ന്യൂഡല്‍ഹി: ഇന്ത്യയെയും അന്തരീക്ഷമലിനീകരണത്തെയും ബംഗ്ലാ ദേശ് തോല്പിച്ചു. ഇന്ത്യക്കെതിരേയുള്ള ആദ്യ ട്വന്റി 20 ക്രിക്കറ്റില്‍ ബംഗ്ലാദേശ് മൂന്നു പന്ത് ബാക്കിയിരിക്കേ ഏഴു വിക്കറ്റിനു ജയിച്ചു. 149 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ബംഗ്ലാദേശ് അവസാന ഓവറിന്റെ മൂന്നാം പന്ത് സിക്സ് പായിച്ചാണ് വിജയംകുറിച്ചത്. ഇന്ത്യക്കായി ശിവം ദുബെ അരങ്ങേറ്റംകുറിച്ചു. ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റിന് 148; ബംഗ്ലാദേശ് 19.3 ഓവറില്‍ മൂന്നു വിക്കറ്റിന് 154.ഭേദപ്പെട്ട സ്കോറിലേക്കു ബാറ്റ് വീശിയ ബംഗ്ലാദേശിന് മുസ്ഫിഖര്‍ റഹീമിന്റെ (43 പന്തില്‍ 60 നോട്ടൗട്ട്) പ്രകടനം ജയം അനായാസമാക്കി. എട്ട് ഫോറും ഒരു സിക്സുമാണ് റഹീം പായിച്ചത്. നായകന് മഹമദുള്ള റിയാദ് (ഏഴു പന്തില്‍ 15) പുറത്തായില്ല. ആദ്യ ഓവറില്‍തന്നെ ലിട്ടന്‍ ദാസിനെ (നാലു പന്തില്‍ 7) നഷ്ടമായ ബംഗ്ലാദേശിനെ മുഹമ്മദ് നയിമും (28 പന്തില്‍ 26), സൗമ്യ സര്‍ക്കാരും (35…
Read MoreCategory: Sports
പറന്നുയർന്ന് ഹർമൻപ്രീത്, നിരാശപ്പെട്ടു ടെയ്ലർ; ഹൃദയം കീഴടക്കി ആ ക്യാച്ച്!
ആന്റിഗ്വ: പുരുഷ താരങ്ങൾ ശ്രദ്ധ നേടുന്ന ക്രിക്കറ്റ് ഗ്രൗണ്ടിൽ മിന്നുംതാരമായി ഇന്ത്യൻ താരം ഹർമൻപ്രീത് കൗർ. വെസ്റ്റ്ഇൻഡീസിനെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിലെ ഹർമൻപ്രീതിന്റെ തകർപ്പൻ ക്യാച്ചാണ് ആരാധക ഹൃദയം കീഴടക്കിയത്. മത്സരത്തിൽ ഇന്ത്യ ഒരു റണ്ണിനു തോറ്റെങ്കിലും ഹർമന്റെ പ്രകടനമാണ് ചർച്ചാവിഷയം. വെസ്റ്റ് ഇൻഡീസ് ഇന്നിംഗ്സിന്റെ അവസാന പന്തിലായിരുന്നു ഹർമൻപ്രീതിന്റെ തകർപ്പൻ പ്രകടനം. വ്യക്തിഗത സ്കോർ 84-ൽ നിൽക്കെ വിൻഡീസ് നായിക സ്റ്റെഫാനി ടെയ്ലർ ഏക്താ ബിഷ്തിന്റെ പന്ത് ലോംഗ് ഓണിലേക്ക് ഉയർത്തിയടിച്ചു. സിക്സർ എന്നും ടെയ്ലർക്കു സെഞ്ചുറിയെന്നും എല്ലാവരും ഉറപ്പിച്ചതുമാണ്. എന്നാൽ ബൗണ്ടറി ലൈനിനു തൊട്ടുമുന്നിൽനിന്ന് ആകാശത്തേക്കു പക്ഷിയേപ്പോലെ പറന്നുയർന്ന ഹർമൻപ്രീത് ഇടംകൈ കൊണ്ടു പന്ത് പിടിച്ചെടുത്തു. അർഹിച്ച സെഞ്ചുറിക്കരികെ ടെയ്ലർ പുറത്ത്. Harmanpreet Kaur has just taken one of the great catches to deny Stafanie Taylor, on…
