ദുബായ്: ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ അത്യന്തം ആവേശകരമായ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പാക്കിസ്ഥാനെ 5 വിക്കറ്റിനു കീഴടക്കി ഓസ്ട്രേലിയ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ. പാക് സൂപ്പർ പേസർ ഷഹീൻ അഫ്രീദി എറിഞ്ഞ 19-ാം ഓവറിന്റെ അവസാന മൂന്ന് പന്ത് സിക്സർ പറത്തി മാത്യു വേഡ് ആണ് ഓസ്ട്രേലിയയ്ക്ക് ത്രില്ലർ ജയം സമ്മാനിച്ചത്. അതിൽ രണ്ട് സിക്സ് സ്കൂപ്പ് ഷോട്ടിലൂടെ വിക്കറ്റ് കീപ്പറിന്റെ തലയ്ക്കു മുകളിലൂടെയായിരുന്നു. 17 പന്തിൽ നാല് സിക്സും രണ്ട് ഫോറും അടക്കം 41 റൺസുമായി വേഡ് പുറത്താകാതെനിന്നു. 30 പന്തിൽ രണ്ട് വീതം സിക്സും ഫോറുമായി മാർക്കസ് സ്റ്റോയിൻസും മികച്ച പ്രകടനം കാഴ്ചവച്ചു. ആറാം വിക്കറ്റിൽ 41 പന്തിൽ ഇവർ പുറത്താകാതെ നേടിയ 81 റൺസ് കൂട്ടുകെട്ടാണ് കംഗാരുക്കളുടെ ജയത്തിനാധാരം. 6 പന്ത് ബാക്കിനിൽക്കേയാണ് 177 റൺസ് തിരിച്ചടിച്ചുള്ള ഓസീസ് ജയം. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ…
Read MoreCategory: Sports
ഇന്ന് ചരിത്രം വഴിമാറുമോ? പാക് x ഓസീസ് സൂപ്പർ സെമി
ദുബായ്: ഈ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന പാക്കിസ്ഥാനും മികവിലെത്തിക്കൊണ്ടിരിക്കുന്ന ഓസ്ട്രേലിയയും ഇന്ന് രണ്ടാം സെമി ഫൈനലിൽ നേർക്കുനേർ. മുൻ സഹതാരങ്ങളും സുഹൃത്തുക്കളും തമ്മിലുള്ള പോരാട്ടം കൂടിയാകുമിത്. ഓസ്ട്രേലിയയുടെ മുഖ്യ പരിശീലകൻ ജസ്റ്റിൻ ലാംഗറും പാക്കിസ്ഥാന്റെ ബാറ്റിംഗ് പരിശീലകൻ മാത്യു ഹെയ്ഡനും ഇരു ടീമുകൾക്കൊപ്പം മുഖാമുഖം വരുകയാണ്. ഇരുവരും ഓസ്ട്രേലിയയുടെ ടെസ്റ്റിലെ വിഖ്യാത ഓപ്പണിംഗ് സഖ്യമായിരുന്നു. ലോകകപ്പിനു തൊട്ടു മുന്‍പാണ് ഹെയ്ഡൻ പാക് ടീമിന്റെ ബാറ്റിംഗ് പരിശീലകനായി സ്ഥാനമേറ്റത്. ഹെയ്ഡന്റെ വരവോടെ പാക്കിസ്ഥാന്റെ ബാറ്റിംഗ് കൂടുതൽ മെച്ചപ്പെട്ടു. ലാംഗറിനാണെങ്കിൽ തന്റെ കയ്യിൽ ടീം ഭദ്രമാണെന്നു തെളിയിക്കേണ്ടതുണ്ട്. ഇതുവരെയില്ലാത്ത ഒരു പരീക്ഷണമാണ് ഓസീസിനു മുന്നിലുള്ളത്. ഗ്രൂപ്പിലെ എല്ലാം മത്സരവും ജയിച്ച് തകർപ്പൻ ഫോമിലുള്ള പാക്കിസ്ഥാനെയാണു നേരിടേണ്ടത്. ക്രിക്കറ്റിലെ പ്രവചനാതീതമായ ടീമെന്ന പേരുള്ള പാക്കിസ്ഥാന് ഈ ദുഷ്പേര് മാറ്റുകയെന്ന ലക്ഷ്യവുമുണ്ട്. ഓസ്ട്രേലിയൻ ക്രിക്കറ്റിനെ അറിയാവുന്ന ഹെയ്ഡൻ…
Read Moreസഞ്ജുവിന്റെ ട്വീറ്റ് ഒളിയമ്പ്
ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ ട്വന്റി-20 പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധ സൂചകമായി സഞ്ജു വി. സാംസണിന്റെ ട്വീറ്റ്. ഇന്ത്യക്കുവേണ്ടിയടക്കമുള്ള തന്റെ ഉജ്വല ഫീൽഡിംഗ് ദൃശ്യങ്ങളാണു സഞ്ജു ട്വീറ്റ് ചെയ്തത്. പ്രത്യേകിച്ച് അടിക്കുറിപ്പൊന്നുമില്ലാതെയാണ് സഞ്ജുവിന്റെ ട്വീറ്റ് എന്നതും ശ്രദ്ധേയം. സയ്യിദ് മുഷ്താഖ് അലി ട്വന്റി-20യിൽ കേരളത്തിനായി അഞ്ച് മത്സരങ്ങളിൽനിന്ന് 175 റണ്‍സ് നേടിയെങ്കിലും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജുവിനെ ബിസിസിഐ പരിഗണിക്കാത്തതു ക്രിക്കറ്റ് ലോകത്ത് സജീവ ചർച്ചയായി. ന്യൂസിലൻഡിനെതിരായ പരന്പരയ്ക്കുള്ള ടീമിനൊപ്പം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ എ ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചെങ്കിലും അതിലും സഞ്ജു ഉൾപ്പെട്ടില്ല. ബാറ്റിംഗിൽ സ്ഥിരത ഇല്ലെന്നുള്ള ആക്ഷേപം ഐപിഎല്ലിനിടെ സഞ്ജുവിനെതിരേ ഉയർന്നിരുന്നു.
