ന്യൂഡൽഹി: പണം നിക്ഷേപിച്ചുള്ള ഓണ്ലൈൻ ഗെയിമുകൾ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ പാർലമെന്റിൽ പാസാക്കി വിജ്ഞാപനം ചെയ്ത നിയമം മേയ് ഒന്നിനു പ്രാബല്യത്തിൽ വരും. 2025 ഓഗസ്റ്റിൽത്തന്നെ നിയമം വിജ്ഞാപനം ചെയ്തിരുന്നെങ്കിലും എന്നു പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കിയിരുന്നില്ല. കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്ത “ഓണ്ലൈൻ ഗെയിമിംഗ് റൂൾസ് 2026′ പ്രകാരം നിയമവിരുദ്ധമായ ഓണ്ലൈൻ ഗെയിമുകളുമായി ബന്ധപ്പെട്ട സാന്പത്തിക ഇടപാടുകൾ തടയാൻ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നിർദേശം നൽകിക്കഴിഞ്ഞു. നിയമം പ്രാബല്യത്തിലാകുന്നതോടെ “ഓണ്ലൈൻ ഗെയിമിംഗ് അഥോറിറ്റി ഓഫ് ഇന്ത്യ’ എന്നപേരിൽ നിയന്ത്രണ സമിതി രൂപീകരിക്കും. ഐടി മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി അധ്യക്ഷനാകുന്ന ഈ സമിതിയിൽ ആഭ്യന്തര മന്ത്രാലയം, ധനകാര്യം, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്, കായികം, നിയമം എന്നീ മന്ത്രാലയങ്ങളിലെ ജോയിന്റ് സെക്രട്ടറിമാർ അംഗങ്ങളായിരിക്കും. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ അഥോറിറ്റിക്ക് ഡിജിറ്റൽ സംവിധാനങ്ങളിലൂടെയും വിദഗ്ധരുടെ സഹായത്തോടെയും പരാതികൾ പരിശോധിക്കാനും തീരുമാനങ്ങളെടുക്കാനും അധികാരമുണ്ടാകും.…
Read MoreCategory: Today’S Special
നാൻ കേട്ടത്, ആനാ അവർ കൊടുത്തത്…. തിരക്കില്ലാത്ത ബംഗളൂരു നഗരം കാണണോ? വീഡിയോയുമായി യുവാവ്; നീ സ്വപ്നം കാണുന്നതല്ലല്ലോ എന്ന് സൈബറിടം
ബംഗളൂരുവിലെ തിരക്കേറിയ റോഡുകളും കനത്ത ഗതാഗതക്കുരുക്കും പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. എന്നാൽ, പലപ്പോഴും വിചാരിക്കുന്നതിനപ്പുറമാണ് സത്യങ്ങൾ എന്ന തിരിച്ചറിവാണ് സോഷ്യൽ മീഡിയ നല്കുന്നത്. പൊതുധാരണയുമായി യാഥാർത്ഥ്യം എല്ലായ്പ്പോഴും പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിദേശ വിനോദസഞ്ചാരി ഇപ്പോൾ വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് പങ്കുവെച്ചിരിക്കുകയാണ്. ബംഗളൂരു നഗരം ശരിക്കും അലങ്കോലമാണോ എന്ന അടികുറിപ്പോടെയാണ് വിനോദസഞ്ചാരി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ലെൻ കുക്ക് നഗരത്തിലെ ഒരു തെരുവിലെ ദൃശ്യങ്ങളാണ് കാണിച്ചിരിക്കുന്നത്, ആ പ്രദേശം അത്രയൊന്നും ക്രമരഹിതമായി തനിക്ക് തോന്നിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചുറ്റും സാധാരണ നിലയിലുള്ള തിരക്കുണ്ടായിരുന്നിട്ടും ആളുകൾ വളരെ ശാന്തമായി നീങ്ങുന്നത് വീഡിയോയിൽ കാണാം. നഗരം എല്ലായ്പ്പോഴും അലങ്കോലവും ജനത്തിരക്കേറിയതും ശ്വാസം മുട്ടിക്കുന്നതുമാണെന്ന ധാരണ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ബംഗളൂരുവിലെ ഏതോ ഒരു സ്ഥലത്ത്, ഏതോ ഒരു സമയത്ത് യാദൃശ്ചികമായി എടുത്ത വീഡിയോയാണിതെന്നും അവിടെ അസ്വാഭാവികമായ…
