട്ടം. ആറാം റൗണ്ട് കിക്കിൽ ഡാനി കാർവഹാലിന്റെ പനേങ്ക പെനാൽറ്റി ഗോളിലൂടെ 5-4നായിരുന്നു സ്പെയിനിന്റെ ജയം. ആദ്യ അഞ്ച് കിക്ക് കഴിഞ്ഞപ്പോൾ 4-4 സമനിലയായിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഗോൾ രഹിത സമനിലയായതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീട്ടണ്ടത്. 2018 ഫിഫ ലോകകപ്പിനുശേഷം ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയ്ക്ക് മറ്റൊരു ഫൈനൽ തോൽവിയും. ലാ റോഹ എന്നറിയപ്പെടുന്ന സ്പെയിൻ നീണ്ട 11 വർഷത്തിനുശേഷമാണ് ഒരു ട്രോഫി സ്വന്തമാക്കുന്നത്. 2012 യൂറോ കപ്പിനുശേഷം സ്പെയിനിന്റെ ആദ്യകിരീടം. 2021ൽ ഫൈനലിൽ പ്രവേശിച്ചെങ്കിലും ഫ്രാൻസിനു മുന്നിൽ സ്പെയിൻ കീഴടങ്ങിയിരുന്നു. സ്പെയിനിന്റെ അഞ്ചാമത് ട്രോഫിയാണ്. 2010 ഫിഫ ലോകകപ്പ്, യൂറോ 1964, 2008, 2012 ട്രോഫികളാണ് മുന്‍പ് സ്പെയിൻ സ്വന്തമാക്കിയത്.
Read Moreഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ഭവാനി ദേവിക്ക് ചരിത്രനേട്ടം
വുഷി (ചൈന): ഏഷ്യൻ ഫെൻസിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ സി.എ. ഭവാനി ദേവിക്ക് വെങ്കലം. ഏഷ്യൻ ഫെൻസിംഗ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യമെഡൽ ആണിത്. സെമിയിൽ ഉസ്ബക്കിസ്ഥാന്റെ സയ്നാബ് ഡെയ്ബെകോവയോട് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കീഴടങ്ങുകയായിരുന്നു, 14-15. ക്വാർട്ടർ ഫൈനലിൽ 15-10ന് നിലവിലെ ലോകചാന്പ്യനായ ജപ്പാന്റെ മിസാകി എമുറയെ അട്ടിമറിച്ചായിരുന്നു ഭവാനി ദേവിയുടെ സെമി ഫൈനൽ പ്രവേശം. തലശേരി സായ് താരം ഒളിന്പിക്സ് ഫെൻസിംഗിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ താരമാണ് ഭവാനി ദേവി. ചെന്നൈ സ്വദേശിയായ ഭവാനി, പത്താം ക്ലാസ് പൂർത്തിയാക്കിയശേഷം തലശേരി സായിയിൽ ചേർന്നു. തലശേരി ബ്രണ്ണൻ കോളജിൽനിന്നാണ് ഡിഗ്രി പൂർത്തിയാക്കിയത്.
Read Moreചരിത്രം കുറിച്ച് സാത്വിക്- ചിരാഗ് സഖ്യം! വേള്‍ഡ് ടൂര്‍ സൂപ്പര്‍ 1000 കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ ഡബിള്‍സ് കൂട്ട്; നേട്ടം ലോകചാമ്പ്യന്മാരെ അട്ടിമറിച്ച്
ചരിത്രം തിരുത്തിക്കുറിക്കുന്ന വിജയവുമായി ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് സഖ്യം സാത്വിക് സായ്രാജ് റാന്‍കി റെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം. സീസണിലെ മികച്ച ഫോം നിലനിര്‍ത്തിയ ഇന്ത്യന്‍ ജോഡി ഇന്തോനേഷ്യ ഓപ്പണ്‍ 2023 ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ കിരീടം നേടിയാണ് ചരിത്രം സൃഷ്ടിച്ചത്. ലോക ചാമ്പ്യന്മാരും ഏഷ്യന്‍ ചാമ്പ്യന്മാരുമായ മലേഷ്യന്‍ സഖ്യം ആരോണ്‍ ചിയ- സോ വൂയ് യിക സഖ്യത്തെയാണ് സാത്വിക്- ചിരാഗ് സഖ്യം തകര്‍ത്തുവിട്ടത്. ഇതോടൊപ്പം ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ സൂപ്പര്‍ 1000 കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ സഖ്യമെന്ന അതുല്യനേട്ടവും സ്വന്തമാക്കാന്‍ ഇവര്‍ക്കായി. 