Read Moreഇന്ത്യൻ ക്രിക്കറ്റിൽ വിരാട് കോഹ്ലി -രവിശാസ്ത്രി കൂട്ടുകെട്ട് അവസാനിച്ചു
ഇന്ത്യൻ ക്രിക്കറ്റിൽ നിരവധി അസുലഭ നിമിഷങ്ങൾ സമ്മാനിച്ച വിരാട് കോഹ്ലി – രവിശാസ്ത്രി കൂട്ടുകെട്ടിനു വിരാമം. ഓസ്ട്രേലിയൻ മണ്ണിൽ തുടർച്ചയായ രണ്ടു ടെസ്റ്റ് പരന്പര സ്വന്തമാക്കിയതുൾപ്പെടെ ഈ കൂട്ടുകെട്ടിൽ ഇന്ത്യ കൈയടക്കിയത് സമാനതകളില്ലാത്ത ചരിത്ര നേട്ടങ്ങളായിരുന്നു. ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ ഇന്നലെ നമീബിയയ്ക്കെതിരേ നടന്ന മത്സരമായിരുന്നു ഈ ക്യാപ്റ്റൻ-കോച്ച് കൂട്ടുകെട്ടിന്റെ അവസാന മത്സരം. 2012നുശേഷം ഇന്ത്യൻ ടീം ഒരു ഐസിസി ചാന്പ്യൻഷിപ്പിന്റെ നോക്കൗട്ട് കാണാതെ പുറത്തായതിലൂടെയാണ് ഈ കൂട്ടുകെട്ട് അവസാനിച്ചതെന്നതു ഖേദകരംതന്നെ. കാരണം, ഐസിസി ചാന്പ്യൻഷിപ്പ് ഒഴിവാക്കിയാൽ കോഹ്ലി-ശാസ്ത്രി കൂട്ടുകെട്ടിനു കീഴിൽ ഇന്ത്യ അസാധ്യമെന്നു കരുതിയ പലതും കൈപ്പിടിയിലൊതുക്കി. എന്നാൽ, ഐസിസി കിരീടം നേടാനായില്ലെന്നത് ഈ സഖ്യത്തിന്റെ പ്രോഗ്രസ് കാർഡിലെ ചുവന്ന മാർക്ക് ആയി അവശേഷിച്ചു. ആ ചുവന്ന മാർക്കോടെയാണ് ഇന്ത്യൻ മുഖ്യ പരിശീലക സ്ഥാനത്തുനിന്നു രവിശാത്രിയും ട്വന്റി-20 ക്യാപ്റ്റൻസ്ഥാനത്തുനിന്നു…
Read Moreദേശീയ ടീം വിട്ടു ഇനി ഐപിഎൽ
അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പിനുശേഷം സ്ഥാനമൊഴിയുന്ന ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി, ഇന്ത്യൻ പ്രീമിയർ ലീഗിലേക്കു പുതുതായെത്തിയ അഹമ്മദാബാദ് ടീമിന്റെ മുഖ്യപരിശീലകനായേക്കും. അഹമ്മദാബാദ് ടീമിന്റെ ഉടമകളായ സിവിസി ക്യാപിറ്റൽസ് രവി ശാസ്ത്രിയെ സമീപിച്ചതായും തീരുമാനമെടുക്കാൻ സമയം വേണമെന്നു ശാസ്ത്രി ആവശ്യപ്പെട്ടതായുമാണു റിപ്പോർട്ടുകൾ. ട്വന്റി20 ലോകകപ്പിനുശേഷം ഇക്കാര്യത്തിൽ രവി ശാസ്ത്രി തീരുമാനമെടുക്കുമെന്നാണു കരുതപ്പെടുന്നത്. ശാസ്ത്രിക്കൊപ്പം ഇന്ത്യൻ ടീമിൽ സഹ പരിശീലകരായ ഭരത് അരുണ്‍, ആർ. ശ്രീധർ എന്നിവരും അഹമ്മദാബാദ് ടീമിനൊപ്പം ചേരുമെന്നു റിപ്പോർട്ടുകളുണ്ട്.
