ബ്ലാസ്റ്റേഴ്സിന് സമനില കുരുക്ക്; വിടാതെ പരിക്ക്

കൊച്ചി: ഐഎസ്എല്ലിൽ ഒഡീഷ എഫ്സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് ഗോൾരഹിത സമനില. മത്സരത്തിന്‍റെ ആദ്യ 23 മിനിറ്റിനുള്ളില്‍ തന്നെ രണ്ട് താരങ്ങളെ നഷ്ടമായതും ഒരു പെനാൽറ്റി അനുവദിക്കാതിരുന്നതുമാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. നാലു മത്സരങ്ങളിൽ ഒരു ജയവും ഒരു സമനിലയും രണ്ടും തോൽവിയുമുള്ള ബ്ലാസ്റ്റേഴ്സ് നാലു പോയിന്‍റുമായി ആറാമതാണ്. രണ്ടാം മിനിറ്റിൽ ഡിഫന്‍ഡര്‍ ജെയ്‌റോ റോഡ്രിഗസിന് പേശീവലിവ് കാരണം കളംവിടേണ്ടി വന്നു. 23-ാം മിനിറ്റിൽ മെസി ബൗളിയും പരിക്കേറ്റു മൈതാനം വിട്ടു. ഒഡീഷ താരം അഡ്രിയാന്‍ സന്‍റാനയുമായി കൂട്ടിയിടിച്ച് ബോധരഹിതനായ ബൗളിയെ ആംബുലന്‍സ് മൈതാനത്തേക്ക് എത്തിച്ചാണ് കൊണ്ടുപോയത്. ബൗളിക്ക് പകരം മുഹമ്മദ് റാഫിയാണ് കളത്തിൽ ഇറങ്ങിയത്. 35-ാം മിനിറ്റിൽ സഹൽ അബ്ദുൾ സമദിനെ ബോക്സിൽ ഒഡീഷ താരം നാരായൺദാസ് വീഴ്ത്തി. പെനാൽറ്റിക്കു വേണ്ടി ബ്ലാസ്റ്റേഴ്സ് വാദിച്ചെങ്കിലും റഫറി അനുവദിക്കാതിരുന്നത് വൻ തിരിച്ചടിയായി. 44-ാം മിനിറ്റിൽ രാഹുൽ ഗോൾ‌ശ്രമം നടത്തിയെങ്കിലും ഫലംകണ്ടില്ല.…

Read More

ബ്ലാസ്റ്റേഴ്സിന് സമനില കുരുക്ക്; വിടാതെ പരിക്ക്

കൊച്ചി: ഐഎസ്എല്ലിൽ ഒഡീഷ എഫ്സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് ഗോൾരഹിത സമനില. മത്സരത്തിന്‍റെ ആദ്യ 23 മിനിറ്റിനുള്ളില്‍ തന്നെ രണ്ട് താരങ്ങളെ നഷ്ടമായതും ഒരു പെനാൽറ്റി അനുവദിക്കാതിരുന്നതുമാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. നാലു മത്സരങ്ങളിൽ ഒരു ജയവും ഒരു സമനിലയും രണ്ടും തോൽവിയുമുള്ള ബ്ലാസ്റ്റേഴ്സ് നാലു പോയിന്‍റുമായി ആറാമതാണ്. രണ്ടാം മിനിറ്റിൽ ഡിഫന്‍ഡര്‍ ജെയ്‌റോ റോഡ്രിഗസിന് പേശീവലിവ് കാരണം കളംവിടേണ്ടി വന്നു. 23-ാം മിനിറ്റിൽ മെസി ബൗളിയും പരിക്കേറ്റു മൈതാനം വിട്ടു. ഒഡീഷ താരം അഡ്രിയാന്‍ സന്‍റാനയുമായി കൂട്ടിയിടിച്ച് ബോധരഹിതനായ ബൗളിയെ ആംബുലന്‍സ് മൈതാനത്തേക്ക് എത്തിച്ചാണ് കൊണ്ടുപോയത്. ബൗളിക്ക് പകരം മുഹമ്മദ് റാഫിയാണ് കളത്തിൽ ഇറങ്ങിയത്. 35-ാം മിനിറ്റിൽ സഹൽ അബ്ദുൾ സമദിനെ ബോക്സിൽ ഒഡീഷ താരം നാരായൺദാസ് വീഴ്ത്തി. പെനാൽറ്റിക്കു വേണ്ടി ബ്ലാസ്റ്റേഴ്സ് വാദിച്ചെങ്കിലും റഫറി അനുവദിക്കാതിരുന്നത് വൻ തിരിച്ചടിയായി. 44-ാം മിനിറ്റിൽ രാഹുൽ ഗോൾ‌ശ്രമം നടത്തിയെങ്കിലും ഫലംകണ്ടില്ല.…