Read Moreഅധികം ആയാൽ അമൃതും വിഷം… വിവാഹ ആഘോഷത്തിനിടെ വരന്റെ കൈയിലിരുന്ന് സ്പാർക്ക്ലർ തോക്ക് പൊട്ടിത്തെറിച്ചു; പിന്നീട് സംഭവിച്ചത് വീഡിയോയിൽ…
കല്യാണ ആഘോഷങ്ങളിൽ എങ്ങനെയൊക്കെ വ്യത്യസ്തത കൊണ്ട്വരാം എന്ന് ആലോചിക്കുന്ന ഒരു കൂട്ടം ആളുകളാണ് ഇന്നത്തെ സമൂഹത്തിലുള്ളത്. ആഘോഷങ്ങളൊക്കെ നല്ലത് തന്നെ എന്നാൽ അധികമായാൽ എന്തും ആപത്താണ്. അത്തരമൊരു കല്യാണ ആഘോഷ വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വിവാഹത്തിന് വേദിയിലേക്ക് എത്തുന്ന വരന്റെ കൈയിൽ സ്പാർക് തോക്ക് നൽകി. സംഗതി കാണആൻ രസമൊക്കെത്തന്നെയായിരുന്നു. വെള്ളക്കുതിരയുടെ മുകളിൽ സ്പാർക്ക് തോക്ക് തെളിയിച്ച് വരുന്ന വരന്റെ മാസ് എൻട്രിക്ക് കൈയടി ഏറെ ആയിരുന്നു. എന്നാൽ മാസ് അധികം കാട്ടേണ്ടി വന്നില്ല എന്ന് തന്നെ പറയാം. തോക്കിൽ നിന്നും തീ പടർന്ന് വരന്റെ തലപ്പാവിലേക്ക് കത്തി കയറി. തീആളിക്കത്തിയതോടെ വരൻ തലപ്പാവ് ദൂരേക്ക് വലിച്ചെറിഞ്ഞു. സമയോചിതമായ അദ്ദേഹത്തിന്റെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തമാണ്. തലപ്പാവ് വലിച്ചെറിഞ്ഞ് എന്താപ്പോ ഇവിടെ ഉണ്ടായേ എന്ന ഭാവത്തോടെ വരൻ കുതുരപ്പുറത്ത് ഇരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ…
Read Moreഓടുന്ന ചരക്ക് തീവണ്ടിക്കുമുകള്ളിൽ അഭ്യാസപ്രകടനം: വൈദ്യുത ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം
ബിഹാറിലെ ദാർഭംഗയിൽ നിന്ന് പുറത്തുവന്ന ഒരു വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.ഓടികൊണ്ടിരുന്ന ചരക്ക് തീവണ്ടിയുടെ മുകളിൽ കയറിനിന്ന യുവാവിന് ട്രെയിനിന് മുകളിലൂടെ പോകുന്ന ഹൈ വോൾട്ടേജ് വൈദ്യുത ലൈനിൽ തട്ടി തത്ക്ഷണം മരണം സംഭവിച്ചത് വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. തീവണ്ടിയുടെ മുകളിലൂടെ നടന്നുനീങ്ങുന്ന യുവാവിനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. സമീപത്തുണ്ടായിരുന്നവർ താഴെയിറങ്ങാൻ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നുവെങ്കിലും വകവെക്കാതെ ഇയാൾ നടന്നു മുന്നോട്ടുപോവുകയായിരുന്നു. ഒടുവിൽ ട്രെയിനിന് മുകളിലെ വൈദ്യുത കമ്പിയിലേക്ക് കൈ ഉയർത്തിയതോടെ ഒരു വലിയ പൊട്ടിത്തെറിയോടെ വൈദ്യുതി പ്രവഹിക്കുകയും യുവാവ് തീവണ്ടിയുടെ മുകളിലേക്ക് മറിഞ്ഞുവീഴുകയുമായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരിച്ച യുവാവ് ആരാണെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണവുമുണ്ടായിട്ടില്ല. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പലരും ചർച്ച ചെയ്യുന്നുണ്ടെങ്കിലും അധികൃതർ ഇക്കാര്യത്തിൽ ഔദ്യോഗികമായി ഒന്നും വ്യക്തമാക്കിയിട്ടില്ല.