Read Moreവിരമിച്ചിട്ടില്ല: ഗെയ്ല്
ദുബായ്: ജമൈക്കയിലെ ആധാധകർക്കു മുന്നിൽവച്ചു വിരമിക്കാനാണ് ആഗ്രഹമെന്നു വെസ്റ്റ്ഇൻഡീസ് വെറ്ററൻ താരം ക്രിസ് ഗെയ്ല്. താൻ ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്നും ജമൈക്കയിൽ കളിക്കാൻ അവസരം ലഭിച്ചാൽ വിരമിക്കൽ പ്രഖ്യാപിക്കുമെന്നും ഫേസ്ബുക്ക് ലൈവ് ചാറ്റിൽ ഗെയ്ല് പറഞ്ഞു. വിരമിക്കൽ മത്സരത്തിന് അവസരം ലഭിച്ചില്ലെങ്കിൽ പ്രഖ്യാപനം വൈകുമെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി20 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരേ തന്റെ ലോകകപ്പിലെ അവസാന മത്സരമാണു ക്രിസ് ഗെയ്ല് കളിച്ചത്. സഹതാരം ഡ്വെയ്ൻ ബ്രാവോ തന്റെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചിരുന്നു.
Read Moreഇന്ത്യൻ മോഹങ്ങൾ കൊത്തിപ്പറന്ന് കിവികൾ സെമിയിൽ ! ട്വന്റി-20 ലോകകപ്പിൽനിന്ന് ഇന്ത്യ പുറത്തായി
അബുദാബി: ട്വന്റി-20 ലോകകപ്പിൽനിന്ന് ഇന്ത്യ പുറത്തായി. അഫ്ഗാനിസ്ഥാൻ ന്യൂസിലൻഡിനോട് തോറ്റതോടെയാണ് ഇന്ത്യൻ മോഹങ്ങൾ പൊലിഞ്ഞത്. ഇന്നത്തെ മത്സരത്തിൽ അഫ്ഗാൻ ന്യൂസിലൻഡിനോട് ജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്കു സെമി സാധ്യതകൾ ഉണ്ടായിരുന്നുള്ളു. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 125 റണ്‍സ് വിജയലക്ഷ്യം ന്യൂസിലൻഡ് 18.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 28 റണ്‍സ് നേടിയ മാർട്ടിൻ ഗപ്ടിലിനെയും 17 റണ്‍സെടുത്ത ഡാരിൽ മിച്ചലിനെയുമാണ് ന്യൂസിലൻഡിന് നഷ്ടമായത്. നായകൻ കെയ്ൻ വില്യംസണ് 40 റണ്‍സും ഡെവണ്‍ കോണ്‍വേ 36 റണ്‍സുമെടുത്ത് ന്യൂസിലൻഡിനെ വിജയതീരത്ത് എത്തിച്ചു. ജയത്തോടെ ഗ്രൂപ്പ് രണ്ടിൽനിന്നും എട്ട് പോയിന്റുമായി ന്യൂസിലൻഡ് സെമി ഫൈനലിലേക്ക് കടന്നു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 124 റണ്‍സെടുത്തത്. അർധ സെഞ്ചുറി നേടിയ നജിബുള്ള സദ്രാന് മാത്രമാണ് അഫ്ഗാൻ നിരയിൽ മികച്ച പ്രകടനം നടത്താനായത്. 48 പന്തിൽ മൂന്ന്…
Read Moreചാവി വീണ്ടും ബാഴ്സയില്‍
മാഡ്രിഡ്: ബാഴ്സലോണയുടെ സ്പാനിഷ് ഇതിഹാസം ചാവി ഹെർണാണ്ടസ് വീണ്ടും പഴയ ക്ലബ്ബിൽ. ഇക്കുറി പരിശീലകനായാണു മടക്കം. നിലവിൽ ഖത്തർ ഫുട്ബോൾ ക്ലബ്ബായ അൽസാദിന്റെ പരിശീലകനാണു ചാവി. ബാഴ്സലോണ മുന്നോട്ടുവച്ച കരാറിന് അൽസാദ് സമ്മതം അറിയിച്ചതായാണു റിപ്പോർട്ട്. സീസണിലെ മോശം പ്രകടനത്തെത്തുടർന്നു റൊണാൾഡ് കൂമാനെ ബാഴ്സലോണ പരിശീലകസ്ഥാനത്തുനിന്നു പുറത്താക്കിയിരുന്നു. ബാഴ്സയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണു ചാവി. 1997 മുതൽ 2015 വരെ ബാഴ്സയ്ക്കുവേണ്ടി കളിച്ച ചാവി 25 കിരീട നേട്ടങ്ങളിൽ പങ്കാളിയായി. 767 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ ചാവി, 85 ഗോളുകളും 185 അസിസ്റ്റുകളും പേരിലാക്കി. 2015ൽ ബാഴ്സ വിട്ട ചാവി പിന്നീട് അൽസാദിലേക്കു മാറുകയായിരുന്നു.
