ലണ്ടൻ പോലെയുള്ള പാശ്ചാത്യ രാജ്യങ്ങളിലേക്ക് ചേക്കേറാൻ ചെറുപ്പക്കാരായ സംരംഭകരും പ്രൊഫഷണലുകളും മത്സരിക്കുന്ന ഇക്കാലത്ത്, അവിടെനിന്ന് തിരികെ ഇന്ത്യയിലെത്തി വിജയഗാഥ രചിക്കുകയാണ് 24കാരനായ ഗൗതം ചദ്ദ. തന്റെ ക്രോസ്-ബോർഡർ ഇ-കോമേഴ്സ് സ്റ്റാർട്ടപ്പായ ‘ബാബാക്ലിക്ക്’ കൂടുതൽ ഉയരങ്ങളിലേക്ക് വളർത്തുന്നതിനായാണ് അദ്ദേഹം ഒരു വർഷം മുമ്പ് ലണ്ടനിൽ നിന്നും ഹരിയാനയിലെ ഗുഡ്ഗാവിലേക്ക് പ്രവർത്തനം മാറ്റിയത്. ഈ നിർണായക തീരുമാനത്തിന്റെ ഒന്നാം വാർഷികത്തിൽ, എന്തുകൊണ്ട് യുകെ വിട്ട് ഇന്ത്യ തെരഞ്ഞെടുത്തു എന്നതിന്റെ കാരണങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഈ യുവ സംരംഭകൻ. സ്വന്തം കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഈ നീക്കത്തെ അന്ന് അത്ഭുതത്തോടെയാണ് നോക്കിക്കണ്ടതെന്നും അദ്ദേഹം ഓർത്തെടുക്കുന്നു. ലോകോത്തര തലത്തിലുള്ളതും ഒരു തലമുറയെ തന്നെ സ്വാധീനിക്കുന്നതുമായ വലിയൊരു ടെക് അല്ലെങ്കിൽ ഇ-കോമേഴ്സ് ബിസിനസ് പടുത്തുയർത്താൻ ഇനി ലണ്ടനിലോ സാൻ ഫ്രാൻസിസ്കോയിലോ ന്യൂയോർക്കിലോ ജീവിക്കേണ്ടതില്ലെന്ന് ഗൗതം സമർഥിക്കുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ മികച്ച എഞ്ചിനീയറിംഗ്…
Read MoreCategory: Today’S Special
ജർമനിയിലെ ജീവിതം വ്യത്യസ്തമാണ്, യൂറോപ്യൻ നഗരങ്ങൾ കൂടുതൽ ജീവയോഗ്യമാകുന്നത് എന്തുകൊണ്ട്? ഇന്ത്യൻ യുവാവ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു
യൂറോപ്പിലെ ഉയർന്ന ജീവിതനിലവാരം അവിടുത്തെ ഉയർന്ന ശമ്പളമോ വികസിതമായ സാങ്കേതികവിദ്യയോ ആരോഗ്യ സംവിധാനങ്ങളോ മാത്രമല്ല, മറിച്ച് അവിടുത്തെ നഗരാസൂത്രണവും പൊതുഇടങ്ങളുമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജർമനിയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവാവ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സത്യാം സിംഗ് എന്ന യുവാവ് തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. ഇത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. യൂറോപ്പിലെ നഗരങ്ങൾ കാറുകൾക്ക് മാത്രമായല്ല, മനുഷ്യർക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. റോഡുകളേക്കാൾ വീതിയുള്ള നടപ്പാതകളും സൈക്ലിസ്റ്റുകൾക്കായി പ്രത്യേക ലെയ്നുകളും ഇവിടെ കാണാം. സീബ്രാലൈനിൽ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുമ്പോൾ എത്ര വലിയ വാഹനമായാലും ഡ്രൈവർമാർ നിർബന്ധമായും നിർത്തണം. സൈക്ലിസ്റ്റുകൾക്ക് സുരക്ഷിതമായ അകലം പാലിച്ചാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഇന്ത്യയിൽ പലപ്പോഴും വിലകൂടിയ വലിയ വാഹനങ്ങൾ ഓടിക്കുന്നവർ കാൽനടയാത്രക്കാരെയും സൈക്ലിസ്റ്റുകളെയും പരിഗണിക്കാതെ അശ്രദ്ധമായി വാഹനമോടിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. വൃത്തിയായി പരിപാലിക്കുന്ന പാർക്കുകളും ശാന്തമായ അന്തരീക്ഷവും ആളുകളുടെ മാനസികാരോഗ്യത്തിന്…