Read Moreസർപ്പ ആപ്പ്, അറിയേണ്ടതിവ…
പരിശീലനം സിദ്ധിച്ച അംഗീകൃത പാന്പുപിടിത്തക്കാരുടെ സഹായത്തോടെ മനുഷ്യവാസമേഖലകളിൽനിന്ന് പാന്പുകളെ ശാസ്ത്രീയമായി പിടികൂടി അതിന്റെ ആവാസവ്യവസ്ഥയിൽ വിടുന്നതിന്റെ ഭാഗമായാണ് 2020ൽ സർപ്പ ആപ്പ് ആരംഭിച്ചത്. മൂന്നുവർഷത്തിനുള്ളിൽ പാന്പുമായുള്ള സന്പർക്കം ഗണ്യമായി നിയന്ത്രിക്കാൻ ആപ്പിലൂടെ കഴിഞ്ഞു. ഗൂഗിൾ, ആപ്പിൾ സ്റ്റോറുകളിൽനിന്ന് ആപ്ലിക്കേഷൻ സൗജന്യമായി ഡൗണ്ലോഡ് ചെയ്യാം. വിവിധയിനം പാന്പുകൾ, അവയുടെ ചിത്രങ്ങൾ, പാന്പുകടി റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം, മുറിപ്പാടുനോക്കി പാന്പിന്റെ ഇനം തിരിച്ചറിയാനുള്ള മാർഗങ്ങൾ, ചികിത്സ ലഭ്യമായ ആശുപത്രികൾ, പ്രാഥമികശുശ്രൂഷ, സ്നേക്ക് റെസ്ക്യൂവർമാരുടെ ഫോണ് നന്പർ അടക്കമുള്ള വിവരങ്ങൾ എന്നിവ ആപ്പിൽ ലഭ്യമാണ്. ഫോണ് നന്പറും പാസ്വേഡും നൽകി ആപ്പിൽ ലോഗിൻ ചെയ്യാം.
Read Moreഇന്ത്യയിലെ അതിരൂക്ഷമായ കോർപറേറ്റ് കൾച്ചറിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ചർച്ച, സിഇഒ കാഴ്ച്ചപാട് ഇല്ലാത്തതുകൊണ്ട് ജോലി നല്കിയില്ലെന്ന് യുവതി
ഉദിത എന്ന യുവതി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യയിലെ കോർപറേറ്റ് സംസ്കാരത്തെകുറിച്ചും ടോക്സിക് ജോലി രീതികളും തനിക്ക് നേരിട്ട അനുഭവങ്ങളുമാണ് വീഡിയോയിൽ യുവതി പങ്കുവച്ചിരിക്കുന്നത്. താൻ പങ്കെടുത്ത ഒരു ഇന്റർവ്യുവിനെക്കുറിച്ചുള്ള കയ്പേറിയ അനുഭവങ്ങളാണ് ഉദിത പങ്കുവയ്ക്കുന്നത്. എത്ര ദിവസങ്ങളാണ് ജോലിക്ക് വരേണ്ടതെന്ന് എച്ച്ഐറിനോട് ചോദിച്ചപ്പോൾ, ആറ് ദിവസങ്ങളാണെന്ന് മറുപടി പറയുകയും ചെയ്തു. ശനിയാഴ്ച ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അവസരമുണ്ടോ എന്ന് ചോദിച്ചപ്പോൾ, കമ്പനി സിഇഒ ആറ്റിട്ട്യൂഡ് ഉള്ളവരെയാണ് അന്വേഷിക്കുന്നത് എന്ന മറുപടിയാണ് തിരികെ ലഭിച്ചതെന്ന് ഉദിത പറയുന്നു. കമ്പനി എച്ച്ആറിനോട് നിങ്ങൾ സിഇഒ പോസ്റ്റിലേക്കാണോ ആളെ എടുക്കുന്നത്, എന്ന് ചോദിച്ചപ്പോൾ ആ കോൾ കട്ടായിയെന്നും ഉദിത പറയുന്നു. വ്യക്തി ജീവിതവും ജോലിയും ഒരുമിച്ചുകൊണ്ടു പോകണമെന്നും എന്നാൽ രണ്ടും രണ്ട് തട്ടിൽ തന്നെ നിൽക്കണം എന്നും ചിന്തിക്കുന്നയാളാണ് താൻ എന്നും ഉദിത…
Read Moreജീവിത കാലം മുഴുവൻ ഞാൻ നിന്നോടൊപ്പമുണ്ടാകുമെന്ന് പറഞ്ഞു തീരും മുൻപ് പിന്നിലെ മല ഇടിഞ്ഞ് താഴേക്ക് വീണു; ഞെട്ടിത്തരിച്ച് വധൂവരൻമാർ; വീഡിയോ കാണാം