Read More

ലോകകപ്പ് യോഗ്യതാ മത്സരം: ഇന്ത്യന്‍ ടീമില്‍ മൂന്നു മലയാളികൾ

ന്യൂഡൽഹി: ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ മൂന്നു മലയാളികൾ. സഹല്‍ അബ്ദുല്‍ സമദ്, ആഷിക് കുരുണിയന്‍, അനസ് എടത്തൊടിക എന്നിവരാണ് ടീമിൽ സ്ഥാനം നിലനിർത്തിയത്. അഫ്ഗാനിസ്ഥാന്‍, ഒമാന്‍ ടീമുകള്‍ക്കെതിരെയാണ് മത്സരം. കഴിഞ്ഞ യോഗ്യതാ മത്സരത്തിലും മൂവരും ഇടംപിടിച്ചിരുന്നു. സ്ട്രൈക്കര്‍ ഫറൂഖ് ചൗധരി, യുവഗോള്‍കീപ്പര്‍ ധീരജ് സിംഗ് എന്നിവരും 26 അംഗ ടീമില്‍ ഇടംനേടി. അടുത്ത വ്യാഴാഴ്ചയാണ് അഫ്ഗാനെതിരായ ഇന്ത്യയുടെ മത്സരം. ഗ്രൂപ്പ് ഇയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അവസാന മത്സരത്തിൽ ബംഗ്ലാദേശിനോട് സമനില വഴങ്ങിയ ഇന്ത്യക്ക് ഈ വരുന്ന രണ്ട് മത്സരങ്ങൾ നിർണായകമാണ്. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യക്ക് ആകെ രണ്ട് പോയിന്‍റ് മാത്രമാണുള്ളത്.

Read More

സന്തോഷ് ട്രോഫിയിൽ ഗോൾമഴ വീണ്ടും; കർണാടകയ്ക്ക് ഏഴു ഗോൾ ജ‍യം

കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ മത്സരത്തില്‍ പുതുച്ചേരിക്കെതിരെ കർണാടകയുടെ ഗോൾ മഴ. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തില്‍ പുതുച്ചേരിയെ എതിരില്ലാത്ത ഏഴ് ഗോളിന് കർണാടക പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ നാലും രണ്ടാം പകുതിയിൽ മൂന്നും ഗോളുകളാണ് പുതുച്ചേരി പോസ്റ്റിൽ കർണാടക നിക്ഷേപിച്ചത്. ജയത്തോടെ കര്‍ണാടക ഫൈനല്‍റൗണ്ട് സാധ്യതകള്‍ സജീവമാക്കി. ഗ്രൂപ്പ് എയില്‍ വ്യാഴാഴ്ച വൈകുന്നേരം 3.30ന് നടക്കുന്ന മത്സരത്തില്‍ കരുത്തരായ തമിഴ്‌നാട് ആന്ധ്രപ്രദേശിനെ നേരിടും. കേരളത്തോട് ആദ്യകളിയില്‍ തോല്‍വിയേറ്റുവാങ്ങിയ ആന്ധ്രയ്ക്ക് ഗ്രൂപ്പില്‍ മുന്നേറാന്‍ ജയം അനിവാര്യമാണ്.