Read Moreപൂക്കി സ്റ്റൈൽ, വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെയിലെ മുംബൈ പോലീസ് കോൺസ്റ്റബിൾ, സമൂഹ മാധ്യമങ്ങളിൽ തരംഗമായി വീഡിയോ
നീറ്റ് യുജിസി പരീക്ഷാക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി ഡൽഹിയിലെ ജന്തർ മന്തറിൽ സിജെപി പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ പല തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പോലീസ് വാഹനത്തിന് മുന്നിൽ ധൈര്യത്തോടെ നിൽക്കുന്ന യുവതിയുടെ ഉൾപ്പെടെ പ്രതിഷേധക്കാരുടെയും പൊലീസുകാരുടെയും നിരവധി വീഡിയോകൾ ലക്ഷക്കണക്കിനുപേരാണ് കണ്ടത്. ഇതിൽ ഒരു പൊലീസുകാരന്റെ ദൃശ്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നതിൽ ഏറെ ശ്രദ്ധേയം. വിനോദ് കലുഖെ എന്നാണ് അദ്ദേഹത്തിന്റെ പേര്. മുംബൈപോലീസിൽ കോൺസ്റ്റബിളാണ് അദ്ദേഹം. ശ്രേയ എന്ന കണ്ടന്റ് ക്രിയേറ്ററാണ് വിനോദിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ശിവാജി പാർക്കിൽ നിന്ന് ചിത്രീകരിച്ചിട്ടുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. ഇപ്പോൾ ട്രെൻഡായിക്കൊണ്ടിരിക്കുന്ന ഒരു ഗാനത്തിൽ അഭിനയിക്കുകയാണ് ശ്രേയ. സമീപത്ത് പൊലീസ് യൂണിഫോമിൽ വിനോദുമുണ്ട്. ക്യാമറ തനിക്ക് നേരെ തിരിയുന്നത് കണ്ട് നാണത്തോടെ പുഞ്ചിരിക്കുന്ന വിനോദിനെയാണ് വീഡിയോയിൽ കാണുന്നത്. ഈ ചിരിയാണ് കാഴ്ചക്കാരെ ആകർഷിച്ചത്. പലരും ഇദ്ദേഹത്തെ ‘പൂക്കി…
Read Moreമാസം 2 ലക്ഷം രൂപ സമ്പാദിച്ചിട്ടും ദരിദ്രനെന്ന് തോന്നുന്നു, റെഡ്ഡിറ്റിൽ ചർച്ചയായി ടെക് ജീവനക്കാരനായ യുവാവിന്റെ കുറിപ്പ്
മാസം രണ്ട് ലക്ഷം രൂപ ശമ്പളവും യാതൊരു കടബാധ്യതകളുമില്ലിരുന്നിട്ടും താൻ ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് വെളിപ്പെടുത്തി 26 കാരനായ ടെക് യുവാവ്. റെഡ്ഡിറ്റിൽ പങ്കുവെച്ച ഈ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. കടലാസിൽ സാമ്പത്തിക ഭദ്രതയുണ്ടെങ്കിലും പണത്തെക്കുറിച്ചുള്ള ആധിയും താൻ ആർജ്ജിച്ച നേട്ടങ്ങളിൽ സംതൃപ്തിയില്ലാത്ത അവസ്ഥയുമാണ് തനിക്കുള്ളതെന്ന് യുവാവ് വ്യക്തമാക്കുന്നു. പ്രതിമാസ കുടുംബ വരുമാനം 6,000-7,000 രൂപയിൽ കവിയാത്ത ഒരു കുടുംബത്തിൽ നിന്നാണ് യുവാവ് വളർന്നുവന്നത്. 21-ാം വയസ്സിൽ ജോലിയിൽ പ്രവേശിച്ചതുമുതൽ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മാറ്റിയെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റ ലക്ഷ്യം. നിലവിൽ മാതാപിതാക്കളെ ജോലിയിൽ നിന്ന് ഒഴിവാക്കി സ്വന്തം നാട്ടിലെ ഫ്ലാറ്റിലേക്ക് മാറ്റുകയും, താൻ ബംഗളൂരുവിൽ മറ്റൊരു 2ബിഎച്ച്എകയിലാണ് താമസിക്കുന്നത്. എല്ലാ മാസവും 30,000 രൂപ മ്യൂച്വൽ ഫണ്ടുകളിലും, 10,000 രൂപ ഫിക്സഡ്/റെക്കറിങ് ഡെപ്പോസിറ്റുകളിലും, 10,000 രൂപ സ്വർണ നിക്ഷേപമായും മാറ്റിവെക്കുന്നു. കൂടാതെ മാതാപിതാക്കൾക്കായി 15,000-20,000…