Read Moreഒളിന്പിക്സ് യോഗ്യത; റഷ്യയെ തകർത്ത് ഇന്ത്യ
ഭൂവനേശ്വർ: ഒളിന്പിക്സ് യോഗ്യത മത്സയത്തിൽ റഷ്യയെ തകർത്ത് ഇന്ത്യ. പുരുഷൻമാരുടെ ഹോക്കിയിൽ 4-2നാണ് ഇന്ത്യ റഷ്യയെ തറപറ്റിച്ചത്. മന്ദീപ് സിംഗിന്റെ ഇരട്ട ഗോളാണ് ഇന്ത്യക്കു കരുത്തായത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ഹർമൻപ്രീത് സിംഗ് ഇന്ത്യയെ മുന്നിലെത്തിച്ചു. എന്നാൽ 17-ാം മിനിറ്റിൽ ആന്ദ്രെ കുറേവിന്റെ ഗോളിൽ സന്ദർശകർ ഒപ്പമെത്തി. 24-ാം മിനിറ്റിൽ മന്ദീപ് സിംഗ്് വീണ്ടും ഇന്ത്യയെ മുന്നിലെത്തിച്ചു. 48-ാം മിനിറ്റിൽ സുനിൽ ലീഡ് വീണ്ടും ഉയർത്തി. 53-ാം മിനിറ്റിലായിരുന്നു മന്ദീപ് വീണ്ടും റഷ്യൻ വല ചലിപ്പിച്ചത്. അവസാന മിനിറ്റിലായിരുന്നു റഷ്യയുടെ രണ്ടാം ഗോൾ പിറന്നത്. രണ്ട് മത്സരങ്ങൾ അടങ്ങുന്നതാണ് യോഗ്യത റൗണ്ട് പോരാട്ടം. ശനിയാഴ്ച നടക്കുന്ന മത്സരത്തിലെ കൂടി ഗോളുകൾ കണക്കാക്കി, രണ്ട് മത്സരങ്ങളിലും കൂടുതൽ ഗോൾ കണ്ടെത്തിയ ടീമാകും ടോക്കിയോ ഒളിന്പിക്സിലേക്ക് അടുക്കുക.
Read Moreഡബ്ല്യുടിഎ ഫൈനല്‍സ്: സ്വിറ്റോലിന സെമിയില്‍
ഷെന്‍ചെന്‍(ചൈന): നിലവിലെ ചാമ്പ്യന്‍ എലീന സ്വിറ്റോലിന ഡബ്ല്യുടിഎ ടെന്നീസ് സെമി ഫൈനലില്‍. സീസണിലെ അവസാന ടൂര്‍ണമെന്റില്‍ സ്വിറ്റോലിന നേരിട്ടുള്ള സെറ്റുകള്‍ക്ക് സിമോണ ഹാലെപ്പിനെ തോല്‍പ്പിച്ചാണ് സെമിയിലെത്തിയത്. ഒരു മണിക്കൂര്‍ 39 മിനിറ്റ് നീണ്ട മത്സരത്തില്‍ ലോക എട്ടാം നമ്പര്‍ താരം 7-5, 6-3നാണ് ഹാലെപ്പിനെ തകര്‍ത്തത്. പര്‍പ്പിള്‍ ഗ്രൂപ്പിലെ ആദ്യമത്സരത്തില്‍ സ്വിറ്റോലിന ലോക രണ്ടാം നമ്പര്‍ കരോളിന പ്ലീഷ്കോവയെ തോല്‍പ്പിച്ചിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍ സെമി ഫൈനലിലെത്തുന്ന ആദ്യ താരമായി സ്വിറ്റോലിന.