Read More

തോൽവി അറിയാതെ നോർത്ത് ഈസ്റ്റ്; ലീഗിൽ തലപ്പത്ത്

ഹൈദരാബാദ്: ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തോൽവി അറിയാതെ മുന്നേറുന്നു. എവേ പോരാട്ടത്തിൽ ഹൈദരാബാദ് എഫിസിയെ ഏകപക്ഷീയമായ ഒരു ഗോളിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കീഴടക്കി. 86-ാം മിനിറ്റിൽ മാക്സിമില്യാനോ ബറെയ്റോയുടെ പെനൽറ്റി ഗോളാണ് നോർത്ത് ഈസ്റ്റിന്‍റെ ജയം നിർണയിച്ചത്. നാല് മത്സരങ്ങളിൽ രണ്ട് ജയവും രണ്ട് സമനിലയും ഉൾപ്പെടെ എട്ട് പോയിന്‍റുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഗിന്‍റെ തലപ്പത്ത് എത്തി. മൂന്ന് മത്സരങ്ങളിൽ ഏഴ് പോയിന്‍റുള്ള ജംഷഡ്പുർ എഫ്സിയാണ് രണ്ടാമത്.

Read More

ചരിത്ര ടെസ്റ്റിൽ കമന്‍റേറ്ററായി ധോണിയും; വമ്പൻ പദ്ധതികളുമായി സ്റ്റാർ സ്പോർട്സ്

ന്യൂഡൽഹി: കോൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കമന്‍റേറ്ററായി ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയും എത്തുന്നു. ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതുന്ന ഡേ നൈറ്റ് ടെസ്റ്റിലാണ് ധോണി കമന്‍റേറ്റർ റോളിലെത്തുന്നത്. ചരിത്രതാളുകളിൽ രേഖപ്പെടുത്തുന്ന പിങ്ക് ബോൾ ടെസ്റ്റിനെ ശ്രദ്ധേയമാക്കുന്നതിന് വൻപദ്ധതികളാണ് മത്സരത്തിന്‍റെ സംപ്രേക്ഷണാവശമുള്ള സ്റ്റാർ സ്പോർട്സ് ചാനൽ ഒരുക്കുന്നത്. ടെസ്റ്റിന്‍റെ ആദ്യ രണ്ടു ദിവസങ്ങളിൽ ഇന്ത്യയുടെ മുൻ ടെസ്റ്റ് നായകന്മാരെയെല്ലാം ഗ്രൗണ്ടിലേക്ക് ക്ഷണിക്കാനാണ് നീക്കം. ഇന്ത്യൻ ടീമിനൊപ്പം മുൻ നായകൻമാർ ദേശീയ ഗാനത്തിന് അണിനിരക്കും. പിന്നീട് കമന്‍ററി ബോക്സിൽ അതിഥിയായെത്തുന്ന മുൻ ക്യാപ്റ്റന്മാർ അന്നത്തെ ചരിത്ര നിമിഷങ്ങൾ ആരാധകരുമായി പങ്കുവെക്കും. ഈ പദ്ധതിയുടെ ഭാഗമായാണ് ധോണിയും കമന്‍റേറ്ററായി എത്തുന്നത്. മുൻ ക്യാപ്റ്റൻമാരെയും ക്ഷണിച്ചുകൊണ്ടുള്ള കത്ത് സ്റ്റാർ സ്പോർട് അയച്ചിട്ടുണ്ട്. 2001ൽ ഈഡൻ ഗാർഡൻസിൽ ഓസ്ട്രേലിയയ്ക്കെതിരെ നേടിയ ചരിത്ര വിജയത്തിൽ പ്രധാന…