Read Moreജനറേഷൻ സെഡ് ജീവനക്കാരന് സിഇഒയുടെ വക പണി; പത്ത് മിനിറ്റ് നേരത്തെഇറങ്ങിയതിന് നേരിട്ടുള്ള സന്ദേശവും ഫോൺ കോളും! സമൂഹ മാധ്യമങ്ങളിൽ വൈറൽ
ജോലി സമയത്തിന് 10 മിനിറ്റ് മുമ്പ് ഓഫീസിൽ നിന്ന് ഇറങ്ങിയതിന് കമ്പനി സിഇഒയുടെ നേരിട്ടുള്ള സന്ദേശവും ഫോൺ കോളും ലഭിച്ചതായി ഒരു ജീവനക്കാരന്റെ വെളിപ്പെടുത്തൽ. റെഡ്ഡിറ്റിൽ പങ്കുവെച്ച ഈ കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ജോലിസ്ഥലത്തെ സൂക്ഷ്മപരിശോധനയും ഇരട്ടത്താപ്പും ചോദ്യം ചെയ്തുകൊണ്ടാണ് ഈ കുറിപ്പ് പുറത്തുവന്നിരിക്കുന്നത്. ഔദ്യോഗിക ജോലി സമയം അവസാനിക്കുന്നതിന് 10 മിനിറ്റ് മുമ്പ് ഓഫീസിൽ നിന്ന് ഇറങ്ങിയതിനാണ് ജീവനക്കാരന് സിഇഒയുടെ ഫോൺ കോളും സന്ദേശവും ലഭിച്ചത്. മാനേജർമാർ മണിക്കൂറുകളോളം ഇടവേളകളെടുക്കുമ്പോഴും മറ്റ് സഹപ്രവർത്തകർ 30 മിനിറ്റ് മാറിനിൽക്കുമ്പോഴും ചോദ്യം ചെയ്യാനില്ല. എന്നാൽ ശരിയായ രീതിയിൽ ഇടവേള പോലും എടുക്കാത്ത താൻ അല്പം നേരത്തെ ഇറങ്ങിയപ്പോൾ മാത്രം നടപടിയുണ്ടായെന്ന് ജീവനക്കാരൻ വ്യക്തമാക്കുന്നു. കമ്പനി ഇതിനുമുമ്പും ജീവനക്കാരെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വന്തം പണം മുടക്കാൻ ആവശ്യപ്പെടുകയും, നിരന്തരമായ ഫോളോ-അപ്പുകൾക്ക് ശേഷം 17 ദിവസങ്ങൾ…
Read Moreകുട്ടികളുടെ അറ്റൻഡൻസ് ഇനി കുട്ടികൾ തന്നെ ഇടും! വൈറലായി ഡൽഹിയിലെ അധ്യാപികയുടെ പരീക്ഷണ ചിത്രം, സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹങ്ങൾ
ക്ലാസ് മുറിയിൽ സ്ഥിരമായി കണ്ടുവരാറുള്ള റോൾ കോൾ രീതിക്ക് പകരം തികച്ചും വ്യത്യസ്തവും സർഗാത്മകവുമായ ഒരു വഴി കണ്ടെത്തി സോഷ്യൽ മീഡിയയുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് ഒരു ഡൽഹി പ്രൈമറി സ്കൂൾ അധ്യാപിക. സുമി സിയാഗ് എന്ന അധ്യാപിക തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിലാണ് ഈ അപൂർവ്വ ഹാജർ പട്ടിക പ്രത്യക്ഷപ്പെട്ടത്. ക്ലാസ്സിൽ എത്തുന്ന കുരുന്നുകൾക്ക് ചെറുപ്പത്തിലേ തന്നെ സ്വയം ഉത്തരവാദിത്തം പകർന്നുനൽകാൻ ഈ ലളിതമായ ആശയം സഹായിക്കുന്നു. വലിയ തുക മുടക്കാതെയുള്ള ഈ ലളിതമായ ആശയത്തിൽ, ചുവരിൽ സ്ഥാപിച്ചിരിക്കുന്ന ഒരു കളർ ബോർഡാണ് പ്രധാനം. ഓരോ വിദ്യാർത്ഥിയുടെയും ഫോട്ടോ പതിപ്പിച്ച തീപ്പെട്ടി കൂടുകൾ ഈ ബോർഡിൽ നിരത്തിവെച്ചിരിക്കുന്നു. തീപ്പെട്ടിക്കുള്ളിൽ ‘A’ ഹാജരില്ല, ‘P’ ഹാജരുണ്ട് എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. ക്ലാസ്സിലേക്ക് എത്തുന്ന ഓരോ കുട്ടിയും തന്റെ ഫോട്ടോയുള്ള തീപ്പെട്ടി കണ്ടെത്തി അത് തുറന്ന് ‘P’ എന്ന് കാണത്തക്കവിധം…
Read Moreജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യംകൊണ്ട് മാത്രം, സ്രാവിന്റെ ആക്രമണത്തിൽ നിന്നും യുവാവിന്റെ അത്ഭുതകരമായ രക്ഷപെടൽ!