21-17, 21-18 എന്നിങ്ങനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് മലേഷ്യന്‍ സഖ്യത്തെ സാത്വിക്-ചിരാഗ് സഖ്യം തോല്‍പ്പിച്ചത്. പതിഞ്ഞ താളത്തിലാണ് ഇന്ത്യന്‍ സഖ്യം തുടങ്ങിയത്. പതിയെ മത്സരത്തിലേക്ക് കൂടുതല്‍ അടുത്ത ഇരുവരും എതിരാളികള്‍ക്ക് പിന്നീട് കാര്യമായ അവസരങ്ങള്‍ നല്‍കിയില്ല. ഈ സീസണില്‍ മികച്ച ഫോം തുടരുന്ന സഖ്യം…
Read Moreകരിയറിലെ ഏറ്റവും വേഗമേറിയ ഗോൾ സ്വന്തമാക്കി മെസി
ബെയ്ജിംഗ്: കരിയറിലെ ഏറ്റവും വേഗമേറിയ ഗോൾ സ്വന്തമാക്കി അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി. രാജ്യാന്തര സൗഹൃദ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരേയായിരുന്നു മെസിയുടെ സൂപ്പർ ഫാസ്റ്റ് ഗോൾ. ലയണൽ മെസിയും ജർമയ്ൻ പെസെല്ലയും (68’) നേടിയ ഗോളുകളുടെ ബലത്തിൽ അർജന്റീന 2-0ന് ഓസ്ട്രേലിയയെ കീഴടക്കി. അതിവേഗ ഗോൾ ലയണൽ മെസിയുടെ ഫുട്ബോൾ കരിയറിലെ ഏറ്റവും വേഗമേറിയ ഗോളിനാണ് ബെയ്ജിംഗ് വർക്കേഴ്സ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 79-ാം സെക്കൻഡിലായിരുന്നു മെസിയുടെ ഗോൾ. എൻസോ ഫെർണാണ്ടസിന്റെ അസിസ്റ്റിൽനിന്ന് ഡി സർക്കിളിനുള്ളിൽവച്ച് ഇടംകാൽകൊണ്ട് എടുത്ത മിന്നും ഷോട്ടിലൂടെയായിരുന്നു മെസി ഓസ്ട്രേലിയൻ വലകുലുക്കിയത്. 68-ാം മിനിറ്റിൽ ഡിപോളിന്റെ അസിസ്റ്റിൽ പെസെല്ലയും ഗോൾ നേടിയതോടെ അർജന്റൈൻ ജയം 2-0നായി. ഗോൾ നന്പർ മുപ്പത്തിയഞ്ചുകാരനായ ലയണൽ മെസിയുടെ രാജ്യാന്തര കരിയറിലെ 103-ാം ഗോളാണ് ഓസ്ട്രേലിയയ്ക്കെതിരേ പിറന്നത്. 109 രാജ്യാന്തര ഗോളുമായി ലോക ഗോൾവേട്ടയിൽ രണ്ടാം സ്ഥാനത്തുള്ള…
Read Moreലോക ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ഓസ്ട്രേലിയൻ താരങ്ങൾ ആദ്യ മൂന്നു സ്ഥാനങ്ങളിൽ
ഐസിസി ലോക ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ഓസ്ട്രേലിയൻ താരങ്ങൾ ആദ്യ മൂന്നു സ്ഥാനങ്ങളിൽ. മൂന്നു സ്ഥാനം മുന്നേറി ട്രാവിസ് ഹെഡ് മൂന്നാം സ്ഥാനത്ത് എത്തിയതോടെയാണു റാങ്കിംഗിലെ ആദ്യ മൂന്നു സ്ഥാനങ്ങളും ഓസീസ് താരങ്ങൾ സ്വന്തമാക്കിയത്. നീണ്ട 39 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഐസിസി റാങ്കിംഗിൽ ഒരു രാജ്യത്തെ മൂന്നു പേർ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇരിപ്പുറപ്പിക്കുന്നത്. ലബൂഷെയ്ൻ ഓസീസ് ബാറ്റർ മാർനസ് ലബൂഷെയൻ 903 റേറ്റിംഗ് പോയിന്റുമായാണ് ഐസിസി ടെസ്റ്റ് ബാറ്റർമാരിൽ ഒന്നാം സ്ഥാനത്തുള്ളത്. 