Read Moreകണ്ണൂരിൽനിന്നൊരു ഗോൾകീപ്പർ ക്യാപ്റ്റൻ
കണ്ണൂർ: ഇരുപതു വർഷത്തെ കാത്തിരിപ്പിനു വിരാമം. സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ നയിക്കാൻ കണ്ണൂരിന്റെ കരുത്തൻ – മുഴപ്പിലങ്ങാട് കൂറുമ്പക്കാവിന് സമീപം മയൂരത്തിലെ വി. മിഥുൻ. ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ നയിക്കുന്ന കണ്ണൂർ ജില്ലക്കാരനായ ആദ്യ ഗോൾകീപ്പറാണ് എസ്ബിഐയുടെ കളിക്കാരനായ ഈ മിന്നുംതാരം. 2018ൽ പതിമ്മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കേരളം സന്തോഷ് ട്രോഫി നേടിയത് മിഥുനിന്റെ കളിമികവിലായിരുന്നു. ആറു വർഷമായി കേരളത്തിന്റെ വിശ്വസ്ത കാവൽഭടനായ മിഥുൻ കഴിഞ്ഞവർഷം വൈസ് ക്യാപ്റ്റനുമായി. 1999ലാണ് ഇതിനു മുമ്പ് കണ്ണൂരിൽനിന്നൊരു ക്യാപ്റ്റനുണ്ടായത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കെ.വി. ധനേഷ്. “അത്യധികം സന്തോഷമുണ്ട്. ഇതൊരു ഉത്തരവാദിത്വമല്ലേ. കേരളത്തിന് ഇപ്രാവശ്യം നല്ലൊരു റിസൾട്ട് കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എല്ലാവരും നല്ല കളി പരിചയമുള്ളവരാണ്. സന്തോഷ് ട്രോഫിയല്ലേ. ഭാഗ്യം കൂടി വേണം ” – ക്യാപ്റ്റൻ സ്ഥാനത്തെക്കുറിച്ച് മിഥുൻ ദീപികയോട് മനസ് തുറന്നു.…
Read Moreസന്തോഷ് ട്രോഫി ; യുവനിരയുമായി കേരളം
കൊച്ചി: യുവതാരങ്ങൾക്കു പ്രാമുഖ്യം നൽകി സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. നാലുവർഷമായി സന്തോഷ് ട്രോഫി ടീമിന്റെ ഭാഗമായ കണ്ണൂർ സ്വദേശിയും ഗോൾ കീപ്പറുമായ വി. മിഥുൻ ഇക്കുറി 20 അംഗ ടീമിനെ നയിക്കും. 2017ൽ കിരീടം നേടിയ സന്തോഷ് ട്രോഫി കേരള ടീമിൽ അംഗമായിരുന്ന മിഥുനു പുറമേ എട്ടു താരങ്ങൾക്കു സന്തോഷ് ട്രോഫി കളിച്ച പരിചയമുണ്ട്. ഏഴു പേർ അണ്ടർ-21 താരങ്ങളാണ്. നവംബർ അഞ്ച് മുതൽ പത്തു വരെ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണു ദക്ഷിണ മേഖല യോഗ്യത റൗണ്ട് മത്സരങ്ങൾ. രണ്ടു ഗ്രൂപ്പുകളിലായി ഏഴു ടീമുകൾ ഫൈനൽ റൗണ്ട് യോഗ്യത തേടി മത്സരിക്കും. ഗ്രൂപ്പ് എയിൽ തമിഴ്നാടിനും ആന്ധ്രാപ്രദേശിനും ഒപ്പമാണ് കേരളം. അഞ്ചിന് ആന്ധ്രയ്ക്കെതിരേയാണ് ആദ്യമത്സരം. ഒന്‍പതിന് തമിഴ്നാടിനെ നേരിടും. ഇന്നു മുതൽ ടീം കോഴിക്കോട് ദേവഗിരി കോളജ് ഗ്രൗണ്ടിൽ…
Read Moreഷക്കീബിന് രണ്ട് വർഷം ഐസിസി വിലക്ക്
ദുബായ്: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകൻ ഷക്കീബ് അൽ ഹസന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിന്റെ (ഐസിസി) വിലക്ക്. രണ്ടു വര്‍ഷം മുൻപ് ഒത്തുകളിക്കാൻ ആവശ്യപ്പെട്ടു വാതുവയ്പു സംഘം സമീപിച്ചകാര്യം ഷക്കീബ് മറച്ചുവച്ചതിന്റെ പേരിലാണ് നടപടി. രണ്ട് വർഷത്തേയ്ക്കാണ് താരത്തെ ഐസിസി വിലക്കിയത്. തൽക്കാലം ഒരു വർഷത്തെ വിലക്ക് അനുഭവിച്ചാൽ മതിയെന്നും ഐസിസി വ്യക്തമാക്കി. മൂന്ന് തവണ വാതുവയ്പ് സംഘം ഷക്കീബിനെ സമീപിച്ചെന്നാണ് ഐസിസി