ഡൈവിങ്ങിനിടെ സ്രാവിന്റെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അനുഭവം പങ്കുവച്ച് യുവാവ്. ന്യൂസിലൻഡ് ഫിഷിംഗ് ഇൻഫ്ലുവൻസറായ ഹെൻറി ഗിബ്സാണ് തന്റെ അതിജീവനത്തിന്റെ കഥ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. തെക്കൻ ശാന്തസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് രാജ്യമായ ഫിജി തീരത്താണ് സംഭവം. നിരവധി ശസ്ത്രക്രിയകൾക്ക് ശേഷം താൻ സുഖം പ്രാപിച്ചു വരികയാണെന്നും പൂർണ ആരോഗ്യവാനായി തിരിച്ചെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗിബ്സ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഫിജി ദ്വീപുകളിലെ തന്റെ ആദ്യ ഡൈവിങ്ങിനിടെയാണ് സ്രാവിന്റെ ആക്രമണം ഉണ്ടായത്. രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ജൂലായ്24നാണ് ഗിബ്സ് ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ സഹിതം ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ചത്. ഡൈവിങ്ങിനിടെ പെട്ടെന്നാണ് സ്രാവ് ആക്രമിച്ചതെന്നും അതൊരു ഭയപ്പെടുത്തുന്ന അനുഭവമായിരുന്നുവെന്നും ഗിബ്സ് പറയുന്നു. ആക്രമണം നടന്ന ഉടൻ തന്നെ കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ ചേർന്ന് അദ്ദേഹത്തെ വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്തുകയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. വലതുകാലിന്…
Read Moreപ്രിയപ്പെട്ട വളർത്തുനായയ്ക്ക് വേദനയില്ലാത്ത യാത്രയയപ്പ്, നായയുടെ ആ മനോഹര ഓർമ്മകൾ പങ്കുവെച്ച് ഉടമ ; കണ്ണീരണിയിച്ച് വീഡിയോ
അർബുധം ബാധിച്ച് കടുത്ത വേദന തിന്നുന്ന തന്റെ പ്രിയപ്പെട്ട വളർത്തുനായ ‘സൈമണെ’ ദയാവധത്തിന് വിധേയയാക്കാൻ തീരുമാനിച്ച വിവരം പങ്കുവെച്ച് ഇസബെൽ ക്ലീ എന്ന യുവതി. രണ്ട് മാസം മുമ്പാണ് സൈമണിന് കരളിൽ ക്യാൻസർ സ്ഥിരീകരിച്ചത്. എന്നാൽ കഴിഞ്ഞ ആഴ്ചകളിൽ രോഗവും അമിതമായ അപസ്മാരവും കാരണം നായയുടെ ആരോഗ്യനില വളരെ വേഗത്തിൽ വഷളായി. ശക്തമായ മരുന്നുകൾ കാരണം നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് സൈമൺ. നായയുടെ പഴയ ആരോഗ്യവാനായ രൂപത്തിലേക്ക് അവൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇസബെല്ലും ഭർത്താവ് ജേക്കബും. എന്നാൽ സ്ഥിതി കൂടുതൽ വഷളായതോടെ ഡോക്ടറും ദയാവധമാണ് നല്ലതെന്ന നിർദ്ദേശം നൽകുകയായിരുന്നു. ഇനിയും കാത്തിരിക്കുന്നത് നായയ്ക്ക് കൂടുതൽ വേദനാജനകമായ അന്ത്യം നൽകുമെന്നതിനാലാണ് ഡോക്ടറുടെ നിർദ്ദേശപ്രകാരം ഈ കഠിനമായ തീരുമാനമെടുത്തതെന്ന് ഇസബെൽ പറയുന്നു. സൈമണിന്റെ അവസാന നാളുകൾ അവൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ നൽകി സന്തോഷകരമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