Read More

എതിരില്ലാതെ അതിരില്ലാ സന്തോഷം; ആന്ധ്രയ്ക്കെതിരെ കേരളത്തിനു തകർപ്പൻ ജയം

കോഴിക്കോട്: സന്തോഷ്‌ട്രോഫി ഫുട്‌ബോള്‍ ദക്ഷിണ മേഖല യോഗ്യതാ മത്സരത്തിൽ കേരളത്തിന് വിജയത്തുടക്കം. കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ആന്ധ്രയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തു. പകരക്കാരനായി ഇറങ്ങിയ എമിൽ ബെന്നി ഇരട്ടഗോളുമായി തിളങ്ങി. മത്സരത്തിന്‍റെ 44-ാം മിനിറ്റിലായിരുന്നു കേരളത്തിന്‍റെ ആദ്യ ഗോൾ പിറന്നത്. പ്രതിരോധനിര താരം വിബിൻ തോമസാണ് ഹെഡറിലൂടെ കേരളത്തെ മുന്നിൽ എത്തിച്ചത്. ആദ്യ പകുതിക്കു ശേഷം ഇൻജുറി ടൈമിൽ കേരളത്തിന്‍റെ രണ്ടാം ഗോളും പിറന്നു. ബോക്സിൽ വീഴ്ത്തിയതിന് കേരളത്തിന് ലഭിച്ച പെനാൽറ്റി ലിയോൺ അഗസ്റ്റിൻ ഗോളാക്കി മാറ്റുകയായിരുന്നു. രണ്ടാം പകുതിയിൽ ആന്ധ്രയുടെ പ്രതിരോധം ആടിയുലഞ്ഞു. ഇരട്ടഗോളുമായി എമിൽ ബെന്നിയും തകർപ്പൻ ഗോളുമായി എൻ.ഷിഹാദും കളംനിറഞ്ഞതോടെ കേരളത്തിന്‍റെ ലീഡ് അഞ്ചായി ഉയർന്നു. ഇതോടെ ആന്ധ്ര മറുപടിയില്ലാതെ തകർന്നടിഞ്ഞു. ശനിയാഴ്ച തമിഴ്നാടിനെതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം.

Read More

ലോക ടെന്നീസിന്‍റെ തലപ്പത്ത് വീണ്ടും നദാൽ; ജോക്കോവിച്ചിനെ പിന്തള്ളി

മാഡ്രിഡ്: കളിമണ്‍ കോർട്ടിലെ രാജകുമാരൻ എന്ന അറിയപ്പെടുന്ന റാഫേൽ നദാൽ എടിപി റാങ്കിംഗിൽ ഒരു ഇടവേളയ്ക്കുശേഷം തിരിച്ചെത്തി. പുരുഷ ടെന്നീസ് സിംഗിൾസിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ പിന്തള്ളിയാണു സ്പാനിഷ് താരമായ നദാൽ ലോക ഒന്നാം നന്പരായത്. കരിയറിൽ എട്ടാം തവണയാണ് നദാൽ ലോക റാങ്കിംഗിൽ ഒന്നാമതെത്തുന്നത്. ഞായറാഴ്ച നടന്ന പാരീസ് മാസ്റ്റേഴ്സിൽ ജോക്കോവിച്ച് കിരീടം നേടിയെങ്കിലും ഒന്നാം സ്ഥാനത്ത് തുടരാനായില്ല. 2018 നവംബർ നാലിനുശേഷം ആദ്യമായാണു നദാൽ ഒന്നാം റാങ്കിൽ എത്തുന്നത്. പേശിവലിവിനെത്തുടർന്നു പാരീസ് മാസ്റ്റേഴ്സിന്‍റെ സെമി ഫൈനലിൽനിന്നു നദാൽ പിൻമാറിയിരുന്നു. സ്വിറ്റ്സർലൻഡിന്‍റെ റോജർ ഫെഡറർ മൂന്നാം സ്ഥാനത്തു തുടർന്നപ്പോൾ റഷ്യയുടെ ഡാനിൽ മെദ്വദേവ് നാലാമതും ഓസ്ട്രിയയുടെ ഡൊമിനിക് തീം അഞ്ചാമതുമാണ്. വനിതാ വിഭാഗത്തിൽ ഓസ്ട്രേലിയയുടെ ആഷ്ലി ബാർട്ടിയാണ് ഒന്നാം നന്പർ താരം.