Read Moreടി20 വിക്കറ്റ് നേട്ടക്കാരിൽ ഒന്നാമനായി ബുംറ
ദുബായ്: ട്വന്റി20 യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ താരമെന്ന റിക്കാർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ. സ്കോട്ട്ലൻഡിനെതിരായ മത്സരത്തിലാണ് ബുംറ റിക്കാർഡ് നേട്ടം സ്വന്തമാക്കിയത്. ആദ്യ സ്പെല്ലിൽ സ്കോട്ട്ലൻഡ് ക്യാപ്റ്റൻ കെയ്ൽ കോറ്റ്സറിനെ പുറത്താക്കിയ ബുംറ തന്റെ ട്വന്റി20 വിക്കറ്റ് നേട്ടം 63 ആയി ഉയർത്തി. ഇതോടെ യശ്വേന്ദ്ര ചാഹലിനൊപ്പമെത്തി. രണ്ടാം സ്പെല്ലിൽ മാർക് വാട്ടിനെ ബൗൾഡാക്കിയ ബുംറ ഇന്ത്യയുടെ ടി20 വിക്കറ്റ് നേട്ടക്കാരിൽ ഒന്നാമനായി. 3.4 ഓവറിൽ 10 റൺസ് മാത്രം വിട്ടുകൊടുത്താണ് സ്കോട്ട്ലൻഡിന്റെ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിയത്. സ്കോട്ട്ലൻഡിനെ ഇന്ത്യ എട്ടു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ സ്കോട്ട്ലൻഡ് 17.4 ഓവറിൽ 85 റണ്‍സിന് പു റത്തായി. നെറ്റ് റണ്‍റേറ്റിൽ മുന്നിലുണ്ടായിരുന്ന അഫ്ഗാനിസ്ഥാനെ മറികടക്കാൻ 7.1 ഓവറിൽ വിജയലക്ഷ്യം മറികടക്കേണ്ടിയിരുന്ന ഇന്ത്യ, വെറും 39 പ ന്തിൽ ലക്ഷ്യത്തിലെത്തി.
Read Moreശ്രീജേഷിന് ഖേൽരത്ന
ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഒളിന്പ്യൻ പി.ആർ. ശ്രീജേഷിന് ഉൾപ്പടെ 12 പേർക്ക് മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്കാരം. ഒളിന്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണപ്രകടനം കാഴ്ചവച്ച നീരജ് ചോപ്ര, രവികുമാർ (ഗുസ്തി), ലവ്ലിന ബോർഗോഹെയ്ൻ (ബോക്സിംഗ്), അവനി ലെഖേര (പാരാ ഷൂട്ടിംഗ്), സുമിത് ആന്തിൽ (പാരാ അത്ലറ്റിക്സ്), പ്രമോദ് ഭഗത് (പാരാ ബാഡ്മിന്റണ്‍), കൃഷ്ണനഗർ (പാരാ ബാഡ്മിന്റണ്‍), മനീഷ നർവാൾ (പാരാ ഷൂട്ടിംഗ്), മിതാലി രാജ് (ക്രിക്കറ്റ്), സുനിൽ ഛേത്രി (ഫുട്ബോൾ), മൻപ്രീത് സിംഗ് (ഹോക്കി) എന്നിവർക്കും ഖേൽ രത്ന പുരസ്കാരം പ്രഖ്യാപിച്ചു. 35 പേർക്കാണ് അർജുന അവാർഡ്. ഒളിന്പിക്സിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച ഇന്ത്യൻ വനിതാ, പുരുഷ ഹോക്കി താരങ്ങൾക്കും അർജുന അവാർഡ് ലഭിച്ചു. മലയാളികളായ ടി.പി. ഔസേപ്പ് (ലൈഫ് ടൈം), പി. രാധാകൃഷ്ണൻ നായർ എന്നിവർ ഉൾപ്പടെ അഞ്ച് പരിശീലകർക്ക് ദ്രോണാചാര്യ…
Read More