885 പോയിന്റുമായി സ്റ്റീവ് സ്മിത്ത് രണ്ടാമതും 884 പോയിന്റുമായി ട്രാവിസ് ഹെഡ് മൂന്നാമതുമാണ്. ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്കെതിരേ ലബൂഷെയ്നിനു (26, 41) തിളങ്ങാൻ സാധിച്ചില്ലെങ്കിലും റാങ്കിംഗിൽ ഇളക്കം സംഭവിച്ചില്ല. ഇന്ത്യക്കെതിരേ ഒന്നാം ഇന്നിംഗ്സിൽ നിർണായകമായ സെഞ്ചുറി (163) നേടിയതാണ് ട്രാവിസ് ഹെഡിനെ മൂന്നാം സ്ഥാനത്തെത്തിച്ചത്. സ്റ്റീവ് സ്മിത്തും (121,…
Read Moreഇപ്പോൾ സംതൃപ്തനാണ്, ഇനിയൊരു ലോകകപ്പിനുണ്ടാകില്ലെന്ന് ആവർത്തിച്ച് മെസി
ന്യൂയോര്‍ക്ക്: അടുത്ത ഫുട്ബോള്‍ ലോകകപ്പിൽ കളിക്കാനുണ്ടാകില്ലെന്ന് ആവർത്തിച്ച് ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. താൻ മുൻപും പലതവണ പറഞ്ഞിട്ടുണ്ട്, 2022 ആയിരുന്നു തന്റെ അവസാന ലോകകപ്പ് മെസി പറഞ്ഞു. ടൈറ്റാൻ സ്പോർട്സിന് അനുവദിച്ച വീഡിയോ അഭിമുഖത്തിലാണ് മെസി ഇക്കാര്യം ആവർത്തിച്ച് പറഞ്ഞത്. ലോകകപ്പ് വിജയം കരിയറിലെ ഏറ്റവും വലിയ നേട്ടമായിരുന്നു. ഇതിന് വലിയ പ്രാധാന്യമാണ് ഞാന്‍ നല്‍കുന്നത്. ഈ നേട്ടത്തില്‍ സംതൃപ്തനുമാണ്. മുന്‍പ് പറഞ്ഞത് പോലെ തന്നെ അടുത്ത ലോകകപ്പില്‍ കളിക്കാന്‍ ഇല്ല. ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ അവിടെ വരും. എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കില്ല- മെസി പറഞ്ഞു.
Read Moreതേർഡ് അമ്പയറിന്റെ തീരുമാനം ചോദ്യം ചെയ്തു; ഗില്ലിന് 115% പിഴ ശിക്ഷ
ലണ്ടൻ: ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ഫൈനലിൽ തേർഡ് അന്പയറിന്റെ തീരുമാനം ചോദ്യം ചെയ്ത കുറ്റത്തിന് ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിനു പിഴശിക്ഷ. ഓസ്ട്രേലിയയ്ക്കെതിരായ ഫൈനലിന്റെ രണ്ടാം ഇന്നിംഗ്സിൽ ശുഭ്മാൻ ഗിൽ സ്കോട്ട് ബോലണ്ടിന്റെ പന്തിൽ കാമറൂണ്‍ ഗ്രീനിന്റെ ക്യാച്ചിലൂടെയാണു പുറത്തായത്. ഇടത്തോട്ട് ഡൈവ് ചെയ്തുള്ള ക്യാച്ചിനിടെ ഗ്രീനിന്റെ കൈ മൈതാനത്ത് ഉരസിയിരുന്നു. എന്നാൽ, സംശയത്തിന്റെ ആനുകൂല്യം ബാറ്ററിനു നൽകാതെ ബൗളർക്കു വിക്കറ്റ് നൽകാനായിരുന്നു തേർഡ് അന്പയറിന്റെ തീരുമാനം. തേർഡ് അന്പയറിന്റെ തീരുമാനത്തിനെ വിമർശിക്കുന്ന രീതിയിൽ ഗിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. മാച്ച് ഫീസിന്റെ 15 ശതമാനം പിഴയാണ് ഈ കുറ്റത്തിന് ഐസിസി ഗില്ലിനുമേൽ ചുമത്തിയത്. അതേസമയം, കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ടീം ഇന്ത്യക്ക് 100 ശതമാനം പിഴയും ഐസിസി വിധിച്ചു. ഇതോടെ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ ഗില്ലിന്റെ പിഴ മാച്ച് ഫീയുടെ…
Read More