Read More

ബാഴ്‌സയെ ഞെട്ടിച്ച് ലെവന്‍റെ

വലന്‍സിയ: ബാഴ്‌സലോണയുടെ വിജയക്കുതിപ്പ്് അപ്രതീക്ഷിതമായി അവസാനിച്ചു. ലാ ലിഗയില്‍ എവേ മത്സരത്തില്‍ 3-1ന് ലെവന്‍റെയാണ് ബാഴ്‌സലോണയുടെ വിജയക്കുതിപ്പിന് വിരാമമിട്ടത്. ലീഡ് നേടിയശേഷമാണ് ബാഴ്‌സലോണ തോറ്റത്. രണ്ടാം പകുതിയില്‍ ഏഴു മിനിറ്റിന്‍റെ ഇടയിലാണ് ലെവന്‍റെയുടെ മൂന്നു ഗോളുകളെത്തിയത്. 38-ാം മിനിറ്റില്‍ പെനല്‍റ്റി വലയിലാക്കി ലയണല്‍ മെസി ബാഴ്‌സലോണയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ ലെവന്‍റെ വലയിലേക്കു തൊടുത്ത മൂന്നു ഷോട്ടുകളും ഗോളാകുകയായിരുന്നു. ഹൊസെ കാംപന 61-ാം മിനിറ്റില്‍ സമനില നേടി. ബാഴ്‌സലോണയുടെ പകുതിയില്‍നിന്നു പന്തുമായുള്ള കുതിപ്പാണ് ഗോളായത്. 63-ാം മിനിറ്റില്‍ ബോര്‍ഹ മയോറല്‍ ബോക്‌സിനു പുറത്തുനിന്നെടുത്ത ഷോട്ട് വലയില്‍ കയറിയിറങ്ങി. 67-ാം മിനിറ്റില്‍ നെമാന്‍ജ റഡോജ ലെവന്‍റെയുടെ ജയം ഉറപ്പിക്കുകയും ചെയ്തു. ബാഴ്‌സലോണതന്നെയാണ് പോയിന്‍റ് നിലയില്‍ മുന്നില്‍.11 കളിയില്‍ 22 പോയിന്‍റാണ്. ഇത്രതന്നെ പോയിന്‍റുമായി റയല്‍ മാഡ്രിഡ് പിന്നിലുണ്ട്. എന്നാല്‍ ഗോള്‍ വ്യത്യാസമാണ് ബാഴ്സയെ മുന്നിലെത്തിച്ചത്. ബാഴ്‌സലോണ തോറ്റതോടെ ഒന്നാം…

Read More

ഇമ്രാനു ശേഷം മുഹമ്മദ് ഇര്‍ഫാന്‍

1992ല്‍ ലോകകപ്പിൽ കളിച്ച ഇമ്രാന്‍ ഖാനുശേഷം പാക്കിസ്ഥാനുവേണ്ടി കളിക്കുന്ന ഏറ്റവും പ്രായമുള്ള പാക് പേസറായി മുഹമ്മദ് ഇര്‍ഫാന്‍. സിഡ്‌നിയില്‍ നടന്ന ഓസ്‌ട്രേലിയ-പാക്കിസ്ഥാന്‍ ആദ്യ ട്വന്‍റി20 മത്സരത്തിലാണ് പാക് പേസര്‍ പുതിയ നേട്ടംകൈവരിച്ചത്. 1992ലെ ക്രിക്കറ്റ് ലോകകപ്പില്‍ പാക്കിസ്ഥാനെ നയിക്കുമ്പോള്‍ ഇമ്രാന് 39 വയസായിരുന്നു. ഇര്‍ഫാനിപ്പോള്‍ 37 വയസും. മിറാന്‍ ബാഖ്ഷ് ആണ് പാക്കിസ്ഥാനായി കളിച്ച ഏറ്റവും പ്രായമുള്ള കളിക്കാരന്‍. 1955ല്‍ ഇന്ത്യക്കെതിരേ കളിക്കുമ്പോള്‍ അദ്ദേഹത്തിന് 47 വയസായിരുന്നു. ഓസ്‌ട്രേലിയ-പാക്കിസ്ഥാന്‍ മത്സരം‍ മഴമൂലം 15 ഓവറായി ചുരുക്കി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 107 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗില്‍ 3.1 ഓവറില്‍ വിക്കറ്റ് നഷ്ടമാക്കാതെ ഓസ്‌ട്രേലിയ 41 റണ്‍സ് നേടിയിരിക്കേയാണ് മഴയെത്തിയതോടെ കളി ഉപേക്ഷിച്ചത്.

Read More