വിവാഹ ചടങ്ങുകൾ ശാന്തവും ലളിതവുമായ ഒന്നാകും എന്ന് പ്രതീക്ഷിച്ച് വന്നവർക്ക് തെറ്റി, എന്നാൽപ്രകൃതിയുടെ അപ്രതീക്ഷിത ഇടപെടൽ മൂലം സിനിമയെ വെല്ലുന്ന മറക്കാനാവാത്ത നിമിഷങ്ങളാണ് ലഭിച്ചത്.കാലിഫോർണിയയിലെ മൊജാവേ മരുഭൂമിയിൽ നടന്ന ഒരു വിവാഹത്തിനിടെ മലയിടിച്ചിൽ ഉണ്ടായതിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കാലിഫോർണിയയിലെ മൊജാവേ മരുഭൂമിയിൽ നടന്ന വിവാഹ ചടങ്ങിൽ വധൂവരന്മാർ പരസ്പരം പ്രതിജ്ഞ ചൊല്ലാൻ തയ്യാറെടുക്കുന്ന നിമിഷത്തിലാണ് പെട്ടന്ന് അത് സംഭവിച്ചത്. പിന്നാലെ മലനിരകളിൽ നിന്ന് മുഴക്കം കേൾക്കുകയും നിമിഷങ്ങൾക്കുള്ളിൽ മലമുകളിൽ നിന്ന് പാറക്കല്ലുകൾ താഴേക്ക് ഇടിഞ്ഞു വീഴുകയും ചെയ്യാൻ തുടങ്ങിയത്. ഈ നാടകീയ രംഗങ്ങൾ കണ്ട് വധൂവരന്മാരും അതിഥികളും ഞെട്ടിതരിച്ചുപോയി. ഫോട്ടോഗ്രാഫറായ ലോയിസ് വാൽഡെസ് പകർത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.മലകളെപ്പോലും നീക്കുന്ന സ്നേഹം എന്ന അടികുറിപ്പോടെയാണ് സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പങ്കുവച്ചത്.സംഭവത്തെതുടർന്ന് ആർക്കും പരിക്കുകളൊന്നുമില്ല. മലയിടിച്ചിലിന്റെ ആഘാതത്തിനുശേഷം വിവാഹ ചടങ്ങുകൾ തുടർന്നു. ജീവിതകാലം മുഴുവൻ…
Read Moreകുത്താനല്ല കാണാനാ… പോളിംഗ് ബൂത്തിൽ ആൾക്കൂട്ടത്തിനിടയിൽ ആന; അമ്പരന്ന് ആളുകൾ
ബംഗാളിൽ വോട്ട് രേഖപ്പെടുത്താൻ പോളിംഗ് ബൂത്തിലെത്തിയ ആളുകൾക്കിടയിൽ പുതിയ ഒരു അതിഥിയും. ബാംഗാളിൽ വോട്ട് ചെയ്യാനെത്തിയ ആളുകൾകിടയിൽ ഒരു ആനയും, പുതിയ അതിഥിയെ കണ്ടവരെല്ലാം ആശ്ചര്യപ്പെടുകയും പരിഭ്രാന്തരായി പിൻമാറുകയും ചെയ്യുന്നു. ജിടുസോൾ പ്രൈമറി സ്കൂളിൽ നടന്ന വിചിത്രമായ സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആനയെ കണ്ടതോടെ പല വോട്ടർമാരും പരിഭ്രാന്തരായി എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഭാഗ്യംകൊണ്ട് ആർക്കം പരിക്കുകളൊന്നും പറ്റിയിട്ടില്ല. ആനകളുടെ ശല്യമുള്ള പ്രദേശങ്ങളിൽ വനംവകുപ്പ് അധികൃതർ നേരത്തെ തന്നെ മുൻകരുതൽ നടപടികൾ ശക്തമാക്കിയിരുന്നു. ജാർഗ്രാമിലെ ജിടുസോൾ പ്രൈമറി സ്കൂളിലാണ് സംഭവം. ദക്ഷിണ ബംഗാളിലെ ഏകദേശം 25 പോളിംഗ് ബൂത്തുകൾ ആനത്താരകളോട് ചേർന്നുള്ളവ ആയതിനാൽ സുരക്ഷാ ഭീഷണിയുള്ളവയായി കണ്ടെത്തിയിട്ടുണ്ട്.