Read Moreവണ്ടി ചലിക്കുന്നില്ല, സമയം പോകുന്നില്ല; ബംഗളൂരുവിലെ ട്രാഫിക് ദുരിതം പങ്കുവെച്ച് യുവാവ്; ചർച്ചകൾക്ക് വഴിവച്ച വീഡിയോ വൈറൽ
ബംഗളൂരു നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്ക് വീണ്ടും സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. കേവലം 4.5 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 47 മിനിറ്റോളം സമയം വേണമെന്ന് കാണിക്കുന്ന ജിപിഎസ് മാപ്പിന്റെ വീഡിയോ പങ്കുവെച്ചാണ് ആദിത്യ സക്സേന എന്ന വ്യക്തി നഗരത്തിലെ ട്രാഫിക് ദുരിതം വെളിപ്പെടുത്തിയത്. കാറിലെ ഇൻഫോടെയ്ൻമെന്റ് സ്ക്രീനിൽ നിന്നാണ് ആദിത്യ വീഡിയോ പകർത്തിയത്. ഒരു മണിക്കൂർ മുൻപ് ലക്ഷ്യസ്ഥാനത്ത് എത്തുവാൻ 45 മിനിറ്റ് കാണിച്ച മാപ്പിൽ, ഒരു മണിക്കൂർ യാത്ര ചെയ്തിട്ടും ബാക്കി സമയം വീണ്ടും 45 മിനിറ്റായിത്തന്നെ തുടരുകയാണെന്ന് അദ്ദേഹം തമാശരൂപേണ ക്യാപ്ഷനിൽ കുറിച്ചു. വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് തങ്ങളുടെ സമാനമായ പ്രതിദിന അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്. പൊതുഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തിയാൽ മാത്രമേ ബംഗളൂരുവിലെ ഈ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകൂ എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.
Read Moreവീട്ടിലിരുന്നാൽ പണിയില്ലെന്ന് വിചാരം! വർക്ക് ഫ്രം ഹോമിന്റെ കഷ്ടപ്പാടുകൾ തുറന്നുപറഞ്ഞ് യുവതി, സമൂഹ മാധ്യമങ്ങളിൽ തീ പാറുന്ന ചർച്ചകൾക്ക് തുടക്കം
വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ നേരിടുന്ന ദൈനംദിന ബുദ്ധിമുട്ടുകൾ തമാശരൂപേണ തുറന്നുപറഞ്ഞ് ഡൽഹി സ്വദേശി ഹീന ഡോഗ്ര പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഓഫീസിൽ പോകുന്ന സഹോദരനേക്കാൾ കൂടുതൽ താൻ സമ്പാദിക്കുന്നുണ്ടെങ്കിലും, വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനാൽ തനിക്ക് യാതൊരു ബഹുമാനവും ലഭിക്കുന്നില്ലെന്ന് ഹീന പറയുന്നു. രാവിലെ 9 മുതൽ രാത്രി 9 വരെ ലാപ്ടോപ്പിന് മുന്നിലിരുന്നാലും താൻ വെറുതെ കിടക്കുകയാണെന്നാണ് വീട്ടുകാരുടെ വിചാരം. വീട്ടിൽ വിരുന്നുകാർ വന്നാൽ ജോലി നിർത്തിവെച്ച് ചായയും ബിസ്കറ്റും കൊടുക്കേണ്ടി വരുന്നുവെന്നും, ഓഫീസിൽ പോകുന്നവർക്ക് കൃത്യമായ സമയപരിധിയുണ്ടെങ്കിലും താൻ അടിമ പണിയെടുക്കുകയാണെന്നും ഹീന കൂട്ടിച്ചേർത്തു. കമ്പനി തനിക്ക് വർക്ക് ഫ്രം ഹോം തന്നത് വീട്ടിലെത്തുന്ന വിരുന്നുകാരെ സൽക്കരിക്കാനാണോ എന്ന് സംശയമുണ്ടെന്ന് പറഞ്ഞാണ് ഹീന വീഡിയോ അവസാനിപ്പിക്കുന്നത്.”ഇത് ഞങ്ങളുടെയും അനുഭവമാണ്” എന്ന് പറഞ്ഞ് നിരവധി വർക്ക് ഫ്രം ഹോം ജീവനക്കാരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തുന്നത്.…
Read More