കണ്ടെത്തൽ. വാതുവയ്പു സംഘം ഷക്കീബിനെ സമീപിച്ചെങ്കിലും താരം അതിനു വഴങ്ങിയില്ല. എന്നാല്‍ ഇക്കാര്യം ഐസിസിയെ അറിയിക്കേണ്ട ബാധ്യത ഷക്കീബിനുണ്ടായിരുന്നു. ഇതു രഹസ്യമാക്കി വച്ചതാണ് താരത്തിനു വിനയായത്. എല്ലാ ഫോര്മാറ്റില്നിന്നുമാണ് താരത്തെ ഐസിസി വിലക്കിയത്. ഇത് ബംഗ്ലാദശിനു വന്‍ തിരിച്ചടിയാണ്. ഓൾറൗണ്ടർമാരുടെ ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ് ഷക്കീബ്. തെറ്റ് സമ്മതിക്കുന്നുവെന്ന് ഷക്കീബ് പറഞ്ഞു. ഐസിസിയെ വിവരമറിയിക്കാതിരുന്നത് തന്റെ പിഴവാണ്. ക്രിക്കറ്റിൽനിന്നു വിട്ടുനിൽക്കുന്നത് ദുഃഖകരണമാണെന്നും…
Read Moreനമീബിയയ്ക്ക് ട്വന്റി 20 ലോകകപ്പിനു യോഗ്യത
nameebe
Read Moreഫ്രീക്കിക്കിൽനിന്ന് 50 ഗോൾ, മെസി മാജിക്കിൽ ബാഴ്സയ്ക്കു ജയം
ബാഴ്സലോണ: ലയണൽ മെസി ഇരട്ടഗോളുകളും അസിസ്റ്റുകളുമായി കളം നിറഞ്ഞ മത്സരത്തിൽ റയൽ വല്ലദോലിതിനെ പരാജയപ്പെടുത്തി ലാലിഗയിൽ ഒന്നാമതെത്തി. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് വല്ലദോലിതിനെ ബാഴ്സ പരാജയപ്പെടുത്തിയത്. ലെൻഗ്ലറ്റ് (2), വിദാൽ (29), മെസി (34,75), സുവാരസ് (77) എന്നിവരാണ് ഗോൾ നേടിയത്. മെസിയുടെ ആദ്യഗോൾ 34 മിനിറ്റിൽ ഫ്രീകിക്കിലൂടെയായിരുന്നു. ഇതോടെ മെസി കരിയറിൽ നേരിട്ടുള്ള ഫ്രീകിക്കുകളിലൂടെ നേടുന്ന എണ്ണം 50 ആയി. 2016-17 സീസണിൽ 16 ഗോളുകളാണ് ഡയറക്ട് ഫ്രീകിക്കുകളിൽനിന്ന് മെസി നേടിയത്. യൂറോപ്പിലെ പ്രധാനപ്പെട്ട അഞ്ച് ലീഗുകളിൽ ഒരുസീസണിൽ ഫ്രീക്കിക്കുകളിൽ നിന്ന് 10 ലേറെ ഗോളുകൾ നേടിയ താരങ്ങളില്ല. ബാഴ്സ ഡിഫൻഡർ ലെൻഗ്ലറ്റ് ആണ് ആദ്യ വെടിപൊട്ടിച്ചത്. എന്നാൽ കളിയുടെ 15 ാം മിനിറ്റിൽ ഒലിവസ് ആൽബയിലൂടെ വല്ലദോൽ സമനിലപിടിച്ചു. 29 ാം മിനിറ്റിൽ വിദാൽ ലീഡ് തിരിച്ചുപിടിച്ചു. മെസിയുടെ കിടിൽ പാസിൽനിന്നായിരുന്നു വിദാലിന്റെ ഗോൾ.…
Read Moreഅത്ലറ്റിക്കോ മാഡ്രിഡിനു ജയം
മാഡ്രിഡ്: ലാ ലിഗ ഫുട്ബോളില്‍ അത്ലറ്റിക്കോ മാഡ്രിഡിനു ജയം. ഇതോടെ അത്ലറ്റിക്കോയ്ക്ക് ലാ ലിഗയില്‍ വിജയവഴിയില്‍ തിരിച്ചെത്താനായി. കഴിഞ്ഞ മൂന്നു മത്സരങ്ങളും സമനിലയായിരുന്നു. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ അത്ലറ്റിക്കോ 2-0ന് അത്ലറ്റിക് ബില്‍ബാവോയെ തോല്‍പ്പിച്ചു. ജയത്തോടെ മാഡ്രിഡ് ക്ലബ് പോയിന്റ് പട്ടികയില്‍ റയല്‍ മാഡ്രിഡിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. 19 പോയിന്റ് വീതമാണ് ബാഴ്സലോണയ്ക്കും അത്ലറ്റിക്കോയ്ക്കും. ഗോള്‍ വ്യത്യാസത്തിലാണ് ബാഴ്സ മുന്നിലെത്തിയത്. 28-ാം മിനിറ്റില്‍ സൗള്‍ നിഗ്വെസ് അത്ലറ്റിക്കോയെ മുന്നിലെത്തിച്ചു. 64-ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ട മാഡ്രിഡ് ക്ലബ്ബിന്റെ ജയം ഉറപ്പിച്ചു. ലാ ലിഗയിൽ മൂന്നു മത്സരങ്ങള്‍ക്കുശേഷം അത്ലറ്റിക്കോ ആദ്യമായാണ് സ്വന്തം ഗ്രൗണ്ടില്‍ ജയിക്കുന്നത്.
Read More