Read Moreയെവൻ പുലിയാണ് കേട്ടോ! വാരാണസിയിലെത്തുന്ന വിദേശികൾ ഇനി പേടിക്കേണ്ട, എല്ലാം ദീപ് നോക്കിക്കോളും; അനായാസമായി ജാപ്പനീസ് ഭാഷ കൈകാര്യം ചെയ്ത് യുവാവ്; വീഡിയോ കാണാം
വാരാണസി ടൂർ ഡൈഗ് ദ്വീപ് സഞ്ചാരികളോട് മനോഹരമായി ജാപ്പനീസ് ഭാഷ സംസാരിക്കുന്നത് വീഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെ ദീപ് താരമായി മാറി. ജനഹൃദയങ്ങളെ കീഴടക്കുന്ന ദൃശ്യങ്ങളാണതെന്നും ദീപിന്റെ അതിഥി ദേവോ ഭവാ സംസ്കാരത്തിനു അഭിനന്ദന പ്രവാഹങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ ഒഴുകിയെത്തിയത്. വീഡിയോയിൽ സഞ്ചാരികൾ നന്ദി സൂചകമായി ദീപിന്റെ കൈയിൽ പണം നല്കുന്നുണ്ടെങ്കിലും ദീപ് അത് വാങ്ങുന്നില്ല. പണം അല്ല പ്രധാനം ആളുകളാണ് പ്രധാനമെന്ന് ദീപ് പറയുന്നു. എവിടെ നിന്നാണ് ഇത്രയും മനോഹരമായി ജാപ്പനീസ് ഭാഷ സംസാരിക്കാൻ പഠിച്ചതെന്ന് സഞ്ചാരികൾ ചോദിക്കുന്പോൾ, തനിക്ക് പതിനഞ്ച് വയസുള്ളപ്പോഴാണ് ജാപ്പനീസ് ഭാഷ പഠിച്ചതെന്നും മറുപടി പറയുന്നു. ഒരു ടിപ് കൊടുത്താൽപോലും ദീപ് അത് സ്വീകരിക്കില്ലെന്നും, വളരെ നല്ല മനസുള്ള ആൾ എന്ന അടികുറിപോടെയാണ് സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പങ്കുവച്ചത്. മിസ്റ്റർ ദീപ് നല്ല മനസുള്ള വ്യക്തിയാണെന്നും ഇന്ത്യയിലേക്ക് പോകുന്നവർ തീർച്ചയായും…
Read More‘ഇറാൻ പ്രതിനിധികൾ ചർച്ചയ്ക്ക് വന്നില്ലെങ്കിൽ ബോംബിടുമെന്ന് ട്രംപ്, വായടയ്ക്കൂ എന്ന് ഇറാൻ’: നയതന്ത്ര ചർച്ചകളിലെ അമേരിക്കയുടെ നിലപാടുകളെ കളിയാക്കി വീഡിയോ
യുഎസ്-ഇറാൻ വെടിനിർത്തൽ കരാർ നീട്ടിയതുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ ഇറേനിയൻ കോൺസുലേറ്റ് പങ്കുവച്ച ഒരു പരിഹാസ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നയതന്ത്ര ചർച്ചകളിലെ അമേരിക്കയുടെ നിലപാടുകളെ കളിയാക്കാനാണ് ഇറേനിയൻ കോൺസുലേറ്റ് ഈ വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ ഉടനീളം ട്രംപിനെയും അമേരിക്കൻ നയതന്ത്രജ്ഞരെയും പരിഹസിക്കുകയാണ്. ഇറാനിയൻ പ്രതിനിധികൾ ഇല്ലാത്ത ശൂന്യമായ കസേരകൾക്ക് മുന്നിലിരുന്ന് ട്രംപ് ഗൗരവകരമായ ചർച്ച നടത്തുന്നതായാണ് വീഡിയോ. ട്രംപ് വളരെ ഗൗരവത്തിൽ ചർച്ചയ്ക്ക് ഇരിക്കുന്നതോടെയാണ് വീഡിയോയുടെ ആരംഭം. പക്ഷേ മുന്നിലെ കസേരകളിലൊന്നും ഇറാൻ പ്രതിനിധികൾ ആരുംതന്നെയില്ല, വെറും കൊടിയും പേരും മാത്രം! കുറച്ചുനേരം കാത്തിരുന്നിട്ട് അക്ഷമനായ ട്രംപ് തന്റെ ഫോണെടുത്ത് ‘ഇറാനുമായി മികച്ച ചർച്ചകൾ നടക്കുന്നു’ എന്ന് സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. പിന്നെയും കുറേ സമയം ഇറാൻ പ്രതിനിധികൾക്കായി ട്രംപ് കാത്തിരിക്കുന്നു. എന്നാൽ സമയം ഒരുപാട് കഴിഞ്ഞിട്ടും ആരെയും കാണാതായപ്പോൾ “അവർ വന്നില്ലെങ്കിൽ ബോംബിടും”…
Read More